Kiran's Web

"AN ARCHIVE OF POLITICAL SCIENCE"

Wednesday, 25 November 2015

Facts on the Constitution of India:



 

 
           Facts on the Constitution of India:
  • The Constitution was adopted on November 26, 1949, while it came into force on January 26, 1950
  • The Constitution of India was not typeset or printed but was handwritten and calligraphed in both English and Hindi
  • The original copies of the Constitution of India are kept in special helium-filled cases in the Library of the Parliament of India
  • Indian Constitution is known as a bag of borrowings
  • The concepts of Liberty, Equality and Fraternity were taken from the French constitution
  • The concept of five year plans was taken from the USSR
  • The Directive principles were taken from Ireland
  • The law on which the Supreme Court functions was taken from Japan
  • It is the longest written constitution of any independent country in the world
  • The Constitution of India contains 448 articles in 25 parts, 12 schedules, 5 appendices and 98 amendments
  • The Constituent Assembly had 284 members, out of which 15 were women
  • The draft was submitted in November 1949. After the submission, it took three more years to complete it
  • All the 284 members of the Constituent Assembly signed the documents on January 24, 1950
  • The constitution came into effect on January 26
  • The national emblem of India too was adopted on the same day
Indian constitution is known as one of the world's best constitution especially since it has only seen 94 amendments
പോസ്റ്റ് ചെയ്തത് Kiran ല്‍ 22:18 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, 23 November 2015

ജോൺ എഫ്. കെന്നഡി


ജോൺ എഫ്. കെന്നഡി
Javid Svn Pillery‎  ചരിത്രാന്വേഷികൾ
 





ജോൺ എഫ്. കെന്നഡി സീനിയറിന്റെയും റോസ് ഫിഡ്നൊളിന്റെയും മകനായി 1917 മെയ്‌ 29 ന് ബോസ്റ്റണിലെ ബ്രൂക്ക്ലിനിലാണ് കെന്നഡി ജനിച്ചത്. 1940 ൽ ഹാർവാർഡിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം നാവികസേനയിൽ ചേർന്നു. 1945 -ൽ സൈന്യത്തിൽ നിന്ന് വിരമിച്ചതിന് ശേഷം മൂത്തസഹോദരൻ ജോയുടെ മരണത്തെത്തുടർന്നു രാഷ്ട്രീയത്തിലേക്ക് ചേക്കേറി . അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഏറ്റവും കുറച്ചുകാലം പ്രസിഡന്‍റായ വ്യക്തിയുമാണ് കെന്നഡി.

അമേരിക്കൻ ഐക്യനാടുകളുടെ 35 മത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി.
1946 ൽ മസാച്ചുസെറ്റിൽ നിന്ന് ജനപ്രതിനിധിസഭയിലും 1952 -ൽ സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ആദ്യ പ്രസംഗത്തിലൂടെ തന്നെ ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയ അദ്ദേഹം ഭീകരതയ്ക്കും പട്ടിണിക്കുമെതിരെ ഒന്നിച്ചു പോരാടാനാണ് ജനങ്ങളോടാവശ്യപ്പെട്ടത്. 1953 സപ്തംബറിൽ 24-കാരിയായ ജാക്വിലിൻ ബൂവിയറെ വിവാഹം കഴിക്കുകയും ചെയ്തു.
രാജ്യത്തെ 35)-മത്തെ പ്രസിഡന്റായി 1961 ജനവരി 20 നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ക്യൂബൻ ഇതിഹാസനായകൻ ഫിദെല്‍ കാസ്‌ട്രോയെ വധിക്കാനും ഒരിക്കൽ കെന്നഡി ഗൂഢാലോചന നടത്തിയിരുന്നു. അതിനു വേണ്ടി 1500 അംഗ സംഘത്തെ പരിശീലനം നൽകി അയക്കുകയുമുണ്ടായി. പക്ഷെ ക്യൂബൻ സൈന്യം ദിവസങ്ങൾക്കകം തന്നെ അവരെ കീഴ്പ്പെടുത്തുകയാണ് ഉണ്ടായത് .വിയ്റ്റനാം അധിനിവേശവും കെന്നഡിക്ക് സമ്മാനിച്ചത് തിരച്ചിടി മാത്രമാണ്.
അമേരിക്കക്കാരുടെ പ്രിയ പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ്. കെന്നഡി വെടിയേറ്റ് മരിച്ചത് 1963 നവംബര്‍ 22 നായിരുന്നു. പ്രസിഡന്‍റ് പദത്തിലേറി മൂന്നു കൊല്ലം തികയും മുന്പായിരുന്നു അദ്ദേഹത്തെ വധിച്ചത്.
അമേരിക്കയിലെ ജനങ്ങള്‍ കെന്നഡിയെ അദ്ദേഹത്തിന്‍റെ ചരമദിനത്തിലാണ് ഓര്‍ക്കുക. മറ്റെല്ലാവരെയും ജന്മദിനത്തിലാണ് സ്മരിക്കുന്നത്. അത്രമേല്‍ ദുഃഖമായിരുന്നു കെന്നഡിയുടെ വധം.
1963ല്‍ ടെക്സാസിലെ ഡെള്ളാസ് തെരുവിലൂടെ പ്രസിഡന്‍റിന്‍റെ തുറന്ന കാറില്‍ സഞ്ചരിക്കുന്പോഴാണ് കെന്നഡി വധിക്കപ്പെട്ടത്. "ലീഹാര്‍ വി ഓസ് വാള്‍ഡ്' എന്നയാളാണ് കെന്നഡിയെ വെടിവച്ചത്. ഔദ്യോഗിക പദവിയിൽ 1000 ദിവസം പൂർത്തിയാക്കി അധികം വൈകാതെയാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചതത്. രണ്ടരലക്ഷത്തോളം വരുന്ന ജനാവലി ലവ്ഫീല്‍ഡ് മുതൽ ഡീലെ പ്ളസാവരെയുള്ള വീഥിക്കിരുവശവും നോക്കി നിൽക്കെയാണ് തൊട്ടടുത്ത കെട്ടിടത്തിലെ ആറാം നിലയിൽ നിന്നും ‘ലീ ഹാർവി ഓസ്വാൾഡ് ‘ എന്ന ആൾ കെന്നഡിയെ വെടി വയ്ക്കുന്നത്. തലയുടെ വലതുഭാഗത്തും പിൻകഴുത്തിലും വെടിയുണ്ട തുളച്ചുകയറി.പൊലീസ് ഉടന്‍ തന്നെ അയാളെ കീഴ്പ്പെടുത്തി.
എന്നാല്‍ കസ്റ്റഡിയില്‍ ഇരിക്കെ അയാള്‍ വധിക്കപ്പെട്ടു.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഭാര്യയുടെ കൈകളിൽ കിടന്നാണ് 46 കാരനായ കെന്നഡി ഈ ലോകത്തോട്‌ വിടപറഞ്ഞത്‌. അന്വേഷണതിന്‍റെ ഭാഗമായി ഓസ്വാൾഡിനെ അറസ്റ്റു ചെയ്തെങ്കിലും നവംബർ 24ന് ഡള്ളാസിലെ പൊലീസ് ആസ്ഥാനത്തു നിന്ന് ജയിലിലേയ്ക്ക് മാറ്റാൻ ശ്രമിക്കവേ ജാക്ക് റൂബി എന്നയാളിന്‍റെ കൈകളാൽ ഓസ്വാൾഡ് കൊല്ലപ്പെടുകയാണ് ഉണ്ടായത് കെന്നഡിയുടെ വധത്തിന് പിന്നിലെ രഹസ്യങ്ങള്‍ പുറംലോകമറിയരുതെന്ന അജ്ഞാത ശക്തികളുടെ ആഗ്രഹമായിരിക്കണം ഇതിനു പിന്നില്‍.
പാര്‍ലമെന്‍റില്‍ നടത്തിയ ആദ്യ പ്രസംഗത്തിലൂടെ തന്നെ ജനങ്ങളുടെ പ്രീതി അദ്ദേഹം നേടി. അദ്ദേഹം ജനങ്ങളോട് ചോദിച്ച് രാജ്യത്തിനു വേണ്ടി നിങ്ങള്‍ എന്തു ചെയ്യുമെന്നാണ്. ഭീകരതയ്ക്കും പട്ടിണിക്കമെതിരെ ഒന്നിച്ചു പോരാടാന്‍ അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു.
വെടിയേറ്റു മരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ തലച്ചോര്‍ മോഷ്ടിച്ചു? പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജോണ്‍ എഫ് കെന്നഡിയുടെ തലച്ചോര്‍ നഷ്ടപ്പെട്ടെന്നും അത് കെന്നഡിയുടെ ഇളയ സഹോദരന്‍ റോബര്‍ട്ട് കെന്നഡി മോഷ്ടിക്കുകയായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി പുസ്തകം ഇറങ്ങുന്നു.
ജയിംസ് സ്വാന്‍സണ്‍ എഴുതിയ ‘എന്‍ഡ് ഓഫ് ഡേയ്‌സ് : അസാസിനേഷന്‍ ഓഫ് ജോണ്‍ എഫ് കെന്നഡി‘ എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തലുകള്‍ ഉള്ളത്. പുസ്തകം നവംബര്‍ 12ന് വിപണിയിലെത്തും.
1963 നവംബര്‍ 22ന് ഘാതകന്റെ വെടിയേറ്റ് മരിച്ച ജോണ്‍ എഫ് കെന്നഡിയുടെ മൃതദേഹം ബഥേസ്ദ നവാല്‍ ആശുപത്രിയിലാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അവിടെ നിന്ന് സ്റ്റീല്‍ പേടകത്തില്‍ അടക്കം ചെയ്ത തലച്ചോര്‍ യുഎസ് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്നു. ഇതിടെ നിന്നാണ് തലച്ചോര്‍ നഷ്ടപെട്ടത്.
യുഎസ് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന കെന്നഡിയുടെ തലച്ചോര്‍ റോബര്‍ട്ട് കെന്നഡിയുടെ അറിവോടെയാണെന്നു നഷ്ടപ്പെട്ടതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ജോണ്‍ എഫ് കെന്നഡിയുടെ അസുഖങ്ങള്‍ , അദ്ദേഹം ഉപയോഗിച്ചിരുന്ന മരുന്നുകള്‍ എന്നിവയെ സംബന്ധിക്കുന്ന യഥാര്‍ത്ഥ വിവരം പുറത്താകാതിരിക്കാനാണ് റോബര്‍ട്ട് കെന്നഡി തലച്ചോര്‍ മോഷ്ടിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ നടുക്കമായി മാറിയ രാഷ്ട്രീയ കൊലപാതകമാണ് ജോണ്‍ എഫ് കെന്നഡി വധം. അമേരിക്കയിലെ ഡള്ളാസ് നഗരത്തില്‍ തുറന്ന കാറില്‍ സഞ്ചരിക്കുകയായിരുന്ന കെന്നഡിക്ക് നേരെ ലീഹാര്‍വെ ഒസ്വാള്‍ഡ് എന്നയാള്‍ നിറയൊഴിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കേ രണ്ടാംദിവസം ജാക്ക് റൂബി എന്നൊരാളുടെ വെടിയേറ്റ് ഒസ്വാള്‍ഡ് മരിച്ചു. ജയിലില്‍ വച്ച് ജാക്ക് റൂബിയും മരിച്ചതോടെ കെന്നഡി വധത്തിന്റെ അന്വേഷണം വഴിമുട്ടുകയായിരുന്നു. നിരവധി ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും കെന്നഡിവധത്തിന്റെ ചുരുളുകള്‍ ഇന്നും അഴിയപ്പെട്ടിട്ടില്ല.
ജോണ്‍ എഫ്. കെന്നഡിയുടെ ജീവിതത്തിലൂടെ:
1917 മെയ് 29 - ബോസ്റ്റണിലെ ബ്രൂക്ക്‌ലിനില്‍ ജനിച്ചു.
1936-1940 - ജാക്ക് എന്ന ഓമനപ്പേരിലറിയപ്പെട്ട കെന്നഡി ഹാര്‍വാര്‍ഡില്‍ പഠിക്കുന്നു. പിതാവ് ബ്രിട്ടനിലെ അംബാസഡറായതിനാല്‍ ഇടയ്ക്കിടെ ലണ്ടന്‍ സന്ദര്‍ശനം.
1941 - നാവികസേനയില്‍ ചേര്‍ന്നു.
1943 ആഗസ്ത് 2 - കെന്നഡി നിയന്ത്രിച്ച ബോട്ട് സോളമന്‍ ദ്വീപുകളില്‍വെച്ച് ജപ്പാന്റെ കപ്പല്‍ മുക്കി. ഗുരുതരമായി പൊള്ളലേറ്റ സഹപ്രവര്‍ത്തകനെയുംകൊണ്ട് കെന്നഡി നീന്തി കരയണഞ്ഞു.
1945 - സൈന്യത്തില്‍നിന്ന് വിരമിച്ചു. മൂത്തസഹോദരന്‍ ജോയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക്.
1946 - മസാച്ചുസെറ്റ്‌സില്‍നിന്ന് ജനപ്രതിനിധിസഭയിലേക്ക്. 48-ലും 50-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1952 - സെനറ്റിലേക്ക്.
1953 സപ്തംബര്‍ - 36-കാരനായ കെന്നഡി 24-കാരിയായ ജാക്വിലിന്‍ ബൂവിയറെ വിവാഹം കഴിച്ചു.
1957 - പ്രൊഫൈല്‍സ് ഇന്‍ കറേജ് എന്ന പുസ്തകത്തിന് പുലിറ്റ്‌സര്‍ സമ്മാനം.
1960 - റിച്ചാര്‍ഡ് നിക്‌സണെ തോല്പിച്ച് യു.എസ്. പ്രസിഡന്റായി.
1961 ജനവരി 20 - രാജ്യത്തെ 35-ാം പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തു.
1961 - ക്യൂബയില്‍ ഫിദെല്‍ കാസ്‌ട്രോയെ അട്ടിമറിക്കാന്‍ പദ്ധതി. എന്നാല്‍ പ്രത്യേകം പരിശീലനം നല്‍കി അയച്ച 1,500 അംഗ സംഘത്തെ ക്യൂബന്‍ സൈന്യം ദിവസങ്ങള്‍ക്കകം കീഴ്‌പ്പെടുത്തി.
1961 - മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ അപ്പോളോ ദൗത്യത്തിന് കെന്നഡിയുടെ അംഗീകാരം.
വിയറ്റ്‌നാമിലെ യു.എസ്. സൈനികശക്തി വര്‍ധിപ്പിച്ചു.
1963 നവംബര്‍ 22 - കെന്നഡി വധിക്കപ്പെട്ടു.
നേട്ടങ്ങളും കോട്ടങ്ങളും നിറഞ്ഞ കെന്നഡിയുടെ ഔദ്യോഗിക കാലഘട്ടം അവസാനിച്ചുവെങ്കിലും അമേരിക്കയിലെ ജനങ്ങൾ ഇന്നും അദ്ദേഹത്തിന്‍റെ മരണ ദിവസം ഒരു വിങ്ങലോടെയാണ് ഓർക്കുന്നത്.കെന്നഡി വിടപറഞ്ഞിട്ട്‌ ഇന്ന് 52 വർഷം

Javid Svn Pillery's photo.
Javid Svn Pillery's photo.
Javid Svn Pillery's photo.
Javid Svn Pillery's photo.
Javid Svn Pillery's photo.
+2
LikeComment
Share
പോസ്റ്റ് ചെയ്തത് Kiran ല്‍ 10:16 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 20 November 2015

