Sunday, 30 June 2019

#ഇന്ത്യയുടെ വിഭജനം
Part 1

Courtesy: Bin K.P.S -Charithraanveshikal

1947-ൽ ബ്രിട്ടീഷ് ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യയുടെ വിഭജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെത്തുടർന്ന് ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ഉടലെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യനിയമം 1947 എന്ന നിയമമനുസരിച്ചാണ് ഈ വിഭജനം നടന്നത്. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.

ഈ വിഭജനത്തിന്റെ ഫലമായി പുതിയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കലഹം ഉടലെടുക്കുകയും ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം വിവിധ കണക്കുകളനുസരിച്ച് ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെയാണ്.രക്തരൂഷിതമായ ഈ വിഭജനത്തിന്റെ ഫലമായി ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത പരസ്പരശത്രുത ഇന്നും തുടരുന്നു.

ഭൂമിശാസ്ത്രപരമായി, ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ, പഞ്ചാബ് എന്നീ പ്രവിശ്യകളിലാണ് വിഭജനം നടന്നത്. പൂർവ്വബംഗാൾ, പശ്ചിമബംഗാൾ എന്നിങ്ങനെ ബംഗാൾ വിഭജിക്കപ്പെടുകയും പൂർവ്വബംഗാൾ പാകിസ്താനോടും പശ്ചിമബംഗാൾ ഇന്ത്യയോടും ചേർത്തു. (പശ്ചിമബംഗാൾ ഇന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. 1956 മുതൽ കിഴക്കൻ പാകിസ്താൻ എന്ന പേരിലാണ് പൂർവ്വബംഗാൾ അറിയപ്പെട്ടിരുന്നത്. 1971-ൽ പാകിസ്താനിൽ നിന്നും വിഘടിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി.) ഇത്തരത്തിൽ പഞ്ചാബ് പ്രവിശ്യയും പൂർവ്വപഞ്ചാബ്, പശ്ചിമപഞ്ചാബ് എന്നിങ്ങനെ വിഭജിക്കുകയും പൂർവ്വപഞ്ചാബ് ഇന്ത്യയുടെയും പശ്ചിമപഞ്ചാബ് പാകിസ്താന്റേയും ഭാഗമാകുകയും ചെയ്തു. (പൂർവ്വപഞ്ചാബ്, ഇന്ത്യയിൽ ഇന്ന് പഞ്ചാബ്, ഹരിയാണ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. ഇന്നത്തെ പാകിസ്താനി പഞ്ചാബ്, ഇസ്ലാമാബാദ് തലസ്ഥാനമേഖല എന്നിവ ഉൾക്കൊള്ളൂന്നതാണ് വിഭജനാനന്തരമുള്ള പശ്ചിമപഞ്ചാബ്.)

ഇന്ത്യൻ സിവിൽ സർവീസ്, ബ്രിട്ടീഷ് ഇന്ത്യൻ സേന, റോയൽ ഇന്ത്യൻ നാവികസേന, ഇന്ത്യൻ റെയിൽവേ, കേന്ദ്രഖജനാവ്, മറ്റു ഭരണവകുപ്പുകൾ എന്നിവയടങ്ങുന്ന ഇന്ത്യാസർക്കാരിന്റെ സ്വത്തുവകകളും പങ്കിടാൻ ഈ വിഭജനക്കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു.

1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യനിയമത്തിൽ ഉൾക്കൊള്ളിക്കാതിരുന്ന മറ്റു നാട്ടുരാജ്യങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ഇന്ത്യയോടോ പാകിസ്താനോടോ ഒപ്പം ചേരാനോ, സ്വതന്ത്രമായി നിലനിൽക്കാനോ ഉള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു.എന്നാൽ അതതുരാജ്യങ്ങളിലെ ഭരണാധികാരിയുമായുള്ള കരാർ പ്രകാരം ഇവ കാലക്രമേണ ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ഇത്തരത്തിൽ ഒരു നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീരിന്റെ മേലുള്ള അവകാശവാദം വിഭജനത്തിനു തൊട്ടുപിന്നാലെത്തന്നെ ഇന്ത്യയും പാകിസ്താനുമായുള്ള ഒരു യുദ്ധത്തിൽ കലാശിച്ചു. അതിനുശേഷം ഇന്ത്യയും പാകിസ്താനുമായി മറ്റു യുദ്ധങ്ങളൂം സംഘർഷങ്ങളൂം തുടർന്നു.ഇത്തരത്തിലുള്ള 1971-ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിന്റേയും ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റേയും ഫലമായാണ് കിഴക്കൻ പാകിസ്താൻ, ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി മാറിയത്. ഇന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ 1947 ലെ വിഭജനത്തിന്റെ ബാക്കിപത്രമാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

രാഷ്ട്രീയപശ്ചാത്തലം
ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഒട്ടേറെ ചരിത്രസാഹചര്യങ്ങളുടെ സങ്കീർണ്ണമായ ഒത്തുചേരലിൽ സംഭവിച്ചതാണ്‌. 1905 ൽ കർസൻ പ്രഭുവിന്റെ ഭരണകൂടം, സാമുദായികാടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിച്ചെങ്കിലും ജനകീയപ്രക്ഷോഭത്തെ തുടർന്ന് ആ തീരുമാനം പിൻ‌വലിക്കാൻ അവർ നിർബ്ബന്ധിതരായി. 1947ൽ നടന്ന ഇന്ത്യ-പാക്ക് വിഭജനം ബ്രിട്ടീഷ് മേൽ‌കോയ്മയുടെ അന്ത്യത്തോടനുബന്ധിച്ചു നടന്ന അധികാരക്കൈമാറ്റത്തിന്റെ ഭാഗമായിരുന്നു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഏകീകൃതഭാരതം തങ്ങൾക്ക് ഹിതകരമായിരിക്കില്ല എന്നു കരുതിയ ഒരുവിഭാഗം മുസ്ലിങ്ങൾ എടുത്ത നിലപാട് മുഹമ്മദലിയ ജിന്നയുടെ നേതൃത്വത്തിൽ പാകിസ്താൻ എന്ന പുതിയ രാജ്യത്തിന്റെ രൂപീകരണത്തിൽ കലാശിച്ചു.മഹാത്മാഗാന്ധിയും മൗണ്ട് ബാറ്റൺ പ്രഭുവും[അവലംബം ആവശ്യമാണ്] അബുൽ അ‌അ്‌ലാ മൗദൂദിയും ഈ വിഭജനത്തെ ശക്തമായി എതിർത്തിരുന്നു.ഇന്ത്യ വിഭജിക്കപ്പെടാതെ തുടരണമെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ആഗ്രഹം. ജിന്നയുടേയും നെഹ്റുവിന്റേയും സ്വാധീനം അതിനെ മറികടന്നു. അങ്ങനെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജ ഭാരതത്തെ വീണ്ടും വിഭജിക്കുന്നതിനു ഇടയാക്കി. ഗാന്ധിയുടെ ഈ സന്ദർഭത്തിലെ സമീപനമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് എന്നു കരുതപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം
1935 ൽ സിന്ധ് ഭരണകൂടമാണ് ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.അതുവരെ ഏകരാഷ്ട്രം എന്ന രീതിയിൽ തന്നെ മുന്നോട്ടു പോയിരുന്ന മുഹമ്മദലി ജിന്നയും പിന്നീട് മുസ്ലിമുകൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്സിനെ സമീപിച്ചു. മുസ്ലിമുകൾ ന്യൂനപക്ഷമായിരുന്നു പ്രദേശങ്ങളിൽ അവർ അനുഭവിച്ചിരുന്ന അവഗണനയും പീഡനങ്ങളും ഈ ആവശ്യത്തിനു ശക്തി വർദ്ധിപ്പിച്ചു.

1932-1942
1940 ലെ മുസ്ലിം ലീഗിന്റെ ലാഹോർ കോൺഗ്രസ്സിൽ വെച്ച് മുഹമ്മദ് അലി ജിന്ന പ്രത്യേക രാഷ്ട്രം എന്ന പ്രമേയം അവതരിപ്പിച്ചു.കക്സാർ തെഹ്രിക്ക് പോലുള്ള മുസ്ലീം സംഘടനകൾ ഈ വിഭജനത്തെ ശക്തിയായി എതിർത്തിരുന്നു.തെഹ്രിക്ക് പാർട്ടിയുടെ നേതാവായിരുന്ന അല്ലാമ മഷ്രിഖിയെപ്പോലുള്ള നേതാക്കളെ വിഭജനത്തെ എതിർത്തു എന്ന കാരണത്തിൽ അറസ്റ്റു ചെയ്തു ജയിലിലടച്ചു.ഹിന്ദുക്കളും, മുസ്ലിങ്ങളും ഐക്യത്തോടെ ഒരു രാജ്യമായി തന്നെ കഴിയുമെന്നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി, അല്ലാമ മഷ്രിഖി തുടങ്ങിയ നേതാക്കൾ വിശ്വസിച്ചിരുന്നത്. ഹിന്ദുക്കൾക്കും, മുസ്ലിമുകൾക്കും വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്നത് ദൈവനിന്ദയാണെന്ന് മോഹൻദാസ് കരംചന്ദ് ഗാന്ധി പറയുകയുണ്ടായി.

1946 ഓഗസ്റ്റ് 16 നടന്ന കൽക്കട്ട കൂട്ടക്കുരുതിക്കുശേഷം, ഇരുവിഭാഗത്തിലുമുള്ള നേതാക്കൾ ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്ലിം സംഘർഷങ്ങളെ ഓർത്ത് ഭീതിതരായിരുന്നു. കൽക്കട്ട കൂട്ടക്കുരുതിയിൽ ഏതാണ്ട് 5000 ഓളം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.ഇതേതുടർന്ന് വടക്കേ ഇന്ത്യയിലും, ബംഗാളിലും വ്യാപകമായ തോതിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിഭജനതീരുമാനം വേഗത്തിലാക്കാൻ ഇത്തരം കലാപങ്ങൾ നേതാക്കൾക്കു മുന്നിൽ സമ്മർദ്ദം സൃഷ്ടിച്ചു.

വിഭജനം 1947
മൗണ്ട് ബാറ്റൺ പദ്ധതി
പ്രധാന ലേഖനം: മൗണ്ട്ബാറ്റൺ പദ്ധതി
ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്. 1947 ജൂൺ 3 ന് ഒരു പത്രസമ്മേളനത്തിൽ വെച്ച് മൗണ്ട്ബാറ്റൺ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്. ഈ പദ്ധതിയനുസരിച്ച് ഭരണഘടനാ നിർമ്മാണ സമിതിയുടെ പ്രവർത്തനം തുടരും. പക്ഷേ, ഈ സമിതിയുണ്ടാക്കുന്ന ഭരണഘടന അതംഗീകരിക്കാൻ കൂട്ടാക്കാത്ത പ്രദേശങ്ങൾക്ക് ബാധകമായിരിക്കുന്നതല്ല. അതായത് സ്വയംനിർണയാവകാശം തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1947 ആഗസ്ത് 15 ഇതിനകം ഇന്ത്യയുടെ സ്വതന്ത്ര്യദിനമായി തീരുമാനിച്ചിട്ടുമുണ്ടായിരുന്നു.ഇതിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്.

ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്ന് തീരുമനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
പഞ്ചാബിലേയും ബംഗാളിലേയും ഹിന്ദുക്കളും മുസ്ലീങ്ങളും വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം. ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താൽ അതു നടപ്പാക്കും.
സിന്ധിന് സ്വയം തീരുമാനമെടുക്കാം.
വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സിൽഹട്ട് ജില്ലയും ഹിതപരിശോധനയിലൂടെ തീരുമാനമെടുക്കും.
ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമാകും.
ബംഗാളിന്റെ സ്വാതന്ത്ര്യവും യാഥാർത്ഥ്യമാകണം.
പഞ്ചാബ്, ബംഗാൾ, ആസ്സാം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ സ്വതന്ത്ര്യവും നിഷ്‌പക്ഷവുമായ ഒരു അതിർത്തിനിർണ്ണയക്കമ്മീഷനെ രൂപീകരിക്കുന്നതാണ്.
അധികാരക്കൈമാറ്റം നടന്നുകഴിഞ്ഞാൽ അന്നുമുതൽ നാട്ടുരാജ്യങ്ങളുടെമേൽ ബ്രിട്ടീഷ് ഗവണ്മെന്റിന് അധീശാധികാരം ഉണ്ടായിരിക്കുന്നതല്ല. അവയ്ക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്താനിലോ ചേരാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും.

#റാഡ്ക്ലിഫ് രേഖ
ഇന്ത്യയേയും പാകിസ്താനേയും വേർതിരിക്കുന്ന അതിർത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ.സിറിൾ റാഡ്ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. അമൃത്സറിലൊഴിച്ച് ബാക്കിയെല്ലാം മുസ്ലിം പ്രാതിനിധ്യമുള്ള പ്രദേശങ്ങളായിരുന്നു. അമൃത്സറിൽ മാത്രം 46.5 ശതമാനം മാത്രമേ മുസ്ലിം സമുദായക്കാരുണ്ടായിരുന്നുള്ളു. പ്രദേശങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുക എന്നത് ശ്രമപ്പെട്ട ജോലിയായിരുന്നു. ഇതിനായാണ് സർക്കാർ അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുന്നത്. സർ.സിറിൾ റാഡ്ക്ലിഫ് ആയിരുന്നു കമ്മീഷൻ ചെയർമാൻ. റാഡ്ക്ലിഫ് ഇന്ത്യയിലേക്ക് ആദ്യമായി വരുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ നിഷ്പക്ഷമായി കാര്യങ്ങൾ ചെയ്യാനും കഴിയുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചു. രണ്ട് മുസ്ലീം പ്രതിനിധികളും, രണ്ട് മുസ്ലീമേതര പ്രതിനിധികളും അടങ്ങിയതായിരുന്നു കമ്മീഷൻ. അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളും റാഡ്ക്ലിഫിനു തന്നെ സ്വയം എടുക്കേണ്ടി വന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ട രീതിയിൽ ശ്രദ്ധകൊടുക്കാൻ റാഡ്ക്ലിഫ് കമ്മീഷനും കഴിഞ്ഞിരുന്നില്ല. റാഡ്ക്ലിഫ് കമ്മീഷൻ ഇരുവിഭാഗങ്ങളുടേയും ആവശ്യങ്ങൾ ശ്രദ്ധിച്ചില്ല എന്ന പരാതി തുടക്കം മുതലേ ഉണ്ടായിരുന്നു. കമ്മീഷന്റെ തീരുമാനങ്ങൾ അന്തിമമായിരുന്നു.

അതിർത്തി നിശ്ചയിച്ചു കഴിഞ്ഞ ഉടൻ തന്നെ ഇരുവശത്തേക്കും ജനങ്ങൾ പലായനം ആരംഭിച്ചു. പുതിയതായി രൂപം കൊണ്ട സർക്കാരുകൾക്ക് ഇത്ര ഭീമമായ പലായനം കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പലയിടത്തും അക്രമങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. മരണസംഖ്യ വളരെ ഉയർന്നതായിരുന്നു. അഞ്ചുലക്ഷത്തിനും, പത്തു ലക്ഷത്തിനും ഇടക്ക് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നു കണക്കാക്കപ്പെടുന്നു.

#പഞ്ചാബ്
പഞ്ചാബിന്റെ കിഴക്ക് ഭാഗം 1947 ൽ ഇന്ത്യയുടെ ഭാഗമായി മാറി. കിഴക്കൻ പഞ്ചാബിൽ ഏറെയും സിഖ് മതസ്ഥരും, ഹിന്ദുക്കളുമായിരുന്നു. മുസ്ലിങ്ങൾ കൂടുതലുള്ള പടിഞ്ഞാറൻ ഭാഗം പുതിയതായി രൂപീകരിക്കപ്പെട്ട പാകിസഥാനിലും ലയിച്ചു. വിഭജനം കഴിഞ്ഞുവെങ്കിലും, കിഴക്കൻ പഞ്ചാബിൽ മുസ്ലിമുകളും, പടിഞ്ഞാറൻ പഞ്ചാബിൽ ഹിന്ദുക്കളും പലായനം ചെയ്യാനാവാതെ ഭീതിയോടെ ജീവിച്ചിരുന്നു.

ലാഹോറും, അമൃത്സറും ആയിരുന്നു ഏറ്റവും പ്രശ്നബാധിതമായ പ്രദേശങ്ങൾ. അതിർത്തി നിർണ്ണയസമയത്ത് ഈ രണ്ടു പ്രദേശങ്ങളും എവിടേക്ക് ഉൾക്കൊള്ളിക്കണമെന്നുള്ള കാര്യത്തിൽ കമ്മീഷന് ആശയക്കുഴപ്പമായിരുന്നു. അവസാനം ലാഹോർ പാകിസ്താന്റെ ഭാഗമായും, അമൃത്സർ ഇന്ത്യയുടെ ഭാഗമായും നിശ്ചയിക്കപ്പെട്ടു. വിഭജനശേഷം, പടിഞ്ഞാറൻ പഞ്ചാബിന്റെ ഭാഗങ്ങളായിരുന്ന ലാഹോർ, റാവൽപിണ്ടി, മുൾട്ടാൻ, തുടങ്ങിയ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന സിഖ് മതസ്ഥർ കൂട്ടമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.അതേപോലെ തന്നെ കിഴക്കൻ പഞ്ചാബിന്റെ പ്രദേശങ്ങളായിരുന്ന ലുധിയാന, ജലന്ധർ എന്നിവിടങ്ങളിൽ വസിച്ചിരുന്ന മുസ്ലിം വംശജരും ആക്രമണത്തിനിരയായി.

#ബംഗാൾ
ബംഗാൾ പ്രവിശ്യയും വിഭജിക്കപ്പെട്ടു. പശ്ചിമ ബംഗാൾ ഇന്ത്യയോടൊപ്പവും, ഈസ്റ്റ് ബംഗാൾ പാകിസ്താനോടൊപ്പവും ലയിച്ചു.ബംഗാൾ വിഭജനസമയത്ത് വ്യക്തമായ തീരുമാനങ്ങൾ ഇരുഭാഗത്തു നിന്നും രൂപീകരിക്കപ്പെട്ടിരുന്നില്ല. എന്നാലും തൽക്കാലം വിഭജനം നടക്കട്ടെ എന്നും, പിന്നീടു വരുന്ന തർക്ക വിഷയങ്ങൾ ഒരു ട്രൈബ്യൂണലിനെക്കൊണ്ട് അന്വേഷിപ്പിച്ച് പരിഹരിക്കാം എന്നതുമായിരുന്നു ബ്രിട്ടന്റെ നിലപാട്. കാര്യങ്ങൾ വ്യക്തമായി നിർവഹിക്കാൻ കെല്പുള്ള ഒരു ഭരണസംവിധാനം ബംഗാൾ പ്രവിശ്യയുടെ തലപ്പത്ത് ഉണ്ടായിരുന്നുമില്ല. വിഭജനത്തിനുശേഷം ആരായിരിക്കും പുതുതായി രൂപീകരിക്കപ്പെടുന്ന സംസ്ഥാനത്തെ നയിക്കുന്നത് എന്നതിനെച്ചൊല്ലിയും ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഈസ്റ്റ് ബംഗാൾ പിന്നീട് ഈസ്റ്റ് പാകിസ്താൻ എന്നു പേരു മാറ്റി. എന്നാൽ ബംഗാൾ വിമോചന യുദ്ധത്തിലൂടെ ഈസ്റ്റ് പാകിസ്താൻ സ്വതന്ത്രമാവുകയും ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രമായിത്തീരുകയും ചെയ്തു.

#സിന്ധ്
സിന്ധ് വംശജരായ ഹിന്ദുക്കൾ വിഭജനത്തിനുശേഷം സിന്ധ് പ്രവിശ്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അവിടത്തെ മുസ്ലിമുകളുമായി അവർ നല്ല ബന്ധത്തിലാണ് കഴിഞ്ഞിരുന്നത്. പതിനാല് ലക്ഷത്തോളം വരുന്ന ഹിന്ദുക്കൾ സിന്ധ് പ്രവിശ്യയിൽ വിഭജനകാലത്ത് ജീവിച്ചിരുന്നു. എന്നാൽ വിഭജനത്തെത്തുടർന്നുണ്ടാകാവുന്ന അനിശ്ചിതത്വം മുൻകൂട്ടിക്കണ്ട് പലരും ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് എട്ട് ലക്ഷത്തിനടുത്ത് വരുന്ന ഹിന്ദുക്കൾ സിന്ധ് വിട്ട് ഇന്ത്യയിലേക്ക് വന്നു.സിന്ധ് പ്രവിശ്യ മുഴുവനായി പാകിസ്താന്റെ ഭാഗമായപ്പോൾ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച സിന്ധ് വംശജരായ ഹിന്ദുക്കൾ ഭവനരഹിതരായി മാറി. സിന്ധിൽ ഇപ്പോഴും ഹിന്ദുക്കൾ ജീവിക്കുന്നുണ്ട്, പാകിസ്താന്റെ 1998 ലെ കാനേഷുമാരി അനുസരിച്ച് ഇവരുടെ എണ്ണം ഇരുപതുലക്ഷത്തോളം വരും.

#കാഴ്ചപ്പാടുകൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്നും നിലനിൽക്കുന്ന അസ്വസ്ഥതകൾക്കു കാരണം ഈ വിഭജനമായിരുന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നു. ബ്രിട്ടീഷ് വൈസ്രോയിയും, മൗണ്ട് ബാറ്റണും എല്ലാം ഇന്ത്യാ വിഭജനത്തിന്റെ പേരിൽ ധാരാളം കുറ്റപ്പെടുത്തലുകൾക്ക് ഇരകളായിട്ടുണ്ട്. റാഡ്ക്ലിഫ് രേഖ ഇന്ത്യക്കനുകൂലമായി സൃഷ്ടിച്ചു എന്നതായിരുന്നു ആരോപണങ്ങളിൽ ഒന്ന്.കമ്മീഷൻ വളരെയധികം ശ്രമപ്പെട്ടാണ് അതിർത്തി നിർണ്ണയം നടത്തിയതെങ്കിലും അതിൽ പോരായ്മകളേറെയാണ്. ഭൂമിശാസ്ത്രപരമായി അതിർത്തി നിർണ്ണയിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടുവെങ്കിലും, രാഷ്ട്രീയമായി വിജയിച്ചു എന്നു പറയപ്പെടുന്നു.ഇന്ത്യാ വിഭജനത്തിനായി ബ്രിട്ടൻ കാണിച്ച തിടുക്കമാണ് പ്രശ്നങ്ങൾക്കെല്ലാം ഹേതുവായിത്തീർന്നതെന്നു കരുതുന്ന വിമർശകരും ഉണ്ട്.വിഭജനത്തിനു മുന്നേ തന്നെ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നിരുന്നു, അതുകൊണ്ടു തന്നെ വിഭജനം എന്നത് ഇന്ത്യയുടേയും പാകിസ്താന്റേയും പുതിയ സർക്കാരുകളുടെ ജോലിയായി തീർന്നു. വലിയ തോതിലുള്ള പലായനം മുൻകൂട്ടി കാണുവാൻ കഴിഞ്ഞിരുന്നില്ല. പുതുതായി രൂപീകരിക്കപ്പെട്ട രണ്ടു രാജ്യങ്ങളും നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു ഇത്. ഇരു രാജ്യങ്ങളുടേയും ക്രമസമാധാന സംവിധാനം ആകെ തകർന്നു. കൊള്ളയും കലാപങ്ങളും പടർന്നു പിടിച്ചു. ലക്ഷക്കണക്കിനാളുകൾ മരണമടഞ്ഞു, അത്രത്തോളം തന്നെ ആളുകൾ ആലംബഹീനരായി. കിടപ്പാടവും, അന്നുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു.

