Saturday 17 March 2012

Frankly,we know so little about our neighbour

 
Fun & Info @ Keralites.net
"Astola Island" [near Pasni Baluchistan 40 km from shore]. Astola is Pakistan's largest offshore island and the only significant offshore island in the northern Arabian Sea.
Fun & Info @ Keralites.net
"Arror Rock" [near Rohri in Sindh]
The shape of rock was caused by unknown natural forces.
There is also a Shrine on the top.
Fun & Info @ Keralites.net
This is an amazing view of a tunnel and bridge over a river on the railway track from "Rohri to Quetta".
This track passes through 20 tunnels and over 368 bridges.
It's the longest Railway gradient of world, and most scenic Railway ride of Asia.
Fun & Info @ Keralites.net
Headmarala , Sialkot
Mountains of Jammu & Kashmir in the background.

Fun & Info @ Keralites.net
Attabad Lake also known as Hunza Lake is a lake in the Hunza Valley of northern Pakistan.
The beautiful lake was formed due to a massive landslide at Attabad village in Gilgit-Baltistan, 9 miles (14 km) upstream (east) of Karimabad that occurred on January 4, 2010.
Fun & Info @ Keralites.net
Is this Great Wall of China?

No. It's Wall of Sindh in Ranikot [3 hrs drive from Karachi].
It's the part of one of the Largest Fort in World, Fort of Ranikot.

Fun & Info @ Keralites.net
Kalam Valley.
It is a valley along the upper reaches of the Swat River in Swat, Pakistan.
Kalam Valley is known for its waterfalls, lakes and lush green hills, and is a 270 km drive from Islamabad, the capital of Pakistan.

Fun & Info @ Keralites.net
Kachura Lake.
The Kachura Lakes a re two lakes in the Skardu District of Gilgit-Baltistan, Northern Pakistan. The lakes, at 2,500 metres (8,200 ft)

 in elevation, are Upper Kachura Lake and Lower Kachura Lake.
Fun & Info @ Keralites.net
This is a 'Mud Volcano'.

In Pakistan there are more than 80 active mud volcanoes, all of them in Baluchistan province; there are about 10 locations

having clusters of mud volcanoes. In this region, the heights of mud volcanoes range between 800 to 1,550 feet
(243.8 to 472.4 m). The most famous is Chandaragup.
Fun & Info @ Keralites.net
The Great Trango Tower, 6,286 m (20,608 ft).
The east face of the Great Trango Tower features the world's greatest nearly vertical drop. [aka Tallest vertical mountain of world]
Located in Gilgit-Baltistan Region of Pakistan. This is one of the most difficult mountains to climb.

Fun & Info @ Keralites.net
Laila Peak, Hushe, Karakoram Range, Pakistan.
It has a distinctive spear-like shape. One of the most beautiful & scenic snow covered mountain of the world.
The Laila peak has been climbed only twice.

Fun & Info @ Keralites.net
This is not Fox and Franz Josef Glacier, New Zealand.
This is Biafo Glacier - which is a 63 km long glacier in the Karakoram Mountains, Pakistan meets the 49 km long Hispar Glacier

at an altitude of 5,128 m (16,824 feet) at Hispar La (Pass) to create the world's longest glacial system outside the polar regions.
Fun & Info @ Keralites.net
Makran, Pakistan.
The present day Makran derived its name from Maka, a satrap of Achaemenid Empire. Maka was an important early eastern satrapy of Cyrus the Great, founder of the Achaemenid Empire.

Fun & Info @ Keralites.net
K2.
It is the second-highest mountain on Earth, only after Mount Everest. It has a peak elevation of 8,611 m [28,251 feet]!!!

Fun & Info @ Keralites.net
Concordia Base Camp, Pakistan.
This is the view from Concordia towards the valley of the Baltoro Glacier at dawn. On the left [Paiju peaks], middle ,[Trango towers] & on the right [Grand Cathedra].

Fun & Info @ Keralites.net
The epic Lake Saiful Muluk.
It is located at the northern end of the Kaghan Valley (34
°52€²37.34€³N 73°41€²37.71€³E) near Naran, Pakistan.

The clarity of the water comes from the multiple glaciers all around the high basin which feed the lake.
Fun & Info @ Keralites.net

Village Halmet, Neelum Valley, Pakistan.
Neelum Valley is definitely another hidden pearl of Pakistan. No other valley in Kashmir can compare this valley and even

most of the Pakistanis know little about it and have little visited there.
Fun & Info @ Keralites.net
Lansdowne Bridge of Rohri, Pakistan.
A marvel of nineteenth century engineering, the 'longest "rigid" girder bridge in the world' at that time, was begun in 1887.

Designed by Sir Alexander Meadows Rendel, the girder work weighing a massive 3,300 tons was erected by F.E. Robertson, and Hecquet.
Fun & Info @ Keralites.net
Is this Grand Canyon or Texas?
No. It's Hingol National Park of Baluchistan, Pakistan. It got Mysterious Mud mountains, beautiful blue water Hingol river,

desert and deep blue Arabian sea. [3.5 hrs driv e from Karachi on Makran coastal highway]
Fun & Info @ Keralites.net
Cold Desert of Skardu in Pakistan.
This is one of the most beautiful tourists attraction of Northern areas of Pakistan. There are huge sand plains in Skardu.

Fun & Info @ Keralites.net
Passu Peaks, Hunza, Pakistan.
Mysterious mountains stand like a wall between Hunza river and valley.

Fun & Info @ Keralites.net
Uli Biaho Tower, Pakistan.
It is a peak near Trango Towers and Baltoro Glacier in the Northern Areas of Pakistan. It consists of two main peaks,

Uli Biaho Tower (listed by Roskelley as 19,957 feet, and by Kopold as 6109 m (20,058 feet)); and
Uli Biaho Peak (Kopold: 6417 m), which as of 2006 was unclimbed.
Fun & Info @ Keralites.net
Rakaposhi, Pakistan.
Rakaposhi is also known as Dumani [Mother of Mist]. It is situated in the Nagar valley.

Fun & Info @ Keralites.net
Nanga Parbat.
It is the ninth highest mountain on Earth and among the eight-thousanders with a summit elevation of 8,126 meters (26,660 ft).

It is also an immense, dramatic peak that rises far above its surrounding terrain.
Fun & Info @ Keralites.net
Karamber Lake.
Karambar Pass marks the boundary between the Chitral and Ishkoman Districts of Pakistan. The Karmabar Lake is almost 3 km long

 approx and it is 4300 meters above sea level. The flowers of autumns are worth seeing on this lake.
Fun & Info @ Keralites.net
Deosaid plains  Skardu
Fun & Info @ Keralites.net
Bara Pani Deosai
Fun & Info @ Keralites.net
Dudiptsar Lake or Dudipat Lake is a lake encircled by snow clad peaks in Lulusar-Dudipatsar National Park.
The lake lies in the extreme north of the Kaghan Valley
 

Courtesy to ISMAIL CHOHAN

ALEXANDER THE GREATEST LAST WORDS

"Ice melts when heated"
"Eyes melt when hated"
 
Alexander, after conquering many kingdoms, was returning home. On the way, he fell ill and it took himto his death bed. With death staring him in his face, Alexander realized how his conquests, his great army, his sharp sword and all his wealth were of no consequence. He now longed to reach home to see his mother's face and bid her his last adieu. But, he had to accept the fact that his sinking health would not permit him to reach his distant homeland.
 
So, the mighty conqueror lay prostrate and pale, helplessly waiting to breathe his last. He called his generals and said, "I will depart from this world soon, I have three wishes, please carry them out without fail."With tears flowing down their cheeks, the generals agreed to abide by their king's last wishes.
 
"My first desire is that", said Alexander,
"My physicians alone must carry my coffin."
After a pause, he continued, "Secondly, I desire that when my coffin is being carried to the grave, the path leading to the graveyard be strewn with gold, silver and precious stones which I have collected in my treasury".
 
The king felt exhausted after saying this. He took a minute's rest and continued.
"My third and last wish is that both my hands be kept dangling out of my coffin".
 
The people who had gathered there wondered at the king's strange wishes. But no one dared bring the question to their lips.. Alexander's favorite general kissed his hand and pressed them to his heart. "O king, we assure you that your wishes will all be fulfilled. But tell us why do you make such strange wishes?"
 
At this Alexander took a deep breath and said:
"I would like the world to know of the three lessons I have just learnt.
 
Lessons to learn from last 3 wishes of King Alexander...
I want my physicians to carry my coffin because, people should realize that no doctor can really cure any body. They are powerless and cannot save a person from the clutches of death. So let not people take life for granted.
 
The second wish of strewing gold, silver and other riches on the way to the graveyard is to tell People that not even a fraction of gold will come with me. I spent all my life earning riches but cannot take anything with me. Let people realize that it is a sheer waste of time to chase wealth.
 
And about my third wish of having my hands dangling out of the coffin, I wish people to know that I came empty handed into this world and empty handed I go out of this world". With these words, the king closed his eyes. Soon he let death conquer him and breathed his last. . . .
LESSONS TO LEARN:
Remember, your good health is in your own hands, look after it.
Wealth is only meaningful if you can enjoy while you are still alive and kicking.
What you do for yourself dies with you but what you do for others, lives on. It is called "Legacy."

ISMAIL CHOHAN

Thursday 15 March 2012

മാര്‍ക്‌സിന്റെ രണ്ടാംവരവ്‌

പി.കെ.രാജശേഖരന്‍
മാര്‍ച്ച് 14- കമ്മ്യൂണിസ്റ്റ് ആചാര്യന്‍ കാറല്‍ മാര്‍ക്‌സ് ഓര്‍മയായിട്ട് 129 വര്‍ഷം.