ഖുദിറാം ബോസ്







ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി അഥവാ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി ആണ്. 1889 ഇല്‍ ബംഗാളില്‍ ജനിച്ച ഖുദിറാം ബോസിന് നന്നേ ചെറുപ്പത്തിലെ തന്നെ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ടിരുന്നു. ചേച്ചിയോടൊപ്പം ജീവിച്ച അവന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ബംഗാളില്‍ നടമാടിയ ക്ഷാമവും പ്ലേഗും കണ്ടാണ്‌ വളര്‍ന്നു വന്നത്. ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ പുഴുക്കളെ പോലെ മരിച്ചു വീഴുമ്പോളും അധികൃതര്‍ ദില്ലിയില്‍ രാജകീയ ദര്‍ബാര്‍ സംഘടിപ്പിക്കാന്‍ നടത്തിയ പകല്‍ കൊള്ളയും ധാര്‍ഷ്ട്യവും അവന്റെ മനസ്സിനെ ചെറുപ്പത്തിലെ തന്നെ സ്വാധീനിച്ചിരുന്നു. പക്ഷെ ഖുദിറാം ഒരു തീവ്രവാദി ആയി മാറിയത് പന്ത്രണ്ടാം വയസ്സില്‍ ആചാര്യ അരബിന്ദോയുടെ പ്രസംഗങ്ങള്‍ കേട്ടാണ്. സ്കൂളില്‍ അവന്റെ അദ്ധ്യാപകന്‍ ആയിരുന്ന ഹേമ ചന്ദ്ര കനുന്ഗോ മുഖാന്തരം ബംഗാള്‍ വിഭജന കാലത്ത് ശക്തിയാര്‍ജിച്ച തീവ്രവാദി ഗ്രൂപ്പ് ആയ ജുഗാന്ധറില്‍ അന്ഗമായി. വിപ്ലവ വാരിക ആയിരുന്ന സോനാര്‍ ബംഗ്ല വിതരണം ചെയ്യുന്നതിനിടയില്‍ ഒരിക്കല്‍ പോലീസിന്റെ പിടിയിലായ ബോസ് പക്ഷെ രക്ഷപ്പെട്ടു. തുടര്‍ന്ന് പതിനാറാം വയസ്സില്‍ പോലീസ് സ്റെഷനില്‍ ബോംബ്‌ വച്ച് മൂന്നു പേരെ കൊന്ന കേസില്‍ പ്രതിയായ ഖുദിറാം പക്ഷെ പ്രശസ്തന്‍ ആവുന്നത് കിങ്ങ്സ് ഫോര്‍ഡ് വധ ശ്രമത്തെ തുടര്‍ന്നാണ്.
ബംഗാള്‍ വിഭജന സമയത്ത് കല്‍ക്കട്ട മജിസ്ട്രേറ്റ് ആയിരുന്ന കുപ്രസിദ്ധനായ ജഡ്ജ് ആയിരുന്നു കിങ്ങ്സ് ഫോര്‍ഡ്. ഒരുപാടു പേരെ വധശിക്ഷക്ക് വിധിച്ച ഫോര്‍ഡ് തീവ്രവാദികളുടെ ഹിറ്റ്‌ ലിസ്റ്റിലെ ഒന്നാം നമ്ബരുകാരന്‍ ആയിരുന്നു. ഫോര്‍ഡിനെ കൊല്ലാന്‍ വേണ്ടി ഖുദിറാംമിനെയും മറ്റൊരു വിപ്ലവകാരി ആയിരുന്ന പ്രഫുല്ല ചാക്കിയെയും ജുഗന്തര്‍ നിയമിച്ചു. 1908 april 30 നു രാത്രി മുസാഫര്‍ പൂരിലെ ഒരു ഇന്ഗ്ലിഷ് ക്ലുബ്ബിനു മുന്നില്‍ പതുങ്ങി നിന്ന ഇരുവരും ഫോര്‍ടിന്റെ വണ്ടിക്കു നേരെ ബോംബെറിഞ്ഞു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതില്‍ ഫോര്‍ഡ് അല്ലായിരുന്നു. നിരപരാധികളായ ഒരു വെള്ളക്കാരിയും അവരുടെ മകളും ആയിരുന്നു. രണ്ടുപേരും കൊല്ലപ്പെട്ടു. പോലീസ് രാത്രി തന്നെ തിരച്ചില്‍ ശക്തമാക്കി. പിറ്റേന്ന് പുലര്‍ച്ചെ റെയില്‍വേ സ്റെഷന് സമീപം വച്ച് ഖുദിറാം പിടിയിലായി. മറ്റൊരു വഴിക്ക് രക്ഷപ്പെട്ട ചാക്കിക്ക് പക്ഷെ കീഴടങ്ങേണ്ട ഘട്ടം എത്തിയപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു.
വിചാരണയില്‍ ഫോര്‍ഡിനെ കൊല്ലാന്‍ കഴിയാത്തതിലും നിരപരാധികള്‍ വധിക്കപ്പെട്ടതിലും ഖുദിറാം ഖേദം അറിയിച്ചു എങ്കിലും തൂക്കു മരത്തിലേക്ക് താന്‍ ചിരിച്ചു കൊണ്ട് തന്നെ ആയിരിക്കും കയറുക എന്നുകൂടി ആ പതിനെട്ടുകാരന്‍ പറയാന്‍ മറന്നില്ല 1908 ആഗസ്റ്റ്‌ പതിനൊന്നിനു തന്റെ വാക്ക് പോലെ തന്നെ ആ കൌമാരക്കാരന്‍ കൊലമരത്തില്‍ കയറി. ചിരിക്കുന്ന മുഖവുമായി കൊലയറയിലേക്ക് കയറിയ ഖുദിറാമ്മിന്റെ കഥ ബ്രിട്ടിഷ് പത്രങ്ങള്‍ പോലും വാര്‍ത്തയാക്കി. ഇതിനോടകം തന്നെ വീര പരിവേഷം ലഭിച്ചു കഴിഞ്ഞിരുന്ന ഖുദിറാമിന്റെ മൃതദേഹം സംസ്കരിക്കാന്‍ പോകുന്ന വഴിയില്‍ ആയിരങ്ങള്‍ തടിച്ചുകൂടുകയും പൂക്കള്‍ എറിയുകയും ചെയ്തു. ഇന്ത്യന്‍ വിപ്ലവകാരികള്‍ക്ക് ഇടയില്‍ ഇന്നും ആ യുവനക്ഷത്രം തിളങ്ങി നില്‍ക്കുന്നു.


 ചിത്രവും വിവരണവും അയച്ച് തന്നത് സി.ഷാദാസ്




പോസ്റ്റ് ചെയ്തത് Kiran ല്‍ 07:39 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

