Thursday, 27 June 2019

Disruptive Technologies: Catching the Wave  (a study on the growth of Jio)

എങ്ങിനെയാണ് ബിഎസ്എൻഎൽ തകർക്കുന്നത് ?

അമേരിക്കൻ തിങ്ക് ടാങ്ക് ആയ ക്ലേടൺ എം കൃസ്ത്യൻസെൻ (Clayton M. Christensen) 1995.ഇൽ തന്റെ Disruptive Technologies: Catching the Wave എന്ന ആർട്ടിക്കിളിൽ പങ്ക് വച്ച നിരീക്ഷണമാണ് Disruptive Marketing. നിലവിൽ ഉള്ള ഒരു മാർക്കറ്റിനെ പൊളിച്ചു പുതിയ സേവനമോ ഉല്പന്നമോ കൊണ്ട് വരികയും അന്തിമമായി മാർക്കറ്റിൽ ഉള്ള മറ്റെല്ലാവരെയും നിഷ്കാസിതമാക്കുകയും ചെയ്യുക എന്നതാണ് ഇത്. ക്ലേടൺ എഴുതിയ ക്ലാസിക്കൽ ഡെഫിനിഷനിൽ പെട്ടതും പെടാത്തതും ആയ ഒട്ടേറെ ഡിസ്റപ്ഷൻ ലോകമെമ്പാടും നടന്നിട്ടുണ്ട്.

ഇന്ത്യൻ ടെലികോം സെക്ടറിൽ നടന്ന അത്തരം ഒരു അഭ്യാസമായിരുന്നു ജിയോ. 2016 സെപ്റ്റംബർ 5 ഇനാണ് ജിയോ ഗെയിം തുടങ്ങുന്നത്. രാഷ്ട്രീയ-ഭരണ നേതൃത്വം കയ്യയച്ചു സഹായിച്ചു ഇന്ത്യയിലെ 22 ടെലികോം സർക്കിളിലും ചെറിയ  തുക നൽകി 2035 വരെ നീണ്ടു നിൽക്കുന്ന ലൈസൻസ് നേടി  ജിയോ പ്രവർത്തനം തുടങ്ങി. ഇതര കമ്പനികൾ നൽകുന്ന സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിലും ചിലത് സൗജന്യമായും ജിയോ നൽകാൻ തുടങ്ങിയത് ഈ മേഖലയിൽ സൃഷ്ടിച്ച ഞെട്ടലും, മാർക്കറ്റ് ചാഞ്ചാട്ടവും വലുതായിരുന്നു. 4G ഇന്റർനെറ്റിന് പുറമെ ജിയോ വെറും 165.8 കോടി മുടക്കി നേടിയ "ലൈസൻസ്" ഉപയോഗിച്ച്  ടെലിഫോൺ സേവനം നൽകുന്നതിന് എതിരെ സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹരജി പോയി എങ്കിലും കേന്ദ്ര സർക്കാർ കോടതിയിൽ റിലയൻസിന് പിന്തുണ നൽകി പെറ്റീഷൻ തള്ളിക്കുകയായിരുന്നു.

2G സ്പെക്ട്രം അഴിമതി ആരോപണത്തിന് ശേഷം സ്പെക്ട്രം ലൈസൻസിങ് വളരെ വില കൂടിയ ഒന്നായി മാറിയിരുന്നു. തുച്ചമായ വിലക്ക് സേവനങ്ങൾ നൽകാൻ റിലയൻസിന് നോട്ടടിക്കുന്ന പരിപാടി ഇല്ലായിരുന്നു എന്ന് വേണം ധരിക്കാൻ. അതിനാൽ നോട്ട് അടിക്കുന്ന സർക്കാർ വേണ്ട വിധം സഹായിച്ചു കൊണ്ടിരുന്നു.ഇതര സേവന ദാദാക്കളെ മാർക്കറ്റിൽ നിന്നും പുറം തള്ളുക എന്നതായിരുന്നു അംബാനി കമ്പനിയുടെ ലക്‌ഷ്യം.

സർക്കാർ സഹായത്തോടെ എതിർ കമ്പനികളുടെ interconnection access points ഉപയോഗിക്കാൻ സർക്കാർ, ട്രായ് എന്നിവരുടെ പിന്തുണയോടെ റിലയൻസ് അനുമതി നേടിയെടുത്തു.

തുച്ഛമായ നിരക്കിൽ സേവനം നൽകുന്നത്  കാരണം ജിയോ തങ്ങളുടെ കസ്റ്റമർ ഡാറ്റബേസ് വലുതാക്കി. ആളുകൾ കൂട്ടം കൂട്ടമായി ജിയോ വിളിച്ചു. പ്രവർത്തനം തുടങ്ങി ആദ്യ മാസം തന്നെ ഒന്നര കോടിയോളം ആളുകൾ ജിയോ വരിക്കാർ ആയി. ലോകത്തിലെ ഈ മേഖലയിലെ അഫ്രീദി ബാറ്റിങ് ആയിരുന്നു ഇത്. എന്നാൽ ഇവർക്കൊക്കെ സേവനം നൽകാൻ റിലയൻസ് കയ്യിൽ നിന്നും കൂടുതൽ പണം മുടക്കി. പണം കൂടുതൽ ആവശ്യമായപ്പോൾ വിദേശ സഹായത്തിനുള്ള ശ്രമം നടത്തുകയും പതിവായി.

Brookfield Asset Management എന്ന വിദേശ സ്ഥാപനത്തിന് റിലയൻസ് ഫൈബർ നെറ്റ് വർക്ക്, റിലയൻസ് ടവർ എന്നിവ വിൽക്കാൻ ഉള്ള ആലോചനയിൽ ആണ് ഇപ. ഇതിനായി നേരത്തെ തന്നെ ഫൈബർ ശൃംഖലയും ടവർ ശൃഖലയും വേറെ കമ്പനികൾ ആക്കി വച്ചിരുന്നു.

സമാനമായ രീതിയിൽ പണം മുടക്കി നഷ്ടം സഹിച്ചു മറ്റ് കമ്പനികൾ കൂടുതൽ മുന്നോട്ട് പോകില്ല. ജെറ്റ് എയർവേയ്‌സ് പൂട്ടിയ പോലെ ഒരു സുപ്രഭാതത്തിൽ എയർടെൽ, ഐഡിയ ഒക്കെ പൂട്ടി പോയേക്കാം.  അവശേഷിക്കുന്ന ഏക എതിരാളി ബിഎസ്എൻഎൽ ആണ്. ഇപ്പോൾ ഉള്ള ടെലികോം കമ്പനികളിൽ ഏറ്റവും ചെറിയ കടം ഉള്ളതും അവർക്കാണ്.

കടം കയറുന്ന കോൾ റേറ്റുകൾ.
2018 ഡിസം 31 വരെ  ജിയോയുടെ മൊത്തം കട ബാധ്യത 112100 കോടി രൂപയാണ്. ഇതിൽ  21,100 കോടി രൂപ സ്പെക്ട്രം ഫീസ് ഇനത്തിൽ കേന്ദ്ര സർക്കാരിന് നൽകാൻ ഉള്ളതാണ്. മൊത്തം കട ബാധ്യത ഇവരുടെ ആസ്തിയുടെ പല മടങ് വലുതാണ്.

CLSA അനലിസ്റ്റ് ആയ വികാസ് ജെയിൻ കരുതുന്നത് കമ്പനിയുടെ പേരിൽ ഉള്ള ഫൈബർ, ടവർ ശൃംഖലകൾ വിറ്റാൽ വലിയ കടങ്ങൾ വീട്ടാം എന്നാണ്. കാനഡയിലെ വമ്പൻ കമ്പനിയായ ബ്രുക്ഫീൽടുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനു മുൻപേ ജിയോയിൽ നിന്നും നെറ്റ് വർക്ക് ശൃംഖലകൾ ഡീമെർജ് ചെയ്തു വേറെ കമ്പനി ആക്കി കഴിഞ്ഞു.

ഭാരതി എയർടെൽ നേരിടുന്ന സഞ്ചിത കടം
1,06,000 കോടി രൂപയാണ്. വോഡഫോൺ-ഐഡിയ യുടെ കടം 1,15,000 കോടി രൂപയും.

Brokerage BankAm-Merrill Lynch നിരീക്ഷിക്കുന്നത് അനുസരിച്ചു ഇതര ടെലികോം കമ്പനികൾ തുടർച്ചയായി പ്രവർത്തന ലാഭത്തിൽ (operating income) വൻ ഇടിവ് രേഖപ്പെടുത്തുമ്പോൾ ജിയോ മാത്രമാണ് വളർച്ച രേഖപ്പെടുത്തുന്നത്.

 "the 44% on-year fall in Airtel’s India mobile Ebitda to Rs 1,954 crore in the December quarter implied “the company is still not out of the woods.” By contrast, Jio, it said, “was able to show 13% sequential growth in Ebitda compared to a 9% on-quarter decline for Airtel.”

അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ വിവിധ ഉത്തേജന പാക്കേജുകൾ വഴിയാണ് ഒബാമ സർക്കാർ ഇതിനെ നേരിട്ടത്, അല്ലാതെ 'അർഹതയുള്ളത് അതിജീവിക്കും'' എന്ന് പറഞ്ഞു കയ്യോഴിയുകയായിരുന്നില്ല.