ഡൽഹി പഞ്ചാബ് അഭയാർത്ഥികൾ
രണ്ടരക്കോടിയോളം ജനങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ട അതിർത്തി കടന്ന് മാതൃരാജ്യത്തേക്ക് പലായനം ചെയ്തു എന്ന് കണക്കുകൾ പറയുന്നു. 1941 ലും 1951 ലും നടന്ന കാനേഷുമാരി അനുസരിച്ചുള്ള കണക്കാണിത്. ഇന്ത്യയിലേക്കുള്ള അഭയാർത്ഥികൾ ഏറെയും വന്നു ചേർന്നത് ഡൽഹിയിലേക്കാണ്. ഡൽഹിയുടെ ജനസംഖ്യ കുതിച്ചുയർന്നു. 1947 ൽ കേവലം പത്തുലക്ഷം മാത്രമുണ്ടായിരുന്ന ഡൽഹിയിലെ ജനസംഖ്യ, 1947-1951 കാലഘട്ടത്തിൽ ഇരുപതുലക്ഷത്തിലേക്കെത്തിച്ചേർന്നു.[28] ഡൽഹിയുടെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം അഭയാർത്ഥികൾ വീടുവെച്ചു താമസിക്കാൻ തുടങ്ങി. സൈനിക താവളങ്ങളിലും, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും എന്നു വേണ്ട തലചായ്ക്കാൻ ഒരിടം എന്നതായിരുന്നു അവർക്ക് പ്രധാനം. താൽക്കാലികമായി ടെന്റുകൾ കെട്ടി താമസിച്ച ഇവർക്കായി പിന്നീട് ഭാരത സർക്കാർ സ്ഥിരമായ താമസസൗകര്യമൊരുക്കിക്കൊടുത്തു. പുതിയ ഒരു ജീവിതം സൃഷ്ടിക്കാൻ ആവശ്യമായതൊക്കെ ഭാരതസർക്കാർ അഭയാർത്ഥികൾക്കായി ചെയ്തുകൊടുത്തു. കച്ചവടം ആരംഭിക്കാൻ പുതിയ വായ്പാ പദ്ധതികൾ, തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസ സൗജന്യങ്ങൾ തുടങ്ങിയവ നൽകി അഭയാർത്ഥികളെ സർക്കാർ സംരക്ഷിച്ചു.

#അനന്തരഫലങ്ങൾ
സ്ത്രീകളുടെ പുനരധിവാസം
പ്രധാന ലേഖനം: ഇന്ത്യാ വിഭജനകാലത്ത് സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ
ഇന്ത്യാ വിഭജനസമയത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിച്ചത് സ്ത്രീകളായിരുന്നു. 33,000 ഓളം വരുന്ന ഹൈന്ദവ, സിഖ് മതസ്ഥരായ സ്ത്രീകളെ പാകിസ്താൻ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്ന ഇന്ത്യാ സർക്കാർ ആരോപിക്കുമ്പോൾ, തങ്ങളുടെ 50000 ഓളം വരുന്ന മുസ്ലിം സ്ത്രീകളെ എതിർവിഭാഗക്കാരും ഉപദ്രവിച്ചെന്ന് പാകിസ്താൻ പ്രത്യാരോപണം ഉന്നയിക്കുന്നു. 1949 ഓടെ, 12,000 ഓളം വനിതകളെ തിരികെ ഇന്ത്യയിലേക്കും, ആറായിരത്തോളം സ്ത്രീകളെ പാകിസ്താനിലേക്കും കൊണ്ടു വന്ന് പുനരധിവസിപ്പിച്ചു എന്ന് സർക്കാർ കണക്കുകൾ പറയുന്നു.എന്നാൽ തിരിച്ചുചെല്ലുന്ന തങ്ങളെ കുടുംബാംഗങ്ങൾ സ്വീകരിക്കുമോ ഇല്ലയോ എന്ന ഭയത്താൽ കൂടുതലും ഹിന്ദു,സിഖ് മതസ്ഥരായ സ്ത്രീകൾ തിരികെ ഇന്ത്യയിലേക്ക് പോരാൻ തയ്യാറായില്ല. ഇതു തന്നെയായിരന്നു ഇന്ത്യയിൽ അകപ്പെട്ടുപോയ മുസ്ലിം വനിതകളുടെ കാര്യവും.

#ഇന്ത്യാ പാകിസ്താൻ ബന്ധം
ഇന്ത്യാ വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒട്ടും സൗഹാർദ്ദപരമായിരുന്നില്ല. കലാപങ്ങളും, യുദ്ധങ്ങളും കൊണ്ട് കലുഷിതമായിരുന്നു അതിർത്തി പ്രദേശങ്ങൾ. ജമ്മൂ-കാശ്മീർ പ്രദേശമായിരുന്നു ഏറ്റവും കൂടുതൽ പ്രശ്നസങ്കീർണ്ണമായിരുന്നത്. മൂന്നു യുദ്ധങ്ങളാണ് ജമ്മു കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായത്.

#ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947
പ്രധാന ലേഖനം: ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947
കശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ഒന്നാം കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന 1947-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം. പുതിയ രാജ്യങ്ങൾക്കിടയിൽ നടന്ന ഇന്ത്യാ-പാക് യുദ്ധങ്ങളിൽ ആദ്യ യുദ്ധമായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനധികം നാൾ കഴിയും മുമ്പേ ഇന്ത്യയിൽ നിന്നും കാശ്മീർ പിടിച്ചടക്കാനായി വസീരിസ്താനിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരെയുപയോഗിച്ച് പാകിസ്താൻ ഇന്ത്യക്ക് നേരേ ആക്രമണം ആരംഭിച്ചതോടെയാണ് യുദ്ധത്തിന്റെ ആരംഭം.ഈ യുദ്ധത്തിന്റെ ഫലം ഇപ്പോഴും ഇരുരാജ്യങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രതിഫലിക്കുന്നു.

1947 ഒക്ടോബർ 22 ന് പാകിസ്താൻ സേന രാജ്യത്തിന്റെ തെക്ക് കിഴക്കൻഭാഗത്ത് നടന്ന കലാപം അടിച്ചമർത്താനെന്ന വ്യജേന കാശ്മീർ രാജ്യത്തിന്റെ അതിർത്തികടന്നു.രാദേശിക ഗോത്ര വർഗ്ഗക്കാരായ തീവ്രവാദികളും പാകിസ്താൻ സേനയും ശ്രീ നഗർ പിടിച്ചടക്കാനായി നീങ്ങി. പക്ഷേ ഉറിയിൽ എത്തിയപ്പോഴേക്കും അവർക്ക് പ്രതിരോധം നേരിടേണ്ടി വന്നു. കാശ്മീർ രാജാവായിരുന്ന ഹരി സിങ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യയുമായി ലയനരേഖയിൽ ഒപ്പുവെക്കുകയും ചെയ്തു.ബ്രിട്ടീഷ് ഗവണ്മെന്റും പാകിസ്താൻ സേനയുടെ മുന്നേറ്റം തടഞ്ഞു.

ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971
പ്രധാന ലേഖനം: ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971
1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘടനമായിരുന്നു ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971. 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ .ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു.

1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന ഈ യുദ്ധം ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1971 ഡിസംബർ 3-ന് ഇന്ത്യൻ എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോടെ പ്രാരംഭം കുറിച്ച ഈ യുദ്ധം വെറും 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. ഓപ്പറേഷൻ ചങ്കിസ് ഖാൻ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ ഇന്ത്യ പാക് സൈന്യങ്ങൾ പ്രധാനമായും ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടിയത്. 1971 ഡിസംബർ 16-ന് കിഴക്കൻ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്താൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്താൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതൽ 10 ദശലക്ഷം വരെ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടിയേറി.

#കാർഗിൽ യുദ്ധo
പ്രധാന ലേഖനം: കാർഗിൽ യുദ്ധം
കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം(൧), എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി.ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.

സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്താൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.


തുടരും....

ഇന്ത്യയുടെ വിഭജനം Part 2

ഇന്ത്യയുടെ വിഭജനം
Part 2:

Courtesy: Bin K.P.S - Charithraanveshikal

#വിഭജനത്തിനു മുൻപത്തെ രാഷ്ട്രീയസ്ഥിതി

വിഭജനത്തിനു മുൻപത്തെ രാഷ്ട്രീയസ്ഥിതി
ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് മൗണ്ട് ബാറ്റന്റെ പദ്ധതി അനുസരിച്ച് പരിഹരിക്കപ്പെടാത്ത പ്രധാനപ്രശ്നം ഇന്ത്യ വിഭജിക്കപ്പെടുമ്പോൾ കിഴക്ക് ബംഗാൾ, പടിഞ്ഞാറ് പഞ്ചാബ് എന്നീ പ്രവിശ്യകളുടെ അതിർത്തിരേഖകൾ ഏതൊക്കെ എന്നുള്ളതായിരുന്നു.

ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഇന്ത്യൻ ഇന്റിപെന്റന്റ് ആക്ട് -1947 വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1947 ആഗസ്ത് 15-ന് അവസാനിക്കും. പ്രസ്തുത ആക്ട് അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യ രണ്ട് സ്വതന്ത്ര്യ ഡൊമിനിയനുകൾ ആകും. യൂണിയൻ ഓഫ് ഇന്ത്യയും ഡൊമിനിയൻ ഓഫ് പാകിസ്താനും.ഈ ആക്ട് അനുസരിച്ച് ഇന്ത്യയിലെ 565നാട്ടുരാജ്യങ്ങളുടെ മേലുള്ള ബ്രിട്ടീഷുകാരുടെ അധികാരങ്ങൾ അവസാനിച്ചു. അവർക്ക് മേൽപ്പറഞ്ഞ ഏതെങ്കിലും ഡൊമിനിയനുകളിൽ ചേരുകയോ ഒന്നിലും ചേരാതെ സ്വതന്ത്ര്യമായി നിൽക്കുകയോ ചെയ്യാമായിരുന്നു.