സോവിയറ്റ്‌ യൂണിയന്റെ പതനം


സോവിയറ്റ്‌ യൂണിയന്റെ പതനം
Courtesy - Sinoy K Jose Charithraanveshikal




പല കാലഘട്ടങ്ങളിലായി സോഷിലസത്തിന് വത്യസ്ഥ രാഷ്ട്രീയ വ്യഖ്യാനങ്ങൾ പല നേതാക്കൾ നൽകിക്കൊണ്ട് യുണിയനെ ‌ഭരിച്ചു. എന്നാൽ സാമ്പത്തിക രാഷ്ട്രീയ ‌മേഖലകളിലൊന്നും അവർക്ക് മുന്നെറ്റങ്ങളുണ്ടാക്കാൻ സാധിച്ചില്ലാ എന്നു‌മാത്രമല്ല, അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയിലെക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തത്. ലോകചരിത്രത്തിൽ പല‌‌ സാമ്രാജ്യങ്ങളുടെയും ഉയർച്ചയും തകർച്ചയും കണ്ട മനുഷ്യവർഗം, അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയൊട്കൂടി ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെയും അവസാത്തെ‌യും സോഷിലിസ്റ്റ്‌‌ സാമ്രാജ്യത്തിന്റെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്..‌
ബ്രഷ്നേവിന്റെ ഭരണകാലം(1964-1982)
******************************
ക്രൂഷ്ചേവിന്റെ സ്ഥാനചലനശേഷം 1964 ഒക്ടോബർ 14 ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി ബ്രഷ്നേവിനെ തെരഞ്ഞെടുത്തു. അലക്സി കോസിജിൻ പുതിയ പ്രധാനമന്ത്രിയുമായി.
അധികാര കേന്ദ്രീകരണം മുഴുവൻ സ്വന്തമാക്കിക്കൊണ്ട് ബ്രഷ്നേവ് സ്റ്റലിന്റെ ഏകാധിപത്യ ഭരണ മാതൃക വീണ്ടും പുനസ്ഥാപിച്ചു. രാജ്യത്തിന്റെ പ്രതിരോധ മിലിറ്ററി ബഡ്ജറ്റ് വർദ്ധിപ്പിച്ചുകൊണ്ടു റഷ്യൻ സാമ്പത്തിക വ്യവസ്ഥിതി തകർക്കുന്ന നയമാണ്‌ ബ്രഷ്നേവ് സ്വീകരിച്ചത്.
ബ്രഷ്നേവ് അധികാര സ്ഥാനത്ത് എത്തിയയുടൻ ക്രൂഷ്ചേവ് തുടങ്ങി വെച്ച ' പദ്ധതികളും ഉദാരവല്ക്കരണവും പാടെ വേണ്ടന്നു വെച്ചു. പത്രവാർത്താ മാധ്യമ സ്വാതന്ത്രിയത്തിനും, വിവരസാങ്കേതിക സാമൂഹിക പ്രവർത്തനങ്ങൾക്കും നിയന്ത്രണമിട്ടു. വിദ്യാഭ്യാസം പൂർണ്ണമായും സർക്കാരധീനതയിലായി.
ശീതസമരം മൂലം സോവിയറ്റ് സാമ്പത്തിക സ്ഥിതി തകർന്നുകൊണ്ടിരുന്നു. ദേശീയ വരുമാനം മുഴുവൻ പ്രതിരോധത്തിനും മിലിട്ടറിയ്ക്കും ചെലവഴിക്കുന്നതിനാൽ രാജ്യം മുഴുവൻ ആഭ്യന്തര പ്രശ്നങ്ങളിലും ദാരിദ്ര്യത്തിലും കഴിയേണ്ടി വന്നു. കരിഞ്ചന്തക്കാരും പൂഴ്ത്തി വെപ്പുകാരും രാജ്യത്തിൽ വിലപ്പെരുപ്പത്തിനു കാരണമായി. കുന്നു കൂടിയിരിക്കുന്ന ആയുധങ്ങളുടെ ശേഖരങ്ങൾ മൂലം സാധാരണക്കാരന്റെ ജീവിത നിലവാരവും താന്നു . ജനന നിരക്ക് കുറഞ്ഞത്‌ കാരണം അടിമ തൊഴിലാളികളുടെ ക്ഷാമവും വന്നു. രാജ്യം മുഴുവനായും സാമ്പത്തികമായി തകർന്നുകൊണ്ടിരുന്നു
1968-ൽ ചെക്കൊസ്ലോവോക്കിയായെ റഷ്യൻ പട്ടാളം ആക്രമിച്ചു. ബ്രഷ്നേവ് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപ്പെട്ടുകൊണ്ട് പട്ടാളത്തെ അയക്കുമായിരുന്നു. കിഴക്കൻ യൂറോപ്പുകളിൽ കമ്മ്യൂണിസം നിലനിർത്താൻ അതാത് രാജ്യങ്ങളുടെമേൽ ശക്തമായ നയപരിപാടികൾ കൈക്കൊണ്ടു. 1969 -ൽ ബ്രഷ്നേവ് ഭരണം ചൈനയുമായി അതിർത്തി തർക്കത്തിൽ പരസ്പരം മല്ലടിച്ചിരുന്നു. 1970-ൽ ഇസ്രായിലെനെതിരെ ഈജിപ്റ്റിൽ സോവിയറ്റ് പട്ടാളത്തെ അയച്ചു. അതുപോലെ ഫ്രാൻസിനും അമേരിക്കയ്ക്കുമെതിരെ വടക്കേ വിയറ്റ് നാമിലും സോവിയറ്റ് പടയുണ്ടായിരുന്നു. 1979- ഡിസംബർ 24 ന് അഫ്ഗാനിസ്താനിൽ സൈന്യത്തെ വിന്യസിച്ചുകൊണ്ട് അധിനിവേശത്തിന് തുടക്കംക്കുറിച്ചു.
അഫ്ഗാൻ ആക്രമണം അന്തർ ദേശീയ തലത്തിൽ സോവിയറ്റ് യൂണിയന്റെ വിലയിടിയാൻ കാരണമായി. ബ്രഷ്നേവ് തുടങ്ങി വെച്ച അതിഘോരമായ അഫ്ഗാൻ യുദ്ധം അദ്ദേഹത്തിൻറെ മരണം വരെയുണ്ടായിരുന്നു. കൂടാതെ അഫ്ഗാൻ യുദ്ധം മൂലം സോവിയറ്റ് സാമ്പത്തികസ്ഥിതി അപ്പാടെ തകർന്നു പോയിരുന്നു. ഉൽപാദനം, വിതരണം, ഉപഭോക്ത വസ്തുക്കളുടെ ഉപയോഗം, സേവന മേഖലകൾ എന്നീ സാമ്പത്തിക തലങ്ങൾ ആദ്യഘട്ടങ്ങളിൽ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് യുദ്ധം മൂലം സോവിയറ്റ് നാട് മുഴുവൻ അരാജകത്വത്തിലും സാമ്പത്തിക മാന്ദ്യത്തിലുമായി.
1970-ൽ ബ്രഷ്നേവിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. രോഗങ്ങളോട് മല്ലിടുന്നതിനൊപ്പം രാജ്യത്തിനുള്ളിൽ അദ്ദേഹത്തിനെതിരായി വിമർശകരും കൂടി വന്നു. 1982 നവംബർ പത്താം തിയതി ബ്രഷ്നേവ് മോസ്ക്കോയിൽ വെച്ചു അന്തരിച്ചു. അദ്ദേഹത്തിനു ശേഷം മൈക്കിൽ ഗോർബചോവു വരെ സോവിയറ്റ് നാടിന്‌ നല്ലൊരു നേതൃത്വമുണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ പിൻഗാമിയായി 1982. നവംബർ 12-ന് കെ.ജി.ബി യുടെ തലവന്നയിരുന്ന'യൂറി അണ്ട്രോപ്പോവ്' രാജ്യത്തിന്റെ ഭരണാധികാരിയായി. പതിനാറു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. പിന്നീട് 1984 ഫെബ്രുവരി 13 -ന് കോണ്‍സ്റ്റാന്റിൻ ചെർനെങ്കൊ സോവിയറ്റ് നാടിനെ നയിച്ചു. പതിമൂന്നു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. അതിനു ശേഷം 'മൈക്കിൽ ഗോർബചോവ് ' സോവിയറ്റ് യൂണിയന്റെ ചുമതല എടുത്തപ്പോൾ രാജ്യം മുഴുവൻ നിർജീവമായി തീർന്നിരു
ഗോർബചേവിന്റെ ‌ഭരണകാലം(1985-1991)
***************************
1985 മാർച്ച് 11-ന് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ‍ സെക്രട്ടറിയായും സാമ്രാജ്യത്തിന്റെ പ്രസിഡന്റായും ഗോർബച്ചേവ് തിരഞ്ഞെടുക്കപ്പെട്ടു. 1956ലെ സ്റ്റാലിന്റെ കടുത്ത‌ വിമർശകനായ നികിത ക്രൂഷ്‌ചേവിന്റെ അനുയായി ‍ വളർന്നുവന്ന നേതാവായിരുന്നു ഗോർബച്ചേവ് . മുരടിച്ച സോവിയറ്റ്‌ രാഷ്‌ട്രീയത്തിൽ ഗണ്യമായ മാറ്റമുണ്ടാക്കണമെന്ന പക്ഷക്കാരനായിരുന്നു ഗോർബച്ചേവ് . സ്ഥാനമേറ്റയുടൻ താക്കോൽ‍ സ്ഥാനങ്ങളിൽ ഗോർബച്ചേവ് സിൽബന്തികളെ തിരുകിക്കയറ്റി. 1985 ഡിസംബർ 23ന് സാമ്രാജ്യ തലസ്ഥാനമായ മോസ്കോയുടെ ഒന്നാം സെക്രട്ടറിയായി പോളിറ്റ് ബ്യുറോ "ബോറിസ് യെൽസിനെ" (Boris Yeltsin) നിയമിച്ചു . അഴിമതിയിലും അരാജകത്വത്തിലും ആണ്ടിരുന്ന മോസ്കോയെ വെടിപ്പാക്കുകയായിരുന്നു എല്‍പിച്ച ദൌത്യം.
ജനറൽ സെക്രട്ടറിയായി ഒരു വർഷം തികയും മുമ്പ് തന്നെ സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് നേതാക്കളെ ഗോർബച്ചേവ് പാർട്ടി കോണ്‍ഗ്രസിനായി ക്രെംലിനിലേക്ക് ക്ഷണിച്ചു. 1986 ഫെബ്രുവരി 25 ലെ ഐതിഹാസിക സമ്മേളനത്തിൽ വെച്ച് അഞ്ഞൂറിലേറെ വരുന്ന പ്രതിനിധികളെ സാഷിനിർത്തി‍ പുതിയ നേതാവായ ഗോർബച്ചേവ്
മാറ്റത്തിന്റെ രണ്ടു മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചു. പെരിസ്ട്രോയിക്ക (പുനർനവീകരണം), ഗ്ലാസ്നോസ്ത് (സുതാര്യത).ഈ രണ്ട് ആശയങ്ങളിലൂടെ കൂടുതൽ‍ സ്വാതന്ത്യ്രം അനുവദിച്ച് , സോഷ്യലിസത്തിന്റെ പരിഷ്കരണവും ഉദാരവല്‍കരണവുമായിരുന്നു ഗോർബച്ചേവിന്റെ ലക്ഷ്യം.
പെരിസ്ട്രോയിക്ക നടപ്പാക്കുന്നതിലൂടെ ജീവിത സാഹചര്യം മെച്ചപ്പെടും. അവശ്യ സാധനങ്ങൾ സുലഭമാകും അദ്ദേഹം വാഗ്ദാനം ചെയ്തു. 'അന്തര്‍ദേശീയ ബന്ധങ്ങളിൽ പുതിയ ചിന്തകൾ‍ വരേണ്ടതുണ്ട്. അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടൽ‍ അവസാനിപ്പിക്കണം. പടിഞ്ഞാറുമായി സൈനിക ബലപരീക്ഷണം വേണമെന്ന നയം തിരുത്തണം. നിയമം നിഷിദ്ധമാക്കാത്തതെല്ലാം ലഭ്യമാക്കണം.' അനുവദിക്കാത്തതെല്ലാം നിരോധിക്കപ്പെട്ടത് എന്ന പഴഞ്ചൻ‍ സോവിയറ്റ് ചിന്തയെ തൂത്തെറിയണമെന്ന് വരെ ഗോർബച്ചേവ് അഭിപ്രായപ്പെട്ടു.
പെരിസ്ട്രോയിക്ക , ഗ്ലാസ്നോസ്ത
*****************************
മാറ്റത്തിന്റെ തുടക്കം ഭരണഘടനയിൽ നിന്നുതന്നെ തുടങ്ങി. രാഷ്‌ട്രകാര്യങ്ങളിൽ‍ ആത്യന്തികാധികാരം കമ്യൂണിസ്റ്റ്‌
പാർട്ടിക്കാണെന്ന വ്യവസ്ഥ ഭരണഘടനയിൽ നിന്നു നീക്കി.
ഗോർബച്ചേവ് തിരഞ്ഞെടുപ്പു രീതിയിൽ‍ മാറ്റമുണ്ടാക്കി. താൽപര്യമുള്ളവർകെക്മെ തിരഞ്ഞെടുപ്പിൽ‌മത്സരിക്കാമെന്നായി. അതുപ്രകാരം, സോവിയറ്റ്‌ യൂണിയനിൽ‍ തിരഞ്ഞെടുപ്പു നടന്നു വോട്ടെണ്ണിയപ്പോള്‍ കണ്ടത്‌ മോസ്‌കോ നിയോജകമണ്ഡലത്തിൽ‍ പാർട്ടിസ്ഥാനാര്‍ത്ഥി തോറ്റെന്നാണ്‌. റഷ്യയിലാകെ വൻ‍ മാറ്റമുണ്ടാകുന്നതിന്റെ തുടക്കമായിരുന്നു, ഈ തെരഞ്ഞെടുപ്പ്‌. സോവിയറ്റ്‌ യൂണിയനിൽ പത്രം, റേഡിയോ, ടി.വി, അച്ചുകൂടം, സാഹിത്യം, കല എല്ലാം പാർട്ടി നിയന്ത്രണത്തിലായിരുന്നു.അതിനു മാറ്റമുണ്ടായി.
സോവിയറ്റു ഭരണത്തിലെ നിഗൂഢതകൾ പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ്‌ അധികാരത്തിന്റെ കീഴിൽ ‌‌‌രാജ്യത്തുണ്ടായ കൂട്ടവധങ്ങളുടെ വിവരങ്ങൾ പത്രങ്ങൾ ‌പ്രസിദ്ധീകരിച്ചു. സ്റ്റാലിൻ പ്രതിമകൾ രാജ്യത്തു നോക്കുന്നിടത്തൊക്കെയുണ്ടായിരുന്നു. ആ പ്രതിമകൾ തകർക്കുന്നതിൽ ജനങ്ങൾ ആവേശം കാണിച്ചു.കിഴക്കും പടിഞ്ഞാറുമുള്ള പശ്ചാത്യ രാജ്യങ്ങളുമായി ഗോർബച്ചേവ് സൗഹൃദത്തിൽ വർത്തിച്ചു.
സോവിയറ്റ്‌ ഭരണഘടനയിൽ‍ പറഞ്ഞിരുന്നത്‌ വിട്ടുപോകാനവകാശമുള്ള റിപ്പബ്ലിക്കുകളുടെ യൂണിയന്‍ ആണു യു. എസ്‌.എസ്‌.ആർ എന്നായിരുന്നു. പാർട്ടിയും പട്ടാളവും ആണ്‌ യൂണിയനെ നിലനിർത്തിയിരുന്നത്‌. ഗോർബച്ചേവ്
പരിഷ്‌കാരങ്ങൾ ആ നിലയ്‌ക്കുമാറ്റമുണ്ടാക്കി.
അഫ്ഗാൻ മുജാഹിദീകളുടെ ശക്തമായ പ്രതിരോധവും, അധിനിവേശത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന പ്രതിഷേതങ്ങൾക്കും ഒടുവിൽ 1989 ഫെബ്രുവരി 14 ന്
സോവിയറ്റ് യൂണിയന് വൻ സാമ്പത്തിക തകർച്ച വരുത്തിവച്ച അഫ്ഗാൻ യുദ്ധത്തിൽ നിന്നും പിൻവാങ്ങി. ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി 1989 നവംബർ 9 ന് പശ്ചിമ ജർമനിക്കും സോവിയറ്റ് നിയന്ത്രണത്തിലുള്ള പൂർവ്വ ജർമനിക്കും ഇടയിൽ പണിത ബർലിൻ മതിൽ തകർക്കപ്പെട്ടും, അടുത്ത വർഷം ഇരു ജർമ്മനിയും ഏകീകരിക്കപ്പെടുകയും ചെയ്തു.ഇത്തരത്തിൽ ലോക സമാധാനത്തിലേക്ക് നയിക്കുന്ന നിലപാടുകൾ എടുത്തതിന്റെ ഫലമായി 1990 -ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഗോർബച്ചേവിനെ തേടിയെത്തി
ബോറിസ് യെൽസിന്റെ വളർച്ച
------------------------------------
1986-ല്‍ ചേർന്ന സോവിയറ്റ് യുണിയൻ പാർട്ടി കോൺഗ്രസിൽ‍ വെച്ച് യെൽസിൻ പാർട്ടി അംഗങ്ങളുടെ ആർഭാട‌ജീവിതത്തെയും സ്വകാര്യമായി അവർ അനുഭവിക്കുന്ന സൗകര്യങ്ങളെയും നിശിതമായി വിമർശിച്ചു. പുതിയ ശത്രുവിനെ പാർട്ടി തിരിച്ചറിയുകയായിരുന്നു. തീർന്നില്ല , 1987 ജനുവരി 19ലെ പോളിറ്റ്ബ്യൂറോയിൽ വെച്ച് രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാരായ മുൻകാല നേതാക്കളുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട യെൽസിൻ ജനറൽ‍ സെക്രട്ടറി പദത്തിന് കാലപരിധിവെക്കണമെന്നും നിർര്‍ദേശിച്ചു.ഇതോട്കൂടി യെൽസിൻ പാർട്ടിയിൽ‍ ഒറ്റപ്പെട്ടു.എല്ലാത്തരത്തിലും പാർട്ടിക്ക് തലവേദനയായിമാറി.പക്ഷെ ശക്തമായ ജനപിന്തുണ യെൽസിനുണ്ടായിരുന്നു.അവസാനം
