Sunday, 9 August 2015

Planet Earth's most brutal ruler: North Korean dictator Kim Jong-un

Planet Earth's most brutal ruler


Whom will North Korean dictator Kim Jong-un kill next, and how?
Image: North Korean dictator Kim Jong-un watches a drill by the Korean People's Army. Photograph: Reuters
Tales of Kim Jong-un's ruthlessness -- some exaggerated -- have made him more feared within his country, and with a perpetual finger on the nuclear trigger earning him global notoriety.
Ever since he assumed power in 2011, the 32-year-old North Korean dictator is said to have executed nearly 75 people, including members of his family, for incurring his wrath or likely daring to stand up to him.
His latest order adds to his growing reputation for whimsical barbarity.
Image: Kim Jong-un, centre, with his wife Ri Sol Ju, third from left, at Pyongyang Airport's new terminal. Photograph: Reuters
Ma Won-chun, the chief architect of Pyongyang Airport's Terminal II, was reportedly murdered because Kim disliked his designs.
According to KCNA, the country's state news agency, Kim said: 'Defects were manifested in the last phase of the construction of the Terminal 2 because the designers failed to bear in mind the party's idea of architectural beauty that it is the life and soul and core in architecture to preserve the Juche (self-reliant) character and national identity.' (Whatever that means! North Korean-Commie gobbledygook!!!)
'It is necessary to finish the construction of the terminal to be an icon of Songun Korea, the face of the country and the gateway to Pyongyang.' (More North Korean-Commie gobbledygook!!!)
Kim's other murderous excesses:
Execution by anti-aircraft gun
Image: North Korean Defence Minister Hyon Yong Chol delivers a speech in Moscow, April 16, 2015. Inset: A ZPU-4 anti-aircraft system.
North Korean Defence Minister Hyon Yong-Chol was publicly executed with an anti-aircraft gun for reportedly falling asleep during military meetings and talking back to Kim.
The 66 year old, who was appointed head of North Korea's military in 2012, was killed with hundreds watching at a military camp in the capital Pyongyang on April 30.
The anti-aircraft gun system used was a ZPU-4 comprised of four 14.5mm heavy machine guns (similar to a US .50 caliber heavy machine gun) mounted on a towed wheeled chassis.
When directed at the human body at close range, the destruction would be devastating and a human body likely pulverised.
Mortar shelled for not mourning
Image: Kim Jong-un guides a multiple-rocket launch drill. Photograph: Reuters
In the days following Kim's takeover of his country, several key government officials and powerful generals were either arrested or executed.
Among them was then deputy defence minister Kim Chol, who was executed in January 2012 for enjoying liquor in the company of a female colleague in the North Korean military in violation of the dictator's explicit warning against 'singing or dancing, merrymaking or recreation' during the mourning period for his father Kim Jong-il.
Chol and others were reportedly executed using mortar rounds fired at point-blank range.
According to the strategic affairs magazine Foreign Policy, Chol attended a wreath laying ceremony at the Sino-Korean Friendship Tower in Pyongyang with then Chinese Vice Premier (now Premier) Li Keqiang in October 2011.
The execution of an official who attended an event with a top leader of North Korea's solitary ally was possibly aimed at deterring any future challenges to the young leader.
Fed to hungry dogs!
Image: Kim Jong-un with his uncle Jang Song-thaek. Photograph: Reuters
When Kim Jong-il died, Jang Song Thaek -- married to the older Kim's sister and then considered the second most powerful man in North Korea -- was widely seen as regent to Kim Jong-un.
An insecure Kim felt his uncle was trying to create a power faction by letting people who had been previously dismissed return to work.
According to KCNA, 'From long ago, Jang had a dirty political ambition. He dared not raise his head when Kim Il-sung and Kim Jong-il (Kim Jong-un's grandfather and father) were alive. He began revealing his true colours, thinking that it was just the time for him to realise his wild ambition in the period of historic turn when the generation of the revolution was replaced.'
'The accused Jang brought together undesirable forces and formed a faction as the boss of a modern day factional group for a long time and thus committed such hideous crimes as attempting to overthrow the State,' KCNA added.
Jang was stripped of all posts and expelled from the Workers Party for offences including factionalism, corruption and dissolute behaviour. A special military tribunal found him guilty of treason.
Image: A woman walks past a television set showing a report on Jang Song Thaek at a railway station in Seoul. Photograph: Kim Hong-Ji/Reuters
Branding him 'despicable human scum who was worse than a dog who perpetrated cursed acts of treachery' Jang and five of his aides were allegedly stripped naked and fed to 120 hungry hounds, who had been starved for three days.
The whole process lasted an hour, and as they were eaten, hundreds of officials watched. However, this version of Jang's death has been disputed.
A month later, reports emerged that Jang's relatives too had been executed.
The relatives executed include Jang's sister Jang Kye-sun, her husband Jon Yong-jin, North Korea's ambassador to Cuba, Jang Yong-chol, Jang's nephew of Jang and the country's ambassador to Malaysia, as well as his two sons.
The sons, daughters and grandchildren of Jang's two brothers were also executed, the South Korean news agency Yonhap reported, adding that it was unclear when they were put to death
Courtesy towards  Mr. Pramod Agrawal

