Monday 23 November 2015

ജോൺ എഫ്. കെന്നഡി


ജോൺ എഫ്. കെന്നഡി
Javid Svn Pillery  ചരിത്രാന്വേഷിക
 





ജോൺ എഫ്. കെന്നഡി സീനിയറിന്റെയും റോസ് ഫിഡ്നൊളിന്റെയും മകനായി 1917 മെയ്‌ 29 ന് ബോസ്റ്റണിലെ ബ്രൂക്ക്ലിനിലാണ് കെന്നഡി ജനിച്ചത്. 1940 ൽ ഹാർവാർഡിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം നാവികസേനയിൽ ചേർന്നു. 1945 -ൽ സൈന്യത്തിൽ നിന്ന് വിരമിച്ചതിന് ശേഷം മൂത്തസഹോദരൻ ജോയുടെ മരണത്തെത്തുടർന്നു രാഷ്ട്രീയത്തിലേക്ക് ചേക്കേറി . അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഏറ്റവും കുറച്ചുകാലം പ്രസിഡന്‍റായ വ്യക്തിയുമാണ് കെന്നഡി.

അമേരിക്കൻ ഐക്യനാടുകളുടെ 35 മത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി.
1946 ൽ മസാച്ചുസെറ്റിൽ നിന്ന് ജനപ്രതിനിധിസഭയിലും 1952 -ൽ സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ആദ്യ പ്രസംഗത്തിലൂടെ തന്നെ ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയ അദ്ദേഹം ഭീകരതയ്ക്കും പട്ടിണിക്കുമെതിരെ ഒന്നിച്ചു പോരാടാനാണ് ജനങ്ങളോടാവശ്യപ്പെട്ടത്. 1953 സപ്തംബറിൽ 24-കാരിയായ ജാക്വിലിൻ ബൂവിയറെ വിവാഹം കഴിക്കുകയും ചെയ്തു.
രാജ്യത്തെ 35)-മത്തെ പ്രസിഡന്റായി 1961 ജനവരി 20 നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ക്യൂബൻ ഇതിഹാസനായകൻ ഫിദെല്‍ കാസ്‌ട്രോയെ വധിക്കാനും ഒരിക്കൽ കെന്നഡി ഗൂഢാലോചന നടത്തിയിരുന്നു. അതിനു വേണ്ടി 1500 അംഗ സംഘത്തെ പരിശീലനം നൽകി അയക്കുകയുമുണ്ടായി. പക്ഷെ ക്യൂബൻ സൈന്യം ദിവസങ്ങൾക്കകം തന്നെ അവരെ കീഴ്പ്പെടുത്തുകയാണ് ഉണ്ടായത് .വിയ്റ്റനാം അധിനിവേശവും കെന്നഡിക്ക് സമ്മാനിച്ചത് തിരച്ചിടി മാത്രമാണ്.
അമേരിക്കക്കാരുടെ പ്രിയ പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ്. കെന്നഡി വെടിയേറ്റ് മരിച്ചത് 1963 നവംബര്‍ 22 നായിരുന്നു. പ്രസിഡന്‍റ് പദത്തിലേറി മൂന്നു കൊല്ലം തികയും മുന്പായിരുന്നു അദ്ദേഹത്തെ വധിച്ചത്.
അമേരിക്കയിലെ ജനങ്ങള്‍ കെന്നഡിയെ അദ്ദേഹത്തിന്‍റെ ചരമദിനത്തിലാണ് ഓര്‍ക്കുക. മറ്റെല്ലാവരെയും ജന്മദിനത്തിലാണ് സ്മരിക്കുന്നത്. അത്രമേല്‍ ദുഃഖമായിരുന്നു കെന്നഡിയുടെ വധം.
1963ല്‍ ടെക്സാസിലെ ഡെള്ളാസ് തെരുവിലൂടെ പ്രസിഡന്‍റിന്‍റെ തുറന്ന കാറില്‍ സഞ്ചരിക്കുന്പോഴാണ് കെന്നഡി വധിക്കപ്പെട്ടത്. "ലീഹാര്‍ വി ഓസ് വാള്‍ഡ്' എന്നയാളാണ് കെന്നഡിയെ വെടിവച്ചത്. ഔദ്യോഗിക പദവിയിൽ 1000 ദിവസം പൂർത്തിയാക്കി അധികം വൈകാതെയാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചതത്. രണ്ടരലക്ഷത്തോളം വരുന്ന ജനാവലി ലവ്ഫീല്‍ഡ് മുതൽ ഡീലെ പ്ളസാവരെയുള്ള വീഥിക്കിരുവശവും നോക്കി നിൽക്കെയാണ് തൊട്ടടുത്ത കെട്ടിടത്തിലെ ആറാം നിലയിൽ നിന്നും ‘ലീ ഹാർവി ഓസ്വാൾഡ് ‘ എന്ന ആൾ കെന്നഡിയെ വെടി വയ്ക്കുന്നത്. തലയുടെ വലതുഭാഗത്തും പിൻകഴുത്തിലും വെടിയുണ്ട തുളച്ചുകയറി.പൊലീസ് ഉടന്‍ തന്നെ അയാളെ കീഴ്പ്പെടുത്തി.