പ്രവാസവും ഭ്രഷ്ടതയും ഹുവാന്‍ ഗൊയ്റ്റിസോളോയുടെ രക്തത്തില്‍ത്തന്നെ മുദ്രിതമാണ്. ജീവിച്ചിരിക്കുന്ന സ്​പാനിഷ് നോവലിസ്റ്റുകളില്‍ ഏറ്റവും പ്രശസ്തനെങ്കിലും ജന്മദേശമുപേക്ഷിച്ച് മറുനാട്ടില്‍ വസിക്കുന്ന ഗൊയ്റ്റിസോളോ അതുകൊണ്ടാവണം ഭ്രഷ്ടനും പ്രവാസിയുമായ തത്ത്വചിന്തകന്‍ കാറല്‍ മാര്‍ക്‌സിനെക്കുറിച്ച് നോവലെഴുതാന്‍ തീരുമാനിച്ചത്. ഏകാധിപതിയായ ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ തേര്‍വാഴ്ചയുടെ കാലത്ത് സ്‌പെയിനില്‍നിന്ന് സ്വയംഭ്രഷ്ടനായി ഫ്രാന്‍സിലേക്കു പോവുകയും ഇപ്പോള്‍ മൊറോക്കോയില്‍ ജീവിക്കുകയും ചെയ്യുന്ന ഗൊയ്റ്റിസോളോ ഭ്രഷ്ടപ്രവാചകനായ കാറല്‍ മാര്‍ക്‌സിന്റെ ജീവിതത്തെ തന്റെ സറീയലിസ്റ്റ് ഭാവനയിലേക്കു പകര്‍ത്തുമ്പോള്‍ നോവലിനെക്കുറിച്ച് നാം സങ്കല്പിച്ചുവെച്ചിട്ടുള്ളതൊക്കെയും ഉടഞ്ഞു താഴെവീഴുന്നു.

കാറല്‍ മാര്‍ക്‌സിന്റെ ജീവിതം മുന്‍നിര്‍ത്തി ഗൊയ്റ്റിസോളോ എഴുതിയ ദ മാര്‍ക്‌സ് ഫാമിലി സാഗ (Juan Goytisolo - 1993 - Eng. Tran. Peter Bush, City Lights Books, San Francisco, 1996) ഒരര്‍ഥത്തില്‍പോലും ജീവചരിത്രനോവലല്ല. അനായാസമായ വായനയ്ക്കു വഴങ്ങാന്‍ വിസമ്മതിക്കുന്ന ഈ സറീയലിസ്റ്റ് നോവല്‍ പുതിയ മുതലാളിത്ത ലോകക്രമത്തില്‍ മാര്‍ക്‌സ് തിരിച്ചുവന്നാല്‍ എന്തുചെയ്യുമെന്നു വന്യമായി ഭാവന ചെയ്യുന്നു. എന്നാല്‍ ഒരു ഭാവികഥയല്ല ഗൊയ്റ്റിസോളോ എഴുതുന്നത്. കാലപ്പൊരുത്തവും അനുക്രമതയും തെറ്റിക്കുന്ന ആഖ്യാനത്തിലൂടെ മാര്‍ക്‌സിസത്തിന്റെ രാഷ്ട്രീയപരീക്ഷണങ്ങള്‍ തകര്‍ന്നുവീണ സമകാലികലോകത്ത് ഭാര്യ ജെന്നിയും പെണ്‍മക്കളും വേലക്കാരിയുമടങ്ങുന്ന മാര്‍ക്‌സ് കുടുംബത്തിന്റെ ജീവിതവും മാര്‍ക്‌സിന്റെ ആശയാഭിലാഷങ്ങളും വായിക്കാനാണ് ഗൊയ്റ്റിസോളോയുടെ ശ്രമം. മാര്‍ക്‌സിന്റെ വീരകഥയല്ല, മാര്‍ക്‌സിനെ പരാജയപ്പെടുത്തിയ ലോകത്തെയാണ് വാക്യങ്ങളും ഖണ്ഡികകളും വിന്യസിക്കുന്നതില്‍പോലും ഭാവനയുടെ അക്രമാസക്തി പുലര്‍ത്തുന്ന മാര്‍ക്‌സ് ഫാമിലി സാഗയില്‍ നാം വായിക്കുന്നത്. മാര്‍ക്‌സിന്റെ ജീവിതത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠവിവരങ്ങള്‍ നോവലില്‍ തേടുന്ന വായനക്കാരെ 'ഫാമിലിസാഗ' നിരാശപ്പെടുത്തും. ഭൂരിപക്ഷം വായനക്കാരും അതാണു തേടുന്നതെന്നു പറയുന്ന പ്രസാധകനും അതിനു വിരുദ്ധമായി മാര്‍ക്‌സിന്റെ ജീവിതത്തെപ്പറ്റി നോവലെഴുതുന്ന (നാം വായിച്ചുകൊണ്ടിരിക്കുന്ന ഗൊയ്റ്റിസോളോയുടെ നോവല്‍പോലെ) നോവലിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലാണ് മാര്‍ക്‌സ് ഫാമിലി സാഗയിലെ കഥാതന്തുക്കളിലൊന്ന്. പരേതനായ പ്രവാചകനെയും കുടുംബത്തെയും മാര്‍ക്‌സിസപരീക്ഷണാനന്തര ലോകത്തേക്കു കൂടുവിട്ടു കൂടുമാറ്റിക്കൊണ്ടുവന്ന് ആ സമത്വവാദപ്രത്യയശാസ്ത്രത്തെയും അതിന്റെ വര്‍ത്തമാനത്തെയും അപഗ്രഥിക്കുകയാണ് ഗൊയ്റ്റിസോളോ ചെയ്യുന്നത്, അരാജകമായ ഭാവനയുടെ ഒരു പരമാധികാര റിപ്പബ്ലിക്കില്‍ വെച്ച്.

ഒരു സറീയല്‍ ഫാന്റസിയാണ് ദ മാര്‍ക്‌സ് ഫാമിലി സാഗ. കാലാനുക്രമം തെറ്റിച്ച ആഖ്യാനത്തിലൂടെ കാറല്‍ മാര്‍ക്‌സിന്റെ ജീവിതത്തിന്റെ സാധ്യതകള്‍ ഭ്രമാത്മകമായി ഗൊയ്റ്റിസോളോ എഴുതുന്നു. സമകാലികലോകത്തേക്ക് മാര്‍ക്‌സ്, ഭാര്യ ജെന്നി ഫൊണ്‍ വെസ്റ്റ്ഫാലന്‍, പെണ്‍മക്കളായ ജെന്നി, ലോറ, എലിനോര്‍, വിശ്വസ്ത ഭൃത്യ ഹെലന്‍ ദെമൂത്ത് എന്നിവരെ പ്രതിഷ്ഠിച്ചുകൊണ്ടാണ് മാര്‍ക്‌സിന്റെ പില്ക്കാല ജീവിതസാധ്യതകള്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. ആദിമധ്യാന്തങ്ങളുള്ള ഒരു ജീവിതകഥയോ നാടകീയമായ സംഭവവികാസങ്ങളോ മാര്‍ക്‌സിസത്തെക്കുറിച്ചുള്ള ചര്‍ച്ചയോ ഇവിടെയില്ല. യൂറോപ്യന്‍ കമ്യൂണിസത്തിന്റെ അവസാനത്തെ ഇടങ്ങളിലൊന്നായിരുന്ന അല്‍ബേനിയയില്‍നിന്ന് ഒരു സംഘം അഭയാര്‍ഥികള്‍ ഇറ്റലിയിലെ തിരക്കേറിയ ഒരു കടലോരത്ത് ബോട്ടില്‍ വന്നടുക്കുന്ന ദൃശ്യം ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കുന്ന മാര്‍ക്‌സ്‌കുടുംബത്തിന്റെ ചിത്രമവതരിപ്പിച്ചുകൊണ്ടാണ് ഫാമിലി സാഗയുടെ തുടക്കം. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ക്‌സ് കുടുംബത്തെ ടെലിവിഷന്‍ എന്ന ബിംബത്തിലൂടെ നോവലിസ്റ്റ് കൊണ്ടുവരുന്നത് ആധുനികകാലത്തിലേക്കാണ്. വെറും ആധുനികകാലമല്ല, മാര്‍ക്‌സിന്റെ ആശയങ്ങള്‍ തകര്‍ന്നുതരിപ്പണമായിക്കഴിഞ്ഞ, സാര്‍വലൗകികസ്വകാര്യവത്കരണത്തിന്റെ പുതുകാലം. മാര്‍ക്‌സിന്റെ ചിന്തയെ ആധാരമാക്കിയുള്ള വ്യവസ്ഥകള്‍ പിരിച്ചുവിടപ്പെടുന്നതും മതിലുകളും കാവല്‍ഗോപുരങ്ങളും തകര്‍ന്നുവീഴുന്നതും പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതും അവര്‍ ടി.വി.യിലും പത്രങ്ങളിലും കണ്ടു. ചരിത്രത്തിന്റെ പൊടുന്നനെയുള്ള ഗതിവേഗം മാര്‍ക്‌സിനെതിരെതന്നെ തിരിയുകയാണെന്ന് അവര്‍ മനസ്സിലാക്കി.

