Tuesday 26 December 2017

ഒരു റഷ്യൻ വിജയ കഥ



ഒരു റഷ്യൻ വിജയ കഥ
Courtesy - Rishi Das-Churulazhiyatha Rahasyangal

പാശ്ചാത്യ ലോകം മുഴുവൻ എതിരായിട്ടും തളരാതെ പിടിച്ചുനിന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥയും ( 2013-2017) അതിനുള്ള കാരണങ്ങളും :-ഒരവലോകനം
---
ഒരു പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ലോകത്തു നടന്ന സാമ്പത്തിക അദ്ഭുതമാണ് റഷ്യയുടെ തിരിച്ചു വരവും പിടിച്ചു നിൽക്കലും
.
സോവിയറ്റു യൂണിയന്റെ തകർച്ച ഘടക റിപ്പബ്ലിക്കുകളുടെ സാമ്പത്തിക മേഖല പാടെ തകർത്തു കളഞ്ഞു 1990 മുതൽ 2000 വരെയുള്ള കാലം റഷ്യുടെ ചരിത്രത്തിലെ എക്കാലത്തെയും ഇരുണ്ട കാലമാണ് ജനതയിൽ തൊണ്ണൂറു ശതമാനവും ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലേക്കും കൂപ്പുകുത്തിയ കാലം .സര്വനാശത്തിൽ നിന്നും റഷ്യയെ രക്ഷിച്ചത് 2000 ൽ അധികാരതൈലേറിയ സി ലോവിക്കുകളുടെ( Silovik -strong men -in Russian ) നേതാവ് വ്ലാദിമിർ പുടിൻ ആയിരുന്നു .പുട്ടിന്റെ എട്ടു കൊല്ലാതെ ഭരണം റഷ്യയെ സ്ഥിരപ്പെടുത്തി .പാശ്ചാത്യ ശക്തികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു റഷ്യയുടെ തിരിച്ചു വരവ് .ഒളികാർക്കുകളെ അടിച്ചമർത്തിയതും ,വിധ്വംസക പ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്ന വിദേശ എൻ ജി ഓ കളെ അടച്ചുപൂട്ടിയതും ,പാച്ചാത്യ ശക്തികളുടെ പ്രോക്സിയായി റഷ്യയെ ആക്രമിച്ച ജോർജിയയെ നിലംപരിശാരാക്കിയതുമെല്ലാം കുറച്ചൊന്നുമല്ല യു എസ്‌ നെയും യൂറോപിനെയും അലോസരപ്പെടുത്തിയത് .2014 ൽ ക്രിമിയയെ തിരിച്ചുപിടിച്ചതും ,വഹാബി ഭീകരതക്കെതിരെയെടുത്ത ശക്തമായ നിലപാടുകളും കൂടിയായപ്പോൾ പാച്ചാത്യ മേലാളന്മാരുടെ സമനില തെറ്റി അവർ റഷ്യക്കെതിരെ സമ്പൂർണ്ണ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു .റഷ്യയുടെ മുഖ്യ കയറ്റുമതിയിയായ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞത് കൂടിയായപ്പോൾ ഏതാനും വർഷങ്ങൾക്കകം റഷ്യ പാപ്പരാകുകയും സോവിയറ്റു യൂണിയനെ പോലെത്തന്നെ ചിന്നഭിന്നമാകുമെന്നും വിദഗ്ധർ വിധിയെഴുതി .പക്ഷെ സംഭവിച്ചത് മറിച്ചാണ് .ഉപരോധങ്ങൾ റഷ്യയെ ശക്തമാക്കി .സിറിയയിലെ അവരുടെ സൈനിക ഇടപെടൽ ഐ എസ്‌ നെ തകർത്തു .യു എസ്‌ സൈനിക നിരീക്ഷകർ പോലും ഇപ്പോൾ അവരുടെ സിറിയൻ ഇടപെടലിനെ വാഴ്ത്തുന്നു .സമ്പൂർണ്ണ ഉപരോധത്തിന്റെ മൂന്ന് വർഷങ്ങൾക്കിപ്പുറം സൈനികവും സാമ്പത്തികവും കാര്ഷികവും ,വ്യാവസായികവും ആയി അതിശക്തമായ ഒരു റഷ്യ ഉരുത്തിരിഞ്ഞിരിക്കുകയാണ് .സിറിയയിൽ റഷ്യൻ യുദ്ധവിമാനങ്ങൾ ഐ എസ്‌ ഭീകരരുടെ അവസാന താവളങ്ങളും തകർത്തു ഭസ്മമാക്കുന്ന ഈ വേളയിൽ എന്തുകൊണ്ട് റഷ്യ തകർന്നില്ല എന്നും .എന്തുകൊണ്ട് ഉപരോധങ്ങൾ അവരെ കരുതരാക്കി എന്നും അവലോകനം ചെയുന്നത് ഉചിതമായിരിക്കും
--
പ്രധാനമായും നാലുകാരണങ്ങളാണ് റഷ്യയുടെ വമ്പൻ സാമ്പത്തിക പ്രതിരോധത്തിനും തിരിച്ചു വരവിനും കാരണങ്ങളായി കണ്ടെത്താനാവുക
--
1.പ്രായോഗികവും ,നടപ്പിലാക്കാനാവുനന്തും ആയ സാമ്പത്തിക നയങ്ങൾ
2.ശക്തമായ രാഷ്‌ടീയ നേതിര്ത്വം
3.വിട്ടു വീഴ്ചയില്ലാത്ത വിദേശനയവും ഇടപെടലുകളും
4.രാജ്യത്തു നടപ്പാക്കിയ ക്ഷേമ പദ്ധതികൾ.
