Monday 23 January 2017

ഷാബാനു കേസ് (Shabana Bano V Imran Khan)(1985 AIR 945, 1985 SCC (2) 556)

            ഷബാനു കേസ് (Shabana Bano V ImraKhan)     
                       (1985 AIR 945, 1985 SCC (2) 556)     

Nikhil KS to ചരിത്രാന്വേഷികൾ
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ചരിത്രപരമായ തീരുമാനം കൊണ്ടുവരുകയും എഴുപതുകളിലും എൺപതുകളിലുമായി ഏറെ രാഷ്ട്രീയ പ്രാധാന്യവും ബഹുജന ശ്രദ്ധയും പിടിച്ചുപറ്റിയതുമായ ഒരു വിവാഹമോചന കേസാണ് ഷാബാനു കേസ് (Shabana Bano V Imran Khan)(1985 AIR 945, 1985 SCC (2) 556). 1932-ൽ വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ജനിക്കുകയുണ്ടായി. 1975 മുതൽ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ തന്നെ വീട്ടിൽ നിന്നും പുറത്താക്കി എന്ന് ആരോപിച്ച് 1978 ഏപ്രിൽ മാസത്തിൽ അവർ ഇൻഡോർ മജിസ്ട്രേറ്റ് കോടതിയിൽ അന്യായം സമർപ്പിച്ചു. സി.ആർ. പി.സി 125 പ്രകാരം ഭർത്താവിൽ നിന്നും അഞ്ഞൂറുരൂപ സംരക്ഷണച്ചെലവ് നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ 1978 നവംബർ മാസം 6-ന് ഭർത്താവ് അവരെ ഏകപക്ഷീയമായി വിവാഹമോചനം നടത്തി. കഴിഞ്ഞ 2 വർഷക്കാലത്തോളം 200 രൂപ വീതം ഭാര്യക്ക് പ്രതിമാസം നൽകിയിരുന്നുവെന്നും, കൂടാതെ ഇദ്ദ കാല സംരക്ഷണ ചെലവായും, ബാക്കിയുള്ള മഹർ സംഖ്യയും കൂടി മൊത്തം, 3000/- രൂപ, ബഹു: കോടതിയിൽ കെട്ടി വെച്ചിട്ടുണ്ടെന്നും, അതിനാൽ 'ത്വലാഖ്' ചെയ്ത സ്ത്രീക്ക് സംരക്ഷണം നൽകാൻ തനിക്കു ബാദ്ധ്യതയില്ല എന്നും ഖാൻ വാദിച്ചു. ഈ വാദങ്ങൾ തള്ളിയ കോടതി, ഷാബാനുവിന് പ്രതിമാസം 25രൂപ ജീവനാംശം നൽകണമെന്ന് വിധിച്ചു. ഈ തുക നൽകാൻ കൂട്ടാക്കാതിരുന്ന ഭർത്താവ്, കോടതി മതവിശ്വാസത്തിൽ കൈ കടത്തുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആ വാദം തള്ളുകയും സംരക്ഷണ ചെലവ് 179 രൂപ ആയി വർദ്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് ഖാൻ സുപ്രീംകോടതിയെ സമീപിച്ചു. മുസ്‌ലിം വ്യക്തി നിയമ ബോർഡും ചില പ്രധാന മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും കേസിൽ കക്ഷി ചേർന്നു.
ഈ കേസിൽ ബഹു; സുപ്രീം കോടതിയുടെ മുമ്പിൽ പല ചോദ്യങ്ങൾ ഉണ്ടായിരുന്നു.
1 . ഒരാൾ ഭാര്യയെ തലാഖ് ചൊല്ലുകയും ഇദ്ദ കാലം കഴിയുകയും ചെയ്തു കഴിഞ്ഞാൽ ഭാര്യ എന്ന പദവി നഷ്ടപ്പെടുന്നുണ്ടോ
2 . വിവാഹ മോചിതയായ സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ഏതൊരു സ്ത്രീക്കും ജീവനാംശം അവകാശമാക്കിയ സി.ആർ.പി.സി.125-)0 വകുപ്പ് മുസ്ലിം വിവാഹമുകതയുടെ കാര്യത്തിൽ ബാധകമാണോ?
3. മുസ്ലിം വിവാഹമുക്തയ്ക്ക് തന്റെ മുൻ ഭരത്താവു ഇദ്ദ കാല ചെലവും മഹറും നൽകിയാൽ മുൻ ഭർത്താവിന്റെ ബാദ്ധ്യത അവസാനിക്കുമോ?