പാർട്ടി പ്ലീനത്തിൽ വെച്ചു യാഥാർഥ്യവുമയി ബന്ധമില്ലാത്ത വാഗ്ദാനങ്ങളാണ് പെരിസ്ട്രോയിക്ക മുന്നോട്ടുവെക്കുന്നതെന്നും അത് സമൂഹത്തിൽ അതൃപ്തി വളര്‍ത്തുമെന്നും യെൽസിൻ പറഞ്ഞു. എത്രയും പറഞ്ഞ ശേഷം പി.ബി യിൽനിന്ന് താൽ‍ രാജിവേക്കുന്നതായും അറിയിച്ചു. യെൽസിൻ സെന്‍ട്രൽ‍ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു നയരൂപീകരണത് റോളില്ലാത്ത വെറും ഡെസ്ക് ജോലി. എന്നാൽ പാർട്ടിയുടെ ഘടനക്ക് പുറത്ത് അദ്ദേഹത്തിന്റെ ജനകീയ അടിത്തറ ശക്തി പ്രാപിച്ചു. അങ്ങനെയിരിക്കെ 1988 ജൂണിൽ പ്രത്യേക പാർട്ടി കോൺഫ്രൻസെത്തി. ക്ഷണിക്കപ്പെടാത്ത യോഗത്തിലെക്ക് കടന്നുവന്ന യെൽസിന് പെരിസ്ട്രോയിക്കയുടെ പശ്ചാത്തലത്തിൽ പ്രസംഗിക്കാൻ അവസരം കൊടുക്കെണ്ടിവന്നു. "സോഷ്യലിസം കൈവരിച്ച നേട്ടങ്ങളിൽ‍ അഭിമാനമുണ്ടെന്ന് പറഞ്ഞ യെൽസിൻ സമൂഹത്തിലുണ്ടായ നിശ്ചലാവസ്ഥയുടെ കാരണങ്ങൾ‍ തേടണമെന്ന് നിർര്‍ദേശിച്ചു. 'വിലക്കപ്പെട്ട വിഷയങ്ങൾ ഒന്നും ഉണ്ടാകാൻ പാടില്ല, നേതാക്കളുടെ ശമ്പളവും അവർ പറ്റുന്ന സൌജന്യങ്ങളും പരസ്യപ്പെടുത്തണം, സാധനങ്ങൾക്ക് ദൗർലഭ്യതയുണ്ടായാൽ എല്ലാവരും ഒന്നുപോലെ അത് അനുഭവിക്കണം.' .'
"വിമര്‍ശനങ്ങൾ തെറ്റായ സമയത്തായിപ്പോയി എന്നതാണ് തനിക്ക് സംഭവിച്ച പിഴവെന്ന് യെല്‍സിൻ‍ കൂട്ടിച്ചേര്‍ത്തു. 'പക്ഷേ, ലെനിൻ‍ ചെയ്തതുപോലെ എതിർസ്വരങ്ങളെയും പാർട്ടി അംഗീകരിക്കണം.' കൈയടികള്‍ക്കും കൂക്കുവിളികള്‍ക്കുമിടയിൽ‍ യെൽസിൻ. വേദി വിട്ടിറങ്ങി. ടി.വി കാമറകളുടെ കണ്ണഞ്ചിക്കുന്ന പ്രഭാപൂരത്തിലേക്കാണ് യെൽസിൻ പുറത്തിറങ്ങിയത്. പുതിയൊരു യെൽസിന്റെ ഉദയമായിരുന്നു അത്. അധികം കഴിയാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു.
മോസ്കോയിലെ ഡിസ്ട്രിക്ട് 1-ൽ‍ മത്സരിക്കാൻ യെൽസിൻ തീരുമാനിച്ചു.
യു.എസ്.എസ്.ആർ.-ന്റെ ചരിത്രത്തിലാദ്യമായി നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ 60 ലക്ഷം വോട്ടുകൾ‍ നേടി യെൽസിൻ ജനങ്ങളുടെ പ്രതിനിധി സഭയിലേക്ക് മോസ്കോവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
റെഡ് സക്വയറിലും മറ്റ് ചിലയിടങ്ങളിലും, ഗോർബച്ചേവിന്റെ രാജിയാവിശ്യപ്പെട്ടുകൊണ്ടും, ചെറു പ്രക്ഷോഭങ്ങൾ നടന്നു.
അധികാരം പാർട്ടിയുടെ കൈകളിൽ‍ നിന്ന് വഴുതുന്നുവെന്നതിന്റെ സൂചനകളായിരുന്നു ഇത്.
റഷ്യൻ ദേശീയതാ വാദവുമായി യെൽസിൻ‍ മുന്നോട്ടുതന്നെയായിരുന്നു. 1990 മെയ് 17 വിപ്ലവത്തിന് ശേഷം ഇതാദ്യമായി സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ റഷ്യൻ കോണ്‍ഗ്രസ് ക്രെംലിൻ കൊട്ടാരത്തിൽ യോഗം ചേരുന്നു. 1986 ന് ശേഷം ചരിത്രത്തിൽ ആദ്യമായി റഷ്യയുടെ ത്രിവർണണ പതാക ഉയർത്തപ്പെട്ടു. (റഷ്യൻ ‌വിപ്ലവത്തിന്‌ ശേഷം റഷ്യൻ ‌പതാക രാജ്യത്ത് നിരോധിച്ചിരുന്നു)
പ്രസ്തുത‌ യോഗത്തിൽ വെച്ച് റഷ്യൻ സുപ്രിം സോവിയറ്റ്‌ ചെയർമാൻ സ്ഥാനത്തേക്ക്, (തത്വത്തിൽ‍ റഷ്യൻ പ്രസിഡന്റ് പദവിയിലേക്ക്് ) യെൽസിൻ‍ തന്റെ പേര് മുന്നോട്ടുവച്ചു. എതിർ സ്ഥാനാർത്ഥി ഗോർബച്ചേവിന്റെ പിന്തുണയുള്ള അലക്സാണ്ടർ
വ്ലാസോവിൻ ആണ്. കോണ്‍ഗ്രസിൽ 40 ശതമാനം യെൽസിന് അനുകൂലമായും 40 ശതമാനം എതിരായും വോട്ടുചെയ്തു. ‍ 20 ശതമാനം നിഷ്പക്ഷരായി. പിന്നീട് നടന്ന രഹസ്യ ബാലറ്റിൽ 539 വോട്ട് നേടി യെല്‍സിന്‍ വിജയിച്ചു. വേണ്ടതിലും നാലിരട്ടി അധികം. അമേരിക്കയെക്കാളും ഇരട്ടി വലിപ്പമുള്ള രാജ്യമാണെങ്കിലും റഷ്യന്‍ പ്രസിഡന്റിന് വലിയ അധികാരങ്ങളൊന്നുമില്ല. നികുതി പിരിക്കാനാവില്ല, സൈന്യമില്ല, ദേശീയ ചാനനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. എല്ലാം നിയന്ത്രിക്കുന്നത് ഇപ്പോഴും
സോവിയറ്റ് യൂനിയൻ തന്നെ.
1990 ജൂണ്‍ 12 ന് റഷ്യന്‍ പാർലമെന്റ് രാജ്യത്തിന്റെ സ്വയം നിയന്ത്രണാവകാശം പ്രഖ്യാപിച്ചു യെൽസിന് കൂടുതൽ അധികാരങ്ങൾ ഇത് വാഗ്ദാനം ചെയ്തു. ആ ദിനം റഷ്യൻ ദിനമായി പില്‍ക്കാലത്ത് കൊണ്ടാടപ്പെട്ടു. അതോടെ 'സോവിയറ്റ് യൂനിയന്റെ അവസാന മണിക്കൂര്‍ തുടങ്ങി'. റഷ്യയുടെ പാത പിന്തുടർന്ന് മറ്റ് റിപ്പബ്ലിക്കുകളും സ്വാതന്ത്യ്രം പ്രഖ്യാപിക്കാൻ തുടങ്ങി. സോവിയറ്റ് സാമ്രാജ്യം കൊടുങ്കാറ്റിൽ‍ ആടിയുലഞ്ഞു. 1990 ജൂലൈ 28ാം പാർട്ടി കോണ്‍ഗ്രസിന്റെ വേദിലെത്തിയ അദ്ദേഹം, പാർട്ടിക്കല്ല, ജനങ്ങളുടെ ഇഛക്ക് മാത്രമേ താൻ വഴങ്ങൂ എന്ന് പ്രഖ്യാപിച്ചു മാത്രമല്ല തന്റെ പാർട്ടി അംഗത്വം സ്വയം റദ്ദാക്കുന്നതായും യെൽസിൻ‍ പറഞശേഷം, പാർട്ടി അംഗത്വ കാർഡ് െടുത്ത് കമിഴ്ത്തി കാണിച്ച് യെല്‍സിൻ വേദിവിട്ടു.
റഷ്യയുടെ സ്വാതന്ത്യ്ര പ്രഖ്യാപനത്തോടെ സ്ഥിതിഗതികൾ‍ കൂടുതൽ‌ വഷളായി.
1991 ആഗസ്ത് 17. കെ.ജി.ബി മേധാവി വ്ലാദിമിർ ക്രുച്കേവിന്റെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യയോഗം കൂടി‌‌‌ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാൻ തീരുമാനിച്ചു. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഒരു ഉന്നതതല സമിതിക്കും രൂപം നൽകി. ആയിരക്കണക്കിന് ആൾക്കാരെ പാർപ്പിക്കാൻ മണിക്കൂറുകൾ കൊണ്ട് ജയിലുകൾ ഒരുങ്ങി. രണ്ടരലക്ഷം കൈവിലങ്ങുകൾക്ക് സൈനികഫാക്ടറിക്ക് ഓർഡർ നല്‍കി.‌‌ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും ,‍ വിസമ്മതിച്ചാൽ രാജി ആവശ്യപ്പെടാനും ആവിശ്യപ്പെട്ടുകൊണ്ട് ഒരു പ്രതിനിധിസംഘത്തെ ഗോർബച്ചേവിന്റെ അടുക്കലെക്കയച്ചു. . കെ.ജി.ബിയുടെ ആവശ്യങ്ങൾ‍ ഗോർബച്ചേവ് ‌ നിഷ്കരണം തള്ളിക്കളഞ്ഞു ‌.
ഗോർബച്ചേവിന്റെ വീട്ടുതടങ്കലോടെ ആഗസ്ത് 18 ന് അട്ടിമറിക്ക് കളമൊരുങ്ങി.
പ്രസിഡന്റിനെ വിരട്ടി കാര്യം സാധിക്കാമെന്നായിരുന്നു അവർ‍ കരുതിയിരുന്നത്. ഗോർബച്ചേവിന്റെ അധികാരമില്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് അവർക്ക് ബോധ്യമായി.
യെൽസിന്റെ ഓഫീസും വളയപ്പെട്ടു. അദ്ദേഹത്തിന്റെ ഫോണുകൾ‍ വിഛേദിക്കപ്പെട്ടു ,സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. യെൽസിനെതിരായ നീക്കം മോസ്കോവാസികളെ കുപിതരാക്കി. അവർ പിന്തുണയുമായി യെൽസിന്റെ ഓഫീസിന് വലയം തീർത്തു. അപകടം മണത്ത ഗൂഡാലോചകരിൽ ഒരുവിഭാഗം പിന്‍മാറി. യെൽസിൻ‍ അനുയായികൾക്കുനേരെ സൈനിക നീക്കം നടത്താനുള്ള ഉത്തരവ് പാലിക്കപ്പെട്ടില്ല. അങ്ങനെ അട്ടിമറി ശ്രമം പരാജയപ്പെട്ടു. അധികം താമസിയാതെ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം യെൽസിൻ‍ നിരോധിച്ചു. ആഗസ്ത് 24ന് സോവിയറ്റ് യൂനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത്തെയും അവസാനത്തെയും ജനറൽസെക്രട്ടറി സ്ഥാനം ഗോർബച്ചേവ് രാജിവെച്ചു.
എല്ലാം അവസാനിക്കുകയാണെന്ന് ഗോർബച്ചേവ് തിരിച്ചറിയുന്നുണ്ടായിരുന്നു. പലതലത്തിൽ മാരത്തൺ ചർച്ചകൾ‍ പുരോഗമിച്ചു. സോവിയറ്റ് യൂനിയൻ‍ ഇല്ലാതായാലും എല്ലാ റിപ്പബ്ലിക്കുകളും ചേർന്ന ഒരു യൂനിയൻ സ്റ്റേറ്റായിരുന്നു ഗോർബച്ചേവിന്റെ സ്വപ്നം. അതിന്റെ തലപ്പത്ത് താനും. എന്നാൽ‍ സ്റ്റേറ്റുകളുടെ യൂനിയനായിരുന്നു യെൽസിന്റെ ആശയം. ആദ്യത്തെ പദ്ധതി സാമ്രാജ്യത്തെ വിശാലാർഥത്തിലെങ്കിലും നിലനിർത്തും. രണ്ടാമത്തേത് സാമ്രാജ്യത്തെ ചെറുരാജ്യങ്ങളായി ചിതറിക്കും.
അവസാനം ചരിത്രം യെൽസിന്റെ കൂടെനിന്നു, വിഭജനതത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് സോവിയറ്റ് റിപ്പബ്ലിക്ക് പ്രവിശ്യായിലുള്ള പതിനൊന്ന് അംഗങ്ങൾ 'അലമാ-അറ്റാ' (Alama Ata)യിലുള്ള കസ്സാക്ക് പട്ടണത്തിൽ സമ്മേളിക്കുകയും " ഇനിമേൽ തങ്ങൾ സോവിയറ്റ് നാടിന്റെ ഭാഗമല്ലെന്ന" ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചു. അന്നു മുതൽ സോവിയറ്റ് നാടിന്റെ ഭാഗങ്ങളായിരുന്ന ഉക്രൈൻ (Ukrainian) ,ബെലാറസ്(Belarus) ,അലമാൻ ഫെഡറേഷൻ (Russia) , അർമേനിയാ (Armenia), അസർ ബൈജാൻ(Azerbaijan), കസാക്കിസ്ഥാൻ(Kazakhstan) , ക്യാർ ഗിസ്താൻ (Kyrgyzstan) , മോൾഡോവ (Moldova) ,ടർക് മെനിസ്താൻ( Turkmenistan) ടാജി കിസ്താൻ (Tajikistan) , ഉസ് ബക്കിസ്താൻ (Uzbekistan) എന്നീ ഭൂപ്രദേശങ്ങൾ ഓരോ രാജ്യങ്ങളായി മാറിക്കൊണ്ട് ചരിത്രത്തിൽ സ്ഥാനം പിടിച്ചു. പൊതുവായ ഒരു കോമൺ‍ വെൽത്തിലെ സ്വതന്ത്ര രാഷ്ട്രങ്ങളായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും പുതിയതായി ഉദയം ചെയ്ത ഈ രാഷ്ട്രങ്ങൾ പ്രതിജ്ഞ ചെയ്തു .അലമാ അറ്റാ പ്രോട്ടോക്കോൾ (Alma At a Protocol) എന്നപേരിൽ ഇത് അറിയപ്പെടുന്നു.
1991 ഡിസംബർ 25 ന്
സോവിയറ്റ് യൂനിയൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകോണ്ടും സൈന്യത്തിന്റെ
പരമാധികാരം യെൽസിന് ‍ കൈമാറുന്നതുമായ ഉടമ്പടിയിൽ ഒപ്പ് വച്ചു,അതിന് ശേഷം ,‌
സോവിയറ്റ് സാമ്രാജ്യം
പിരിച്ചുവിട്ടുകൊണ്ടുള്ള രണ്ടാമത്തെ ഉടമ്പടിയിൽ
ഒപ്പ് വെക്കപ്പെട്ടു.തുർന്നു നടന്ന പ്രസംഗത്തിൽ യൂണിയന്റെ എല്ലാ അധികാരങ്ങളിൽ നിന്നും താൻ "രാജിവെക്കുന്നു "എന്നതിനുപകരം‌" പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു " എന്നു പറഞുകൊണ്ട് ഗോർബച്ചേവ് ചരിത്രപരമായ പ്രസംഗം അവസാനിച്ചു.
സെനറ്റ് കെട്ടിടത്തിന്റെ ഗോപുരത്തിന്റെ മുകളിൽ ‌സഥാപിച്ചിരുന്ന
ആറുമീറ്റർ നീളവും
മൂന്നുമീറ്റർ വീതിയുമുള്ള സോവിയറ്റ് യൂനിയന്റെ രക്തപതാക‍
അഴിച്ചിറക്കി. പകരംറഷ്യൻ പതാക പാറി. അങ്ങനെഏഴ് പതിറ്റാണ്ടുകളായി ലോകചരിത്രത്തിന്റെ നെറുകയിൽ ഉയർന്ന്നിന്ന സോവിയറ്റ് യൂണിയൻ എന്ന സോഷിലിസ്റ്റ് സാമ്രാജ്യം ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മറയപ്പെട്ടു.
ലോകത്തിൽ എന്ന് വരെ ഉണ്ടായിട്ടുള്ള ഏത് സാമ്രാജ്യത്തിന്റ ചരിത്രമെടുത്ത് പരിശോച്ചാലും കാണാൻകഴിയുന്നാ ഒരു കാര്യം ശക്തവും ഭാവനാ സമ്പന്നമാവുമായ ഒരു നേതൃത്വത്തിന്റെ അഭാവം പിന്നിട് ആ സാമ്രാജ്യത്തിനെ പല രാജ്യങ്ങളായി വിഘടിപ്പിക്കും എന്നതാണ്് സോവിയറ്റ് യൂണിയന്റെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്.
==============================
1991-ൽ ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട യെൽസിൻ തുടർന്നുവന്ന ‌8 വർഷക്കാലം അതെ പദവിയിൽ തുടർന്നു.പിന്നിട് 1999-ൽ വ്ലാഡിമിർ പുടിന് പദവി‌ കൈമാറിക്കൊണ്ട് ഭരണത്തിൽനിന്നും പിൻവാങ്ങി.











