Saturday 25 February 2012

കൂര്‍ഗ്ഗിലെ ബൈലക്കുപ്പയും അവിടുത്തെ ടിബറ്റന്‍ വംശജരും...

ധ്യാനത്തിന്റെ നിറഭേദങ്ങള്‍
Fun & Info @ Keralites.net

Fun & Info @ Keralites.net ജന്മനാടിന്റെ ഓര്‍മകള്‍ കാത്തുസൂക്ഷിച്ച് കാതങ്ങള്‍ക്കിപ്പുറം അവയെ പുനരാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരുഅഭയാര്‍ഥി സമൂഹം. നംഡ്രോളിങ് എന്ന ബൈലക്കുപ്പയിലെ ടിബറ്റന്‍ തുടിപ്പുകളിലൂടെ...


ഒരു മഹാപ്രയാണത്തിന്റെ അപൂര്‍ണത....ഉറ്റവരില്‍ നിന്ന് ഒറ്റപ്പെടുന്നതിന്റെ നിസ്സഹായത...ജീവിതം മുഴുവന്‍ അഭയാര്‍ത്ഥികളാകേണ്ടി വരുന്നവരുടെ മനസ്സിന്റെ നൊമ്പരം...പുറമേ കാണുന്ന പുഞ്ചിരികള്‍ക്കും സന്തോഷങ്ങള്‍ക്കും നിറങ്ങള്‍ക്കുമപ്പുറം ഇതൊക്കെയാണ് കൂര്‍ഗ്ഗിലെ ബൈലക്കുപ്പയും അവിടുത്തെ ടിബറ്റന്‍ വംശജരും...

Fun & Info @ Keralites.net
1949ല്‍ ആയിരുന്നു അത്, ഹിമാലയത്തിന്റെ മടിത്തട്ടില്‍ എന്നും സമാധാനം മാത്രം ആഗ്രഹിച്ചിരുന്ന ടിബറ്റ് എന്ന കൊച്ചു രാജ്യത്തെ ചൈനയുടെ പട്ടാളം ആക്രമിച്ചു. രാജ്യത്തിന്റെ ജീവവായുവായ ബുദ്ധമതത്തെ സൈന്യം ചിന്നഭിന്നമാക്കാന്‍ തുടങ്ങി. ഒരു വംശം തന്നെ ഇല്ലാതാകുമെന്ന് കണ്ടപ്പോള്‍ അന്നത്തെ ബുദ്ധസന്യാസിമാരില്‍ പ്രമുഖനും യുവാവുമായ പെനോര്‍ റിംപോച്ചെ തന്റെ അനുയായികളുമായി നാടുവിട്ടു. ദീര്‍ഘമായ പലായനമായിരുന്നു അത്. തുടക്കത്തില്‍ മുന്നൂറോളം അനുയായികളാണ് പേനോര്‍ റിംപോച്ചേക്കൊപ്പമുണ്ടായിരുന്
നത്. ചൈനീസ് പട്ടാളം ഇവരെ പിന്‍തുടര്‍ന്നു ഹിമാലയത്തിന്റെ പര്‍വ്വത പാര്‍ശ്വങ്ങളില്‍ അവരില്‍ പലരും മരിച്ചു വീണു. കഠിനമായ യാത്രയ്‌ക്കൊടുവില്‍ ഇന്ത്യയിലെത്തിയപ്പോള്‍ പെനോറിനൊപ്പം അവശേഷിച്ചത് 30 പേര്‍ മാത്രം. ഇന്ത്യയുടെ കൈകളില്‍ അഭയം തേടിയ അവര്‍ ആദ്യകാലങ്ങളില്‍ തങ്ങിയത് അരുണാചലിലായിരുന്നു.

Fun & Info @ Keralites.net1960 ആയപ്പോഴേക്കും ടിബറ്റില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് കൂടി. ഇവരെ ഉള്‍ക്കൊള്ളാന്‍ പുതിയ ഇടങ്ങള്‍ തേടേണ്ടി വന്നു. 1961 ല്‍ പെനോര്‍ റിംപോച്ചയും സംഘവും ദക്ഷിണേന്ത്യയിലേക്ക് തിരിച്ചു. ബൈലക്കുപ്പയായിരുന്നു ലക്ഷ്യം. അവിടെ കര്‍ണാടക സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്കായി നല്‍കിയ മൂവായിരം ഏക്കറില്‍, ഒരു വലിയ സംഘം ടിബറ്റുകാര്‍ ഇതിനകം തന്നെ എത്തിയിരുന്നു. 1963ല്‍ പെനോര്‍ റിംപോച്ചെയും എണ്ണത്തില്‍ കുറഞ്ഞ അനുയായികളും ബൈലക്കുപ്പയിലെത്തി. അവിടെ ഒരു ബുദ്ധവിഹാരം സ്ഥാപിക്കാന്‍ പെനോര്‍ തീരുമാനിച്ചു. വെറും മുന്നൂറു രൂപയും 10 സംന്യാസിമാരുമായിരുന്നു അദ്ദേഹത്തിനൊപ്പം അന്നുണ്ടായിരുന്നത്. വനപ്രദേശമായിരുന്ന അവിടെ ആദ്യം മുളകൊണ്ട് കെട്ടിടം നിര്‍മ്മിച്ചു, മൂന്ന് നിലകളിലായി. അന്നത്തെ എണ്‍പത് ചതുരശ്ര അടിയിലുണ്ടായിരുന്ന ബുദ്ധവിഹാരം, പിന്നീട് മുളങ്കാട് പോലെ പടര്‍ന്ന് പന്തലിച്ചു. ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ ദലൈലാമ ബൈലക്കുപ്പ ബുദ്ധവിഹാരത്തിന് നംഡ്രോളിങ് മോണാസ്ട്രി അഥവാ സുവര്‍ണ ക്ഷേത്രം എന്ന പേര് നല്‍കി. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠന കേന്ദ്രമാണ് ബൈലക്കുപ്പ. അയ്യായിരത്തിലധികം സന്യാസിമാരാണ് വിഹാരത്തില്‍. ഇതുകൂടാതെ കോളേജും ആശുപത്രിയും വീടുകളും കൃഷിയിടങ്ങളുമെല്ലാമായി മൂന്നു തലമുറകളിലെ 18,000 ടിബറ്റന്‍ അഭയാര്‍ത്ഥികളാണ് ഇവിടെയുള്ളത്. പക്ഷേ എല്ലാമുണ്ടായിട്ടും ജന്മനാടും നാട്ടുകാരും ഓര്‍മകളായി അവശേഷിച്ചു...

അഭയാര്‍ത്ഥികളുടെ സ്വര്‍ഗ്ഗം തേടിയുള്ള യാത്രയില്‍ ആദ്യം എതിരേറ്റത് പ്രാര്‍ത്ഥനാ പതാകകളായിരുന്നു. തലേന്നത്തെ ഉറക്കക്ഷീണം കുടഞ്ഞുകളഞ്ഞ് ബൈലക്കുപ്പക്കാര്‍ എഴുന്നേല്‍ക്കുന്നതേയുണ്ടായിരുന്നുള്ളു. വലിയൊരു മൈതാനത്ത് മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് തോരണം തൂക്കിയത് പോലെയായിരുന്നു ബുദ്ധമത പ്രാര്‍ത്ഥനകള്‍ എഴുതിവെച്ച പതാകകള്‍.