Friday, 17 July 2015

ജനകീയ ചെറുത്തുനിൽപ്പിനു മുന്നിൽ പോസ്കോ മുട്ടുമടക്കി

ജനകീയ ചെറുത്തുനിൽപ്പിനു മുന്നിൽ പോസ്കോ മുട്ടുമടക്കി

  • ഉരുക്കു നിർമ്മാണ കയറ്റുമതിപദ്ധതിയിൽ നിന്നും പിൻമാറി
  • തകർക്കപ്പെട്ടത്‌ ജനദ്രോഹ പരിപാടി
  • സമരം അവസാനിക്കുന്നില്ലെന്ന്‌ അഭയ്‌ സാഹു
ഭുവനേശ്വർ: ഒരു ദശകക്കാലം നീണ്ടുനിന്ന ഐതിഹാസിക ജനകീയ ചെറുത്തുനിൽപിനു മുന്നിൽ ആഗോള ഉരുക്ക്‌ ഭീമൻ പോസ്കോ മുട്ടുകുത്തുന്നു. 52,000 കോടി രൂപ നിക്ഷേപം കണക്കാക്കിയിരുന്ന ഒഡീഷയിലെ ഉരുക്ക്‌ നിർമാണ കയറ്റുമതി സംരംഭത്തിൽ നിന്നും പിൻമാറാനുളള തീരുമാനം ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ തങ്ങളുടെ ആസ്ഥാനത്തുനിന്നും പോസ്കോ പ്രഖ്യാപിച്ചതായി പോസ്കോ പ്രതിരോധ സംഗ്രാം സമിതി അധ്യക്ഷനും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ അഭയ്‌ സാഹു ‘ജനയുഗ’ത്തെ അറിയിച്ചു.
ഒഡീഷയിലെ ദിൻകിയ, നവ്ഗാവ്‌, കർലുജപാം മേഖലകളിലെ ആദിവാസികളും കർഷകരും അവരുടെ ചെറുത്തുനിൽപിന്‌ ഐക്യദാർഢ്യം നൽകിയ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നടത്തിയ ത്യാഗോജ്ജ്വലമായ സമരമാണ്‌ ഈ വിജയത്തിലേയ്ക്ക്‌ നയിച്ചതെന്ന്‌ അഭയ്‌ സാഹു പറഞ്ഞു. പ്രകൃതിവിഭവങ്ങളും ഭൂമിയും വനങ്ങളും ജലസമ്പത്തും ഖാനികളും കൊളളയടിക്കാൻ ബഹുരാഷ്ട്ര കുത്തക കോർപ്പറേഷനുകളും ഭരണകൂടവും ആസൂത്രണം ചെയ്ത ജനദ്രോഹ പദ്ധതിയാണ്‌ തകർക്കപ്പെട്ടതെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. വിഖ്യാതമായ പാരദ്വീപ്‌ തുറമുഖത്തെ തകർക്കാനും സ്വകാര്യ തുറമുഖം പണിയാനുമുളള നീക്കവും ഇതോടെ അവസാനിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. വളരെ വൈകി, വൈമുഖ്യത്തോടുളള പ്രഖ്യാപനമാണ്‌ സോളിൽനിന്ന്‌ വന്നിട്ടുളളത്‌. വൻ ജനകീയ ചെറുത്തുനിൽപിനുമുന്നിലും പിടിച്ചുനിൽക്കാനും മുന്നോട്ടുപോകാനുമുളള സകല ശ്രമങ്ങളും പരാജയമടഞ്ഞ പശ്ചാത്തലത്തിലാണ്‌ ആഗോള കുത്തകയുടെ പിൻമാറ്റം. ഐതിഹാസികമായ ചെറുത്തുനിൽപ്പ്‌ സമരവിജയത്തിന്‌ പിന്നിൽ രാജ്യത്തിനകത്തും പുറത്തും നിന്നുളള വിപുലമായ ഐക്യദാർഢ്യം വലിയ പങ്ക്‌ വഹിച്ചതായി അഭയ്സാഹു പറഞ്ഞു.
പോസ്കോയുടെ പിൻമാറ്റത്തോടെ സമരം അവസാനിക്കുന്നില്ലെന്ന്‌ പ്രതിരോധ സംഗ്രാം സമിതി നേതാവ്‌ പറഞ്ഞു. ജനങ്ങളിൽനിന്ന്‌ ബലാൽക്കാരമായി പിടിച്ചെടുത്ത ഭൂമി തിരിച്ചുനൽകണമെന്ന്‌ സമിതി സംസ്ഥാന സർക്കാരിന്‌ നോട്ടീസ്‌ നൽകും. അതിന്‌ സർക്കാർ തയാറായില്ലെങ്കിൽ ജനങ്ങൾ ഭൂമി തിരിച്ചുപിടിച്ച്‌ പരമ്പരാഗതമായി തുടർന്നുവരുന്ന വെറ്റില കൃഷി പുനരാരംഭിക്കും.