--
1.പ്രായോഗികവും ,നടപ്പിലാക്കാനാവുനന്തും ആയ സാമ്പത്തിക നയങ്ങൾ
--
ഉപരോധത്തിന്റെയും എണ്ണവിലത്തകർച്ചയുടെയും ഭലമായി റൂബിളിന്റെ മൂല്യം നൂറുശതമാനത്തിലധികം ഇടിഞ്ഞിരുന്നു .മറ്റു രാജ്യങ്ങൾ സാധാരണ ചെയ്യാറുള്ളതുപോലെ വിദേശ നാണയ ശേഖരം ഉപയോഗിച്ച് കറൻസിയുടെ മൂല്യം പിടിച്ചു നിർത്താൻ റഷ്യ ശ്രമിച്ചില്ല . കരൻസിയുടെ മൂല്യത്തിൽ വന്ന താൽക്കാലിക ഇടിവിനെ ഒരവസരമാക്കി ഉപയോഗിക്കുകയാണ് അവർ ചെയ്തത് .ഉപരോധം പ്രഖ്യാപിച്ച എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതി റഷ്യ നിരോധിച്ചു ..ഇറക്കുമതി ചെയ്തിരുന്ന എല്ലാ കാർഷിക ഉത്പന്നങ്ങളും മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തുൽപ്പാദിപ്പിച്ചു വിതരണം നടത്തി .ജനങ്ങളുടെ ന്യായമായ എല്ലാ ആവശ്യങ്ങൾക്കും വേണ്ട ഉൽപ്പന്നങ്ങൾ രാജ്യത്തു തന്നെ ഉൽപ്പാദിപ്പിച്ചപ്പോൾ സാധാരണ നാണയത്തിന്റെ മൂല്യശോഷണമ് നടക്കുമ്പോൾ ഉണ്ടാവാറില്ല നാണയപ്പെരുപ്പം ഉണ്ടായില്ല. സർവോപരി ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്തുനിന്നും റഷ്യ ഭക്ഷ്യ സാധനങ്ങളുടെ വൻതോതിലുള്ള കയറ്റുമതി രാജ്യമായി.പ്രാദേശിക നാണയത്തിന്റെ മൂല്യം കുറഞ്ഞി രുന്നതുകൊണ്ട് ,കയറ്റുമതി ചെയ്ത കര്ഷകര്ക്ക് വളരെ യധികം വിദേശനാണ്യം രാജ്യത്തിനായി നേടാനായി .റൂബിളിന്റെ വിലയിടിവ് എണ്ണ കയ റ്റുമതിയെയും സഹായിച്ചു ഒരു ബാരൽ എണ്ണ വിറ്റാൽ കിട്ടുന്ന ഡോളർ പകുതിയായെങ്കിലും റൂബിൾ പഴയതുപോലെ നിന്നു . അങ്ങിനെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ തളരുന്നതിനു പകരം വളർന്നു .ആഭ്യന്തര സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികൾ ഫലം കണ്ടതാണ് റഷ്യ തളരുന്നതിനുപകരം വളർന്നതിനുള്ള ഏറ്റവും പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത് .ആഭ്യന്തര സമ്പദ് വ്യവസ്ഥയും എണ്ണ വിലയും തമ്മിലുള്ള ബന്ധം കുറക്കാനും റഷ്യക്ക് കഴിഞ്ഞു .പ്രതിസന്ധി ഘട്ടങ്ങളിൽ കടം വാങ്ങി ചെലവാക്കി സാമ്പത്തിക നില മെച്ചപ്പെടുത്തണം എന്നാണ് സാധാരണ സാമ്പത്തിക തന്ത്രം .പക്ഷെ റഷ്യ സ്വീകരിച്ചത് അതിനു കടകവിരുദ്ധമായ നിലപാടാണ് .ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ കഴിയുന്നത്ര പുഷ്ടിപ്പെടുത്തുകയും നാണയ മൂല്യ ചാഞ്ചാട്ടങ്ങളിൽ നിന്നും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുകയുമാണ് അവർ പയറ്റി വിജയിച്ച തന്ത്രം .തദ്ഭലമായി റഷ്യയുടെ പൊതുകടം ഉയർന്നില്ല . അവരയുടെ കഴിഞ്ഞവർഷത്തെ കച്ചവട മിച്ചം നൂറുകോടി ഡോളറിനു മുകളിൽ ആയിരുന്നു .പ്രതിസന്ധിയിൽ നിന്നുംപുറത്തുവരുന്ന റഷ്യൻ സമ്പദ് വ്യവസ്ഥ അതിനു മുമ്പത്തേതിനും വളരെ ശക്തവും ഭദ്രവുമാണ്
2.ശക്തമായ രാഷ്‌ടീയ നേതിര്ത്വം
സമീപകാല റഷ്യയുടെ മുഖമുദ്ര ആ രരാജ്യത്തിന്റെ ശക്തമായ ഭരണ നേതിര്ത്വമാണ് .വ്ലാദിമിർ പുട്ടിന്റെ നേതിര്ത്വത്തിലുള്ള റഷ്യൻ ഭരണത്തെ റഷ്യക്കുള്ളിലെ അരാജകത്വവാദികളും എൻ ജി ഓ വൈതാളിക്കാരുമൊഴിച്ചു എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ട് .ഗെന്നഡി ഷുഗാനോവ് നയിക്കുന്ന റഷ്യൻ കമ്മ്യൂണിസ്റ് പാർട്ടിയും വ്ലാദിമിർ ശ്രിനോവ്സ്കി നയിക്കുന്ന തീവ്ര വലതുപക്ഷ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും ഒരേപോലെ റഷ്യയെ പ്രതിരോധിക്കാൻ ഭരണ നേതിര്ത്വം എടുത്ത നടപടികളെ സർവാത്മനാ പിന്തുണക്കുകയാണ് ഉണ്ടായത് ..രാജ്യത്തിനുള്ളിൽ യാതൊരു വിലയുമില്ലാത്ത ഗാരി കാസ്പറോവിനെപ്പോലെയുള്ള രാജ്യ വിരുദ്ധർ മാത്രമാണ് പ്രതിസന്ധിയിൽ ഭരണ നേതിര്ത്വത്തിനെതിരെ നിലയുറപ്പിച്ചത് .ഭരണ നേതിര്ത്വമാകട്ടെ രാജ്യവിരുദ്ധ ശക്തികൾക്ക് രാജ്യത്തിനുള്ളിൽ സ്വാധീനം വർധിപ്പിക്കാൻ നേരിയ പഴുതുപോലും നൽകിയില്ല .രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന വിദേശ എൻ ജി ഓ കളെ അടച്ചു പൂട്ടുക വഴി വിധവംശക പ്രവർത്തനത്തിനുള്ള എല്ലാ പഴുതുകളും ഭരണ കൂടം അടച്ചു .രാജ്യത്തിനുള്ളിൽനിന്നും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ചിത്ര ശക്തികളെ അമർച്ച ചെയ്യാനായത് സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ ജനങ്ങളുടെ ക്രയ ശേഷി വർധിപ്പിക്കുന്നതിനും സഹായിച്ചു
.
3.വിട്ടു വീഴ്ചയില്ലാത്ത വിദേശനയവും ഇടപെടലുകളും
--
.
