Tuesday, 30 October 2018

"ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം" ചരിത്രത്തിന്റെ നാൾവഴികളിലൂടെ 

ഇന്ത്യയും-ഇസ്രായേലും തമ്മിലുള്ള ബന്ധം


കടപ്പാട് : പ്രിൻസ് പവിത്രൻ- സുവിത് വിജയൻ-ചരിത്രാന്വേഷികൾ

ഇന്ത്യയും ഇസ്രായേലും ഏകദേശം ഒരേ കാലയളവിൽ നിലവിൽവന്ന രണ്ട് ജനാധിപത്യരാഷ്ട്രങ്ങളായിരുന്നു. ഇന്ത്യ നേരിട്ട അതേ വെല്ലുവിളികൾ തന്നെയാണ് ഇസ്രായേൽ അന്നും ഇന്നും നേരിടുന്നത്. ഗാസയിലടക്കമുള്ള കുടിയേറ്റപ്രശ്നങ്ങളും അമേരിക്കയോടുള്ള വിധേയത്വവും ഒഴിച്ചുനിർത്തിയാൽ ഇന്ത്യയും ഇസ്രായേലും ഒരേതൂവൽപക്ഷികളാണ്.  ചേരിചേരാനയത്തിന്റെ വ്യക്താക്കളായി ലോകത്തെ ഇരു സാമ്രാജ്യത്തചേരികളിലും കൂടാതെ മൂന്നാംലോകരാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാക്കിയ രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ അതേ ഇന്ത്യക്ക് ഒരു   വെല്ലുവിളിനേരിട്ടപ്പോൾ ചേരിചേരാകൂട്ടായ്മയിലെ പ്രധാന അംഗങ്ങൾതന്നെ ഇന്ത്യയെ പിന്നിൽ നിന്ന് ചതിച്ച് പാക്കിസ്ഥാനെ സാമ്പത്തികരംഗത്തും പ്രതിരോധരംഗത്തും സഹായിച്ചു. അന്ന് നമ്മുടെ രാജ്യം അയിത്തം കൽപ്പിച്ച് മാറ്റിനിർത്തിയ ഒരു രാജ്യം നമ്മുടെ രക്ഷക്കെത്തി!! "വാഗ്ദത്തദേശം" അഥവാ "ഇസ്രായേൽ". 1960-കളിൽ ആയുധവ്യാപാരത്തിൽ തുടങ്ങിയ ആ ബന്ധം ഇന്ന് 2017 ആയപ്പോഴേക്കും സർവ്വമേഖലകളിലും പടർന്ന് പന്തലിച്ചിരിക്കുന്നു. "സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ,പ്രതിരോധ,ശാസ്ത്രീയ,ഗവേഷണ" മേഖലകളിൽ ഇന്ന് ഈ രണ്ട് രാജ്യങ്ങളും കൈകോർത്ത് മുന്നോട്ട് പോകുന്നു. അന്താരാഷ്ട്ര രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് 'ഇന്ത്യയും ഇസ്രായേലും' തമ്മിലുള്ള ബന്ധം മാറിമറിഞ്ഞുകൊണ്ടേയിരുന്നു എന്നത് വാസ്തവം തന്നെയെങ്കിലും 2017 ഒരു മാറ്റത്തിന്റെ വർഷം തന്നെയായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയനേതൃത്വങ്ങൾ ഒരിക്കലും 'ഇസ്രായേലുമായുള്ള' ഇന്ത്യയുടെ ബന്ധം പുറത്തറിയാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം 'ഗാസയിലടക്കം' നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ഇന്ത്യയിലെ മുഖ്യന്യൂനപക്ഷവിഭാഗത്തിന്റെ വോട്ട്ബാങ്ക് തകർക്കും എന്നപേടിയായിരുന്നു ഒരു വശത്ത്!! മറുഭാഗത്താവട്ടെ ഇന്ത്യയുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള 77% ത്തിലധികം പെട്രോളിയം നല്കിയിരുന്ന 'അറബ് രാജ്യങ്ങളും' അവിടെ പ്രവാസികളായി ജോലിചെയ്ത് വിദേശനാണ്യം ഇന്ത്യയിലേക്കെത്തിച്ചിരുന്ന 'ഇന്ത്യാക്കാരും' ഇസ്രായേൽബന്ധം രഹസ്യമായി സൂക്ഷിക്കാൻകാരണമായി. ഇന്ത്യാ-ഇസ്രായേൽ ബന്ധം പ്രധാനമായും മൂന്നുഘട്ടങ്ങളായി വിവരിക്കുന്നതാവും ഉചിതം. ആദ്യഘട്ടം 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുന്പുള്ള ഇന്ത്യാ-ഇസ്രായേൽ ബന്ധം', '1947 മുതൽ 1992 വരെയുള്ള ഇന്ത്യാ-ഇസ്രായേൽ ബന്ധം', '1992 മുതൽ 2017 ഇന്ത്യാ-ഇസ്രായേൽ ബന്ധം' എന്നിവയാണ് ആ മൂന്ന് ഭാഗങ്ങൾ.

ആദ്യഘട്ടം 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുന്പുള്ള ഇന്ത്യാ-ഇസ്രായേൽ ബന്ധം':-
"അതിഥി ദേവോ ഭവ:"എന്നതായിരുന്നു പ്രാചീനഭാരതീയരുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിർവ്വചനം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ധാരാളം ജാതിമതവർണ്ണ വിഭാഗങ്ങളിലെ മനുഷ്യർ കുടിയേറിപ്പാർത്ത ദേശമാണ് ഇന്ത്യ.ആധുനിക മനുഷ്യചരിത്രത്തിൽ അങ്ങിനെ ഏറ്റവും  ആദ്യം ഇന്ത്യയിൽ വന്നവരാണ് 'ജൂതന്മാർ'.ഏകദേശം ബി.സി. 562-ലാണ് ആദ്യത്തെ 'ജൂതവ്യാപാരസംഘം' നമ്മുടെ സ്വന്തം കൊച്ചിയിലെത്തുകയും അവിടെ സ്ഥിരതാമസമാക്കി കച്ചവടമാരംഭിക്കുകയും ചെയ്തത്. പിന്നീട് അവർ 'കൊച്ചിയിൽ' നിന്നും 'കോഴിക്കോട്ടേക്കും' വ്യാപാരം വളർത്തുകയും ചെയ്തു. പിന്നീട് 1640 ൽ അന്നത്തെ 'മദ്രാസിലും' (ചെന്നൈയിലും) 'ലണ്ടൻ,ആംസ്റ്റർഡാം,കരീബിയൻ' ദേശങ്ങളിലെ 'ജൂതന്മാർ' സ്ഥിരതാമസമാക്കി. 1730-ൽ 'ബാഗ്ദാദി ജൂതന്മാർ' ഗുജറാത്തിലെ സൂററ്റിലും താമസമാക്കി.
1768 ആയപ്പോഴേക്കും 'മറാത്താ പ്രൊവിൻസിൽ' (ബോംബെയിൽ) ഇസ്രായേലിൽ നിന്നുള്ള 'ബനേജൂതരും' താമസമായി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ അവസ്സാനകാലഘട്ടത്തിലാണ് 'ഇസ്രായേലിന്റെ രൂപീകരണം'. അന്ന് നമ്മുടെ രാഷ്ട്രപിതാവ് 'ശ്രീ മഹാത്മാഗാന്ധി' ഈ വിഷയത്തിൽപക്വമായാണ് പ്രതികരിച്ചത്. "ലോകത്തിലെ ഏറ്റവും അധികം വേട്ടയാടപ്പെട്ട ജനവിഭാഗമാണ് ജൂതരെന്നും ഹിറ്റ്ലറടക്കമുള്ള നരാധമന്മാരുടെ കൈകളിൽപ്പെട്ട് നല്ലൊരുശതമാനംകൊല്ലപ്പെട്ട അവരുടെ കുടിയേറ്റത്തിൽ തെറ്റില്ല,പക്ഷേ അത് ശക്തിപ്രയോഗിച്ച് മറ്റൊരു ജനവിഭാഗത്തെ ആട്ടിയോടിച്ചിട്ടാവരുതെന്നായിരുന്നു അഭിപ്രായപ്പെട്ടത്". പക്ഷേ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി 'ജവഹർലാൽ നെഹ്രുവിന്' ഇസ്രായേലിനോടോ ജൂതരോടോ യാതൊരു അനുകമ്പയുമില്ലായിരുന്നു. അതിനാലാണ് സാക്ഷാൽ ശാസ്ത്രകണ്ടുപിടുത്തങ്ങളുടെ തലതൊട്ടപ്പനായ ശ്രീ 'ആൽബർട്ട് ഐൻസ്റ്റീൻ'  പാലസ്തീനെ വിഭജിക്കാനുള്ള പ്രമേയത്തെ അനുകൂസിക്കണമെന്ന് പറഞ്ഞിട്ടും ശക്തിയുക്തം എതിർത്തത്. 1947 നവംബർ 29-ന് 'യുണൈറ്റഡ് നേഷൻസിന്റെ' പാലസ്തീനെ വിഭജിക്കാനുള്ള പ്രമേയത്തെ അന്ന് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ എതിത്ത് ഇന്ത്യ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി. അത് അന്നത്തെ രാഷ്ട്രീയ ,സാമൂഹിക,സാമ്പത്തിക,പ്രതിരോധ മേഖലകൾക്ക് നന്നായി ഗുണം ചെയ്യുകയും ചെയ്തു. കാരണം ഇന്ത്യ-പാക്ക് വിഭജനശേഷമുണ്ടായ വർഗ്ഗീയ കലാപങ്ങളും എഴുതപ്പെടാത്ത ഒരു ഭരണഘടനയുടെ അഭാവവും ആസന്നമായ പാക്കിസ്ഥാനുമായുള്ള യുദ്ധവും തകർന്നുകൊണ്ടിരുന്ന സമ്പത്വ്യവസ്ഥയും നെഹ്രുവിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്നുപറയാം. അന്ന് ഇന്ത്യക്ക് അന്താരാഷ്ട്രതലത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ അനിവാര്യമായിരുന്നു. കാരണം 'ഇസ്രായേലിന്' അന്ന് സർവ്വപിന്തുണയും കൊടുത്ത് കൂടെനിന്നിരുന്നത് 'അമേരിക്കയായിരുന്നു'. അന്നത്തെ അമേരിക്കൻവിരുദ്ധചേരിയുടെ വക്താക്കളായിരുന്ന 'സോവിയറ്റ്യൂണിയനുമായുള്ള' ബന്ധം പരിപോഷിപ്പിക്കാനും ഈ ബന്ധം സഹായകമായി. പിന്നീട് സോവിയറ്റ് യൂണിയൻ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധവിൽപ്പനരാജ്യമായി അവർമാറുകയും ചെയ്തു. ഏത് കോണിൽനിന്ന് നോക്കിയാലും അന്നത്തെ പ്രധാനമന്ത്രി 'നെഹ്രുവിന്റെ' തീരുമാനങ്ങൾ ഇന്ത്യക്ക് ഗുണംചെയ്യുകതന്നെചെയ്തു.

1947 മുതൽ 1992 വരെയുള്ള ഇന്ത്യാ-ഇസ്രായേൽ ബന്ധം:-
സ്വാതന്ത്രാനന്തരം 'ഇസ്യായേലിനെതിരെയുള്ള' നെഹ്രുവിന്റെ തീരുമാനങ്ങൾ ശക്തികൂടിവന്നുകൊണ്ടിരുന്നു. 'പാലസ്തീന്' ആവശ്യമായ സർവ്വപിന്തുണയും ഇന്ത്യയിൽ നിന്നും പ്രവഹിച്ചു. 1950-ൽ ആണ് 'ചേരിചേരാരാജ്യങ്ങളുടെ സഖ്യം' (Non alignment Movement ,NAM) 'ജവഹർലാൽ നെഹ്രുവിന്റെ' നേതൃത്വത്തിൽ നിലവിൽ വന്നത്. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസ്സാനശേഷം രൂപപ്പെട്ട 'അമേരിക്കൻചേരിയിലും' 'സോവിയറ്റ്ചേരിയിലും' ചേരാതെ സ്വന്തംകാലിൽ നിൽക്കുന്നരാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു 'നെഹ്രുജി കണ്ട സ്വപ്നം'. പക്ഷേ ചേരിചേരാരാജ്യങ്ങളുടെ സഖ്യരാജ്യങ്ങളായ 'ഇന്ത്യയും' പാക്കിസ്ഥാനും തമ്മിൽ യുദ്ധങ്ങളുണ്ടായപ്പോൾ ഇന്ത്യയുടെകൂടെ സോവിയറ്റ്യൂണിയനും പാക്പക്ഷത്ത് അമേരിക്കയും അണിനിരന്നു. പക്ഷേ  'നെഹ്രുവിനെ' വേദനിപ്പിച്ചത് ചേരിചേരാരാജ്യങ്ങളുടെ സഖ്യമുണ്ടാക്കാൻ മുമ്പന്തിയിൽ നിന്ന 'ഇന്തോനേഷ്യയും' 'സൗദി അറേബ്യയുമെല്ലാം മതമെന്ന ഒറ്റ അടിസ്ഥാനത്തിൽ 'പാക്കിസ്ഥാനെ' പിന്തുണച്ചതാണ്. ഉറ്റചങ്ങാതിയെന്ന് കണക്കുകൂട്ടിയ 1962-ലെയുദ്ധാനന്തരം 'ചൈനയും' ശത്രുപക്ഷത്താണെന്ന് മനസ്സിലാക്കിയ നെഹ്രുവിന് ഇന്ത്യയുടെ നിസ്സഹായാവസ്ഥ പാടേ ബോധ്യപ്പെട്ടു. 1962 'ഇന്ത്യ-ചൈനയുദ്ധകാലത്തെ' സോവിയറ്റ് യൂണിയന്റെ മൗനം കൂടിയായപ്പോൾ എല്ലാം സംപൂർണ്ണമായി. 'അമേരിക്ക' അവിടെയും ആയുധക്കച്ചവടമെന്ന കഴുകൻതന്ത്രവുമായി കൂടെനിന്നെങ്കിലും 'നെഹ്രുവിന്റെ' മനസ്സ് അസ്വസ്ഥമായിക്കൊണ്ടേയിരുന്നു. ശത്രുവിനേക്കാൾ പേടിക്കേണ്ടത് കൂടെനടക്കുന്നവരുടെ ചതിപ്രയോഗമാണെന്ന് അദ്ദേഹത്തിനും  മനസ്സിലായിത്തുടങ്ങി. 1962-ലെ 'ഇന്ത്യ-ചൈനയുദ്ധകാലത്ത്' ഇന്ത്യയുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ തീർന്നുതുടങ്ങിയ സമയത്ത് നെഹ്രു അന്നത്തെ 'ഇസ്രായേൽ' പ്രധാനമന്ത്രിയായിരുന്ന 'ഡേവിഡ് ബെൻ ഗുറിയോണിന്' അടിയന്തിരമായി യുദ്ധസാമഗ്രികളും ആയുധങ്ങളും 'ഇന്ത്യക്ക്' നല്കണമെന്ന സന്ദേശമയച്ചു. അവിടെയും ഇന്ത്യയുടെ ഇസ്രായേലിനോടുള്ള തൊട്ടുകൂടാഴിക പ്രധാനമന്ത്രിയായിരുന്ന നെഹ്രു കാട്ടിയെന്നതാണ് ചരിത്രം. കാരണം ഇന്ത്യയുടെ അടിയന്തിരമായ ആവശ്യം പരിഗണിച്ച് ആയുധങ്ങൾ നല്കാൻ 'ഇസ്രായേൽ' സമ്മതിച്ചു. പക്ഷേ നെഹ്രുവിന്റെ മറ്റൊരു സന്ദേശം ഒട്ടും ഇസ്രായേൽ യുക്തിക്ക് നിരക്കുന്നതായിരുന്നില്ല. ഇന്ത്യയിലേക്ക് ആയുധങ്ങൾ കൊണ്ടുവരുന്ന ഇസ്രായേൽ കപ്പലുകളിൽ 'ഇസ്രായേൽ പതാകകൾ' വെക്കരുതെന്നായിരുന്നു ആ വിചിത്രമായ ആവശ്യം. അടുത്തബന്ധം പുലർത്തിയിരുന്ന (പിന്നീന്ന്കുത്തുകയും ചെയ്തിരുന്ന) 'അറബ്രാജ്യങ്ങളോടുള്ള' ഭയം മൂലമാണ് അദ്ദേഹം ഇങ്ങനൊരാവശ്യം ഉന്നയിച്ചത്. പക്ഷേ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന 'ഡേവിഡ് ബെൻ ഗുറിയോൺ' ഇന്ത്യയുടെ ഈ അവസ്ഥയിൽ അവർക്കുള്ള അനുശോചനം രേഖപ്പെടുത്തിയെങ്കിലും ആയുധങ്ങൾ 'ഇസ്രായേൽ' പതാകയോടെയേ ഇന്ത്യയിലെത്തൂ എന്ന് തിരിച്ച് സന്ദേശമയച്ചു. നെഹ്രുവിന് വഴങ്ങേണ്ടിവന്നു. ചരിത്രത്തിലാദ്യമായി അന്നേവരെ ശത്രുപക്ഷത്തുനിന്ന ഒരു രാജ്യത്തിന് ഇസ്രായേൽ ആയുധമെത്തിച്ചു കൊടുത്തു. ലോകരാജ്യങ്ങളുടെ മുന്നിൽ ഇളിഭ്യരായി നിന്ന ഇന്ത്യയോട് അന്ന് അനുകമ്പകാണിച്ച ചുരുക്കം രാജ്യങ്ങളിലൊന്നായിരുന്നു 'ഇസ്രായേൽ'. അതിന് കാരണം ജൂതവംശത്തിന്റെ ഇന്ത്യയോടുള്ള നന്ദികാണിക്കൽ കൂടെയായിരുന്നു. ഇസ്രായേൽ പാഠപുസ്ഥകങ്ങളിൽ വരെ അവർ ഇന്ത്യ എന്ന ദേശത്തെപ്പറ്റിപഠിപ്പിക്കുന്നവരായിരുന്നു. ലോകംമുഴുവൻ ജൂതന്മാരെ വേട്ടയാടിയപ്പോൾ അവർക്ക് പരവതാനി വിരിച്ച് വരവേൽപ്പ് നല്കിയവരായിരുന്നു ഇന്ത്യയിലെ നമ്മുടെ 'പൂർവ്വികർ'. പക്ഷേ നെഹ്രുവിന് അതും പൊതുജനമദ്ധ്യത്തിൽ സമ്മതിക്കാൻ മടിയായിരുന്നു. കാരണം 'ഗാസയിലേയും വെസ്റ്റ്ബാങ്കിലേയും' ഇസ്രായേൽ അധിനിവേശങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷം നഖശിഖാന്തം എതിർത്തിരുന്നു. ഒരിക്കലും അവരെ പിണക്കാൻ നെഹ്രു തയ്യാറായിരുന്നില്ല.

