Monday 19 October 2015

ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)

ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)
 
 കടപ്പാട്; പി.കെ സലിം

സാമുഹിക പരിഷ്കർത്താവ്‌ സ്വാതന്ത്ര സമര സേനാനി യുക്തി വാദി..
മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായിരുന്ന ഈറോഡ് പട്ടണത്തിൽ 1879 സെപ്റ്റംബർ 17 നാണു രാഘവ് ഈറോഡ് വെങ്കട രാമസ്വാമി നായ്ക്കർ എന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ ജനിച്ചത്.
സബ്ബന്ന കുടുംബത്തിൽ ജനിച്ച രാമസ്വാമി 5 വർഷത്തെ സ്കൂൾ പഠനത്തിന്ന് ശേഷം12 ആം വയസിൽ പിതാവിനെ ബിസ്നസ്‌ കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ പിതാവിന്റെ ആതിഥ്യം സ്വീകരിച്ച് വീട്ടിലെത്തുന്ന തമിൾ ഗുരുക്കളുടെ പ്രഭാഷണങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വളരെച്ചെറിയ പ്രായത്തിൽ തന്നെ മതകാര്യങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം അവയിലെ വൈരുധ്യങ്ങളെ ചോദ്യം ചെയ്യാനാരംഭിച്ചു.
എങ്കിലും അച്ചന്റെ കർക്കശനിലപാട്‌ മൂലം കുടുംബത്തിന്ന് വേണ്ടി സന്യാസം സീകരിച്ചു. ആന്ധ്രയിലെ വിജയ വാഡയിലേക്കാണദ്ദേഹം ആദ്യം പോയത്‌ പിന്നിട്‌ ഹൈദരാബാദും കൽകത്തയും സന്ദർഷിച്ച അദ്ദേഹം കാശിയിലെത്തിച്ചേർന്നു.പുണ്ണ്യ നഗരത്തികെ ഗംഗാനദി തീരത്തുണ്ടായിരുന്ന ഹിന്ദു തീർത്താടകരെ അദ്ദേഹം നിരീക്ഷിച്ചു. ബ്രാഹമണകർക്ക്‌ അവിടെ പാന്ധകശാലയിൽ വിപുലമായ രീതിയിലുള്ള സദ്യ ലഭിക്കുമായിരുന്നു. എന്നാൽ മറ്റു ജാതിക്കാർക്ക്‌ അതിന്ന് വിലകുമുണ്ടായിരുന്നു. ദിവസങ്ങളോളം പട്ടിണിയിലായിരുന്ന അദ്ദേഹം ഒരു ബ്രാഹമണന്റെ വേഷവിധാനങ്ങളോടെ നഗനമായ മാറിൽ പുന്നൂൽ ധരിച്ച്‌ അകത്ത്‌ കടക്കാൻ ശ്രമിച്ചെങ്കിലും താടിയും
മീശയും അദ്ദേഹത്തെ ചതിച്ചു. കാവൽ കാരൻ അദ്ദേഹത്തെ കയറാനനുവദിച്ചില്ല എന്ന് മാത്രമല്ല നിർദ്ധാഷിണ്യം തെരുവിലേക്ക്‌ തള്ളി.
ദിവസങ്ങളായി സഹിക്കുന്ന വിശപ്പ്‌ പാന്ധികശാലയിൽ നിന്നും വലിച്ചെറിഞ്ഞ ഉച്ചിഷ്ടത്തിന്ന് വേണ്ടി തെരുവ്‌ പട്ടികളോട്‌ മത്സരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.ആഹാരം കഴിക്കുന്നതിന്നിടയിൽ മുന്നിലെ മന്ദിരത്തിൽ കൊത്തി വച്ചിരുന്ന അക്ഷരങ്ങളിൽ രാമസ്വാമിയുടെ കണ്ണുടക്കി.
പാന്ധക ശാല ഉന്നത കുലജാതർക്കുള്ളതാണങ്കിലും അത്‌ നിർമ്മിച്ചിരിക്കുന്നത്‌ തമിയ്‌ നാട്ടിലെ ദ്രാവിഡ വർഗ്ഗത്തിലെ വ്യാപര പ്രമാണിയാണ്‌
അത്‌ യുവാവായ അദ്ദേഹത്തിൽ ചില ചോദ്യങ്ങളുതിർത്തു. ദ്രാവിഡന്റെ പണം കൊണ്ട്‌ പണിത പാണന്ധകശാലയിൽ ബ്രാഹ്മണർക്ക്‌ മാത്രം ഭക്ഷണം വിളംബുന്നത്‌ എന്ത്‌ കൊണ്ട്‌ ?