ജിയോയിലേക്ക് വിളിക്കുമ്പോൾ "വെൽക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യു" പറയുന്ന കിളിമൊഴി/ കുട്ടപ്പൻ മൊഴി കേട്ടും അവരുടെ വസ്ത്രധരണം കണ്ടും ഇവർ ഇവർ ലാഭത്തിൽ നിന്നും എടുത്താണ് ഈ സെറ്റപ്പ് ഉണ്ടാക്കുന്നത് എന്ന് ധരിക്കരുത്. യൂബർ പോലെ കട്ടൻ ചായക്ക് വകുപ്പ് ഇല്ലെങ്കിലും മട്ടൻ ബിരിയാണി തിന്നുന്നവർ ആണ് ഡിസ്റപ്റ്റിങ് കമ്പനികൾ.

മഴമേഘങ്ങളോട് കിന്നാരം പറയുന്ന ആസാമിലെ മലമുകളിലും, നാഗാലാണ്ടിലെ ഗോത്ര വനങ്ങളിലും അസ്ഥികൾ പോലും തണുത്തുറയുന്ന കശ്മീരിലെ മഞ്ഞു മലകളിലും, സൂര്യതാപം താങ്ങിയെടുത്തു പറന്നു വരുന്ന മണൽ ധൂളികൾ നിറഞ്ഞ രാജസ്ഥാനിലും തുടങ്ങി കഥയുടെ സുൽത്താൻ ആയ ബഷീറിന്റെ ബേപ്പൂരിലും, തകഴിയുടെ വാക്കുകൾ കോറിയിട്ട കുട്ടനാട്ടിലും, അന്തമാനിലെ വിദൂര ദ്വീപുകളിലും സ്വന്തമായി സ്ഥലങ്ങളും, കെട്ടിടങ്ങളും, ടവറുകളും, ഫൈബർ ശൃംഖലകളും ഉള്ള ലക്ഷകണക്കിന് കോടി ആസ്തിയുള്ള ബിഎസ്എൻഎല്ലിന് ഇനി വായ്പ നൽകേണ്ടതില്ല എന്ന് തീരുമാനിച്ച ബാങ്ക് കൺസോർശ്യം പക്ഷെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന, കൊളാറ്ററൽ ഒന്നും ഇല്ലാതെ ഇൻവെണ്ടറി ലോൺ വാങ്ങുന്ന കടം കയറിയ സ്വകാര്യ ടെലികോം തറവാടുകൾക്ക് മുമ്പിൽ വിനയ കുനിയൻമാർ ആയി നിൽക്കുന്ന കാഴ്ച നമുക്ക് നൽകുന്ന സന്ദേശം എന്താണ് ?

മോശം സർവീസും, പുരാതന സാങ്കേതിക വിദ്യയും കൊണ്ട് ജനങ്ങളുടെ അപ്രീതി പിടിച്ചു പറ്റിയ ബിഎസ്എൻഎൽ നേർവഴിക്ക് ആയില്ല എങ്കിൽ സർക്കാർ ആണ് കാരണം. ഇനി ശമ്പളം കൂടി മുടങ്ങിയാൽ ജീവനക്കാരും "ഇത് ആരെങ്കിലും ഏറ്റെടുത്ത് ശമ്പളം ഒന്ന് തന്നാൽ മതിയായിരുന്നു" എന്ന അവസ്ഥയിൽ എത്തും.

ആസ്തികൾ ഇല്ലാതിരുന്നിട്ടു പോലും സ്വകാര്യ കമ്പനികളെ അതിന്റെ മുതലാളിമാർ തീറ്റി പോറ്റുമ്പോൾ സർക്കാർ ബിഎസ്എൻഎലിന് ദയാവധം നൽകാൻ ഉള്ള പരിപാടിയിൽ ആണ്. യമനിലെ പെട്രോൾ പമ്പിലെ ജീവനക്കാരൻ ആയ ധീരുഭായ് അംബാനി മുംബൈയിലെ ഒറ്റ മുറി ഫ്‌ളാറ്റിൽ നിന്നും അന്റാലിയ വരെ വളർന്ന "വെട്ടി" പിടിച്ച മുന്നേറ്റം ഓർക്കുന്ന ആർക്കും ഭാവിയിൽ ബിഎസ്എൻഎലിന്റെ ആസ്തി, സ്ഥാവര, ജംഗമ വസ്തുവഹകൾ ആർക്ക് നല്കാൻ ഉള്ള നാടകത്തിലെ അന്ത്യ രംഗങ്ങൾ ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
.
.കടപ്പാട്: സോഷ്യൽ അവയർനെസ്

Wednesday, 26 June 2019

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ മുസ്ലീം ജനവിഭാഗത്തിന്റെ പങ്ക്‌

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ മുസ്ലീം ജനവിഭാഗത്തിന്റെ  പങ്ക്‌

പ്രശസ്ത എഴുത്തുകാരൻ ശ്രീ കുശ്വന്ത് സിംഗ് പറയുന്നു: “ഇന്ത്യൻ സ്വാതന്ത്ര്യം മുസ്ലീങ്ങളുടെ രക്തത്തിൽ എഴുതിയതാണ്, സ്വാതന്ത്ര്യസമരത്തിൽ അവരുടെ പങ്കാളിത്തം അവരുടെ ജനസംഖ്യയുടെ ചെറിയ ശതമാനത്തിന് ആനുപാതികമായിട്ടാണ്”

ദില്ലിയിലെ ഇന്ത്യാ ഗേറ്റിൽ 95300 സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ എഴുതിയിട്ടുണ്ട്, അതിൽ 61945 മുസ്ലിം പേരുകളാണ്, അതായത് സ്വാതന്ത്ര്യസമരസേനാനികളിൽ 65% മുസ്ലീങ്ങളായിരുന്നു.
   ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി മുസ്‌ലിംകളുടെ ത്യാഗങ്ങൾ മന os പൂർവ്വം മറച്ചുവെച്ചു. സത്യം അറിയുന്നതിനായി നമുക്ക് ഇന്ത്യൻ ചരിത്രത്തിലേക്ക് നോക്കാം ...
 ഓരോ ഇന്ത്യക്കാരനും അസംഖ്യം വസ്തുതകൾ അറിയുകയും നമ്മുടെ കുട്ടികളെ സത്യം പഠിപ്പിക്കുകയും വേണം!
നിങ്ങൾക്ക് അറിയാവുന്ന ഓരോ ഇന്ത്യക്കാരനും ദയവായി പൂർണ്ണമായും വായിക്കുക .....
 വാസ്തവത്തിൽ ആദ്യത്തെ സ്വാതന്ത്ര്യസമരം ഹൈദർ അലിയായിരുന്നു. 1780 കളിലും 1790 കളിലും അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ സൈനിക ഉപയോഗത്തിനായി വിജയകരമായി വിന്യസിച്ച ഇരുമ്പ് കവചമുള്ള റോക്കറ്റുകളാണ് മൈസൂറിയൻ റോക്കറ്റുകൾ. ഹൈദർ അലിയും മകൻ ടിപ്പു സുൽത്താനും 1780 കളിലും 1790 കളിലും ബ്രിട്ടീഷ് ആക്രമണകാരികൾക്കെതിരെ റോക്കറ്റുകളും പീരങ്കികളും ഫലപ്രദമായി ഉപയോഗിച്ചു.
തന്റെ ദത്തെടുത്ത കുട്ടിക്ക് രാജ്യം നേടാനായി റാണി ജാൻഷി പോരാടിയെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ബ്രിട്ടീഷ് ഭരണാധികാരിയായ സർ.ഹെൻറി ലോറൻസിനെ വെടിവച്ച് ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തിയ ഒന്നാം സ്വാതന്ത്ര്യയുദ്ധത്തിലെ നായികയല്ല ബീഗം ഹസ്രത്ത് മഹൽ എന്ന് നമുക്കറിയാം. 1857 ജൂൺ 30 ന് ചിൻഹാറ്റിൽ നടന്ന നിർണ്ണായക യുദ്ധത്തിൽ.
 “ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമര” ത്തിന്റെ സംഘാടകനും നേതാവുമായ മൗലവി അഹമദുള്ള ഷാ ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ - പലരും കൊല്ലപ്പെട്ടു, അവരിൽ 90% മുസ്‌ലിംകളും! ബ്രിട്ടീഷ് രാജിനെതിരെ ഗൂ iring ാലോചന നടത്തിയതിന് 27 വയസ്സുള്ളപ്പോൾ ആദ്യമായി തൂക്കിലേറ്റപ്പെട്ടയാളാണ് അഷ്ഫാക്കുല്ല ഖാൻ.
  മൗലാന അബുൽ കലാം ആസാദ് ഇന്ത്യൻ പണ്ഡിതനും ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന മുസ്ലീം നേതാവുമായിരുന്നു. മഹാത്മാഗാന്ധിയുടെ ‘മദ്യവിൽപ്പനശാല’കൾക്കെതിരായ പിക്കറ്റിംഗ് പ്രതിഷേധത്തിൽ പങ്കെടുത്ത 19 പേരിൽ 10 പേർ മുസ്ലീങ്ങളായിരുന്നു!
1857 ലെ നിസ്സംഗ പോരാട്ടത്തിലേക്ക് നയിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ശക്തമായി പോരാടിയ അവസാന മുഗൾ ചക്രവർത്തി ബദൂർ ഷാ ആയിരുന്നു. രാജീവ് ഗാന്ധി ബഹാദൂർ ഷായുടെ ശവക്കുഴി എഴുതി: “നിങ്ങൾക്ക് (ബഹാദൂർ ഷാ) ഇന്ത്യയിൽ ഭൂമി ഇല്ലെങ്കിലും, നിങ്ങൾക്കിവിടെയുണ്ട്, നിങ്ങളുടെ പേര് ജീവിച്ചിരിപ്പുണ്ട്… ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യയുദ്ധത്തിന്റെ ചിഹ്നത്തിന്റെയും അണിനിരക്കുന്നതിന്റെയും ഓർമ്മയ്ക്കായി ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു…. ”
ഇന്ത്യൻ നാഷണൽ ആർമിക്ക് (ഐ‌എൻ‌എ) ദശലക്ഷക്കണക്കിന് രൂപ സംഭാവന ചെയ്ത എം.കെ.എം അമീർ ഹംസ, ഐ‌എൻ‌എയുടെ ആസാദ് ലൈബ്രറി റീഡിംഗ് പ്രചാരണത്തിന് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ദരിദ്രരാണ്, രാമനാഥപുരം തമിഴ്‌നാട്ടിലെ വാടക വീട്ടിൽ താമസിക്കുന്നു.
മേമൻ അബ്ദുൽ ഹബീബ് യൂസഫ് മർഫാനി, തന്റെ മൊത്തം സമ്പാദ്യം ഒരു കോടി രൂപ ഇന്ത്യൻ നാഷണൽ ആർമിക്ക് സംഭാവന ചെയ്തു - ആ ദിവസങ്ങളിലെ ഒരു നാട്ടുരാജ്യമായ തുക, തന്റെ മുഴുവൻ സ്വത്തും പൂർണമായും നേതാജിയുടെ ഐ‌എൻ‌എയ്ക്ക് നൽകി. ഇന്ത്യൻ നാഷണൽ ആർമിയിൽ (ഐ‌എൻ‌എ) ഒരു സൈനികൻ, രാഷ്ട്രീയക്കാരൻ, ചീഫ് ഓഫീസർ, കമാൻഡർ എന്നിവരായിരുന്നു ഷാ നവാസ് ഖാൻ.
നേതാജിയുടെ മന്ത്രാലയത്തിൽ 19 മന്ത്രിമാരുണ്ടായിരുന്നു, അതിൽ 5 പേർ മുസ്ലീങ്ങളായിരുന്നു
  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനായി 30 ലക്ഷം രൂപ സംഭാവന ചെയ്ത അമ്മ ബീവിമ്മ എന്ന മുസ്ലീം വനിത.
അബുൽ കലാം ആസാദ്, ജിന്ന, ബീഹാറിലെ നവാബ് എന്നിവരാണ് സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയത്
സുരയ്യ തിയാബ്ജി (ഒരു മുസ്ലീം വനിത) നിലവിലെ ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തു