പാകിസ്താൻ ഒരു മുസ്ലീം രാജ്യമായി രൂപീകരിക്കപ്പെടാൻ ആഗ്രഹിച്ചപ്പോൾ ഇന്ത്യ ഹിന്ദു ഭൂരിപക്ഷമുള്ള മതേതര രാഷ്ട്രമാകാനാണ് തീരുമാനിച്ചത്. ഉത്തരേന്ത്യയിലെ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങൾ ചേർത്ത് പാകിസ്താൻ രൂപീകരിക്കാനായിരുന്നു പദ്ധതി. 91.8% മുസ്ലീംങ്ങളുള്ള ബലൂചിസ്ഥാൻ, 72.7% മുസ്ലീംങ്ങളുള്ള സിന്ധ് പ്രവിശ്യകൾ തുടക്കം മുതൽക്കേ പാകിസ്താനോടൊപ്പം നിന്നു. എന്നാൽ 54.4% മുസ്ലീംങ്ങളുള്ള ബംഗാളിലേയും 55.7% മുസ്ലീംങ്ങളുള്ള പഞ്ചാബിലേയും സ്ഥിതി വ്യത്യസ്തമായിരുന്നു. അവ ആരോടൊപ്പം ചേരണമെന്നത് പ്രധാനപ്രശ്നമായിമാറി. വിഭജനത്തിനു ശേഷം പഞ്ചാബിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ പടിഞ്ഞാറൻ പാകിസ്താനോടും കിഴക്കൻ ഭാഗങ്ങൾ ഇന്ത്യൻ യൂണിയനോടും ചേർന്നു. ബംഗാളാകട്ടെ പൂർവ്വബംഗാൾ (പാകിസ്താനിൽ) എന്നും പശ്ചിമബംഗാൾ (ഇന്ത്യയിൽ) എന്നും രണ്ടായി വിഭജിക്കപ്പെട്ടു.

#റാഡ്‌ക്ലിഫിന്റെ ജോലി
മൗണ്ട്ബാറ്റൺ ആവശ്യപ്പെട്ടതനുസരിച്ച് വിഭജന തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയെക്കുറിച്ച് അധികം അറിവില്ലാത്ത ഒരു ഇംഗ്ലീഷ് ബാരിസ്റ്ററെ ഏൽപ്പിക്കാൻ നെഹ്രുവും ജിന്നയും തത്ത്വത്തിൽ തീരുമാനമെടുക്കുകയും ഇത് മൗണ്ട്ബാറ്റണെ അറിയിക്കുകയുമായിരുന്നു.1,75,000 ചതുരശ്ര മൈൽ പ്രദേശം, അതിലെ 880 ലക്ഷം ജനങ്ങൾ, അവരുടെ വീടുകൾ, നെൽവയലുകൾ തുടങ്ങിയവ രണ്ടായി കീറിമുറിക്കാൻ 1947 ജൂണിൽ ബ്രിട്ടീഷ് ഗവണ്മെന്റ് സിറിൾ റാഡ്കിഫിനെ ചെയർമാനാക്കി രണ്ട് അതിർത്തിനിർണ്ണയക്കമ്മീഷനുകളെ നിയമിച്ചു.ഒന്ന് ബംഗാളിനെ വിഭജിക്കാനും മറ്റൊന്ന് പഞ്ചാബിനെ വിഭജിക്കാനും. രണ്ട് കമ്മീഷനുകളിലും ചെയർമാനെക്കൂടാതെ 4 വീതം അംഗങ്ങളുണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 2 പേരും മുസ്ലീം ലീഗിൽ നിന്ന് 2 പേരും.

1947 ജൂൺ 8-ന് ഇന്ത്യയിലെത്തിയതിനുശേഷം റാഡ്‌ക്ലിഫിന് കഷ്ടിച്ച് അഞ്ചാഴ്ച്ച സമയമാണ് വിഭജനരേഖ തയ്യാറാക്കാൻ ലഭിച്ചത്. അദ്ദേഹം മൗണ്ട്ബാറ്റണുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം ലാഹോറിലേയ്ക്കും കൽക്കട്ടയിലേയ്ക്കും പോയി. നെഹ്രു, ജിന്ന എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ആഗസ്ത് 15 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി മൗണ്ട്ബാറ്റൺ തിടുക്കത്തിൽ നിശ്ചയിച്ചതാണ് റാഡ്‌ക്ലിഫിനെ ഏറ്റവും അലട്ടിയത്. ഏവരുമായുള്ള ചർച്ചയിൽ റാഡ്‌ക്ലിഫ് ആദ്യമുന്നയിച്ച ആവശ്യം വിഭജനരേഖ തയ്യാറാക്കുവാനുള്ള സമയപരിധി കുറച്ചുകൂടി നീട്ടിക്കിട്ടുക എന്നുള്ളതായിരുന്നു. എന്നാൽ ഒരാൾപോലും അദ്ദേഹത്തിനോടൊപ്പം നിന്നില്ല. 1945 ആഗസ്ത് 15ന് തന്നെ ഇന്ത്യ സ്വാതന്ത്ര്യമാക്കപ്പെട്ടിരിക്കണം എന്ന് ഏവരും ശഠിച്ചു. ഇതേത്തുടർന്ന് എത്രയും വേഗം ജോലി പൂർത്തിയാക്കുവാൻ റാഡ്‌ക്ലിഫ് നിർബന്ധിതനായി.

#വൈകിയ പ്രഖ്യാപനം
ആഗസ്റ്റ് 12 ന് റാഡ്‌ക്ലിഫ് തന്റെ ജോലിപൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു എന്നാൽ സ്വാതന്ത്ര്യത്തിന്റെ സന്തോഷവേളകളിൽ കല്ലുകടിയുണ്ടാകാതിരിക്കുന്നതിനായി റിപ്പോർട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിനുശേഷമാകാമെന്ന് മൗണ്ട്ബാറ്റൺ തീരുമാനിച്ചു.

#വിഭജനശേഷം
ആഗസ്റ്റ് 16ന് ഇന്ത്യാ-പാകിസ്താൻ നേതാക്കളുടെ മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ എല്ലാഭാഗത്തുനിന്നും രേഖയെക്കുറിച്ച് ശക്തമായ എതിർപ്പുണ്ടായി. എന്നാൽ ഒടുവിൽ ഇരുപക്ഷവും രേഖയെ 'എങ്ങനെയാണോ അങ്ങനെ'[4] അംഗീകരിക്കാൻ തയ്യാറായി. ആഗസ്ത് 17 ന് ഔദ്യോഗികമായി റിപ്പോർട്ട് പ്രഖ്യാപിച്ചതോടെ അതിർത്തികളിൽ സൈന്യത്തിന് നിയന്ത്രിക്കാവുന്നതിലുമപ്പുറമായ വർഗ്ഗീയലഹള പൊട്ടിപ്പുറപ്പെട്ടു.പുതിയ അതിർത്തികളിൽ ഒഴുകിയ ചോരപ്പുഴകൾക്കുപുറമേ ഡെൽഹിയിൽ പോലും കനത്ത കൂട്ടക്കൊലകൾ അരങ്ങേറി. 1947 അവസാനം ഇന്ത്യയും പാകിസ്താനും തമ്മിൽ ആദ്യ യുദ്ധം തുടങ്ങി. 1947 ൽ കാശ്മീരിൽ ഇരുരാജ്യങ്ങളും എവിടെയായിരുന്നുവോ ഇന്നും അവർ അവിടെത്തന്നെ തുടരുന്നു.

പൊതുവിൽ പറഞ്ഞാൽ റാഡ്ക്ലിഫ് രേഖ ഒരു നിശ്ചിത-നിർണ്ണയ രേഖയായിരുന്നില്ല. മറിച്ച് അമ്പേ പരാജയപ്പെട്ട പാഴ്‌രേഖ മാത്രമായി ഇന്നും അവശേഷിക്കുന്നു.


Saturday, 29 June 2019

നിക്കോളോ  മാക്യവല്ലി (1496-1527)

നിക്കോളോ  മാക്യവല്ലി (1496-1527)
===================
കടപ്പാട്: ഓസ്കാർ- ചരിത്രാന്വേഷികൾ

രാഷ്ട്രത്തിലും  രാഷ്ട്രീയയത്തിലും സ്ഥിരമായ  ശത്രുക്കളോ  മിത്രങ്ങളോ ഇല്ലെന്നും, പലപ്പോഴും  മൃഗീയമായ  കൗശലങ്ങളും  ഒളിയുദ്ധങ്ങളും  രാജ്യഭരണത്തിന്  അനുപേക്ഷണീയമാണ്  എന്നും  പശ്ചാത്യ ലോകത്തെ  പഠിപ്പിച്ചത്  മാക്യവല്ലി  ആണ്.
       ഇറ്റലിയിലെ  സാധരണ  പൗരൻ  ആയിരുന്നു  മാക്യവല്ലിയുടെ  പിതാവ്. മെഡിസി  കുടുംബക്കാരുടെ  ആധിപത്യത്തിൽ ആയിരുന്നു അന്ന്  ഫ്ലോറൻസ് എന്നാൽ  മാക്യവല്ലിയുടെ ദർശനങ്ങൾ വേരുറക്കുന്ന  കാലത്ത് മെഡിസി  കുടുംബം  തോറ്റു പലായനം  ചെയ്തു.  യൂറോപ്യൻ രാജ്യങ്ങൾക്കെല്ലാം  അന്ന്  മാക്യവല്ലിയുടെ  ഉപദേശം വേണമായിരുന്നു.
   തത്വചിന്തകൻ എന്നതിനൊപ്പം  ചിത്രകാരൻ  രാഷ്ട്രമീമാംസകൻ, ഭരണതന്ത്രജ്ഞൻ, ഗ്രന്ഥകർത്താവ് എന്നീ  നിലകളിലും ഗുരുസ്ഥാനീയൻ  ആയിരുന്നു  മാക്യവല്ലി. ഭരണതന്ത്രത്തിലൂടെ  കപടമുഖങ്ങൾക്ക് മുന്നിലെ തിരശീല വലിച്ചുമാറ്റി. മാക്യവല്ലി  അതിനെല്ലാം  സാധൂകരണം നൽകുന്നത് കണ്ട്  ലോകം  അദ്ദേഹത്തെ "ചെകുത്താൻ " എന്ന്  വിളിച്ചു .യുദ്ധതന്ത്രങ്ങളെകുറിച്ച് മാക്യവല്ലി  എഴുതി യുദ്ധങ്ങൾ  രണ്ട്തരം  ഉണ്ട് ഒന്ന് നീതി  കൊണ്ടുള്ളതും,  രണ്ട് ശക്തികൊണ്ടും. ഒന്നാമത്തേത് മനുഷ്യനോടും  രണ്ടാമത്തേത്  മൃഗങ്ങളോടും ഏറ്റുമുട്ടാൻ  സ്വീകാര്യമാണ് . ബുദ്ധികൊണ്ട്  ചാണക്യനും  ജീവിതംകൊണ്ട്  വിദൂഷകനും  ആയിരുന്നു  മാക്യവല്ലി. ആധൂനിക രാഷ്ട്രതന്ത്രത്തിലെ ആദ്യ  വസ്തുനിഷ്ഠപഠനവും ആധികാരിക പ്രതിപാദനവും  ഇദ്ദേഹത്തിന്റേതാണ്.  ആത്‌മാവിനേക്കാൾ ഏറെ സ്വന്തം  പിതൃഭൂമിയെ സ്നേഹിക്കണം എന്ന് അദ്ദേഹം യൂറോപ്പിനെ പഠിപ്പിച്ചു. മാക്യവല്ലിയുടെ  ഉപദേഹങ്ങൾക്കായി കാത്തുനിന്ന  രാഷ്ട്രങ്ങളുടെ  പട്ടികവലുതാണ്.
   മെഡിസി  കുടുംബം ഫ്ലോറെൻസിൽ തിരിച്ചെത്തിയതോടെ മാക്യവല്ലി  കാരാഗൃഹത്തിൽ അടക്കപ്പെട്ടു. പുറത്തു വന്നശേഷം ഉപേക്ഷിക്കപെട്ടവന്റെ ജീവിതം  നയിക്കുമ്പോളാണ്  അദ്ദേഹം" ദി പ്രിൻസ് " എഴുതിയത്.  രാഷ്ട്രതന്ത്രത്തിലെ വേദപുസ്തകമായി ഇന്നും അത്  പരിഗണിക്കപ്പെടുന്നു. "സംവാദം", യുദ്ധതന്ത്രം   എന്നിവയും  അദേഹത്തിന്റെ  കൃതികൾ ആണ് .
  രാഷ്ട്രതന്ത്രത്തിൽ അന്നത്തെ  കാര്യം കാണൽ നീതി (pragmatism)  എന്ന  മാക്യവല്ലിയൻ തത്വം  അദ്ദേഹത്തിന്മേൽ  പരീക്ഷിക്കപ്പെട്ടു.  അപ്പോളേക്കും കുടൽപുണ്ണ്  അദ്ദേഹത്തെ  കീഴ്പെടുത്താൻ  ഒളിപ്പോര്  ആരംഭിച്ചിരുന്നു 1527-ലെ ജൂൺ 21നു  അദ്ദേഹം  ചരിത്രത്തോട്‌  വിടപറഞ്ഞു  മാക്യവല്ലിയുടെ  ശവകുടീരത്തിന് മേൽ ഫ്ലോറെൻസ്കാർ  ഇങ്ങനെ  എഴുതി "ഒരു പേരിന്റെ  പരിവേഷത്തിനും പുകഴ്‌ത്താൻ കഴിയാത്ത  ഒരാൾ"