ആധുനിക ലോകക്രമത്തിൽ സാമ്പത്തിക ഉപരോധങ്ങളും ,സാമ്പത്തിക ഭീഷണികളും രാഷ്ട്രീയ നയതന്ത്ര ആയുധങ്ങളാണ് .രാജ്യങ്ങളെ വരുതിയിൽ നിർത്താനുള്ള യു എസ് -യൂറോപ്യൻ നയങ്ങളുടെ ഭാഗമാണ് ഉപരോധങ്ങൾ .റഷ്യക്കുമേൽ ഏർപ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങളുടെ പ്രധാന ലക്‌ഷ്യം ലോക ക്രമത്തിൽ റഷ്യ എന്തെങ്കിലും ഇടപെടലുകൾ നടത്തുന്നത് തടയുകയാണ് എന്ന വസ്തുത പാശ്ചാത്യ നേതാക്കൾ പോലും തുറന്നു സമ്മതിക്കുന്നതാണ് .ടിബറ്റിലും സിൻജിയാങ്ങിലും സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനങ്ങൾ നടത്തുന്ന ജനാധിപത്യത്തിന്റെ നിഴൽ പോലും വീഴാത്ത ചൈനയുടെ മേൽ ഒരു പാശ്ചാത്യ രാജ്യവും ഒരുപരോധവും ഏർപ്പെടുത്തിയിട്ടില്ല എന്നുള്ളതും നാം ഓർക്കണം ..ജിഹാദി ഭീകരതക്കെതിരെ റഷ്യ എടുക്കുന്ന ശക്തമായ നടപടികളും എണ്ണപ്പണം കൊണ്ട് വിലക്കുവാങ്ങപ്പെട്ട പാശ്ചാത്യ നേതിര്ത്വങ്ങളെ സ്വാധീനിച്ചിരിക്കാം എന്നാണ് പിൽക്കാല സംഭവങ്ങൾ വ്യക്തമാക്കിയത് .ഉപരോധത്തിനിടയിൽ തന്നെ റഷ്യ സിറിയയിൽ സൈനികമായി ഇടപെട്ടു .വിജയങ്ങൾ കൊയ്തെടുക്കുകയായിരുന്ന ജിഹാദി ഭീകരർ റഷ്യയുടെ വരവോടെ ആദ്യമായി പരാജയത്തിന്റെ രുചി അറിഞ്ഞു .രണ്ടുകൊല്ലം മുൻപ് സിറിയയുടെ സിംഹഭാഗവും നിയന്ത്രിച്ചിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരമായ റഷ്യൻ ബോംബിങ്ങിലൂടെ മണ്ണ് അടിയാൻ തുടങ്ങി .അവരുടെ സ്‌പോൺസർമാർ ബില്യൺ കണക്കിന് ഡോളറിന്റെ ആയുധങ്ങളും വിഭവങ്ങളും ഒഴുകിയിട്ടും അവരെ രക്ഷിക്കാനായില്ല .രണ്ടു വർഷത്തിനിപ്പുറം സിറിയയിൽ ജിഹാദി ഭീകരർ പരാജയത്തിന്റെ വക്കിലാണ് .റഷ്യൻ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ മിക്കവാറും അവർ ഇപ്പോൾ സിറിയയും മധ്യ ധരണ്യാഴിയുടെ കിഴക്ക ൻ തീരവും കൈയാളുന്ന ഒരു വൻ സൈനിക ശക്തിയായിരുന്നേനെ .അമേരിക്കൻ തെരെഞ്ഞെടുപ്പ് പോലുള്ള വിഷയങ്ങളിലും റഷ്യ കടുത്ത നിലപാടുതന്നെയാണ് എടുത്തത് .ഈയിടെ എഴുനൂറിലധികം അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് അവർ രാജ്യത്തിന് പുറത്താക്കിയത് .രാജ്യതാല്പര്യത്തെ ബാലികഴിച്ചുള്ള വിദേശനയം ഇല്ല എന്ന റഷ്യയുടെ സമീപകാല നയം സാമ്പത്തിക മേഖലയിലും അവരെ വളരെയധികം സഹായിച്ചു എന്ന് വേണം കരുതാൻ
--
4.രാജ്യത്തു നടപ്പാക്കിയ ക്ഷേമ പദ്ധതികൾ.
.