1965-ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധസമയത്ത് ഇന്ത്യക്കാവശ്യമായ ആയുധങ്ങൾ 'ഇസ്രായേൽ' ചരക്കുകപ്പലുകളിലെത്തിച്ചുതന്നു. അത് പുറംലോകമറിയാതിരിക്കേണ്ടത് ഇന്ത്യയുടെ അന്നത്തെ രാഷ്ട്രീയ/നയതന്ത്രരംഗത്തിന് അനുവാര്യമായിരുന്നു. ഈ സഹായത്തിനുള്ള പ്രത്യുപകാരമായി 'ഇസ്രായേലിന്റെ ആറുദിനയുദ്ധത്തിന്റെ' സമയത്ത് ഫ്രഞ്ച് 'ദസ്സൾട്ട് മിസ്സെറി' യുദ്ധവിമാനത്തിന്റേയും ഔറാഗൻ വിമാനത്തിന്റേയും പാർട്ട്സുകളും ഫ്രഞ്ച് എ.എം.എക്സ് ടാങ്കുകളും ഇസ്രായേലിന്റെ രക്ഷക്കായി ഇന്ത്യ നല്കി.
1971 'ഇന്ത്യ-പാക്കിസ്ഥാൻ' യുദ്ധസമയത്താണ് ഇസ്രായേലിനോട് ഇന്ത്യക്ക് വീണ്ടും സഹായമഭ്യർത്ഥിക്കേണ്ടിവന്നത്. കിഴക്കൻ പാക്കിസ്ഥാനെന്നറിയപ്പെട്ടിരുന്ന ഇന്നത്തെ 'ബംഗ്ലാദേശ്' വിമോചനയുദ്ധത്തിനായി ശ്രീമതി 'ഇന്ദിരാ ഗാന്ധി' കച്ചകെട്ടിയിറങ്ങിയപ്പോൾ വീണ്ടും ഇന്ത്യക്ക് ആയുധങ്ങളുടെ എണ്ണത്തിൽ കുറവുവന്നു. ഏകദേശം എട്ട് മാസങ്ങൾക്കുമുന്പേ യുദ്ധസന്നാഹങ്ങൾ കരസേനാമേധാവി 'മാണിക് ഷാ'യുടേയും റോ തലവൻ 'കാവോ'യുടേയും നേതൃത്വത്തിൽ തുടങ്ങിയപ്പോൾ ആദ്യം മുന്നോട്ടുവന്ന പ്രശ്നമായിരുന്നു ആയുധങ്ങളുടെ അഭാവം. അന്നത്തെ ഇന്ദിരാഗാന്ധിയുടെ ഉപദേഷ്ടാവായിരുന്ന 'പി.എൻ ഹക്സറിന്റേയും' റോ തലവൻ 'കാവോ'യുടേയും രഹസ്യനീക്കത്തിലൂടെ അതീവരഹസ്യമായി ഇസ്രായേലിൽനിന്നും ആയുധങ്ങൾ ഇന്ത്യയിലെ 'മുക്തി ബാഹിനി' പോരാളികളിലെത്തിക്കാൻ ധാരണയായി. അന്നുവരെ 'ഇന്ത്യയും ഇസ്രായേലും' തമ്മിൽ യാതൊരു നയതന്ത്രബന്ധവും ഇല്ലായിരുന്നു എന്നതുകൂടെ കൂട്ടിവായിക്കുമ്പോഴേ ഈ സഹായത്തിന്റെ വ്യാപ്തി മനസ്സിലാകൂ.ഇന്ത്യയുടെ ആവശ്യത്തിന് അനുസരിച്ചുള്ള ആയുധങ്ങൾ ഇസ്രായേലിന്റെ പ്രതിരോധനിർമ്മാണകേന്ദ്രങ്ങളിൽ അന്ന് സ്റ്റോക്കില്ലായിരുന്നു. പക്ഷേ അതിനുപകരം അവർ 'ഇറാനുവേണ്ടി' ഷിപ്പ്മെന്റിനുതയ്യാറാക്കിയിരുന്ന ആയുധങ്ങൾ ഇസ്രായേൽ പ്രസിഡന്റ് 'ഗോൾഡാ മെയ്ർ' ഇന്ത്യയിലേക്ക് കാർഗോ വിമാനങ്ങൾ വഴിയെത്തിച്ചു. കൂടാതെ പുതിയ ആയുധങ്ങൾ പരിചയപ്പെടുത്താനായി സാങ്കേതികവിദഗ്ധരടങ്ങുന്ന ഒരു സംഘത്തേയും 'ഇസ്രായേൽ' ആയുധങ്ങൾക്കൊപ്പമയച്ചു. ഇതുകൂടാതെ ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണസംഘടനയായ ഇസ്രായേലിന്റെ 'മൊസാദും' ഇന്ത്യൻ രഹസ്യാന്വേഷണസംഘടനയായ 'റോ'ക്ക് ഒപ്പം തോളോട്തോൾചേർന്ന് പ്രവർത്തിച്ചു. ഇസ്രായേലിനെ അന്നും ഇന്നും പരിപാലിച്ചിരുന്ന 'അമേരിക്കയുടെ' ശാസനയെ ധിക്കരിച്ചാണ് അവർ അന്ന് ഇന്ത്യയെ സഹായിച്ചത്.  1971-ലെ യുദ്ധത്തിൽ 'അമേരിക്കൻ പ്രസിഡന്റ് നിക്സന്റെ' നിർദ്ദേശപ്രകാരം അമേരിക്കയുടെ വിമാനവാഹിനിക്കപ്പലടക്കമുള്ള ഒരു വലിയ നാവികസേനാവ്യൂഹം ഇന്ത്യയെ ആക്രമിക്കാനായി തുനിഞ്ഞെങ്കിലും സോവിയറ്റ് ന്യൂക്ലിയർ അന്തർവാഹിനികൾ ഈ നീക്കത്തെ ഫലപ്രദമായി തടുത്തു  എന്നതും ചരിത്രത്തിൽ കൂട്ടിവായിക്കപ്പെടേണ്ടതാണ്. 'ഇസ്രായേൽ' അന്ന് അവരുടെ യജമാനന്മാരായ അമേരിക്കയെ വരെ തള്ളിപ്പറഞ്ഞ് ഇന്ത്യയുടെ കൂടെ നിന്നു. പകരമായി ഇസ്രായേൽ ന്യായമായൊരു ആവശ്യം മാത്രം മുന്നോട്ടുവെച്ചു. ഇസ്രായേലിന് ഇന്ത്യയുമായി സമ്പൂർണ്ണ നയതന്ത്രബന്ധം വേണം എന്തായിരുന്നു ആ ആവശ്യം. അത് നടക്കാതെപോയിട്ടും യുദ്ധാനന്തരം കിഴക്കൻ പാക്കിസ്ഥാനെ  പക്ഷേ അവിടെയും ഇന്ത്യക്ക് മനപ്പൂർവ്വമല്ലാത്തകാരണങ്ങളാൽ ഇസ്രായേലിനെ തള്ളിപ്പറയേണ്ടിവന്നു. നെഹ്രുവിന്റെ ഭയങ്ങൾ മകളായ ഇന്ദിരക്കും പകർന്നുകിട്ടിയപ്പോൾ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വീണ്ടും നടക്കാതെപോയി.

'1992 മുതൽ 2017 ഇന്ത്യാ-ഇസ്രായേൽ ബന്ധം':-
ശ്രീ 'പി.വി.നരസിംഹറാവു' എന്ന കോൺഗ്രസ്സ് രാഷ്ട്രീയ ചാണക്യനാണ് ഇന്ത്യക്ക് ഇസ്രായേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്ന തീരുമാനങ്ങൾ 1992-ൽ കൈക്കൊണ്ടത്. പതിനേഴ് ഭാഷകൾ സംസാരിച്ചിരുന്ന ആ മഹാവ്യക്തി രാഷ്ട്രീയത്തേക്കാളുപരി രാഷ്ട്രത്തെസ്നേഹിച്ച വ്യക്തിത്ത്വമായിരുന്നു. രാജീവ്ഗാന്ധിവരെ പിന്തുടർന്നുവന്ന നെഹ്രൂവീയൻ സോഷ്യലിസ്റ്റ് സാമ്പത്തിക/നയതന്ത്ര സമവാക്യങ്ങൾ മാറ്റിയെഴുതിയ അദ്ദേഹമാണ് ഇന്ത്യൻ മാർക്കറ്റുകൾ ലോകത്തിനായി തുറന്നുകൊടുത്തത്. പിൽക്കാലത്ത് അടൽ ബിഹാരി വാജ്പേയിയും ഡോ. മന്മോഹൻ സിങ്ങും നരേന്ദ്രമോദിയുമെല്ലാം പിന്തുടരുന്നത് ഈ ആശയങ്ങൾ തന്നെയാണ്. അക്കാലത്താണ് ഇന്ത്യ ഇസ്രായേലുമായി സമ്പൂർണ്ണ നയതന്ത്രബന്ധത്തിന് തുടക്കംകുറിച്ചത്. "വൈദ്യൻ ഇഛിച്ചതും രോഗികൽപ്പിച്ചതും പാല്" എന്ന് പറയുന്നതുപോലെ അക്കാലത്താണ് ഇസ്രായേലും പാലസ്തീനുമായുള്ള സമാധാനചർച്ചകൾക്ക് ഏക്കം കൂടിയത്.അതിനാൽ തന്നെ 'പാലസ്തീൻ ലിബറേഷൻ ഓർഗണൈസേഷന്റെ' നേതാവായിരുന്ന യാസർ അറാഫത്ത് ഇന്ത്യ ഇസ്രായേലുമായി നയതന്ത്രബന്ധം തുടങ്ങുന്നതിനെ രണ്ടുകൈയ്യുംനീട്ടി സ്വീകരിച്ചു, ചരിത്രപരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തുടർന്നാണ് നരസിംഹറാവൂ ഇസ്രായേൽ എംബസ്സിക്ക് തുടക്കംകുറിച്ചുകൊണ്ട് ഇങ്ങനെപറഞ്ഞത് ' ഇന്ത്യയും ഇസ്രായേലും രണ്ട് പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കുകളാണ്, ആയതിനാൽ അവരുടെ തീരുമാനങ്ങൾ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാൻ ഉതകുന്നതായിരിക്കും' എന്നായിരുന്നു.  1992-ലെ സോവിയറ്റ് യൂണിയന്റെ തകർച്ചകൂടിയായപ്പോൾ ഇന്ത്യക്ക് സമ്പൂർണ്ണ നയതന്ത്ര സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.കാരണം അമേരിക്കക്ക് എങ്ങനെയും ഇന്ത്യപോലെയൊരു മഹാരാജ്യത്തെ തങ്ങളുടെ സഖ്യരാജ്യമാക്കണമെന്നതായിരുന്നു മോഹം. പക്ഷേ 'സോവിയറ്റ് യൂണിയനോടായിരുന്നു' ഇന്ത്യക്ക് കൂടുതൽ അടുപ്പം. പക്ഷേ സോവിയറ്റ് തകർച്ചയോടെ അമേരിക്കയോടടുക്കുന്നതിന് പകരം 'ഇന്ത്യ' ഇസ്രായേലിനോടാണ് അടുത്തത്. ഇസ്രായേൽ തങ്ങളുടെ പക്ഷരാജ്യമായതിനാൽ 'ഇന്ത്യ' അവരുമായടുക്കുന്നത് ഭാവിയിൽ ഗുണംചെയ്യുമെന്നറിഞ്ഞിരുന്ന അമേരിക്കൻ പ്രസിഡന്റ് 'ജോർജ്ജ് ബുഷ് സീനിയറിന്റെ' അനുവാദംകൂടിയായപ്പോൾ ലോകത്തിനുമുന്നിൽ മറ്റൊരു ചരിത്രപരമായ ഐക്യം രൂപപ്പെട്ടു.'ഇന്ത്യ-ഇസ്രായേൽ സഖ്യം'. ഈ കാലത്താണ് 'പാലസ്തീൻ ലിബറേഷൻ ഓർഗണൈസേഷന്റെ' നേതാവായിരുന്ന 'യാസർ അറാഫത്തും' ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന 'യിറ്റ്സാക്ക് റാബിനും' ഇസ്രായേൽ നേതാവ് 'ഷിമോൺ പെരേസും' ഉൾപ്പെട്ട നയതന്ത്രസംഘമായിരുന്നു സമാധാനചർച്ചകൾമീന്നോട്ട്കൊണ്ടുപോയത്. സ്ത്യുത്യർഹമായ അവരുടെ സേവനത്തിന് മൂവർക്കും ആ വർഷത്തെ 'സമാധാനത്തിനുള്ള നോബൽസമ്മാനം' ലഭിക്കുകയും ചെയ്തു.ഈ സമാധാനചർച്ചകൾക്കൊടുവിലാണ് 1993-ലെ അമേരിക്കയിലെ വാഷിംഗ്ടണിൽവെച്ച് ഒപ്പിട്ട 'ഓസ്ലോ അക്കോർഡിലൂടെ' ഇസ്രായേലും പാലസ്തീനും പരസ്പരം രാജ്യങ്ങളാണെന്ന് ഔദ്യോഗികമായി അംഗീകരിച്ചത്. ഈ ഉടമ്പടികൂടെയായപ്പോൾ ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന് യാതൊരു എതിർപ്പുമില്ലാതായി. ഇന്ത്യൻ രാഷ്ട്രീയനേതൃത്വങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിർത്തിയിരുന്ന 'യാസർ അറാഫത്ത്' അറേബ്യൻ രാജ്യങ്ങൾക്കിടയിൽ 'ഇന്ത്യ-ഇസ്രായേൽ ബന്ധം' ഒരു നല്ലതുടക്കമായി അവതരിപ്പിക്കുകയും ചെയ്തു. അതിനാൽ നയതന്ത്രപരമായ ഒരു ഒറ്റപ്പെടൽ ഇന്ത്യക്ക് ഈ വിഷയത്തിൽ അറബ്രാജ്യങ്ങൾക്കിടയിലുണ്ടായില്ല.