Thursday, 27 June 2019

Disruptive Technologies: Catching the Wave  (a study on the growth of Jio)

എങ്ങിനെയാണ് ബിഎസ്എൻഎൽ തകർക്കുന്നത് ?

അമേരിക്കൻ തിങ്ക് ടാങ്ക് ആയ ക്ലേടൺ എം കൃസ്ത്യൻസെൻ (Clayton M. Christensen) 1995.ഇൽ തന്റെ Disruptive Technologies: Catching the Wave എന്ന ആർട്ടിക്കിളിൽ പങ്ക് വച്ച നിരീക്ഷണമാണ് Disruptive Marketing. നിലവിൽ ഉള്ള ഒരു മാർക്കറ്റിനെ പൊളിച്ചു പുതിയ സേവനമോ ഉല്പന്നമോ കൊണ്ട് വരികയും അന്തിമമായി മാർക്കറ്റിൽ ഉള്ള മറ്റെല്ലാവരെയും നിഷ്കാസിതമാക്കുകയും ചെയ്യുക എന്നതാണ് ഇത്. ക്ലേടൺ എഴുതിയ ക്ലാസിക്കൽ ഡെഫിനിഷനിൽ പെട്ടതും പെടാത്തതും ആയ ഒട്ടേറെ ഡിസ്റപ്ഷൻ ലോകമെമ്പാടും നടന്നിട്ടുണ്ട്.

ഇന്ത്യൻ ടെലികോം സെക്ടറിൽ നടന്ന അത്തരം ഒരു അഭ്യാസമായിരുന്നു ജിയോ. 2016 സെപ്റ്റംബർ 5 ഇനാണ് ജിയോ ഗെയിം തുടങ്ങുന്നത്. രാഷ്ട്രീയ-ഭരണ നേതൃത്വം കയ്യയച്ചു സഹായിച്ചു ഇന്ത്യയിലെ 22 ടെലികോം സർക്കിളിലും ചെറിയ  തുക നൽകി 2035 വരെ നീണ്ടു നിൽക്കുന്ന ലൈസൻസ് നേടി  ജിയോ പ്രവർത്തനം തുടങ്ങി. ഇതര കമ്പനികൾ നൽകുന്ന സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിലും ചിലത് സൗജന്യമായും ജിയോ നൽകാൻ തുടങ്ങിയത് ഈ മേഖലയിൽ സൃഷ്ടിച്ച ഞെട്ടലും, മാർക്കറ്റ് ചാഞ്ചാട്ടവും വലുതായിരുന്നു. 4G ഇന്റർനെറ്റിന് പുറമെ ജിയോ വെറും 165.8 കോടി മുടക്കി നേടിയ "ലൈസൻസ്" ഉപയോഗിച്ച്  ടെലിഫോൺ സേവനം നൽകുന്നതിന് എതിരെ സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹരജി പോയി എങ്കിലും കേന്ദ്ര സർക്കാർ കോടതിയിൽ റിലയൻസിന് പിന്തുണ നൽകി പെറ്റീഷൻ തള്ളിക്കുകയായിരുന്നു.

2G സ്പെക്ട്രം അഴിമതി ആരോപണത്തിന് ശേഷം സ്പെക്ട്രം ലൈസൻസിങ് വളരെ വില കൂടിയ ഒന്നായി മാറിയിരുന്നു. തുച്ചമായ വിലക്ക് സേവനങ്ങൾ നൽകാൻ റിലയൻസിന് നോട്ടടിക്കുന്ന പരിപാടി ഇല്ലായിരുന്നു എന്ന് വേണം ധരിക്കാൻ. അതിനാൽ നോട്ട് അടിക്കുന്ന സർക്കാർ വേണ്ട വിധം സഹായിച്ചു കൊണ്ടിരുന്നു.ഇതര സേവന ദാദാക്കളെ മാർക്കറ്റിൽ നിന്നും പുറം തള്ളുക എന്നതായിരുന്നു അംബാനി കമ്പനിയുടെ ലക്‌ഷ്യം.

സർക്കാർ സഹായത്തോടെ എതിർ കമ്പനികളുടെ interconnection access points ഉപയോഗിക്കാൻ സർക്കാർ, ട്രായ് എന്നിവരുടെ പിന്തുണയോടെ റിലയൻസ് അനുമതി നേടിയെടുത്തു.

തുച്ഛമായ നിരക്കിൽ സേവനം നൽകുന്നത്  കാരണം ജിയോ തങ്ങളുടെ കസ്റ്റമർ ഡാറ്റബേസ് വലുതാക്കി. ആളുകൾ കൂട്ടം കൂട്ടമായി ജിയോ വിളിച്ചു. പ്രവർത്തനം തുടങ്ങി ആദ്യ മാസം തന്നെ ഒന്നര കോടിയോളം ആളുകൾ ജിയോ വരിക്കാർ ആയി. ലോകത്തിലെ ഈ മേഖലയിലെ അഫ്രീദി ബാറ്റിങ് ആയിരുന്നു ഇത്. എന്നാൽ ഇവർക്കൊക്കെ സേവനം നൽകാൻ റിലയൻസ് കയ്യിൽ നിന്നും കൂടുതൽ പണം മുടക്കി. പണം കൂടുതൽ ആവശ്യമായപ്പോൾ വിദേശ സഹായത്തിനുള്ള ശ്രമം നടത്തുകയും പതിവായി.

Brookfield Asset Management എന്ന വിദേശ സ്ഥാപനത്തിന് റിലയൻസ് ഫൈബർ നെറ്റ് വർക്ക്, റിലയൻസ് ടവർ എന്നിവ വിൽക്കാൻ ഉള്ള ആലോചനയിൽ ആണ് ഇപ. ഇതിനായി നേരത്തെ തന്നെ ഫൈബർ ശൃംഖലയും ടവർ ശൃഖലയും വേറെ കമ്പനികൾ ആക്കി വച്ചിരുന്നു.

സമാനമായ രീതിയിൽ പണം മുടക്കി നഷ്ടം സഹിച്ചു മറ്റ് കമ്പനികൾ കൂടുതൽ മുന്നോട്ട് പോകില്ല. ജെറ്റ് എയർവേയ്‌സ് പൂട്ടിയ പോലെ ഒരു സുപ്രഭാതത്തിൽ എയർടെൽ, ഐഡിയ ഒക്കെ പൂട്ടി പോയേക്കാം.  അവശേഷിക്കുന്ന ഏക എതിരാളി ബിഎസ്എൻഎൽ ആണ്. ഇപ്പോൾ ഉള്ള ടെലികോം കമ്പനികളിൽ ഏറ്റവും ചെറിയ കടം ഉള്ളതും അവർക്കാണ്.

കടം കയറുന്ന കോൾ റേറ്റുകൾ.
2018 ഡിസം 31 വരെ  ജിയോയുടെ മൊത്തം കട ബാധ്യത 112100 കോടി രൂപയാണ്. ഇതിൽ  21,100 കോടി രൂപ സ്പെക്ട്രം ഫീസ് ഇനത്തിൽ കേന്ദ്ര സർക്കാരിന് നൽകാൻ ഉള്ളതാണ്. മൊത്തം കട ബാധ്യത ഇവരുടെ ആസ്തിയുടെ പല മടങ് വലുതാണ്.

CLSA അനലിസ്റ്റ് ആയ വികാസ് ജെയിൻ കരുതുന്നത് കമ്പനിയുടെ പേരിൽ ഉള്ള ഫൈബർ, ടവർ ശൃംഖലകൾ വിറ്റാൽ വലിയ കടങ്ങൾ വീട്ടാം എന്നാണ്. കാനഡയിലെ വമ്പൻ കമ്പനിയായ ബ്രുക്ഫീൽടുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനു മുൻപേ ജിയോയിൽ നിന്നും നെറ്റ് വർക്ക് ശൃംഖലകൾ ഡീമെർജ് ചെയ്തു വേറെ കമ്പനി ആക്കി കഴിഞ്ഞു.

ഭാരതി എയർടെൽ നേരിടുന്ന സഞ്ചിത കടം
1,06,000 കോടി രൂപയാണ്. വോഡഫോൺ-ഐഡിയ യുടെ കടം 1,15,000 കോടി രൂപയും.

Brokerage BankAm-Merrill Lynch നിരീക്ഷിക്കുന്നത് അനുസരിച്ചു ഇതര ടെലികോം കമ്പനികൾ തുടർച്ചയായി പ്രവർത്തന ലാഭത്തിൽ (operating income) വൻ ഇടിവ് രേഖപ്പെടുത്തുമ്പോൾ ജിയോ മാത്രമാണ് വളർച്ച രേഖപ്പെടുത്തുന്നത്.

 "the 44% on-year fall in Airtel’s India mobile Ebitda to Rs 1,954 crore in the December quarter implied “the company is still not out of the woods.” By contrast, Jio, it said, “was able to show 13% sequential growth in Ebitda compared to a 9% on-quarter decline for Airtel.”

അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ വിവിധ ഉത്തേജന പാക്കേജുകൾ വഴിയാണ് ഒബാമ സർക്കാർ ഇതിനെ നേരിട്ടത്, അല്ലാതെ 'അർഹതയുള്ളത് അതിജീവിക്കും'' എന്ന് പറഞ്ഞു കയ്യോഴിയുകയായിരുന്നില്ല.