--
ജനങ്ങളാണ് രാജ്യത്തിന്റെ കരുത്ത് എന്ന് പൂർണമായും മനസ്സിലാക്കികൊണ്ടുള്ള സാമ്പത്തിക നയങ്ങളാണ് റഷ്യ കൈകൊണ്ടത് .വിദേശ കറൻസികളുമായി തട്ടിക്കുമ്പോൾ റഷ്യൻ റൂബിളിന്റെ വില കാര്യമായി ഇടിഞ്ഞുവെങ്കിലും ആ വിലയിടിവ് രാജ്യത്തെ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചു .ആവശ്യസാധനങ്ങളെല്ലാം രാജ്യത്തുതന്നെ ഉത്പാദിപ്പിച്ചു . കൊള്ളവിലയുള്ള യൂറോപ്യൻ -യു എസ് ഭക്ഷ്യ വസ്തുകകളുടെ ഇറക്കുമതി നിയമം മൂലം തടഞ്ഞു .പണക്കാർക്കും റഷ്യൻ ഭക്ഷ്യവസ്തുക്കളെ ആശ്രയിക്കരണ്ടി വന്നു .ചരിത്രത്തിലാദ്യമായി ആധുനിക കാലത് റഷ്യ ഭക്ഷ്യ വസ്തുകകളിൽ എല്ലാ സ്വയം പര്യാപ്തവും ,ഒരു ഭക്ഷ്യ വസ്തു കയറ്റുമതി രാജ്യവും ആയി .റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളുടെ ഭക്ഷ്യോത്പാദന മേഖല പ്രതിസന്ധിയിലായി .സാമ്പത്തിക ഞെരുക്കത്തിലാകുന്ന ഭരണകൂടങ്ങൾ സാഹാരന ചെയുന്നത് സർക്കാകർ ജീവനക്കാരുടെ വേതനം മരവിപ്പിക്കലും ,ക്ഷേമ പദ്ധതികൾ വെട്ടിക്കുറക്കുകയുമാണ് .അതാണ് ഐ എം എഫ് ഉൾപ്പെടെയുള്ള ഉപദേശകർ രാജ്യങ്ങൾക്കുനൽകുന്ന ഉപദേശം .ആ ഉപദേശം ശിരസാ വഹിച്ചാണ് സാമ്പത്തിക പ്രതിസന്ധിയിൽ ആകുന്ന രാജ്യങ്ങൾ മിക്കതും പാപ്പരത്തിലേക്ക് കൂപ്പുകുത്തുന്നത് .സമീപകാല ഗ്രീസിനെക്കാൾ നല്ല ഒരുദാഹരണം ഇതിനില്ല . റഷ്യ ഇക്കാര്യത്തിലും സ്വന്തമായ നിലപാടാണ് എടുത്തത് .ശമ്പളങ്ങൾ ഒന്നും മരവിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തില്ല .ക്ഷേമ പെൻഷനുകൾ ഒന്നും വെട്ടിക്കുറച്ചില്ല .പുതിയ സാമ്പത്തിക ഇളവുകൾ ജനങ്ങൾക്ക് നല്കുകയാണുണ്ടായത് ..ഇതിന്റെയൊക്കെ ഭലമായി കഴിഞ്ഞ കാൽ നൂറ്റാണ്ടായി കൂപ്പുകുത്തികൊണ്ടിരുന്ന റഷ്യൻ ജനസംഖ്യ കഴിഞ്ഞ വർഷങ്ങളിൽ വർധന രേഖ പ്പെടുത്തി .ശമ്പളത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും ഒഴുകിയ പണം സമ്പദ്‌വ്യവസ്ഥയെ ജീവസുറ്റതാക്കി .താരതമ്യേന വരുമാനം കുറഞ്ഞ ജനവിഭാഗങ്ങൾക്ക് പുതിയ ജീവൻ ഈ കാലത്തുണ്ടായി .അവരിൽ അസ്വസ്ഥതയുണ്ടാക്കി നിറം പിടിപ്പിച്ച വിപ്ലവങ്ങൾ തട്ടികൂട്ടാൻ ശ്രമിച്ച യു എസ് -യൂറോപ്യൻ മേലാളർ ഇളിഭ്യരായി
.