ഭ്രമാത്മകമായ ഈ തുടക്കത്തില്‍നിന്ന് കൂടുതല്‍ വിഭ്രമദൃശ്യങ്ങളിലേക്കാണ് ഗൊയ്റ്റിസോളോ വായനക്കാരെ കൊണ്ടുപോകുന്നത്. സുഘടിതമായ ഇതിവൃത്തത്തിനുപകരം സാധ്യതകളുടെ ഭ്രമദൃശ്യങ്ങള്‍ ആഖ്യാനത്തില്‍ വന്നുനിറയുന്നു. പാരീസില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയോഗത്തില്‍ ആരാലും തിരിച്ചറിയപ്പെടാതെ ഡോ. മാര്‍ക്‌സ് പ്രസംഗിക്കുന്നു. സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനു ശേഷമുള്ള മോസ്‌കോയില്‍ ലെനിന്‍ ടി ഷര്‍ട്ടുകളണിഞ്ഞു നടക്കുന്ന യുവാക്കളെ മാര്‍ക്‌സ് കാണുന്നു, സോഷ്യലിസ്റ്റ് റിയലിസത്തെ ആധാരമാക്കിയുള്ള ഒരു കലാപ്രദര്‍ശനത്തിലും പിന്നീട് ഒരു ടോക്‌ഷോയിലും മാര്‍ക്‌സ് പങ്കെടുക്കുന്നു-തന്റെ മരണത്തിനുശേഷമുള്ള ലോകത്തേക്കുള്ള മടങ്ങിവരവില്‍ തൊഴിലാളിവര്‍ഗസര്‍വാധിപത്യത്തിന്റെ പ്രവാചകന്‍ ചെന്നുപെടുന്നത് ഇത്തരം ഇടങ്ങളിലാണ്. മാര്‍ക്‌സിന്റെ ഇരുപതാംനൂറ്റാണ്ടിലെ വര്‍ത്തമാനകാലത്തേക്കും പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൂതകാലത്തേക്കും നോവലിന്റെ ആഖ്യാനം ക്രമരഹിതമായി നീങ്ങുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിലെ നിരന്തരമായ വായനകഴിഞ്ഞു മടങ്ങുന്ന മാര്‍ക്‌സ് ഒരു ജൂതദേവാലയത്തിന്റെ കാഴ്ചയിലൂടെ സ്വപ്‌നത്തില്‍ മുഴുകുന്നു. സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട (ബൈബിളിലെ) അബ്രഹാം മാര്‍ക്‌സിനെ കര്‍ക്കശമായി ചോദ്യം ചെയ്യുന്നു, ഭൂമിയെ നരകമാക്കി മാറ്റിയ മാര്‍ക്‌സ് ജൂതവംശജനായിട്ടും ജൂതവിരോധിയാണെന്നുവരെ അബ്രഹാം ആരോപിക്കുന്നു. തന്റെ സിദ്ധാന്തങ്ങള്‍ക്ക് വില നഷ്ടപ്പെട്ടിരിക്കുന്ന ഒരു ലോകത്തില്‍ നിഷ്‌കളങ്കനായി നില്ക്കുന്ന മാര്‍ക്‌സിന്റെ ചിത്രമാണ് നോവലിന്റെ ഒന്നാം ഭാഗത്തില്‍ ഗൊയ്റ്റിസോളോ അവതരിപ്പിക്കുന്നത്.

രണ്ടാം ഭാഗത്തിലെ മുഖ്യകഥാപാത്രങ്ങള്‍ മാര്‍ക്‌സിന്റെ ജീവിതത്തെ ആധാരമാക്കി നോവലെഴുതുന്ന ഒരു എഴുത്തുകാരനും അയാളുടെ പ്രസാധകനായ മിസ്റ്റര്‍ ഫോക്‌നറുമാണ്. നോവലിസ്റ്റ് സമര്‍പ്പിച്ച കൈയെഴുത്തുപ്രതിയെ ഫോക്‌നറും ഒപ്പമുള്ള കണ്‍സള്‍ട്ടന്റും നിശിതമായി വിമര്‍ശിക്കുന്നു. നാം വായിച്ചുകൊണ്ടിരിക്കുന്ന ദ മാര്‍ക്‌സ് ഫാമിലി സാഗ എന്ന നോവല്‍ തന്നെയാണ് ആ കൈയെഴുത്തുപ്രതി. സുഘടിതമായ ഇതിവൃത്തവും വസ്തുനിഷ്ഠവിവരങ്ങളും ഇല്ലാത്തതിന്റെ പേരിലും ചിഹ്നംപോലുമില്ലാത്ത നീണ്ട ഖണ്ഡികകളുടെ പേരിലും അവര്‍ നോവലിസ്റ്റിനെ ആക്രമിച്ചു. കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷമുള്ളകാലത്ത് കാറല്‍ മാര്‍ക്‌സ് കടന്നുവന്നാല്‍ ഉണ്ടാകുന്ന സ്ഥിതിയെപ്പറ്റി നോവലെഴുതാമെന്ന നോവലിസ്റ്റിന്റെ ആശയം പ്രസാധകന്‍ സ്വീകരിച്ചത് അതൊരു ബെസ്റ്റ് സെല്ലര്‍ ആകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ വസ്തുനിഷ്ഠവിവരങ്ങള്‍ വെടിഞ്ഞ് ക്രമം തെറ്റിച്ച് ശിഥിലമായി മുന്നേറുന്ന ആ കൈയെഴുത്തുപ്രതി അയാളുടെ പ്രതീക്ഷ തകിടംമറിച്ചു. 'ഒരു കൃതി ഒരേസമയം ഭാവനാത്മകവും ജീവിതത്തോട് സത്യസന്ധവും നാടകീയവും ഹാസ്യാത്മകവും പ്രബോധനാത്മകവും ആകണ'മെന്നും അതാണ് താന്‍ നോവലിസ്റ്റില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും 'നോവലിന്റെ രൂപത്തില്‍ ഒരു പുത്തന്‍ കണ്ടെത്തലാണ് വേണ്ടത്, അപഹാസ്യമായ കുറേ ശിഥിലചിത്രങ്ങളോ ഫാന്റസിയുടെ ജ്വരഭ്രാന്തമായ പ്രഹേളികയോ പൂര്‍ണമായും അസംബന്ധമായ രംഗങ്ങളോ അല്ലെ'ന്നും പ്രസാധകന്‍ തീര്‍ത്തുപറഞ്ഞു. കണ്‍സള്‍ട്ടന്റാകട്ടെ ഒരു പടികൂടി കടന്ന്, വസ്തുതകളില്ലെങ്കില്‍ കൈയെഴുത്തുപ്രതി സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രഖ്യാപിച്ചു.

ഈ തിരിച്ചടിയില്‍ വിവശനായ നോവലിസ്റ്റ് തനിക്ക് പ്രസാധകന്‍ തരുന്ന പ്രതിമാസവേതനം മുടങ്ങുമെന്ന ഭയത്താല്‍ മാര്‍ക്‌സിന്റെ വീടിനെയും ശാരീരികരീതിയെയുമൊക്കെക്കുറിച്ച് ബല്‍സാക്കിന്റെയും ഡിക്കിന്‍സിന്റെയും മട്ടില്‍ ഒരു പൊലീസ് റിപ്പോര്‍ട്ടിന്റെ നിലവാരത്തില്‍ കുറേ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ തീരുമാനിച്ചു. മാര്‍ക്‌സിനെ നേരില്‍ കണ്ടിട്ടുള്ളവര്‍ എഴുതിയ വിവരങ്ങളെയാണ് അയാള്‍ ആശ്രയിച്ചത്. പണ്ട് ലണ്ടനിലെ വീട്ടില്‍ മാര്‍ക്‌സിനെ സന്ദര്‍ശിച്ച ഒരു പ്രഷ്യന്‍ ചാരന്‍ എഴുതിയ റിപ്പോര്‍ട്ട് അതേപടി ഉദ്ധരിച്ചുകൊണ്ടാണ് അയാള്‍ തന്റെ നോവലിന് വസ്തുനിഷ്ഠസ്വഭാവം നല്കാന്‍ ശ്രമിച്ചത്. പ്രസാധകനാകട്ടെ തന്റെ കണ്‍സള്‍ട്ടന്റിനൊപ്പം ലോസ് ആഞ്ജലിസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഫെമിനിസ്റ്റ് ശ്രീമതി ലെവിന്‍-സ്ട്രൗസിനെ (ക്ലോദ് ലെവിസ്‌ട്രോസിനെ ഓര്‍മ വരും) നോവലിസ്റ്റിനടുത്തേക്കയച്ചു. മാര്‍ക്‌സിന്റെ ഭാര്യ ജെന്നി അനുഭവിച്ച ക്ലേശങ്ങള്‍ എഴുതാത്തതിന്റെ പേരില്‍ നോവലിസ്റ്റിനെ ഫെമിനിസ്റ്റ് കശക്കിയെറിഞ്ഞു. സ്ത്രീകളുടെ കഷ്ടപ്പാട് കാണാത്ത പരമദുഷ്ടനായിരുന്നു മാര്‍ക്‌സ് എന്നായിരുന്നു ലെവിന്‍-സ്ട്രൗസിന്റെ വാദം. വേലക്കാരിയില്‍ തനിക്കുണ്ടായ മകളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കാതെ അത് ഫ്രീഡ്‌റിഷ് എംഗല്‍സിനെ കൊണ്ടു ചുമപ്പിച്ച മാര്‍ക്‌സിനെ അവര്‍ തള്ളിപ്പറഞ്ഞു. തന്റെ മഹത്തായ സൃഷ്ടിക്കുവേണ്ടി ജെന്നിയുടെയും ഹെലന്‍ ദെമൂത്തിന്റെയും ജീവിതം ബലിയര്‍പ്പിച്ച മാന്യനെ ആദര്‍ശവത്കരിക്കുന്നതാണ് ആ നോവലെന്നും അവര്‍ പ്രഖ്യാപിച്ചതോടെ നോവലിസ്റ്റ് ആശയക്കുഴപ്പത്തിലായി. ആ സാധ്യതകളെല്ലാം തേടാനായി അയാള്‍ മാര്‍ക്‌സിന്റെ ജീവിതത്തെ വീണ്ടും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചു. താന്‍ എഴുതിയത് കൂടുതല്‍ ക്രമരഹിതവും അയുക്തികവും ഭ്രമാത്മകവുമാകുന്നതിലേക്കാണ് ആ യത്‌നം അയാളെ എത്തിച്ചത്. അതോടെ പ്രസാധകന്‍ അന്ത്യശാസനം നല്കി. അവസാന അധ്യായത്തില്‍ നാടകീയമായ കുടുംബരംഗങ്ങള്‍ ഉള്‍പ്പെടുത്തി 'ആക്ഷന്‍ പാക്ക്ഡ്' ആക്കിയില്ലെങ്കില്‍ പ്രതിമാസവേതനം നിര്‍ത്തുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. ആ വഴിക്കായി നോവലിസ്റ്റിന്റെ അടുത്ത യജ്ഞം.