എന്നുള്ള കാര്യങ്ങൾ ഈ വിധിയിലൂടെ തീരുമാനിക്കപ്പെട്ടു. ഹൈക്കോടതി വിധിയെ ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി. മാത്രമല്ല, വിധിയിൽ ഖുർആനിലെ നിർദ്ദേശങ്ങളെ സ്വയം വ്യാഖ്യാനിക്കുകയും ഏക സിവിൽകോഡ് നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.ഈ കേസിൽ കക്ഷിചേർന്ന അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്, തലാക്ക് ചൊല്ലപ്പെട്ട മുസ്ലിം ഭാര്യയ്ക്ക് ഇദ്ദ കാലത്തേക്ക് ചിലവിനു നൽകാൻ മാത്രമേ മുൻ ഭർത്താവിനു ബാദ്ധ്യതയുള്ളുവെന്നും ആ കലയളവിനു ശേഷം ചെലവു നൽകേണ്ടത് വിവാഹമുക്തയുടെ കുടുംബമാണെന്നും വാദിക്കുകയുണ്ടായി. ബഹു; കോടതി, വിവിധ പണ്ഡിതന്മാരുടെ ഖുർ ആൻ തർജ്ജമ വിശകലനം ചെയ്യുകയും ഖുർ ആനിലെ അധ്യായം സുറ:2: ആയത്ത് 241,242 -ൽ വിവാഹ മോചിതയോടുള്ള കടമകൾ വിശതീകരിക്കുന്നിടത്ത് "മതാഅ്' എന്ന പദത്തിന്റെ അർത്ഥം വ്യാഖ്യാനിച്ചുകൊണ്ട് മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് ജീവനാംശം നൽകേണ്ടത് മുൻ ഭർത്താവിന്റെ ബാദ്ധ്യതയാണെന്നും ഇതിനെതാരായുള്ള വാദങ്ങൾ ഖുർആന്റെ ആശയത്തിനെതിരാണെന്നും കണ്ടെത്തുകയുണ്ടായി. കൂടാതെ, മഹർ വിവാഹ സമയത്ത് ഭർത്താവു നൽകേണ്ടതാണെന്നും വിവാഹമോചനം ചെയ്യുന്ന സമയത്ത് നൽകുന്നതല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഈ കേസിൽ ഭർത്താവിന്റെയും മുസ്ലിം പേർസണൽ ലോ ബോർഡിന്റെയും വാദങ്ങൾ തള്ളിക്കൊണ്ട്, സ്വയം സംരക്ഷിക്കപ്പെടാൻ കഴിവില്ലാത്ത മുസ്ലിം വിവാഹ മുക്തയ്ക്ക്, തന്റെ മുൻ ഭർത്താവിൽ നിന്നും പുനർവിവാഹം ചെയ്യുന്നത് വരെ മറ്റേതൊരു ഇന്ത്യൻ വിവാഹ മോചിതയേയും പോലെ ജീവനംശം ആവശ്യപ്പെടാമെന്നു ബഹു; കോടതി വിധിക്കുകയുണ്ടായി.
ഈ നിയമത്തിനെതിരെ പല കോണുകളിൽ നിന്നും വിമരശനമുണ്ടായി. ഈ നിയമം സ്ത്രീകളെ സംരക്ഷിക്കാനല്ലെന്നും മറിച്ച് പുരുഷന്മാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ജുഡീഷ്യറിക്ക് മേലെ ലജിസ്ലേറ്റീവിന്റെ കടന്നു കയറ്റമാണെന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൊതുസിവിൽ നിയമം എന്ന നിർദ്ദേശക തത്ത്വങ്ങൾക്ക് തിരിച്ചടിയാണെന്നും വാദമുണ്ടായി.
നിയമനിർമ്മാണത്തെ തുടർന്ന് വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകൾക്ക് ഇസ്‌ലാമിക നിയമപ്രകാരം മതാഅ് ലഭിച്ചുതുടങ്ങി. വിവാഹമോചനത്തോടെ ഒറ്റത്തവണയായി നൽകപ്പെടുന്ന നഷ്ടപരിഹാരമാണ് മതാഅ്. ഇന്ത്യയിൽ ഇത് ഷാബാനു കേസ് വഴിയാണ് നടപ്പിലാക്കി തുടങ്ങിയത് ജീവിതനിലവാരത്തിനനുസരിച്ച് നിശ്ചയിക്കപ്പെടുന്ന മതാഇന് സാധാരണ ജീവനാംശത്തിന്റെ പരിധികൾ ഒന്നും തന്നെ ഇല്ല.
സുപ്രീം കോടതി വിധി ചുവടെ ചേർക്കുന്നു