ദ്രാവിഡനെ തടയുന്നത്‌ എന്ത്‌ കൊണ്ട്‌ ?
പട്ടുണി കൊണ്ട്‌ മരണത്തിലേക്ക്‌ ദ്രാവിഡരെ തള്ളി വിടാൻ മാത്രം പൈശാചികമാണ്‌ അവരുടെ ജാതി ചിന്ത
എന്ത്‌ കൊണ്ട്‌ ബ്രാഹമണർ ഇത്ര നിർദ്ദയരായും മതബ്രാന്തരായും പെരുമാറുന്നത്‌ ? പെരിയാറിന്റെ വിവേക ചിന്തയെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു ഉത്തരവും ഈ ചോദ്യങ്ങൾക്കുണ്ടായിരുന്നില്ല.. ആര്യ വർഗ്ഗത്തോടും അവരുടെ എണ്ണമറ്റ ദൈവങ്ങളോടും അടങ്ങാത്ത വെറുപ്പുണ്ടാക്കാൻ ഇത്‌ കാരണമായി. അതോടെ സന്യാസം ഉപേക്ഷിച്ച്‌ കുടുംബ ജീവിതത്തിലേക്ക്‌ തിരിച്ച്‌ പോയി.
അന്ധവിശ്വാസങ്ങളെപ്പറ്റിയും അതു വളർത്തുന്നവരെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നത് തന്റെ കർത്തവ്യമായി അദ്ദേഹം കരുതി.1919 കോഗ്രസിൽ ചേർന്നു. ഇ റോഡ്‌ മുൻസിപ്പൽ ചെയർ മാൻ സ്ഥാനമടക്കം അദ്ദേഹം വഹിച്ചിരുന്ന 29 ഓളം സ്ഥാനങ്ങൾ രാജി വെച്ചാണ്‌ അദ്ദേഹം കോഗ്രസിൽ ചേർന്നത്‌ . ബ്രട്ടീഷ്‌ കാർക്കെതിരെ മഹാതമാ ഗാന്ധി നയിച്ച നിസഹകരണ സമരത്തിൽ ശക്തമായി പങ്ക്‌ കൊണ്ടു.
തിരുനെൽവേലിയിലെ ഷെർമാദേവി എന്ന സ്ഥലത്തു പ്രവർത്തിച്ചിരുന്ന 'ഗുരുകുലം' ഗാന്ധിയൻ ആദർശങ്ങളിൽ കുട്ടികൾക്ക് പരിചയവും രാജ്യസ്നേഹവും പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. അന്ന് ഗുരുകുലം പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതാവായിരുന്ന വി.വി.എസ്. അയ്യരുടെ മേൽനോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോൺഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കർ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വർണാശ്രമ ധർമത്തെയും ഇ.വി. രാമസ്വാമി നായ്ക്കർ ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടുപോകാനാകാതെ അദ്ദേഹം കോൺഗ്രസ് വിട്ടുപോയി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെൽഫ് റെസ്പെക്ട് മൂവ്മെന്റിന് അദ്ദേഹം നേതൃത്വം നൽകി. ക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കുവാൻ ആഹ്വാനമുണ്ടായി- ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്ക്കർഷിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് 'ദ്രാവിഡ കഴകം' എന്ന സംഘടനയ്ക്കു രൂപം നൽകി കൂടുതൽ ഫലവത്തായി പ്രവർത്തിച്ചു തുടങ്ങി.
ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദം തമിഴരിൽ ഏശിയില്ല. ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.

No comments:

Post a Comment

Search This Blog