Sunday 22 January 2017

മയിലമ്മ


മയിലമ്മ
Courtesy-Sigi G Kunnumpuram- Charithranveshikal


1937 ആഗസ്ത് 10ന് പാലക്കാട് മുതലമട പഞ്ചായത്തില്‍ ആട്ടയാമ്പതിയിലെ ആദിവാസി വിഭാഗമായ ഇരവാളര്‍ സമുദായാത്തില്‍ രാമന്‍ – കുറുമാണ്ട ദമ്പതികളുടെ മകളായാണ് മയിലമ്മ ജനിച്ചത്. പതിനാലാം വയസ്സിൽ ചമയും ചോളവും റാഗിയും സമൃദ്ധമായി വിളയുന്ന മുതലമട ആട്ടയാംപതിയിൽ നിന്നും പ്ലാച്ചിമടയുടെ ജലച്ചതുപ്പുകളിലേയ്ക്കും നെൽവയലുകളുടെ പച്ചപ്പിലേയ്ക്കും പറിച്ചുനട്ട ആദിവാസിപ്പെണ്‍ കുട്ടി. ഇരുപത്തേഴാം വയസ്സിൽ വിധവയായതോടെ അഞ്ചു പിഞ്ചുമക്കളെ വളത്തുവാനായി ജീവിതത്തോടു പടവെട്ടിയ യുവതി ഒരു ആദിവാസി കുടുംബത്തിന്റെത സ്വാഭാവിക ജീവിതം ജീവിച്ച് പോന്നിരുന്ന മയിലമ്മയുടെ ജീവിതം മാറിമറിയുന്നത് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട എന്ന സ്ഥലത്ത് 2000 ൽ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിൻറെ പ്ലാൻറ് പ്രവർത്തനമാരംഭിച്ചതോടെയാണ്. ആഗോള തലത്തിലെ തന്നെ പ്രമുഖ ശീതള പാനീയ നിർമ്മാതാക്കളായ കൊക്കക്കോള കമ്പനി, പ്ലാന്റിന്റെ പ്രവർത്തിക്കാനായി ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റിയെടുത്തു. പ്രദേശത്തെ കിണറുകളെയും മറ്റ് കുടിവെള്ള സ്രോതസ്സുകളെയും അത് പ്രതികൂലമായി ബാധിച്ചു. കൂടാതെ വളമെന്ന പേരിൽ മാരകവിഷാംശമുള്ള ഖരമാലിന്യം പ്രദേശത്തെ കർഷകർക്ക് വിതരണം ചെയ്ത്. അത് പ്രദേശത്തെ മണ്ണും ജലവും മലിനമാകാന്‍ കാരണമായി. നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ജലക്ഷാമവും കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമാകുന്നതും മയിലമ്മയെ ഇരുത്തി ചിന്തിപ്പിച്ചു. തങ്ങള്ക്ക് കൂടി അവകാശപ്പെട്ട ജലം കൊക്കക്കോള കമ്പനിയുടെ കുഴല്ക്കി ണറുകള്‍ ഊറ്റിയെടുക്കുകയും അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ മലിനമാകുകയും ചെയ്തതോടെയാണ് അതിനു കാരണക്കാരനായ കമ്പനിയുടെ ജലചൂഷണത്തിനെതിരെ 2002 ഏപ്രില്‍ 22 ന് ആദിവാസികളെ സംഘടിപ്പിച്ച് പ്രതീകാത്മക സമരത്തിന് മയിലമ്മ നേതൃത്വം നല്കുിന്നത്. അതോടെ പാലക്കാട്ടെ പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്ക് സമീപം വിജയനഗര്‍ കോളനിയില്‍ നിന്ന് പ്ലാച്ചിമട സമരത്തിന്റെ മുന്നണി പോരാളിയായി മയിലമ്മ വളരുകയായിരുന്നു.