നോവലിന്റെ മൂന്നാംഭാഗം തുടങ്ങുന്നത് നോവലിസ്റ്റിന് മാര്‍ക്‌സ് കുടുംബത്തില്‍നിന്ന് ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള കത്തു കിട്ടുന്നിടത്താണ്. അങ്ങനെ അയാള്‍ മാര്‍ക്‌സിന്റെ നാടകീയമായ കുടുംബവൃത്താന്തത്തിലേക്ക് പ്രവേശിക്കുന്നു. അയാള്‍ മാര്‍ക്‌സ് ഭവനത്തില്‍ കാണുന്നത് ഒരു ചലച്ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതായാണ്. അതിഭാവുകമായ ഒരു ഫാമിലി ഡ്രാമയുടെ ചിത്രീകരണം. മാര്‍ക്‌സിന്റെ മൂന്നു പെണ്‍മക്കളുടെ വിവാഹബന്ധങ്ങളും ജീവിതവുമൊക്കെ നോവലിസ്റ്റ് മനസ്സിലാക്കുന്നു. തുടര്‍ന്ന് മാര്‍ക്‌സിനെക്കുറിച്ചുള്ള ഒരു ടോക്ക് ഷോയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. നോവല്‍ അവസാനിക്കുമ്പോള്‍ മാര്‍ക്‌സിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തില്‍ നോവലിസ്റ്റ് എത്തിച്ചേരുന്നു, മാര്‍ക്‌സിന്റെ വിശ്വസ്തയായ ഭൃത്യ (വെപ്പാട്ടിയും) ഹെലന്‍ ദെമൂത് എന്ന ലെന്‍ഷെനെ അവിടെ നോവലിസ്റ്റ് കാണുന്നു. മാര്‍ക്‌സ് കുടുംബവുമായുള്ള തന്റെ ബന്ധം ലെന്‍ഷെന്‍ വിവരിക്കുന്നു. ആ ഭാഗംകൂടി എഴുതി തന്റെ മാര്‍ക്‌സ് കുടുംബപുരാണം പൂര്‍ത്തിയാക്കുന്ന നോവലിസ്റ്റിന് പ്രസാധകനില്‍നിന്നു കിട്ടുന്ന സന്ദേശത്തിലാണ് നോവല്‍ അവസാനിക്കുന്നത്. ദ മാര്‍ക്‌സ് ഫാമിലി സാഗ എന്ന നോവല്‍ ഒരിക്കലും എഴുതേണ്ടതില്ല എന്നതായിരുന്നു ആ സന്ദേശം.

മാര്‍ക്‌സിനെക്കുറിച്ചുള്ള നോവല്‍ ഒരിക്കലും വേണ്ടെന്നു പറയുന്ന ലോകത്താല്‍ പരാജിതനാക്കപ്പെട്ട ഈ നോവലിസ്റ്റിലൂടെയും അയാള്‍ എഴുതിയ ഒരിക്കലും പ്രസിദ്ധീകരിക്കപ്പെടാന്‍ പോകുന്നില്ലാത്ത കൃതിയിലൂടെയും ഹുവാന്‍ ഗൊയ്റ്റിസോളോ മാര്‍ക്‌സിന്റെ ജീവിതവും വിധിയും അപരിചിതമായ ഒരു ആഖ്യാനപ്രകാരത്തില്‍ അവതരിപ്പിക്കുകയാണു ചെയ്യുന്നത്. എല്ലാം വാണിജ്യവത്കരിക്കപ്പെടുകയും എന്തിനും വിനോദമൂല്യംമാത്രം മതിയെന്നു ശഠിക്കുകയും ചെയ്യുന്ന സ്വതന്ത്രകമ്പോളത്തിന്റെ ഉത്സവകാലത്ത് മാര്‍ക്‌സിനെ ആര്‍ക്കുവേണമെന്ന് ഖേദത്തോടെ ഗൊയ്റ്റിസോളോ ചോദിക്കുന്നു. പരാജയപ്പെട്ട ആ ഭ്രഷ്ടപ്രവാചകനോടുള്ള ഖേദവും പ്രിയവും ആവിഷ്‌കരിക്കാന്‍ കമ്പോളപ്രിയമായ നോവലിന്റെ നിയമാവലിതന്നെ ഗൊയ്റ്റിസോളോ ലംഘിക്കുന്നു. യൂറോപ്പിനെ തന്റെ ജീവിതംകൊണ്ട് തിരസ്‌കരിച്ച് ആഫ്രിക്കയിലേക്കും ഇസ്‌ലാമികസംസ്‌കാരത്തിന്റെ തണലിലേക്കും കുടിയേറിയ ഗൊയ്റ്റിസോളോ തന്റെ പ്രതിഷേധവും കലാപവും പ്രകടിപ്പിക്കാന്‍ നിഷേധത്തിന്റെയും വിപരീതോക്തിയുടെയും ഭാഷയാണ് ഉപയോഗിക്കുന്നത്. ഹൃദയത്തില്‍ മാര്‍ക്‌സിനെ സ്‌നേഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ദര്‍ശനലോകത്തിനു സംഭവിച്ച വൈപരീത്യം തകര്‍ന്നുടഞ്ഞ ഒരു നഗരംപോലെ ഗൊയ്റ്റിസോളോ ആവിഷ്‌കരിക്കുന്നു.
യൂറോപ്യന്‍ റിയലിസത്തോടു മാത്രമല്ല പാരമ്പര്യത്തോടും സമൂഹത്തോടുമെല്ലാം തെറ്റിപ്പിരിഞ്ഞ വ്യക്തിത്വമാണ് ഹുവാന്‍ ഗൊയ്റ്റിസോളോയുടേത്. 'ഞാന്‍ സ്​പാനിഷ് സംസ്‌കാരത്തെ സ്‌നേഹിക്കുന്നു, സ്​പാനിഷ്‌സമൂഹത്തെ വെറുക്കുകയും ചെയ്യുന്നു, എനിക്കവിടെ ജീവിക്കാന്‍ കഴിയില്ല' എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഗൊയ്റ്റിസോളോ മൊറോക്കോയിലേക്കു സ്വയം ഭ്രഷ്ടനായത്. ബാഴ്‌സലോണയില്‍ ജനിച്ച (1931) ഗൊയ്റ്റിസോളോ സ്​പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ഇരയായിരുന്നു. ജനറല്‍ ഫ്രാങ്കോയുടെ റിപ്പബ്ലിക്കന്‍ സൈന്യം വര്‍ഷിച്ച ബോംബുകള്‍ ചെറുപ്പത്തില്‍ത്തന്നെ ഗൊയ്റ്റിസോളോക്ക് അമ്മയെ നഷ്ടമാക്കി. അച്ഛനെ ഫ്രാങ്കോ തടവുകാരനാക്കുകയും ചെയ്തു. ഫ്രാങ്കോയുടെ മരണംവരെ ഗൊയ്റ്റിസോളോയുടെ എല്ലാ കൃതികളും സ്‌പെയിനില്‍ നിരോധിക്കപ്പെട്ടിരുന്നു. 1956 മുതല്‍ പാരീസില്‍ ജീവിക്കാന്‍ തുടങ്ങിയ അദ്ദേഹം വിവാഹം കഴിച്ചത് മാര്‍സല്‍ പ്രൂസ്തിന്റെയും ഹെന്റി ബെര്‍ഗ്‌സന്റെയും ബന്ധുവും എഴുത്തുകാരിയുമായ മോണിക് ലാങ്ങിനെയാണ്. 1996-ല്‍ അവര്‍ മരിച്ചതോടെയാണ് ഗൊയ്റ്റിസോളോ മൊറോക്കോയിലേക്കു ചേക്കേറിയത്. (സ്വവര്‍ഗാനുരാഗത്തിന് അവിടെയുള്ള സ്വീകാര്യതയും അതിനൊരു കാരണമായിരുന്നു) പാശ്ചാത്യമുതലാളിത്തത്തിന്റെ സമസ്തരൂപങ്ങളെയും തിരസ്‌കരിക്കുന്ന ഗൊയ്റ്റിസോളോ തന്റെ അതിസമൃദ്ധമായ രചനാജീവിതത്തെ ഭാവനയുടെ അരാജകത്വംകൊണ്ട് നിറയ്ക്കുന്നു. യാഥാതഥ്യത്തിന്റെ നേരിയ ലാഞ്ഛനപോലും അനുവദിക്കാതെ ഫാന്റസിയിലേക്കും ആഖ്യാനശൈഥില്യത്തിലേക്കും നീങ്ങുന്നു. വിലാപമോ ഗൃഹാതുരത്വമോ ആ രചനാലോകത്തില്ല. മാര്‍ക്‌സിനുവേണ്ടി ഗൊയ്റ്റിസോളോ ദുഃഖിക്കാത്തതും അതുകൊണ്ടാണ്. എഴുത്ത് എല്ലാ വ്യവസ്ഥകളുടെയും തിരസ്‌കാരമാണ് ഗൊയ്റ്റിസോളോക്ക്. വ്യവസ്ഥാപിതത്വത്തിന്റെ തിരസ്‌കാരത്തിനുള്ള ഏറ്റവും ശക്തമായ ദര്‍ശനം അവതരിപ്പിച്ച കാറല്‍ മാര്‍ക്‌സിനെ അദ്ദേഹം തന്റെ വന്യഭാവനകൊണ്ട് പിന്തുടര്‍ന്നതും അതുകൊണ്ടുതന്നെ.