1998-ലാണ് അടൽ ബിഹാരി വാജ്പേയിയുടെ നിർദ്ദേശപ്രകാരം ഇന്ത്യ സർവ്വലോകരാജ്യങ്ങളേയും ഞെട്ടിച്ചുകൊണ്ട് വീണ്ടും ആണവായുധം പരീക്ഷിച്ചത്. അന്ന് ഇന്ത്യാവിരുദ്ധചേരിയുടെ ചുക്കാൻ പിടിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് 'ബിൽക്ലിന്റൻ' ഉപരോധമെന്ന ഉമ്മാക്കിയുമായി വീണ്ടും രംഗത്തെത്തി. 1974-ൽ ആദ്യത്തെ അണുപരീക്ഷണം 'ബുദ്ധൻ ചിരിക്കുന്നു (Smiling Budha) നടത്തിയ ശ്രീമതി ഇന്തിരാഗാന്ദിയെ തളക്കാൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ കൊണ്ടുവന്ന ഉപരോധങ്ങളിൽ പതിനായിരക്കണക്കിന് ഇന്ത്യാക്കാരാണ് പട്ടിണികിടന്നുമരിച്ചത്. അന്ന് നമ്മുടെരാജ്യത്തിന് ഭക്ഷ്യമേഖലയിലെ സ്വയംപര്യാപ്തതയില്ലായ്മയായിരുന്നു ആ മരണങ്ങൾക്ക് കാരണമായത്. പക്ഷേ അതിൽനിന്ന് പാഠമുൾക്കൊണ്ട് ഇന്ത്യ വൈകാതെതന്നെ ഭക്ഷ്യമേഖലയിലെ സ്വയംപര്യാപ്തതയിലെത്തുകയും ചെയ്തു. 'ബിൽ ക്ലിന്റന്റെ' 1998 ഉപരോധം വെള്ളത്തിൽ വരച്ചവരയാവുകയും ചെയ്തു. ആ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയുടെ ചങ്കും കരളുമായി നിന്ന ഏകരാജ്യം 'ഇസ്രായേലായിരുന്നു'. ഇസ്രായേലിന്റെ കൂടെ ശ്രമഫലമായി വെറും ആറുമാസത്തിനകം അമേരിക്ക എല്ലാ ഉപരോധങ്ങളും പിൻവലിച്ചു. "ആപത്തിൽ കൂടെനിൽക്കുന്നവനാണല്ലോ യഥാർത്ഥസുഹൃത്ത്".

1999-ലെ കാർഗിൽ യുദ്ധമായിരുന്നു ഇന്ത്യ-ഇസ്രായേൽ ബന്ധം ഊട്ടിയുറപ്പിച്ച മറ്റൊരു സംഭവവികാസം. പതിവുപോലെ കാശ്മീർ സ്വപ്നവുമായി പാക്കിസ്ഥാൻ പട്ടാളം തീവ്രവാദികളുടെകൂടെ ചേർന്ന് 'കാർഗിൽ' മലനിരകളിലെ ഉയരങ്ങളിൽ നിലയുറപ്പിച്ചപ്പോൾ ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങൾ പോരാതെവന്നു. കാരണം  തണുപ്പുകാലത്ത് പിൻമാറണമെന്ന കരാർ ലംഘിച്ച് ഉയരങ്ങളിലെ ഡിഫൻസീവ് പൊസിഷൻസെല്ലാം കൈയ്യടക്കിനിന്ന പാക്ക് സേനയുടെ മുന്നിൽ ഇന്ത്യൻ സൈന്യത്തിന് ആത്മവിശ്വാസവും ധൈര്യവും മാത്രമായിരുന്നു കൈമുതൽ. ഉയരങ്ങളിലെ പാക് ക്യാമ്പുകൾ ആക്രമിക്കാൻ ആവശ്യമായ കൃത്യമായ ലേസർഗൈഡഡ് ബോംബുകൾ ഇന്ത്യയുടെ ആയുധശേഖരത്തിലില്ലായിരുന്നു. ഇത്കൂടാതെ താഴ്വാരത്തുനിന്നും ആക്രമിച്ച് മുകളിലേക്ക് നീങ്ങുമ്പോൾ ഇന്ത്യനാർമിക്കാവശ്യമായ കവറിംഗ് ഫയർ കൊടുക്കേണ്ടത് 'ബൊഫോഴ്സ് തോക്കുകൾ' ആയിരുന്നു. അതിന്റെ മോർട്ടാർ അമുനീഷൻസിലും ഗണ്യമായകുറവ് ആർമി പ്രതിരോധമന്ത്രാലയത്തെ അറിയിച്ചു. പിന്നീട് കണ്ടത് 'ഇസ്രായേലെന്ന സുഹൃത്രാജ്യത്തിന്റെ' സ്നേഹാദരങ്ങൾ ഇന്ത്യക്ക് ലഭ്യമായത്. ഇന്ത്യൻ വായുസേനക്ക് പാക്ക്യാമ്പുകളാക്രമിക്കാനായി അതിനൂതന ലേസർഗൈഡഡ് ബോംബുകളും ബൊഫോഴ്സിന്റേതടക്കമുള്ള മോർട്ടാർ അമുനീഷൻസുകളും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ കൈയ്യിൽ സുരക്ഷിതമായി ഇസ്രായേലെത്തിച്ചു. ഇവകൂടാതെ അമേരിക്കൻ വിലക്ക് മറികടന്ന് ഇസ്രായേൽ നിർമ്മിത ചാരവിമാനങ്ങളും രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ സർവ്വസഹകരണങ്ങളും ഇന്ത്യക്കായി ഇസ്രായേൽ മനസ്സറിഞ്ഞ് നൽകി. അന്ന് അറബ്മേഖലകളിൽ നിന്നുള്ള പ്രതിരോധവെല്ലുവിളികൾ ഇന്ത്യക്ക് കൃത്യമായെത്തിച്ചത് 'മൊസാദായിരുന്നു'. അന്ന് ഇന്ത്യ പ്രതിരോധാവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് അമേരിക്കയുടെ 'ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റമായിരുന്നു'. പതിവുപോലെ യുദ്ധസമയത്ത് അമേരിക്ക 'പാലംവലിക്കുകയും' 'ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം' ഇന്ത്യക്ക് ലഭ്യമാകാതാവുകയും ചെയ്തു. അപ്പോഴും 'ഇസ്രായേൽ' നമ്മുടെ രാജ്യത്തിന്റെ രക്ഷക്കെത്തി. 'ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം' ആധാരമാക്കിപ്രവർത്തിച്ചിരുന്ന ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങൾ കൃത്യമായ വിവരങ്ങൾ 'മൊസാദ്' വഴി ഇന്ത്യക്ക് എത്തിച്ചുതരുകയും ചെയ്തു.ഇതുകൂടാതെ അധിനിവേശസേനകളെതുരത്താനുള്ള പ്രത്യേകസൈനികനീക്കങ്ങൾ നന്നായറിയാവുന്ന ഇസ്രായേലി മൊസാദിന്റെ സഹകരണംകൂടിയായപ്പോൾ ഇന്ത്യനാർമിയുടെ ശൗര്യം പതിന്മടങ്ങായി. യുദ്ധം വീരോചിതമായി പോരാടി ഇന്ത്യൻ സേന കരസ്ഥമാക്കി.

കാർഗിൽയുദ്ധം ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണുതുറപ്പിച്ചു. കാരണം അന്ന് ഇന്ത്യഭരിച്ചിരുന്നത് വലതുപക്ഷരാഷ്ട്രീയത്തിന്റെ വക്താക്കളായ 'ബി.ജെ.പി' ആയിരുന്നു. സോഷ്യലിസ്റ്റ്/ഇടതുരാഷ്ട്രീയനേതൃത്വം കണക്കിലെടുക്കുന്നതൊന്നും വലതുപക്ഷരാഷ്ട്രീയത്തിന് കണക്കിലെടുക്കുന്ന സ്വഭാവമില്ലാത്തതിനാൽ 'ഇസ്രായേലുമായി' ഒരു തുറന്ന ബന്ധത്തിന് അവർ തയ്യാറായി.കാർഗിൽയുദ്ധം കഴിഞ്ഞ് തൊട്ടടുത്ത വർഷം ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ.എൽ.കെ അദ്വാനിയും  ധനമന്ത്രി ശ്രീ.ജസ്വന്ത് സിങ്ങും ഇസ്രായേൽ സന്ദർശിക്കുകയും ഒരുപിടി ഉടമ്പടികളിൽ ഒപ്പുവെക്കുകയും ചെയ്തു. ഈ സന്ദർശനത്തിന്റെ തുടർച്ചയായാണ് 2003-ൽ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ആദ്യ ഇസ്രായേൽ പ്രധാനമന്ത്രിയായി 'ഏരിയൽ ഷാരോൺ' ഡൽഹിയിലെത്തിയത്. ഈ സന്ദർശനവേളയിലാണ് 'ഇന്തോ-ഇസ്രായേൽ സൗഹൃദ-സാമ്പത്തിക കരാർ' ഒപ്പിട്ടത്. 'ടെൽ അവീവിലുണ്ടായ' ഭീകരാക്രമണത്തെതുടർന്ന് ഈ സന്ദർശനം വെട്ടിച്ചുരുക്കി അദ്ദേഹം തിരിച്ചുപോയെങ്കിലും അതിനുമുന്പായി 'ഇന്തോ-ഇസ്രായേൽ പ്രതിരോധകരാറിലും' ഇസ്രായേൽ ഉപപ്രധാനമന്ത്രിയായിരുന്ന 'യൂസഫ് ലാപ്പിഡ്' ഒപ്പുവെച്ചു കഴിഞ്ഞിരുന്നു. 2004-ൽ  വലതുപക്ഷരാഷ്ട്രീയം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് സോഷ്യലിസ്റ്റ്/ഇടത് പാർട്ടികളായ കോൺഗ്രസും ഇടതുപക്ഷവും അധികാരത്തിലെത്തിയപ്പോൾ വീണ്ടും 'ഇന്തോ-ഇസ്രായേൽ ബന്ധം' തിരശ്ശീലക്കുപിന്നിലേക്ക് മാറ്റിനിർത്തപ്പെട്ടു.  2010-ൽ 'മണിശങ്കർ അയ്യർ' പാർലമെന്റിൽ 'ഇന്തോ-ഇസ്രായേൽ ബന്ധത്തെപ്പറ്റി' വിശദീകരണമാവശ്യപ്പെട്ടപ്പോൾ മറുപടിയായി പറഞ്ഞത് അതൊരു 'രാജ്യ രഹസ്യം' ആണ് ,വെളിപ്പെടുത്താനാവില്ല' എന്നായിരുന്നു. പക്ഷേ ഇന്ത്യയുടെ അന്നത്തെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധദാതാവായിരുന്നു 'ഇസ്രായേൽ' എന്നതും വിചിത്രമായചരിത്രം.

ഇന്ത്യും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇന്ന് വളർന്ന് പുതിയൊരു തലത്തിലേക്കെത്തിയിരിക്കുന്നു. 1992-ലെ 'നയതന്ത്ര ബന്ധം' തുടങ്ങിയശേഷം 1994-ൽ 'കാർഷികപര്യവേഷണത്തിനുള്ള ഉടമ്പടിയും സാമ്പത്തിക,വ്യാപാര,വിവരസാങ്കേതിക വിദ്യയുടെ പര്യവേഷണത്തിനായുള്ള ഉടമ്പടിയും ഒപ്പുവെക്കപ്പെട്ടു. 1996-ൽ വിദേശനിക്ഷേപത്തിന്റേയും ആദായനികുതിയുടേയും പുതിയസംരംഭങ്ങളുടേയും കരാറുകളിൽ ഏർപ്പെട്ടു. തുടർന്ന് പരസ്പരസഹകരണക്കരാറും ഉപഭോക്തൃ കരാറുകളും അതേവർഷം ഒപ്പിട്ടു. 1996-ൽ തന്നെയാണ് സുപ്രധാനമായ 'റിസർച്ച് & ഡെവലപ്മെന്റ്' ഉടമ്പടി ഒപ്പുവെച്ചത്. 2002-ൽ ബഹിരാകാശ പര്യവേഷണങ്ങൾക്കുള്ള ഉടമ്പടിയും 2003-ൽ പ്രകൃതിസംരക്ഷണത്തിനും പരിസ്ഥിത് പഠനത്തിനുമുള്ള പര്യവേഷണത്തിന്ളതുടക്കംകുറിക്കുകയും ചെയ്തു. അതേവർഷം തന്നെ ആരോഗ്യ/മെഡിക്കൽ വിഭാഗത്തിലെ സഹകരണത്തിനുള്ള കരാറും ഇരുരാജ്യങ്ങളും ഒപ്പിട്ടു. 2005-ൽ ഇന്റൊ-ഇസ്രായേൽ റിസർച്ച് & ഡെവലപ്മെന്റ്'  ഉടമ്പടിക്കായി ധനസമാഹരണ ഉടമ്പടിയൊപ്പിടുകയും ചെയ്തു.