കഴിഞ്ഞ പത്ത്‌ വർഷങ്ങൾക്കുളളിൽ ചെറുത്തുനിൽപ്‌ സമരത്തിൽ പങ്കെടുത്ത ആയിരത്തി അഞ്ഞൂറിൽപ്പരം സ്ത്രീ പുരുഷൻമാർക്കെതിരെ വ്യാജമായി കെട്ടിചമച്ച ആയിരത്തിഅഞ്ഞൂറിൽപരം കേസുകളുണ്ട്‌. അവയെല്ലാം പിൻവലിക്കണം. ഈ അവശ്യങ്ങൾക്ക്‌ വേണ്ടിയുളള പോരാട്ടത്തിൽ ജനപിന്തുണയും ഐക്യദാർഢ്യവും തുടർന്നും ഉണ്ടാകണമെന്ന്‌ അഭയ്‌ സാഹു അഭ്യർഥിച്ചു.
PoscoProtests-copy
ജനകീയ ശക്തികളുടെ വിജയം: കാനം
തിരുവനന്തപുരം: എട്ടു വർഷത്തിലേറെയായി ഒറീസയിലെ ‘പോസ്കോ’യ്ക്കെതിരെ നടന്നുവന്ന സമരത്തിന്റെ വിജയം, ജനകീയ ശക്തിയുടെ വിജയമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ദക്ഷിണ കൊറിയൻ ബഹുരാഷ്ട്ര കമ്പനിയായ പോസ്കോയ്ക്കു വേണ്ടി ആദിവാസി-മൽസ്യ മേഖലയിലെ പാവപ്പെട്ട ജനങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ട്‌ 4000 ഏക്കർ ഭൂമിയാണ്‌ ഒറീസ സർക്കാർ ഏറ്റെടുക്കാൻ ശ്രമിച്ചത്‌.
പുനരധിവാസമോ, പകരം ഭൂമിയോ വീടോ നൽകാതെയും, അർഹമായ നഷ്ടപരിഹാരം നൽകാതെയും ഭൂമി ഏറ്റെടുക്കുന്നതിന്‌ എതിരെയും, ആദിവാസികളേയും മൽസ്യത്തൊഴിലാളികളേയും നിർദ്ദാക്ഷിണ്യം കുടിയൊഴിപ്പിക്കുന്നതിന്‌ എതിരേയും സിപിഐ ദേശീയ കൗൺസിൽ അംഗം അഭയ്‌ സാഹുവിന്റെ നേതൃത്വത്തിലാണ്‌ ജനങ്ങൾ സംഘടിച്ച്‌ സമരരംഗത്ത്‌ ഇറങ്ങിയത്‌. സമരത്തിന്‌ നേതൃത്വം നൽകിയ അഭയ്‌ സാഹൂവിനെതിരെ വധശ്രമം വരെയുണ്ടായി. ക്രൂരമായ നിരവധി ലാത്തിച്ചാർജുകളും വെടിവെയ്പും നടന്നു. അഭയ്‌ സാഹു ഉൾപ്പെടെയുള്ള നിരവധി പാർട്ടി നേതാക്കളും ജനങ്ങളും പല പ്രാവശ്യം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. വധോദ്യമ കേസുകളുൾപ്പെടെ 61 കേസ്സുകളിൽ അഭയ്‌ സാഹുവിനെ പ്രതി ചേർത്ത്‌ പോലീസ്‌ കള്ളകേസ്‌ എടുത്തു. ജനങ്ങളുടെ കൃഷി നിരവധി പ്രാവശ്യം വെട്ടി നശിപ്പിച്ചു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും എഐടിയുസിയും സമരത്തിന്‌ നേതൃത്വം നൽകി. എല്ലാ വെല്ലുവിളികളേയും നേരിട്ട്‌ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിന്ന്‌ വിജയം നേടിയ പ്രക്ഷോഭകാരികളെ കാനം രാജേന്ദ്രൻ പ്രസ്താവനയിൽ അഭിനന്ദിച്ചു.
പോസ്കോ കമ്പനി ഒറീസ്സയിൽ ആരംഭിക്കാനിരുന്ന പദ്ധതി ജനകീയ പ്രതിരോധത്തെ തുടർന്ന്‌ ഉപേക്ഷിക്കുന്നതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. കുത്തക കമ്പനികൾക്കു വേണ്ടി സാധാരണക്കാരായ കർഷകരുടെ ഭൂമി യഥേഷ്ടം ഏറ്റെടുക്കാൻ കഴിയുന്ന തരത്തിൽ ലാന്റ്‌ അക്വിസിഷൻ നിയമം ഭേദഗതി ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശക്തമായി ഉയർന്നുവരുന്ന ജനകീയ സമരങ്ങൾക്ക്‌ കരുത്ത്‌ പകരുന്ന ഒന്നാണ്‌ പോസ്കോ സമരത്തിന്റെ വിജയമെന്നും കാനം പറഞ്ഞു. വിജയത്തിൽ ആഹ്ലാദിച്ച്‌ സംസ്ഥാനത്ത്‌ ഉടനീളം പ്രകടനം നടത്താൻ എല്ലാ ഘടകങ്ങളോടും കാനം പ്രസ്താവനയിൽ അഭ്യർഥിച്ചു.