പോസ്റ്റ് ചെയ്തത് Kiran ല്‍ 07:14 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, 15 November 2015

Full Border Fight! Indian and Chinese Soldiers Faceoff in Arunachal Pradesh

പോസ്റ്റ് ചെയ്തത് Kiran ല്‍ 09:49 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട്......



ഇൻഡ്യ Vs ചൈന


Courtesy -Rijo George-Charithraanveshikal

2013 ഏപ്രിൽ 15.
റാഖി നള.
ദൗലത്ബാഗ് ഓൾഡി.
ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിനു സമീപമുള്ള - അക്സായിചിൻ-ലഡാക്ക് മേഖലയിൽ പെടുന്ന - തന്ത്രപ്രധാന ഇടമായ ദൗലത്ബാഗ് ഓൾഡിയിലെ (Daulat Beg Oldi) റാഖിനളയിൽ ഒരു ചൈനീസ് പ്ലാറ്റൂൺ വന്ന് ക്യാമ്പ് ചെയ്തു. ഇൻഡ്യയുടേയും ചൈനയുടേയും സംയുക്ത പട്രോളിങ്ങ് നടത്തപ്പെടുന്ന ഇവിടം, ഇരു സൈന്യങ്ങളും ഒരു പെർമനന്റ് ബേസ് ആയി കണക്കു കൂട്ടിയിരുന്നില്ല. ചൈനീസ് പട്ടാളം നിലയുറപ്പിച്ചത് കണ്ടതോടെ ഇൻഡ്യ വളരെ പെട്ടന്ന് തന്നെ ചൈനീസ് ക്യാമ്പിന് ഏകദേശം 300 മീറ്റർ എതിരേ ട്രൂപ്പുകളെ വിന്യസിച്ചു. സൈനീക മന്ത്രാലയവും, രാജ്യരക്ഷാ വിഭാഗവും, ന്യൂഡൽഹിയും അലർട്ടായി. രാജ്യത്തിനു മേൽ ഒരു അപ്രതീക്ഷിത യുദ്ദഭീതി നിഴലിട്ടു. ഒട്ടും താമസം കൂടാതെ ഇൻഡോ ചൈനാ ഒഫീഷ്യൽ കോൺഫറൻസുകൾ തീരുമാനിക്കപ്പെട്ടു. ചർച്ചകൾ നടക്കുമ്പോൾ, ഹെലികോപ്ടറുകൾ, ടാങ്കുകൾ, പാരാട്രൂപ്പുകൾ തുടങ്ങിയവ അതിർത്തിയിലെ ക്യാമ്പിനെ സപ്പോർട്ട് ചെയ്യാനായി അയച്ചു കൊണ്ട് പീപ്പിൾസ് ലിബറേഷൻ ആർമി അവരുടെ നയം വ്യക്തമാക്കി. മൂന്നാഴ്ച്ചകളോളം അണിയറയിൽ ഇരു രാജ്യങ്ങളുടേയും ഉന്നത നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നു. തർക്കം മേയ് 5-ന് പരിസമാപിച്ചു. തുടർന്ന് രണ്ടു സൈന്യവും ദൗലത്ബാഗ് ഓൾഡിയിൽ നിന്ന് പിന്മാറി. അന്ന് ഒപ്പുവച്ച കറാറിന്റെ ഭാഗമായി ഇൻഡ്യൻ അതിർത്തിയിലെ ചുമാർ മേഖലയുടെ 250 കിലോമീറ്റർ ഭാഗത്തെ മിലിട്ടറി സ്ട്രക്ചറുകൾ പൊളിച്ചു കളയാൻ ഇൻഡ്യ നിർബന്ധിതരായി.
ഇടയ്ക്ക് തർക്കത്തിലുള്ള നമ്മുടെ പ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം കടന്നു കയറുകയും ചൈനീസ് മെയ്ഡ് സിഗരറ്റ് പാക്കറ്റുകൾ, ബിയർ ബോട്ടിലുകൾ എന്നിവ അവിടവിടെയായി ഉപേക്ഷിക്കുകയും, അതിർത്തിയിലെ പാറകളിൽ ചൈനീസ് അക്ഷരങ്ങൾ കോറിയിടുകയും ചെയ്യാറുണ്ട്. ഇൻഡ്യൻ അതിർത്തിയിൽ ഇൻഡ്യൻ സേനയും ഇത് ചെയ്യുന്നതും പതിവാണ്. ഇതൊരു നിഗൂഡ മുന്നറിയിപ്പാണ്. പ്രദേശത്തിന് തങ്ങളാണ് അവകാശികൾ എന്ന് സ്ഥാപിക്കാനുള്ള മനശാസ്ത്രപരമായ ഒരു നീക്കം. എന്നാൽ ദൗലത്ബാഗ് ഓൾഡിയിലെ ഇൻസിഡന്റ് അതെല്ലാം മറികടന്നു കൊണ്ടുള്ളതായിരുന്നു.
അക്സായ് ചിന്നിലെ ശാക്തിക കിട മത്സരങ്ങൾ.
___________________________________
അരുണാചൽ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന കൈ കടത്തലിനു മുതിർന്നേക്കാം എന്ന ഭീതി തലയ്ക്ക് മുകളിൽ തന്നെയുണ്ട്. 1962 ലെ ഇൻഡോ ചൈനാ യുദ്ദത്തേ തുടർന്ന് തർക്ക പ്രദേശങ്ങളിൽ ആർക്കും പ്രത്യേക അവകാശം ഇല്ലാതെ രൂപീകരിച്ച Line of Actual Control (LAC) ൽ ചൈനയ്ക്ക് സംതൃപ്തി പോരാ എന്നതാണ് അവരുടെ പുതിയ പല നീക്കങ്ങൾക്കും കാരണം. 62 ലെ യുദ്ദത്തിൽ ഇൻഡ്യയെ ഭയപ്പെടുത്തിയിട്ട് സ്വയം പിൻമാറിയത് തെറ്റായിരുന്നു എന്ന് ഇന്ന് അവർ വിലയിരുത്തുന്നു.
നിരന്തരമുള്ള ചൈനീസ് പ്രകോപനങ്ങൾ നമ്മുടെ ഡിഫൻസീവ് സ്ട്രെങ്തിന്റെ കാര്യത്തിൽ പല വീണ്ടു വിചാരങ്ങൾക്കും ഇട നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ മുൻപെന്നത്തേക്കാളും വിപുലീകരിച്ച തോതിൽ ന്യൂ ഡൽഹി അതിന്റെ സായുധ നവീകരണത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നത് കാണാം. അതിർത്തി തർക്കങ്ങളിൽ ഏതു നിമിഷവും ഒരു കരയുദ്ദം പ്രതീക്ഷിക്കപ്പെടാവുന്നതാണ്.
അതേ പോലെ തന്നെ സമുദ്രാതിർത്തികളുടെ കാര്യവും എടുത്തു പറയേണ്ടതാണ്. സമുദ്രാതിർത്തികളുടെ പേരിൽ സംഘർഷങ്ങൾ ഇതുവരെ ഉടലെടുത്തിട്ടില്ലെങ്കിലും, ചൈനയുടെ ശ്രീലങ്കൻ ഇൻവെസ്റ്റ്മെന്റും അതിനു പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങളും സമീപ ഭാവിയിൽ തന്നെ ഇൻഡ്യൻ മഹാ സമുദ്രവും തർക്ക വേദികളിലൊന്നാവാം എന്ന സൂചനകൾ നൽകുന്നു. വലിയ തോതിൽ വിദേശ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക്, ഏറ്റവുമധികം ഉപയോഗപ്പെടുന്നത് ഇൻഡ്യൻ മഹാ സമുദ്രമാണ്. ആയതിനാൽ സമുദ്രാതിർത്തികളിലെ ആധിപത്യം മുന്നിൽ കണ്ടുകൊണ്ട് ഡിഫൻസ് മിനിസ്ട്രി പുതിയ സ്ട്രാറ്റജി മെനയുന്നു. കാരണം സൈനീക പരമായി ഇൻഡ്യൻ മഹാ സമുദ്രത്തിലേക്ക് പെട്ടന്ന് എത്തിപ്പെടാൻ ചൈനയ്ക്ക് സാധിക്കില്ല. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേവി ( PLAN) യ്ക്ക് ഇവിടേക്ക് എത്തണമെങ്കിൽ ഏഷ്യയുടെ തെക്ക് നിന്നും ആയിരക്കണക്കിന് മൈൽ ചുറ്റി യാത്ര ചെയ്യണം. നിലവിൽ ശ്രീലങ്ക പോലെ ഒരു തുറമുഖ ഇടത്താവളം അവർ ലക്ഷ്യമിടുന്നതിനു പിന്നിലെ കാരണം അതു തന്നെയാണ്..
അതിർത്തി യുദ്ദങ്ങൾ അവസാനിക്കുന്നില്ല.
_________________________________
കഴിഞ്ഞ ദശാബ്ദം മുതൽക്കുള്ള ഇൻഡ്യയുടെ കുതിപ്പിനെ ചൈന ഭയക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ട്രാറ്റജി ഡെവലപ്മെന്റിൽ ഇൻഡ്യ പഴയ ഒരു ന്യൂട്രൽ സമീപനം വിട്ട് വ്യക്തമായ ലക്ഷ്യങ്ങളുമായി പോകുന്നതും അവർക്ക് ഭയമുളവാക്കുന്നു. അതുകൊണ്ട് തന്നെ നിരന്തരം പ്രകോപനങ്ങളുണ്ടാക്കി ഇൻഡ്യയെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്നു. ചൈനയുടെ സൈനീക ഇടപെടലുകൾ പല വിധത്തിൽ ഇൻഡ്യയെ ബാധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ കാരണങ്ങളും വ്യക്തമാണ്.
ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ഇൻഡ്യൻ അതിർത്തിയിലെ, പ്രത്യേകിച്ചും ആക്ച്വൽ കണ്ട്രോൾ ലൈനിൽ ( Line of Actual Control (LAC)) അവർ ഒരിക്കലും സന്തോഷവാൻമ്മാരല്ല. അതിന്റെ പേരിലാണ് 62 ലെ യുദ്ദം മുതൽ ഇപ്പോൾ ദൗലത് ബാഗ് ഓൾഡിയിലും, അരുണാചൽ പ്രദേശിലുമെല്ലാം അവർ കടന്നു കയറുന്നത്. ചൈനയുടെ നിബന്ധനകൾക്കനുസൃതമായി ബോർഡർ തിട്ടപ്പെടുത്തിയാൽ, തർക്കത്തിലുള്ള എല്ലാ രാജ്യങ്ങളുമായും (ടിബറ്റ്, ജപ്പാൻ തുടങ്ങിയവ ഉദാഹരണം) അവർ സഹവർത്തിത്വത്തിന് സന്നദ്ദരാണ് എന്നത് ചൈനയുടെ ധാർഷ്ട്യത്തെയാണ് കാട്ടിത്തരുന്നത്.
അരുണാചലിലും ദൗലത്ബാഗ് ഓൾഡിയിലും പ്രകടിപ്പിക്കുന്ന സമീപനത്തിന് തികച്ചും വിരുദ്ദമായ ഒന്നാണ് അവർ പാക് അധീന കാശ്മീരിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ചൈന സമുദ്രത്തിലോ (നിരവധി അവകാശവാദികളിൽ പെട്ട ഒരു സമുദ്രഭാഗം) അരുണാചൽ പ്രദേശിലോ ഇൻഡ്യ ഏതെങ്കിലും വികസന പ്രോജക്ടുകൾ നടത്തിയാൽ ഉടൻ പ്രധിഷേധിക്കുന്ന ചൈന, Pakistan-Occupied Kashmir (PoK), China-Occupied Kashmir (COK) (mostly Aksai Chin in Ladakh) എന്നിവയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.
അരുണാചലിന്റെ വികസനം തടയുക, അതുവഴി അരുണാചൽ ജനതയെ അസംതൃപ്തരാക്കി ഒരു ഇൻഡ്യൻ വിരുദ്ദ മനോഭാവം സൃഷ്ടിക്കുക എന്നതൊക്കെയാണ് ചൈനയുടെ നിഗൂഡ ലക്ഷ്യങ്ങൾ. എന്നാൽ അവർക്ക് നിക്ഷേപങ്ങളുള്ള മേൽ പറഞ്ഞ ഇടങ്ങളിൽ അവർക്ക് പ്രധിഷേധമില്ല. കൂടാതെ ചൈനയിലെ വൻ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിങ്ജിയാങിൽ (Xinjiang) ജിഹാദി ഇടപെടൽ തടയാൻ പാക് അധീന കാശ്മീരിലെ അവരുടെ നിലപാട് അവരെ സഹായിക്കും. കാരണം ഇൻഡ്യൻ സമ്മർദ്ദം മൂലം തീവ്രവാദികൾക്ക് കാശ്മീർ വിട്ട് സിങ്ജിയാങ്ങിലേക്ക് തിരിയാൻ കഴിയില്ല.
അതേപോലെ തന്നെ അതിർത്തി സംസ്ഥാനങ്ങളിലെ ഭീകരതയുടെ പശ്ചാത്തലത്തിൽ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. സമീപ കാലത്ത് മണിപ്പൂരിലെ ഒളിയാക്രമണത്തിൽ 18 സൈനീകർ കൊല്ലപ്പെട്ടു. സമാനമായ ആക്രമണങ്ങൾ നാഗാലാൻഡിലും നടക്കുന്നു. അതേപോലെ തന്നെ എട്ട് അസം റൈഫിൾസ് ജവാന്മാർ അടുത്തകാലത്ത് കൂട്ടക്കൊല ചെയ്യപ്പെടുകയുണ്ടായി. പ്രസ്ഥുത ഇടങ്ങളിലെ ഭീകരതയിൽ ചൈനയ്ക്ക് നേരിട്ട് പങ്കുള്ളതായി ഇന്റലിജൻസ് ബ്യൂറോയും, റോയും ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഷേക് ഹസീനയുടെ ബംഗ്ലാദേശ്, വിധ്വംസക ശക്തികൾക്കെതിരേ ഇൻഡ്യയ്ക്കൊപ്പം യോജിച്ച് പ്രവർത്തിക്കുന്നത് ചൈനയെ അലോസരപ്പെടുത്തുന്നു.
അതിർത്തി കയ്യേറാനുള്ള ശ്രമം ചൈന തുടരുമ്പോൾ, നമ്മുടെ ജവാൻമ്മാർ പട്രോളിങ് ശക്തമാക്കുന്നു. 2013 ഓഗസ്റ്റിൽ അരുണാചൽ പ്രദേശിലെ തവാങ് കടന്നു കയറിയ ചൈന, മേഘയിൽ ഒരു ആപത്ത് സംജാതമാകുന്ന നഗ്നമായ സൂചന തന്നെ നൽകിക്കഴിഞ്ഞു. അന്ന് ആദ്യമായി ചൈനീസ് സൈനികർ ഇന്ത്യൻ റീജിയണിൽ പെട്ട ഒരു ബൗണ്ടറി മതിൽ പൊളിക്കാൻ ശ്രമിച്ചു .
*ചൈന മതിൽ പൊളിക്കാൻ കടന്ന വീഡിയോ താഴെ കമന്റുകളിലൊന്നിൽ ഇട്ടിട്ടുണ്ട്.
ഇവയൊക്കെ സൂചിപ്പിക്കുന്നത്, ചൈന ഇന്ത്യയുമായി മറ്റൊരു ഹ്രസ്വ യുദ്ധമോ അതിനപ്പുറമോ വ്യക്തമായി പ്ലാൻ ചെയ്യുന്നുണ്ടാവാം എന്നാണ്. നാം എപ്പോഴും ചൈനയുടെ ഒരു ആക്രമണത്തിന് അലർട്ടായിരുന്നേ പറ്റൂ.
62 ലെ യുദ്ദത്തിൽ അക്സായ് ചിൻ ലൈനിന് സമ്മതം പറഞ്ഞ ചൈന ഇന്ന് അതിനെ എതിർക്കുന്നു. എന്തെന്നാൽ ടിബറ്റ് അധിനിവേശം പൂർണമാകണമെങ്കിൽ ചൈനയ്ക്ക് അരുണാചലും വേണം. ഒപ്പം ഒരു യുദ്ദത്തിൽ മേധാവിത്വം നേടാനുതകുന്ന രീതിയിലുള്ള ഇൻഡ്യൻ അതിർത്തിയിലെ കീഴ്ക്കാം തൂക്കായ അതിർത്തി ഭൂപ്രദേശം അവരെ നിരാശരാക്കുന്നു. സാറ്റലൈറ്റ് ക്യാമറകളിലൂടെ എടുത്ത ഇൻഡ്യൻ അതിർത്തി പ്രദേശങ്ങൾ കവർച്ച ചെയ്യണം എന്ന വാശിയിലാവാം അവർ.
അരുണാചലിലെ തവാങ്ങ് കീഴടക്കിയിട്ട്, ഒരു മഹാമനസ്കത പോലെ മറ്റ് പ്രദേശങ്ങളിൽ ഒരു നിരുപാധിക ഒത്തു തീർപ്പുണ്ടാക്കാൻ ഇൻഡ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞേക്കാം എന്ന് അവർ കണക്കു കൂട്ടുന്നു.
ചൈനയെ ഭയപ്പെടുത്തുന്നത് എന്ത്?
____________________________
എന്നാൽ ഇൻഡ്യ പഴയതിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അതിർത്തി പ്രശ്നങ്ങളിൽ ഉദാരവത്കരണം നടത്തുന്ന നമ്മുടെ സമീപനം എന്നേ നാം കുഴിച്ചു മൂടിയിരിക്കുന്നു. ഭാരതത്തിന്റെ ഒരു തരി മണ്ണ് നമുക്കിനി ഒരാൾക്കും വിട്ടു കൊടുക്കാനാവില്ല. ഇത്തരം സംഘർഷ സാഹചര്യങ്ങളെ സമർഥമായി പ്രതിരോധിക്കാൻ സൈനീകപരമായി നാം മുന്നേറ്റത്തിന്റെ പാതയിലാണ്.
യുദ്ദ സൈദ്ദാന്തികരുടെ കണ്ടെത്തൽ അനുസരിച്ച് നിലവിൽ ചൈനയെ ഭയപ്പെടുത്താനുതകുന്ന ചില സൈനീക മേഖലകളിൽ നാം വ്യക്തമായ ഒരു റൂട്ടിലാണ്. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
1. വിക്രമാദിത്യ വിമാനവാഹിനിക്കപ്പലുകൾ (VIkramaditya Aircraft Carrier) :-
1961 ൽ കമ്മീഷൻ ചെയ്ത INS വിക്രാന്ത് ആണ് ഇൻഡ്യയുടെ ആദ്യ എയർക്രാഫ്റ്റ് കരിയർ. 2013 ൽ കമ്മീഷൻ ചെയ്ത ഐ എൻ എസ് വിക്രമാദിത്യ നിലവിൽ മറ്റു സൂപ്പർ പവറുകളുടെ വിമാനവാഹിനി കപ്പലുകളോട് കിടപിടിക്കാവുന്ന വിധം സജ്ജമാണ്.
സോവിയറ്റ് ചുവയുള്ള ഐ എൻ എസ് വിക്രമാദിത്യ, ശത്രുക്കളുടെർ മുങ്ങിക്കപ്പലുകൾ കണ്ടെത്തി നശിപ്പിക്കുന്ന ഒന്നാണ്. 1996 കളിൽ റഷ്യ ക്ഷുദ്രശക്തികളെ നിർമാർജ്ജനം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇത് 2004 ലാണ് ഇൻഡ്യ വാങ്ങുന്നത്. വിക്രമാദിത്യയിൽ മുപ്പത് MiG-29K, അല്ലെങ്കിൽ അത്ര തന്നെ തേജസ് ഫൈറ്റർ വിമാനങ്ങൾ, 12 ഹെലികോപ്ടറുകൾ എന്നിവ ഉൾക്കൊള്ളും. വിക്രമാദിത്യയ്ക്ക് വേണ്ടുന്ന പുതിയ ചില അപ്ഡേഷനുകൾ ഇസ്രായേലുമായി ചേർന്ന് പ്രൊഗ്രാം ചെയ്യുകയുണ്ടായി.സമുദ്രത്തിൽ നമുക്ക് ചൈനയെ ഭയക്കേണ്ട കാര്യമില്ല. കാരണം INS വിക്രമാദിത്യ ഇന്ത്യൻ മഹാ സമുദ്രത്തിൽ തീർച്ചയായും കാവലിനുണ്ട്.
2. അഞ്ചാം തലമുറ യുദ്ദവിമാനങ്ങൾ. (Fifth Generation Fighter Aircraft - FGFA) :-
രൂപകൽപ്പന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അഞ്ചാം തലമുറ ഫൈറ്റർ വിമാനം ആണ് FGFA. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് + റഷ്യൻ സുഖോയ് കോർപ്പറേഷൻ എന്നിവയുടെ ഒരു സംയുക്ത സംരംഭം. സൈദ്ധാന്തികമായി അമേരിക്കൻ F-22 , ചൈനീസ് J-20 ഗണത്തിൽ പെടുത്താവുന്ന ഒന്നാണിത്. മൾട്ടി റോളുകളിലുള്ള വിമാനമാണിത്. ആകാശത്തിലെ ശത്രുവിനെ ആകാശത്ത് വെച്ചും, ആകാശത്തു നിന്നും ഭൂമിയിലേക്കും ഇതിനു ആക്രമിക്കാൻ കഴിയും. ഫിഫ്ത് ജനറേഷൻ പോരാളികളുടെ എല്ലാ ഗുണഗണങ്ങളും ഇതിനുണ്ട്. കരയിലും കടലിലും ടാർഗെറ്റുകൾ ആക്രമിക്കാൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വഹിക്കാൻ ശേഷിയുണ്ട്. 30 ബ്ലില്ല്യൺ യു എസ് ഡോളർ ചിലവഴിക്കുന്ന ഈ സംയുക്ത സംരംഭം, 2020 - 2022 ൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇവയുടെ ഡിസൈൻ, സാങ്കേതികത എന്നിവയിലെ പൂർണത സംബന്ധിച്ച് നിലവിൽ ചില സംശയങ്ങളുന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സുഖോയ് ഡിസൈൻ ബ്യൂറോയുടെ 70 വർഷത്തെ പാരമ്പര്യത്തിൽ ഇൻഡ്യ പ്രതീക്ഷ അർപ്പിക്കുന്നു.
വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് തികച്ചും തദ്ദേശീയമായി രൂപ കൽപ്പന ചെയ്തതാണ് ചൈനയുടെ J-20. ഇൻഡ്യയുടെ FGFA ഒരു വിജയമായി തീർന്നാൽ ആസന്ന ഭാവിയിൽ തന്നെ ആകാശ മേൽക്കോയ്മയിൽ ചൈനയുടെ മേൽ തികച്ചും ഒരു ആധിപത്യം സ്ഥാപിക്കാനാകും എന്ന് നിസംശയം പറയാം.
3. ബ്രഹ്മോസ് മിസൈൽ. (BrahMos Anti-Ship Missile) :-
റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ഷോർട്ട് റേഞ്ച് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കര ആകാശം കടൽ തുടങ്ങി എവിടെ വെച്ചും വിക്ഷേപിക്കാൻ സാധിക്കും.കരയിലോ സമുദ്രത്തിലോ കൃത്യതയോടെയുള്ള ടാർഗറ്റു നേട്ടങ്ങൾക്ക് കഴിവുള്ള ലോകത്തിലെ ഏറ്റവും വികസിത മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്.
ഇൻഡ്യയിലൂടെ ഒഴുകുന്ന Brahmaputra, റഷ്യയിലൂടെ ഒഴുകുന്ന Moskva എന്നീ രണ്ടു നദികളുടെ പേരുകൾ കൂട്ടിയോജിപ്പിച്ച് ഇട്ടതാണ് ബ്രഹ്മോസ് എന്ന പേര്. 440 മുതൽ 660 വരെ പൗണ്ട് ഭാരമുള്ള ആയുധ ശേഖരങ്ങൾ വഹിക്കാൻ കഴിവുള്ള ബ്രഹ്മോസ് മിസൈലിന്, സാഹചര്യങ്ങൾക്കനുസൃതമായി 186 മുതൽ 310 മൈലുകൾ വരെ ദൂര പരിധിപ്രാപിക്കാനാവും.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്കെതിരേ ബ്രഹ്മോസ് ഗണ്യമായ ഒരു പ്രധിരോധം തീർക്കുന്നു. ഒരു ചൈനീസ് കര, നാവീക ആക്രമണത്തിന്റെ വേഗത ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനെ പ്രധിരോധിക്കാൻ ഫലപ്രഥമാണ് ബ്രഹ്മോസ് എന്ന് യുദ്ദ സൈദ്ദാന്തികർ അനുമാനിക്കുന്നു.
4. കൊൽക്കത്താ ക്ലാസ് സംഹാരക്കപ്പൽ (Kolkata-Class Destroyer) :-
വേഗത + കരുത്ത്, കരയിലും കടലിലും ആക്രമണം നടത്താനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളിൽ, ഇൻഡ്യൻ നേവിയുടെ കൊൽക്കത്താക്ലാസ് പടക്കപ്പലുകൾ പ്രബലമായ ഒന്ന് തന്നെയാണ്. Multipurpose Destroyers ആണ് ഇവ. ഇൻഡ്യയുടെ എയർക്രാഫ്റ്റ് കരിയറുകൾക്ക് സംരക്ഷണം നൽകാവുന്ന വിധം സ്വതന്ത്രമായി പ്രവർത്തിക്കുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. റഡാർ സംവിധാനങ്ങൾ കൃത്യമായി കണ്ടെത്താനും, ഒപ്പം റഡാർ ഗൈഡഡ് മിസൈലുകൾക്ക് തൽക്ഷണം നിർദേശം നൽകാനും, മുങ്ങിക്കപ്പലുക്കളെ കൃത്യമായി കണ്ടെത്താനും നിലവിൽ ഇവയ്ക്ക് കഴിയും. 16 ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് വിമാനങ്ങളെ വഹിക്കാൻ പ്രാപ്തമായ കൊൽക്കത്താ ക്ലാസ് പടക്കപ്പലുകൾ ലോകത്തെ ഏതൊരു നാവീക സേനയോടും ജലോപരിതലത്തിൽ വെച്ച് എതിരിടാൻ കെൽപ്പുള്ള ഒന്നാണ്. ഈ ക്ലാസിൽ പെട്ട നാലു കപ്പലുകൾ കൂടി നിലവിൽ പ്ലാൻ ചെയ്യുന്നുണ്ട്.
5. ആണവ അന്തർവാഹിനികൾ (Arihant-Class Ballistic-Missile Submarine) :-
ദശാബ്ദങ്ങളായി ഇൻഡ്യ ഒരു ആണവ ശക്തിയാണെങ്കിലും അതിന്റെ കാര്യപ്രാതിയുടെ വിശ്വസനീയതയേക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.
മഹാനഗരങ്ങളിലേക്ക് ശത്രു ലക്ഷ്യമിട്ടാലോ, ഒരു അപ്രതീക്ഷിത ന്യൂക്ലിയർ ആക്രമണത്തിന് ആരെങ്കിലും ഒരുമ്പെട്ടാലോ, ശത്രുവിനുള്ള പുനർവിചിന്തനത്തിനായി ഒരു സർപ്രൈസായി വെച്ചിരിക്കുന്ന ഒന്നാണ് നമ്മുടെ ആണവായുധങ്ങൾ.
ഇന്ത്യ ഒരു ആഴക്കടൽ ആണവ ആക്രമണ ശക്തിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമാകാനുള്ള ഡെവലപ്മെന്റിലാണ്. Arihant പ്രത്യേകമായി ആണവ മിസൈലുകൾ വിക്ഷേപിക്കാനുള്ള ഇന്ത്യയിലെ ആദ്യ "ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി" ആണ് . പന്ത്രണ്ടോളം K-15 ഷോർട്ട് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും, നാല് K-4 ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും വഹിക്കാൻ ഉതകുന്ന ഒന്നാണിത്. K-15 മിസൈലുകൾക്ക് ഇന്ത്യൻ മഹാ സമുദ്രത്തിൽ നിന്ന് 700 കിലോമീറ്റർ ദൂര പരിധി ഉണ്ട്. ചൈനയിലെ 3500 കിലോമീറ്റർ ദൂരം വരെ പോകാവുന്ന IRBM മിസൈലുകളും Arihant നു വഹിക്കാനാവും. ഭാരതത്തിന്റെ ആദ്യ തദ്ദേശീയ "ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി" ആണിത്.
ചൈനയ്ക്ക് പക്ഷേ അറിഹന്റിനെ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. കാരണം ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന കരാറിലുള്ള ഒരു പ്രബല രാജ്യമാണിന്ത്യ. എന്നാൽ ഇന്ത്യയ്ക്കെതിരേ അങ്ങനെ ഒരു നീക്കമുണ്ടായാൽ പോലും, ആ നയം മാറ്റാൻ ഉതകുന്ന വിജയകരമായ ഒന്നാണ് Arihant Class. പന്ത്രണ്ടോളം ആണവ മിസൈലുകൾ ഇവയിൽ വിന്യസിക്കാം. ഇതേ വിഭാഗത്തിൽ പെട്ട മൂന്നു മുങ്ങിക്കപ്പലുകൾ കൂടി പ്ലാൻ ചെയ്തിരിക്കുന്നു
6. ബാലിസ്റ്റിക് മിസൈലുകൾ. (Intermediate-Range Ballistic Missile) :-
2015 Jan. 31.
ബേ ഓഫ് ബംഗാളിലെ വീലേർസ് ഐലന്റിൽ നിന്നും ഇൻഡ്യയുടെ ആദ്യത്തെ ലോങ് റേഞ്ചർ ബാലിസ്റ്റിക് മിസൈൽ, AGNI V വിജയകരമായി പരീക്ഷിക്കപ്പെട്ടു.
ബെയ്ജിങ്ങ് ഉൾപ്പെടെ (ബെയ്ജിങ്ങോ, ഷാങ്ഹായിയോ മാത്രമല്ല) ചൈനയിലെ ഏത് മഹാ നഗരത്തിലെയും ടാർഗറ്റുകളിലേക്ക് AGNI V യ്ക്ക് കൃത്യമായി എത്തിച്ചേരാൻ കഴിയും.
അഗ്നി 5 ഒരു IRBM മിസൈലാണ്. (Intermediate-Range Ballistic Missile).
ഒരു ടൺ ഭാരവുമായി 5000 കിലോമീറ്ററുകൾ ഇത് സഞ്ചരിക്കും. "India's 'Beijing Killer' Missile" എന്നാണ് വാർ തീയറിസ്റ്റുകൾ അഗ്നിയെ വിലയിരുത്തുന്നത്. അഗ്നി 5 ന്റെ 5000 കിലോ മീറ്റർ പ്രഹര പരിധിയ്ക്ക് ഏറെക്കുറേ ഏഷ്യ, നോർത്ത് ആഫ്രിക്കയുടെ നല്ലൊരു ഭാഗം, കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയൊക്കെ സാധ്യമായ ഡിസ്റ്റൻസാണ്.
നിലവിൽ ചൈന ഇക്കാര്യത്തിൽ നമ്മേക്കാൾ ബഹുദൂരം മുന്നിലാണ്. ഇൻഡ്യയുടെ ഏതു ഭാഗത്തും എത്താവുന്ന ICBM (Inter Continental Ballistic Missile) മിസൈലുകൾ അവർക്കുണ്ട്.
7. വരുന്നൂ, ഇൻഡ്യയുടെ ആദ്യ ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈൽ. :-
ഇൻഡ്യയുടെ, പി.എസ്.എൽ.വി റോക്കറ്റുകളുപയോഗിച്ചുള്ള ബഹിരാകാശ പരീക്ഷണങ്ങളെ നിരീക്ഷിച്ചിരുന്ന പെന്റഗൺ, ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളിലേക്ക് ഇന്ത്യ അതിവേഗം അടുക്കുന്നു എന്ന് നേരത്തേ തന്നെ സംശയം ഉന്നയിച്ചിരുന്നു. അഗ്നി 5 അതിന്റെ തുടക്കം മാത്രമായിരുന്നു. ( മുൻപ് റഷ്യ അമേരിക്കാ പോസ്റ്റിൽ, സാറ്റലൈറ്റ് പരീക്ഷണങ്ങളധികവും മിലിട്ടറി പർപ്പസിനു വേണ്ടിയാണ് എന്ന് എഴുതിയിരുന്നു. ദീർഖദൂര മിസൈലുകളുടെ പ്രവർത്തന ക്ഷമത പരീക്ഷിക്കാൻ ഇന്ന് ആകെയുള്ള മാർഗ്ഗം സ്പേസിലേക്കും മറ്റും റോക്കറ്റുകൾ അയക്കുക എന്നതാണ്.)
2015 ഏപ്രിലിൽ ദീർഖകാല അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട്, DRDO ((Defence Research and Development Organization) ) യുടെ Armament Research Board ചെയർമാനായ S.K. Salwan ആ വിവരം പുറത്തു വിട്ടു. ഇൻഡ്യ ഒരു ICBM ന്റെ പണിപ്പുരയിലാണ്. 2017 ൽ ഇത് ടെസ്റ്റ് പരീക്ഷണം നടത്തിയേക്കും.
സൂര്യ എന്ന കോഡ്നെയിമിട്ടിട്ടുള്ള Agni VI - ICBM ഇപ്പോൾ ഗർഭാവസ്ഥയിലാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക & ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് ഇതിനു പ്രഹര ശേഷിയുണ്ടാവും. കൂടാതെ അലാസ്കാ, നോർത്തേൺ കാനഡ എന്നിവിടങ്ങളിലേക്ക് ടാർഗറ്റ് കണ്ടെത്താനുമാവും. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് , സൗത്ത് അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് ഇതിന് എത്തിച്ചേരാനാവുമോ എന്ന് സംശയമുണ്ട്. എന്നാൽ വളരെ അകലെയുള്ള ഒരു ടാർഗറ്റ് ലക്ഷ്യമിടുന്ന, കൂടുതൽ മികച്ച ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈലുകളിലേക്ക് അധികം വൈകാതെ എത്തിയേക്കാം.
വിക്കി പീടിയയിൽ ഇങ്ങനെ കാണുന്നു.
Agni-VI (Under Development):
is a ICBM with a range of 8,000-10,000 km and is expected to enter service in 2018.
എന്തുകൊണ്ട് നാം ICBM നിർമ്മിക്കുന്നു?
_______________________________
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായിരുന്നു ഇന്ത്യ. എന്നാൽ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് 1962 ൽ ചൈനീസ് ആക്രമണം സംജാതമായത്. എങ്കിലും ഇന്നും നാം പഴയ ചേരിചേരാ പ്രസ്ഥാനത്തോട് അടുത്തു നിൽക്കുന്ന ഒരു ന്യൂട്രൽ സമീപനമാണ് അനുവർത്തിച്ചു പോരുന്നത്. ഇനി ഒരു ലോക മഹായുദ്ദമുണ്ടായാൽ അത്തരം ന്യൂട്രാലിറ്റി കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇൻഡ്യയ്ക്കും ഭാഗഭാക്കാകെണ്ടി വരാം. സ്വഭാവികമായും നിലവിലെ ശാക്തിക ചേരികൾ വെച്ച് അമേരിക്ക എതിരായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു അവസ്ഥയെ നാം ഇപ്പോഴേ മുൻകൂട്ടി കാണേണ്ടതുണ്ട്. ബെയ്ജിങ് വരെ എത്താവുന്ന IRBM മിസൈലിൽ നിന്നും ഭൂഘണ്ടങ്ങൾ താണ്ടാവുന്ന ഒരു ICBM മിസൈൽ അതുകൊണ്ടു തന്നെ നമുക്ക് എന്തുകൊണ്ടും ആവശ്യമാണ്.
പ്രശസ്ഥമായ ഒരു പഴയകാല സംഭവം ഇൻഡ്യൻ സൈന്യത്തിന് മുന്നിൽ എപ്പോഴും ഒരു അനുഭവപാഠമായി ഇരിപ്പുണ്ട്.
1971 ലെ ഇൻഡോ പാക്ക് യുദ്ധം.
ഇന്ത്യയുടെ കരസേന, നാവികസേന , വ്യോമസേന എന്നിവയുടെ ക്ലിനിക്കൽ പ്രൊഫഷണലിസം, ലോകത്തിനു ആദ്യമായി ബോധ്യമായ കാലം. അന്ന് പാക്കിസ്ഥാനെ സപ്പോർട്ട് ചെയ്യുന്ന രാജ്യമായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ്.
റിച്ചാർഡ് നിക്സൺ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്. യുദ്ധത്തോടനുബന്ധിച്ച് അമേരിക്ക മൂന്ന് ബറ്റാലിയൻ മറീനുകളെ ഇൻഡ്യൻ സമുദ്രത്തിൽ ഒരു നിരീക്ഷണത്തിനു വിട്ടു. യു.എസ്.എസ് എന്റർപ്രൈസസ് എന്ന പടക്കപ്പൽ ഇൻഡ്യൻ മഹാ സമുദ്രത്തിൽ നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...
കാലം ഇന്നൊരുപാട് കഴിഞ്ഞെങ്കിലും യുദ്ധ തത്വം അനുസരിച്ച് ആരും ആരേയും വിശ്വസിച്ചു കൂടാ എന്ന ഒന്നുണ്ട്. നാളെ കാശ്മീർ വിഷയത്തിൽ അമേരിക്കൻ നിലപാട് ഒരുപക്ഷേ മാറിയേക്കാം. അമേരിക്കൻ നിലപാടുകൾ എപ്പോഴും അവരുടെ സ്വാർഥ താല്പര്യങ്ങളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ നമുക്ക് ഒരു മുൻ കരുതൽ കൂടിയേ തീരൂ. 1971 ലെ ഇൻഡ്യൻ സമുദ്രാതിർത്തിയിലുണ്ടായ ആ സംഭവത്തിൽ നിന്നുള്ള തിരിച്ചറിവാണ് നമ്മെ ഇന്നൊരു ബാലിസ്റ്റിക് മിസൈലിന്റെ അനിവാര്യതയിലേക്ക് എത്തിച്ചത്. 10,000 മുതൽ 15,000 കിലോമീറ്റർ വരെ ദൂര പരിധിയുള്ള ഒരു ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ, വരുന്ന ദശാബ്ദത്തിൽ തന്നെ നമ്മുടെ സൈന്യം സ്വന്തമാക്കും.
ഉപസംഹാരം
___________
സൂപ്പർ പവറായ ചൈനയ്ക്ക്, യു.എസ് ഉൾപ്പെടെ ആരുമായും ഒരു ഏറ്റുമുട്ടൽ ഭീതി നിലവിലുണ്ട്. ഇൻഡ്യയ്ക്ക് പൊതുവിൽ പാക്കിസ്ഥാൻ, ചൈന എന്നിവരല്ലാതെ പറയത്തക്ക എതിരാളി ഇപ്പോഴില്ല. ബീജിങ്ങ്, ഷാങ്ഹായ് എന്നിവ കൂടാതെ പാക്കിസ്ഥാൻ മുഴുവനായും കവർ ചെയ്യാവുന്ന ദൂര പരിധിയിലുള്ള മിസൈലുകൾ തൽക്കാലം നമുക്കുണ്ട്. ഇത്തരം ഒരവസ്ഥയിൽ ഒരു മുഴുനീള ബലാബലത്തിന് ചൈനയോ പാക്കിസ്ഥാനോ തൽക്കാലം നിൽക്കാൻ സാധ്യതയില്ല.
1962 ലെ യുദ്ദത്തിൽ ചൈനയോട് നേരിട്ട പരാജയത്തിൽ നിന്നും അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. നിലവിലെ ഇൻഡ്യൻ മിലിട്ടറി സ്ട്രാറ്റജി ഏറെ മുന്നോട്ട് പോയിരിക്കുന്നു. എങ്കിലും ഒരു ഇൻഡോ - സിനോ വാർ സാധ്യത എപ്പോഴും നില നിൽക്കുന്നു. നമ്മുടെ പ്രധിരോധ ബജറ്റ് വർദ്ദിപ്പിച്ച് കാലഘട്ടാനുസൃതമായ അപ്ഡേഷനുകളോടെ പുതിയ ആയുധങ്ങൾ നാം നേടിയേ തീരൂ. ഇൻഡ്യയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ശത്രുവിനെ, വാതിൽക്കൽ വെച്ച് ദൗത്യം ഉപേക്ഷിച്ച് തിരിച്ച് പോകാൻ പ്രേരിപ്പിക്കുന്ന ഒരു സൈനീക ശാക്തികത നമുക്കുണ്ടായേ തീരൂ.
ആരേയും ആക്രമിക്കാനല്ല, സ്വയ രക്ഷയ്ക്ക് വേണ്ടി മാത്രം!

