Tuesday 26 September 2017

'മഹാരാജാ ജയ്സിങ്ങും റോൾസ് റോയ്സ് കാറുകളും


'മഹാരാജാ ജയ്സിങ്ങും  റോൾസ് റോയ്സ് കാറുകളും
Courtesy; Prince Pavithran -  Charithraanveshikal
ലോകത്തിലെ ഏറ്റവും വിലകൂടിയതും രാജകുടുംബക്കാർ മാത്രം ഉപയോഗിച്ചിരുന്നതുമായ 'റോൾസ് റോയ്സ്' കാറുകൾ 'ചപ്പുചവർനീക്കംചെയ്യാനും' 'തൂത്ത് വാരാനും' ഉപയോഗിച്ച
'മഹാരാജാ ജയ്സിങ്ങിന്റെ' ചരിത്രം:-
ഇന്ത്യൻ രാജാക്കന്മാർ എത്രത്തോളം അതിസമ്പന്നരും ആർഭാടപ്രിയരുമായിരുന്നെന്ന് രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുണ്ടായിരുന്ന റോൾസ് റോയ്സ് കാറുകളുടെ വിറ്റുവരവ് നോക്കിയാൽ മനസ്സിലാകും. ഏകദേശം 20000 ത്തോളം റോൾസ് റോയ്സ് കാറുകൾ നിമ്മിച്ചതിൽ 25% ത്തിലധികവും ഇറക്കുമതിചെയ്തുപയോഗിച്ചത് നമ്മുടെ രാജാക്കന്മാരായിരുന്നു. അതായത് ഒരു 'നാട്ടുരാജാവിന്റെ' കയ്യിൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് റോൾസ് റോയ്സ് കാറുകളെങ്കിലും ഉണ്ടായിരുന്നു. 'രാജസാഥാനിലെ' 'ആൽവാർ' രാജ്യത്തെ രാജാവായിരുന്ന 'മഹാരാജാ ജയ്സിങ്ങ്' 1920-ൽ ലണ്ടൻ സന്ദർശിക്കുകയുണ്ടായി. വലിയസുരക്ഷാഭീഷണികളൊന്നും നിലനില്ക്കാത്തതുകൊണ്ട് അദ്ദേഹം പരിവാരങ്ങളില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ 'ലണ്ടൻ' തെരുവുകൾ ചുറ്റിക്കാണാനായിറങ്ങി.
നടന്നുനടന്ന് അദ്ദേഹം ഒരു 'റോൾസ് റോയ്സ്' കാർ ഷോറൂമിലെത്തി. 'വർണ്ണവൈവിദ്ധ്യം' ബ്രിട്ടീഷ് മനസ്സുകളിൽ കൊടികുത്തിവാണകാലമായിരുന്നു അത്. ആ ഷോറൂമിലെ സെയിൽസ്മാനാകട്ടെ ഈ 'വർണ്ണവെറിയുടെ' ആൾരൂപവും. പുതിയ മോഡൽ 'റോൾസ് റോയ്സ് കാറുകൾ' കണ്ട 'മഹാരാജാ ജയ്സിങ്ങ്' കൗതുകത്തോടെ ഷോറൂമിനുള്ളിലേക്ക് പ്രവേശിച്ചു. ആരാണ് വരുന്നതെന്നറിയാതെ ആ 'ബ്രിട്ടീഷ് സെയിൽസ്മാൻ' അദ്ദേഹത്തെ വാക്കുകൾകൊണ്ട് അപമാനിച്ചു. തന്റെ ജീവിതത്തിലാദ്യമായി നേരിട്ട ഈ അപമാനം അദ്ദേഹത്തെ വിചിത്രമായൊരു പ്രതികാരം ചെയ്യുവാൻ പ്രേരിപ്പിച്ചു. ചുറ്റിക്കറക്കംകഴിഞ്ഞെത്തിയ 'മഹാരാജാ ജയ്സിങ്ങ്' 'റോൾസ് റോയ്സ് ഷോറൂമിലേക്ക്' തന്റെ പരിവാരങ്ങളടക്കം ഒരു രാജകീയവിരുന്നിനായി പുറപ്പെട്ടു. ഷോറൂമിലേക്ക് എത്തിയ രാജാവിനെ ആചാരപൂർവ്വം 'റെഡ്കാർപ്പെറ്റ്' വിരിച്ച് റോൾസ് റോയ്സ് അധികൃതർ സ്വീകരിച്ചു. 