(മാതൃഭൂമി ബുക്‌സ പ്രസിദ്ധീകരിച്ച പി.കെ.രാജശേഖരന്റെ നരകത്തിന്റെ ഭൂപടം എന്ന പുസ്തകത്തില്‍ നിന്ന്)

Saturday 10 March 2012

333 വര്‍ഷംമുമ്പ് സംഭവിച്ചത്‌

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് എഴുതപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന മഹദ്ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് 333 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ ബൃഹദ്ഗ്രന്ഥത്തിന്റെ പഠനത്തിനും വിവര്‍ത്തനത്തിനുമായി സ്വജീവിതം സമര്‍പ്പിച്ച ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്റെ അതുല്യമായ ജീവിതത്തിന്റെ നാള്‍വഴികളാണ് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'ഹരിതഭൂപടം' എന്ന കൃതിയില്‍ . 'ഹരിതഭൂപട'ത്തില്‍ നിന്ന് ഒരു ഭാഗം ചുവടെ.




ഏതാണ് കൂടുതല്‍ ഫലഭൂയിഷ്ടമായ പ്രദേശം- മലബാറോ സിലോണോ? ഇങ്ങനെയൊരു ചോദ്യംതന്നെ എത്ര അപ്രസക്തമാണെന്ന് നമുക്കറിയാം. കേരളമെന്നും ശ്രീലങ്കയെന്നും ഇന്നറിയപ്പെടുന്ന ഈ പ്രദേശങ്ങള്‍ ഓരോന്നും അവയുടേതായ നിലയില്‍ ഫലഭൂയിഷ്ടങ്ങളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മൂന്നു നൂറ്റാണ്ടു മുമ്പ് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയിലെ ഉന്നതരായ അഡ്മിറല്‍ റിജ്‌ലോഫ് വാന്‍ ഗൊന്‍സും, മലബാര്‍ കമാണ്ടര്‍ ഹെന്‍ട്രിക് ആന്‍ഡ്രിയന്‍ വാന്‍ റീഡും തമ്മില്‍ ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അതത്ര അപ്രസക്തമായ ഒന്നായി ആരും കണ്ടില്ല. മറിച്ച്, ഡച്ച് കൊളോണിയല്‍ ചേരിയെ പിടിച്ചു കുലുക്കാന്‍ പോന്ന ഒരു രാഷ്ട്രീയപ്രശ്‌നമായി അത് വളര്‍ന്നു. കമ്പനിയുടെ നേതൃത്വത്തെപ്പോലും ആ വിവാദം ധര്‍മസങ്കടത്തിലാക്കി. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള വാന്‍ റീഡിന്റെ രാജിയില്‍ കലാശിച്ച ആ തര്‍ക്കത്തിന്റെ യഥാര്‍ഥ ഫലം ശരിക്കു പറഞ്ഞാല്‍ ഇതൊന്നുമായിരുന്നില്ല. തര്‍ക്കമില്ലാത്ത വിധം മഹത്തായ ഒരു വിശിഷ്ടഗ്രന്ഥത്തിന്റെ രൂപത്തില്‍ അതിന്നും നമുക്ക് മുന്നിലുണ്ട്. 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' ആണ് ആ ഗ്രന്ഥം. മലബാറാണ് ലോകത്തെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശമെന്ന് സ്ഥാപിക്കാന്‍, ഇവിടെ കുരുമുളക് പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് സ്വന്തം കമ്പനിയെ ബോധ്യപ്പെടുത്താന്‍, രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള മറുപടിയായി വാന്‍ റീഡ് അണിയിച്ചൊരുക്കിയ ആ ഗ്രന്ഥത്തിലാണ് മലയാള അക്ഷരങ്ങള്‍ ആദ്യമായി അച്ചടിക്കപ്പെട്ടത്. ഒരു ഉഷ്ണമേഖലാ പ്രദേശത്തെ, പ്രത്യേകിച്ചും കേരളത്തിലെ, പ്രകൃതിസമ്പത്തിനെക്കുറിച്ച് തയ്യാറാക്കപ്പെട്ട ആദ്യ ആധികാരികഗ്രന്ഥവും മറ്റൊന്നല്ല.

ലാറ്റിന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഹോര്‍ത്തൂസ് 1678-1693 കാലത്ത് 12 വാല്യങ്ങളായി ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് പുറത്തിറങ്ങിയതെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. മുന്നൂറ് വര്‍ഷം കഴിഞ്ഞും സസ്യശാസ്ത്രജ്ഞരെ അമ്പരിപ്പിക്കാനും അതിശയിപ്പിക്കാനും പോന്ന വിഭവങ്ങള്‍ ഹോര്‍ത്തൂസില്‍ 742 അധ്യായങ്ങളിലായി വാന്‍ റീഡ് ഒരുക്കിവെച്ചു. ഒരോ അധ്യായവും കേരളത്തില്‍ വളരുന്ന ഓരോ ചെടികളെക്കുറിച്ചുള്ള വിവരണമാണ്, സചിത്ര വിവരണം. ഇരട്ടഫോളിയോ വലിപ്പത്തിലുള്ള ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ അകമ്പടിയോടെ, ഫോളിയോ വലിപ്പത്തില്‍ പുറത്തിറങ്ങിയ ഹോര്‍ത്തൂസ് ഏത് മാനദണ്ഡമനുസരിച്ച് അളന്നാലും ഇതിഹാസതുല്യമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അത്തരമൊരു ഗ്രന്ഥം തയ്യാറാക്കാന്‍ വാന്‍ റീഡ് നടത്തിയ ശ്രമവും ഇതിഹാസതുല്യം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. മറിയന്‍ ഫൗര്‍ണിയറുടെ വാക്കുകള്‍ കടമെടുത്താല്‍, 'ഇന്ത്യക്കാര്‍, പശ്ചാത്യര്‍, സസ്യശാസ്ത്രജ്ഞര്‍, വൈദികര്‍, ശിപായിമാര്‍, സൈനികര്‍ - എന്നിങ്ങനെ വൈവിധ്യമേറിയ ജീവിത പശ്ചാത്തലമുള്ള ഒട്ടനേകം പേരെ, അക്കാലത്ത് ആറ് മാസം കൊണ്ടുമാത്രം യാത്ര ചെയ്‌തെത്താവുന്ന രണ്ട് സ്ഥലങ്ങളില്‍ (രണ്ട് ഭൂഖണ്ഡങ്ങളില്‍), സഹകരിപ്പിക്കുക'യെന്ന തികച്ചും അസാധ്യമെന്ന് കരുതാവുന്ന ദൗത്യമാണ് ഹോര്‍ത്തൂസിന്റെ നിര്‍മിതിക്കായി വാന്‍ റീഡിന് നിര്‍വഹിക്കേണ്ടിയിരുന്നത്. മലബാറിനെയും ഇവിടുത്തെ ജനങ്ങളെയും ഏറെ വിലമതിച്ച വാന്‍ റീഡ് യഥാര്‍ത്തില്‍ ഭാവിക്ക് വേണ്ടി ഒരുക്കിവെച്ച ഒരു സമ്മാനമായിരുന്നു ആ ഗ്രന്ഥം. അതിന് അന്നത്തെ രാഷ്ട്രീയസാഹചര്യം നിമിത്തമായി എന്നുമാത്രം.

സസ്യശാസ്ത്ര വിദ്യാര്‍ഥികള്‍, കേരളചരിത്രം പഠിക്കുന്നവര്‍, മലയാള ഭാഷയുടെയും ലിപിയുടെയും പരിണാമം അറിയാനാഗ്രഹിക്കുന്നവര്‍, കേരളത്തിലെ പരമ്പരാഗത വൈദ്യവിജ്ഞാനം മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍, അതുമല്ലെങ്കില്‍ അച്ചടിവിദ്യയുടെയും മുദ്രണ സങ്കേതങ്ങളുടെയും വികാസപരിണാമം തേടിപ്പോകുന്നവര്‍ - ഇതില്‍ ആര്‍ക്കാണ് ഹോര്‍ത്തൂസ് കൂടുതല്‍ പ്രയോജനം ചെയ്യുകയെന്ന് പറയാനാകില്ല. ഈ മേഖലയിലെല്ലാം വിലപ്പെട്ട ഉള്‍ക്കാഴ്ച്ച നല്‍കാന്‍ പോന്ന ഗ്രന്ഥമാണിത്. അതുകൊണ്ടും തീരുന്നില്ല ഹോര്‍ത്തൂസ് മുന്നോട്ടുവെയ്ക്കുന്ന സാധ്യതകള്‍. പതിനേഴാം നൂറ്റാണ്ടില്‍ മലബാറിലും ഇന്ത്യയില്‍ പൊതുവെയും നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. മലയാള ഭാഷയുടെ മാത്രമല്ല, കൊങ്കിണി ഭാഷയുടെയും ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഹോര്‍ത്തൂസ്. അറിബി ഭാഷയുടെ ചരിത്രത്തെക്കുറിച്ചും അത് പുതിയ ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്നു. മലബാറിലെ ചെടികളെക്കുറിച്ചുള്ള ആ ഗ്രന്ഥം, ഇന്ത്യയിലെയും നെതര്‍ലന്‍ഡ്‌സിലെയും രാഷ്ട്രീയചരിത്രത്തില്‍ അടയാളം പതിപ്പിക്കുക മാത്രമല്ല, മലബാറിലെ പ്രകൃതിവിഭവങ്ങള്‍ എത്ര സമ്പന്നമാണെന്ന് പറഞ്ഞുവെയ്ക്കുക വഴി ഡച്ചുകാര്‍ക്ക് പിന്നാലെ ഇതര യൂറോപ്യന്‍ ശക്തികള്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ പ്രലോഭനമാകുകയും ചെയ്തിരിക്കണം. ചരിത്രത്തിലും രാഷ്ട്രീയത്തിലും ഒരുപോല കൊടിയടയാളം പതിപ്പിച്ച ഇത്തരമൊരു സസ്യശാസ്ത്രഗ്രന്ഥം അധികം കാണാന്‍ വഴിയില്ല. ഇങ്ങനെയൊരു ബൃഹത്ഗ്രന്ഥം തയ്യാറാക്കുന്നതിലേക്ക് വാന്‍ റീഡ് എത്തിച്ചേര്‍ന്നത് എങ്ങനെയെന്നറിയാന്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ഹൃസ്വമായ രീതിയില്‍ ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