 സ്വാതന്ത്ര്യസമരത്തിനായി മുസ്‌ലിംകൾ മസ്ജിദുകൾ ഉപയോഗിച്ചു. ഉത്തർപ്രദേശിലെ ഒരു വിശുദ്ധ മസ്ജിദിൽ ഒരു ഇമാം ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് അഭിസംബോധന ചെയ്യുമ്പോൾ, ബ്രിട്ടീഷ് സൈന്യം ആ മസ്ജിദിലെ എല്ലാ മുസ്‌ലിംകളെയും വെടിവച്ചു കൊന്നു - എന്നിട്ടും ആ മസ്ജിദിന്റെ ചുവരുകളിൽ സ്വാതന്ത്ര്യസമരസേനാനികളുടെ വരണ്ട രക്തം നിങ്ങൾ കാണുന്നു. മുസ്ലീങ്ങൾ 800 വർഷത്തിലേറെയായി ഇന്ത്യ ഭരിച്ചു, ബ്രിട്ടീഷ്, ഡച്ച്, ഫ്രഞ്ച് എന്നിവ പോലെ അവർ ഇന്ത്യയിൽ നിന്ന് ഒന്നും മോഷ്ടിച്ചില്ല.

* മുസ്‌ലിംകൾ ഇവിടെ താമസിച്ചു, ഇവിടെ ഭരിച്ചു, മരിച്ചു. സാഹിത്യം, വാസ്തുവിദ്യ, ജുഡീഷ്യൽ, പൊളിറ്റിക്കൽ ഘടന, ഗവൺമെന്റ് ബോഡി, മാനേജുമെന്റ് ഘടന എന്നിവയിൽ ധാരാളം അറിവുകൾ കൊണ്ടുവന്നുകൊണ്ട് അവർ ഇന്ത്യയെ ഏകീകൃതവും പരിഷ്കൃതവുമായ ഒരു രാജ്യമായി വികസിപ്പിച്ചു, അത് ഇപ്പോഴും ഇന്ത്യൻ മാനേജ്മെൻറ് തന്ത്രത്തിൽ ഉപയോഗിക്കുന്നു!
തമിഴ്‌നാട്ടിൽ ഇസ്മായിൽ ഷാഹെബും മാരുഡ നായഗവും ബ്രിട്ടീഷുകാർക്കെതിരെ തുടർച്ചയായി 7 വർഷം പോരാടി. അവർ ബ്രിട്ടീഷ് ഭയത്തെ നരകം പോലെ ആക്കി.
നമുക്കെല്ലാവർക്കും അറിയാം V.O.C (കപ്പലോതിയ തമിഴ്ഷൻ) - ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധത്തിൽ വെസ്റ്റ് ഇന്ത്യൻ കമ്പനിക്കെതിരെ കപ്പൽ കയറിയ ആദ്യത്തെ നാവികൻ, എന്നാൽ ആ കപ്പൽ സംഭാവന ചെയ്തത് ഫക്കിർ മുഹമ്മദ് റാവത്തറാണെന്ന് എത്ര പേർക്ക് അറിയാം!
വി‌ഒ‌സി അറസ്റ്റിലായപ്പോൾ, വി‌ഒ‌സിയെ മോചിപ്പിക്കാനുള്ള പ്രകടനത്തിന് മുഹമ്മദ് യാസീനെ ബ്രിട്ടീഷ് പോലീസ് വെടിവച്ചു കൊന്നു.
തിരുപ്പൂർ കുമാരൻ (“കോഡി കറ്റ കുമാരൻ”) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. കുമാരനോടൊപ്പം മറ്റ് 7 പേരെ അറസ്റ്റ് ചെയ്തു - എല്ലാവരും മുസ്ലീങ്ങൾ, അബ്ദുൾ ലത്തീഫ്, അക്ബർ അലി, മൊഹീദീൻ ഖാൻ, അബ്ദുൾ റഹിം, വാവു ഷഹീബ്, അബ്ദുൾ ലത്തീഫ്, ഷെയ്ഖ് ബാബ ഷാഹെബ്
ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി മുസ്ലീങ്ങളുടെ ത്യാഗത്തെക്കുറിച്ച് ഒരാൾക്ക് ആയിരക്കണക്കിന് പേജുകൾ പുസ്തകങ്ങളായി എഴുതാൻ കഴിയും, പക്ഷേ നിർഭാഗ്യവശാൽ, സാമുദായിക തീവ്രവാദികളുടെ ആധിപത്യം, മതഭ്രാന്തൻ ഹിന്ദുക്കൾ ഈ സത്യം മറച്ചുവെച്ചു, ചരിത്രം ഇന്ത്യൻ ചരിത്ര പുസ്തകങ്ങളിൽ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു.
വാസ്തവത്തിൽ വികലമായ ചരിത്രം വോട്ട് നേടുന്നതിനായി ആളുകളെ ഭിന്നിപ്പിക്കുന്നതിന് തിരുത്തിയെഴുതപ്പെടുന്നു.
ദേശസ്നേഹികളായ ഇന്ത്യക്കാർ ദുഷ്ട രാഷ്ട്രീയക്കാർക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണം, ഒപ്പം ശക്തവും പുരോഗമനപരവുമായ ഒരു രാഷ്ട്രത്തിനായി എല്ലാ പൗരന്മാരെയും ഒരുമിപ്പിക്കുന്നതിനായി പ്രവർത്തിക്കുക.