ജിയോയിലേക്ക് വിളിക്കുമ്പോൾ "വെൽക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യു" പറയുന്ന കിളിമൊഴി/ കുട്ടപ്പൻ മൊഴി കേട്ടും അവരുടെ വസ്ത്രധരണം കണ്ടും ഇവർ ഇവർ ലാഭത്തിൽ നിന്നും എടുത്താണ് ഈ സെറ്റപ്പ് ഉണ്ടാക്കുന്നത് എന്ന് ധരിക്കരുത്. യൂബർ പോലെ കട്ടൻ ചായക്ക് വകുപ്പ് ഇല്ലെങ്കിലും മട്ടൻ ബിരിയാണി തിന്നുന്നവർ ആണ് ഡിസ്റപ്റ്റിങ് കമ്പനികൾ.

മഴമേഘങ്ങളോട് കിന്നാരം പറയുന്ന ആസാമിലെ മലമുകളിലും, നാഗാലാണ്ടിലെ ഗോത്ര വനങ്ങളിലും അസ്ഥികൾ പോലും തണുത്തുറയുന്ന കശ്മീരിലെ മഞ്ഞു മലകളിലും, സൂര്യതാപം താങ്ങിയെടുത്തു പറന്നു വരുന്ന മണൽ ധൂളികൾ നിറഞ്ഞ രാജസ്ഥാനിലും തുടങ്ങി കഥയുടെ സുൽത്താൻ ആയ ബഷീറിന്റെ ബേപ്പൂരിലും, തകഴിയുടെ വാക്കുകൾ കോറിയിട്ട കുട്ടനാട്ടിലും, അന്തമാനിലെ വിദൂര ദ്വീപുകളിലും സ്വന്തമായി സ്ഥലങ്ങളും, കെട്ടിടങ്ങളും, ടവറുകളും, ഫൈബർ ശൃംഖലകളും ഉള്ള ലക്ഷകണക്കിന് കോടി ആസ്തിയുള്ള ബിഎസ്എൻഎല്ലിന് ഇനി വായ്പ നൽകേണ്ടതില്ല എന്ന് തീരുമാനിച്ച ബാങ്ക് കൺസോർശ്യം പക്ഷെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന, കൊളാറ്ററൽ ഒന്നും ഇല്ലാതെ ഇൻവെണ്ടറി ലോൺ വാങ്ങുന്ന കടം കയറിയ സ്വകാര്യ ടെലികോം തറവാടുകൾക്ക് മുമ്പിൽ വിനയ കുനിയൻമാർ ആയി നിൽക്കുന്ന കാഴ്ച നമുക്ക് നൽകുന്ന സന്ദേശം എന്താണ് ?

മോശം സർവീസും, പുരാതന സാങ്കേതിക വിദ്യയും കൊണ്ട് ജനങ്ങളുടെ അപ്രീതി പിടിച്ചു പറ്റിയ ബിഎസ്എൻഎൽ നേർവഴിക്ക് ആയില്ല എങ്കിൽ സർക്കാർ ആണ് കാരണം. ഇനി ശമ്പളം കൂടി മുടങ്ങിയാൽ ജീവനക്കാരും "ഇത് ആരെങ്കിലും ഏറ്റെടുത്ത് ശമ്പളം ഒന്ന് തന്നാൽ മതിയായിരുന്നു" എന്ന അവസ്ഥയിൽ എത്തും.

ആസ്തികൾ ഇല്ലാതിരുന്നിട്ടു പോലും സ്വകാര്യ കമ്പനികളെ അതിന്റെ മുതലാളിമാർ തീറ്റി പോറ്റുമ്പോൾ സർക്കാർ ബിഎസ്എൻഎലിന് ദയാവധം നൽകാൻ ഉള്ള പരിപാടിയിൽ ആണ്. യമനിലെ പെട്രോൾ പമ്പിലെ ജീവനക്കാരൻ ആയ ധീരുഭായ് അംബാനി മുംബൈയിലെ ഒറ്റ മുറി ഫ്‌ളാറ്റിൽ നിന്നും അന്റാലിയ വരെ വളർന്ന "വെട്ടി" പിടിച്ച മുന്നേറ്റം ഓർക്കുന്ന ആർക്കും ഭാവിയിൽ ബിഎസ്എൻഎലിന്റെ ആസ്തി, സ്ഥാവര, ജംഗമ വസ്തുവഹകൾ ആർക്ക് നല്കാൻ ഉള്ള നാടകത്തിലെ അന്ത്യ രംഗങ്ങൾ ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
.
.കടപ്പാട്: സോഷ്യൽ അവയർനെസ്

Wednesday, 26 June 2019

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ മുസ്ലീം ജനവിഭാഗത്തിന്റെ പങ്ക്‌

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ മുസ്ലീം ജനവിഭാഗത്തിന്റെ  പങ്ക്‌

പ്രശസ്ത എഴുത്തുകാരൻ ശ്രീ കുശ്വന്ത് സിംഗ് പറയുന്നു: “ഇന്ത്യൻ സ്വാതന്ത്ര്യം മുസ്ലീങ്ങളുടെ രക്തത്തിൽ എഴുതിയതാണ്, സ്വാതന്ത്ര്യസമരത്തിൽ അവരുടെ പങ്കാളിത്തം അവരുടെ ജനസംഖ്യയുടെ ചെറിയ ശതമാനത്തിന് ആനുപാതികമായിട്ടാണ്”

ദില്ലിയിലെ ഇന്ത്യാ ഗേറ്റിൽ 95300 സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ എഴുതിയിട്ടുണ്ട്, അതിൽ 61945 മുസ്ലിം പേരുകളാണ്, അതായത് സ്വാതന്ത്ര്യസമരസേനാനികളിൽ 65% മുസ്ലീങ്ങളായിരുന്നു.
   ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി മുസ്‌ലിംകളുടെ ത്യാഗങ്ങൾ മന os പൂർവ്വം മറച്ചുവെച്ചു. സത്യം അറിയുന്നതിനായി നമുക്ക് ഇന്ത്യൻ ചരിത്രത്തിലേക്ക് നോക്കാം ...
 ഓരോ ഇന്ത്യക്കാരനും അസംഖ്യം വസ്തുതകൾ അറിയുകയും നമ്മുടെ കുട്ടികളെ സത്യം പഠിപ്പിക്കുകയും വേണം!
നിങ്ങൾക്ക് അറിയാവുന്ന ഓരോ ഇന്ത്യക്കാരനും ദയവായി പൂർണ്ണമായും വായിക്കുക .....
 വാസ്തവത്തിൽ ആദ്യത്തെ സ്വാതന്ത്ര്യസമരം ഹൈദർ അലിയായിരുന്നു. 1780 കളിലും 1790 കളിലും അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ സൈനിക ഉപയോഗത്തിനായി വിജയകരമായി വിന്യസിച്ച ഇരുമ്പ് കവചമുള്ള റോക്കറ്റുകളാണ് മൈസൂറിയൻ റോക്കറ്റുകൾ. ഹൈദർ അലിയും മകൻ ടിപ്പു സുൽത്താനും 1780 കളിലും 1790 കളിലും ബ്രിട്ടീഷ് ആക്രമണകാരികൾക്കെതിരെ റോക്കറ്റുകളും പീരങ്കികളും ഫലപ്രദമായി ഉപയോഗിച്ചു.
തന്റെ ദത്തെടുത്ത കുട്ടിക്ക് രാജ്യം നേടാനായി റാണി ജാൻഷി പോരാടിയെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ബ്രിട്ടീഷ് ഭരണാധികാരിയായ സർ.ഹെൻറി ലോറൻസിനെ വെടിവച്ച് ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തിയ ഒന്നാം സ്വാതന്ത്ര്യയുദ്ധത്തിലെ നായികയല്ല ബീഗം ഹസ്രത്ത് മഹൽ എന്ന് നമുക്കറിയാം. 1857 ജൂൺ 30 ന് ചിൻഹാറ്റിൽ നടന്ന നിർണ്ണായക യുദ്ധത്തിൽ.
 “ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമര” ത്തിന്റെ സംഘാടകനും നേതാവുമായ മൗലവി അഹമദുള്ള ഷാ ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ - പലരും കൊല്ലപ്പെട്ടു, അവരിൽ 90% മുസ്‌ലിംകളും! ബ്രിട്ടീഷ് രാജിനെതിരെ ഗൂ iring ാലോചന നടത്തിയതിന് 27 വയസ്സുള്ളപ്പോൾ ആദ്യമായി തൂക്കിലേറ്റപ്പെട്ടയാളാണ് അഷ്ഫാക്കുല്ല ഖാൻ.
  മൗലാന അബുൽ കലാം ആസാദ് ഇന്ത്യൻ പണ്ഡിതനും ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന മുസ്ലീം നേതാവുമായിരുന്നു. മഹാത്മാഗാന്ധിയുടെ ‘മദ്യവിൽപ്പനശാല’കൾക്കെതിരായ പിക്കറ്റിംഗ് പ്രതിഷേധത്തിൽ പങ്കെടുത്ത 19 പേരിൽ 10 പേർ മുസ്ലീങ്ങളായിരുന്നു!
1857 ലെ നിസ്സംഗ പോരാട്ടത്തിലേക്ക് നയിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ശക്തമായി പോരാടിയ അവസാന മുഗൾ ചക്രവർത്തി ബദൂർ ഷാ ആയിരുന്നു. രാജീവ് ഗാന്ധി ബഹാദൂർ ഷായുടെ ശവക്കുഴി എഴുതി: “നിങ്ങൾക്ക് (ബഹാദൂർ ഷാ) ഇന്ത്യയിൽ ഭൂമി ഇല്ലെങ്കിലും, നിങ്ങൾക്കിവിടെയുണ്ട്, നിങ്ങളുടെ പേര് ജീവിച്ചിരിപ്പുണ്ട്… ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യയുദ്ധത്തിന്റെ ചിഹ്നത്തിന്റെയും അണിനിരക്കുന്നതിന്റെയും ഓർമ്മയ്ക്കായി ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു…. ”
ഇന്ത്യൻ നാഷണൽ ആർമിക്ക് (ഐ‌എൻ‌എ) ദശലക്ഷക്കണക്കിന് രൂപ സംഭാവന ചെയ്ത എം.കെ.എം അമീർ ഹംസ, ഐ‌എൻ‌എയുടെ ആസാദ് ലൈബ്രറി റീഡിംഗ് പ്രചാരണത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ദരിദ്രരാണ്, രാമനാഥപുരം തമിഴ്‌നാട്ടിലെ വാടക വീട്ടിൽ താമസിക്കുന്നു.
മേമൻ അബ്ദുൽ ഹബീബ് യൂസഫ് മർഫാനി, തന്റെ മൊത്തം സമ്പാദ്യം ഒരു കോടി രൂപ ഇന്ത്യൻ നാഷണൽ ആർമിക്ക് സംഭാവന ചെയ്തു - ആ ദിവസങ്ങളിലെ ഒരു നാട്ടുരാജ്യമായ തുക, തന്റെ മുഴുവൻ സ്വത്തും പൂർണമായും നേതാജിയുടെ ഐ‌എൻ‌എയ്ക്ക് നൽകി. ഇന്ത്യൻ നാഷണൽ ആർമിയിൽ (ഐ‌എൻ‌എ) ഒരു സൈനികൻ, രാഷ്ട്രീയക്കാരൻ, ചീഫ് ഓഫീസർ, കമാൻഡർ എന്നിവരായിരുന്നു ഷാ നവാസ് ഖാൻ.
നേതാജിയുടെ മന്ത്രാലയത്തിൽ 19 മന്ത്രിമാരുണ്ടായിരുന്നു, അതിൽ 5 പേർ മുസ്ലീങ്ങളായിരുന്നു
  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി 30 ലക്ഷം രൂപ സംഭാവന ചെയ്ത അമ്മ ബീവിമ്മ എന്ന മുസ്ലീം വനിത.
അബുൽ കലാം ആസാദ്, ജിന്ന, ബീഹാറിലെ നവാബ് എന്നിവരാണ് സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയത്
സുരയ്യ തിയാബ്ജി (ഒരു മുസ്ലീം വനിത) നിലവിലെ ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തു

 സ്വാതന്ത്ര്യസമരത്തിനായി മുസ്‌ലിംകൾ മസ്ജിദുകൾ ഉപയോഗിച്ചു. ഉത്തർപ്രദേശിലെ ഒരു വിശുദ്ധ മസ്ജിദിൽ ഒരു ഇമാം ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് അഭിസംബോധന ചെയ്യുമ്പോൾ, ബ്രിട്ടീഷ് സൈന്യം ആ മസ്ജിദിലെ എല്ലാ മുസ്‌ലിംകളെയും വെടിവച്ചു കൊന്നു - എന്നിട്ടും ആ മസ്ജിദിന്റെ ചുവരുകളിൽ സ്വാതന്ത്ര്യസമരസേനാനികളുടെ വരണ്ട രക്തം നിങ്ങൾ കാണുന്നു. മുസ്ലീങ്ങൾ 800 വർഷത്തിലേറെയായി ഇന്ത്യ ഭരിച്ചു, ബ്രിട്ടീഷ്, ഡച്ച്, ഫ്രഞ്ച് എന്നിവ പോലെ അവർ ഇന്ത്യയിൽ നിന്ന് ഒന്നും മോഷ്ടിച്ചില്ല.