1992-ൽ വെറും 200 മില്ല്യൺമാത്രമായിരുന്ന സാമ്പത്തികബന്ധം 2014-ൽ 4.52 ബില്ല്യൺ ഡോളറായി ഉയർന്നു. ഇന്ന് ഇന്ത്യയുടെ ഏഴാമത്തെ ഏറ്റവുംവലിയ കയറ്റുമതിരാജ്യവും പത്താമത്തെ ഏറ്റവുംവലിയ ഇറക്കുമതിരാജ്യവും ആണ് ഇന്ന് ഇസ്രായേൽ. ഇന്ത്യ ഇസ്രായേലിലേക്ക് രത്നങ്ങളും ധാതുലവണങ്ങളും ഓർഗാനിക്ക് കെമിക്കലുകളും ഇലക്ട്രോണിക്ക് സാമഗ്രികളും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും വാഹനങ്ങളും യന്ത്രങ്ങളും എഞ്ചിനുകളും പമ്പുകളും വസ്ത്രങ്ങളും മെഡിക്കൽ സാങ്കേതിക ഉപകരണങ്ങളും ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഇവയുൾപ്പെടെ സൾഫർ,സിമന്റ്,പ്രതിരോധ ആയുധ സാമഗ്രികളും ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുകയും ചെയ്യുന്നു.

2014 -ന് ശേഷം പ്രധാനമന്ത്രിയായി 'ശ്രീ നരേന്ദ്രമോഡിയുടെ' സ്ഥാനാരോഹണത്തിന് ശേഷം ഈ ചരിത്രപരമായ ബന്ധം മറനീക്കിപുറത്തുവന്നു. 2014 സെപ്റ്റംബറിൽ ആദ്യത്തെ അമേരിക്കൻ സന്ദർശനസമയത്ത് 2500-ൽ പരം ജൂതവംശജരെക്കണ്ട നരേന്ദ്രമോഡി തുടർന്നുള്ള രാജ്യാന്തരയോഗങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി 'ബെൻജമിൻ നെതന്യാഹു'വുമായി ഊഷ്മളമായൊരുബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. പ്രതിരോധ/കാർഷിക/ശാസ്ത്രീയ/ഗവേഷണമേഖലകളിൽ ആദ്യത്തെ 2014-സെപ്റ്റംബറിന് ശേഷമുള്ള അഞ്ചുമാസം തന്നെ 662 മില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നതെന്നതും ശ്രദ്ധേയമാണ്. ബാരക്ക് മിസൈൽ വികസിപ്പിക്കുന്നതിനും ഇന്ത്യയുടെ മിസൈൽപ്രതിരോധശൃംഖല വികസിപ്പിക്കുന്നതിലും തീവ്രവാദവിരുദ്ധ സേനാആയുധങ്ങളുടെ ഇറക്കുമതിക്കും ആണ് തുടർന്ന് ഈ സഹകരണത്തിലൂടെ നടന്നത്. 2017-ലെ നരേന്ദ്രമോഡിയുടെ സന്ദർശനസമയത്ത് ഇസ്രായേൽ പ്രധാനമന്ത്രി 'ബെൻജമിൻ നെതന്യാഹു'വും എല്ലാ മന്ത്രിസഭാഅങ്ങങ്ങളും വിമാനത്താവളത്തിലെത്തി നമ്മുടെ പ്രധാനമന്ത്രിയെ വരവേറ്റു. 'അമേരിക്കൻ പ്രസിഡന്റിനും' 'പോപ്പിനുമല്ലാതെ' ഇസ്രായേൽ ചരിത്രത്തിൽ ഇങ്ങനെ ഒരു സ്വീകരണം നൽകിയ ചരിത്രമില്ല. വികസന/പ്രതിരോധമേഖലകളിൽ ഇന്ത്യാ-ഇസ്രായേൽ അരക്കിട്ടുറപ്പിക്കുന്ന സന്ദർശനമായിരുന്നു അത്. 2018 ജനുവരിയിൽ 'ബെൻജമിൻ നെതന്യാഹു'വിന്റെ ഇന്ത്യാസന്ദർശനവും ഈ ബന്ധത്തിന് വഴിത്തിരിവാകും..



ജമ്മു കാശ്മീർ ചില വസ്തുതകൾ


ജമ്മു-കശ്മീർ ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമാണ്. ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമാണിത്. തെക്ക് ഹിമാചൽ പ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്.
                                ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള സംസ്ഥാനമാണിത്. എന്നാൽ ജമ്മു-കാശ്മീരിഇന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്ന തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ സംസ്ഥാനം.
                     ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കശ്മീർ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദി സംഘടകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കുട്ടകൊലകൾ നടത്തുകയും ചെയ്തു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു.
                 ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള ഒരേയൊരു സംസ്ഥാനമാണിത്. ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. സ്വന്തമായി ഭരണഘടനയും പതാകയുമുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനമാണിത്.
                                                    കാശ്മീരിന്റെ പടിഞ്ഞാറു ഭാഗത്ത് ഔദ്യോഗികമായി ഇന്ത്യയിലുൾപ്പെട്ടതും ഇപ്പോൾ പാകിസ്താന്റെ നിയന്ത്രണത്തിൻ കീഴിൽ ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും സ്വതന്ത്രമായ ഭരണ സംവിധാനങ്ങളുണ്ട് എന്ന് വിചാരിക്കപ്പെടുന്നതുമായ ഒരു ഭൂപ്രദേശമാണ് ആസാദ് ജമ്മു ആന്റ് കശ്മീർ അഥവാ ആസാദ് കശ്മീർ. മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു-കാശ്മീർ പൂർണ്ണമായി ഇന്ത്യയിൽ ലയിച്ചതിനു ശേഷം, 1947-ൽ ഇന്ത്യയും പാകിസ്താനുമായി നടന്ന ഒന്നാം കാശ്മീർ യുദ്ധത്തിൽ ഇന്ത്യയുടെ ഈ പ്രദേശം പാകിസ്താൻ നിയന്ത്രണത്തിലായി. ഇന്ത്യയിൽ ഈ പ്രദേശത്തെ പാക് അധിനിവേശ കശ്മീർ എന്നാണ് വിശേഷിപ്പിക്കുന്നത്. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത്. പാകിസ്താൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം.
                                          കശ്മീരിന്റെ ഭൂരിഭാഗവും അതായത് ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ താഴ്വരയാണ്. 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. താഴ്വരക്ക് തെക്കും പടിഞ്ഞാറുമായി പിർ പഞ്ചാൽ മലനിരകളും, വടക്കും കിഴക്കുമായി ഹിമാദ്രിയും സ്ഥിതിചെയ്യുന്നു. കശ്മീരിന്റെ ഏതാണ്ട് തെക്കുഭാഗത്തായാണ് താഴ്വര സ്ഥിതി ചെയ്യുന്നത്.
         ശ്രീനഗറാണ്‌ കശ്മീർ താഴ്വരയിലെ പ്രധാന പട്ടണം. മരത്തിൽ നിർമ്മിച്ച് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങൾ ശ്രീനഗറിൽ കാണാം. താഴ്വരക്കു പുറമേ ജനവാസമുള്ള പ്രദേശങ്ങൾ വടക്കുള്ള ഗിൽഗിത് താഴ്വരയും സിന്ധൂ ഇടുക്കും (indus gorge) മാത്രമാണ്. വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീർ താഴ്വരയിലേക്ക് പ്രവേശിക്കുന്നത്. പിർ പഞ്ചാൽ മലനിരകളിലുള്ള ബനിഹാൽ ചുരത്തിലൂടെ ജമ്മുവിൽ നിന്നും, ബാലകോട്ട് ചുരം വഴി പാകിസ്താനിൽ നിന്നും, കാരകോറം ചുരം വഴി ചൈനയിൽ നിന്നും കശ്മീർ താഴ്വരയിൽ പ്രവേശിക്കാം. ബനിഹാൽ ചുരം ആദ്യകാലത്ത് തണുപ്പുകാലത്ത് മഞ്ഞുമൂടി യാത്രായോഗ്യമല്ലാതാകുമായിരുന്നു. എന്നാൽ പിൽക്കാലത്ത് ഇവിടെ നിർമ്മിക്കപ്പെട്ട തുരങ്കം മൂലം ചുരം എല്ലാക്കാലത്തും ഉപയോഗയോഗ്യമായി മാറി. ജവഹർ തുരങ്കം എന്നാണ് ഈ തുരങ്കത്തിന്റെ പേര്.
                  കശ്മീർ താഴ്വരയിൽ ധാരാളം തടാകങ്ങളുണ്ട്. ഇതിൽ ഏറ്റവും വലുത് ദൽ തടാകമാണ്. ഝലത്തിനു പുറമേ ധാരാളം ചെറിയ അരുവികളും താഴ്വരയിലുണ്ട്. തണുപ്പുകാലത്ത് കശ്മീർ താഴ്വരയിലെ താപനില -1 °C വരെയെത്തുന്നു. വേനൽക്കാലത്ത് ഇത് 24 °C വരെ ഉയരാറുണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇവിടെ മഴയുണ്ടാകുന്നു. ഇതിനു പുറമേ മഞ്ഞുകാലത്ത് ഹിമപാതവും സാധാരണമാണ്‌. കശ്മീർ താഴ്വര വൃക്ഷങ്ങൾ ധാരാളം വളരുന്നയിടമാണ് ഝലത്തിന്റെ വൃഷ്ടിപ്രദേശത്തെ ചതുപ്പുനിലത്ത് വില്ലോ മരങ്ങൾ വളരുന്നു. വില്ലോ, ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മരമാണ്. ഉയർന്ന പ്രദേശങ്ങളിൽ വോൾനട്ട് (അക്രൂഡ്) മരങ്ങൾ വളരുന്നു. കൂടുതൽ ഉയർന്ന പ്രദേശങ്ങൾ ബിർച്ച് മരങ്ങൾ നിറഞ്ഞ കാടുകളാണ്. തടി ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന ഉൽപ്പന്നമാണ്.
                               കാശ്മീർ ഇന്ന് – ഇന്ത്യയുമായുള്ള ബന്ധങ്ങൾ:- 370 കാശ്മീരിനു കൂടുതൽ സ്വയംഭരണം വിഭാവനം ചെയ്യുന്നു. പ്രധാന പ്രത്യേകതകൾ താഴെ കൊടുക്കുന്നു.
   1) കാശ്മീർ ഇന്ത്യയിലെ ഒരു കൻസ്റ്റിറ്റ്യുവന്റ് സ്റ്റേറ്റ് ആണ് .അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകൾ കൊണ്ട് വരാനുള്ള അധികാരമില്ല.
2) ഇന്ത്യൻ യൂണിയനിൽ അംഗമാണ് കാശ്മീർ. യൂണിയൻ എന്നത് ഒരു കരാറിന്റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതിൽ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട്പോകാനാവില്ല. ഈ അർത്ഥത്തിലാണ് ഭരണഘടനയിൽ “ഫെഡറെഷന്‍”എന്ന് ചേർക്കാതെ “യൂണിയൻ” എന്ന് ചേർത്തത് .
3) പർലമെന്റിനു യൂണിയൻ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്റെ അനുവാദത്തോടെയെ നടപ്പിലാക്കാൻ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.
A ) തീവ്രവാദം സംബന്ധിച്ച നിയമങ്ങൾ, B ) പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം, C ) ഇന്ത്യൻ പതാകയോടും, ഭരണ ഘടനയോടും, ദേശീയഗാനത്തോടും ഉള്ള ബഹുമാനം (അതായത് കാശ്മീരിൽ ഇന്ത്യന്‍ ദേശീയ പതാകയെ ബഹുമാനിക്കണ്ട എന്നാ പ്രചാരണംവ്യാജമാണ്).
4) ഇന്ത്യൻ FUNDAMENTAL RIGHTS കാശ്മീരിനു ബാധകമാണ്.ഇതിൽ RIGHT TO PROPERTY- യും കാശ്മീരിൽ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിർവചിക്കാനുള്ള അധികാരം കാശ്മീർ സ്റ്റേറ്റിനാണ്. (സമാന നിയമം നാഗാലാന്റിലും മിസ്സൊറാമിലും ഉണ്ട്)
5) ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, CAG യുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .
6) ഒരു കാശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അർഹനാണ് .
7) കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യൻ പൗരത്വം.
8) കാശ്മീരിൽ പഞ്ചായത്തീരാജ് ഉണ്ട് .
9) കാശ്മീരിൽ ശരിയാ നിയമം ആണെന്നുള്ള പ്രചാരണം വ്യാജമാണ്. ഭരണഘടനയുടെ അടിസ്ഥാന
 സ്വഭാവമായ മതേതരത്വം കാശ്മീരിനും ബാധകമാണ്.
പ്രസിഡന്റിനു 370 നിർത്തലാക്കാം. പക്ഷെ ഇതിനു കാശ്മീർ സ്റ്റേറ്റ് അസ്സംബ്ലി നിർദ്ദേശം നല്കണം.

Monday, 17 September 2018

ബെയ്ജിങ് എന്തിനാണ് ഉയിഗൂറുകളെ ഭയക്കുന്നത്?





ബെയ്ജിങ് എന്തിനാണ് ഉയിഗൂറുകളെ ഭയക്കുന്നത്?

കടപ്പാട്: ബക്‌ലി
വിവർത്തനം: ഇർഫാൻ ആമയൂർ മാധ്യമം


പശ്ചിമ ചൈനയുടെ അങ്ങേയറ്റത്ത് മരുഭൂമിയോട് ചേർന്നുള്ള ഹോട്ടാൻ പ്രവിശ്യയിൽ കമ്പിവേലികളാൽ സുരക്ഷിതമാക്കിയ വലിയ കെട്ടിടം. കെട്ടിടത്തിന്റെ മുൻവശത്ത് വലിയ ചുവന്ന അക്ഷരങ്ങളിൽ ചൈനീസ് ഭാഷയും നിയമവും പഠിക്കാനും തൊഴിൽ പ്രാവീണ്യം നേടാനുമുള്ള ആഹ്വാനങ്ങൾ. പുറത്ത് നിന്ന് സന്ദർശകരാരും അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ.


ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ ഉയിഗൂറുകളോട് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന് പിന്നിൽ ഒറ്റക്കാരണം മാത്രമേ ഉള്ളു: ഇസ്‌ലാമിനോടുള്ള അവരുടെ വിധേയത്വം ഇല്ലാതാക്കുക

കെട്ടിടത്തിനുള്ളിൽ നൂറു കണക്കിന് ഉയിഗൂർ മുസ്‌ലിംകൾ ചൈനീസ് ഭരണകൂടത്തിന്റെ നിർബന്ധിത 'പരിവർത്തന' പരിശീലനത്തിന് വിധേയരായി കഴിയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രശംസിക്കുന്ന പ്രഭാഷണങ്ങളും പാട്ടുകളും കേൾക്കാനും തങ്ങളുടെ അസ്തിത്വത്തെ വിമർശിക്കുന്ന കുറിപ്പുകൾ എഴുതാനും നിര്ബന്ധിക്കപ്പെട്ടു എന്ന് സാക്ഷ്യപ്പെടുത്തുന്നു അവിടന്ന് പുറത്തു കടന്നവർ. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ ഉയിഗൂറുകളോട് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന് പിന്നിൽ ഒറ്റക്കാരണം മാത്രമേ ഉള്ളു: ഇസ്‌ലാമിനോടുള്ള അവരുടെ വിധേയത്വം ഇല്ലാതാക്കുക.

ഒരു ശവസംസ്കാര ചടങ്ങളിൽ വെച്ച് ഖുർആനിലെ ഒരു സൂക്തം പാരായണം ചെയ്തതിന്റെ പേരിലാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് പറയുന്നു 41 കാരനായ അബ്ദുസ്സലാം മുഹമ്മദ്. അടുത്തുള്ള ക്യാമ്പിലെ രണ്ടു മാസം നീണ്ട വാസത്തിന് ശേഷം അദ്ദേഹത്തോടും കൂടെയുണ്ടായിരുന്ന 30 പേരോടും തങ്ങളുടെ മുൻകാല ജീവിതത്തെ കുറിച്ച് മറന്നു കളയാനാണ് ചൈനീസ് അധികൃതർ ആവശ്യപ്പെട്ടത്.

ഒരു ശവസംസ്കാര ചടങ്ങളിൽ വെച്ച് ഖുർആനിലെ ഒരു സൂക്തം പാരായണം ചെയ്തതിന്റെ പേരിലാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് പറയുന്നു 41 കാരനായ അബ്ദുസ്സലാം മുഹമ്മദ്

പുറത്തേക്ക് കാണിച്ചില്ലെങ്കിലും തന്റെ ഉള്ളിൽ അമർഷം നുരഞ്ഞുപൊങ്ങുകയായിരുന്നു, മുഹമ്മദ് പറഞ്ഞു. "തീവ്രവാദത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന ഒരു സ്ഥലമേയല്ലായിരുന്നു അത്. മറിച്ച്, പ്രതികാരത്തിനുള്ള ചോദന ഉള്ളിൽ നിറക്കുകയും ഉയിഗൂറുകളുടെ അസ്തിത്വം ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രമായിരുന്നു", മുഹമ്മദ് ക്യാമ്പിലെ തന്റെ ഓർമ്മകൾ അയവിറക്കുന്നു.

കഴിഞ്ഞ വർഷങ്ങളിലായി ചൈന നിർമ്മിച്ച നൂറു കണക്കിന് ക്യാമ്പുകളിലൊന്നാണിത്. റീ എജുക്കേഷൻ ക്യാമ്പ് എന്ന് ചൈനീസ് ഭരണകൂടം പേരിട്ട് വിളിക്കുന്ന തടങ്കൽ പാളയങ്ങൾ. ഉയിഗൂർ മുസ്‌ലിംകൾക്കെതിരെ തുടങ്ങിവെച്ച അതിഭീകരമായ ഒരു കാമ്പയിനിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ടവ. ഉയിഗൂറുകളെ ഇത്തരം ക്യാമ്പുകളിൽ കൂട്ടത്തോടെ താമസിപ്പിച്ച് അവരിൽ നിർബന്ധിത 'പരിവർത്തനം' നടപ്പിലാക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ക്രിമിനൽ കുറ്റങ്ങളിലൊന്നും പിടിക്കപ്പെടാത്ത ഒരു ന്യൂനപക്ഷ വിഭാഗത്തെ തടവിലിടുന്നതിന്റെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ രൂക്ഷ വിമർശനമാണ് ചൈന നേരിടുന്നത്.

തീവ്രവാദത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന ഒരു സ്ഥലമേയല്ലായിരുന്നു അത്. മറിച്ച്, പ്രതികാരത്തിനുള്ള ചോദന ഉള്ളിൽ നിറക്കുകയും ഉയിഗൂറുകളുടെ അസ്തിത്വം ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രമായിരുന്നു

വലിപ്പത്തിൽ അലാസ്കയോളം വരുന്ന, മൊത്തം 24 ബില്യൺ ജനസംഖ്യയിൽ പകുതിയോളം പേർ ഉയിഗൂർ മുസ്‌ലിംകളായിട്ടുള്ള സിൻജിയാങ് പ്രവിശ്യക്ക് മേൽ ചൈനീസ് ഭരണകൂടം ഉരുക്കു മുഷ്ടി പ്രയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഉയിഗൂറുകളുടെ മതവും ഭാഷയും സംസ്കാരവും സ്വാതന്ത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട അവരുടെ ചരിത്രവുമൊക്കെ ബീജിങ്ങിനെ വല്ലാതെ ഭയപ്പെടുത്തുന്നു എന്നത് തന്നെ കാരണം. 2014 ൽ ഭരണകൂട വിരുദ്ധ സായുധ കലാപങ്ങൾ ഉച്ചസ്ഥായിയിലെത്തിയപ്പോഴാണ് ഉയിഗൂറുകൾക്കെതിരെയും മറ്റു മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നീക്കം ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടം ആരംഭിച്ചത്. ഉയിഗൂറുകളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിശ്വസ്തരും അനുയായികളും ആക്കിമാറ്റുക എന്നതായിരുന്നു ഈ ഭരണകൂട പദ്ധതിയുടെ പിന്നിലെ ലക്‌ഷ്യം.

ഉയിഗൂറുകളെ തടവിൽ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലൊന്ന്

"തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് സിൻജിയാങ്. വിഘടന വാദത്തിനെതിരെയുള്ള ശക്തമായ പോരാട്ടവും വേദനാജനകമായ ഭരണകൂട ഇടപെടലും മാത്രമാണ് ഇതിനൊരു പരിഹാരം," ഷി ജിൻപിങ്ങ് ഉദ്യോഗസ്ഥരോട് പറഞ്ഞതായിട്ട് കഴിഞ്ഞ വർഷം ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണിത്.

ക്യാമ്പുകൾക്ക് പുറമെ ധാരാളം ചാരന്മാരെ നിയോഗിക്കുകയും ചില ഉയിഗൂറുകളുടെ വീട്ടിൽ വരെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് ചൈനീസ് അധികൃതർ. ചൈനയുടെ നടപടികൾ ഉയിഗൂർ മുസ്‌ലിംകളെ ഭീതിയിലേക്കും മാനസിക സംഘർഷങ്ങളിലേക്കും തള്ളിവിട്ടിരിക്കുന്നു എന്നാണ് മനുഷ്യാവകാശ പ്രവർത്തകരും വിദഗ്ദ്ധരുമൊക്കെ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ, സിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വാർത്തകളൊക്കെ നിഷേധിച്ചിരിക്കുകയാണ് ചൈന. തങ്ങൾ അത്തരം റീ എജുക്കേഷൻ ക്യാമ്പുകൾ ഒന്നും നടത്തുന്നില്ലെന്നും ആളുകൾക്ക് തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രങ്ങളാണ് അവയൊക്കെയും എന്നാണ് കഴിഞ്ഞ മാസം ജനീവയിൽ വെച്ച് നടന്ന ഐക്യരാഷ്ട്ര സഭയുടെ ഒരു യോഗത്തിൽ ചൈന വിശദീകരിച്ചത്. എത്ര ആളുകളെ തടവിൽ പാർപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും അവരെയെല്ലാം മോചിപ്പിക്കുകയും ചെയ്യണമെന്ന കമ്മിറ്റിയുടെ ആവശ്യം 'അടിസ്ഥാനമില്ലാത്തതാണെന്ന' വാദമുയർത്തി ചൈന അതിനെ നിരാകരിച്ചു. മറ്റേതു രാജ്യവും ചെയ്യുന്ന സുരക്ഷാ മുൻകരുതൽ മാത്രമേ തങ്ങളും സ്വീകരിക്കുന്നുള്ളൂ എന്നും ചൈനയുടെ പ്രതിനിധി അവകാശപ്പെട്ടു.

എന്നാൽ, ഭരണകൂടത്തിന്റെ അവകാശ വാദത്തിന് കടക വിരുദ്ധമാണ് ചൈനയിൽ നിന്നും പുറത്തു വരുന്ന വാർത്തകളും പഠനങ്ങളും ഔദ്യോഗിക നിർദേശങ്ങളും ഓൺലൈനിൽ ലഭ്യമായ നിർമ്മാണ പ്ലാനുകളും ഉൾപ്പെടെയുള്ള തെളിവുകളും തുർക്കിയിലേക്കും കസാക്കിസ്ഥാനിലേക്കുമൊക്കെ രക്ഷപ്പെട്ട ഉയിഗൂറുകളുടെ ദൃക്‌സാക്ഷി വിവരണങ്ങളും. വിദ്യാഭ്യാസത്തിലൂടെ പരിവർത്തനം നടത്തുന്ന ക്യാമ്പുകളെന്ന് ചൈന വിളിക്കുന്ന നിരവധി ക്യാമ്പുകളെ സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക രേഖകൾ തന്നെ പരാമർശിക്കുന്നുണ്ട്. യാതൊരുവിധ നിയമനിർമ്മാണ സംവിധാനമോ പൊതു സംവാദമോ തടവിലാക്കപ്പെടുന്നവർക്ക് നിയമപരമായി അപ്പീൽ സമർപ്പിക്കാനോ ഉള്ള ഒരു സംവിധാനവും ഇല്ലാതെയാണ് ബെയ്‍ജിങ് ഇത്തരം ക്യാമ്പുകൾ നിർമ്മിക്കുന്നതും നടത്തി കൊണ്ടുപോകുന്നതും.

സിൻജിയാങ്ങിലെ ക്യാമ്പിൽ അടക്കപ്പെട്ടിരുന്ന ഉയിഗൂർ മുസ്‌ലിംകളിൽ നാലു പേർ ദ ന്യൂയോർക്ക് ടൈംസ്നോട് പറഞ്ഞത് തങ്ങൾക്ക് ക്യാമ്പിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു എന്നാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തി പാട്ടുപാടിയും പ്രസംഗങ്ങൾ കേട്ടും സ്വത്വത്തെ വിമർശിക്കേണ്ടി വന്നും എന്ന് മോചനം ലഭിക്കുമെന്നറിയാതെ ക്യാമ്പുകളിൽ കഴിയേണ്ടി വന്ന കഥകളാണ് അവർക്ക് പറയാനുണ്ടായിരുന്നത്. ന്യൂയോർക് ടൈംസ് ഇന്റർവ്യൂ ചെയ്ത മറ്റു ഉയിഗൂറുകൾക്കും സമാനമായ കഥകൾ തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്. ക്യാമ്പുകളിൽ പാർപ്പിച്ചവരുടെ കുടുംബങ്ങളെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട ചൈനീസ് ഉദ്യോഗസ്ഥന്മാർ എഴുതിയ റിപ്പോർട്ടുകളും ഇന്റർനെറ്റിൽ നിന്നും ടൈംസ് കണ്ടെടുത്തിട്ടുണ്ട്.

രാവിലെ ഒരു ജോഗിങ്ങോട് കൂടിയാണ് ക്യാമ്പുകളിലെ നീണ്ട ദിനങ്ങൾ ആരംഭിക്കുന്നത്. മുഹമ്മദ് ഓർക്കുന്നു- ഓരോ പ്രഭാതത്തിലും തന്നോടും തന്റെ കൂടെയുള്ള കോളേജ് ബിരുദധാരികളും വ്യവസായികളും കൃഷിക്കാരുമൊക്കെയായ മറ്റുള്ളവരോടും ഒരു അസംബ്ലി മൈതാനത്തിനു ചുറ്റും ഓടാൻ ആവശ്യപ്പെടും അധികൃതർ. പ്രായമേറിയവരും ഓടാൻ കഴിയാത്തവരുമായ അന്തേവാസികളെ ഉദ്യോഗസ്ഥർ ചിലപ്പോൾ അടിക്കുകയും തള്ളുകയും ചെയ്യും, അദ്ദേഹം പറയുന്നു.

പിന്നെ അവരെക്കൊണ്ട് ചൈനീസ് ഭാഷയിലുള്ള ദേശഭക്തി ഗാനങ്ങൾ ഉറക്കെ ചൊല്ലിക്കും. പാട്ട് പഠിക്കാത്തവർക്ക് പ്രാതൽ നൽകില്ല, അതുകൊണ്ട് അവർ പെട്ടെന്ന് തന്നെ പാട്ടിന്റെ വരികൾ കാണാതെ പഠിക്കും. ചൈനയിൽ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് ഹോട്ടാനിൽ റെസ്റ്റോറന്റ് നടത്തിയിരുന്ന മുഹമ്മദ് പറയുന്നത് 2015 ൽ അദ്ദേഹം ഒരു കുറ്റവും ചെയ്യാതെ തന്നെ ഏഴു മാസം പൊലീസ് തടവിലും രണ്ടു മാസത്തോളം ക്യാമ്പിലും അടക്കപ്പെട്ടു എന്നാണ്. ഇസ്‌ലാമിക മത മൗലികവാദത്തിൽ പെട്ടുപോകരുതെന്നും ഉയിഗൂർ സ്വാതന്ത്ര്യത്തെ പിന്തുണക്കരുതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ വഞ്ചിക്കരുതെന്നും പറഞ്ഞുള്ള ഉദ്യോഗസ്ഥരുടെ നീണ്ട പ്രസംഗങ്ങളും ക്യാമ്പുകളിലെ അന്തേവാസികൾക്ക് കേൾക്കേണ്ടി വന്നു എന്നും അദ്ദേഹം പറയുന്നു.

എനിക്കവരോടൊന്നും സംസാരിക്കാൻ സാധിച്ചില്ല. ഞാനെന്റെ ഭാര്യയെയും രണ്ടു മക്കളെയും ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു

ഇസ്‌ലാമിനെ പൂർണ്ണമായി നിരോധിച്ചിട്ടില്ലെങ്കിലും വിശ്വാസികൾക്ക് ശക്തമായ നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തുക്കളോ അതിഥികളോ ഉള്ള സമയത്ത് വീട്ടിൽ വെച്ച് നമസ്കാരം നിർവ്വഹിക്കാൻ പാടില്ല എന്നാണ് തങ്ങൾക്ക് കിട്ടിയ നിർദേശം, മുഹമ്മദ് പറയുന്നു. ഒടുക്കം എല്ലാ ഉദ്യോഗസ്ഥർക്കും പ്രധാനമായും പറയാനുണ്ടായിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വത്തെ കുറിച്ചും ഉയിഗൂർ സംസ്കാരത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ചും ചൈനീസ് സംസ്കാരത്തിന്റെ ഔന്നത്യത്തെ കുറിച്ചും ഒക്കെയാണ്, അദ്ദേഹം ഓർക്കുന്നു. രണ്ടു മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ ക്യാമ്പിൽ സന്ദർശിക്കാൻ ചൈനീസ് അധികൃതർ അദ്ദേഹത്തിന്റെ കുടുംബത്തിന് അനുവാദം നൽകിയത്. "എനിക്കവരോടൊന്നും സംസാരിക്കാൻ സാധിച്ചില്ല. ഞാനെന്റെ ഭാര്യയെയും രണ്ടു മക്കളെയും ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു," മുഹമ്മദ് പറയുന്നു.