Tuesday, 18 June 2019

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..9


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 9


പട്ടേലിന് വേണ്ടി നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ചേർക്കുന്ന മൗണ്ട് ബാറ്റൺ ൻ്റെ ശ്രമങ്ങൾ ഗണ്യമാം വിധം വിജയിച്ചു കൊണ്ടിരുന്നു എതിർത്തവരെയെല്ലാം കോൺഗ്രസ്സ് സമ്മർദ്ദം ചെലുത്തി ഇന്ത്യൻ യൂണിയനിൽ ചേർത്തു. ഒറീസയിലെയും തിരുവിതാംകൂറിലെയും ജോധപ്പൂരിലെയും രാജാക്കൻമാരെ ഇത്തരത്തിൽ ഇന്ത്യൻ യൂണിയനിൽ ചേർത്തു പാകിസ്ഥാൻ്റെ ഉള്ളിലാവുന്ന 5 രാജ്യങ്ങളിലെ രാജാക്കൻമാർ ജിന്നയുടെ അടുത്തേക്ക് നീങ്ങി മൗണ്ട്ബാറ്റണും വി.പി മേനോനും കൂടി മൂന്ന് നാട്ടുരാജ്യങ്ങൾ ഒഴുകെ മറ്റെല്ലാം കൈവശപ്പെടുത്തി ആ മൂന്ന് നാട്ട് രാജ്യങ്ങൾ ഹൈദരാബാദ്, ജനുഗുഡ്,കാശ്മീർ എന്നിവ ആയിരുന്നു.
സൈനിക പാളയങ്ങളിലും ഔദ്ദ്യോഗിക വസതികളിലും ഗവൺമെൻ്റ് മന്ദിരങ്ങളിലും ആഗസ്റ്റ് 14 ാം തിയതി സൂര്യാസ്തമയ വേളയിൽ ആയിരകണക്കിന് ബ്രിട്ടീഷ് പതാകകൾ താഴ്ത്തപ്പെട്ടു നെഹറുവിന് അന്ന് വൈകുന്നേരം ഒരു ഫോൺവിളി വന്നു ലാഹോറിലെ ഓൾഡ് സിറ്റിയിൽ നിന്നാണ് ആ ഫോൺവിളി അവിടെ ഹിന്ദുക്കളും സിക്കുകാരും പാർക്കുന്ന പ്രദേശത്തെ ജലവിതരണം വിച്ഛേദിച്ചിരിക്കുന്നു അത്യുഗ്രമായ ചൂടിൽ ദാഹം കൊണ്ട് ആളുകൾക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് ഒരു പാത്രം വെള്ളത്തിന് വേണ്ടി വീടിന് പുറത്തിറങ്ങുന്നവരെ കശാപ്പ് ചെയ്യുന്നു നഗരത്തിലെ അരഡസനോളം ഭാഗങ്ങളിൽ അനിയന്ത്രിതമായ് തീ ആളി പടർന്ന് കഴിഞ്ഞിരുന്നു ഇതെല്ലാം കേട്ടുകൊണ്ടിരുന്ന മകൾ ഇന്ദിരയോടും അതിഥിയായ പത്മജ നായഡുവിനോടും നെഹറു പറഞ്ഞു ലാഹോർ കത്തിയെരിയുംബോൾ ഇന്ന് രാത്രിയിലെ തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ എൻ്റെ ഹൃദയം ആഹ്ളാദബരിധമാണെന്ന് ഞാൻ എങ്ങനെ നടിക്കും
നെഹറു തൻ്റെ പ്രസംഗം കഴിഞ്ഞ് അർദ്ധരാത്രിയാകുംബോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കുമായുള്ള സേവനത്തിന് സ്വയം പ്രതിജ്ഞചെയ്യണം എന്ന് പറഞ്ഞു കോരിച്ചൊരിയുന്ന മഴനനഞ്ഞ് ആയിരകണക്കിന് ജനങ്ങൾ ആ സമ്മേളനഹാളിന് ചുറ്റും നിശബ്ദരായ് നിന്നു അധ്യക്ഷവേദിയിലെ നാഴികമണിയിൽ പത്രണ്ട് മണിനാദം മുഴങ്ങുംബോൾ എല്ലാവരും നിശബ്ദരായിരുന്നു ആ മണിനാദം നിലച്ചതും മട്ടുപ്പാവിൽ ഒരുങ്ങി നിന്നിരുന്ന മനുഷ്യ രൂപത്തിൽ നിന്ന് ഒരു യുഗത്തിൻ്റെ സമാപനം സൂചിപ്പിക്കുന്ന ആ ശംഖനാദം ഉയർന്നു
ബ്രിട്ടീഷ് സാമ്രാജ്യം എന്ന ഗംഭീരവും പാപിഷ്ഠവുമായ മഹാസൗധം ഇല്ലാതായി രണ്ട് രാജ്യങ്ങളുടെ വിശാലതയിൽ ആഹ്ളാദാരവങ്ങളായും ഒരായിരം ചെറിയ പ്രകടനമായും അത് പ്രതിഫലിച്ചു കൽക്കത്ത നഗരത്തിൻ്റെ കേന്ദ്രവീഥിയിൽ ബ്രിട്ടീഷ് വാഴ്ച്ചയുടെ അടയാളങ്ങളെല്ലാം അവേശഭരതരായ ജനങ്ങൾ നീക്കം ചെയ്തു സിംലയിൽ മുൻപ് ഒരു ഇന്ത്യക്കാരനും നാടൻ വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പാടില്ലെന്ന് വിലക്കിയിരുന്ന മാൾ തെരുവിലൂടെ സാരിയും ധോത്തിയും ധരിച്ച നൂറുകണക്കിനാളുകൾ പൊട്ടിച്ചിരിച്ചുകൊണ്ട് പാഞ്ഞു ഡൽഹി ദീപങ്ങളാൽ സ്വാതന്ത്ര്യം ആഘോഷിച്ചു. ഉല്ലാസത്തോടെ നടക്കാനും ഹർഷാരവം മുഴക്കാനും പാടാനുമായ് ആളുകൾ സൈക്കളിലും കുതിരവണ്ടിയിലും കാറിലും ഒക്കെ ആയ് ഡൽഹിയിലേക്ക് ഒഴുകി കൊണ്ടിരുന്നു

ആഗസ്റ്റ് 15 പകൽ അന്നത്തെ ആദ്യത്തെ ഔദ്യോഗിക ചടങ്ങ് ആരംഭിക്കുകയായിരുന്നു പുതിയ ഇന്ത്യ ഡൊമിനിയൻ്റെ ഭരണഘടനാ വിധേയനായ ആദ്യത്തെ ഗവർണർ ജനറലിൻ്റെ സത്യവാചകം ചൊല്ലലായിരുന്നു അത് സ്വതന്ത്ര ഇന്ത്യയുടെ വിശ്വസ്തനും വിനീതനുമായ പ്രദമ ദാസനായിരിക്കാം എന്ന് അദ്ദേഹം ഭക്തി പുരസ്സരം പ്രതിജ്ഞ ചെയ്തു. അദ്ദേഹം അവസാനിപ്പിച്ചപ്പോൾ നെഹറുവും മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു പുറത്ത് ആഹ്ളാദ ഭരിതമായ തലസ്ഥാനത്തുടന്നീളം ഈ അവസരത്തെ കുറിക്കുന്ന 21 ആചാര വെടികൾ മുഴങ്ങിതുടങ്ങി
Image may contain: one or more people, people standing and outdoor