പാശ്ചാത്യലോകം ഒറ്റക്കെട്ടായി നിന്ന് റഷ്യയുടെ മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾമൂലം റഷ്യ മൂന്നുവർഷത്തിനുള്ളിൽ സാമ്പത്തികമായി തകരും എന്നായിരുന്നു പാച്ചാത്യ സാമ്പത്തിക വിദഗ്ധർ അക്കാലത്തു കണക്കു കൂട്ടിയിരുന്നത് .മൂന്ന് കൊല്ലത്തിനിപ്പുറം റഷ്യ തകർന്നില്ലെന്നു മാത്രമല്ല എല്ലാ മേഖലയിലും കരുത്താർജ്ജിക്കുകയും ചെയ്തിരിക്കുന്നു .റഷ്യ കഴിയഞ്ഞ വർഷങ്ങളിൽ കൈകൊണ്ട സാമ്പത്തിക നടപടികൾ മിക്കവയും യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്ര തത്വങ്ങൾക്ക് കടക വിരുദ്ധമായിട്ടുള്ളതായിരുന്നു .പക്ഷെ ആ നടപടികൾ വിജയം കണ്ടിരിക്കുന്നു .വെളിവില്ലാത്ത ഉപദേശകരെയും ,കാമ്പില്ലാത്ത സാമ്പത്തിക സിദ്ധാന്തങ്ങളെയും ആശ്രയിക്കാതെ രാജ്യത്തിനും വ്യവസ്ഥക്കും ഇണങ്ങുന്ന നടപടികളിലൂടെ മാത്രമേ വൻ സമ്പദ് വ്യവസ്ഥകൾക്ക് നിലനിൽക്കാനും പുരോഗതി പ്രാപിക്കാനും കഴിയൂ എന്ന പാഠമാണ് റഷ്യ ലോകത്തിനു നൽകുന്നത് എന്നതാണ് സുവ്യക്തമായി എത്തിച്ചേരാവുന്ന അനുമാനം


ഛബഹാര്‍ തുറമുഖം: മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടം





ഛബഹാര്‍ തുറമുഖം: മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടം

 Courtesy; Vipin Kumar-Charithraanveshikal

പേര്‍ഷ്യയുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും പ്രാചീനകാലത്തുതന്നെ ഇന്ത്യക്കാര്‍ വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. ഇതിന്റെ ചില സ്മാരകങ്ങള്‍ ഇന്നും കാണാം. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവിലെ സുരഖനിയിലുള്ള അഗ്നിക്ഷേത്രം (Atash-gah of Surakhani, Baku) 1745ല്‍ പഞ്ചാബില്‍ നിന്നുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡ് ഉപയോഗിച്ച് കച്ചവടം നടത്തിയിരുന്ന ഹിന്ദു-സിഖ് വ്യാപാരികള്‍ക്കായി തദ്ദേശീയ ഭരണാധികാരികള്‍ പുനര്‍നിര്‍മിച്ച പഴയ സൊരാസ്ട്റിയൻ അഗ്നിക്ഷേത്രമാണ്. 1892 ല്‍ പണികഴിപ്പിച്ച ഇറാനിലെ ബന്ദര്‍ അബ്ബാസിലുള്ള വിഷ്ണുക്ഷേത്രം സമാനമായ മറ്റൊരു നിര്‍മ്മിതിയാണ്. എന്നാല്‍ പാകിസ്ഥാന്റെ ആവിര്‍ഭാവത്തോടെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി നേരിട്ടുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ സാധ്യമല്ലാതെയായി.
തെക്കന്‍ ഇറാന്‍ തീരത്തെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമാണ് ഛബഹാര്‍. അറബ് രാജ്യങ്ങള്‍ അറേബ്യന്‍ ഗള്‍ഫെന്നും ഇറാന്‍ പേര്‍ഷ്യന്‍ ഗള്‍ഫെന്നും വിളിക്കുന്ന കടലിടുക്കിലേക്ക് സുഗമമായി കടക്കാവുന്നതിനാല്‍ പണ്ടുമുതല്‍ക്കേ വാണിജ്യത്തിന് പേരുകേട്ട തുറമുഖം. ഇന്ത്യയ്ക്ക് പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്കുനീക്കം നടത്താന്‍ കഴിയും എന്നതാണ് ഛബഹാറിന്റെ പ്രാധാന്യം. ഇതോടെ ഇന്ത്യയില്‍നിന്നും തിരിച്ചുമുള്ള ചരക്കുകൂലിയില്‍ ഗണ്യമായ കുറവ് വരുത്താനും മധ്യേഷ്യയും യൂറോപ്പുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും സാധിക്കും.
ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖവും ഛബഹാറില്‍നിന്നു 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവും വികസിപ്പിച്ച് വ്യാപാരരംഗത്ത് മുന്നേറ്റം കാഴ്ചവെച്ച ചൈനയുടെ നീക്കത്തിന് ബദലായിക്കൂടിയാണ് ഇന്ത്യ ഛബഹാര്‍ പദ്ധതിയെ കാണുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലുടനീളം വാണിജ്യരംഗത്തു മേല്‍ക്കൈ നേടാന്‍ വേണ്ടി ചൈന ഗ്വാദര്‍ തുറമുഖത്തു കോടികള്‍ മുടക്കി വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊട്ടടുത്തുള്ള ഇറാനിലെ ഛബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം നേടാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
ഗ്വാദറിന് 80 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഛബഹാര്‍ തുറമുഖം നിര്‍മാണം തുടങ്ങിയത് ഷാ ഭരണകാലത്താണ്. ഇസ്ലാമികവിപ്ലവവും ഇറാന്‍-ഇറാഖ് യുദ്ധവും പദ്ധതിയെ മന്ദീഭവിപ്പിച്ചു. ഷഹീദ് കലന്തേരി, ഷഹീദ് ബഹേഷ്ടി എന്നീ രണ്ടു തുറമുഖങ്ങള്‍ ചേര്‍ന്നതാണ് ഛബഹാര്‍ തുറമുഖം (ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം നല്‍കുകയും പിന്നീട് ഭീകരാക്രമണത്തില്‍ രക്തസാക്ഷികളാവുകയും ചെയ്തവരാണ് കലന്തേരിയും ബഹേഷ്ടിയും). 2003ല്‍ ആദ്യഘട്ടം പൂര്‍ത്തിയായി.
2003 ല്‍ വാജ്പേയി സര്‍ക്കാറിന്റെ കാലത്താണ് ഇന്ത്യയും ഇറാനും ഛബഹാര്‍ തുറമുഖ വികസനത്തെക്കുറിച്ച് ധാരണയിലെത്തിയത്. പ്രാദേശികമായ പരസ്പരബന്ധം ഊട്ടിയുറപ്പിക്കുക ലക്ഷ്യമായിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാറിന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനായില്ല. 2014ല്‍ വീണ്ടും എന്‍ഡി എ അധികാരത്തിലെത്തിയതോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു.
2015 മേയില്‍ അന്നത്തെ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി ഛബഹാര്‍ തുറമുഖ വികസനകരാറില്‍ ഇറാന്‍ പോര്‍ട്സ് ആന്റ് മാരിടൈം ഓര്‍ഗനൈസേഷനുമായി ധാരണയിലെത്തി. പാശ്ചാത്യരാജ്യങ്ങള്‍ ഇറാനെതിരെയുള്ള ഉപരോധത്തില്‍ ഇളവുവരുത്തിയതും പിന്നാലെ പ്രധാനമന്തി നരേന്ദ്രമോദിയുടെ ഇറാന്‍ സന്ദര്‍ശനവും പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. 2016ല്‍ ഛബഹാര്‍ തുറമുഖവികസന കരാറും ത്രികക്ഷി ചരക്ക് വാണിജ്യ കരാറും ഇറാനും അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ഒപ്പുവെച്ചു.
കരാര്‍ പ്രകാരം ഷഹീദ് ബഹേഷ്ടി തുറമുഖത്തിന്റെ രണ്ടു ടെര്‍മിനലുകളുടെയും അഞ്ചു മള്‍ട്ടി-കാര്‍ഗോ ബെര്‍ത്തുകളുടെയും നിയന്ത്രണവും വികസനവും ഇന്ത്യയ്ക്കായിരിക്കും. കൂടാതെ, ഛബഹാറിനെ അഫ്ഗാന്‍ നഗരങ്ങളുമായി റോഡ്,റയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്ന ഛബഹാര്‍-സഹേദന്‍-സറന്‍ജ് ഇടനാഴിയുടെ നിര്‍മാണം സംബന്ധിച്ച ത്രികക്ഷി കരാറിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന്‍ പ്രസിഡെന്റ് ഹസ്സന്‍ റൂഹാനിയും അഫ്ഗാന്‍ പ്രസിഡെന്റ് അഷ്റഫ് ഗനിയും ഒപ്പുവെച്ചിട്ടുണ്ട്. അഫ്ഗാനിലെ സറന്‍ജ്-ദെലറാം പാത ഇന്ത്യ 2009ല്‍ പൂര്‍ത്തിയാക്കി അഫ്ഗാനിസ്ഥാന് കൈമാറിയിരുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്കുള്ള വാണിജ്യസൗകര്യം മെച്ചപ്പെടുത്തുകയാണ് ഈ പാതയുടെ ലക്ഷ്യം. ഈ പാത മൂന്നു രാജ്യങ്ങള്‍ക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ചരക്കുനീക്കം സുഗമമാക്കും.