Fun & Info @ Keralites.netബൈലക്കുപ്പയുടെ മനസ്സ് പോലെ കാറ്റിനുമുണ്ട് സ്വഛത...ചോളം വിളയുന്ന പാടങ്ങള്‍ കടന്ന് നംഡ്രോളിങ് വിഹാരത്തിന്റെ കവാടത്തിലെത്തി. മൂന്ന് മകുടങ്ങളുമായി സ്വര്‍ണവര്‍ണത്തിലും കരിഞ്ചുവപ്പിലും കുളിച്ചു നില്‍ക്കുന്ന വിശാലമായ കവാടം. പൊടുന്നനെ ഒരു ട്രാക്ടര്‍ നിറയെ മഞ്ഞയും മറൂണും നിറത്തിലുള്ള വേഷത്തില്‍ ഒരു സംഘം ലാമമാര്‍ കവാടം കടന്ന് പുറത്തേക്ക് വന്നു. ടിബറ്റന്‍ അധിവാസഭൂമിയിലേക്ക് നീളുന്ന വഴിയിലൂടെ ലാമകളേയും വഹിച്ചു കൊണ്ടുള്ള ട്രാക്ടര്‍ കടന്ന് പോയി.

'ഏതെങ്കിലും ടിബറ്റന്‍ വീടുകളില്‍ പൂജയോ മറ്റോ കാണും, അതിനാണ് ഇവരെ കൊണ്ടു പോകുന്നത്...' മനസ്സിലെ സംശയത്തിന് മറുപടി തന്നത് ബുദ്ധവിഹാരത്തിന് മുന്നില്‍ വര്‍ഷങ്ങളായി ഓട്ടോറിക്ഷ ഓടിക്കുന്ന മലയാളിയായ മുസ്തഫയാണ്. സംസാരിച്ച് നില്‍ക്കുന്നതിനിടെ മറ്റൊരു സംഘം കുഞ്ഞുലാമമാര്‍ മുസ്തഫയുടെ ഓട്ടോയില്‍ കയറി കുശാല്‍ നഗറിലേക്ക് പോയി....

Fun & Info @ Keralites.net

ഇതിനിടെ വിഹാരം ലക്ഷ്യമാക്കി ചിലര്‍ വരുന്നുണ്ടായിരുന്നു. ബൈലക്കുപ്പയിലെ ടിബറ്റുകാര്‍ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി ഒറ്റയ്ക്കും കൂട്ടമായും എത്തുന്നു...വളരെ പ്രായം ചെന്ന ഒരു ടിബറ്റന്‍ മുത്തശ്ശിയാണ് ശ്രദ്ധയില്‍പ്പെട്ടത്. കടും നീലനിറത്തിലുള്ള ഷര്‍ട്ടും ചാരനിറമാര്‍ന്ന കണങ്കാലില്‍ മുട്ടാത്ത പാവാടയുമായിരുന്നു അവരുടെ വേഷം. തലയില്‍ മറൂണ്‍ നിറത്തിലുള്ള തുണിതൊപ്പിയും കാലില്‍ കറുത്ത സോക്‌സും ചെരുപ്പും. വാര്‍ദ്ധക്യം തളര്‍ത്തിയ ടിബറ്റന്‍ മുത്തശ്ശിയുടെ നീളത്തിന്റെ കുറച്ചു ഭാഗം മുതുകിലെ കൂന് അപഹരിച്ചിട്ടുണ്ട്. ചുക്കിചുളുങ്ങിയ കൈവിരലുകള്‍ക്കിടയിലൂടെ ജപമാലയിലെ മുത്തുകള്‍ എണ്ണം പറഞ്ഞ് പോകുന്നു. ശ്വാസത്തിന് കീഴില്‍ എന്തോ ഉരുവിടുന്നു, 'ഓം മണിപദ്‌മേ ഹും' എന്നായിരിക്കണം. കൈവിരലുകള്‍ക്കിടയിലൂടെ ചലിച്ചു കൊണ്ടിരുന്ന ജപമാലയ്്ക്കും മന്ത്രമുരുവിടുന്ന ആ വൃദ്ധയുടെ ചുണ്ടുകള്‍ക്കും ഒരേ താളമായിരുന്നു...

അവര്‍ കവാടത്തിലൂടെയല്ല അതിനപ്പുറത്തുള്ള ഇടനാഴിയിലേക്കാണ് പോയതെന്നത് കൗതുകമുണര്‍ത്തി. കയ്യില്‍ ജപമാലയേന്തിയവര്‍ വീണ്ടുമെത്തി. ചിലര്‍ മാത്രമേ കവാടത്തിലൂടെ കയറുന്നുള്ളു. മിക്കവരും ആ ഇടനാഴിയിലേക്കാണ് പോകുന്നത്. വിഹാരത്തിന്റെ തന്നെ ഭാഗമായ പഠനകേന്ദ്രത്തില്‍ നിന്നെത്തിയ ലാമമാരും ആ വഴി തന്നെ സ്വീകരിച്ചു...അത് പ്രാര്‍ത്ഥനാ ചക്രങ്ങള്‍ നിറഞ്ഞ പ്രദക്ഷിണ പാതയായിരുന്നു, വിഹാരത്തെ ചുറ്റുന്ന പ്രദക്ഷിണവഴി. പ്രാര്‍ത്ഥനാ ചക്രങ്ങള്‍ തിരിച്ച്, മന്ത്രങ്ങള്‍ ഉരുവിട്ട് ലാമമാര്‍ കടന്ന് പോയി....

Fun & Info @ Keralites.netനംഡ്രോളിങ്ങിന്റെ വിശാലമായ കവാടം കടന്ന് അകത്തേക്ക് കയറി. മൂന്ന് നിലകളിലായി ലാമമാരുടെ താമസസ്ഥലങ്ങളും ഓഫീസ് മുറികളും കാന്റീനുമാണിവിടെ. കെട്ടിട സമുച്ചയത്തിന്റെ വിശാലമായ നടുത്തളത്തില്‍ പ്രാര്‍ത്ഥനാ പതാകകള്‍ നിറഞ്ഞ കൊടിമരങ്ങള്‍, ഒരു വശത്ത് കാറുകളും ബൈക്കുകളും നിര്‍ത്തിയിട്ടിരിക്കുന്നു. ഒരു സംഘം ലാമമാര്‍ കെട്ടിടത്തിന്റെ പാര്‍ശ്വത്തിലൂടെയുള്ള വഴിയിലൂടെ കടന്ന് പോയി. അവര്‍ക്ക് പിന്നാലെ നടന്നു. ഇടനാഴി കടന്നതും അത്ഭുതം മുന്നില്‍ വിടര്‍ന്നു. ഇരുവശവുമുള്ള തണല്‍മരങ്ങളും പച്ചപുല്‍ത്തകിടികളും നയിച്ചത് സുവര്‍ണനിറത്തില്‍ ആകാശം മുട്ടുന്ന ക്ഷേത്രത്തിന് മുന്നിലേക്കായിരുന്നു. പെനോര്‍ റിംപോച്ചെയുടെ വലിയൊരു ചിത്രം ക്ഷേത്ര ഗോപുരത്തിനുമുകളില്‍ സ്ഥാപിച്ചിരിക്കുന്നു. ടിബറ്റന്‍ വാസ്തു ശൈലിയിലാണ് കെട്ടിടം. പ്രധാന ക്ഷേത്രത്തിന് മുന്നിലായി ഇടനാഴി പോലെ ഇരുവശത്തും രണ്ട് കെട്ടിടങ്ങള്‍, 'ദിയ'കള്‍ അഥവ ദീപങ്ങള്‍ തെളിയിക്കാനുള്ളതാണിവ.

വ്യാളീമുഖങ്ങളും ശില്‍പ്പങ്ങളും മറ്റേതെല്ലാമോ അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ഗോപുരത്തിന്റെ മുകള്‍ ഭാഗം. പെനോര്‍ റിംപോച്ചയുടെ ചിത്രത്തിന് മുന്നില്‍, താലങ്ങളില്‍ പഴങ്ങളും മറ്റ് ധാന്യങ്ങളും. മുകളില്‍ ബുദ്ധഭിക്ഷുക്കള്‍ സ്ഥലം വൃത്തിയാക്കുന്ന തിരക്കിലാണ്. ഗോപുരത്തിന്റെ ഒത്ത മുകളില്‍ മഴവില്ലിന്റെ പ്രതീകം പോലെ അര്‍ദ്ധചക്രം. താഴെ പൂര്‍ണചക്രമായി പ്രദക്ഷിണം വെയ്ക്കുന്ന ലാമമാര്‍...ക്ഷേത്രത്തിനകത്തേക്കുള്ള മുന്തിരച്ചാറിന്റെ നിറമുള്ള വലിയ പ്രവേശനമുഖം അടഞ്ഞ് കിടന്നിരുന്നു.