           

Sunday 22 January 2017

മയിലമ്മ


മയിലമ്മ
Courtesy-Sigi G Kunnumpuram- Charithranveshikal


1937 ആഗസ്ത് 10ന് പാലക്കാട് മുതലമട പഞ്ചായത്തില്‍ ആട്ടയാമ്പതിയിലെ ആദിവാസി വിഭാഗമായ ഇരവാളര്‍ സമുദായാത്തില്‍ രാമന്‍ – കുറുമാണ്ട ദമ്പതികളുടെ മകളായാണ് മയിലമ്മ ജനിച്ചത്. പതിനാലാം വയസ്സിൽ ചമയും ചോളവും റാഗിയും സമൃദ്ധമായി വിളയുന്ന മുതലമട ആട്ടയാംപതിയിൽ നിന്നും പ്ലാച്ചിമടയുടെ ജലച്ചതുപ്പുകളിലേയ്ക്കും നെൽവയലുകളുടെ പച്ചപ്പിലേയ്ക്കും പറിച്ചുനട്ട ആദിവാസിപ്പെണ്‍ കുട്ടി. ഇരുപത്തേഴാം വയസ്സിൽ വിധവയായതോടെ അഞ്ചു പിഞ്ചുമക്കളെ വളത്തുവാനായി ജീവിതത്തോടു പടവെട്ടിയ യുവതി ഒരു ആദിവാസി കുടുംബത്തിന്റെത സ്വാഭാവിക ജീവിതം ജീവിച്ച് പോന്നിരുന്ന മയിലമ്മയുടെ ജീവിതം മാറിമറിയുന്നത് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട എന്ന സ്ഥലത്ത് 2000 ൽ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിൻറെ പ്ലാൻറ് പ്രവർത്തനമാരംഭിച്ചതോടെയാണ്. ആഗോള തലത്തിലെ തന്നെ പ്രമുഖ ശീതള പാനീയ നിർമ്മാതാക്കളായ കൊക്കക്കോള കമ്പനി, പ്ലാന്റിന്റെ പ്രവർത്തിക്കാനായി ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റിയെടുത്തു. പ്രദേശത്തെ കിണറുകളെയും മറ്റ് കുടിവെള്ള സ്രോതസ്സുകളെയും അത് പ്രതികൂലമായി ബാധിച്ചു. കൂടാതെ വളമെന്ന പേരിൽ മാരകവിഷാംശമുള്ള ഖരമാലിന്യം പ്രദേശത്തെ കർഷകർക്ക് വിതരണം ചെയ്ത്. അത് പ്രദേശത്തെ മണ്ണും ജലവും മലിനമാകാന്‍ കാരണമായി. നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ജലക്ഷാമവും കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമാകുന്നതും മയിലമ്മയെ ഇരുത്തി ചിന്തിപ്പിച്ചു. തങ്ങള്ക്ക് കൂടി അവകാശപ്പെട്ട ജലം കൊക്കക്കോള കമ്പനിയുടെ കുഴല്ക്കി ണറുകള്‍ ഊറ്റിയെടുക്കുകയും അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ മലിനമാകുകയും ചെയ്തതോടെയാണ് അതിനു കാരണക്കാരനായ കമ്പനിയുടെ ജലചൂഷണത്തിനെതിരെ 2002 ഏപ്രില്‍ 22 ന് ആദിവാസികളെ സംഘടിപ്പിച്ച് പ്രതീകാത്മക സമരത്തിന് മയിലമ്മ നേതൃത്വം നല്കുിന്നത്. അതോടെ പാലക്കാട്ടെ പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്ക് സമീപം വിജയനഗര്‍ കോളനിയില്‍ നിന്ന് പ്ലാച്ചിമട സമരത്തിന്റെ മുന്നണി പോരാളിയായി മയിലമ്മ വളരുകയായിരുന്നു.