ഒരു സസ്യശാസ്ത്രഗ്രന്ഥം തയ്യാറാക്കാന്‍ വേണ്ട യോഗ്യതയുള്ള വിദഗ്ധനായിരുന്നില്ല വാന്‍ റീഡ്. അത് അദ്ദേഹം തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട് . ഡച്ച് റിപ്പബ്ലിക്കില്‍ കാര്യമായി സ്വാധീനം ചെലുത്തിയിരുന്ന ഒരു കുലീന പ്രഭു കുടുംബത്തിലെ അംഗമായിരുന്നു വാന്‍ റീഡ്. ആംസറ്റര്‍ഡാമില്‍ 1636 ല്‍ ജനിച്ച അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം പോലും കാര്യമായി ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഏണസ്റ്റ് വാന്‍ റീഡിന്റെയും എലിസബത്ത് യുട്ടെന്‍ഹൊവിന്റെയും 12 മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു വാന്‍ റീഡ്. കുടുംബക്കാര്‍ പരമ്പരാഗതമായി ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായിരുന്നെങ്കിലും, ഏണസ്റ്റ് വാന്‍ റീഡ് 'അര്‍മിനിയനിസം' (Arminianism) എന്ന വിശ്വാസരീതി പിന്തുടരുന്ന വ്യക്തിയായിരുന്നു. ഇതര വിശ്വാസികളോട് തുറന്ന മനസോടെയുള്ള സമീപനമായിരുന്നു അര്‍മിനിയന്‍സുകളുടെ സവിശേഷത. പില്‍ക്കാലത്ത് കൊച്ചിയില്‍ ഹോര്‍ത്തൂസിന്റെ നിര്‍മിതിക്കായി വിവിധ വിശ്വാസധാരയില്‍ പെട്ടവരെ സഹകരിപ്പിക്കാന്‍, പിതാവ് വഴി കുടുംബത്തിന് ലഭിച്ച തുറന്ന സമീപനരീതി വാന്‍ റീഡിനെ സഹായിച്ചിട്ടുണ്ടാകണം. വാന്‍ റീഡിന് ഒരു വയസുള്ളപ്പോള്‍ മാതാവ് എലിസബത്തും നാലാമത്തെ വയസ്സില്‍ പിതാവ് ഏണസ്റ്റും മരിച്ചു. കുട്ടികളുടെ സംരക്ഷണ ചുമതല അമ്മാവന്‍ ഗൊദാര്‍ദ് വാന്‍ റീഡ് വാന്‍ നെഡര്‍ഹോസ്റ്റിന്റെ ചുമലിലായി. വാന്‍ റീഡിന് 12 വയസുള്ളപ്പോള്‍ അമ്മാവനും മരിച്ചു. പിന്നീട് മൂത്ത സഹോദരന്‍ ജെറാര്‍ദിനായി മേല്‍നോട്ടം. ഇത്തരം ചില വസ്തുതകളല്ലാതെ, വാന്‍ റീഡിന്റെ ബാല്യകാലത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പതിനാലാം വയസില്‍ താന്‍ വീടുവിടുകയും വിദേശപര്യടനം ആരംഭിക്കുകയും ചെയ്തതായി വാന്‍ റീഡ് പില്‍ക്കാലത്ത് സൂചിപ്പിക്കുന്നുണ്ടെങ്കിലും, അതിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. വീടുവിട്ട വാന്‍ റീഡ് ഇരുപതാം വയസില്‍, 1656 ല്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയില്‍ സൈനികനായി ചേര്‍ന്നു. കുറച്ച് വര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍, വാന്‍ റീഡിന്റെ ശിഷ്ടജീവിതം മുഴുവന്‍ കമ്പനിയുടെ സേവനത്തിനുള്ളതായിരുന്നു.

ലോകത്തെ ഏറ്റവും പ്രതാപമുള്ള കോര്‍പ്പറേഷനായി ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി പരിണമിക്കുന്ന സമയത്താണ് വാന്‍ റീഡ് അതില്‍ ചേരുന്നത്. 1602 ല്‍ ലോകത്തെ ആദ്യ ബഹുരാഷ്ട്ര കോര്‍പ്പറേഷനായി നിലവില്‍ വന്ന ആ കമ്പനി 1670 ഓടെ ഭൂമുഖത്തെ ഏറ്റവും പ്രതാപമേറിയ കമ്പനിയായി വളര്‍ന്നു. ഓഹരിയുടമകള്‍ക്ക് പ്രതിവര്‍ഷം 40 ശതമാനം ലാഭവിഹിതം നല്‍കാന്‍ പോന്നത്ര ഉന്നത നിലയിലായി അപ്പോഴേക്കും കമ്പനി. ആ സമയത്ത് കമ്പനിക്ക് കീഴില്‍ അരലക്ഷം ജീവനക്കാരും 30000 സൈനികരും 200 കപ്പലുകളും ഉണ്ടായിരുന്നു. ഏഷ്യയില്‍ സുഗന്ധദ്രവ്യക്കച്ചവടത്തെ സംബന്ധിച്ച് രണ്ട് സുപ്രധാന കേന്ദ്രങ്ങള്‍ -സിലോണും മലബാറും-പോര്‍ച്ചുഗീസുകാരുടെ അധീനതയില്‍ നിന്ന് ഡച്ചുകാര്‍ വരുതിയിലാക്കിയ സമയമാണത്. സിലോണിലും മലബാറിലും ഡച്ച് മേധാവിത്വമുറപ്പിച്ച അഡ്മിറല്‍ റിജ്‌ലോഫ് വാന്‍ ഗൊന്‍സിന് കീഴിലായിരുന്നു സൈനികന്‍ എന്ന നിലയ്ക്ക് വാന്‍ റീഡ് നിയമിക്കപ്പെട്ടത്. കിഴക്കന്‍ മേഖല കീഴടക്കാന്‍ അഡ്മിറല്‍ വാന്‍ ഗൊന്‍സിന്റെ നേതൃത്വത്തില്‍ 1656 ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ ഡച്ച് തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ട കപ്പലുകളിലൊന്നില്‍ വാന്‍ റീഡും തന്റെ സമുദ്രസഞ്ചാരം ആരംഭിച്ചു. ആദ്യം ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പിലും (Cape of Good Hope), അവിടെ നിന്ന് 1657 മെയ്-ആഗസ്ത് സമയത്ത് ബട്ടേവ്യയിലും (ഇപ്പോഴത്തെ ജക്കാര്‍ത്ത) കപ്പലുകള്‍ എത്തി. വാന്‍ ഗൊന്‍സ് സഞ്ചരിച്ചിരുന്ന പതാകവാഹക കപ്പലായ 'ഒരാന്‍ജെ'യില്‍ തന്നെയാകാം വാന്‍ റീഡും ഉണ്ടായിരുന്നതെന്നും, അഡ്മിറലുമായി അടുപ്പമുണ്ടാക്കാന്‍ അത് വാന്‍ റീഡിന് അവസരമൊരുക്കിയിരിക്കാമെന്നും ഹെനിഗര്‍ അഭിപ്രായപ്പെടുന്നു. ഏങ്ങനെയായിരുന്നാലും, സൈനികനെന്ന നിലയ്ക്ക് വാന്‍ റീഡിന്റെ പ്രവര്‍ത്തനത്തെ വാന്‍ ഗൊന്‍സ് ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതിന് തെളിവാണ് ആ യുവസൈനികന് തുടരെ ലഭിച്ച സ്ഥാനക്കയറ്റങ്ങളും പദവികളും.