Fun & Info @ Keralites.netഈ ക്ഷേത്രത്തിന് ഇടതുവശത്താണ് 'പദ്മസംഭവ ബുദ്ധവിഹാരം'. ഇതിനുള്ളിലാണ് കാഴ്ച്ചകളുടെ ഖനി. പാദരക്ഷകള്‍ പുറത്ത് ഊരിവെച്ചു. വ്യാളിശില്‍പ്പങ്ങള്‍ കാവല്‍ നില്‍ക്കുന്ന ദീര്‍ഘമായ പടവുകള്‍ കയറി പാതിചാരിയ വാതിലിലൂടെ അകത്ത് കടന്നു. കണ്ണുകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത രീതിയില്‍ വിശാലമായ കാഴ്ച്ചകള്‍. 60 അടിയിലുള്ള ബുദ്ധന്റെ സുവര്‍ണ പ്രതിമ ഇരുവശത്തും 58 അടിയോളമുള്ള ഗുരു പദ്മസംഭവയുടെയും ബുദ്ധ അമിതായുസിന്റെയും സുവര്‍ണ പ്രതിമകള്‍. ചുറ്റും നിറങ്ങളുടെ ലോകം പൊട്ടിത്തെറിച്ചപോലെ!

ഗുരു പദ്മസംഭവ അഥവ ഗുരു റിംപോച്ചെയാണ് ടിബറ്റില്‍ ബുദ്ധമതം പ്രചരിപ്പിച്ചതെന്ന് വിശ്വസിക്കുന്നത്. ബുദ്ധന്റെ രണ്ടാം ജന്മമാണ് പദ്മസംഭവയെന്നാണ് ടിബറ്റുകാരുടെ വിശ്വാസം. സുവര്‍ണ പ്രതിമകളുടെ ഇരുവശത്തുമായി ഗുരു പദ്മസംഭവയുടെ 25 പ്രധാന ശിഷ്യന്‍മാരുടെ ചിത്രങ്ങള്‍. അതിന് മുകളിലത്തെ നിലയില്‍ ബുദ്ധന്റെ ജീവചരിത്രം. എല്ലാം ടിബറ്റന്‍ ശൈലിയിലുള്ള ചിത്രരചനകള്‍. ബുദ്ധമതത്തിലെ നിയന്‍ഗമ പരമ്പരയിലുള്ള സോഗോച്ചന്‍ രീതിയിലെ 12 ഗുരക്കന്‍മാരുടെ ചിത്രങ്ങളും നിരവധി ബോധിസത്വന്മാരുടെ ചുവര്‍ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ഈ വലിയ ഹാള്‍. രണ്ടു നിലകളിലായുള്ള വലിയ ഹാളിന്റെ ഇരുവശവും ചില്ലു കൂടുകളാണ.് അങ്ങേ തലയ്ക്കലെ കാഴ്ച്ചകള്‍ കാണാനാവില്ല. അവിടെയാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. നാദസ്വരങ്ങളും തുകല്‍ വാദ്യങ്ങളും കേള്‍ക്കുന്നുണ്ടായിരുന്നു.

Fun & Info @ Keralites.netപുറത്തിറങ്ങി പദ്മസംഭവ വിഹാരത്തിന് ഇടതുവശത്തുളള വിശാലമായ മുറിയുടെ മുന്നിലേക്ക് ചെന്നു. പാതിചാരിയ വാതിലിലൂടെ അകം കാണാം. നൂറോളം ബുദ്ധഭിക്ഷുക്കള്‍ നിശബ്ദതയുടെ ആവരണമണിഞ്ഞിരിക്കുന്നു. ധ്യാനത്തിന്റെ പൂര്‍ണമായ തലങ്ങളിലാണവര്‍. അകത്ത് കയറാന്‍ അനുവാദമില്ല. അവിടെ നിന്ന് പദ്മസംഭവ വിഹാരത്തിന്റെ പിന്‍വശത്തേക്ക് നടന്നു.

മൊബൈലില്‍ സംസാരിച്ചു കൊണ്ട് നടന്നു പോകുന്ന ബുദ്ധഭിക്ഷു. അതിനേക്കാള്‍ കൗതുകമുള്ളകാഴ്ച്ചയായിരുന്നു വിഹാരത്തിന്റെ പിന്‍വശത്ത് കാത്തിരുന്നത്. ഉത്സവപ്പറമ്പുകളില്‍ രുചിയേറിയ ഭക്ഷണവിഭവങ്ങളുമായി സൈക്കിളില്‍ എത്തിയിരുന്ന കച്ചവടക്കാരെ പോലുള്ളവര്‍ വിഹാരത്തിന് പിന്നിലെ കവാടത്തില്‍! കുഞ്ഞു ലാമമാരും അത്ര കുഞ്ഞല്ലാത്ത ലാമമാരും എന്തൊക്കയോ ഭക്ഷണസാധനങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുന്നു.

അവിടെ നിന്ന് വന്ന വഴിയിലൂടെ പ്രധാന കവാടത്തിലേക്ക് നടന്നു. ഇരുവശത്തും പ്രാര്‍ത്ഥനാ മുറികളും പഠന മുറികളും. മറ്റൊരിടത്ത് സ്‌കൂള്‍. താമസ സ്ഥലത്തെ ഇടനാഴിയില്‍ കുഞ്ഞു ലാമമാരുടെ കളികള്‍. ഇടനാഴിയില്‍ നിലത്ത് കിടന്നുറങ്ങുകയായിരുന്ന കൂട്ടുകാരന്‍ ലാമയെ മറ്റു രണ്ടു പേര്‍ ചേര്‍ന്ന് കാലില്‍ പിടിച്ച് വലിച്ചിഴച്ചു കൊണ്ടു പോകുന്നു. ഇതിനിടെ ലാമവേഷത്തില്‍ സ്ത്രീകളേയും കണ്ടു. തലമുണ്ഡനം ചെയ്ത ഇവരെ തിരിച്ചറിയുക അല്‍പ്പം ബുദ്ധിമുട്ടാണ്. പക്ഷേ വേഷവിധാനത്തില്‍ അല്പം മാറ്റമുണ്ട്.

Fun & Info @ Keralites.net

പെനോര്‍ റിംപോച്ചയുടെ ചിത്രം വെച്ചിട്ടുള്ള ക്ഷേത്രഗോപുരത്തിനടുത്തെത്തിയപ്പോള്‍ അതുവരെ കണ്ട ലാമമാരില്‍ നിന്ന് തികച്ചും വ്യത്യസ്തനായ ഒരാളെ കണ്ടു. വന്ദ്യവയോധികനായ ബുദ്ധഭിക്ഷു. പതുക്കെ നടന്നുവരുന്ന അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ട്. നെഞ്ചുവരെ നീളുന്ന നരച്ച താടിരോമങ്ങള്‍ അദ്ദേഹത്തിന് ദൈവീകമായ ഒരു പരിവേഷം നല്‍കുന്നുണ്ട്. 'ഫെന്‍' അങ്ങനെയാണ് സ്വന്തം പേര് ആ വൃദ്ധനായ സംന്യാസി ഉച്ചരിച്ചത്, വളരെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞ് തുടങ്ങി.. 'ഇരുപതാം വയസ്സില്‍ ടിബറ്റ് വിട്ടതാണ്. അഭയം തേടി ഇന്ത്യയിലെത്തി. ഇപ്പോള്‍ എണ്‍പത് വയസ്സായി. ഞങ്ങളന്ന് വരുമ്പോള്‍ ഇവിടം വലിയൊരു കാടായിരുന്നു. ഇന്നത്തെ വലിയ പ്രാര്‍ത്ഥനാ മുറികള്‍ വളരെ ചെറിയ മുളം കുടിലുകളും. മിക്കപ്പോഴും പാടത്ത് പണിയെടുത്തു. ചോളമായിരുന്നു പ്രധാന കൃഷി. കാട്ടാനകള്‍ കൃഷിയും കുടിലുകളും നശിപ്പിക്കുന്നത് നിത്യ സംഭവമായിരുന്നു...'