ജയ് ഹിന്ദ്.
പോസ്റ്റ് ചെയ്തത് Kiran ല്‍ 09:36 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

നവാബ്‌" രാജേന്ദ്രൻ !


Courtesy- Praveen Vs-Charithranveshikal
അനീതിയുടെ ഗുഹാമുഖങ്ങളില്‍ ,നീതിയുടെ മനുഷ്യാവകാശങ്ങളുടെ പ്രകാശം തേടി ഒരു അവധൂതനെ പോലെ നടന്ന ചെറിയ,വലിയ മനുഷ്യ സ്നേഹി .
സോഷ്യല്‍ മീഡിയയും ,വിവരാവകാശ നിയമങ്ങളും ഇല്ലാത്ത കാലത്ത് , തൃശൂരില്‍ നിന്ന് ഇറക്കിയ നവാബ് എന്ന ഉച്ചപത്രം ,അധികാര വര്‍ഗത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയത് ,അത് പുറത്തു വിടാന്‍ തുടങ്ങിയ ഞെട്ടിപ്പിക്കുന്ന തെളിവുകളുടെ കുന്ത മുനകള്‍ രാഷ്ട്രീയ കാപട്യങ്ങളുടെ മര്മത്തില്‍ കുത്തിയതോടെയാണ്
ടി.എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം."പയ്യന്നൂരിലുള്ള കുഞ്ഞിരാമ പൊതുവാളി ന്റേയും ഭാര്‍ഗവിയമ്മയുടേയും മകനായി 1950 ഒക്ടോബര്‍ 10-നാണ് നവാബ് രാജേന്ദ്രന്‍ എന്ന ടി എ രാജേന്ദ്രന്‍ ജനിച്ചത്.പൊതുതാൽപര്യ ഹർജികളിലൂടേയാണ്‌ രാജേന്ദ്രൻ പ്രശസ്തനാകുന്നത്‌.
രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിർപ്പിന്റെ ഒരു ഉദാഹരണം ആയി നിലകൊള്ളുന്നു. അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ച പൊലീസ്‌ ഓഫീസർ ജയറാം പടിക്കൽ അവസാന കാലത്ത്‌ "നല്ലൊരു മനുഷ്യന്റെ ജീവിതവും, ജോലിയും തകർത്തെറിഞ്ഞതിൽ" പശ്ചാത്തപിച്ചിരുന്നു.
പേരിനുപിന്നിൽ...!
തൃശ്ശൂരിൽ നിന്ന് 1971ൽ പ്രസിദ്ധീകരണമാരംഭിച്ച് ആറു മാസം കൊണ്ട് നിലച്ചുപോയ 12 പേജിൽ അച്ചടിച്ച 'നവാബ്' എന്ന ടാബ്ലോയിഡിന്റെ 21 വയസ്സുകാരനായ പത്രാധിപരാണ് ടി.എ.രാജേന്ദ്രൻ. "നവാബ്‌" എന്ന പത്രത്തിലുടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് "നവാബ്‌" പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ "നവാബ്‌ രാജേന്ദ്രൻ" എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. പയ്യന്നൂരിലെ സ്വാതന്ത്ര്യ പോരാളി കെ.വി.കുഞ്ഞിരാമ പൊതുവാളിന്റെയും തൃശ്ശൂരിലെ തെക്കേ അരങ്ങത്ത് ഭാർഗ്ഗവി അമ്മയുടെയും മകൻ. 'തല്ലുകൊള്ളിപൊതുവാൾ' എന്ന അപരനാമത്തിൽ അറിയപ്പെട്ട കുഞ്ഞിരാമ പൊതുവാളാണ് മലയാളത്തിലെ ആദ്യ ഇടതുപക്ഷ പത്രമായ 'പ്രഭാതം' വാരികയുടെ പ്രിന്ററും പബ്ലിഷറും.
വാരികയായി പുറത്തിറങ്ങിയിരുന്ന നവാബ് മറ്റു പത്രങ്ങൾ പുറത്തു കൊണ്ടുവരാൻ മടിച്ചിരുന്ന അഴിമതിയുടെയും നീതിനിഷേധങ്ങളുടെയും കഥകൾ ജനങ്ങളിലെത്തിക്കാനാണ് ശ്രമിച്ചത്.
എഫ്.എ.സി.ടി.യിലെ നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാൻ അന്നു കേന്ദ്രമന്ത്രിയായിരുന്ന എ.സി.ജോസ് നടത്തിയ കുത്സിത ശ്രമങ്ങളും എഴുതിയ ശുപാർശക്കത്തുകളും നവാബിന്റെ ആദ്യ ലക്കങ്ങളിൽ തന്നെ പ്രത്യക്ഷപ്പെട്ടു. പ്രമാണിമാരായ രാഷ്ട്രീയ നേതാക്കളുടെ അഴിമതികളും അനീതികളും തുറന്നെഴുതി ആദ്യ ലക്കങ്ങൾ കൊണ്ടു തന്നെ ശ്രദ്ധേയമായ നവാബ് പുറത്തുകൊണ്ടു വന്ന പല വിഷയങ്ങളും മറ്റു പത്രങ്ങളും പൊതുസമൂഹവും ഏറ്റെടുത്തു. അത്തരത്തിൽ കേരള രാഷ്ട്രീയത്തെ പിന്നീട് എത്രയൊ പതിറ്റാണ്ടുകൾ പിടിച്ചു കുലുക്കിയ ഒരു വാർത്ത 1972 ഏപ്രിൽ ഒന്നിനു പുറത്തിറങ്ങിയ നവാബ് വാരികയിൽ പ്രത്യക്ഷപ്പെട്ടു
.
ശ്രദ്ധേയമായ സംഭവങ്ങൾ...!
"തട്ടിൽ കൊലക്കേസ്‌" എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണ്‌ എന്നു പറയപ്പെടുന്നു.
അതിനുശേഷം നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത്‌ എതിരാളികൾ തല്ലിത്തകർത്തു. നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രൻ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും, കോടതികളിലൂടെയും ആയിരുന്നു. നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അദ്ദേഹത്തിന്‌ (പൊതു ജനത്തിനും) അനുകൂലമായ വിധിയുണ്ടായി. രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉണ്ടായ സംഭവങ്ങൾ
പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ. കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം. പി. ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ്.
ജയറാം പടിക്കലിന്റെ ബൂട്ടിന്റെ പ്രഹരമേറ്റു പലപ്പോഴും മരണ തുല്യനായി കിടക്കേണ്ടി വന്നിട്ടുള്ളതു കൂടാതെ ഒളിവിലും ജയിലിലും കിടന്ന് അടിയന്ത്രിരാ വസ്ഥയുടെ ക്രൂരതക്കെതിരേ ഒറ്റക്കു പോരാടി. തന്റെ എല്ലാമായ നവാബ് പത്ര സ്ഥാപനം ഭരണാധികാരികള്‍ തീയിട്ട് നശിപ്പിച്ചിട്ടു പോലും ആ ധീരനെ കീഴ്‌പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.
കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ചെയ്തികള്‍ സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ നവാബിന്റെ കൈവശമുണ്ടായിരുന്നു. മദ്യം കൊടുത്തു മയക്കിക്കിടത്തിയാണ് അത് കൈക്കലാക്കിയതെന്ന് ജയറാം പടിക്കല്‍ പിന്നീട് എറ്റു പറഞ്ഞു.
അനീതി എവിടെ കണ്ടാലും പച്ചയായി എതിര്‍ക്കുന്ന നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അത് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിക്കള യുകയായിരുന്നു. ആ ചെറിയ മനുഷ്യനുള്ള വലിയ അംഗീകാരമായിരുന്നു അത്.
പൊതു താല്പര്യ ഹരജികള്‍ ഇന്ന് പലര്‍ക്കും സ്വകാര്യ താല്പര്യ ഹരജികളും,ധന സമാഹരണ മാര്‍ഗവും ആകുമ്പോള്‍ ഒരു ചില്ലിക്കാശുപോലും നേടാതെ നവാബ് നീതി തേടി കോടതി വരാന്തകള്‍ കയറി ഇറങ്ങി.സ്വയം കേസ് വാദിച്ചു.നവാബ് രാജേന്ദ്രന്‍ ,ഹൈ കോടതി വരാന്ത ,കൊച്ചി എന്ന വിലാസത്തില്‍ വന്ന ഒരു കത്ത് പോലും നവാബിന് കിട്ടാതെ പോയ്യില്ല.
സമൂഹത്തില്‍ പടര്‍ന്നു കയറുന്ന അനീതിക്ക് തടയിടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് നവാബിന് ലഭിച്ച മാനവ സേവാ അവാര്‍ഡ് തുക രണ്ടു രണ്ടു ലക്ഷം രൂപയില്‍ ആയിരം രൂപ മാത്രം എടുത്ത് ബാക്കി തുക മുഴുവന്‍ എറണാകുളം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി നന്നാക്കാന്‍ ഏല്‍പിക്കുകയായിരുന്നു അദ്ദേഹം. വഴിയിലും ബസ്സ്റ്റാന്റിലും അന്തിയുറങ്ങുകയും ഉടുതുണിക്ക് മറുതുണിയില്ലാതെ അലയുകയും ചെയ്യുന്ന അവസ്ഥയിലും, ഒരു സോപ്പു വാങ്ങാന്‍ പോലും ഗതിയില്ലാത്തപ്പോഴുമാണ് കിട്ടിയ രണ്ടു ലക്ഷം മോര്‍ച്ചറി നന്നാക്കാന്‍ ചെലവഴിച്ചതെന്നോര്‍ക്കണം.
ക്യാൻസർ‍ രോഗബാധിതനായ നവാബ്‌ രാജേന്ദ്രൻ 2003 ഒക്ടോബർ 10-ം തിയ്യതി അന്തരിച്ചു.
മരിച്ച ശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജ് കുട്ടികള്‍ക്കു പഠിക്കാന്‍ ഏല്പിക്കണമെന്ന് നവാബ് പറഞ്ഞിരുന്നെങ്കിലും, സമയോചിത പരിചരണമില്ലാതെ മൃതശരീരം മോര്‍ച്ചറിയില്‍ നിന്നു ജീര്‍ണിച്ചു പോയതിനാല്‍ നമ്മുടെ അതികൃതര്‍ ഒടുവില്‍ ഒരു അനാഥ ശവമായി മറവു ചെയ്തു കൊണ്ട് സാംസ്കാരീക കേരളം നവാബിനോട് യാത്ര ചൊല്ലുകയും ചെയ്തു ,
മടിയില്‍ കനമില്ലാത്തവന്റെ വിലാപങ്ങള്‍ക്ക്‌ കാലം സാക്ഷിയാണ് , പിടക്കുന്ന തെരുവിന്‍റെ നേരുകളോട് നമ്മുടെ കേരളം ഇപ്പോഴും മുഖം തിരിഞ്ഞു നില്‍ക്കുന്നു.
നീതിക്ക് വേണ്ടിയുള്ള സമര മുഖങ്ങളില്‍ നീളന്‍ ബോഹമിയന്‍ കുപ്പായവും,കട്ടി കണ്ണടയും,ചുണ്ടില്‍ മുറി ബീഡിയും ,കയ്യിലൊരു പഴയ പെട്ടിയുമായി നവാബ് നമ്മോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും.
അഴിമതിക്കെതിരെ ഒരു പ്രസ്ഥാനമായി മാറിയ നവാബിനെ നമുക്ക് ഇപ്പോഴെങ്കിലും സ്മരിക്കാം.
പ്രണാമം...!
"തട്ടിൽ കൊലക്കേസ്‌" പറയുമ്പോൾ അഴിക്കൊടാൻ രാഘവൻ മസ്റെ പറ്റി പരതിരികാൻ പറ്റില്ല അതും കൂടി വിവരികുന്നുണ്ട്. അഴീക്കോടനുമായി ബന്ധപ്പെട്ട ഒട്ടുവളരെ കാര്യങ്ങൾ ഓർക്കാനുണ്ട്. പക്ഷേ ഒരരു കാര്യം മാത്രം ഈ കുറിപ്പിലൊതുന്നുള്ളൂ.
'രാജേന്ദ്രന്റെ നവാബില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഫോട്ടോസ്റ്റാറ്റ്. പിന്നീടുണ്ടായ അഴീക്കോടന്‍ വധം എന്നിവ കേരള രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത, മായ്ക്കാനാവാത്ത രേഖ തന്നെയാണ്
.തട്ടിൽ എസ്റ്റേറ്റ് അക്വയർ ചെയ്തതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി കെ.കരുണാകരൻ രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു നവാബ് വാർത്ത. ആരോപണത്തിന് തെളിവായി കരുണാകരന്റെ പി.എ. അയച്ച ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റും നവാബ് പ്രസിദ്ധീകരിച്ചു. തൃശ്ശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് എം.വി.അബൂബക്കറിന് 15,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് തട്ടിൽ എസ്റ്റേറ്റ് ഉടമയുടെ മകളുടെ ഭർത്താവ് വി.പി.ജോണിന് പി.എ. അയച്ച കത്തായിരുന്നു അത്.
1970ലെ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് കാർഷിക സർവ്വകലാശാലയ്ക്ക് വേണ്ടിയാണ് തട്ടിൽ എസ്റ്റേറ്റിന്റെ 936 ഏക്കർ ഭൂമി അക്വയർ ചെയ്യാൻ തീരുമാനിച്ചത്. രണ്ടുകോടി രൂപയാണ് ഭൂമിക്ക് സർക്കാർ വില നിശ്ചയിച്ചത്. അതിൽ അഴിമതിയുണ്ടെന്ന ആരോപണമുയർന്നപ്പോൾ റവന്യൂ ബോർഡ് അംഗം കെ.കെ.രാമൻകുട്ടിയെ അന്വേഷണ കമ്മീഷനായി നിയമിച്ചു. സർക്കാരിന്റെ തീരുമാനത്തിനെതിരായിരുന്നു രാമൻകുട്ടി കമ്മീഷൻ റിപ്പോർട്ട്. മണ്ണുത്തി കോളേജിനടുത്തുള്ള സ്ഥലങ്ങൾ ഏറ്റെടുത്തിരുന്നെങ്കിൽ നാലോ അഞ്ചോ ലക്ഷം മാത്രമേ ചെലവു വരുമായിരുന്നുള്ളൂവെന്നും സ്ഥലമെടുപ്പിൽ അഴിമതിയുണ്ടെന്നും കമ്മീഷൻ റിപ്പോർട്ട് ചെയ്തു. ഗവൺമെന്റിനെതിരാണ് റിപ്പോർട്ട് എന്നതിനാൽ അത് സ്വീകരിച്ചില്ല. സിറ്റിംഗ് ജഡ്ജി എം.യു. ഐസക്കിനെകൊണ്ട് വീണ്ടും അന്വേഷണം നടത്തി. ഐസക് കമ്മീഷന്റെ നിഗമനത്തിൽ 30 ലക്ഷം മാത്രം വിലവരുന്ന സ്ഥലത്തിനാണ് രണ്ടു കോടി നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി. കേരള രാഷ്ട്രീയം അഴിമതിയുടെ നിഴലിൽ നിൽക്കുമ്പോഴാണ് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടുള്ള ഈ നവാബ് വാർത്തയുടെ പ്രസിദ്ധീകരണം.
71 ഏപ്രിൽ 15ന് നവാബ് രാജേന്ദ്രനെ പോലീസ് പിടികൂടി. അറസ്റ്റും രേഖപ്പെടുത്തലുമൊന്നുമില്ല. പോലീസ് വാനിലിട്ട് പടിഞ്ഞാറെച്ചിറയിലുള്ള രാജേന്ദ്രന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പത്രവാർത്തയുടെ കയ്യെഴുത്തു പ്രതി, കരുണാകരന്റെ പി.എ.യുടെ കത്തിന്റെ ബ്ലോക്ക് എന്നിവ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. ആ രാത്രി തൃശ്ശൂർ പോലീസ് ലോക്കപ്പിൽ പാർപ്പിച്ചുവെങ്കിലും പിറ്റേന്ന് രണ്ടു മഫ്റ്റി പോലീസുകാരുടെ കൂടെ രാജേന്ദ്രനെ തലേന്ന് പിടികൂടിയ കേരള കൗമുദി ഓഫീസിനടുത്തു തന്നെ കൊണ്ടുപോയി വിട്ടു.
മെയ് 7ന് തൃശ്ശൂരിൽ വെച്ചു നടന്ന ഐ.എൻ.ടി.യു.സി സമ്മേളനത്തിൽ കെ.കരുണാകരന്റെ പ്രസംഗം പരസ്യമായ ഭീഷണിപ്പെടുത്തൽ തന്നെയായിരുന്നു. 'എനിക്കെതിരെ ഇറങ്ങിത്തിരിച്ച തേക്കിൻകാട്ടിൽ പിറന്ന് ജാരസന്തതികളെ ഞാൻ വെറുതെ വിടാൻ പോകുന്നില്ലെന്നായിരുന്നു' അത്.
മെയ് 8ന് വൈകുന്നേരം വാരിയം ലൈനിലൂടെ വീട്ടിലേക്ക് പോകുമ്പോൾ കെ.എൽ.എച്ച്. 12 നമ്പർ അംബാസിഡർ കാർ രാജേന്ദ്രന്റെ തൊട്ടടുത്ത് വന്നു നിർത്തി. രാമനിലയത്തിൽ എസ്.പി.ജയറാം പടിക്കൽ കാത്തിരിക്കുന്നുണ്ടെന്നും ഒന്നു കാണണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടുപേർ രാജേന്ദ്രനോട് പറഞ്ഞു. കാർ രാമനിലയത്തിലേക്കല്ല പോയത്, ക്രൈം ബ്രാഞ്ച് ഓഫീസിൽ അവർ രാജേന്ദ്രനെ ഇറക്കി. അവിടെ പടിക്കൽ എത്തിയിരുന്നില്ല. എട്ടുമണി മുതൽ പത്തര വരെ രാജേന്ദ്രൻ ക്രൈം ബ്രാഞ്ച് ഓഫസിൽ കാത്തിരുന്നു.
പത്തരക്ക് അവിടെയെത്തിയ ജയറാം പടിക്കലിന് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. നവാബ് വാരികയിൽ പ്രസിദ്ധീകരിച്ച കരുണാകരന്റെ പി.എ.യുടെ കത്തിന്റെ ഒറിജിനൽ എവിടെയുണ്ടെന്ന് പറണം.
അതു പറയില്ലെന്ന് രാജേന്ദ്രൻ തറപ്പിച്ചു പറഞ്ഞു.
ഇരുചെവിയറിയാതെ രാജേന്ദ്രനെ കൊന്നുകളയുമെന്നും ആത്മഹത്യയുടെ കണക്കിൽപെടുത്തുമെന്നുമായിരുന്നു പടിക്കലിന്റെ മറുപടി.
തനിക്ക് കത്ത് തന്നത് മുഖ്യമന്ത്രി അച്യുതമേനോനാണെന്ന് രാജേന്ദ്രൻ ഒരിക്കൽപറഞ്ഞു. പടിക്കൽ രാജേന്ദ്രനെക്കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. പിന്നെയും ചോദ്യം ചെയ്യൽ തുടർന്നു. തന്നെ കസ്റ്റഡിയിലെടുത്ത വിവരം പുറംലോകമറിയണമെന്നും അതു പോലീസിനെ ഭയപ്പെടാത്ത ഒരാളായിരിക്കണമെന്നും രാജേന്ദ്രൻ മനസ്സിലുറപ്പിച്ചു.
കത്ത് ആരുടെ കയ്യിലാണെന്നുള്ളതെന്ന പടിക്കലിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഇപ്പോൾ കത്ത് അഴീക്കോടൻ രാഘവന്റെ കയ്യിലുണ്ടെന്ന് രാജേന്ദ്രൻ മറുപടി നൽകി.
രണ്ടു കാറുകൾ നിറയെ ക്രൈം ബ്രാഞ്ച് പോലീസുകാരുമായി രാജേന്ദ്രനെയും കൂട്ടി അന്നു തന്നെ എറണാകുളത്തേക്ക് തിരിച്ചു. എറണാകുളം മാരുതിവിലാസം ലോഡ്ജിലിറങ്ങി അവർ അഴീക്കോടനെക്കുറിച്ച് അന്വേഷിച്ചു. സഖാവ് തലേന്ന് വൈകുന്നേരം കണ്ണൂരിലേക്ക് പോയെന്ന് ലോഡ്ജുകാർ പറഞ്ഞു. പിറ്റേന്ന് രാത്രി തന്നെ രാജേന്ദ്രനെയും കൊണ്ട് ക്രൈം ബ്രാഞ്ച് സംഘം കണ്ണൂരിലേക്ക് തിരിച്ചു. രണ്ടു പോലീസുകാരും ക്രൈംബ്രാഞ്ച് എസ്.ഐ. വാരിജാക്ഷനുമാണ് രാജേന്ദ്രനോടൊപ്പം കണ്ണൂരിലേക്കു തിരിച്ചത്. അഡ്വക്കറ്റ് രാമചന്ദ്രൻ എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് വാരിജാക്ഷൻ ഒപ്പം വന്നത്.
72 മെയ് 10ന് വെളുപ്പിന് രണ്ടു മണിക്കാണ് പോലീസ് സംഘം കണ്ണൂർ പള്ളിക്കുന്നിലെ അഴീക്കോടന്റെ വീട്ടിലെത്തിയത്. വയൽ മുറിച്ചു കടന്ന് വീട്ടിലേക്കു കയറുന്നതിനിടയിൽ വീട്ടിനു ചുറ്റും ഇരുട്ടിൽ പോലീസ് വൻ സന്നാഹത്തോടെ നില്ക്കുന്നത് രാജേന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
വാതിൽ തുറന്ന് പുറത്തിറങ്ങിയ അഴീക്കോടനിൽ നിന്നും രാജേന്ദ്രൻ ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ കാര്യം പന്തിയല്ലെന്ന് അഴീക്കോടന് മനസ്സിലായി. രാജേന്ദ്രനെ കാണാനില്ലെന്ന് സഹോദരൻ രാംദാസ് ആർ.ഡി.ഒ.വിന് പരാതി നൽകിയ കാര്യം അഴീക്കോടൻ നേരത്തെ അറിഞ്ഞിരുന്നു. അഡ്വക്കേറ്റ് രാമചന്ദ്രൻ എന്ന് പരിചയപ്പെടുത്തിയ ആൾ രാജേന്ദ്രനും അഴീക്കോടനും സംസാരിക്കാൻ ശ്രമിക്കുമ്പോൾ അടുത്തെത്തി. 'വക്കീൽ അവിടെ ഇരിക്കൂ' എന്ന് അഴീക്കോടൻ അയാളെ വിലക്കി.
'രണ്ടു ദിവസമായി ഞാൻ പോലീസ് കസ്റ്റഡിയിലാണ്. പുറത്താരും അറിഞ്ഞിട്ടില്ല.' രാജേന്ദ്രൻ അഴീക്കോടനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
'കത്ത് എന്റെ കയ്യിലില്ല. ഞാനത് ഇ.എം.എസിന് കൊടുത്തു. വേണമെങ്കിൽ എന്നെയും ഇ.എം.എസിനെയും അറസ്റ്റ് ചെയ്യട്ടെ.' കാര്യത്തിന്റെ ഗൗരവമുൾക്കൊണ്ട് അഴീക്കോടൻ ശബ്ദമുയർത്തി പറഞ്ഞു.
നിരാശരായ പോലീസ് സംഘം രാജേന്ദ്രനെയും കുട്ടി കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. വാരിജാക്ഷന്റെ നേതൃത്വത്തിൽ അവിടെ മുതൽ ഭീകരമായ മർദ്ദനമാരംഭിച്ചു. തൃശ്ശൂർ പോലീസ് ക്ലബ്ബ് വരെയുള്ള യാത്രയിൽ അത് തുടർന്നു. തൃശ്ശൂർ പോലീസ് ക്ലബ്ബിൽ വെച്ച് മർദ്ദനം ജയറാം പടിക്കലിന്റെ നേതൃത്വത്തിലായി. അടിയേറ്റ് ചോരതുപ്പി പിടഞ്ഞ രാജേന്ദ്രന്റെ മുൻവരിപ്പല്ലുകൾ പടിക്കൽ അടിച്ചു കൊഴിച്ചു.
മെയ് 11ന് അഴീക്കോടൻ പത്രസമ്മേളനം നടത്തി. രാജേന്ദ്രൻ പോലീസ് കസ്റ്റഡിയിലാണെന്നും ഭീകരമായി മർദ്ദനമേറ്റിരിക്കുന്നുവെന്നും അഴീക്കോടൻ പറഞ്ഞു. പിറ്റേന്ന് രാജേന്ദ്രനെ കോടതിയിൽ ഹാജരാക്കി. പതിനഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കോടതി ജാമ്യമനുവദിച്ചു.
മെയ് 14ന് ഹിന്ദുവിൽ രാജേന്ദ്രൻ നേരിട്ട് മർദ്ദനത്തെക്കുറിച്ചും അനധികൃത കസ്റ്റഡിയെക്കുരിച്ചും വിശദമായ വാർത്ത പ്രസിദ്ധീകരിച്ചു. അതോടെ പോലീസ് വീണ്ടും രാജേന്ദ്രനെ പീഡിപ്പിച്ചു. സംഘടനാ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന കെ.ശങ്കരനാരായണനും, രവീന്ദ്ര വർമ്മയും രാജേന്ദ്രനെ മൊറാർജി ദേശായിയുടെ മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനിടെ മർദ്ദനമേറ്റ് അത്യന്തം അവശനായ രാജേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോടൻ, എ.കെ.ജി, എം.പി.വീരേന്ദ്രകുമാർ എന്നിവർ ആശുപത്രിയിൽ രാജേന്ദ്രനെ കാണാനെത്തി. കസ്റ്റഡിയിലെ സംഭവങ്ങളും മർദ്ദനവും ഒരു കത്തിൽ ഇ.എം.എസിനെ അറിയിക്കാൻ അവർ രാജേന്ദ്രനെ ഉപദേശിച്ചു. ഇ.എം.എസ് ആ കത്ത് ഇന്ദീരാഗാന്ധിക്കയറ്റു. കത്ത് ഇ.എം.എസ് പത്രങ്ങൾക്ക് വിതരണം ചെയ്തു. എ.കെ.ജി ഇന്ദിരാഗാന്ധിക്ക് പ്രത്യേകമായി ഒരു കത്തയച്ചു. അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി എ.കെ.ജിക്ക് ഇന്ദിരാഗാന്ധി മറുപടി അയച്ചു.
തട്ടിൽ എസ്റ്റേറ്റ് അഴിമതിയെ തുടർന്നുള്ള സംഭവങ്ങൾ ദേശീയ തലത്തിൽ തന്നെ കൊടുങ്കാറ്റായി വീശിയടിക്കുമ്പോഴും രാജേന്ദ്രനെതിരായ പോലീസിന്റെ പീഢനം തുടർന്ന് കൊണ്ടേയിരുന്നു. ഇതിനിടയിൽ കരുണാകരന്റെ പി.എ., സി.കെ.ഗോവിന്ദൻ നവാബിൽ വന്ന വാർത്ത തനിക്ക് അപകീർത്തികരമാണെന്ന് കാണിച്ച് തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് നൽകി. 72 സപ്തംബർ 25ന് കോടതിയിൽ കത്ത് ഹാജരാക്കുവാൻ കോടതി ഉത്തരവിട്ടു. കത്ത് കോടതിയിൽ ഹാജരാക്കുമെന്ന് സെപ്തംബർ 15ന് പ്രസ്താവന പുറപ്പെടുവിച്ചത് അഴീക്കോടൻ രാഘവനാണ്.
ആഭ്യന്തരമന്ത്രിക്കെതിരായ ഗുരുതരമായ അഴിമതി ആരോപണം ചർച്ച ചെയ്യുന്നതിന് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത് അഴീക്കോടൻ രാഘവനാണ്. 72 സപ്തം 24ന് രാവിലെ തൃശ്ശൂരിൽ വെച്ചാണ് അഴീക്കോടൻ വിളിച്ചു ചേർത്ത യോഗം. സപ്തം 21ന് രാജേന്ദ്രൻ തിരുവനന്തപുരത്തു ചെന്ന് ഇ.എം.എസിനെ കണ്ടു. കത്ത് നിയമസഭയിൽ വെക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇ.എം.എസ് ഗൗരിയമ്മയുമായി ചർച്ച ചെയ്ത ശേഷം പിറ്റേന്ന് രാജേന്ദ്രനെ കണ്ടു. കത്ത് കോടതിയിൽ ഹാജരാക്കിയാൽ മതി എന്നായിരുന്നു ഇ.എം.എസിന്റെ നിർദ്ദേശം.
സപ്തം 24ന് തൃശ്ശൂരിൽ നടക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് അഴീക്കോടൻ 23ന് രാത്രി എറണാകുളത്തു നിന്നും തൃശ്ശൂരിലേക്ക് യാത്ര തിരിച്ചത്. തൃശ്ശൂർ ചെട്ടിയങ്ങാടിയിൽ ബസ്സിറങ്ങി താമസ സ്ഥലമായ പ്രീമിയർ ലോഡ്ജിലേക്ക് ഒറ്റക്ക് നടക്കുന്നതിനിടയിലാണ് അഴീക്കോടനെ കുത്തിക്കൊന്നത്.
എ.വി.ആര്യൻ ഗ്രൂപ്പുകാരാണ് ഈ കൊല നടത്തിയതെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചവരാരൊക്കെയാണെന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.
അഴീക്കോടൻ തൃശ്ശൂരിലെത്തുന്നതിന് അല്പം മുമ്പ് മംഗലം ഡാമിനടുത്ത് പ്രസംഗിക്കുകയായിരുന്ന എ.വി.ആര്യനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നുവെന്നും അതിന്റെ പിന്നിൽ അഴീക്കോടനാണെന്നും ആര്യൻ ഗ്രൂപ്പിന്റെ ഓഫീസിൽ ഒരു വ്യാജ വാർത്ത എത്തിച്ചത് പോലീസാണ്. അഴീക്കോടൻ തൃശ്ശൂരിലെത്തിയ ഉടൻ കൊലക്കേസിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്യുമെന്നും പോലീസ് അവരോട് പറഞ്ഞിരുന്നു. 23ന് രാത്രി എട്ടുമണിക്കു മുമ്പു തന്നെ പോലീസ് ചെട്ടിയങ്ങാടിയിലെ കടകളെല്ലാം ബലമായി അടപ്പിച്ചിരുന്നു. വിജനമായ തെരുവിലേക്ക് കയ്യിലൊരു കറുത്ത ബാഗുമായി ഒറ്റക്കു വന്നിറങ്ങുകയായിരുന്നു അഴീക്കോടൻ.
ആ രാത്രിയിൽ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും വലിയ നേതാക്കളിലൊരാൾ ദാരുണമായി കൊല്ലപ്പെടുമ്പോൾ നിലവിളിക്ക് മറുവിളി കേൽക്കാൻ ഒരാളുമില്ലാത്ത വിധം നഗരം ശൂന്യമായിരുന്നു. ആദർശ ദീപ്തമായ ഒരു കാലത്തിന്റെ വെളിച്ചം മുഴുവൻ ആ വ്യക്തിത്വത്തിൽ മാത്രമല്ല, ആ രാത്രിയിലെ വരവിൽ പോലുമുണ്ട്. കയ്യിൽ ഒരു പേനാക്കത്തിപോലുമില്ലാതെ ഒരു കറുത്ത ബാഗും തൂക്കി മരണത്തിലേക്കുള്ള നിർഭയമായ കടന്നു വരവ് തന്നെ കരിമ്പൂച്ചകളും അർദ്ധ സൈനികവ്യൂഹങ്ങളും അകമ്പടി സേവിക്കുന്ന പുതിയകാല രാഷ്ട്രീയ നേതൃത്വങ്ങൾക്കു നടുവിൽ സ്വയം പ്രഖ്യാപന ശേഷിയുള്ളതാണ്.
കടപാട്
വികിപിടിയ , ജനയുഗം
സ്പെഷ്യൽ കടപാട് :വില്ല്യം