“ജീവിക്കാന്‍ വെള്ളം വേണം. ഒന്നാലോചിച്ചാല്‍ ജീവിക്കാതിരിക്കാനും വെള്ളം വേണം. ഈ വെള്ളം എല്ലാവരുടേതുമാണ്. ഇതുപയോഗിക്കാന്‍ കഴിയതെവന്നാല്‍..? പറയുന്ന പോലെയല്ല അനുഭവത്തില്‍ വന്നാല്‍. ഞങ്ങളുടെ വെള്ളത്തില്‍ ഒന്നും വേവില്ല. കുടിച്ചാല്‍ ഒരുതരം തളര്ച്ചെ.ഒന്നാലോചിച്ചു നോക്കൂ. നല്ല ജീവനുള്ള പച്ചവെള്ളം കുടിച്ച് വളര്ന്നെവരാ ഞങ്ങള്‍. നിങ്ങള്ക്കാലണിങ്ങനെ വന്നതെങ്കിലോ..?പുലര്ച്ച യ്ക്ക് ഉണര്ന്നാ ല്‍ മുഖം കഴുകണ്ടേ. അതിന് ഒരു കപ്പ് നല്ല വെള്ളം കിട്ടാതായി ഞങ്ങള്ക്ക്െ. ഇതു തന്നെയാണ് ഞങ്ങളെ സമരത്തിനെത്തിച്ച അനുഭവം. ഇതില്ക്കൂ ടുതല്‍ എന്തുവേണം..? സമരത്തിലേക്കെത്തിയ സാഹചര്യത്തെകുറിച്ചു മയിലമ്മയുടെ തന്നെ വാക്കുകളാണിത്.
അവരുടെ സമരത്തെ പരിഹാസ ത്തോടെയാണ് ആദ്യം ജനങ്ങല്‍ കണ്ടെത് അതിനെയവര്‍ പുഞ്ചിരിയോട്‌ നേരിട്ടു. പിന്നെ നാട്ടുകാര്‍ അവര്ക്ക് പിന്നില്‍ അണിചേര്ന്നു . വീട്ടമ്മമാര്‍ മുതല്‍ പല പല സംഘടനകള്വണരെ ഓരോരുത്തരായി അവര്ക്കു പിന്നില്‍ അണിചേര്ന്നുല. വ്യത്യസ്ഥ സമരമുറകള്‍ ഏറ്റുപിടിക്കാന്‍ സാംസ്കാരീക നായകന്മാര്വിരെ എത്തിത്തുടങ്ങി. പത്രങ്ങളും ചാനലുകളും വാര്ത്ത കള്കൊ്ണ്ട് അവര്ക്ക്ത പിന്തുണ നല്കിള പ്ലാച്ചിമടയിലെ വീട്ടമ്മമാരുടെയും സാമൂഹികപ്രവര്ത്തവകരുടെയും പിന്തുണയോടെ നടന്ന സമരം നിരവധി നിയമ പോരാട്ടങ്ങളിലൂടെ 2004 മാര്ച്ചി ല്‍ കമ്പനി അടച്ചുപൂട്ടുന്നതുവരെ തുടര്ന്നു . മയിലമ്മയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ സമരത്തിന്റെയും പെരുമാട്ടി പഞ്ചായത്ത്, കേരള മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ ഇടപെടൽ കാരണവും 2004 ൽ ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും കൊക്കക്കോള കമ്പനിയെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ കമ്പനിയിൽ നിന്ന് പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം ഈടാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. സോറിയാസിസ് രോഗബാധിതയായി 2007 ജനുവരി 6-ന് 69-ാം വയസ്സിൽ മയിലമ്മ അന്തരിച്ചു. പ്രകൃതി എന്ന അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടത്തിൽ മയിലമ്മയുടെ സ്ഥാനം അതുല്യമാണ്. സ്ത്രീശക്തി ട്രസ്റിന്റെ "സ്ത്രീശക്തി പുരസ്കാരം", ഔട്ട്ലുക് മാഗസിന്റെ "സ്പീക് ഔട്ട് അവാർഡ്" എന്നിവ ലഭിച്ചിട്ടുണ്ട് മയിലമ്മയുടെ പേരില്‍ മയിലമ്മ ഫൗണ്ടേഷന്‍ ഏര്പ്പെലടുത്തിയ പുരസ്‌കാരത്തിന് സാമുഹ്യപ്രവ്ര്തകര്ക്ക്ാ നല്കിെ വരുന്നുഇറോം ഷര്മ്മിയള ചാനു, ആങ്ങ് സാംഗ് സൂക്കി എന്നിവര്ക്ക് അവാര്ഡ്യ ലഭിച്ചിട്ടുണ്ട്.

Search This Blog