Fun & Info @ Keralites.net അധിക നേരം നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാവണം അരയന്നങ്ങളും ടര്‍ക്കി കോഴികളും തീറ്റ തേടുന്ന പുല്‍ത്തകിടിക്കിപ്പുറത്ത് ഫെന്‍ ഇരുന്നു. 'ബൈലക്കുപ്പയില്‍ ആദ്യമെത്തിയ ടിബറ്റുകാര്‍ ശരിക്കും കരുതിയത് ഞങ്ങളെ നരകത്തിലേക്ക് തള്ളിയതാണെന്നാണ്. ധര്‍മ്മശാല ശരിക്കുമൊരു നഗരമായിരുന്നു. എന്നാല്‍ ബൈലക്കുപ്പ വനഭൂമിയും. ചൂടും ഭയവും തളര്‍ത്തിയ പലരും നിലത്ത് കിടന്ന് ദിവസങ്ങളോളം കരഞ്ഞതിന്റെ ചിത്രങ്ങള്‍ മറക്കില്ല ഒരിക്കലും....ഇപ്പോള്‍ നല്ല റോഡും വീടുകളും സ്‌കൂളുമെല്ലാമായി...' ഫെന്‍ കിതയ്ക്കാന്‍ തുടങ്ങി, അദ്ദേഹത്തെ കൊണ്ട് അധികം സംസാരിപ്പിച്ചല്ല, യാത്ര പറയുമ്പോള്‍ ആദ്യം കണ്ട പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നില്ല.

പുറത്ത് ഒരു ടിബറ്റന്‍ തട്ടുകടിയില്‍ കയറി, 'കോംഗ്‌പോ റസ്‌റ്റോറന്റ്'. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ റോഡിന്റെ അപ്പറുത്തെ വശത്ത് സഞ്ചരിക്കുന്ന ഒരു തട്ടുകട വന്നു. ലാമമാര്‍ ഓരോരുത്തരായി വന്നു തുടങ്ങി. ചൂടുള്ള ദോശ തിന്നാന്‍.... അവിടെ വെച്ച് 'തഷി' എന്ന ടിബറ്റന്‍ വനിതയെ പരിചയപ്പെട്ടു. ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു..'സന്തോഷമാണ്, ഇവിടമാണ് ജന്മനാടെന്ന് വിശ്വസിക്കാനാണിഷ്ടം. വര്‍ഷാവര്‍ഷം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന നിമിഷത്തില്‍ മാത്രമാണ് ഞാനൊരു അഭയാര്‍ത്ഥിയാണെന്ന സത്യം ഓര്‍മ്മിക്കുക. ഒരിക്കലെങ്കിലും ടിബറ്റിലേക്ക് പോകണമെന്നുണ്ട് പക്ഷേ...'

Fun & Info @ Keralites.net

Travel Info
Namdroling Monastery
Fun & Info @ Keralites.net
Bylakuppe is one of the several Tibetan settlements in India. The famous Sera monastery has been relocated here. This township also houses the Golden Temple (Namdroling), as it is locally called. Dedicated to the teachings of Wisdom and Compassion of the Buddha and the Palyul Lineage of the Nyingma School of Tibetan Buddhism.

Namdroling was established by Pema Norbu Rinpoche. With only 300 rupees in his hand and with just a handful of monks, he laid the foundation stone of the three-storied main temple that then covered an area of 80 square feet. The Dalai Lama consecrated the spot and bequeathed the name 'Namdroling Monastery.' Today the monastery is home to nearly 5000 monks and nuns.




Fun & Info @ Keralites.net
Fun & Info @ Keralites.net

Monday 20 February 2012

The Nightmare Globval Warming

 
 

On  17th October the former President of Maldives Mohammed Nasheed and 13 other government officials submerged and took their seats at a table on the sea floor 20 feet (6 meters) below the surface of a lagoon off Girifushi, an island usually used for military training. In that meeting Maldivian President Mohammed Nasheed signed a document calling on all countries to cut down their carbon dioxide emissions.

Fun & Info @ Keralites.net






 

Courtesy to ISMAIL CHOHAN

Saturday 4 February 2012

ആണവ ബാധ്യതാബില്‍: ഇലയ്ക്കും മുള്ളിനും കേടില്ലാതെ

ആണവബാധ്യതാ ബില്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് തത്കാലം ശമനമായിരിക്കുന്നു. ആണവോര്‍ജം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ച സ്ഥിതിക്ക് സംഭവിച്ചതെല്ലാം നല്ലതിനുതന്നെ. അതല്ലെങ്കില്‍ ഈ രംഗത്തുണ്ടായേക്കാവുന്ന കുഴപ്പങ്ങളിലേക്ക് എടുത്തുചാടേണ്ട എന്നൊരു നിലപാട് സ്വീകരിക്കണമായിരുന്നു


ആണവ ബാധ്യതാബില്‍ ഉയര്‍ത്തിവിട്ട പൊടിപൂരങ്ങള്‍ക്ക് താത്കാലിക ശമനമായി. ആണവാപകട സിവില്‍ ബാധ്യതാബില്‍-2010 എന്ന് പൂര്‍ണനാമമുള്ള ഈ ബില്‍ കഴിഞ്ഞ ബുധനാഴ്ച, ആഗസ്ത് 25ന് ആണ് ലോക്‌സഭ പാസ്സാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികളുയര്‍ത്തിയ 'തെറ്റുകുറ്റങ്ങള്‍' പലതും സര്‍ക്കാര്‍ പരിഹരിച്ചു. എന്നാല്‍ യഥാര്‍ഥ ആശങ്കകളാണോ ഉയര്‍ത്തപ്പെട്ടത്, യഥാര്‍ഥപരിഹാരമാണോ ഉണ്ടായത്, നിയമം എത്രമാത്രം ഫലവത്താകും എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഇനിയും ചാരം മൂടിക്കിടക്കുകയാണ്.

ആണവോര്‍ജത്തിന്റെ സംഹാരവശം ഏവര്‍ക്കുമറിയാം. 1945-ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബ് ജനങ്ങളെയെങ്ങനെയാണ് കൊന്നൊടുക്കിയതെന്നത് ഏവര്‍ക്കുമറിയാം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുവില്‍ 1945 ആഗസ്ത് ആറിന് അമേരിക്കയുടെ 'ലിറ്റില്‍ ബോയ്' എന്ന നിഷ്‌ക്കളനാമമുള്ള ബി-29 ബോംബര്‍ വിമാനം ഒറ്റയടിക്ക് കൊന്നത് 80,000 പേരെ. ഒരുവര്‍ഷത്തിനുള്ളില്‍ ആണവവികിരണത്തിന്റെ അനന്തരഫലമായി മരണസംഖ്യ 90,000 ത്തിനും 1,40,000 ത്തിനുമിടയിലായി. റേഡിയേഷന്‍ വിപത്ത് പില്‍ക്കാലങ്ങളിലേക്ക്, അടുത്ത തലമുറകളിലേക്ക്, തിരുത്തനാവാത്തവിധം ഭൂമിയിലേക്കും പരിസ്ഥിതിയിലേക്കും വ്യാപിക്കുന്നത് പിന്നീട് ലോകം മുഴുവന്‍ കണ്ടു.