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 8


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 8


നാട്ടുരാജ്യങ്ങളുമായി ഇടപെടുന്നതിന് ചുമതലപ്പെട്ട മന്ത്രിയായ സർദ്ദാർ പട്ടേലിന് മുൻ പിൽ മൗണ്ട് ബാറ്റൺ ഒരു നിർദേശം വച്ചു രാജാക്കൻമാർക്ക് അവരുടെ സ്ഥാനപേരുകളും കൊട്ടാരങ്ങളും അറസ്റ്റിൽ നിന്ന് ഒഴിവും ബ്രിട്ടീഷ് ബഹുമതികൾ തുടരാനുള്ള അവകാശവും അർധനയതന്ത്ര പദവിയും അനുവദിക്കാൻ കോൺഗ്രസ്സ് തയ്യാറാകുമെങ്കിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദങ്ങളും ലൗകികാധികരങ്ങളും ഉപേക്ഷിച്ച് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള കരാറിൽ ഒപ്പുവെക്കുന്നതിന് അവരെ പ്രേരിപ്പിക്കാം എന്ന് മൗണ്ട് ബാറ്റൺ പറഞ്ഞു ഈ നിർദ്ദേശം ആകർഷകമായ് പട്ടേലിന് തോന്നി രാജാക്കൻമാരുമായ് ഇടപെടുന്നതിന് മൗണ്ട്ബാറ്റണെ കവച്ച് വയ്ക്കുന്ന ഒരാൾ കോൺഗ്രസ്സിൽ ഇല്ലെന്ന് പട്ടേൽ മനസിലാക്കി അദ്ദേഹം വൈസ്രോയിയോട് പറഞ്ഞു അതിൽ എല്ലാവരും ഉണ്ടായിരിക്കണം അതു ആഗ്സ്റ്റ് 15 ന് മുൻപ് ഏതാനം ആഴ്ച്ചകൾക്കുള്ളിൽ വേണം താനും
യുദ്ധത്തിന് മുൻപ് ബ്രിട്ടനിലെ ലഘുപത്രങ്ങളുടെ വായനക്കാരെ ഇക്കിളിപ്പെടുത്തിയ മിസ്സറ്റർ 'എ' ആയ കാശ്മീരിലെ പരമ്പരാഗത ഹിന്ദു രാജാവിനെ കാണാനും കാശ്മീരിൻ്റെ ഭാവിയെ കുറിച്ച് ഒരു തീരുമാനം മടിച്ച് നിൽക്കുന്ന രാജാവിൽ നിന്നും ഉണ്ടാക്കിയെടുക്കുന്നതിനും ആയ് മൗണ്ട്ബാറ്റൺ പുറപ്പിട്ടു. പക്ഷേ കാശ്മീർ ഇന്ത്യയിൽ ചേർക്കുന്നതിനല്ല പാകിസ്താനിൽ ചേർക്കുന്നതിനാണ് മൗണ്ട് ബാറ്റൺ ഉദ്ദേശിച്ചത് അവിടെയുള്ള ജനങ്ങളിൽ ഭൂരിഭക്ഷം മുസ്ളീങ്ങളായിരുന്നു പുതിയ ഇസ്ളാമിക രാജ്യത്തിന് pakistan എന്ന പേര് നിർദേശിച്ചപ്പോൾ തന്നെ അതിലെ 'K' കാശ്മീരിനെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു.
ജനസംഖ്യയിലെ ഭൂരിപക്ഷവും ഭൂമിശാസ്ത്രമായ സ്ഥിതിയും പരിഗണിച്ച് ഹരിസിങ്ങ് പാകിസ്താനിൽ ചേരുകയാണങ്കിൽ അതിൻ്റെ സ്വാഭാവികത ഇന്ത്യ മനസിലാക്കുമെന്നും എതിർപ്പുണ്ടാകുകയില്ലെന്നും ഭാവിയിലെ ഇന്ത്യാ ഗവൺമെൻ്റന് വേണ്ടി പട്ടേൽ നൽകിയ ഉറപ്പുമായിട്ടാണ് താൻ വന്നിരിക്കുന്നത് എന്ന് മൗണ്ട് ബാറ്റൺ പറഞ്ഞു കൂടാതെ ഹരി സിങ്ങ് ഒരു ഹിന്ദുരാജാവാണെങ്കിലും അദ്ദേഹത്തെ സ്വാഗതം ചെയ്യാമെന്നും തൻ്റെ പുതിയ ഡൊമിനിയനിൽ ബഹുമാന്യമായ സ്ഥാനം നൽകാമെന്നും ജിന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നു മൗണ്ട് ബാറ്റൺ അറിയിച്ചു
ഒരു തരത്തിലും പാകിസ്താനോട് ചേരാൻ താൻ ആഗ്രഹിക്കുന്നില്ല ഹരിസിങ്ങ് മറുപിടി നൽകി 'ശരി' അത് നിങ്ങൾക്ക് തീരുമാനിക്കാം എങ്കിലും നിങ്ങളുടെ ജനങ്ങളിൽ ഭൂരിപക്ഷവും മുസ്ളീങ്ങളാണ് എന്ന കാര്യം കരുതലോടെ ചിന്തിക്കണം അഥവാ പാകിസ്താനോട് ചേരുന്നില്ലങ്കിൽ നിങ്ങൾ ഇന്ത്യയിൽ ചേരണം അങ്ങനെ ചെയ്താൽ നിങ്ങളുടെ അതിർത്തികളുടെ ഭദ്രതയ്ക്കായ് ഒരു സൈനിക വിഭാഗത്തെ ഇങ്ങോട്ടയക്കാൻ ഞാൻ ഏർപ്പാട് ചെയ്യാം മൗണ്ട് ബാറ്റൺ പറഞ്ഞു
'ഇല്ല' മഹാരാജാവ് പറഞ്ഞു ഇന്ത്യയിൽ ചേരാനും ഞാൻ ആഗ്രഹിക്കുന്നില്ല ഞാൻ സ്വന്തമായ് നിൽക്കാൻ ഉദ്ദേശിക്കുന്നു. വൈസ്രോയ് ദേഷ്യപ്പെട്ടു നിങ്ങളുടെ മനോഭാവം ഇന്ത്യയെയും പാകിസ്താനെയും കലഹത്തിലേക്ക് നയിക്കുമോ എന്നാണെൻ്റെ ഭയം പരസ്പരം കഠാര ഉയർത്തി നിൽക്കുന്ന രണ്ട് വിരോധികളായിരിക്കും നിങ്ങളുടെ അയൽക്കാർ അവരുടെ വടംവലിക്ക് നിങ്ങളായിരിക്കും കാരണം ഒരു സമരരംഗത്ത് വച്ച് നിങ്ങൾ അവസാനിക്കും അതാണ് ഉണ്ടാകാൻ പോകുന്നത് നിങ്ങൾ കരുതലോടെ പ്രവർത്തിക്കുന്നില്ലങ്കിൽ നിങ്ങളുടെ സിംഹാസനം നഷ്ടപ്പെടും മാത്രമല്ല നിങ്ങളുടെ ജീവിതവും മൗണ്ട് ബാറ്റൺ പറഞ്ഞു
രണ്ട് ദിവസം അവിടെ താമസിച്ച മൗണ്ട് ബാറ്റൺ രാജാവിൻ്റെ മനസ്സിന് ഇളക്കം തട്ടി തുടങ്ങി എന്ന് തോന്നിയതുകൊണ്ട് മൂന്നാം ദിവസം രാവിലെ താൻ മടങ്ങിപോകുന്നതിന് മുൻപ് തനും തൻ്റെ സ്റ്റാഫ് അംഗങ്ങളും രാജാവും രാജാവിൻ്റെ പ്രധാനമന്ത്രിയെയും കൂടി പങ്കെടുക്കുന്ന ഔപചാരിക സമ്മേളനം നടത്തണമെന്നും യോജിച്ച ഒരു നയപ്രസ്താവന തയ്യാറാക്കണമെന്നും വൈസ്രോയി നിർദേശിച്ചു അങ്ങയേക്ക് നിർബന്ധമാണെങ്കിൽ അങ്ങനെയാവാം മഹാരാജാവ് സമ്മതിച്ചു

അടുത്ത ദിവസം രാവിലെ ഒര എ.ഡി.സി മൗണ്ട് ബാറ്റൺൻ്റെ അടുത്ത് ചെന്ന് മഹാരാജാവിന് വയറ്റിൽ എന്തോ തകരാറാണെന്നും അവരുടെ ചെറിയ യോഗത്തിൽ പങ്കെടുക്കാൻ ഡോക്ടർ അനുവദിക്കുന്നില്ലെന്നും ഇതിൽ രാജാവിന് ഖേദമുണ്ടെന്നും അറിയിച്ചു ഈ കഥ തികച്ചും അസംബന്ധമാണെന്ന് മൗണ്ട് ബാറ്റണ് അറിയാമായിരുന്നു ഡോക്ടറുടെ നിർദേശം പൊക്കിപ്പിടിച്ച് മൗണ്ട് ബാറ്റൺ പോകുന്നതിന് മുൻപ് ഒന്ന് കാണാൻകൂടി ഹരിസിങ്ങ് വിസമ്മതിച്ചു. ഇത്രയും കാലം ഇന്ത്യാ - പാകിസ്താൻ ബന്ധങ്ങളെ വഷളാക്കുകയും ലോക സമാധാനത്തെ അപകടപ്പെടുത്തുകയും ചെയ്ത ഒരു പ്രശ്നത്തിൻ്റെ ഉൽഭവം ആ നയതന്ത്രപരമായ വയറ്റുവേദനയിൽ നിന്നായിരുന്നു..
Image may contain: 1 person

