Tuesday 18 June 2019

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..9


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 9


പട്ടേലിന് വേണ്ടി നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ചേർക്കുന്ന മൗണ്ട് ബാറ്റൺ ൻ്റെ ശ്രമങ്ങൾ ഗണ്യമാം വിധം വിജയിച്ചു കൊണ്ടിരുന്നു എതിർത്തവരെയെല്ലാം കോൺഗ്രസ്സ് സമ്മർദ്ദം ചെലുത്തി ഇന്ത്യൻ യൂണിയനിൽ ചേർത്തു. ഒറീസയിലെയും തിരുവിതാംകൂറിലെയും ജോധപ്പൂരിലെയും രാജാക്കൻമാരെ ഇത്തരത്തിൽ ഇന്ത്യൻ യൂണിയനിൽ ചേർത്തു പാകിസ്ഥാൻ്റെ ഉള്ളിലാവുന്ന 5 രാജ്യങ്ങളിലെ രാജാക്കൻമാർ ജിന്നയുടെ അടുത്തേക്ക് നീങ്ങി മൗണ്ട്ബാറ്റണും വി.പി മേനോനും കൂടി മൂന്ന് നാട്ടുരാജ്യങ്ങൾ ഒഴുകെ മറ്റെല്ലാം കൈവശപ്പെടുത്തി ആ മൂന്ന് നാട്ട് രാജ്യങ്ങൾ ഹൈദരാബാദ്, ജനുഗുഡ്,കാശ്മീർ എന്നിവ ആയിരുന്നു.
സൈനിക പാളയങ്ങളിലും ഔദ്ദ്യോഗിക വസതികളിലും ഗവൺമെൻ്റ് മന്ദിരങ്ങളിലും ആഗസ്റ്റ് 14 ാം തിയതി സൂര്യാസ്തമയ വേളയിൽ ആയിരകണക്കിന് ബ്രിട്ടീഷ് പതാകകൾ താഴ്ത്തപ്പെട്ടു നെഹറുവിന് അന്ന് വൈകുന്നേരം ഒരു ഫോൺവിളി വന്നു ലാഹോറിലെ ഓൾഡ് സിറ്റിയിൽ നിന്നാണ് ആ ഫോൺവിളി അവിടെ ഹിന്ദുക്കളും സിക്കുകാരും പാർക്കുന്ന പ്രദേശത്തെ ജലവിതരണം വിച്ഛേദിച്ചിരിക്കുന്നു അത്യുഗ്രമായ ചൂടിൽ ദാഹം കൊണ്ട് ആളുകൾക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് ഒരു പാത്രം വെള്ളത്തിന് വേണ്ടി വീടിന് പുറത്തിറങ്ങുന്നവരെ കശാപ്പ് ചെയ്യുന്നു നഗരത്തിലെ അരഡസനോളം ഭാഗങ്ങളിൽ അനിയന്ത്രിതമായ് തീ ആളി പടർന്ന് കഴിഞ്ഞിരുന്നു ഇതെല്ലാം കേട്ടുകൊണ്ടിരുന്ന മകൾ ഇന്ദിരയോടും അതിഥിയായ പത്മജ നായഡുവിനോടും നെഹറു പറഞ്ഞു ലാഹോർ കത്തിയെരിയുംബോൾ ഇന്ന് രാത്രിയിലെ തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ എൻ്റെ ഹൃദയം ആഹ്ളാദബരിധമാണെന്ന് ഞാൻ എങ്ങനെ നടിക്കും
നെഹറു തൻ്റെ പ്രസംഗം കഴിഞ്ഞ് അർദ്ധരാത്രിയാകുംബോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കുമായുള്ള സേവനത്തിന് സ്വയം പ്രതിജ്ഞചെയ്യണം എന്ന് പറഞ്ഞു കോരിച്ചൊരിയുന്ന മഴനനഞ്ഞ് ആയിരകണക്കിന് ജനങ്ങൾ ആ സമ്മേളനഹാളിന് ചുറ്റും നിശബ്ദരായ് നിന്നു അധ്യക്ഷവേദിയിലെ നാഴികമണിയിൽ പത്രണ്ട് മണിനാദം മുഴങ്ങുംബോൾ എല്ലാവരും നിശബ്ദരായിരുന്നു ആ മണിനാദം നിലച്ചതും മട്ടുപ്പാവിൽ ഒരുങ്ങി നിന്നിരുന്ന മനുഷ്യ രൂപത്തിൽ നിന്ന് ഒരു യുഗത്തിൻ്റെ സമാപനം സൂചിപ്പിക്കുന്ന ആ ശംഖനാദം ഉയർന്നു
ബ്രിട്ടീഷ് സാമ്രാജ്യം എന്ന ഗംഭീരവും പാപിഷ്ഠവുമായ മഹാസൗധം ഇല്ലാതായി രണ്ട് രാജ്യങ്ങളുടെ വിശാലതയിൽ ആഹ്ളാദാരവങ്ങളായും ഒരായിരം ചെറിയ പ്രകടനമായും അത് പ്രതിഫലിച്ചു കൽക്കത്ത നഗരത്തിൻ്റെ കേന്ദ്രവീഥിയിൽ ബ്രിട്ടീഷ് വാഴ്ച്ചയുടെ അടയാളങ്ങളെല്ലാം അവേശഭരതരായ ജനങ്ങൾ നീക്കം ചെയ്തു സിംലയിൽ മുൻപ് ഒരു ഇന്ത്യക്കാരനും നാടൻ വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പാടില്ലെന്ന് വിലക്കിയിരുന്ന മാൾ തെരുവിലൂടെ സാരിയും ധോത്തിയും ധരിച്ച നൂറുകണക്കിനാളുകൾ പൊട്ടിച്ചിരിച്ചുകൊണ്ട് പാഞ്ഞു ഡൽഹി ദീപങ്ങളാൽ സ്വാതന്ത്ര്യം ആഘോഷിച്ചു. ഉല്ലാസത്തോടെ നടക്കാനും ഹർഷാരവം മുഴക്കാനും പാടാനുമായ് ആളുകൾ സൈക്കളിലും കുതിരവണ്ടിയിലും കാറിലും ഒക്കെ ആയ് ഡൽഹിയിലേക്ക് ഒഴുകി കൊണ്ടിരുന്നു

ആഗസ്റ്റ് 15 പകൽ അന്നത്തെ ആദ്യത്തെ ഔദ്യോഗിക ചടങ്ങ് ആരംഭിക്കുകയായിരുന്നു പുതിയ ഇന്ത്യ ഡൊമിനിയൻ്റെ ഭരണഘടനാ വിധേയനായ ആദ്യത്തെ ഗവർണർ ജനറലിൻ്റെ സത്യവാചകം ചൊല്ലലായിരുന്നു അത് സ്വതന്ത്ര ഇന്ത്യയുടെ വിശ്വസ്തനും വിനീതനുമായ പ്രദമ ദാസനായിരിക്കാം എന്ന് അദ്ദേഹം ഭക്തി പുരസ്സരം പ്രതിജ്ഞ ചെയ്തു. അദ്ദേഹം അവസാനിപ്പിച്ചപ്പോൾ നെഹറുവും മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു പുറത്ത് ആഹ്ളാദ ഭരിതമായ തലസ്ഥാനത്തുടന്നീളം ഈ അവസരത്തെ കുറിക്കുന്ന 21 ആചാര വെടികൾ മുഴങ്ങിതുടങ്ങി
Image may contain: one or more people, people standing and outdoor

No comments:

Post a Comment

Search This Blog