ഹിരോഷിമയില്‍ ഉപയോഗിച്ചത് അണുബോംബായിരുന്നു (Atom bomb). ഇന്ന് ആണവരാഷ്ട്രങ്ങള്‍ കൈയില്‍വെക്കുന്നത് പതിന്മടങ്ങ്‌സംഹാരശക്തിയുള്ള ന്യൂക്ലിയര്‍ ബോംബുകളും. ന്യൂക്ലിയര്‍ ബോംബ് ഉപയോഗിച്ചുള്ള ഒരുയുദ്ധത്തിന്റെ അനന്തരഫലം ആരും പ്രവചിക്കുന്നില്ല. അത് അസാധ്യമാണ്. ഇനി യുദ്ധത്തിനല്ല, സമാധാനത്തിനാണെങ്കിലും (ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തെ ആണവശക്തിയുടെ സമാധാനപരമായ ഉപയോഗമെന്നാണ് പറയാറുള്ളത്.) എന്തെങ്കിലും പിഴകൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തേക്ക് വ്യാപിക്കുന്ന ആണവവികിരണം ഇതേ സംഹാരശക്തി ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരു ആണവാപകടം സാധാരണ കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ്. വലിയ ഒരു ആണവാപകടമുണ്ടായാല്‍ അതിന്റെ സാധ്യത ഇന്ന് നിര്‍ണയിക്കുന്നവരും നല്‍കുന്നവരും വാങ്ങുന്നവരുമൊന്നും അതിനെ അതിജീവിക്കണമെന്നില്ല.

കഴിഞ്ഞ 50 ലേറെക്കൊല്ലമായി ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം, പ്രധാനമായും വൈദ്യുതി ഉത്പാദനം, വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാവാതെ നടന്നുപോകുന്നു എന്നതാണ് ആണവോര്‍ജത്തിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. സ്വയം ആണവശക്തി വികസിപ്പിച്ചതായി തെളിയിച്ച ഇന്ത്യ ആണവ ഇടപാടുകള്‍ സംബന്ധിച്ച അന്താരാഷ്ട്ര കരാറുകളില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചതുകാരണം മൂന്നുദശകത്തിലേറെയായി ഒരുതരം 'ആണവശൈത്യ'ത്തിലായിരുന്നു. ഇതുകൊണ്ട് ആണവോര്‍ജത്തില്‍നിന്നും വൈദ്യുതിയുണ്ടാക്കല്‍ വന്‍തോതില്‍ നടന്നില്ല.

എന്നാല്‍ 1950 കള്‍ മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പല ആണവനിലയങ്ങളുടെയും കാര്യമെടുത്താല്‍ അപകടങ്ങള്‍ അത്രയൊന്നും അസാധാരണമല്ല എന്നു കാണാം. അമ്പതുകളില്‍ കാനഡയിലും യൂഗോസ്ലാവിയയിലും കാലിഫോര്‍ണിയയിലും ആണവനിലയങ്ങള്‍ക്ക് കേടുകള്‍ സംഭവിച്ചു. അറുപതുകളില്‍ റഷ്യയിലും അമേരിക്കയിലും സ്‌കോട്ട്‌ലന്‍ഡിലും സ്വിറ്റ്‌സര്‍ലന്‍ഡിലും അപകടങ്ങളുണ്ടായി. 1980 കളില്‍ ജപ്പാനിലും ഫ്രാന്‍സിലും അര്‍ജന്റീനയിലും ഉക്രൈനിലും ജര്‍മനിയിലും അപകടങ്ങളുണ്ടായി. 2000 ത്തിനുശേഷം ഹങ്കറിയിലും ബ്രിട്ടനിലും അമേരിക്കയിലും ഇത് സംഭവിച്ചു.

അപകടങ്ങളെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) നാലായി തരംതിരിച്ചിട്ടുണ്ട്. അപകടങ്ങളുടെ സെ്കയില്‍ ഏഴു വരെയുള്ളതാണ്. ഏറ്റവും ഗുരുതരമായ അപകടമാണ് ഏഴുകൊണ്ട് രേഖപ്പെടുത്തുന്നത്. ആ തലത്തിലെത്തിയ ഒരപകടമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ- അതാണ് ചെര്‍ണോബില്‍. 1986 ഏപ്രില്‍ 26ന് റഷ്യയില്‍ ആണത് സംഭവിച്ചത്. ന്യൂക്ലിയര്‍ റിയാക്ടറില്‍ ആവിത്തള്ളിച്ചയും സ്‌ഫോടനവും തീപ്പിടിത്തവും ഉണ്ടായി. റിയാക്ടറിന്റെ കോര്‍ (കാമ്പ്) സാമഗ്രി പുറത്തേക്ക് വ്യാപിച്ചു. 56 പേരേ മരിച്ചുള്ളൂവെങ്കിലും 6,00,000 പേര്‍ക്ക് ഉയര്‍ന്നതോതില്‍ വികിരണമേറ്റു. അമിതമായി ഇത് ഏല്ക്കുന്നവര്‍ക്ക് അര്‍ബുദബാധ സാധാരണമാണ്. ഇത് പില്‍ക്കാലത്തേ അറിയൂതാനും. 4000 പേര്‍ക്ക് ചെര്‍ണോബിലിന്റെ ബാക്കിയായി അര്‍ബുദമുണ്ടായി എന്നാണ് കണക്കുകള്‍. ഏറെ ഭൂഭാഗവം എന്നെന്നേക്കുമായി പാഴായി.

ഐ.എ.ഇ.എ.യുടെ സെ്കയിലില്‍ ആറ് രേഖപ്പെടുത്തിയ അപകടം സോവിയറ്റ് യൂണിയനിലായിരുന്നു. 1957 ല്‍ മായാകിലെ ഒരുവേസ്റ്റ് പുനരുപയോഗ നിലയത്തിലുണ്ടായ ഈ അപകടത്തിന്റെ അനന്തരഫലം ഗൗരവമായി പഠനവിധേയമായില്ല.

എങ്കിലും ആണവരംഗത്ത് റഷ്യയോട് സഹകരിക്കാന്‍ നമുക്ക് തടസ്സമൊന്നുമുണ്ടായില്ല. കമ്പോള താത്പര്യങ്ങള്‍ മാത്രമുള്ള ഇപ്പോഴത്തെ റഷ്യയുമായി അവര്‍ക്ക് ഒരു ബാധ്യതയുമില്ല. ആ കരാറുകള്‍ നമ്മളുണ്ടാക്കുന്നതില്‍ ഇടതുകക്ഷികളും വിരോധം പ്രകടിപ്പിച്ചിട്ടില്ല.

പക്ഷേ, റഷ്യയുടെ സഹായത്തോടെ കൂടങ്കുളത്ത് നാം സ്ഥാപിക്കുന്നനിലങ്ങള്‍ തങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് ശ്രീലങ്ക ചൂണ്ടിക്കാട്ടി. ആണവാപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ വ്യാപ്തി രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളിലൊതുങ്ങുകയില്ലല്ലോ. നഷ്ടപരിഹാരത്തിന് ശ്രീലങ്കയ്ക്കും അവകാശമുണ്ടെന്ന് ശ്രീലങ്ക ചൂണ്ടിക്കാട്ടി.