* മുസ്‌ലിംകൾ ഇവിടെ താമസിച്ചു, ഇവിടെ ഭരിച്ചു, മരിച്ചു. സാഹിത്യം, വാസ്തുവിദ്യ, ജുഡീഷ്യൽ, പൊളിറ്റിക്കൽ ഘടന, ഗവൺമെന്റ് ബോഡി, മാനേജുമെന്റ് ഘടന എന്നിവയിൽ ധാരാളം അറിവുകൾ കൊണ്ടുവന്നുകൊണ്ട് അവർ ഇന്ത്യയെ ഏകീകൃതവും പരിഷ്കൃതവുമായ ഒരു രാജ്യമായി വികസിപ്പിച്ചു, അത് ഇപ്പോഴും ഇന്ത്യൻ മാനേജ്മെൻറ് തന്ത്രത്തിൽ ഉപയോഗിക്കുന്നു!
തമിഴ്‌നാട്ടിൽ ഇസ്മായിൽ ഷാഹെബും മാരുഡ നായഗവും ബ്രിട്ടീഷുകാർക്കെതിരെ തുടർച്ചയായി 7 വർഷം പോരാടി. അവർ ബ്രിട്ടീഷ് ഭയത്തെ നരകം പോലെ ആക്കി.
നമുക്കെല്ലാവർക്കും അറിയാം V.O.C (കപ്പലോതിയ തമിഴ്ഷൻ) - ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധത്തിൽ വെസ്റ്റ് ഇന്ത്യൻ കമ്പനിക്കെതിരെ കപ്പൽ കയറിയ ആദ്യത്തെ നാവികൻ, എന്നാൽ ആ കപ്പൽ സംഭാവന ചെയ്തത് ഫക്കിർ മുഹമ്മദ് റാവത്തറാണെന്ന് എത്ര പേർക്ക് അറിയാം!
വി‌ഒ‌സി അറസ്റ്റിലായപ്പോൾ, വി‌ഒ‌സിയെ മോചിപ്പിക്കാനുള്ള പ്രകടനത്തിന് മുഹമ്മദ് യാസീനെ ബ്രിട്ടീഷ് പോലീസ് വെടിവച്ചു കൊന്നു.
തിരുപ്പൂർ കുമാരൻ (“കോഡി കറ്റ കുമാരൻ”) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. കുമാരനോടൊപ്പം മറ്റ് 7 പേരെ അറസ്റ്റ് ചെയ്തു - എല്ലാവരും മുസ്ലീങ്ങൾ, അബ്ദുൾ ലത്തീഫ്, അക്ബർ അലി, മൊഹീദീൻ ഖാൻ, അബ്ദുൾ റഹിം, വാവു ഷഹീബ്, അബ്ദുൾ ലത്തീഫ്, ഷെയ്ഖ് ബാബ ഷാഹെബ്
ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി മുസ്ലീങ്ങളുടെ ത്യാഗത്തെക്കുറിച്ച് ഒരാൾക്ക് ആയിരക്കണക്കിന് പേജുകൾ പുസ്തകങ്ങളായി എഴുതാൻ കഴിയും, പക്ഷേ നിർഭാഗ്യവശാൽ, സാമുദായിക തീവ്രവാദികളുടെ ആധിപത്യം, മതഭ്രാന്തൻ ഹിന്ദുക്കൾ ഈ സത്യം മറച്ചുവെച്ചു, ചരിത്രം ഇന്ത്യൻ ചരിത്ര പുസ്തകങ്ങളിൽ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു.
വാസ്തവത്തിൽ വികലമായ ചരിത്രം വോട്ട് നേടുന്നതിനായി ആളുകളെ ഭിന്നിപ്പിക്കുന്നതിന് തിരുത്തിയെഴുതപ്പെടുന്നു.
ദേശസ്നേഹികളായ ഇന്ത്യക്കാർ ദുഷ്ട രാഷ്ട്രീയക്കാർക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണം, ഒപ്പം ശക്തവും പുരോഗമനപരവുമായ ഒരു രാഷ്ട്രത്തിനായി എല്ലാ പൗരന്മാരെയും ഒരുമിപ്പിക്കുന്നതിനായി പ്രവർത്തിക്കുക.

Tuesday, 18 June 2019

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..9


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 9


പട്ടേലിന് വേണ്ടി നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ചേർക്കുന്ന മൗണ്ട് ബാറ്റൺ ൻ്റെ ശ്രമങ്ങൾ ഗണ്യമാം വിധം വിജയിച്ചു കൊണ്ടിരുന്നു എതിർത്തവരെയെല്ലാം കോൺഗ്രസ്സ് സമ്മർദ്ദം ചെലുത്തി ഇന്ത്യൻ യൂണിയനിൽ ചേർത്തു. ഒറീസയിലെയും തിരുവിതാംകൂറിലെയും ജോധപ്പൂരിലെയും രാജാക്കൻമാരെ ഇത്തരത്തിൽ ഇന്ത്യൻ യൂണിയനിൽ ചേർത്തു പാകിസ്ഥാൻ്റെ ഉള്ളിലാവുന്ന 5 രാജ്യങ്ങളിലെ രാജാക്കൻമാർ ജിന്നയുടെ അടുത്തേക്ക് നീങ്ങി മൗണ്ട്ബാറ്റണും വി.പി മേനോനും കൂടി മൂന്ന് നാട്ടുരാജ്യങ്ങൾ ഒഴുകെ മറ്റെല്ലാം കൈവശപ്പെടുത്തി ആ മൂന്ന് നാട്ട് രാജ്യങ്ങൾ ഹൈദരാബാദ്, ജനുഗുഡ്,കാശ്മീർ എന്നിവ ആയിരുന്നു.
സൈനിക പാളയങ്ങളിലും ഔദ്ദ്യോഗിക വസതികളിലും ഗവൺമെൻ്റ് മന്ദിരങ്ങളിലും ആഗസ്റ്റ് 14 ാം തിയതി സൂര്യാസ്തമയ വേളയിൽ ആയിരകണക്കിന് ബ്രിട്ടീഷ് പതാകകൾ താഴ്ത്തപ്പെട്ടു നെഹറുവിന് അന്ന് വൈകുന്നേരം ഒരു ഫോൺവിളി വന്നു ലാഹോറിലെ ഓൾഡ് സിറ്റിയിൽ നിന്നാണ് ആ ഫോൺവിളി അവിടെ ഹിന്ദുക്കളും സിക്കുകാരും പാർക്കുന്ന പ്രദേശത്തെ ജലവിതരണം വിച്ഛേദിച്ചിരിക്കുന്നു അത്യുഗ്രമായ ചൂടിൽ ദാഹം കൊണ്ട് ആളുകൾക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് ഒരു പാത്രം വെള്ളത്തിന് വേണ്ടി വീടിന് പുറത്തിറങ്ങുന്നവരെ കശാപ്പ് ചെയ്യുന്നു നഗരത്തിലെ അരഡസനോളം ഭാഗങ്ങളിൽ അനിയന്ത്രിതമായ് തീ ആളി പടർന്ന് കഴിഞ്ഞിരുന്നു ഇതെല്ലാം കേട്ടുകൊണ്ടിരുന്ന മകൾ ഇന്ദിരയോടും അതിഥിയായ പത്മജ നായഡുവിനോടും നെഹറു പറഞ്ഞു ലാഹോർ കത്തിയെരിയുംബോൾ ഇന്ന് രാത്രിയിലെ തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ എൻ്റെ ഹൃദയം ആഹ്ളാദബരിധമാണെന്ന് ഞാൻ എങ്ങനെ നടിക്കും
നെഹറു തൻ്റെ പ്രസംഗം കഴിഞ്ഞ് അർദ്ധരാത്രിയാകുംബോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കുമായുള്ള സേവനത്തിന് സ്വയം പ്രതിജ്ഞചെയ്യണം എന്ന് പറഞ്ഞു കോരിച്ചൊരിയുന്ന മഴനനഞ്ഞ് ആയിരകണക്കിന് ജനങ്ങൾ ആ സമ്മേളനഹാളിന് ചുറ്റും നിശബ്ദരായ് നിന്നു അധ്യക്ഷവേദിയിലെ നാഴികമണിയിൽ പത്രണ്ട് മണിനാദം മുഴങ്ങുംബോൾ എല്ലാവരും നിശബ്ദരായിരുന്നു ആ മണിനാദം നിലച്ചതും മട്ടുപ്പാവിൽ ഒരുങ്ങി നിന്നിരുന്ന മനുഷ്യ രൂപത്തിൽ നിന്ന് ഒരു യുഗത്തിൻ്റെ സമാപനം സൂചിപ്പിക്കുന്ന ആ ശംഖനാദം ഉയർന്നു
ബ്രിട്ടീഷ് സാമ്രാജ്യം എന്ന ഗംഭീരവും പാപിഷ്ഠവുമായ മഹാസൗധം ഇല്ലാതായി രണ്ട് രാജ്യങ്ങളുടെ വിശാലതയിൽ ആഹ്ളാദാരവങ്ങളായും ഒരായിരം ചെറിയ പ്രകടനമായും അത് പ്രതിഫലിച്ചു കൽക്കത്ത നഗരത്തിൻ്റെ കേന്ദ്രവീഥിയിൽ ബ്രിട്ടീഷ് വാഴ്ച്ചയുടെ അടയാളങ്ങളെല്ലാം അവേശഭരതരായ ജനങ്ങൾ നീക്കം ചെയ്തു സിംലയിൽ മുൻപ് ഒരു ഇന്ത്യക്കാരനും നാടൻ വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പാടില്ലെന്ന് വിലക്കിയിരുന്ന മാൾ തെരുവിലൂടെ സാരിയും ധോത്തിയും ധരിച്ച നൂറുകണക്കിനാളുകൾ പൊട്ടിച്ചിരിച്ചുകൊണ്ട് പാഞ്ഞു ഡൽഹി ദീപങ്ങളാൽ സ്വാതന്ത്ര്യം ആഘോഷിച്ചു. ഉല്ലാസത്തോടെ നടക്കാനും ഹർഷാരവം മുഴക്കാനും പാടാനുമായ് ആളുകൾ സൈക്കളിലും കുതിരവണ്ടിയിലും കാറിലും ഒക്കെ ആയ് ഡൽഹിയിലേക്ക് ഒഴുകി കൊണ്ടിരുന്നു