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 7


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 7


1947 ആഗ്സ്റ്റ് 15 ാം തിയതിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ പോകുന്നത് എന്നത് ഇന്ത്യയിലെ ജോത്യിഷുകൾക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു ആഗ്സ്റ്റ് 15 വെള്ളിയാഴ്ച്ചയായിരുന്നു അത് ചീത്തദിവസമാണെന്നും അന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം കൂടി ബ്രിട്ടീഷ് ഭരണം സഹിക്കുന്നതാണെന്നും അവർ പറഞ്ഞു. ജോത്യിഷികൾക്ക് ഇന്ത്യൻ ജനതയിൽ അത്രമാത്രം സ്വാധീനം ഉണ്ടായിരുന്നത് കൊണ്ട് അവരുടെ നിർദേശ പ്രകാരം 1947 ആഗ്സ്റ്റ് 14 അർദ്ധരാത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം കൈമാറാൻ തീരുമാനിച്ചു.
പുതിയ ഡൊമിനിയന് ഹിന്ദുസ്ഥാൻ എന്ന നിർദേശം നിരാകരിച്ചുകൊണ്ട് ഇന്ത്യ എന്ന പേര് കോൺഗ്രസ്സ് ആദ്യം തന്നെ അവകാശപ്പെട്ടു പ്രധാനപ്പെട്ട മറ്റൊരു തർക്കം നടന്നത് പണത്തെക്കുറിച്ചായിരുന്നു ബ്രിട്ടൻ ഇന്ത്യയിലെ അവരുടെ കോളനിഭരണം അവസാനിപ്പിച്ച് പോകുന്നത് 500 കോടി ഡോളർ ഇന്ത്യക്ക് കടം വരുത്തിവെച്ചാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ്റെ വിജയത്തിന് വേണ്ടി ചെലവഴിക്കാൻ വരുത്തിവച്ച കടത്തിൻ്റെ ചെറിയൊരുഭാഗമായിരുന്നു അത് മാത്രമല്ല കൈവശമുള്ള പണവും സർക്കരിന് കീഴിലുള്ള സർവ്വ സാധനസാമഗ്രികളും വിഭജിക്കണമായിരുന്നു 80% ഇന്ത്യക്കും 20% പാകിസ്താനും എന്ന കണക്കിൽ വേണം അത്. ഇന്ത്യൻ സൈന്യത്തെ ഇപ്പോൾ വിഭജിക്കരുത് എന്നും ഒരു വർഷത്തേക്ക് ഒരു ബ്രിട്ടീഷ് സർവ്വ സൈന്യാധിപന് കീഴിൽ വിഭജിക്കാതെ നിലനിർത്തണമെന്നും മൗണ്ട് ബാറ്റൺ ജിന്നയോട് ആവശ്യപ്പെട്ടു പക്ഷേ ജിന്ന അത് അനുവദിച്ചില്ല ആഗ്സ്റ്റ് 15 ഓടുകൂടി പാകിസ്താൻ സൈന്യം പാകിസ്താൻ അതിർത്തിക്കുള്ളിൽ ഉണ്ടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു
മൗണ്ട് ബാറ്റൺ പദ്ധതിയിലെ ഏറ്റവും പരിഹരിക്കപ്പെടാത്ത പ്രശ്നം വിഭജിക്കുന്ന പഞ്ചാബ്, ബംഗാൾ എന്നീ പ്രവിശ്യകളുടെ അതിർത്തി രേഖകൾ ഏതൊക്കെ എന്നതാണ് തങ്ങൾ തമ്മിൽ ആലോചിച്ച് ഒരു അതിർത്തി രേഖയുടെ കാര്യത്തിൽ ഒരു യോജിപ്പ് ഉണ്ടാക്കാൻ സാധ്യമല്ല എന്നറിഞ്ഞ നെഹറുവും ജിന്നയും അത് ഒരു അതിർത്തി കമ്മീഷനെ ഏൽപ്പിക്കാൻ തീരുമാനിച്ചു അത് ഇന്ത്യയെ കുറിച്ച് പരിജയമില്ലാത്ത ഒരു ബ്രിട്ടീഷുകാരനായിരിക്കണമെന്നും പരിചയമുള്ള ആരെങ്കിലുമായാൽ അയാൾ അയോഗ്യനാണെന്ന് രണ്ടിലൊരു കക്ഷി മുൻവിധി എഴുതുമെന്നും അവർ പറഞ്ഞു ഈ അന്വേഷണം റാഡ്ക്ളിഫിൽ എത്തി ചേർന്നു

നെഹറുവിൻ്റെ മറ്റൊരു ആവശ്യം ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ പദവി മൗണ്ട് ബാറ്റൺ തന്നെ വഹിക്കണം എന്നതായിരുന്നു. നെഹറുവിന് ഈ ആശയം ലഭിച്ചത് ജിന്നയിൽ നിന്നായിരുന്നു ഉപഭൂഖണ്ഡത്തിലെ ആസ്തികളുടെ ന്യായമായ ഓഹരി പാകിസ്താന് കിട്ടുമെന്ന് ഉറപ്പ് വരുത്തുന്നതുവരെ മൗണ്ട് ബാറ്റൺ ഒരു അത്യുന്നത മധ്യസ്തനായ് ആഗ്സ്റ്റ് 15 ന് ശേഷവും തുടരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പാകിസ്താൻ്റെ ഭാഗത്ത് നിന്നുകൂടി ഇതുപോലൊരു അഭ്യർത്ഥന ഉണ്ടായാലേ തനിക്ക് വേണ്ടവിധം പ്രവർത്തിക്കാനാവൂ എന്ന് മൗണ്ട് ബാറ്റൺ ജിന്നയെ അറിയിച്ചു പക്ഷേ പാകിസ്താൻ്റെ ഗവർണ്ണർ ജനറൽ താൻ തന്നെ ആയിരിക്കുമെന്നും താൻ നിർദേശിക്കുന്നത് പ്രധാനമന്ത്രി ചെയ്യും എന്നും ജിന്ന പറഞ്ഞു.
Image may contain: one or more people and outdoor

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 6


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 6


ഇന്ത്യ പാകിസ്താൻ വിഭജനത്തിൻ്റെ കരട് പദ്ധതിക്കുള്ള ഇന്ത്യൻ നേതാക്കളുടെ പിന്തുണ കാത്തിരുന്ന മൗണ്ട് ബാറ്റണെ കോൺഗ്രസ്സും സിക്കുകാരും തങ്ങളുടെ പിന്തുണ അറിയിച്ചു പക്ഷേ ആരുടെ പിടിവാശി കൊണ്ടാണോ ഇന്ത്യയെ വിഭജിക്കാൻ പോകുന്നത് അദ്ദേഹം മാത്രം മൗനം അവലംബിച്ചു അദൃശമായ എന്തോ കാരണത്താൽ ജിന്നയ്ക്ക് ശരി എന്നവാക്ക് ഉച്ഛരിക്കാൻ കഴിഞ്ഞില്ല ലീഗ് കൗൺസിലിൻ്റെ കൂട്ടായ തീരുമാനം വേണം തനിക്ക് ഒറ്റയ്ക്ക് തീരുമാനം അറിയിക്കാൻ ആവില്ലെന്ന് അദ്ദേഹം ശഠിച്ചു പക്ഷേ ലീഗ് നേതാക്കളെ ഡൽഹിയിൽ എത്തിക്കാൻ ഒരാഴ്ച്ചയെങ്കിലും എടുക്കും അത് അനുവദിക്കാൻ കഴിയില്ല എന്ന് മൗണ്ട്ബാറ്റൺ അറിയിച്ചു മനസ്സില്ലമനസ്സോടെ ഇന്ത്യ - പാകിസ്താൻ വിഭജനത്തിൻ്റെ കരട് പദ്ധതിക്ക് ജിന്ന തൻ്റെ സമ്മതം അറിയിച്ചു. പാകിസ്താൻ എന്ന ജിന്നയുടെ അസാധ്യമായ സ്വപനത്തിന് അങ്ങനെ അവസാന അംഗീകാരവും ആയി.
1947 ജൂൺ 3 ാം തിയതി വൈകീട്ട് 7 മണിക്ക് ആൾ ഇന്ത്യ റേഡിയയിലൂടെ ഇന്ത്യയെ വിഭജിച്ച് രണ്ട് സ്വതന്ത്ര രാജ്യമാക്കാനുള്ള തീരുമാനം നാല് നേതാക്കളും കൂടി ഔപചാരികമായ് പ്രഖ്യാപിച്ചു.
തൻ്റെ മൗനവൃധം അവസാനിച്ച ഗാന്ധി ജൂൺ 4 തിയതി വൈകിട്ട് തൻ്റെ പ്രാർത്ഥനായോഗത്തിൽ വച്ച് കോൺഗ്രസ്സ് നേത്രത്വവുമായ് തൻ്റെ ബന്ധം ഉപേക്ഷിക്കാനും വിഭജന പദ്ധതി നിരാകരിക്കാനും ആഹ്വാനം ചെയ്യാൻ തയ്യാറെടുക്കുന്നതായ് മൗണ്ട് ബാറ്റണ് രഹസ്യ വിവരം ലഭിച്ചു. അടിയന്തരമായ് ഒരു കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് മൗണ്ട്ബാറ്റൺ ഗാന്ധിയുടെ അടുത്തേക്ക് ദൂതനെ അയച്ചു മൗണ്ട് ബാറ്റണിൻ്റെ പഠനമുറിയിലേക്ക് ഗാന്ധി പ്രവേശിച്ചത് വൈകിയിട്ട് 6 മണിക്ക്. പ്രാർത്ഥനായോഗം നടക്കാൻ പോകുന്നത് 7 മണിക്ക് മൗണ്ട് ബാറ്റണ് ഗാന്ധിയെ ആ ഉദ്ദ്യമത്തിൽ നിന്ന് പിൻമാറ്റാൻ ഒരു മണിക്കൂറിൽ താഴെമാത്രം സമയം
തൻ്റെ വശീകരണപാടവം മുഴുവനായ് പുറത്തെടുത്ത മൗണ്ട്ബാറ്റൺ അങ്ങേയറ്റത്തെ അനുനയ പ്രഗൽഭ്യം പ്രകടമാക്കി മൗണ്ട് ബാറ്റൺ പറഞ്ഞു ഇത് മൗണ്ട് ബാറ്റൺ പദ്ധതി എന്നല്ല ഗാന്ധി പദ്ധതി എന്ന് വേണം വിളിക്കാൻ ഇതിലെ പ്രധാന ഘടകങ്ങളെല്ലാം നിർദ്ദേശിച്ചത് ഗാന്ധി തന്നെയാണ് മഹാത്മാവ് അംമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. അതേ മൗണ്ട് ബാറ്റൺ തുടർന്നു തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് വിട്ടുകൊടുക്കണം എന്ന് അങ്ങ് പറഞ്ഞിരുന്നു ഈ പദ്ധതി അത് ചെയ്തിരിക്കുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത പ്രവശ്യ നിയമസഭകൾക്കാണ് ഇന്ത്യയുടെ ഭാവി നിശ്ചയിക്കാൻ കഴിയുക ഇന്ത്യയിലാണോ പാകിസ്താനിലാണോ ചേരേണ്ടത് എന്ന് ഓരോ പ്രവിശ്യ നിയമസഭകൾക്കും വോട്ടെടുത്ത് തീരുമാനിക്കാം കഴിവതും വേഗം ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്ന് പറഞ്ഞു ഡൊമിനിയൻ പദവിയോടെ അതും നടപ്പിലാകാൻ പോകുന്നു മൗണ്ട് ബാറ്റൺ പറഞ്ഞു ഏതെങ്കിലും അൽഭുതത്താൽ അസംബ്ളികൾ എെക്യത്തിന് വേണ്ടി വോട്ട് ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കും അവർ യോജിക്കുന്നില്ലങ്കിൽ അവരുടെ തീരുമാനത്തെ ആയുധം ഉപയോഗിച്ച് ഞങ്ങൾ എതിർക്കണമെന്ന് അങ്ങ് ആവശ്യപ്പെടില്ല എന്ന് എനിക്കുറപ്പുണ്ട്. ഗാന്ധി ആശങ്കാ കുലനായ് നൈരാശ്യത്തിലും അനിശ്ചിതത്വത്തിലും അകപ്പെട്ട ഗാന്ധി സ്വന്തം ആത്മാവിൽ ഒരു ഉത്തരത്തിനായ് പരതുകയായിരുന്നു.
പ്രാർത്ഥനായോഗത്തിൽ വൈകി ചെല്ലാനാവില്ല എന്ന് പറഞ്ഞ് അവിടുന്ന് ഗാന്ധി ഇറങ്ങി. അന്ന് അദ്ദേഹത്തിൻ്റെ മുമ്പിൽ സന്നിഹിതരായിട്ടുള്ള പലരും പ്രാർത്ഥനായോഗത്തിന് എത്തിയവരായിരുന്നില്ല മൗണ്ട് ബാറ്റൺ ൻ്റെ ഇന്ത്യ വിഭജന പദ്ധതിക്കെതിരെ ഉഗ്രമായ ഒരാക്രമണവും യുദ്ധാഹ്വാനവും പ്രവാചകൻ്റെ ചുണ്ടുകളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചവരായിരുന്നു രാജ്യം വെട്ടിമുറിക്കുന്നതിന് സമ്മതിക്കുന്നതിനെക്കാൾ സ്വന്തം ശരീരം വെട്ടിമുറിക്കുന്നതാണ് തനിക്കിഷ്ടമെന്ന് പലപ്പോഴും പ്രതിജ്ഞ ചെയ്തിട്ടുള്ള അദ്ദേഹത്തിൽ നിന്ന് അന്ന് യുദ്ധ്വാഹ്വനം ഒന്നും ഉണ്ടായില്ല വിഭജനത്തിന് വൈസ്രോയിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും വിശദീകരണം കിട്ടാൻ തങ്ങളിലേക്കും തങ്ങളുടെ ഹൃദയങ്ങളിലേക്കും നോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വിഭജനത്തിനെതിരായി ഗാന്ധിജി അനുഷ്ഠിച്ച ഈ മൗനത്തിന് പല ഇന്ത്യക്കാരും മാപ്പ് നൽകുകയുണ്ടായില്ല.