1979 ല്‍ മാര്‍ച്ചില്‍ അമേരിക്കയിലുണ്ടായി കാര്യമായ ഒരു ആണവാപകടം-ഐ.എ.ഇ.എ. സെ്കയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഒന്ന്. അതാണ് ത്രീ മൈല്‍ ഐലന്‍ഡ്. രൂപകല്പനയിലും നടത്തിപ്പിലും വന്ന പിഴവായിരുന്നു കാരണം. റിയാക്ടറിന്റെ കോര്‍ (കാമ്പ്) ഉരുകിപ്പോയി. ഏതായാലും ഇതിനുശേഷം പുതിയ നിലയങ്ങളൊന്നും അമേരിക്ക നിര്‍മിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ പണി തുടങ്ങിയ ഒന്ന് 2012 ല്‍ പൂര്‍ത്തിയാകും.

എങ്കിലും ആണവോര്‍ജം ഉപയോഗിച്ച് ഏറ്റവും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ന് അമേരിക്കയാണ്. 30 കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്ന 104 നിലയങ്ങള്‍ അവര്‍ക്കുണ്ട്. മൊത്തം ഉത്പാദിപ്പിക്കുന്നത് 79,900 കോടി കിലോവാട്ട് അവര്‍ ഊര്‍ജം.

ഇന്ത്യയുടെ ആണവോര്‍ജ മോഹങ്ങള്‍ തെളിഞ്ഞുകത്താന്‍ തുടങ്ങിയത് ജോര്‍ജ് ബുഷിന്റെ കാലത്തെ ഇന്തോ-യു.എസ്. ആണവക്കരാറിനുശേഷമാണ്. ആണവ നിര്‍വ്യാപനക്കരാറിലെ എന്‍.പി.ടി.- സമഗ്ര പരീക്ഷണനിരോധ കരാറിലെ സി.ടി.ബി.ടി. ഒപ്പുവെക്കാതെ, ഇന്ത്യ അതിന്റെ ആണവശേഷി തെളിയിച്ച്, പൊഖ്‌റാന്‍ പരീക്ഷണങ്ങള്‍ നടത്തി ഉപരോധങ്ങള്‍ നേരിടുകയായിരുന്നുവല്ലോ.

ഡോ. മന്‍മോഹന്‍സിങ് ഇതിനെ ആണവ വിവേചനം (ന്യൂക്ലിയര്‍ അപ്പാര്‍ത്തീഡ്) എന്നാണ് വിളിച്ചത്. യുറേനിയം ലഭ്യതയും ഇന്ത്യയ്ക്ക് പ്രശ്‌നമായി. ജോര്‍ജ്ബുഷ് ജൂനിയറും പ്രധാനമന്ത്രി സിങ്ങും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അമേരിക്ക ഇന്ത്യയുമായി ആണവ വ്യാപാരം നടത്താന്‍തക്കവണ്ണം അവരുടെ നിയമങ്ങളില്‍ മാറ്റം വരുത്തിയത്-2006 ജൂലായിലായിരുന്നു ഇത്. 46 അംഗങ്ങളുള്ള എന്‍.എസ.്ജി. രാഷ്ട്രസമൂഹം (ആണവ ദാതാക്കളുടെ സംഘം) ഇന്ത്യയെ അംഗീകരിക്കാന്‍ മടിച്ചു. അന്താരാഷ്ട്ര നിര്‍വ്യാപനത്തില്‍ പങ്കാളിയല്ലാത്ത ഇന്ത്യയുമായി ഇടപെടുന്നതില്‍ കുറേ രാഷ്ട്രങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദംകൊണ്ട് അവര്‍ എതിര്‍പ്പ് പിന്‍വലിക്കുകയും 2008-ല്‍ അന്താരാഷ്ട്ര ആണവകൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഇന്ത്യയ്ക്ക ്‌വാതില്‍ തുറന്നുകിട്ടുകയും ചെയ്തു.

ആണവോര്‍ജം ഉപയോഗിക്കാന്‍ തീരുമാനിച്ച് ഉറച്ചിരുന്ന സ്ഥിതിക്ക് ഈ സംഭവിച്ചത് നല്ലതുതന്നെയായിരുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ നല്ലതിനായാലും ചീത്തയ്ക്കായാലും ആണവോര്‍ജത്തിന്റെ കുഴപ്പങ്ങളിലേക്ക് ചാടാന്‍ തയ്യാറില്ല എന്നൊരു നിലപാട് ശ്രീബുദ്ധന്റെയും മഹാത്മജിയുടെയും രാജ്യം എടുക്കണമായിരുന്നു. അങ്ങനെ വേണമായിരുന്നുവെന്ന് ഇടതുപക്ഷവും പറഞ്ഞില്ല.