കഴിഞ്ഞ വർഷമാണ് സിൻജിയാങ് ഭരണകൂടം മത മൗലികവാദത്തിനെതിരെയുള്ള നിയമങ്ങൾ പാസ്സാക്കിയത്. അതിന്റെ ഭാഗമായാണ് പല പ്രവിശ്യകളിലും ഇത്തരത്തിലുള്ള റീഎജുക്കേഷൻ ക്യാമ്പുകൾ നിർമ്മിക്കപ്പെട്ടത്. ചില ക്യാമ്പുകളിലെ അന്തേവാസികൾക്ക് രാത്രിയിൽ വീട്ടിലേക്ക് പോകാനുള്ള അനുവാദമുണ്ട്. എന്നാൽ, പല ക്യാമ്പുകളിലും അടക്കപ്പെട്ടവർ മുഴുവൻ സമയവും അവക്കുള്ളിൽ തന്നെ ചിലവഴിക്കാൻ നിർബന്ധിക്കപ്പെടുന്നു. ഹോട്ടാൻ പ്രവിശ്യയിലുള്ള ഒരു ക്യാമ്പ് വികസിച്ച് വികസിച്ച് 36 ഏക്കറോളം വിസ്തൃതിയായിട്ടുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്.

ക്യാമ്പുകളിൽ അടക്കപ്പെട്ട ഉയിഗൂറുകളുടെയും കസാക്കുകളുടെയും മറ്റു മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും കൃത്യമായ എണ്ണം ലഭ്യമല്ല. ദശലക്ഷക്കണക്കിന് ആളുകൾ ക്യാമ്പുകളിൽ ഉണ്ടെന്നാണ് രാജ്യം വിട്ട ഉയിഗൂറുകൾ സാക്ഷ്യപ്പെടുത്തുന്നത്

ക്യാമ്പുകളിൽ അടക്കപ്പെട്ട ഉയിഗൂറുകളുടെയും കസാക്കുകളുടെയും മറ്റു മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും കൃത്യമായ എണ്ണം ലഭ്യമല്ല. ദശലക്ഷക്കണക്കിന് ആളുകൾ ക്യാമ്പുകളിൽ ഉണ്ടെന്നാണ് രാജ്യം വിട്ട ഉയിഗൂറുകൾ സാക്ഷ്യപ്പെടുത്തുന്നത്. ചൈനയുടെ മൊത്തം ജനസംഖ്യയിൽ 1.5 ശതമാനം മാത്രമെ സിൻജിയാങിലുള്ളു. എന്നാൽ, കഴിഞ്ഞ വർഷം 20 ശതമാനത്തിലധികം അറസ്റ്റുകൾ നടന്നത് ഇവിടെയാണെന്നാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്. വിദേശത്തുള്ള ബന്ധുക്കളെ സന്ദർശിച്ചതിനും, മതത്തെയും ഉയിഗൂർ സംസ്കാരത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ കയ്യിൽ വെച്ചതിനും ചന്ദ്രക്കലയുള്ള ടി-ഷർട്ട് ധരിച്ചതിനുമൊക്കെ തങ്ങൾ അറസ്റ്റ് ചെയ്യപ്പെടുന്നു എന്നാണ് ഉയിഗൂറുകൾ സാക്ഷ്യപ്പെടുത്തുന്നത്.

വിവർത്തനം: ഇർഫാൻ ആമയൂർ



Thursday, 7 June 2018

ക്യൂബൻ മിസൈൽ പ്രതിസന്ധി




ക്യൂബൻ മിസൈൽ പ്രതിസന്ധി

Courtesy; Shan Salim- Charithraanveshikal



1962 ഒക്ടോബറിൽ, സോവിയറ്റ് യൂണിയൻ, ക്യൂബ എന്നിവർ ഒരു വശത്തും അമേരിക്കൻ ഐക്യനാടുകൾമറുവശത്തുമായി 13 ദിവസം നേർക്കുനേർ യുദ്ധസജ്ജരായി നിന്ന സംഘർഷാവസ്ഥയാണ് ക്യൂബൻ മിസൈൽ പ്രതിസന്ധിഎന്നറിയപ്പെടുന്നത്. ക്യൂബയിൽ ഇത് ഒക്ടോബർ സംഘർഷം എന്നും അറിയപ്പെടുന്നു. അമേരിക്കൻ, സോവിയറ്റ് ചേരികൾ തമ്മിലുള്ള ശീതസമരത്തിലെമുഖ്യസംഘർഷങ്ങളിലൊന്നായിരുന്നു മിസൈൽ പ്രതിസന്ധി. ശീതസമരം എന്നത്തെക്കാളുമധികമായി ഒരു ആണവയുദ്ധത്തിന്റെ അടുത്തെത്തിയത് ഈ അവസരത്തിലാണ്.ഉറപ്പായ പരസ്പരവിനാശത്തിന്റെ ഭീക്ഷണി ഒരു രാഷ്ട്രാന്തര സന്ധിക്കു പ്രേരണയാകുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യസന്ദർഭവും ഇതാണ്.
1961 ൽ അമേരിക്ക ക്യൂബക്കു നേരെ നടത്തിയ ബേ ഓഫ് പിഗ്സ്‌ ആക്രമണംഎന്നറിയപ്പെടുന്ന സൈനികമുന്നേറ്റത്തുടർന്നാണ് റഷ്യക്യൂബയിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നികിത ക്രൂഷ്ചേവും, ഫിദൽ കാസ്ട്രോയും തമ്മിൽ നടന്ന രഹസ്യചർച്ചയുടെ ഫലമായാണ് ഈ പുതിയ തീരുമാനം ഉണ്ടായത്. ഭാവിയിൽ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാവുന്ന ഒരു ആക്രമണത്തിനെതിരേയുള്ള മുൻകരുതൽ എന്ന രീതിയിലാണ് ക്യൂബ ഈ മിസ്സൈൽ പരിപാടിയെ കണ്ടതെങ്കിൽ, അമേരിക്ക തുർക്കിയിൽ സ്ഥാപിച്ചിട്ടുള്ള ആണവ മിസ്സൈലുകൾക്കു ഒരു മറുപടിയായാണ് റഷ്യ ഇതിനെ കണ്ടത്. ഒക്ടോബർ 14 ന് അമേരിക്കയുടെ യു-2 വിമാനങ്ങൾ ക്യൂബയുടെ തീരങ്ങളിൽ സ്ഥാപിക്കുന്ന മദ്ധ്യദൂര മിസ്സൈലുകളുടെ ചിത്രങ്ങളെടുത്തു. ഒക്ടോബർ 15 ന് പുറത്തു വന്ന ഈ ചിത്രങ്ങൾ 13 ദിവസം നീണ്ടു നിന്ന സംഘർഷത്തിനു കാരണഹേതുവായി.
ക്യൂബക്കെതിരേ ഒരു യുദ്ധത്തിനു ഒരുക്കം നടത്തിയ അമേരിക്ക, അവസാനം ഉപരോധം എന്ന നിലയിലേക്ക് മാറി. അതോടൊപ്പം തന്നെ റഷ്യയുടെനിർമ്മാണത്തിലിരിക്കുന്ന എല്ലാ മിസ്സൈലുകളും ഉടനടി ക്യൂബയിൽ നിന്നും പിൻവലിക്കാൻ ക്രെംലിനോട് ആവശ്യപ്പെടുകയും ചെയ്തു. റഷ്യ തങ്ങളുടെ ആവശ്യത്തിനു മുന്നിൽ വഴങ്ങുമെന്ന് അമേരിക്ക വിചാരിച്ചു, അതോടൊപ്പം തന്നെ ഒരു യുദ്ധത്തിനുള്ള സാദ്ധ്യത ഇരു രാജ്യങ്ങളും തള്ളിക്കളഞ്ഞുമില്ല. ക്യൂബക്കുമേലുള്ള ഉപരോധം ശരിയായ നടപടിയല്ലെന്ന് ക്രൂഷ്ചേവ് കെന്നഡിക്കയച്ച ഒരു കത്തിൽ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇരു രാജ്യങ്ങളും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. റഷ്യയുടെയുദ്ധക്കപ്പലുകൾ ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം സൃഷ്ടിച്ചു. സംഘർഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അമേരിക്കൻ നാവികസേന, വെടിവെയ്പാരംഭിച്ചു. തിരികെ പ്രതികരിച്ച റഷ്യൻ യുദ്ധക്കപ്പലിൽ നിന്നുള്ള വെടിയേറ്റ് അമേരിക്കയുടെ ഒരു യു-2 വിമാനം നിലംപതിച്ചു.
1962 ഒക്ടോബർ 28 ന് പ്രതിസന്ധിക്ക് അവസാനമായി. ഐക്യരാഷ്ട്രസഭയുടെഇടപെടലോടെ ക്യൂബയിൽ നിന്നും മിസ്സൈലുകൾ തിരികെ റഷ്യയിലേക്കുകൊണ്ടുപോകാൻ ക്രൂഷ്ചേവ് സമ്മതിച്ചു. ഇതിനു പകരമായി, അമേരിക്ക ഒരിക്കലും ക്യൂബയെ ആക്രമിക്കില്ല എന്നും തുർക്കിയിൽ സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകൾ നീക്കം ചെയ്യുമെന്നും സമ്മതിച്ചു. ഈ കരാർ നിലവിൽ വന്നതോടെ, അമേരിക്ക ക്യൂബക്കുമേൽഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ചു. ഈ പിൻമാറ്റത്തെ സോവിയറ്റ് യൂണിയൻ നടത്തിയ വഞ്ചന എന്നാണ് ക്യൂബൻ നേതാവായ ചെ ഗുവേരവിശേഷിപ്പിച്ചത്. മിസ്സൈലുകൾ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ ക്യൂബഅമേരിക്കയെ ആക്രമിക്കാൻ മടിക്കില്ലായിരുന്നു എന്നു ചെ ഗുവേരഅഭിപ്രായപ്പെട്ടു..
തുടക്കം
--------
ഇരുപക്ഷത്തുനിന്നുമുള്ള പ്രകോപനപരമായ അനേകം രാഷ്ട്രീയനീക്കങ്ങൾക്കും കാസ്ട്രോയുടെ ഭരണത്തെ അട്ടിമറിക്കാനായി അമേരിക്ക സംഘടിപ്പിച്ച "ബേ ഓഫ് പിഗ്സ്‌ ആക്രമണത്തിന്റെ" പരാജയത്തിനും ശേഷം, ഭാവി അമേരിക്കൻആക്രമണങ്ങളെ തടയാനായി ക്യൂബയിൽസോവിയറ്റ് ആണവ മിസൈലുകൾ സ്ഥാപിക്കുകയെന്ന ആശയം 1962 മേയ് മാസത്തിൽ സോവിയറ്റ് നേതാവ് നികിത ക്രൂഷ്ച്ചേവ് കാസ്ട്രോയുടെ പരിഗണനക്കു വച്ചു. ക്യൂബക്കെതിരേയുള്ള അമേരിക്കൻആക്രമണം തടയുക എന്നതായിരുന്നു പ്രധാനമായി പറഞ്ഞിരുന്നതെങ്കിലും അമേരിക്കയുടെ സുപ്രധാന നഗരങ്ങളിലേക്കു ലക്ഷ്യം വെക്കാവുന്ന ദൂരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കുക എന്നതായിരുന്നു റഷ്യയുടെ പ്രധാന അജണ്ട. 1960 കളിൽ റഷ്യയുടെ കൈവശമുണ്ടായിരുന്ന ആണവമിസ്സൈലുകൾ വിശ്വാസ്യതയുടെ കാര്യത്തിലും, സൂക്ഷ്മതയുടെ കാര്യത്തിലും പിന്നോക്കം നിൽക്കുന്നവയായിരുന്നു.ശീതയുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യം വെക്കാവുന്ന തരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ റഷ്യക്കുമാർഗ്ഗങ്ങളില്ലായിരുന്നു. റഷ്യയിൽ നിലവിൽ സ്ഥാപിച്ചിരുന്ന മിസ്സൈലുകൾ അലാസ്ക നഗരത്തെ തകർക്കുമായിരുന്നെങ്കിലും, അമേരിക്കയുടെ മറ്റു പ്രദേശങ്ങളിലേക്കെത്തിച്ചേരാനുള്ള കഴിവ് അത്തരം മിസ്സൈലുകൾ കൈവരിച്ചിരുന്നില്ല. എന്നാൽ ക്യൂബൻതീരങ്ങളിൽ സ്ഥാപിക്കുന്ന മിസ്സൈലുകൾ അമേരിക്കയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും കൃത്യമായി അയക്കുവാൻ കഴിയും എന്നുള്ള കാരണത്താലാണ് ക്യൂബയിൽ ഈ മിസ്സൈൽ വിന്യാസം നടത്താൻ റഷ്യയെപ്രേരിപ്പിച്ചത് എന്ന് വിദഗ്ദർ പറയുന്നു.1962 ൽ റഷ്യയുടെ സുപ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക തുർക്കിയുടേയും, ഇറ്റലിയുടേയും തീരങ്ങളിൽ ജൂപ്പിറ്റർ എന്ന ആണവമിസ്സൈലുകൾ സ്ഥാപിച്ചിരുന്നു.ഈ ആണവഭീഷണിക്കു പകരം എന്ന നിലയിൽ കൂടിയാണ് ക്യൂബയിൽമിസ്സൈലുകൾ സ്ഥാപിക്കാൻ ക്രൂഷ്ചേവ്തീരുമാനിച്ചത്. ഇതു കൂടാതെ അമേരിക്കൻ/ബ്രിട്ടൻ/ഫ്രഞ്ച്കോളനിയായിരുന്ന പാശ്ചാത്യ ജർമ്മനിയെ കമ്മ്യൂണിസത്തിന്റെ അധികാരപരിധിയിൽ കൊണ്ടുവരുവാൻ ക്രൂഷ്ചേവ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ശീതയുദ്ധത്തിന്റെ പ്രധാന ഭാഗമായി റഷ്യ കണ്ടിരുന്നത് പാശ്ചാത്യ ജർമ്മനിയായിരുന്നു. മാത്രവുമല്ല, പാശ്ചാത്യ ജർമ്മനിയിലുള്ള യൂറോപ്യൻ ആധിപത്യം കിഴക്കൻ ജർമ്മനിക്ക് ഒരു ഭീഷണിയായേക്കുമെന്നും ക്രൂഷ്ചേവ് കരുതിയിരുന്നു.
ഓപ്പറേഷൻ അനാദിർ
__________________
ജൂലൈ മാസത്തിൽ ക്രൂഷ്ചേവുംകാസ്ട്രോയുമായി നടന്ന രഹസ്യകൂടിക്കാഴ്ചയിൽ, ക്യൂബയിൽമിസൈൽ താവളങ്ങൾ നിർമ്മിക്കാൻ തീരുമാനമാവുകയും താമസിയാതെ നിർമ്മാണം തുടങ്ങുകയും ചെയ്തു. 1962 ജൂലൈ-സെപ്തംബർ കാലത്തേക്ക് 40000 ഓളം വരുന്ന റഷ്യൻ സൈനികർ ഓപ്പറേഷൻ അനാദിർ എന്നറിയപ്പെടുന്ന ഈ പദ്ധതിക്കു വേണ്ടി സജ്ജരായി. വളരെ രഹസ്യമായാണ് ഈ സായുധ സേനയെ റഷ്യ ക്യൂബൻ തീരങ്ങളിൽ ഇറക്കിയത്. ആർമി ജനറൽ ഇസ്സ പ്ലിയേവ് ആയിരുന്നു ഈ സംഘത്തെ നയിച്ചിരുന്നത്.
1962 ആഗസ്റ്റ് മാസത്തിൽ ക്യൂബയിൽനടക്കുന്ന ഈ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ക്യൂബയിൽ കണ്ട റഷ്യൻനിർമ്മിത മിഗ്-21 വിമാനങ്ങളും, ചില ബോംബർ വിമാനങ്ങളും അമേരിക്കയുടെസംശയങ്ങൾക്ക് ആക്കം കൂട്ടി. 1962 ഒക്ടോബർ 14-ആം തിയതി ചാര ദൗത്യവുമായി ക്യൂബക്കു മേൽ പറന്നു കൊണ്ടിരുന്ന യു-2 വിമാനത്തിലെ വൈമാനികനായ ഹൈസർക്ക കിട്ടിയ അപ്രതീക്ഷിത ചിത്രങ്ങളാണ് ഈ മിസ്സൈൽ തറകളുടേത്. ഒക്ടോബർ 14 രാവിലെ 7.43 നാണ് ഈ സുപ്രധാന ചിത്രങ്ങൾ യു-2 വിമാനത്തിന്റെ ക്യാമറകളിൽ പതിഞ്ഞത്. എ മിൽക്ക് റൺഎന്നാണ് ഈ ദൗത്യത്തെ ഹൈസർ പിന്നീട് വിശേഷിപ്പിച്ചത്. അന്നേ ദിവസം തന്നെ ഫിലിമുകൾ സി.ഐ.എയുടെ ഫോട്ടോഗ്രാഫിക് ഇന്റർപ്രെട്ടേഷൻ സെന്ററിലേക്ക കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിലേക്കായി അയച്ചു. എസ്.എസ്-4 മിസ്സൈലുകളുടെ ബാറ്ററികളുടേയും, II-28 ബോംബറുകളുടേയും ചിത്രങ്ങളായിരുന്നു അവ. സാൻ ക്രിസ്റ്റോബാനിൽ നിന്നും, സാൻ ജൂലിയാനിൽ നിന്നുമാണ് യഥാക്രമം അമേരിക്കക്ക് ഈ ചിത്രങ്ങൾ ലഭിച്ചത്.
തുർക്കിയിലും, ഇറ്റലിയിലും അമേരിക്കസ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകളെ പ്രതിരോധിക്കാനായിരിക്കാം ക്യൂബയിൽ റഷ്യ പണിതുകൊണ്ടിരിക്കുന്ന ഈ മിസ്സൈൽ തറകളെന്ന് സി.ഐ.എ മേധാവിയായിരുന്ന ജോൺ.മക്ഓൺ സംശയിച്ചു. ഒക്ടോബർ 15-ന് ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ 13 ദിവസം ദീർഘിച്ച മിസൈൽ പ്രതിസന്ധിക്കു തുടക്കമായി.
ഉപരോധം
___________
ഭരണനേതൃത്വവുമായി കൂടിയാലോചിച്ചശേഷം കെന്നഡി ക്യൂബക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചു. ക്യൂബയെ ആക്രമിക്കുവാൻ അമേരിക്കക്കു ഉദ്ദേശമില്ലായിരുന്നു, മാത്രവുമല്ല ഒരു ഉപരോധം ഒരിക്കലും റഷ്യയെ പ്രകോപിതരാക്കിയേക്കില്ല എന്നും കെന്നഡി ഭരണകൂടം കരുതിയിരുന്നു. ഒക്ടോബർ 22 ന് വൈകുന്നേരം ദേശീയ ടെലിവിഷനിലൂടെ അമേരിക്കയെ ലക്ഷ്യമാക്കി ക്യൂബയിൽ സ്ഥാപിച്ചിരിക്കുന്ന മിസൈലുകളെക്കുറിച്ച് കെന്നഡി രാഷ്ട്രത്തെ അറിയിച്ചു. ഈ സംപ്രേഷണം കഴിഞ്ഞ് വൈകാതെ തന്നെ യു.എസ്.എസ് ന്യൂപോർട്ട് ന്യൂസ് എന്ന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ ഒരു വ്യൂഹം ക്യൂബയുടെ തീരത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ക്യൂബയ്ക്കു നേർക്കുള്ള ഏതു ഭീഷണിയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഫിദൽ കാസ്ട്രോ പ്രഖ്യാപിച്ചു.
ലോകരാഷ്ട്രങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ ലഭിച്ചുകൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന ക്യൂബക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ അമേരിക്കൻ നിലപാടിനോടാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ഉപരോധം ഒരു യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളേയും കൊണ്ടുചെന്നെത്തിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് ക്രൂഷ്ചേവ് കെന്നഡിക്കയച്ച് ഒരു ടെലിഗ്രാം സന്ദേശത്തിൽ മുന്നറിയിപ്പു നൽകുകയുണ്ടായി.
മുഖാമുഖം
_____________
ക്യൂബയ്ക്കെതിരെ നാവിക, വ്യോമാക്രമണങ്ങൾ തുടങ്ങുന്ന കാര്യം ആദ്യം പരിഗണിച്ചെങ്കിലും ഒടുവിൽ നാവിക ഉപരോധം ഏർപ്പെടുത്താനാണ് കെന്നഡി ഭരണകൂടം തീരുമാനിച്ചത്. നിയമപരവും മറ്റുമായ പരിഗണനകൾ വച്ചുള്ള സംസർഗ്ഗവിലക്ക് (quarantine) മാത്രമാണ് അതെന്ന വിശദീകരണവും ഉണ്ടായി.ക്യൂബയിൽ ആക്രമണായുധങ്ങൾ എത്തിക്കാൻ അനുവദിക്കയില്ലെന്നും, നിർമ്മാണം പൂർത്തിയായതോ നിർമ്മാണത്തിലിരിക്കുന്നതയോ ആയ എല്ലാ മിസൈൽ താവളങ്ങളും പൊളിച്ചുമാറ്റണമെന്നും ആയുധങ്ങൾ സോവിയറ്റു യൂണിയനിലേക്കു തിരികെ കൊണ്ടുപോകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾക്ക് സോവിയറ്റു നേതൃത്വം വഴങ്ങുമെന്നതിൽ നേരിയ പ്രതീക്ഷ മാത്രമുണ്ടായിരുന്ന കെന്നഡി ഭരണം യുദ്ധത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ടു.
ദേശാന്തരമേഖലയിൽ സമുദ്രാകാശങ്ങളിലൂടെയുള്ള ന്യായമായ യാത്രാവകാശത്തിന്റെ തടയൽ മനുഷ്യരാശിയെ ആണവയുദ്ധത്തിന്റെ വിളുമ്പിലെത്തിക്കുന്ന ആക്രമണനടപടിയാണെന്ന്, ഒക്ടോബർ 24-ന് കെന്നഡിക്കെഴുതിയ കത്തിൽ ക്രൂഷ്ചേവ് കുറ്റപ്പെടുത്തി. എങ്കിലും രഹസ്യമായുള്ള പിൻപുറചർച്ചകളിൽ ഇരുവരും പ്രതിസന്ധിക്കു പരിഹാരം അന്വേഷിച്ചു. ചർച്ചകൾ പുരോഗമിക്കുമ്പോൾ, സോവിയറ്റു കപ്പലുകൾ ഉപരോധം ഭേദിക്കാൻ ശ്രമിച്ചതു സംഘർഷം വർദ്ധിപ്പിച്ചു. ഉപരോധഭേദനത്തിനു ശ്രമിക്കുന്ന കപ്പലുകൾക്കു നേരേ മുന്നറിയിപ്പിനു ശേഷം നിറയൊഴിക്കാൻ അമേരിക്കൻ നാവികസേനക്കു നിർദ്ദേശം നൽകപ്പെട്ടു. ഒക്ടോബർ 27-ന് സോവിയറ്റ് മിസൈൽ സംഘം ഒരു അമേരിക്കൻ യു-2 വിമാനം വെടിവച്ചു വീഴ്ത്തിയതും സംഘർഷം വർദ്ധിപ്പിച്ചു. എങ്കിലും ഇരുപക്ഷവും ചർച്ചകൾ തുടർന്നു.
ഒത്തു തീർപ്പ്
______________
1962 ഒക്ടോബർ 28-ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ഊതാണ്ടിന്റെ മദ്ധ്യസ്ഥതയിൽ കെന്നഡിയും ക്രൂഷ്ചേവും ഒത്തുതീർപ്പിൽ എത്തിയതോടെ പ്രതിസന്ധിക്ക് അന്ത്യമായി. ക്യൂബയിൽ സ്ഥാപിച്ചിരുന്ന എല്ലാ ആക്രമണായുധങ്ങളും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നീക്കി റഷ്യയിലേക്കു കൊണ്ടു പോകാൻ സോവിയറ്റു യൂണിയനും ക്യൂബയെ ഒരിക്കലും ആക്രമിക്കുകയില്ലെന്ന് അമേരിക്കയും സമ്മതിച്ചു. തുർക്കിയിലും ഇറ്റലിയിലും സ്ഥാപിച്ചിരുന്ന അതിന്റെ മദ്ധ്യദൂരമിസൈലുകൾ മാറ്റാനുള്ള അമേരിക്കയുടെ സമ്മതം ഒത്തുതീർപ്പിന്റെ രഹസ്യഭാഗമായിരുന്നു.
ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇതുപോലെയുള്ള പ്രതിസന്ധികളിൽ ആശയവിനിമയം എളുപ്പമാകാനായി മോസ്കോയ്ക്കും വാഷിങ്ടണുംഇടയിലുള്ള ടെലഫോൺ ഹോട്ടലൈന്റെ സ്ഥാപനം ഈ പ്രതിസന്ധിയുടെ പാർശ്വഫലങ്ങളിൽ ഒന്നായിരുന്നു.