മൗണ്ട് ബാറ്റൺ ഒരുപത്രസമ്മേളനം വിളിച്ചു അതിൽ ലോകരാജ്യങ്ങളിൽ നിന്നുള്ള പത്രക്കാരും ഇന്ത്യയുടെ പ്രാദേശിക പത്രക്കാരും ഉണ്ടായിരുന്നു തൻ്റെ പ്രവർത്തനങ്ങളെ വിശദീകരിച്ച ചർച്ചയുടെ അവസാനം പത്രക്കാർക്കിടയിൽനിന്ന് അവസാനമായ് ഉത്തരം ലഭിക്കേണ്ട ആ ശബ്ദം ഉയർന്നുവന്നു എന്ന്..?? ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്ന ആ തിയതി എന്നാണ്..?? മൗണ്ട് ബാറ്റൺ ഒരു നിമിഷം ചിന്തിച്ചു സത്യത്തിൽ അങ്ങനെ ഒരു കൃത്യമായ തിയതി അദ്ദേഹം ഉറപ്പിച്ചിരുന്നില്ല. പെട്ടന്ന് ചിന്തയിൽ ആ തിയതി എത്തി ആഗസ്റ്റ് 15 താൻ നയിച്ച സൈന്യത്തിന് മുന്നിൽ ജപ്പാൻ പട്ടാളം കീഴടങ്ങിയതിൻ്റ രണ്ടാം വാർഷികദിനം. ഇന്ത്യൻ കരങ്ങളിലേക്ക് അധികാരത്തിൻ്റെ അവസാന കൈമാറ്റം 1947 ആഗ്സറ്റ് 15 ാം തിയ്യതി നടക്കുന്നതാണ് അദ്ദേഹം പറഞ്ഞു..
Image may contain: one or more people and people standing
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 5