ലിബിയന്‍ അധിനിവേശത്തിന് പുതിയ പാശ്ചാത്യതന്ത്രം

മാധ്യമങ്ങള്‍ നിറംകലര്‍ത്തി നല്‍കിയ, പരിശോധിച്ച് സത്യാവസ്ഥ സ്ഥിരീകരിക്കാത്ത ഏതാനും റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുത്ത് പാശ്ചാത്യശക്തികള്‍ ലിബിയക്കുനേരെ നടത്തുന്ന സൈനികാക്രമണത്തെ മാലോകര്‍ ചുമ്മാ കണ്ടുനില്‍ക്കുന്നു. സൈനിക നടപടി നിര്‍ത്തിവെക്കണമെന്ന യു.എന്‍ പ്രമേയത്തിലെ ആഹ്വാനം മാനിച്ച് ലിബിയന്‍ അധികൃതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറകെയായിരുന്നു അവസരം പാര്‍ത്തിരുന്ന പാശ്ചാത്യസഖ്യത്തിന്റെ യുദ്ധവിമാനങ്ങള്‍ ഖദ്ദാഫിയുടെ രാജ്യത്ത് അഗ്‌നി വര്‍ഷിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം. അന്യ രാജ്യങ്ങളുടെ പരമാധികാരത്തെ ഒട്ടും മാനിക്കാതിരിക്കല്‍ എന്ന ബുഷ്-ചെനി കൂട്ടുകെട്ടിന്റെ 'സീറോ സോവര്‍നിറ്റി' സിദ്ധാന്തത്തിന്റെ ഏറ്റവും പുതിയ പ്രാവര്‍ത്തികരൂപത്തിനാണ് നാം സാക്ഷികളായത്. ഇത്തവണ ആക്രമണത്തിന്റെ അമരക്കാരായി അമേരിക്കന്‍ അധികൃതര്‍ക്ക് പകരം അവരുടെ ശിങ്കിടികളായ ഫ്രാന്‍സും ബ്രിട്ടനുമാണ് രംഗത്ത് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ലിബിയക്കെതിരായ വ്യോമാക്രമണത്തിന്റെ നിരര്‍ഥകത ചൂണ്ടിക്കാട്ടുകയുണ്ടായി. വ്യോമനിരോധിതമേഖല നടപ്പാക്കുന്നതും ഫലപ്രദമല്ല എന്ന വിമര്‍ശവും അവര്‍ ഉന്നയിക്കുകയുണ്ടായി. പക്ഷേ, അത്തരം വിയോജിപ്പുകള്‍ ആര്‍ ചെവിക്കൊള്ളാന്‍? മാധ്യമങ്ങള്‍ പക്ഷപാതമായാണ് ലിബിയന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ബ്രസീലിയന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടിയത് പരമാര്‍ഥമായിരുന്നു. ഖദ്ദാഫി വിരുദ്ധരെ മാത്രം തിരഞ്ഞുപിടിച്ച് ഇന്റര്‍വ്യൂ പുറത്തുവിട്ട മാധ്യമങ്ങള്‍ വൈദേശിക ആക്രമണത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. ശനിയാഴ്ചത്തെ ബി.ബി.സിയുടെ റിപ്പോര്‍ട്ട് നോക്കുക: 'വെടിനിര്‍ത്തല്‍ ലംഘിച്ച ഔദ്യോഗിക യുദ്ധവിമാനം പ്രക്ഷോഭകര്‍ വെടിവെച്ചുവീഴ്ത്തി'. സ്വന്തം വിമാനത്തെ പ്രക്ഷോഭകര്‍ വീഴ്ത്തി എന്നതായിരുന്നു യഥാര്‍ഥ സംഭവം. ശരിയായ വാര്‍ത്ത ഒരുദിവസം കഴിഞ്ഞാണ് ബി.ബി.സിയില്‍ പ്രത്യക്ഷപ്പെട്ടത്. അപ്പോഴേക്കും ആക്രമണതീരുമാനം കൈക്കൊള്ളാന്‍ പടിഞ്ഞാറന്‍ സഖ്യത്തിന് വേണ്ടത്ര സമയവും ന്യായങ്ങളും ലഭിച്ചിരുന്നു. ഇറാഖ് അധിനിവേശത്തിന്റെ ആവര്‍ത്തനം തന്നെ ലിബിയന്‍ ആക്രമണവും. ഇല്ലാത്ത കൂട്ടസംഹാരായുധം തേടിയായിരുന്നു ഇറാഖിനുനേരെയുള്ള അധിനിവേശം. ലിബിയയിലാകട്ടെ 'സംഭവിച്ചിട്ടില്ലാത്ത വെടിനിര്‍ത്തല്‍ ലംഘനം' ആണ് ആക്രമണന്യായം!
'ബ്രിക്' രാജ്യങ്ങളുടെ വിമര്‍ശം നിരാകരിച്ച് പാശ്ചാത്യസഖ്യം നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കുകവഴി അറബ് ലീഗും സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ചിരിക്കുന്നു. ലിബിയന്‍ അധിനിവേശത്തിന് ചില അറബ് രാജ്യങ്ങള്‍ പിന്തുണ നല്‍കിയത് വിചിത്രമാണ്. അറബ് ആത്മാഭിമാനത്തെ പിന്നില്‍നിന്ന് കുത്തിയിരിക്കുകയാണവര്‍. അല്ലെങ്കിലും സഖ്യരാജ്യമായ യു.എസിനെ പ്രീതിപ്പെടുത്തുക ഈ രാജ്യങ്ങളുടെ സ്വഭാവസവിശേഷതയാണ്. എങ്കിലേ സ്വന്തം മണ്ണില്‍ സ്വന്തം നില ഭദ്രമാകൂ എന്ന് അവര്‍ കണക്കുകൂട്ടുന്നു
.
അതേസമയം, തന്റെ അനുയായികളെ ഖദ്ദാഫി നിരാശപ്പെടുത്തുന്നില്ല. അദ്ദേഹം ജനങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുന്നു. ബിന്‍ അലി പ്രാണനും കൊണ്ടോടിയതുപോലെ രാജ്യം വിടുന്നതുകൊണ്ട് സംഘര്‍ഷങ്ങള്‍ അവസാനിക്കില്ല എന്ന് ഖദ്ദാഫിക്ക് ബോധ്യമുണ്ട്. ഖദ്ദാഫിയെ ജനവിരുദ്ധനും അക്രമിയും മാത്രമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ പാശ്ചാത്യമാധ്യമങ്ങളാണ് പങ്കുവഹിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാം, അവരെ നേരിടുന്നതിന് ഖദ്ദാഫിയുടെ സൈനികര്‍ക്ക് ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പാടില്ലെന്ന ന്യായം പറഞ്ഞ് പാശ്ചാത്യമാധ്യമങ്ങള്‍ സ്വന്തം കാപട്യം ഇതിനകം വിളംബരം ചെയ്യുകയുണ്ടായി. 'കിറുക്കന്‍', 'ഭ്രാന്തന്‍' തുടങ്ങിയ മുദ്രകള്‍ ഖദ്ദാഫിക്ക് ചാര്‍ത്തി നല്‍കിയും പാശ്ചാത്യമാധ്യമങ്ങള്‍ മുമ്പേ സായുജ്യം കണ്ടെത്തിയിരുന്നു. ബിന്‍ അലിയുടെയും മുബാറകിന്റെയും ചുവടുപിടിച്ച് ഖദ്ദാഫി അധികാരമൊഴിഞ്ഞു, പലായനംചെയ്തു തുടങ്ങിയ വ്യാജവാര്‍ത്തകളും ഇതിനകം പ്രചരിപ്പിക്കപ്പെട്ടു. പ്രസ്തുത സന്ദര്‍ഭത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തിന് മുമ്പാകെനിന്ന് സ്വന്തം ജനതയെ ധീരനായി അഭിസംബോധന ചെയ്യുകയായിരുന്നു ലിബിയന്‍ നേതാവ്. പക്ഷേ, ആ സംഭവവും അടുത്തദിവസം മാധ്യമങ്ങളാല്‍ വക്രീകരിക്കപ്പെട്ടു. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന് മുന്നില്‍ തങ്ങുക ഭ്രാന്തന്മാരല്ലാതെ മറ്റാര് എന്ന നിലയിലായിരുന്നു ഖദ്ദാഫിയുടെ പ്രഭാഷണത്തെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ ഖദ്ദാഫിയുടെ വസതിയായിരുന്നു ഭാഗികമായി തകര്‍ന്ന ആ മന്ദിരം. ഖദ്ദാഫിയെ ഉന്മൂലനം ചെയ്യാന്‍ 80കളില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ആ കെട്ടിടം ക്ഷയോന്മുഖമായത്. അതേ കെട്ടിടത്തെ വേദിയായി തെരഞ്ഞെടുത്തുകൊണ്ട് ബുദ്ധിമാനായ ഖദ്ദാഫി ചില സന്ദേശങ്ങള്‍ നല്‍കുകയായിരുന്നു. തന്നെ അത്രവേഗം തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം, ഇപ്പോഴത്തെ ആക്രമണപദ്ധതിക്ക് പിന്നിലെ യഥാര്‍ഥ ശക്തി പഴയ അമേരിക്കതന്നെ തുടങ്ങിയ ഓര്‍മപ്പെടുത്തലുകള്‍ക്കുവേണ്ടിയാണ് ഖദ്ദാഫി തന്റെ പഴയ വസതിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങള്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിക്കുന്നതിന് മുമ്പേ അല്‍ബരീഖ ഉള്‍പ്പെടെ പ്രധാന എണ്ണശേഖരങ്ങളുടെ നിയന്ത്രണം ഖദ്ദാഫിയുടെ സൈന്യം വീണ്ടെടുത്തിരുന്നു. അതിനാല്‍, വ്യോമനിരോധിതമേഖലാ പ്രഖ്യാപനം ഖദ്ദാഫിയെ തെല്ലും അലോസരപ്പെടുത്തിയിരുന്നില്ല. ഇനി ഏതെങ്കിലും എണ്ണപ്പാടം വിമതവിഭാഗം പിടിച്ചെടുത്താല്‍ അവ സാവകാശം വീണ്ടെടുക്കാനുള്ള ക്ഷമയും സന്നാഹവും ഖദ്ദാഫിക്കുണ്ട്. അതിനാല്‍, ഖദ്ദാഫി പക്ഷത്തിന് വ്യോമനിരോധിതമേഖല ലംഘിക്കേണ്ട പ്രശ്‌നമേ ഉദിക്കുന്നില്ല. അതുവഴി അന്യദേശങ്ങളില്‍ നിറയൊഴിക്കുന്നതില്‍ സായുജ്യം കണ്ടെത്തുന്ന പാശ്ചാത്യശക്തികള്‍ക്ക് അവസരം നല്‍കാനും ഖദ്ദാഫിപക്ഷം ആഗ്രഹിച്ചിരുന്നില്ല.
യു.എന്നിനെ മറയാക്കി പാശ്ചാത്യര്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിച്ച ഉടന്‍ ഖദ്ദാഫി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയുണ്ടായി. വളരെ ആത്മാര്‍ഥമായ നടപടി ആയിരുന്നു ഖദ്ദാഫിയുടെ പ്രഖ്യാപനം. നിഷ്പക്ഷരായ അന്താരാഷ്ട്ര നിരീക്ഷകരെ മേഖല നിരീക്ഷിക്കാന്‍ നിയോഗിക്കുന്നതിനോട് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുമില്ല. പക്ഷേ, സൂത്രശാലിയായ അമേരിക്ക ഇവിടെ പുതിയ അടവുകളാണ് സ്വീകരിച്ചത്. പ്രക്ഷോഭകരുടെ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍നിന്ന് ഔദ്യോഗികസേന പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ആത്മാഭിമാനമുള്ള ഒരു നേതാവിനും അംഗീകരിക്കാന്‍ സാധ്യമല്ലാത്ത നിര്‍ദേശമായിരുന്നു അത്.
ഒരുപക്ഷേ, ഖദ്ദാഫി ഇനി അറബ്കാര്‍ഡ് ഇറക്കിയാകും യു.എസ് നീക്കത്തെ നേരിടുക. രണ്ടുവര്‍ഷം മുമ്പ് ഗസ്സയില്‍ ഇസ്രായേല്‍ നിഷ്ഠുരമായ ആക്രമണം നടത്തിയിട്ടും അവിടെ 'വ്യോമനിരോധമേഖല'ഏര്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യാന്‍ പോലും തയാറാകാത്ത അമേരിക്കയുടെ ഇരട്ടത്താപ്പ് ഖദ്ദാഫി തുറന്നുകാട്ടും. അതുവഴി അറബ് ജനതയുടെ അനുഭാവം നേടാനാകും ഖദ്ദാഫിക്ക്. അറബ് ജനതയുടെ രോഷത്തെ അമേരിക്ക ഭയപ്പാടോടെയാണ് വീക്ഷിക്കുന്നത്. കാരണം, അറബ്ജനതയുടെ രോഷം അവിടങ്ങളിലെ യു.എസ് അനുകൂല ഭരണകൂടങ്ങളോടായി മാറുന്നത് ഈ ഘട്ടത്തില്‍ യു.എസിന് ഗുണകരമല്ല. അതിനാല്‍, ലിബിയക്കെതിരെ അറബ് ലീഗിനെയും മറ്റും അണിനിരത്തുന്ന തന്ത്രം അവലംബിച്ചാണ് യു.എസിന്റെ ചുവടുവെപ്പുകള്‍. ലിബിയന്‍ എപ്പിസോഡ് പ്രതീക്ഷക്കൊത്തവിധം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ പിന്നെ അടുത്ത അറബ് ഭരണകൂടത്തിനുനേരെ നീങ്ങാം.
സൂക്ഷ്മമായ കണക്കുകൂട്ടലുകളോടെയാണ് യു.എസ് നീക്കം. മുറവിളികളോ പ്രതിഷേധങ്ങളോ യു.എസ് തീരുമാനങ്ങളില്‍ മാറ്റമുണ്ടാക്കില്ല. ഖദ്ദാഫിയുടെ കഥതീര്‍ന്നാല്‍ കശാപ്പിന് ഊഴം കാത്തിരിക്കുന്ന മാടുകളുടെ സ്ഥിതിയാകും മേഖലയിലെ ഇതര ഭരണകര്‍ത്താക്കളുടേത്. എന്നാല്‍, ഇത്തരം നടപടികള്‍ അറബ് പ്രദേശങ്ങളില്‍ ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കാന്‍ വഴിയൊരുക്കുമെന്നൊരു വാദം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, ഈ വിധം അടിച്ചേല്‍പിക്കുന്ന ജനാധിപത്യം വിജയം വരിക്കുമോ? ജനാധിപത്യവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളുടേയും സംവിധാനങ്ങളുടേയും അഭാവത്തില്‍ അവയുടെ ഫലപ്രാപ്തി ഗണ്യമായി താഴ്ന്നുപോകും. അരാജകത്വവും പരിശീലനരാഹിത്യവും മിലിട്ടന്‍സിയും ചേര്‍ന്ന് ഈ രാജ്യങ്ങളില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്.
ചുരുക്കത്തില്‍ അമേരിക്കയുടെ ആ മഹനീയ ആസൂത്രണങ്ങളും പുകള്‍പെറ്റ തന്ത്രങ്ങളും വൃഥാവിലാകുന്ന ചരിത്രമുഹൂര്‍ത്തത്തിന് ദീര്‍ഘ
മായ കാത്തിരിപ്പുകള്‍ വേണ്ടിവരില്ല.