Praveen Vs's photo.
Praveen Vs's photo.


Anitha Upendranath
s
Praveen Vs
Praveen Vs 43 വര്‍ഷം മുമ്പുള്ള കൊലയുടെ നാളില്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ബാഗ് ,താക്കോല്‍ ,ചെരുപ്പ്....
ഒരു ചോദ്യം ബാക്കിയാകുന്നു.എവിടെ ആ കത്തിന്റെ ഒറിജിനല്‍? കടപാട്
Praveen Vs's photo.



പോസ്റ്റ് ചെയ്തത് Kiran ല്‍ 09:13 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Search This Blog

Facebook Badge

Kiran Thomas

Create Your Badge

Words from the Top

Welcome to ALL those who have some interest in Political Affairs

Popular Posts

  • ഇന്ത്യന്‍ ഭരണഘടന
    ഇന്ത്യന്‍ ഭരണഘടന Sachin Ks; Charithraanveshikal ഭാഷയിലും ജാതിയിലും മതത്തിലും വര്‍ഗത്തിലും എന്തിനധികം, കഴിക്കുന്ന അന്നത്തില്‍ പോലും വ...
  • 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
    1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ  ആക്ട് Courtesy-- Jagadeep J L Unni-Arivinte Veedhikal ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്...
  • ചിപ്കോ പ്രസ്ഥാനം
    ചിപ്കോ പ്രസ്ഥാനം Praveen Padayambath  to   ചരിത്രാന്വേഷികൾ നാം ജീവിക്കാനാഗ്രഹിക്കുംബോൾ എന്തിനാണു ഒരു നദിയെ പർവ്വതത്തെ കൊന്നുകള...
  • ലിബിയന്‍ അധിനിവേശത്തിന് പുതിയ പാശ്ചാത്യതന്ത്രം
    മാധ്യമങ്ങള്‍ നിറംകലര്‍ത്തി നല്‍കിയ, പരിശോധിച്ച് സത്യാവസ്ഥ സ്ഥിരീകരിക്കാത്ത ഏതാനും റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുത്ത് പാശ്ചാത്യശക്തികള്‍...
  • ---------പ്ലേറ്റോ--------
                       പ്ലേറ്റോ Courtesy- Mahi Sarang ‎ - Churulazhiyatha Rahasyangal     പ്രാചീന ഗ്രീസിലെ പേരുകേട്ട...
  • ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)
    ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)    കടപ്പാട്; പി.കെ സലിം സാമുഹിക പരിഷ്കർത്താവ്‌ സ്വാതന്ത്ര സമര സേനാനി യുക്തി വാദി.. മദ്രാസ്...
  • രാജൻ കൊലക്കേസ് 1976
      രാജൻ കൊലക്കേസ് 1976  Courtesy  ; Hisham Haneef അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു കൊലപാതകവും, അതിനെ തുടർന്നുണ്ടായ കോടതിവ്യവഹാ...
  • അരിസ്റ്റോട്ടിൽ
    അരിസ്റ്റോട്ടിൽ  Courtesy- Shanavas Oskar- Charithranveshikal- മഹാനായ ഒരു ഗുരു പരമ്പരയിലെ മൂന്നാമത്തെ കണ്ണിയാണ് അരിസ്റ്റോട്ടിൽ സോ...
  • സോവിയറ്റ്‌ യൂണിയന്റെ പതനം
    സോവിയറ്റ്‌ യൂണിയന്റെ പതനം Courtesy - Sinoy K Jose Charithraanveshikal പല കാലഘട്ടങ്ങളിലായി സോഷിലസത്തിന് വത്യസ്ഥ രാഷ്ട്രീയ വ്യഖ്യാനങ...
  • എന്താണ് കശ്മീർ പ്രശ്നം?
    എന്താണ് കശ്മീർ പ്രശ്നം? Courtesy ;  Arun Shinjō GN‎   ചരിത്രാന്വേഷികൾ   കശ്മീരിന് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന തർ...

Pages

Subscribe To

Posts
Atom
Posts
All Comments
Atom
All Comments

Total Pageviews

Followers

Blog Archive

  • ►  2020 (6)
    • ►  August (6)
  • ►  2019 (25)
    • ►  August (2)
    • ►  July (1)
    • ►  June (15)
    • ►  March (1)
    • ►  February (1)
    • ►  January (5)
  • ►  2018 (55)
    • ►  December (16)
    • ►  November (20)
    • ►  October (12)
    • ►  September (1)
    • ►  June (2)
    • ►  May (2)
    • ►  March (2)
  • ►  2017 (28)
    • ►  December (2)
    • ►  November (4)
    • ►  October (14)
    • ►  September (6)
    • ►  January (2)
  • ►  2016 (19)
    • ►  December (1)
    • ►  August (1)
    • ►  July (3)
    • ►  June (1)
    • ►  April (1)
    • ►  February (6)
    • ►  January (6)
  • ▼  2015 (42)
    • ►  December (6)
    • ▼  November (7)
      • Facts on the Constitution of India:
      • ജോൺ എഫ്. കെന്നഡി
      • ഖുദിറാം ബോസ്
      • സോവിയറ്റ്‌ യൂണിയന്റെ പതനം
      • Full Border Fight! Indian and Chinese Soldiers Fac...
      • ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട്......
      • നവാബ്‌" രാജേന്ദ്രൻ !
    • ►  October (8)
    • ►  September (10)
    • ►  August (2)
    • ►  July (2)
    • ►  June (1)
    • ►  May (3)
    • ►  January (3)
  • ►  2014 (12)
    • ►  July (3)
    • ►  January (9)
  • ►  2012 (53)
    • ►  June (6)
    • ►  May (3)
    • ►  April (1)
    • ►  March (8)
    • ►  February (11)
    • ►  January (24)
Watermark theme. Powered by Blogger.