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 5


സിംലയിലെ വേനൽക്കാല വസതിയിൽ എത്തി ചേർന്ന മൗണ്ട്ബാറ്റൺ ആകെ ആശങ്കകുലനായിരുന്നു താൻ ബ്രിട്ടനിലേക്കയച്ച പദ്ധതിയിലെ ജിന്നയുടെ ഇരുതലരാജ്യം എന്നതിനെക്കാൾ കൽക്കത്ത തലസ്ഥാനമായ് ബംഗാളിനെ മറ്റൊരു രാജ്യമായ് എന്തുകൊണ്ട് പ്രഖ്യാപിച്ചുകൂടാ അത്തരത്തിൽ തൻ്റെ പദ്ധതി ഭേധഗതി ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു അന്ന് രാത്രി ഭേധഗതി ചെയ്ത പദ്ധതിയുടെ ഒരു പകർപ്പ് നെഹറുവിന് നൽകി മുറിയിൽ ചെന്ന് അത് വായിച്ച് നോക്കി കോൺഗ്രസ്സിൻ്റെ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടു.
മുറിയിൽ ചെന്ന് അത് വായിച്ചു നോക്കിയ നെഹറു അമ്പരുന്നു പോയി ഇന്ത്യയുടെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കാവുന്ന ബംഗാൾ ഇന്ത്യക്ക് നഷ്ടപ്പെടും കാശ്മീർ ഒരു സ്വാച്ഛാധിപതി ഭരിക്കുന്ന സ്വതന്ത്ര്യ രാജ്യമാക്കപ്പെടും ഇന്ത്യയുടെ ഉദരത്തിൽ പടുകൂറ്റനും ദഹിക്കാൻ ആവാത്തതുമായ് ഹൈദരാബാദ് നിലകൊള്ളും സ്വന്തം വഴിക്ക് പോകാൻ വേറെയും അരഡസൻ രാജ്യങ്ങൾ മുറവിളി കൂട്ടും പരസ്പരം കലഹിക്കുന്ന ദുർബലമായ നിരവധി രാജ്യങ്ങളായ് ഇന്ത്യമാറും തന്നെ സിംലയിലേക്ക് ആനയിച്ച കൃഷ്ണമേനോൻ്റെ മുറിയിലേക്ക് കോപം കൊണ്ട് വിറച്ച നെഹറു കയറി ചെന്നു ആ പദ്ധതിയുടെ കടലാസ്സ് കെട്ട് കിടക്കയിലേക്ക് വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു തുലഞ്ഞു എല്ലാം തുലഞ്ഞു
അടുത്ത പ്രഭാതത്തിൽ വന്ന നെഹറുവിൻ്റെ കത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ വിയോജിപ്പ് മൗണ്ട്ബാറ്റൺ മനസിലാക്കി കോൺഗ്രസ്സ് ഇത് ഒരിക്കലും സമ്മതിക്കുകയില്ല എന്ന് നെഹറു അറിയിച്ചു താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ആ പദ്ധതി കോൺഗ്രസ്സിന് അപ്പുറം പോകില്ലെന്ന് മൗണ്ട് ബാറ്റണ് മനസ്സിലായി ഒരു സ്വതന്ത്ര ബംഗാളിനെക്കുറിച്ചുള്ള സ്വപ്നം മൗണ്ട് ബാറ്റൺ അവസാനിപ്പിച്ചു. ജിന്നയുടെ ഇരുതലരാജ്യത്തിലെ കിഴക്കൻ ബംഗാൾ കാൽ നൂറ്റണ്ടിനകത്ത് പാകിസ്താനിൽ നിന്ന് പുറത്ത് കടക്കുമെന്ന് പിന്നീട് തൻ്റെ പിൻഗാമിയായ് വൈസ്രോയ് മന്ദിരത്തിൽ ഉണ്ടായിരുന്ന സി. രാജഗോപലാചാരിയോട് അദ്ദേഹം പറഞ്ഞിരുന്നു
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാനുള്ള പ്രമാണം പുതുക്കിയെഴുതാൻ വി.പി മേനോനോട് മൗണ്ട് ബാറ്റൺ നിർദേശിച്ചു. അദ്ദേഹം 6 മണിക്കൂർ കൊണ്ട് ആ പദ്ധതി മാറ്റിയെഴുതി സിംലയിൽ വച്ച് തനിക്ക് പറ്റിയ തെറ്റും വി.പി മേനോൻ തയ്യാറാക്കിയ പുതിയ പദ്ധതിയും ആറ്റലിയോട് വിശദീകരിക്കാനായ് മൗണ്ട് ബാറ്റൺ ലണ്ടനിലെത്തി പഴയ പദ്ധതിയെക്കുറിച്ച് ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറായില്ല ആദ്യ പദ്ധതിയിൽ നടത്തിയ ചില ഭേധഗതികൾ കോൺഗ്രസ്സിന് സ്വീകാര്യമല്ലായിരുന്നു എന്നും അതിനുള്ള പരിഹാരം തൻ്റെ പുതിയ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി എല്ലാവർക്കും സ്വീകാര്യമായ ഒരു പദ്ധതിയാണ് താൻ ഇപ്പോൾ അവരുടെ മുന്നിൽ വയ്ക്കാൻ പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി കൂടാതെ ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യത്തിന് ശേഷവും കോമൺവെൽത്തിലെ അംഗങ്ങളായി ബ്രിട്ടനോടുള്ള ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു മൗണ്ട് ബാറ്റണിൻ്റെ കരട് പദ്ധതി ആറ്റലി അതുപോലെ അംഗീകരിച്ചു.
ഡൽഹിയിൽ തിരിച്ചെത്തിയ മൗണ്ട് ബാറ്റൺ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്ന കരട് പരിശോദിക്കാനായ് കോൺഗ്രസ്സിൻ്റെയും ലീഗിൻ്റെയും സിക്കുകാരുടെയും ഏഴ് നേതാക്കളെ ചർച്ചയ്ക്കായ് വിളിച്ചു അപ്പോൾ ഒരു സെക്രട്ടറി പദ്ധതിയുടെ കരട് അടങ്ങുന്ന ഒരു ഫോൾഡർ എല്ലാവരുടെയും മുന്നിൽവച്ചു ഡൽഹിയിൽ വന്നതിന് ശേഷം ഒറ്റയ്ക്കൊറ്റയ്ക്കായുള്ള ചർച്ചകൾക്ക് പകരം ആദ്യമായ് ഒരു വട്ടമേശ സമ്മേളനം നടത്താൻ അദ്ദേഹം നിർബന്ധിതിമായത് പക്ഷേ സംസാരിക്കുന്നത് താൻ മാത്രമായിരിക്കും എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി മറ്റുള്ളവർക്ക് സംസാരിക്കാൻ അനുമതി നൽകിയാൽ അത് അങ്ങോട്ടുമിങ്ങോട്ടുമുള്ള വാദപ്രതിവാദങ്ങൾ മാത്രമായ് അധപ്പതിക്കും എന്ന് അദ്ദേഹം കരുതി
മൗണ്ട് ബാറ്റൺ പറഞ്ഞു ഡൽഹിയിലെത്തിയതിന് ശേഷം ഞാൻ പങ്കെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചർച്ചയാണിത് അവസാനമായ് ജിന്നയോട് ചോദിച്ചു ഇന്ത്യയുടെ എെക്യം നിലനിർത്തുന്നതിനായ് ക്യാബിനറ്റ് ദൗത്യ സംഘത്തിൻ്റെ പദ്ദതി അംഗീകരിക്കാൻ തയ്യാറാണോ ജിന്ന മറുപിടി പറഞ്ഞു ''ഇല്ല'' മൗണ്ട്ബാറ്റൺ വിശദീകരിച്ച് തുടങ്ങി സ്വാതന്ത്ര്യത്തിന് ശേഷവും ബ്രിട്ടൻ്റെ സഹായം ആവശ്യം വന്നാൽ അത് നൽകുന്നതിന് വേണ്ടിയാണ് ഡൊമിനിയൻ പദവിയെക്കുറിച്ചുള്ള വകുപ്പ് ചേർത്തിരിക്കുന്നത് പിന്നീട് അദ്ദേഹം കൽക്കത്തയെ കുറിച്ചും സിക്കുകാർ അനുഭവിക്കാൻ പോകുന്ന യാതനകളെ കുറിച്ചും സംസാരിച്ചു
ഈ പദ്ധതി സമാധാനപൂർവ്വമായ് അംഗീകരിക്കാനും രക്തചൊരിച്ചൽ കൂടാതെ നടപ്പിലാക്കാനും പ്രതിജ്ഞചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു ഇന്ന് അർദ്ധരാത്രിക്കകം കോൺഗ്രസ്സും ലീഗും സിക്കുകാരും ഈ പദ്ധതി സ്വീകരിക്കുന്നതിനായുള്ള പിന്തുണ തന്നെ അറിയിച്ചാൽ നാളെ വൈകുന്നേരം ആൾ ഇന്ത്യ റേഡിയോയിലൂടെ താനും നെഹറുവും ജിന്നയും ബൽദേവ് സിങ്ങും ചേർന്ന് രാജ്യത്തെ ജനങ്ങളെ തങ്ങളുടെ യോജിപ്പ് ഔദ്ദ്യോഗികമായ് അറിയിക്കും എന്ന് അദ്ദേഹം പറഞ്ഞു
നേതാക്കൻമാർ പിരിഞ്ഞ് കൃത്യം 90 മിനിറ്റ് കഴിഞ്ഞപ്പോൾ ഗാന്ധി ആ മുറിയിൽ പ്രവേശിച്ചു കോൺഗ്രസ്സ് അംഗമല്ലാത്തതുകൊണ്ട് മുൻപ് നടന്ന മീറ്റിങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഗാന്ധിയെ തെല്ലുഭയത്തോടെയാണ് മൗണ്ട് ബാറ്റൺ സ്വീകരിച്ചത് കാരണം വിഭജനത്തിനെതിരെ അവസാനശ്വാസം വരെ പോരാടാൻതയ്യാറുള്ള അദ്ദേഹത്തിൻ്റെ ഒരാളുടെ വിയോജിപ്പ് കാര്യങ്ങൾ ആകെ തകിടം മറിക്കും എന്ന് മൗണ്ട്ബാറ്റണ് അറിയാമായിരുന്നു അത്രമാത്രം ഗാന്ധി ഇന്ത്യൻ ജനതയുടെ മനസിലേക്ക് ആഴ്ന്ന് ഇറങ്ങിയിരുന്നു. മുറിയിലേക്ക് കടന്ന ഗാന്ധി പകുതി നടന്ന് മറുപിടിയായ് വലതു കൈ ചുണ്ടത്ത് വച്ച് ആംഗ്യം കാണിച്ചു മൗണ്ട് ബാറ്റണിൻ്റെ മനസ്സിൽ സന്തോഷം അലതല്ലി മൗനവൃതത്തിൻ്റെ ദിവസം! അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന്നു മൗണ്ട് ബാറ്റണിനെതിരെ ഇന്ത്യയിലെ ജനങ്ങളെ തട്ടിയുണർത്തിയേക്കാവുന്ന ആ ശബ്ദം ഇന്ന് പുറപ്പെടില്ല ആഴ്ച്ചയിലൊരുദിവസം മൗനവൃദം ആചരിക്കാൻ അദ്ദേഹം പ്രതിജ്ഞ എടുത്തിരുന്നു മൗണ്ട് ബാറ്റൺ പ്രദീക്ഷിച്ചിരുന്ന മറുപിടി ഇന്ന് അദ്ദേഹത്തിൽ നിന്ന് കിട്ടാനിടയില്ല.

മൗണ്ട് ബാറ്റൺ തൻ്റെ പദ്ധതി അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു തൻ്റെ സഞ്ചിയിൽ കരുതിയ 5 പഴയ കടലാസ്സ്കവറിൻ്റെ പുറത്ത് അതിനുള്ള മറുപിടി എഴുതി മൗണ്ട് ബാറ്റണ് കൊടുത്തിട്ട് അദ്ദേഹം ആ മുറിയിൽനിന്ന് പോയി അതിൽ ഗാന്ധി ഇങ്ങനെ എഴുതിയിരുന്നു വർഷങ്ങൾക്ക് മുൻപ് മൗനവൃധം ആചരിക്കാൻ പ്രതിജ്ഞ എടുത്തപ്പോൾ രണ്ട് സാഹചര്യങ്ങളിൽ അതിന് മാറ്റം വരുത്താം എന്നും തീരുമാനിച്ചിരുന്നു ഒന്ന് അടിയന്തരഘട്ടങ്ങളിൽ ഉന്നത അധികാരികളോട് സംസാരിക്കേണ്ടിവന്നാൽ രണ്ട് രോഗികളെ പരിചരിക്കുന്ന സമയത്ത് ഇവിടെ ഇപ്പോൾ എൻ്റെ മൗനം താങ്കൾ ആഗ്രഹിക്കുന്നു എന്നെനിക്കറിയാം ഒന്ന് രണ്ട് കാര്യങ്ങൾ എനിക്ക് പറയുവാനുണ്ട് നാം വീണ്ടും തമ്മിൽ കണ്ടുമുട്ടുന്നുവെങ്കിൽ ഞാൻ അത് സംസാരിക്കാം
Image may contain: 6 people, people sitting and indoor

Search This Blog