1658-1663 കാലത്താണ് പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍ നിന്ന് മലബാര്‍ പിടിച്ചെടുക്കാനുള്ള സൈനികനീക്കം അഡ്മിറല്‍ വാന്‍ ഗൊന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. മലബാര്‍ ആക്രമണങ്ങളില്‍ വാന്‍ ഗൊന്‍സിന്റെ തന്ത്രങ്ങള്‍ക്ക് വാന്‍ റീഡ് മികച്ച പിന്തുണ നല്‍കി. ആ കാലയളവില്‍ ഡച്ച് സേന മലബാര്‍ തീരത്ത് അഞ്ച് ആക്രമണങ്ങള്‍ നടത്തി. ആദ്യത്തെ മൂന്നെണ്ണം അത്ര വിജയകരമായിരുന്നില്ലെങ്കിലും, നാലാമത്തെ ആക്രമണവേളയില്‍ ഒരു നിര്‍ണായക മുന്നേറ്റം ഡച്ചുകാര്‍ക്ക് സാധ്യമായി. കൊച്ചിയുടെ കിരീടാവകാശി വീര കേരളവര്‍മ അപ്പോഴേക്കും ഡച്ച് പക്ഷത്ത് ചേര്‍ന്നിരുന്നു. പോര്‍ച്ചുഗീസുകാരുടെ പിന്തുണയോടെ കൊച്ചി രാജാവ് രാമവര്‍മ ഡച്ച് സേനയ്‌ക്കെതിരെ പൊരുതി. 1662 ഫിബ്രവരി ആദ്യവാരത്തില്‍ നടന്ന രക്തരൂക്ഷിതമായ പോരാട്ടത്തില്‍ രാമവര്‍മ രാജാവും രണ്ട് സഹോദരന്‍മാരും കൊല്ലപ്പെട്ടു. എന്നാല്‍, രാജ്ഞി ഗംഗാധര ലക്ഷ്മിയെ വാന്‍ ഗൊന്‍സിന്റെ നിര്‍ദേശപ്രകാരം വാന്‍ റീഡ് സാഹസികമായി മരണത്തില്‍ നിന്ന് രക്ഷിച്ച് തടവിലാക്കി. 1661 ല്‍ ലഫ്ടനന്റ് പദവിയിലേക്കുയര്‍ന്ന വാന്‍ റീഡിന്, റാണി ഗംഗാധര ലക്ഷ്മിയെ ജീവനോടെ പിടികൂടിയാല്‍ ക്യാപ്ടന്‍ സ്ഥാനം വാന്‍ ഗൊന്‍സ് വാഗ്ദാനം ചെയ്തിരുന്നു. രാജാവ് കൊല്ലപ്പെട്ടതിനാല്‍ രാജ്യത്തിന്റെ അനന്തരവകാശിയെ നിശ്ചയിക്കുന്നതിലും, ഭാവിയിലെ ഡച്ച് ബന്ധങ്ങളിലും റാണിക്ക് വലിയ സ്വാധീനം ചെലുത്താനാകുമായിരുന്നു. അതിനാല്‍, വാന്‍ റീഡിന്റെ നേട്ടം കമ്പനിയെ സംബന്ധിച്ച് ഏറെ വിലമതിക്കുന്നതായി.

നാലാമത്തെ സൈനിക നടപടിയില്‍ പോര്‍ച്ചുഗീസുകാര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വലിയ ആഘാതമേല്‍പ്പിക്കാന്‍ സാധിച്ചെങ്കിലും, കൊച്ചി കോട്ട പിടിക്കാന്‍ ഡച്ച് സേനയ്ക്ക് കഴിഞ്ഞില്ല. അതിന് അഞ്ചാമതൊരു സൈനിക നീക്കം വേണ്ടിവന്നു. നിര്‍ണായകമായ ആ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത് വാന്‍ റീഡായിരുന്നു. 1663 ജനവരി ഏഴിന് കൊച്ചിയില്‍ പോര്‍ച്ചുഗീസ് ആധിപത്യം അവസാനിച്ചു, കൊച്ചികോട്ട ഡച്ച് അധീനതയിലായി. യൂറോപ്യന്‍ വംശജരായ റോമന്‍ കത്തോലിക്കാ വൈദികരുള്‍പ്പടെ പോര്‍ച്ചുഗീസുകാരായ എല്ലാവരും കൊച്ചി വിട്ടുപോകാനായിരുന്നു കീഴടങ്ങല്‍ ഉപാധി. കൊച്ചി കീഴടക്കി മലബാറില്‍ ആധിപത്യമുറപ്പിക്കാന്‍ സാധിച്ചെങ്കിലും, തങ്ങളുടെ പക്ഷത്ത് ചേര്‍ന്ന കൊച്ചി കിരീടാവകാശി വീര കേരളവര്‍മയെ അധികാരത്തിലെത്തിക്കാന്‍ ഡച്ചുകാര്‍ക്ക് സാധിച്ചില്ല. അദ്ദേഹം അസുഖം മൂലം അകാലത്തില്‍ മരിച്ചു. മരിച്ചയാളുടെ സഹോദരനെ (അദ്ദേഹവും വീര കേരളവര്‍മ എന്നാണറിയപ്പെട്ടത്) കിരീടാവകാശിയായി റാണി അംഗീകരിച്ചത് ഭാഗ്യമായി. 1663 മാര്‍ച്ച് ആറിന് കൊച്ചി രാജാവായി വീര കേരളവര്‍മയെ വാഴിച്ചു (66). വാന്‍ റീഡിനെ സംബന്ധിച്ച് മറ്റൊരര്‍ഥത്തിലും പ്രധാന്യമര്‍ഹിക്കുന്നതായിരുന്നു മലബാറിലെ സൈനിക നടപടിയുടെ കാലഘട്ടം. മലബാറിലെ ജനങ്ങളുമായി, പ്രത്യേകിച്ചും വിവിധ പ്രദേശങ്ങളിലെ അധികാരികളുമായി അദ്ദേഹത്തിന് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നത് ആ സമയത്താണ്.

1663 ല്‍ ഡച്ച് മേധാവിത്വം ഉറപ്പിച്ചയുടന്‍ തന്നെ, കമാണ്ടര്‍ വാന്‍ ഗൊന്‍സിന്റെ അനുഗ്രഹാശിസുകളോടെ മലബാര്‍ കൗണ്‍സിലറും കൊച്ചി രാജാവിന്റെ സ്റ്റേറ്റ് ഓഫീസറുമായി വാന്‍ റീഡിനെ ഡച്ച് കമ്പനി നിയമിച്ചു. മലബാറിലെ പ്രാദേശിക ഭരണാധികാരികളുമായി ചര്‍ച്ച ചെയ്ത് കുരുമുളക് വ്യാപാരത്തിന്റെ കുത്തക ഡച്ച് കമ്പനി സ്വന്തമാക്കണം, അതിന് തടസ്സം നില്‍ക്കുന്നവരെ ആവശ്യമെങ്കില്‍ ബലംപ്രയോഗിച്ച് സമ്മതിപ്പിക്കണം എന്നതായിരുന്നു അപ്പോഴേക്കും സിലോണ്‍ ഗവര്‍ണറായി ചുമതലയേറ്റ വാന്‍ ഗൊന്‍സിന്റെ നിലപാട്. 1670 വരെ സിലോണിന് കീഴിലായിരുന്നു മലബാറിന്റെ സ്ഥാനം. അതിനാല്‍, മലബാറിന്റെ കാര്യങ്ങളില്‍ വാന്‍ ഗൊന്‍സിന് കാര്യമായി ഇടപെടാന്‍ സാധിച്ചിരുന്നു. മേല്‍പ്പറഞ്ഞ നിര്‍ദേശം 1663 ല്‍ ഒരു ഉത്തരവായി വാന്‍ ഗൊന്‍സ് പുറത്തിറക്കി. ഭരണത്തിലെ ദൈനംദിന കാര്യങ്ങളില്‍ കൊച്ചി രാജാവിനെ സഹായിക്കുക കൂടാതെ, ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള ഇടപാടുകളില്‍ മാധ്യസ്ഥം വഹിക്കുക എന്ന കര്‍ത്തവ്യവും വാന്‍ റീഡിനായി. കൊച്ചി രാജാവ് വീര കേരളവര്‍മയുമായി അടുപ്പമുണ്ടാക്കാനും, അതുവഴി മലബാര്‍ സമൂഹത്തിന്റെ സങ്കീര്‍ണതകളില്‍ ഇടപെടാനും വാന്‍ റീഡിന് പുതിയ സ്ഥാനലബ്ധി അവസരം നല്‍കി. തുടര്‍ന്നുള്ള ഏഴ് വര്‍ഷങ്ങള്‍ സൈനികന്‍ എന്നതിനൊപ്പം നയതന്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള തന്റെ കഴിവുകള്‍ കൂടി മൂര്‍ച്ചകൂട്ടാന്‍ വാന്‍ റീഡിന് സാധിച്ചു.