THE ISLAMIC REPUBLIC OF PAKISTAN


THE ISLAMIC REPUBLIC OF PAKISTAN IS A SOVEREIGN COUNTRY IN SOUTH ASIA.
ITS CAPITAL IS ISLAMABAD AND KARACHI IS THE LARGEST CITY OF PAKISTAN.
..................................................................................................................................................
ISMAIL CHOHAN

Thursday 2 February 2012

The cost of Oxygen.

Fun & Info @ Keralites.net
In one day a human being breathes oxygen equivalent to three cylinders.

Each oxygen cylinder on an average costs Rs 700, without subsidy.

So in a day one uses Oxygen worth Rs 2100 and for a full year it is Rs 7,66,500.

If we consider an average life span of 65 years; the costs of oxygen we use become a staggering sum of  Rs 500,00,000. Rs 50 million.

All this oxygen is derived free of cost from the surrounding trees..

Very few people look at trees as a resource and there is rampart tree cutting going on everywhere which should stop.
Please convey this message to your friends and care for trees.

Fun & Info @ Keralites.net

Wednesday 1 February 2012

... WHEN YOU COULD HAVE HEARD A PIN DROP

Take 1:

Fun & Info @ Keralites.net

Field Marshal Sam Bahadur Maneckshaw once started
addressing a public meeting at Ahmedabad in English.

The crowd started chanting, "Speak in Gujarati.
We will hear you only if you speak in Gujarati."

Field Marshal Sam Bahadur Maneckshaw stopped.
Swept the audience with a hard stare and replied,
"Friends, I have fought many a battle in my long career.
I have learned Punjabi from men of the Sikh Regiment;
Marathi from the Maratha Regiment; Tamil from the men
of the Madras Sappers; Bengali from the men of the
Bengal Sappers, Hindi from the Bihar Regiment;
and even Nepali from the Gurkha Regiment.

Unfortunately there was no soldier from Gujarat
from whom I could have learned Gujarati."


........   You could have heard a pin drop

-------------------------------------------------------------------------------
Take 2:

Fun & Info @ Keralites.net

JFK'S Secretary of State, Dean Rusk, was in France
in the early 60's when Charles DeGaule, the French
President, decided to pull out of NATO.

DeGaule said he wanted all US military out of France
as soon as possible.

Rusk responded "does that include the 180,000
who are buried here ?"

DeGaule could not respond.


............. You could have heard a pin drop

----------------------------------------------------------------------

Take 3:


Fun & Info @ Keralites.net

Robert Whiting, an elderly US gentleman of 83,
arrived in Paris by plane.

At French Customs, he took a few minutes
to locate his passport in his carry on.

"You have been to France before, Monsieur ?"
the Customs officer asked sarcastically.

Mr. Whiting admitted that he had been to France previously.
" Then you should know enough to have your passport ready."

The American said, 'The last time I was here,
I didn't have to show it."

"Impossible.  Americans always have to show their passports
on arrival in France !" the Customs officer sneered.

The American senior gave the Frenchman a long, hard look.

Then he quietly explained ... " Well, when I came ashore at
Omaha Beach, at 4:40am, on D-Day in 1944, to help liberate
your country, I couldn't find a single Frenchman to show a
passport to. ... "


............. You could have heard a pin drop  




9/11

 
ABC News  :
ߡ 8:46 11 2001.
ޡ !
.
ˡ :  ! ..
:

Search This Blog