'മഹാരാജാ ജയ്സിങ്ങ്'ഷോറും മാനേജരോട് ഇവിടെ എത്ര 'റോൾസ് റോയ്സ്' കാറുകളുണ്ടെന്ന് ചോദിച്ചു. ഏഴ് കാറുകളുണ്ടെന്ന് പറഞ്ഞ മാനേജരോട് 'ഏഴ് റോൾസ് റോയ്സ് കാറുകളും' താൻ വാങ്ങുന്നതായി പറഞ്ഞു. പക്ഷേ ഒരൊറ്റ നിബന്ധനമാത്രം!! തന്നെ അപമാനിച്ച സെയിൽസ്മാനെ കാറുകളോടൊപ്പം ഇന്ത്യയിലേക്കയക്കണം. സന്തൊഷപൂർവ്വം മാനേജർ അത് സമ്മതിക്കുകയും ചെയ്തു.
മാസങ്ങൾക്കകം 'ഏഴ് റോൾസ് റോയ്സ് കാറുകളും' 'ആൽവാർ കൊട്ടാരത്തിന്' മുന്നിൽ പ്രൗഢിയോടെ നിരന്നുകിടന്നു.ഒപ്പം രാജാവിനെ ആപമാനിച്ച സെയിൽസ്മാനും സന്തോഷപൂർവ്വം നില്പ്പുണ്ടായിരുന്നു. തന്റെ രാജസഭയിൽനിന്നും പുറത്തെത്തിയ 'മഹാരാജാ ജയ്സിങ്ങ്' എല്ലാ കാറുകളും നഗരത്തിലെ അഴുക്കുവൃത്തിയാക്കാനും തൂത്ത്വാരാനും ഉപയോഗിക്കുവാൻ ഉത്തരവിട്ടു. ലോകത്തെ ഏറ്റവും വിലകൂടിയതും രാജകുടുംബങ്ങൾ മാത്രം ഉപയോഗിച്ചിരുന്നതുമായ 'റോൾസ് റോയ്സ്' കാറുകൾ അന്നത്തെ ദരിദ്രനാരായണന്മാരുടെ രാജ്യമായ ഇന്ത്യയിൽ ചപ്പുംചവറും പെറുക്കാനും തൂത്തുവാരാനും ഉപയോഗിക്കുന്നു എന്ന വാർത്ത പത്രമാധ്യമങ്ങളിലും റേഡിയോകളിലും കൂടെ ലോകം മുഴുവനറിഞ്ഞു. 'റോൾസ് റോയ്സ്' ചരിത്രത്തിലാദ്യമായായിരുന്നു അങ്ങിനെയൊരു വെല്ലുവിളി നേരിട്ടിത്. 'റോൾസ് റോയ്സ്' വാങ്ങിക്കാൻ പോയവരെയെല്ലാം 'ഇന്ത്യയിൽ ചവറുവാരുന്ന കാർ' വാങ്ങിക്കുന്ന വിഡ്ഡി എന്ന് മറ്റുള്ളവർ കളിയാക്കാൻ തുടങ്ങി. ആഗോളതലത്തിൽ അവരുടെ വിറ്റുവരവ് കുറഞ്ഞു. ഒടുവിൽ ബ്രിട്ടീഷ് അധികൃതർ വഴി 'റോൾസ് റോയ്സ് കമ്പനി' മാപ്പെഴുതി നല്കുകയും പകരമായി ആറ് പുതിയകാറുകൾകൂടി നല്കാമെന്ന് അപേക്ഷിക്കുകയും ചെയ്തു.തുടർന്ന് 'മഹാരാജാ ജയ്സിങ്ങ്' ചവറുപെറുക്കാനും അടിച്ചുവാരാനും നിയോഗിച്ചിരുന്ന എല്ലാ 'ഏഴ് റോൾസ് റോയ്സ് കാറുകളും' തിരിച്ച് കൊട്ടാരത്തിലെത്തിച്ച് പ്രൗഢിയോടെ സൂക്ഷിക്കുകയും ചെയ്തു എന്നതും ചരിത്രം..

LikeShow More Reactions
Comment
 

No comments:

Post a Comment

Search This Blog