Sunday 11 March 2018

മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം




മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം -ടുണീഷ്


Courtesy- Pinto Philip Babu-Charithraanveshikal


 ജനാധിപത്യവും സ്വാതന്ത്ര്യവും സ്വതന്ത്ര തെരഞ്ഞെടുപ്പും തൊഴിലും ഭരണകൂട മാറ്റങ്ങളും സ്വപ്‌നംകണ്ടു ഒരു കൂട്ടം യുവാക്കൾ 7 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ മുല്ലപ്പൂ വിപ്ലവം ഇന്ന് വാടി കൊഴിഞ്ഞു ചീഞ്ഞു നാറി ഒരു ശവം നാറി പൂവായിമാറി.ആ മുല്ലപ്പുവിന് ഇപ്പോൾ ലക്ഷകണക്കിന് നിരപരാധികളുടെ ചോരയുടെ മണമാണ്.മുഹമ്മദ് ബൗഅസീസിയെന്ന ടുണീഷ്യൻ ചെറുപ്പക്കാരന്റെ ആത്മാഹുതിയിൽ നിന്ന് ഉയർന്ന തീനാളം വിഴുങ്ങിയത് മധ്യപൗരസ്ത്യ ദേശത്തെ മുഴുവനാണ് ആ തീയിൽ എരിഞ്ഞടങ്ങിയത് ആദിമ മനുഷ്യൻ ബിസി 5000 മുതൽ അധിവസിച്ച അലെപ്പോ നഗരം പോലെ നിരവധി പൗരാണിക നഗരങ്ങളാണ് മഹാനായ അലക്സാണ്ടറിന്റെ തേരോട്ടം കണ്ട നഗരം, റോമക്കാരും ബൈസാന്റയ്ൻസും ഇസ്ലാമിക ഭരണകൂടങ്ങളും മംഗോളുകളെയും ഓട്ടോമൻ സാംബ്രാജ്യവും അവരുടെ പ്രതാപകാലഘട്ടത്തിൽ പടുത്തുയർത്തിയ മനോഹരനിർമിതികളാണ് കല്ലിന്മേൽ കല്ല് അവശേഷിക്കാതെ ബാരൽ ബോംബുകളുടെ മുൻപിൽ ചാരമായിമാറിയത്.സംസ്കാരത്തോടൊപ്പം ഇല്ലാതായത് നിരവധി ശക്തരായ ഭരണാധികാരികളും ഭരണകൂടങ്ങളുമാണ്.ഇന്നും ആളിക്കത്തുന്ന ആ തീനാളം ഇല്ലാതാക്കിയത് മധ്യപൗരത്യ ദേശത്തെ ജനതയുടെ മണ്ണും കിടപ്പാടവും സ്വപ്ങ്ങളും ജീവിതവുമാണ്.ഫറവോയെ പോലെ ഈജിപ്ത് ഭരിച്ചിരുന്ന മുബാറക്കിന് അധികാരം ഒഴിഞ്ഞു മാറേണ്ടി വന്നു അമേരിക്കയടക്കമുള്ള സകല പാശ്ചാത്യ ശക്തികളും പലതവണ പഠിച്ചപണി 18 ഉം നോക്കിയിട്ടും അജയ്യനായി നിന്ന ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയെ ജനം തെരുവിൽ അടിച്ചു കൊന്നു,യെമനിലെ സകല ഗോത്രങ്ങളെയും അടക്കി ഭരിച്ചിരുന്ന അലി അബുദുള്ള സാലേക്ക് അധികാരം വിട്ടൊഴിയേണ്ടതായും പിന്നീട് കൂടെ നിന്ന ഹൂതികളുടെ റോക്കറ്റ് ആക്രമണത്തിൽ തെരുവിൽ കൊല്ലപ്പെടേണ്ടി വന്നു. ടുണീഷ്യയിൽ തുടങ്ങി സിറിയ ഈജിപ്ത് യെമൻ ലിബിയ തുടങ്ങിയ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ ആ ജനകീയ വിപ്ലവത്തിന്റെ ഒരു വിശകലനം.
ടുണീഷ്യ
--------------------------
സയിൻ എൽ അബദിൻ ബെൻ അലിയെന്ന ഭരണാധികാരി 23 വർഷം കാര്യമായ ഒരു എതിർപ്പുമില്ലാതെ ടുണീഷ്യ ഭരിച്ച ഭരണാധികാരിയാണ്.മികച്ച അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരമുള്ളതുമായ രാജ്യമാണ് ടുണീഷ്യ-സ്ത്രീകളുടെ പൊതുരംഗത്തുള്ള പങ്കാളിത്തം കൊണ്ടും മതനിരപേക്ഷതകൊണ്ടും ശ്രെദ്ധയമായ രാജ്യത്തു കുഴപ്പങ്ങൾ ആരംഭിക്കുന്നത് മുഹമ്മദ് ബൗഅസീസിയെന്ന തെരിവുകച്ചവടക്കാരനായ യുവാവിന്റെ അനധികൃത തെരിവുകച്ചവട സാമഗ്രികൾ മുൻസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു.കടുംബത്തിന്റെ ഏക അത്താണിയായ യുവാവിനെ തന്റെ ജീവിത മാർഗമായ കച്ചവട സാമഗ്രികൾ തിരിച്ചുകിട്ടാൻ മുൻസിപ്പാലിറ്റി ഓഫീസിൽ ചെന്നപ്പോൾ ഉദ്യോഗസ്ഥർ അപമാനിച്ചു ഇറക്കിവിട്ടു ഇതിൽ മനംനൊന്ത് ആ യുവാവ് പെട്രോൾ ഒഴിച്ച് ജീവൻ വെടിഞ്ഞു.