Indira and Environmental Protection



Courtesy; Boby K Mathew
1972 ലാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ' 1966-ൽ അധികാരമേറ്റ ശ്രീമതി ഇന്ദിരാഗാന്ധി ലോകത്തിലെ തന്നെ പ്രകൃതി സ്നേഹിയായ ഭരണ കർത്താവായി അറിയപ്പെടുന്നു.ഇതിനെക്കുറിച്ചാണ് ജയറാം രമേശ് രചിച്ച 'പരിസ്ഥിതി പ്രസ്ഥാനത്തിന് ഇന്ദിരാഗാന്ധിയുടെ സംഭാവനകൾ ' എന്ന പുസ്തകം .ലോകരാജ്യങ്ങളിൽ പരിസ്ഥിതി അവബോധം ഉണ്ടാവുന്നതിന് എത്രയോ മുമ്പുതന്നെ ഇന്ദിരാഗാന്ധിയുടെ പരിസ്ഥിതി അവബോധം എത്ര വലുതായിരുന്നുവെന്ന് ഈ പുസ്തകം നമ്മെ ഓർമ്മപ്പെടുത്തന്നു. ശാന്തിനികേതനത്തിലെ ബാല്യകാലവും നെഹ്റു വിന്റെ കാഴ്ചപ്പാടുകളും ചെറുതിലേ മുതൽ പരിസ്ഥിതി ദർശനം രൂപപ്പെടുത്തി.ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യ ചുമതല വഹിച്ചിരുന്ന ഇവർ നാലാം പഞ്ചവൽസര പദ്ധതിയിൽ അവതരിപ്പിച്ചത് വികസനം എന്നത് പ്രകൃതിയ്ക്ക് അനുരൂപമാകണമെന്ന ചിന്തയായിരുന്നു. 1974-ൽ ജലമലിനീകരണ നിയന്ത്രണ നിയമം കൊണ്ടുവന്നത് .കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡുകൾ രൂപീകരിച്ചത് വനം സംരക്ഷിക്കാനായി 1976 ൽ 42 മത് ഭേദഗതിയിലൂടെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും തുല്യ ഉത്തരവാദിത്വത്തിനായി വനം കൺ കറന്റ് ലിസ്റ്റിലാക്കിയത്. ഇത്തരം കാര്യങ്ങൾ പുസ്തകം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലാദ്യമായി ഒരു രാഷ്ട്രീയ പാർട്ടി പ്രകടനപത്രികയിൽ ഇക്കോളജി എന്ന തലക്കെട്ടിൽ തന്നെ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് പറയുന്നത് 1980-ലെ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പ്രകടനപത്രികയിലാണ് ' ഇന്ദിരാഗാന്ധിയുടെ നിർദ്ദേശ പ്രകാരം ഇത് തയ്യാറക്കിയത് നരസിംഹറാവുവും പ്രണബ് മുഖർജിയുമാണ്. കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത സംഭവം സൈലന്റ് വാലി വനം സംരക്ഷിക്കാൻ പ്രധാനമന്ത്രിയെന്ന നിലയിൽ അവരെടുത്ത തീരുമാനമാണ്. ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്ന കൗതുകം നിറഞ്ഞ വസ്തുത 1966-ൽ കേരളത്തിൽ അരി ക്ഷാമമുണ്ടായപ്പോൾ കേരളത്തിലെ അരി പ്രശ്നം പരിഹരിച്ചിട്ട് മാത്രം തനിക്ക് റേഷൻ തരാവൂയെന്നും അതുവരെ താൻ അരിയാഹാരം കഴിക്കില്ലെന്നുള്ള ഇന്ദിരാജി യുടെ കത്തും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഇന്ദിരാജി യുടെ സമാധിസ്ഥലമായ ശക്തി സ്ഥലിൽ കൂറ്റൻ സൂര്യകാന്തിക്കല്ല് സ്ഥാപിച്ചിരിക്കുന്നു. ശിലകളെയും പർവ്വതങ്ങളെയും പൂന്തോട്ടങ്ങളെയും വൃക്ഷങ്ങളെയും നദികളെയും പ്രണയിച്ച ശ്രീമതി ഇന്ദിരാഗാന്ധിയുടെ പ്രകൃതി സ്നേഹത്തെ വെളിവാക്കുന്ന വിധത്തിൽ ശക്തി സ്ഥൽ ജിയോളജിക്കൽ പാർക്കായി വിഭാവനം ചെയ്തിരിക്കുന്നു. ഇന്ദിരാഗാന്ധിയെക്കുറിച്ച് പ്രകൃതി സ്നേഹിയായ ജയറാം രമേശിന്റെ ഈ പുസ്തകം പരിസ്ഥിതി ദിനത്തിൽ ഏറെ പ്രസക്തമാവുന്നു.
LikeShow More Reactions
Comment