അഫ്ഗാനിസ്ഥാന്‍ ഇതുവരെ കറാച്ചി വഴിയുള്ള ഒരേയൊരു സമുദ്രമാര്‍ഗമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇനി അതിന്റെ ആവശ്യമില്ല. അഫ്ഗാന്റെ വിദേശനയ രൂപീകരണത്തില്‍ പാകിസ്ഥാന്റെ അപ്രമാദിത്വം കുറയ്ക്കുവാന്‍ ഇതുവഴി സാധിക്കും. ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകും. ഛബഹാര്‍ തുറമുഖത്തെ പാകിസ്ഥാനെതിരെ ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും തജിക്കിസ്ഥാനിലെ ഇന്ത്യയുടെ സൈനികതാവളങ്ങളായ ഫാർഖോർ, അയ്നി വ്യോമതാവളങ്ങളിലേക്ക് കരമാര്‍ഗമുള്ള പ്രവേശനം ഛബഹാര്‍ സാധ്യമാക്കുന്നത് പാകിസ്ഥാന്റെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖമാണ് ഛബഹാര്‍. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനമാണ് ഇന്ത്യ ഏറ്റെടുത്തത്. കാര്‍ഗോ ബെര്‍ത്തുകളും ടെര്‍മിനലുകളും വികസിപ്പിക്കുന്നതിനായി 200 മില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യ ചെലവഴിക്കും. ഛബഹാര്‍-സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കിലോമീറ്റര്‍ റയില്‍ പ്പാതയുണ്ടാക്കാന്‍ ഇര്‍ക്കോണ്‍ നേതൃത്വം നല്‍കും. ഇതിനായി 500 മില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യ ചെലവഴിക്കും. ഛബഹാര്‍ സ്വതന്ത്ര വ്യാപാരമേഖലയില്‍ അലൂമിനിയം പ്ലാന്റ്, യൂറിയ പ്ലാന്റ് തുടങ്ങിയവയും സ്ഥാപിക്കും. നാല്‍ക്കോയ്ക്കായിരിക്കും അലൂമിനിയം പ്ലാന്റിന്റെ നിര്‍മാണച്ചുമതല.
അഞ്ച് കടല്‍ പ്പാലങ്ങളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെ ശേഷി വര്‍ധിപ്പിച്ച ഛബഹാര്‍ തുറമുഖം 2017 ഡിസംബര്‍ മൂന്നിന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉദ്ഘാടനം ചെയ്തു. ഛബഹാറിലേക്കുള്ള ഇന്ത്യയുടെ ആദ്യ കയറ്റുമതി 15,000 ടണ്‍ ഗോതമ്പായിരുന്നു. 2017 ഒക്‍ടോബറില്‍ അയച്ച ചരക്ക് നവംബര്‍ 11-ന് അഫ്ഗാനിസ്ഥാനിലെ സരണ്‍ജില്‍ എത്തി. മധ്യേഷ്യയിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖലയിലെയും ട്രാന്‍സിറ്റ് ഹബ്ബായി ഛബഹാര്‍ തുറമുഖത്തെ മാറ്റുകയാണ് ഇറാന്റെ ലക്ഷ്യം. വടക്കുകിഴക്കന്‍ യൂറോപ്പുമായി വ്യാപാരബന്ധത്തിന് റഷ്യയില്‍ക്കൂടി പുതിയപാതയും ഇറാന്‍ ആലോചിക്കുന്നുണ്ട്.
ഇറാന്റെ രാജ്യാന്തരബന്ധങ്ങളിലും ഛബഹാര്‍ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. പദ്ധതിയിലൂടെ രാജ്യാന്തരതലത്തില്‍ ഇറാനു ലഭിക്കുന്ന സഹകരണവുമ്പിന്തുണയും ഇറാനെ ഇനിയും അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനാവില്ലെന്ന സന്ദേശം അമേരിക്കയ്ക്കും സൗദി അറേബ്യയ്ക്കും നല്‍കുന്നു.
 No automatic alt text available.

Search This Blog