ഈ ധാരുണകഥ ഫേസ്ബുക് വഴി പ്രചരിച്ചു നിരവധി യുവാക്കൾ തെരുവിലും ഓൺലൈൻ ഇടങ്ങളിലും പ്രതിഷേധിച്ചു -തെരുവ് പ്രതിഷേധങ്ങൾ അസാധാരണമായ രാജ്യത്തു ബെൻ അലി ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു.എന്നാൽ അടിച്ചമർത്തലുകൾ കൂടുതൽ പ്രചോദനമായി കണ്ട പ്രതിഷേധക്കാർ പ്രതിഷേധം ആളിക്കത്തിച്ചു ഇതിൽ തൊഴിലാളികളും വക്കിലന്മാരും പങ്കെടുത്തു -അത് നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുന്നു-പൊതുജന വികാരം തനിക്ക് എതിരാണെന്ന് മനസിലാക്കിയ ബെൻ അലി കൂടുതൽ അടിച്ചമർത്തലുകൾക്കു നിൽക്കാതെ ഭരണം വിട്ടു ലിബിയൻ സംരക്ഷണയിൽ മാൾട്ടയിലേക് പുറപ്പെട്ടു ഫ്രഞ്ച് സർക്കാർ വിമാനത്തിന് അനുമതി നിഷേധിച്ചതിനെ തുടര്ന്ന് സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.അന്ന് തന്നെ ടുണീഷ്യൻ സൈന്യം തന്ത്രപ്രധാന സ്ഥലങ്ങൾ കൈവശപ്പെടുത്തിയിരുന്നു സൈന്യം എതിരായതുകൊണ്ടാകാം ബെൻ അലി നാട് വിട്ടതെന്നും ഒരു അനുമാനം ഉണ്ട്
വിപ്ലവാനന്തര ടുണീഷ്യ
--------------------------------------
ബെൻ അലിയുടെ പാലായനത്തിനു ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ഖന്നൗച്ചി താത്കാലിക പ്രസിഡന്റ് ആയി പിന്നീട് പ്രസിഡന്റ് ന്റെ അധികാരം പാര്ലമെന്റ് സ്പീക്കർ ഫുവാദ് മേബാസക്ക് നൽകി ഖനൊച്ചി പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തി 3 പ്രതിപക്ഷ പാർട്ടികളെ ചേർത്ത് പുതിയ മന്ത്രിസഭാ രൂപികരിച്ചു -RCD എന്ന ബെൻ അലിയുടെ പാർട്ടി മന്ത്രിമാർക്കെന്തിരെ ജനകീയ പ്രക്ഷോഭങ്ങൾ വീണ്ടും ഉയർന്നു വന്നു -RCD മന്ത്രിമാർ ഒഴികെയുള്ളവർ രാജിവെച്ചു പിന്നീട് RCD മന്ത്രിമാരും രാജി വെച്ചു.പുതിയ മന്ത്രിസഭാ രൂപീകരിച്ചെങ്കിലും പ്രധാനമന്ത്രി ഖന്നൗച്ചിയും പ്രതിഷേധം കാരണം രാജിവെച്ചൊഴിഞ്ഞു.2011 ലെ ആദ്യ ഇലെക്ഷനിൽ ഇസ്ലാമിസ്റ് പാർട്ടിയായ അന്നഹ്ദ വിജയിച്ചു പിന്നീട് 2014 ലെ പാര്ലമെന്റ് ഇലെക്ഷനിൽ മതേതര പാർട്ടിയായ നിതാ ടുണിസ് വിജയിച്ചു.
ടുണീഷ്യ ഇന്ന്
---------------------------
വിപ്ലവത്തിന് ശേഷം RCD എന്ന ബെൻ അലിയുടെ പാർട്ടിയെ നിരോധിക്കുകയും പാർട്ടി സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു -ബെൻ അലിയുടെ കാലത്തു അടിച്ചമർത്തപ്പെട്ട മതവാദികൾ ഉയർത്തെഴുന്നേറ്റു -സലഫി പാർട്ടികൾ രാജ്യത്തു ശക്തമായി.അൻസാർ അൽ ശരിഅ പോലുള്ള തീവ്രവാദി സഘടനകൾ രാജ്യത്തു ആക്രമണ പരമ്പരകൾ നടത്തിയെങ്കിലും ഇപ്പോൾ ടുണീഷ്യ ശാന്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് ന്റെ ഭീഷണി തുടരുന്ന ടുണീഷ്യയിൽ തൊഴിലില്ലായിമയും വ്യവസായ മുരടിപ്പും തുടരുന്നു.എന്നിരുന്നാലും അറബ് വിപ്ലവത്തിന്റെ അന്തഃസത്ത ഉൾകൊണ്ട ഏക രാജ്യം ടുണീഷ്യ മാത്രമാണ് കാരണം ബാക്കി എല്ലാ രാജ്യങ്ങളിലും അറബ് വിപ്ലവം വൻ പരാജയമായിരുന്നു.ഈജിപ്തിൽ പിന്നീട് വന്ന സർക്കാരിനെ പട്ടാളം അട്ടിമറിച്ചു,സിറിയയിലും യെമനിലും ആഭ്യന്തര കാലാപം തുടരുന്നു, ലിബിയ പരാജിത രാഷ്ട്രമായിമാറി, ടുണീഷ്യ മാത്രമാണ് ജനാതിപത്യ പാതയിലേക്ക് സഞ്ചരിച്ചത്.

No comments:

Post a Comment

Search This Blog