ആഗസ്റ്റ് 15 പകൽ അന്നത്തെ ആദ്യത്തെ ഔദ്യോഗിക ചടങ്ങ് ആരംഭിക്കുകയായിരുന്നു പുതിയ ഇന്ത്യ ഡൊമിനിയൻ്റെ ഭരണഘടനാ വിധേയനായ ആദ്യത്തെ ഗവർണർ ജനറലിൻ്റെ സത്യവാചകം ചൊല്ലലായിരുന്നു അത് സ്വതന്ത്ര ഇന്ത്യയുടെ വിശ്വസ്തനും വിനീതനുമായ പ്രദമ ദാസനായിരിക്കാം എന്ന് അദ്ദേഹം ഭക്തി പുരസ്സരം പ്രതിജ്ഞ ചെയ്തു. അദ്ദേഹം അവസാനിപ്പിച്ചപ്പോൾ നെഹറുവും മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു പുറത്ത് ആഹ്ളാദ ഭരിതമായ തലസ്ഥാനത്തുടന്നീളം ഈ അവസരത്തെ കുറിക്കുന്ന 21 ആചാര വെടികൾ മുഴങ്ങിതുടങ്ങി
Image may contain: one or more people, people standing and outdoor

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 8


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 8


നാട്ടുരാജ്യങ്ങളുമായി ഇടപെടുന്നതിന് ചുമതലപ്പെട്ട മന്ത്രിയായ സർദ്ദാർ പട്ടേലിന് മുൻ പിൽ മൗണ്ട് ബാറ്റൺ ഒരു നിർദേശം വച്ചു രാജാക്കൻമാർക്ക് അവരുടെ സ്ഥാനപേരുകളും കൊട്ടാരങ്ങളും അറസ്റ്റിൽ നിന്ന് ഒഴിവും ബ്രിട്ടീഷ് ബഹുമതികൾ തുടരാനുള്ള അവകാശവും അർധനയതന്ത്ര പദവിയും അനുവദിക്കാൻ കോൺഗ്രസ്സ് തയ്യാറാകുമെങ്കിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദങ്ങളും ലൗകികാധികരങ്ങളും ഉപേക്ഷിച്ച് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള കരാറിൽ ഒപ്പുവെക്കുന്നതിന് അവരെ പ്രേരിപ്പിക്കാം എന്ന് മൗണ്ട് ബാറ്റൺ പറഞ്ഞു ഈ നിർദ്ദേശം ആകർഷകമായ് പട്ടേലിന് തോന്നി രാജാക്കൻമാരുമായ് ഇടപെടുന്നതിന് മൗണ്ട്ബാറ്റണെ കവച്ച് വയ്ക്കുന്ന ഒരാൾ കോൺഗ്രസ്സിൽ ഇല്ലെന്ന് പട്ടേൽ മനസിലാക്കി അദ്ദേഹം വൈസ്രോയിയോട് പറഞ്ഞു അതിൽ എല്ലാവരും ഉണ്ടായിരിക്കണം അതു ആഗ്സ്റ്റ് 15 ന് മുൻപ് ഏതാനം ആഴ്ച്ചകൾക്കുള്ളിൽ വേണം താനും
യുദ്ധത്തിന് മുൻപ് ബ്രിട്ടനിലെ ലഘുപത്രങ്ങളുടെ വായനക്കാരെ ഇക്കിളിപ്പെടുത്തിയ മിസ്സറ്റർ 'എ' ആയ കാശ്മീരിലെ പരമ്പരാഗത ഹിന്ദു രാജാവിനെ കാണാനും കാശ്മീരിൻ്റെ ഭാവിയെ കുറിച്ച് ഒരു തീരുമാനം മടിച്ച് നിൽക്കുന്ന രാജാവിൽ നിന്നും ഉണ്ടാക്കിയെടുക്കുന്നതിനും ആയ് മൗണ്ട്ബാറ്റൺ പുറപ്പിട്ടു. പക്ഷേ കാശ്മീർ ഇന്ത്യയിൽ ചേർക്കുന്നതിനല്ല പാകിസ്താനിൽ ചേർക്കുന്നതിനാണ് മൗണ്ട് ബാറ്റൺ ഉദ്ദേശിച്ചത് അവിടെയുള്ള ജനങ്ങളിൽ ഭൂരിഭക്ഷം മുസ്ളീങ്ങളായിരുന്നു പുതിയ ഇസ്ളാമിക രാജ്യത്തിന് pakistan എന്ന പേര് നിർദേശിച്ചപ്പോൾ തന്നെ അതിലെ 'K' കാശ്മീരിനെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു.
ജനസംഖ്യയിലെ ഭൂരിപക്ഷവും ഭൂമിശാസ്ത്രമായ സ്ഥിതിയും പരിഗണിച്ച് ഹരിസിങ്ങ് പാകിസ്താനിൽ ചേരുകയാണങ്കിൽ അതിൻ്റെ സ്വാഭാവികത ഇന്ത്യ മനസിലാക്കുമെന്നും എതിർപ്പുണ്ടാകുകയില്ലെന്നും ഭാവിയിലെ ഇന്ത്യാ ഗവൺമെൻ്റന് വേണ്ടി പട്ടേൽ നൽകിയ ഉറപ്പുമായിട്ടാണ് താൻ വന്നിരിക്കുന്നത് എന്ന് മൗണ്ട് ബാറ്റൺ പറഞ്ഞു കൂടാതെ ഹരി സിങ്ങ് ഒരു ഹിന്ദുരാജാവാണെങ്കിലും അദ്ദേഹത്തെ സ്വാഗതം ചെയ്യാമെന്നും തൻ്റെ പുതിയ ഡൊമിനിയനിൽ ബഹുമാന്യമായ സ്ഥാനം നൽകാമെന്നും ജിന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നു മൗണ്ട് ബാറ്റൺ അറിയിച്ചു
ഒരു തരത്തിലും പാകിസ്താനോട് ചേരാൻ താൻ ആഗ്രഹിക്കുന്നില്ല ഹരിസിങ്ങ് മറുപിടി നൽകി 'ശരി' അത് നിങ്ങൾക്ക് തീരുമാനിക്കാം എങ്കിലും നിങ്ങളുടെ ജനങ്ങളിൽ ഭൂരിപക്ഷവും മുസ്ളീങ്ങളാണ് എന്ന കാര്യം കരുതലോടെ ചിന്തിക്കണം അഥവാ പാകിസ്താനോട് ചേരുന്നില്ലങ്കിൽ നിങ്ങൾ ഇന്ത്യയിൽ ചേരണം അങ്ങനെ ചെയ്താൽ നിങ്ങളുടെ അതിർത്തികളുടെ ഭദ്രതയ്ക്കായ് ഒരു സൈനിക വിഭാഗത്തെ ഇങ്ങോട്ടയക്കാൻ ഞാൻ ഏർപ്പാട് ചെയ്യാം മൗണ്ട് ബാറ്റൺ പറഞ്ഞു
'ഇല്ല' മഹാരാജാവ് പറഞ്ഞു ഇന്ത്യയിൽ ചേരാനും ഞാൻ ആഗ്രഹിക്കുന്നില്ല ഞാൻ സ്വന്തമായ് നിൽക്കാൻ ഉദ്ദേശിക്കുന്നു. വൈസ്രോയ് ദേഷ്യപ്പെട്ടു നിങ്ങളുടെ മനോഭാവം ഇന്ത്യയെയും പാകിസ്താനെയും കലഹത്തിലേക്ക് നയിക്കുമോ എന്നാണെൻ്റെ ഭയം പരസ്പരം കഠാര ഉയർത്തി നിൽക്കുന്ന രണ്ട് വിരോധികളായിരിക്കും നിങ്ങളുടെ അയൽക്കാർ അവരുടെ വടംവലിക്ക് നിങ്ങളായിരിക്കും കാരണം ഒരു സമരരംഗത്ത് വച്ച് നിങ്ങൾ അവസാനിക്കും അതാണ് ഉണ്ടാകാൻ പോകുന്നത് നിങ്ങൾ കരുതലോടെ പ്രവർത്തിക്കുന്നില്ലങ്കിൽ നിങ്ങളുടെ സിംഹാസനം നഷ്ടപ്പെടും മാത്രമല്ല നിങ്ങളുടെ ജീവിതവും മൗണ്ട് ബാറ്റൺ പറഞ്ഞു
രണ്ട് ദിവസം അവിടെ താമസിച്ച മൗണ്ട് ബാറ്റൺ രാജാവിൻ്റെ മനസ്സിന് ഇളക്കം തട്ടി തുടങ്ങി എന്ന് തോന്നിയതുകൊണ്ട് മൂന്നാം ദിവസം രാവിലെ താൻ മടങ്ങിപോകുന്നതിന് മുൻപ് തനും തൻ്റെ സ്റ്റാഫ് അംഗങ്ങളും രാജാവും രാജാവിൻ്റെ പ്രധാനമന്ത്രിയെയും കൂടി പങ്കെടുക്കുന്ന ഔപചാരിക സമ്മേളനം നടത്തണമെന്നും യോജിച്ച ഒരു നയപ്രസ്താവന തയ്യാറാക്കണമെന്നും വൈസ്രോയി നിർദേശിച്ചു അങ്ങയേക്ക് നിർബന്ധമാണെങ്കിൽ അങ്ങനെയാവാം മഹാരാജാവ് സമ്മതിച്ചു

അടുത്ത ദിവസം രാവിലെ ഒര എ.ഡി.സി മൗണ്ട് ബാറ്റൺൻ്റെ അടുത്ത് ചെന്ന് മഹാരാജാവിന് വയറ്റിൽ എന്തോ തകരാറാണെന്നും അവരുടെ ചെറിയ യോഗത്തിൽ പങ്കെടുക്കാൻ ഡോക്ടർ അനുവദിക്കുന്നില്ലെന്നും ഇതിൽ രാജാവിന് ഖേദമുണ്ടെന്നും അറിയിച്ചു ഈ കഥ തികച്ചും അസംബന്ധമാണെന്ന് മൗണ്ട് ബാറ്റണ് അറിയാമായിരുന്നു ഡോക്ടറുടെ നിർദേശം പൊക്കിപ്പിടിച്ച് മൗണ്ട് ബാറ്റൺ പോകുന്നതിന് മുൻപ് ഒന്ന് കാണാൻകൂടി ഹരിസിങ്ങ് വിസമ്മതിച്ചു. ഇത്രയും കാലം ഇന്ത്യാ - പാകിസ്താൻ ബന്ധങ്ങളെ വഷളാക്കുകയും ലോക സമാധാനത്തെ അപകടപ്പെടുത്തുകയും ചെയ്ത ഒരു പ്രശ്നത്തിൻ്റെ ഉൽഭവം ആ നയതന്ത്രപരമായ വയറ്റുവേദനയിൽ നിന്നായിരുന്നു..
Image may contain: 1 person

Search This Blog