എന്നാല്‍ കസ്റ്റഡിയില്‍ ഇരിക്കെ അയാള്‍ വധിക്കപ്പെട്ടു.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഭാര്യയുടെ കൈകളിൽ കിടന്നാണ് 46 കാരനായ കെന്നഡി ഈ ലോകത്തോട്‌ വിടപറഞ്ഞത്‌. അന്വേഷണതിന്‍റെ ഭാഗമായി ഓസ്വാൾഡിനെ അറസ്റ്റു ചെയ്തെങ്കിലും നവംബർ 24ന് ഡള്ളാസിലെ പൊലീസ് ആസ്ഥാനത്തു നിന്ന് ജയിലിലേയ്ക്ക് മാറ്റാൻ ശ്രമിക്കവേ ജാക്ക് റൂബി എന്നയാളിന്‍റെ കൈകളാൽ ഓസ്വാൾഡ് കൊല്ലപ്പെടുകയാണ് ഉണ്ടായത് കെന്നഡിയുടെ വധത്തിന് പിന്നിലെ രഹസ്യങ്ങള്‍ പുറംലോകമറിയരുതെന്ന അജ്ഞാത ശക്തികളുടെ ആഗ്രഹമായിരിക്കണം ഇതിനു പിന്നില്‍.
പാര്‍ലമെന്‍റില്‍ നടത്തിയ ആദ്യ പ്രസംഗത്തിലൂടെ തന്നെ ജനങ്ങളുടെ പ്രീതി അദ്ദേഹം നേടി. അദ്ദേഹം ജനങ്ങളോട് ചോദിച്ച് രാജ്യത്തിനു വേണ്ടി നിങ്ങള്‍ എന്തു ചെയ്യുമെന്നാണ്. ഭീകരതയ്ക്കും പട്ടിണിക്കമെതിരെ ഒന്നിച്ചു പോരാടാന്‍ അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു.
വെടിയേറ്റു മരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ തലച്ചോര്‍ മോഷ്ടിച്ചു? പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജോണ്‍ എഫ് കെന്നഡിയുടെ തലച്ചോര്‍ നഷ്ടപ്പെട്ടെന്നും അത് കെന്നഡിയുടെ ഇളയ സഹോദരന്‍ റോബര്‍ട്ട് കെന്നഡി മോഷ്ടിക്കുകയായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി പുസ്തകം ഇറങ്ങുന്നു.
ജയിംസ് സ്വാന്‍സണ്‍ എഴുതിയ ‘എന്‍ഡ് ഓഫ് ഡേയ്‌സ് : അസാസിനേഷന്‍ ഓഫ് ജോണ്‍ എഫ് കെന്നഡി‘ എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തലുകള്‍ ഉള്ളത്. പുസ്തകം നവംബര്‍ 12ന് വിപണിയിലെത്തും.
1963 നവംബര്‍ 22ന് ഘാതകന്റെ വെടിയേറ്റ് മരിച്ച ജോണ്‍ എഫ് കെന്നഡിയുടെ മൃതദേഹം ബഥേസ്ദ നവാല്‍ ആശുപത്രിയിലാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അവിടെ നിന്ന് സ്റ്റീല്‍ പേടകത്തില്‍ അടക്കം ചെയ്ത തലച്ചോര്‍ യുഎസ് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്നു. ഇതിടെ നിന്നാണ് തലച്ചോര്‍ നഷ്ടപെട്ടത്.
യുഎസ് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന കെന്നഡിയുടെ തലച്ചോര്‍ റോബര്‍ട്ട് കെന്നഡിയുടെ അറിവോടെയാണെന്നു നഷ്ടപ്പെട്ടതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ജോണ്‍ എഫ് കെന്നഡിയുടെ അസുഖങ്ങള്‍ , അദ്ദേഹം ഉപയോഗിച്ചിരുന്ന മരുന്നുകള്‍ എന്നിവയെ സംബന്ധിക്കുന്ന യഥാര്‍ത്ഥ വിവരം പുറത്താകാതിരിക്കാനാണ് റോബര്‍ട്ട് കെന്നഡി തലച്ചോര്‍ മോഷ്ടിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ നടുക്കമായി മാറിയ രാഷ്ട്രീയ കൊലപാതകമാണ് ജോണ്‍ എഫ് കെന്നഡി വധം. അമേരിക്കയിലെ ഡള്ളാസ് നഗരത്തില്‍ തുറന്ന കാറില്‍ സഞ്ചരിക്കുകയായിരുന്ന കെന്നഡിക്ക് നേരെ ലീഹാര്‍വെ ഒസ്വാള്‍ഡ് എന്നയാള്‍ നിറയൊഴിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കേ രണ്ടാംദിവസം ജാക്ക് റൂബി എന്നൊരാളുടെ വെടിയേറ്റ് ഒസ്വാള്‍ഡ് മരിച്ചു. ജയിലില്‍ വച്ച് ജാക്ക് റൂബിയും മരിച്ചതോടെ കെന്നഡി വധത്തിന്റെ അന്വേഷണം വഴിമുട്ടുകയായിരുന്നു. നിരവധി ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും കെന്നഡിവധത്തിന്റെ ചുരുളുകള്‍ ഇന്നും അഴിയപ്പെട്ടിട്ടില്ല.
ജോണ്‍ എഫ്. കെന്നഡിയുടെ ജീവിതത്തിലൂടെ:
1917 മെയ് 29 - ബോസ്റ്റണിലെ ബ്രൂക്ക്‌ലിനില്‍ ജനിച്ചു.
1936-1940 - ജാക്ക് എന്ന ഓമനപ്പേരിലറിയപ്പെട്ട കെന്നഡി ഹാര്‍വാര്‍ഡില്‍ പഠിക്കുന്നു. പിതാവ് ബ്രിട്ടനിലെ അംബാസഡറായതിനാല്‍ ഇടയ്ക്കിടെ ലണ്ടന്‍ സന്ദര്‍ശനം.
1941 - നാവികസേനയില്‍ ചേര്‍ന്നു.
1943 ആഗസ്ത് 2 - കെന്നഡി നിയന്ത്രിച്ച ബോട്ട് സോളമന്‍ ദ്വീപുകളില്‍വെച്ച് ജപ്പാന്റെ കപ്പല്‍ മുക്കി. ഗുരുതരമായി പൊള്ളലേറ്റ സഹപ്രവര്‍ത്തകനെയുംകൊണ്ട് കെന്നഡി നീന്തി കരയണഞ്ഞു.
1945 - സൈന്യത്തില്‍നിന്ന് വിരമിച്ചു. മൂത്തസഹോദരന്‍ ജോയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക്.
1946 - മസാച്ചുസെറ്റ്‌സില്‍നിന്ന് ജനപ്രതിനിധിസഭയിലേക്ക്. 48-ലും 50-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1952 - സെനറ്റിലേക്ക്.
1953 സപ്തംബര്‍ - 36-കാരനായ കെന്നഡി 24-കാരിയായ ജാക്വിലിന്‍ ബൂവിയറെ വിവാഹം കഴിച്ചു.
1957 - പ്രൊഫൈല്‍സ് ഇന്‍ കറേജ് എന്ന പുസ്തകത്തിന് പുലിറ്റ്‌സര്‍ സമ്മാനം.
1960 - റിച്ചാര്‍ഡ് നിക്‌സണെ തോല്പിച്ച് യു.എസ്. പ്രസിഡന്റായി.
1961 ജനവരി 20 - രാജ്യത്തെ 35-ാം പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തു.
1961 - ക്യൂബയില്‍ ഫിദെല്‍ കാസ്‌ട്രോയെ അട്ടിമറിക്കാന്‍ പദ്ധതി. എന്നാല്‍ പ്രത്യേകം പരിശീലനം നല്‍കി അയച്ച 1,500 അംഗ സംഘത്തെ ക്യൂബന്‍ സൈന്യം ദിവസങ്ങള്‍ക്കകം കീഴ്‌പ്പെടുത്തി.
1961 - മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ അപ്പോളോ ദൗത്യത്തിന് കെന്നഡിയുടെ അംഗീകാരം.
വിയറ്റ്‌നാമിലെ യു.എസ്. സൈനികശക്തി വര്‍ധിപ്പിച്ചു.
1963 നവംബര്‍ 22 - കെന്നഡി വധിക്കപ്പെട്ടു.
നേട്ടങ്ങളും കോട്ടങ്ങളും നിറഞ്ഞ കെന്നഡിയുടെ ഔദ്യോഗിക കാലഘട്ടം അവസാനിച്ചുവെങ്കിലും അമേരിക്കയിലെ ജനങ്ങൾ ഇന്നും അദ്ദേഹത്തിന്‍റെ മരണ ദിവസം ഒരു വിങ്ങലോടെയാണ് ഓർക്കുന്നത്.കെന്നഡി വിടപറഞ്ഞിട്ട്‌ ഇന്ന് 52 വർഷം

LikeComment

No comments:

Post a Comment

Search This Blog