Saturday, 5 May 2018

മൗലാനാ അബുള്‍കലാം ആസാദ്


മൗലാനാ അബുള്‍കലാം ആസാദ്

Image may contain: 2 people, people smiling, people standing

കടപ്പാട് ; അന്‍വര്‍.ബി കെ-ചരിത്രാന്വേഷികള്‍

ഭാരതത്തിന്റെ ഗതകാലചരിത്രം ഓര്‍ക്കുന്ന ഏതൊരാളുടെ മനസിലും സ്വാതന്ത്ര്യസമരചരിത്രം ഓടിയെത്തും. നിരവധി മഹാന്മാരെ നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം വാര്‍ത്തെടുത്തിട്ടുണ്ട്. ഇത്തരം ദേശീയ നേതാക്കളില്‍ പ്രമുഖനാണ് മൗലാനാ അബുള്‍കലാം ആസാദ്. മാഞ്ഞുപോയ ഒരു ശ്രേഷ്ഠയുഗത്തിന്റെ സൗരഭ്യം ഇന്നും നമ്മില്‍ അവശേഷിപ്പിച്ച് കടന്നുപോയ മൗലാനാ ആസാദിന്റെ ജന്മദിനമായ ഇന്ന് (നവംബര്‍ 11) ദേശീയവിദ്യാഭ്യാസ ദിനമായി രാഷ്ട്രം ആചരിക്കുകയാണ്. 126 വര്‍ഷം മുമ്പ് 1888 നവംബര്‍ 11 ന് പുണ്യനഗരമായ മക്കയിലാണ് മൗലാനാ ആസാദ് ജനിക്കുന്നത്. ബംഗാളിയായ മൗലാ ഖൈറുജീന്റെയും മതപണ്ഡിതന്റെ മകളായ ഏലിയായുടെയും മകനായി ജനിച്ച ആസാദിന്റെ മുഴുവന്‍ പേര് അബുല്‍കലാം മൊഹ്യുദ്ദീന്‍ ഗുലാം അഹമ്മദ് എന്നാണ്. ആസാദ് എന്നത് അദ്ദേഹം പിന്നീട് സ്വീകരിച്ച തൂലികാനാമമത്രെ.
ആസാദ് എന്ന പദത്തിന് ‘സ്വതന്ത്രന്‍’ എന്നാണര്‍ഥം. തന്റെ മനസ്സില്‍ സ്വാതന്ത്ര്യം എത്രകണ്ട് ശക്തമായ ഒരു ആശയമാണ് എന്നതിന്റെ ബഹിസ്ഫുരണം കൂടിയാണിത്. മക്കയിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മാതാപിതാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങുകയും കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇവിടെ വിദ്യാഭ്യാസം തുടര്‍ന്ന ആസാദ് സ്വപ്രയത്‌നത്തിലൂടെ അറിവ് സമ്പാദിക്കുകയും വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ചെയ്തു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ രണ്ട് നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭയില്‍ പോകണമെന്നും പോകേണ്ടതില്ലെന്നും രണ്ട് വിഭാഗമായി വാദിച്ചപ്പോള്‍ അവരെ യോജിപ്പിന്റെ മേഖലയിലേക്ക് കൊണ്ടുവന്നത് ആസാദ് പ്രസിഡന്റായിരുന്നപ്പോഴായിരുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യയാമങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയതും അദ്ദേഹമായിരുന്നു. 1939 ലാണ് ഇത്. ക്വിറ്റ് ഇന്ത്യാസമരം ഉള്‍പ്പെടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അന്തിമപോരാട്ടങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ആസാദ് വഹിച്ച പങ്ക് നിസ്തുലമാണ്. തൂലിക പടവാളാക്കി ആസാദ് ജനങ്ങളെ സ്വാതന്ത്ര്യദാഹികളാക്കി മാറ്റാന്‍ ശ്രമിച്ചു. വാക്കുകളിലൂടെ, ഗ്രന്ഥങ്ങളിലൂടെ, മൂര്‍ച്ചയേറിയ ലേഖനങ്ങളിലൂടെ അദ്ദേഹം നടത്തിയ പോരാട്ടം ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയപങ്ക് വഹിച്ചു. പലരും ആസാദിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് സ്വാതന്ത്ര്യദാഹികളായി മാറി. പലരും സര്‍വ്വകലാശാലകളും വിദ്യാലയങ്ങളുംവിട്ട് സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവന്നു. ആസാദിന്റെ പുസ്തകം വായിച്ച് സ്വാതന്ത്ര്യസമരാഗ്നിയിലേക്ക് എടുത്തുചാടിയ കേരളത്തിലെ ഒരു പ്രമുഖ നേതാവാണ് മുഹമ്മദ് അബ്ദുറിഹിമാന്‍ സാഹിബ്.
മദിരാശി പ്രസിഡന്‍സി കോളേജില്‍ ബി.എ. ഓണേര്‍സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയായ അബ്ദുറഹിമാന്‍ അക്കാലത്ത് മൗലാനാ ആസാദ് രചിച്ച ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം വായിക്കാനിടയായി. മൂര്‍ച്ചയുള്ള വാക്കുകളാല്‍ ആസാദ് പറയുകയാണ്. ”വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ വിഷവള്ളികളാണ് കടിച്ചീമ്പുന്നത്. ശുദ്ധമായ പാല്‍പാത്രം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നത്‌വരെ ഈ വിഷവള്ളികള്‍ കടിച്ചീമ്പുന്നതില്‍ നിന്നും നിങ്ങള്‍ പിന്തിരിയുകയില്ലേ..” ഇത് വായിച്ച അബ്ദുറഹിമാന്‍ സാഹിബ് പഠനം അവസാനിപ്പിച്ച് ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ സമരത്തില്‍ പങ്കാളിയാകാന്‍ കേരളത്തിലേക്ക് തിരിച്ചു. മൗലാനാ ആസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആസാദിന്റെ സംഭാവനയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു.ജി.സി.) എന്ന കാര്യം കോളേജ് അധ്യാപകരില്‍ പലര്‍ക്കും ഓര്‍മ്മ കാണില്ല. ഒരിക്കല്‍ ആസാദ് പറഞ്ഞു; ”കുത്തബ് മിനാറിന്റെ ഉച്ചിയില്‍ ഒരു മാലാഖ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന് ചോദിക്കുകയാണെന്നിരിക്കട്ടെ, നിങ്ങള്‍ ഹിന്ദു-മുസ്‌ലിം ഐക്യം എന്ന തത്വം വെടിയുകയാണെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് സ്വാതന്ത്ര്യം നല്‍കാം എന്ന്.
അപ്പോള്‍ ഞാന്‍ തിരിച്ചടിക്കും, തല്‍ക്കാലം സ്വാതന്ത്ര്യം ഉപേക്ഷിക്കാം; എന്നാലും ഹിന്ദു-മുസ്‌ലിം ഐക്യം എന്ന ആശയം ഉപേക്ഷിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ സ്വരാജ്യം ലഭിക്കുവാന്‍ വൈകിയാല്‍ അത് ഇന്ത്യയുടെമാത്രം നഷ്ടമാകും. ഹിന്ദു-മുസ്‌ലിം ഐക്യം തകരുന്നതാകട്ടെ മനുഷ്യകുലത്തിനാകെ നഷ്ടമാണ്.” ഇതായിരുന്നു മൗലാനാ ആസാദിന്റെ മതേതരഭാവം. "അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്‌. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്.... മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്." -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്. 1912 ൽ "അൽ ഹിലാൽ" എന്നാ ഉർദു വാരിക ആരംഭിച്ചു. ആ വാരിക ബ്രിടീഷുകാരെയും മുസ്‌ലിം യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചു. 1915 ൽ പത്രം കണ്ടുകെട്ടി. പക്ഷേ അദ്ദേഹം അടങ്ങിയിരുന്നില്ല. അഞ്ചു മാസത്തിനകം "അൽ ബലാഗ്" എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങി. 1916 ൽ സർക്കാർ നാടു കടത്തി. മൂന്നു വർഷക്കാലം റാഞ്ചിയിൽ കരുതൽ തടവുകാരനായി. അവിടെയും തന്റെ മഹത്തായ ദൌത്യ നിർവഹണം തുടർന്നു. മൌലാനാ അബുൽ ഹസൻ അലി നദവി പറഞ്ഞു: "അക്കാലത്ത് ആസാദിൻറെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങളായിരുന്നില്ല. അഗ്നിസ്ഫുലിംഗങ്ങളായിരുന്നു ."
ഇന്ത്യാ വിഭജനം യാഥാർത്ഥ്യമായി മാറിയപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.
“ പാകിസ്താൻ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താൻ ഉണ്ടാവരുതെന്നായിരുന്നു ഞാൻ പറഞ്ഞത്. ഇപ്പോൾ പാകിസ്താൻ ഉണ്ടായിരിക്കുന്നു. പക്ഷേ, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ. ഇന്ത്യ ഒരു രാജ്യമായിരുന്നു, ഇപ്പോഴും ഒരു രാജ്യമാണ്. പാകിസ്താൻ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.. ഇന്ത്യയേയും ജനങ്ങളേയും മൗലാനാ അബുല്‍ കലാം ആസാദ് അതിരറ്റ് സ്‌നേഹിച്ചി രുന്നു. ലാളിത്യം, സത്യസന്ധത, സല്‍ക്കര്‍മ്മം, സദ്ഭാവനം എന്നിവ ജീവിതത്തിലുടനീളം ആ മനുഷ്യസ്‌നേഹി കാത്തുസൂക്ഷിച്ചു. 1958 ഫെബ്രുവരി 22 ന് താന്‍ ഏറെ സ്‌നേഹിച്ച നാടിനെയും നാട്ടുകാരെയും വെടിഞ്ഞ് ആസാദ് ദൈവസന്നിധിയിലേയ്ക്ക് യാത്രയായി.

അന്ന് ചൈനയുടെ പക്കല്‍ സ്വന്തം വിമാനം പോലുമില്ലായിരുന്നു.



അന്ന് ചൈനയുടെ പക്കല്‍ സ്വന്തം വിമാനം പോലുമില്ലായിരുന്നു.

കടപ്പാട്  ;അറിവിന്‍റെ വീഥികള്‍ - പ്രകാശ്‌ നായര്‍ മേലില

1954 ല്‍ ചൈനീസ് പ്രധാനമന്ത്രിക്ക് ഡല്‍ഹിയിലെ ത്താന്‍ വിമാനമയച്ചുകൊടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്.
ചൈനയുമായി സുദൃഡമായ ബന്ധമായിരുന്നു അന്ന് ഭാരതത്തിന്‌. രണ്ടാം ലോകമഹായുദ്ധവും സിവില്‍ വാറും മൂലം തകര്‍ന്നടിഞ്ഞ ചൈന 1949 ല്‍ സ്വാത ന്ത്ര്യം നേടിയതുമുതല്‍ മാവോ സേ തൂങ്ങിനോ പ്പം തോളോടുതോള്‍ ചേര്‍ന്ന് രാജ്യത്തെ പുതു പന്ഥാവി ലെത്തിക്കാ ന്‍ അക്ഷീണ പരിശ്രമം നടത്തിയ ചവ് എന്‍ലോയ് ( ZHOU ENLAI ) ഭാരതത്തിന്റെയും നെഹ്രുവിന്റെയും അടുത്ത മിത്രം കൂടിയായി രുന്നു...
1954 ല്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട നെഹ്രുവുമായുള്ള കൂടിക്കാഴ്ച യ്ക്ക് ചൈനീസ് പ്രധാനമന്ത്രിയായിരു ന്ന ZHOU ENLAI യ്ക്ക് വന്നെത്താന്‍ ചൈനയുടെ പക്ക ല്‍ അന്ന് വിമാനമില്ലായിരുന്നു എന്ന വിവരം ഇന്ന് പലര്‍ക്കുമറിയില്ല. വാടകയ്ക്ക് ഏര്‍പ്പാട് ചെയ്ത വിമാനം സമയത്ത് എത്തിയതുമില്ല. ഈ വിവരമറിഞ്ഞ നെഹ്‌റു ഉടന്‍തന്നെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ വിമാനം ചൈനയിലേക്കയ ക്കുകയായിരുന്നു...
ആ വിമാനത്തിലാണ് ZHOU ENLAI ഡല്‍ഹിയിലെത്തിയതും നെഹ്രു വുമൊത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപൂര്‍ണ്ണമായി മുന്നോട്ടുപോകാന്‍ "പഞ്ചശീല ഉടമ്പടിക്ക് " രൂപം നല്‍കിയതും.
എന്നാല്‍ 1959 ല്‍ ഇന്ത്യ, ദലൈലാമ ക്ക് അഭയം നല്‍കിയതുമുതല്‍ നമ്മുടെ ചൈനയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാ കുകയായിരുന്നു. ചൈനയ്ക്കു ഭാരതത്തെ വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തപ്പെട്ടു.
1960 ലും അതിര്‍ത്തിത്തര്‍ക്ക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇതേപോലെ മറ്റൊരു കരാറിനും ഇരു പ്രധാനമന്ത്രിമാരും ഡല്‍ഹി യില്‍ ഒത്തുകൂടിയെങ്കിലും അത് തീരുമാനമാകാതെ അലസിപ്പി രിഞ്ഞു. ZHOU ENLAI നെഹ്രുവുമായി തെറ്റി. അദ്ദേഹം ഭാരതത്തിന്‍റെ നിലപാടുകളില്‍ ക്ഷുഭിതനായി ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പൊട്ടിത്തെറിച്ചു. കോപാകുലനായ അദ്ദേഹം തന്‍റെ മുഴുവന്‍ ടീമുമായി ചൈന പുതുതായി വാങ്ങിയ ഇല്യൂഷിയന്‍ എയര്‍ ക്രാഫ്റ്റില്‍ നാട്ടിലേക്ക് മടങ്ങി.
പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും വഷളാകുകയും രണ്ടു വര്‍ഷത്തിനകം ചൈന നമ്മെ ആക്രമിച്ചതും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്.
ഇപ്പോള്‍ അരനൂറ്റാണ്ടിലധികം പിന്നിട്ടുകഴിഞ്ഞപ്പോള്‍ ചൈന ലോക ത്തെ വന്‍ ശക്തികളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഭാരതം
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ കമ്പോളം തന്നെയാണിന്ന്. അതവര്‍ക്ക് നന്നായി ബോധ്യവുമുണ്ട്. ഭാരതവുമായി ഒരു ഏറ്റുമുട്ടലിന് അവര്‍ ഒരിക്കലും തയ്യാറാകില്ല. അതവര്‍ക്കാണ് വലിയ നഷ്ടം വരുത്തിവയ്ക്കുക.
ഭാരത വുമായി വ്യാപാര വ്യവസായ ബന്ധവും, ചൈനയുടെ ബ്രുഹദ് സ്വപ്ന പദ്ധതിയായ One Belt One Road പദ്ധതിയില്‍ ഭാരതത്തിന്‍റെ പങ്കാളിത്തം ഉറപ്പിക്കലുമാണ് അവര്‍ ലക്ഷ്യമിടുന്നത്.
അതുവഴി ദക്ഷിണേഷ്യയിലെ രണ്ടു വന്‍ശക്തികളുടെ കൂട്ടായ്മയും.
Image may contain: 8 people, people smiling, people standing

Search This Blog