“ജീവിക്കാന്‍ വെള്ളം വേണം. ഒന്നാലോചിച്ചാല്‍ ജീവിക്കാതിരിക്കാനും വെള്ളം വേണം. ഈ വെള്ളം എല്ലാവരുടേതുമാണ്. ഇതുപയോഗിക്കാന്‍ കഴിയതെവന്നാല്‍..? പറയുന്ന പോലെയല്ല അനുഭവത്തില്‍ വന്നാല്‍. ഞങ്ങളുടെ വെള്ളത്തില്‍ ഒന്നും വേവില്ല. കുടിച്ചാല്‍ ഒരുതരം തളര്ച്ചെ.ഒന്നാലോചിച്ചു നോക്കൂ. നല്ല ജീവനുള്ള പച്ചവെള്ളം കുടിച്ച് വളര്ന്നെവരാ ഞങ്ങള്‍. നിങ്ങള്ക്കാലണിങ്ങനെ വന്നതെങ്കിലോ..?പുലര്ച്ച യ്ക്ക് ഉണര്ന്നാ ല്‍ മുഖം കഴുകണ്ടേ. അതിന് ഒരു കപ്പ് നല്ല വെള്ളം കിട്ടാതായി ഞങ്ങള്ക്ക്െ. ഇതു തന്നെയാണ് ഞങ്ങളെ സമരത്തിനെത്തിച്ച അനുഭവം. ഇതില്ക്കൂ ടുതല്‍ എന്തുവേണം..? സമരത്തിലേക്കെത്തിയ സാഹചര്യത്തെകുറിച്ചു മയിലമ്മയുടെ തന്നെ വാക്കുകളാണിത്.
അവരുടെ സമരത്തെ പരിഹാസ ത്തോടെയാണ് ആദ്യം ജനങ്ങല്‍ കണ്ടെത് അതിനെയവര്‍ പുഞ്ചിരിയോട്‌ നേരിട്ടു. പിന്നെ നാട്ടുകാര്‍ അവര്ക്ക് പിന്നില്‍ അണിചേര്ന്നു . വീട്ടമ്മമാര്‍ മുതല്‍ പല പല സംഘടനകള്വണരെ ഓരോരുത്തരായി അവര്ക്കു പിന്നില്‍ അണിചേര്ന്നുല. വ്യത്യസ്ഥ സമരമുറകള്‍ ഏറ്റുപിടിക്കാന്‍ സാംസ്കാരീക നായകന്മാര്വിരെ എത്തിത്തുടങ്ങി. പത്രങ്ങളും ചാനലുകളും വാര്ത്ത കള്കൊ്ണ്ട് അവര്ക്ക്ത പിന്തുണ നല്കിള പ്ലാച്ചിമടയിലെ വീട്ടമ്മമാരുടെയും സാമൂഹികപ്രവര്ത്തവകരുടെയും പിന്തുണയോടെ നടന്ന സമരം നിരവധി നിയമ പോരാട്ടങ്ങളിലൂടെ 2004 മാര്ച്ചി ല്‍ കമ്പനി അടച്ചുപൂട്ടുന്നതുവരെ തുടര്ന്നു . മയിലമ്മയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ സമരത്തിന്റെയും പെരുമാട്ടി പഞ്ചായത്ത്, കേരള മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ ഇടപെടൽ കാരണവും 2004 ൽ ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും കൊക്കക്കോള കമ്പനിയെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ കമ്പനിയിൽ നിന്ന് പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം ഈടാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. സോറിയാസിസ് രോഗബാധിതയായി 2007 ജനുവരി 6-ന് 69-ാം വയസ്സിൽ മയിലമ്മ അന്തരിച്ചു. പ്രകൃതി എന്ന അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടത്തിൽ മയിലമ്മയുടെ സ്ഥാനം അതുല്യമാണ്. സ്ത്രീശക്തി ട്രസ്റിന്റെ "സ്ത്രീശക്തി പുരസ്കാരം", ഔട്ട്ലുക് മാഗസിന്റെ "സ്പീക് ഔട്ട് അവാർഡ്" എന്നിവ ലഭിച്ചിട്ടുണ്ട് മയിലമ്മയുടെ പേരില്‍ മയിലമ്മ ഫൗണ്ടേഷന്‍ ഏര്പ്പെലടുത്തിയ പുരസ്‌കാരത്തിന് സാമുഹ്യപ്രവ്ര്തകര്ക്ക്ാ നല്കിെ വരുന്നുഇറോം ഷര്മ്മിയള ചാനു, ആങ്ങ് സാംഗ് സൂക്കി എന്നിവര്ക്ക് അവാര്ഡ്യ ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Search This Blog