നാട്ടുരാജാക്കന്‍മാരുമായി സന്ധിസംഭാഷണം നടത്താനും വാണിജ്യ ഇടപാടുകള്‍ക്കും മറ്റുമായി മലബാറിന്റെ വിവിധഭാഗങ്ങളില്‍ ആ സമയത്ത് തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വന്നു വാന്‍ റീഡിന്. ആ യാത്രകളിലാണ് കേരളത്തിലെ സസ്യസമ്പത്ത് ആ സൈനികനെ പ്രലോഭിപ്പിക്കാന്‍ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കുക : 'ഇന്ത്യയില്‍ കഴിഞ്ഞുപോന്ന വര്‍ഷങ്ങള്‍ക്കിടയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയ്ക്ക് നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. കൃഷിയിടങ്ങളിലൂടെയുള്ള യാത്രയ്ക്കിടയ്ക്ക്, ഇടതൂര്‍ന്ന വളരെ ഉയരത്തിലുള്ള വനങ്ങള്‍ കാണുകയുണ്ടായി. ഒരേ ഇനത്തിലുള്ള രണ്ട് മരങ്ങള്‍ കാണാന്‍ സാധിക്കാത്ത തരത്തില്‍ വൈവിധ്യം നിറഞ്ഞ കാടുകളായിരുന്നു അവ. ഒരുകൂട്ടം ചെടികളെ വലയം ചെയ്ത് വോറൊരു കൂട്ടം ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടു. പടര്‍ന്നു കയറി വലയം ചെയ്തിരിക്കുന്ന ചെടികള്‍ പലതും ഭൂമിയുമായി ബന്ധപ്പെടാതെ നില്‍ക്കുന്നവയായിരുന്നു. ഇത്തരത്തില്‍ നിരവധി വള്ളിപ്പടര്‍പ്പുകള്‍ ഒരു മരത്തിന്റെ ചുറ്റുമായി പടര്‍ന്നു കയറി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു....പടര്‍ന്നു കയറുന്ന ഈ ചെടികള്‍ താങ്ങുമരത്തിന് ഒരു തരത്തിലും ഉപദ്രവം ഏല്‍പ്പിച്ചിരുന്നില്ല. ഏകദേശം 80 അടിയോളം ഉയത്തില്‍ ഇലകളും ശിഖരങ്ങളും പുല്‍പ്പടര്‍പ്പുകളും കൂടിചേര്‍ന്ന് സംപുഷ്ടമായ ഒരു പച്ചപ്പ് ഇവ സൃഷ്ടിച്ചിരുന്നു......ഇത്തരത്തില്‍ ഇടതൂര്‍ന്ന് വളരുന്ന മരങ്ങള്‍ മാത്രമല്ല, പരുപരുത്ത പാറകളും മലഞ്ചെരുവുകളും വനത്തിനുള്ളില്‍ കാണാവുന്നതാണ്. പല പാറക്കെട്ടുകളിലും ചെറിയ ചെടികളും കുറ്റിച്ചെടികളും കാണാവുന്നതാണ്. ചെടികളുടെ വേരുകള്‍ പാറകള്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങുകയും അവയില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു.....ഈ മണ്ണില്‍ ഓരോ ഇഞ്ചിലും ചെടികള്‍ കാണപ്പെടുന്നു. കുളങ്ങളിലും ചതുപ്പു നിലങ്ങളിലും അനുയോജ്യമായ നിരവധി സസ്യങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. എന്തിനധികം പറയുന്നു, ഇവിടെയുള്ള തരിശുഭൂമിയില്‍ പോലും സസ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം!'(67) വെറുമൊരു സൈനികന്‍ മാത്രമായിരുന്നില്ല, മികച്ച പ്രകൃതി നിരീക്ഷകന്‍ കൂടിയായിരുന്നു താനെന്ന് വാന്‍ റീഡിന്റെ ഈ വിവരണം വ്യക്തമാക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മനസില്‍ കേരളത്തിലെ സസ്യവൈവിധ്യം എത്ര വലിയ മതിപ്പാണുളവാക്കിയത് എന്നതിന്റെ തെളിവുകൂടിയാണ് ഈ വാക്കുകള്‍.

ഹോര്‍ത്തൂസിന്റെ നിര്‍മിതിയിലേക്ക് നയിച്ച മറ്റൊരു സുപ്രധാന നിരീക്ഷണം വാന്‍ റീഡ് നടത്തുന്നതും ഈ കാലയളവിലാണ്. 1670 ആയപ്പോഴേക്കും 30000 സൈനികര്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിക്ക് കീഴിലുണ്ടായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഏഷ്യയിലെ പല സ്ഥലങ്ങളിലായി ക്യാമ്പു ചെയ്യുകയും പുതിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്യുന്ന സൈനികര്‍ക്ക് അസുഖങ്ങളും പരിക്കുകളും പതിവായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഔഷധങ്ങള്‍ അയച്ചു തരാന്‍ ആംസ്റ്റര്‍ഡാമിലേക്ക് അറിയിപ്പ് പോവുകയായിരുന്നു പതിവ്. ആറുമാസം അകലെ കഴിയുന്ന ആംസ്റ്റര്‍ഡാമില്‍ നിന്ന് ഔഷധങ്ങള്‍ കടല്‍മാര്‍ഗം ഏഷ്യയിലെത്തുമ്പോഴേക്കും, രോഗം ബാധിച്ചയാള്‍ ജീവനോടെയുണ്ടെന്ന് തന്നെ വരില്ല. ആധുനിക ഔഷധങ്ങളൊന്നും രംഗത്തെത്തിയിട്ടില്ലാത്ത കാലമാണത്. പച്ചിലകളും സസ്യഭാഗങ്ങളുമടങ്ങിയ 'ഹെര്‍ബല്‍ മെഡിസിന്‍' തന്നെയാണ് ശരണം. പച്ചില മരുന്നകളില്‍ മിക്കതും ഇത്രയും നാളത്തെ കപ്പല്‍ യാത്രയില്‍ ഉപയോഗശൂന്യമായിട്ടുണ്ടാകും. ആ മരുന്നുകള്‍ യൂറോപ്യന്‍ കമ്പോളത്തിലെത്തിയിരുന്നത് അറബി കച്ചവടക്കാര്‍ മുഖേനയാണ്. 'അറബി ഔഷധങ്ങള്‍' എന്നറിയപ്പെട്ടിരുന്ന ആ പച്ചില മരുന്നുകളുടെ യഥാര്‍ഥ ഉറവിടം പശ്ചാത്യര്‍ക്ക് അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. 'മിക്കവാറും മലബാര്‍ തീരത്ത് വളരുന്ന ഔഷധസസ്യങ്ങളാണ് അറബി കച്ചവടക്കാര്‍ വഴി പല കൈ മറിഞ്ഞ് ഭീമമായ വിലയ്ക്ക് യൂറോപ്പിലെത്തിയിരുന്നത്'-ഹോര്‍ത്തൂസിനെപ്പറ്റി പഠിക്കുന്നതിനിടയില്‍ ഇക്കാര്യം മനസിലാക്കാന്‍ ശ്രമിച്ച ഡോ. മണിലാല്‍ ചൂണ്ടിക്കാട്ടുന്നു (68). യഥാര്‍ഥത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുരുമുളക് അടക്കമുള്ള സുഗന്ധദ്രവ്യങ്ങളുടെ കാര്യത്തിലും അറബി കച്ചവടക്കാര്‍ ഇതേ തന്ത്രം വിജയകരമായി പയറ്റിയിരുന്നു. മലബാറില്‍ നിന്നുള്ളതാണെന്ന് വെളിപ്പെടുത്താതെയാണ് അവര്‍ യൂറോപ്യന്‍ കമ്പോളത്തില്‍ സുഗന്ധദ്രവ്യങ്ങളെത്തിച്ചിരുന്നത്. തങ്ങളുടെ വാണിജ്യ രഹസ്യം അവര്‍ നൂറ്റാണ്ടുകളോളം കാത്തു (69). മലബാറിലേക്ക് പാശ്ചാത്യര്‍ കപ്പല്‍മാര്‍ഗം കണ്ടെത്തിയതോടെ അത് പൊളിഞ്ഞു. അപ്പോഴും കുരുമുളക് പോലുള്ള ചരക്കുകള്‍ മാത്രമേ പാശ്ചാത്യര്‍ ശ്രദ്ധിച്ചിരുന്നുള്ളു. പതിനേഴാം നൂറ്റാണ്ടില്‍ പോലും അറബി കച്ചവടക്കാര്‍ക്ക് ഇവിടുത്തെ ഔഷധസസ്യങ്ങള്‍ യൂറോപ്പിലെത്തിച്ച് ലാഭം കൊയ്യാന്‍ കഴിഞ്ഞിരുന്നതിന് കാരണം അതാകണം.

സൂക്ഷ്മദൃക്കായ വാന്‍ റീഡ് ഇക്കാര്യം നിരീക്ഷിച്ചു. ആംസ്റ്റര്‍ഡാമില്‍ നിന്നെത്തുന്ന 'അറബി ഔഷധങ്ങള്‍' മിക്കതും മലബാറില്‍ വളരുന്നവയാണ്! മറ്റൊരു സംഗതി കൂടി ആ സൈനികന്റെ ശ്രദ്ധയാകര്‍ഷിച്ചു. യൂറോപ്യന്‍ സൈനികര്‍ക്ക് മാത്രമേ ഔഷധം കടല്‍കടന്ന് എത്തേണ്ടതായിട്ടുള്ളൂ. വാന്‍ റീഡ് പറയുന്നത് ഇങ്ങനെ : 'ഇവിടെയുള്ളവരുടെ ആയുര്‍ദൈര്‍ഘ്യം പൊതുവെ കൂടുതലാണ്. തദ്ദേശീയരായ വൈദ്യന്‍മാരാണ് ഇവരുടെ ആരോഗ്യം സംരക്ഷിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഔഷധമൊന്നും പുറമേ നിന്ന് കൊണ്ടുവരുന്നവയല്ല. തദ്ദേശീയമായി ലഭിക്കുന്ന ഔഷധക്കൂട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇവരുടെ ചികിത്സാരീതി......ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കീഴില്‍ താമസിക്കുന്ന ഡച്ചുകാരാകട്ടെ-ഈ രീതി പിന്തുടരുന്നില്ല. ഇവിടെ നിന്നുതന്നെ ലഭിക്കുന്ന മരുന്നുകള്‍ പേര്‍ഷ്യവഴി അറേബ്യയിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും അവിടെ നിന്ന് ഇവ കടല്‍മാര്‍ഗം വീണ്ടും ഇന്ത്യയിലേക്കും അയയ്ക്കുന്നു. മരുന്നുകള്‍ അപ്പോഴേക്കും അഴുകി ഉപയോഗശൂന്യമായിരിക്കുമെന്ന് മാത്രമല്ല, വലിയൊരു തുകയുo.

...

WASHINGTON, D.C.

 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

Search This Blog