Wednesday 10 February 2016

തുർക്ക് മാൻ ഗെയ്റ്റ് സംഭവം

ഇന്ത്യ മറന്ന ദുരന്തം 
Wilson Varghese to ചരിത്രാന്വേഷികൾ

അടിയന്തരാവസ്ഥ സമയത്തെ ഒരു പോലീസ് ക്രൂരതയുടെ ചരിത്രം ആണ് തുർക്ക് മാൻ ഗെയ്റ്റ് സംഭവം .അന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആയിരുന്നു എങ്കിലും മകനായ സഞ്ജയ് ഗാന്ധിക്ക് ഭരണത്തിൽ നിർണായക പങ്ക് ഉണ്ടായിരുന്നു .സഞ്ജയ് ഗാന്ധിയുടേ നിർദ്ദേശ പ്രകാരം ഡെൽഹിയെ മനോഹരമാക്കുന്നതിന് വേണ്ടി ഡെൽഹിയിലെ ചേരികൾ പൊളിക്കുവാൻ ഇന്ദിരാ ഗാന്ധി ഉത്തരവിടിന്നു .ചേരി നിവാസികൾക്ക് താമസിക്കുവാന് മറ്റ് സ്ഥലങ്ങൾ നല്കി .എന്നാൽ തുർക്ക് മാൻ ഗെയ്റ്റ ചേരിയിലെ നിവാസികൾ ഒഴിഞ്ഞു പോകാൻ തയ്യാറായില്ല .കാരണം അവർ ഡെൽഹി നഗരത്തേ ആശ്രയിച്ച് ആയിരിന്നു ജീവിച്ചിരുന്നത് .മറ്റ് സ്ഥലങ്ങളിൽ മാറി താമസിച്ചാലും ഉപജീവനത്തിനായി ബസ് കയറി ഡെൽഹിയിൽ എത്തേണ്ടിയിരുന്നു . അത് കൊണ്ട് തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ബസ് യാത്രക്കായി മാറ്റി വെക്കേണ്ടി വരും എന്ന് അവർക്ക് അറിയാമായിരിന്നു .അതുകൊണ്ട് തന്നെ അവർ ചേരി ഒഴിയാൻ തയ്യാറായില്ല . ചേരി പൊളിക്കുവാൻ ബുൾഡോസറുമായി വന്നവരേ അവർ ശക്തമായി തടഞ്ഞു .1976 april 18 ന് ചേരി പൊളിക്കൽ തടയാന് വന്ന പ്രതിഷേധകാർക്ക് എതിരേ പോലീസ് നിറയൊഴിച്ചു .150 പേർക്ക് ഈ വെടിവെപ്പിൽ ജീവൻ നഷ്ടപ്പെടുന്നു .എന്നാൽ ഈ വാർത്ത ഇന്ത്യയിലെ പത്രങ്ങള്ക്ക് പ്രസ്സിദ്ധീകരിക്കുവൻ കഴിഞ്ഞില്ല . കാരണം അടിയന്തരാവസ്ഥ ആയതിനാൽ പത്രങ്ങൾക്ക് മുകളിൽ സെൻസർ ഷിപ്പ് ഏർപ്പെടുത്തിയിരിന്നു .വിദേശ മാധ്യമം ആയ ബിബിസി വഴിയാണ് ഇന്ത്യ ക്കാർ ഈ വിവരം അറിഞ്ഞത് .

No comments:

Post a Comment

Search This Blog