Sunday, 5 July 2015

ചേരിചേരാ നയം ഇന്ത്യ ഉപേക്ഷിക്കുന്നു

ചേരിചേരാ നയം ഇന്ത്യ ഉപേക്ഷിക്കുന്നു, ഇസ്രയേലിനെ തുണച്ചു

ചേരിചേരാ നയം ഇന്ത്യ ഉപേക്ഷിക്കുന്നു, ഇസ്രയേലിനെ തുണച്ചു

  • യുഎൻ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു
  • നിലപാട്‌ മാറ്റം മോഡിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടി
  • യുഎസ്‌ നയങ്ങളോടു കൂടുതൽ ചായുന്നു
പ്രത്യേക ലേഖകൻ
ജെയിനെവ: രാജ്യം അവലംബിച്ചുവന്ന ചേരിചേരാ നയം ഉപേക്ഷിക്കുന്നു എന്ന വ്യക്തമായ സൂചന നൽകിക്കൊണ്ട്‌ ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേൽ അനുകൂല നിലപാട്‌ സ്വീകരിച്ചു. ഇസ്രയേലിനെ കുറിച്ചുള്ള വോട്ടെടുപ്പിൽ നിന്നും ഇതാദ്യമായി ഇന്ത്യ വിട്ടുനിന്നു. കഴിഞ്ഞ വർഷം ഗാസയിൽ ഇസ്രായേൽ നടത്തിയ “ഓപ്പറേഷൻ സംരക്ഷണ തീര”ത്തെ കുറിച്ചുള്ള യുഎൻ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്‌ അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പിൽ നിന്നാണ്‌ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യ വിട്ടുനിന്നത്‌. യുദ്ധക്കുറ്റങ്ങളുടെ പ്രേരകരെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്നും ഇസ്രയേലിനോടും പലസ്തീനോടും റിപ്പോർട്ട്‌ ആവശ്യപ്പെടുന്നുണ്ട്‌.
ഇക്കാലമത്രയും പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്ന ഇന്ത്യയുടെ അപ്രതീക്ഷിതമായ ഈ ചുവടുമാറ്റം അമേരിക്കൻ നിലപാടുകളോട്‌ ഇന്ത്യ കൂടുതൽ ചായുന്നു എന്നതിന്റെ വിളംബരമായി. ആർഎസ്‌എസിന്റെ ഇസ്രയേൽ അനുകൂല നിലപാടും ഇന്ത്യയുടെ നയംമാറ്റത്തിനു പിന്നിലുണ്ടെന്നാണ്‌ അനുമാനിക്കുന്നത്‌. മുസ്ലീം രാജ്യങ്ങളോട്‌ പുലർത്തുന്ന ശത്രുതയാണ്‌ ആർഎസ്‌എസിനെ ഇസ്രായേൽ ക്യാമ്പിനോട്‌ അടുപ്പിച്ചത്‌.
2014ലെ ഗാസ പോരാട്ടത്തിൽ ഇസ്രായേലും ഹമാസും നടത്തിയ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ളതാണ്‌ റിപ്പോർട്ട്‌. ഗാസയിലെ ആക്രമണത്തിൽ 1462 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ്‌ യുഎൻഎച്ച്‌ആർസി കണ്ടെത്തിയത്‌. ഇവരിൽ മൂന്നിലൊന്നുപേരും കുട്ടികളാണ്‌. ഇസ്രയേൽ ഭാഗത്തുനിന്നും 67 സൈനികരും ആറ്‌ സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായാണ്‌ യുഎന്നിന്റെ കണക്ക്‌.
മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ 41 രാഷ്ട്രങ്ങൾ റിപ്പോർട്ട്‌ അംഗീകരിക്കുന്നതിനു അനുകൂലമായി വോട്ടുചെയ്തു. ഇന്ത്യ ഉൾപ്പെടെ അഞ്ച്‌ രാജ്യങ്ങൾ വിട്ടുനിന്നു. കെനിയ, എത്യോപ്യ, പരഗ്വെ, മാസിഡോണിയ എന്നിവയാണ്‌ വിട്ടുനിന്ന മറ്റ്‌ രാജ്യങ്ങൾ. യുഎസ്‌ എതിർത്ത്‌ വോട്ടുചെയ്തു. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, മാലദ്വീപ്‌ തുടങ്ങിയ അയൽരാജ്യങ്ങളും റഷ്യയും റിപ്പോർട്ടിനു അനുകൂലമായാണ്‌ വോട്ടുചെയ്തത്‌. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനും കുറ്റകൃത്യങ്ങൾക്ക്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന സംരക്ഷണത്തിന്‌ അവസാനം കുറിക്കാനുമാണ്‌ പ്രമേയം ആഹ്വാനം ചെയ്യുന്നത്‌.
ഇതുവരെ ഇസ്രയേൽ വിരുദ്ധ പ്രമേയങ്ങളോട്‌ അനുകൂല നിലപാടാണ്‌ ഇന്ത്യ സ്വീകരിച്ചിരുന്നത്‌. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേരിട്ടുള്ള അഭ്യർഥനപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ടതോടെയാണ്‌ ഇന്ത്യ ഇസ്രയേലിന്‌ അനുകൂലമായ നിലപാടിലേക്ക്‌ എത്തിയതെന്നാണ്‌ സൂചനകൾ. ഇസ്രയേലി മാധ്യമമായ ഹാരറ്റ്സ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തു. വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്‌ ഇസ്രയേലുമായുള്ള സമീപനത്തിലും പലസ്തീൻ വിഷയത്തിലും ഇന്ത്യ മുൻനിലപാടുകൾ മാറ്റുന്നതായുള്ള സൂചനയായാണ്‌ വിലയിരുത്തുന്നത്‌.
വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ “മുൻപൊരിക്കലും ഇല്ലാത്ത ഇസ്രായേലിന്റെ വിജയ”മായി ഇസ്രയേൽ വിശേഷിപ്പിച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ, നിഷേധ പ്രതികരണവുമായി ഇന്ത്യൻ വിദേശമന്ത്രാലയം രംഗത്തുവന്നു. പലസ്തീൻ അവകാശങ്ങൾക്ക്‌ പിന്തുണ നൽകുന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിൽ മാറ്റമില്ലെന്ന്‌ വിദേശമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്‌ ഇസ്രയേൽ നടത്തുന്നതെന്ന്‌ മനുഷ്യാവകാശ കൗൺസിലിൽ സൗദിയടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചു. ആര്‌ യുദ്ധക്കുറ്റം ചെയ്താലും കുറ്റവിചാരണ നടത്തണമെന്ന്‌ ഫ്രാൻസ്‌ ആവശ്യപ്പെട്ടു. ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളോടൊപ്പം ഹമാസ്‌ ജനങ്ങളെ കവചമായി ഉപയോഗിക്കുന്നതിനെയും ബ്രിട്ടൻ വിമർശിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അമേരിക്കയ്ക്കൊപ്പം ചേർന്ന്‌ പ്രമേയത്തെ എതിർക്കുമെന്നോ കുറഞ്ഞപക്ഷം വിട്ടുനിൽക്കുമെന്നോ കരുതിയ ഇസ്രയേലിന്‌ ഇത്‌ കനത്തതിരിച്ചടിയായിരിക്കുകയാണ്‌.
ഈ വർഷം അവസാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേൽ സന്ദർശിക്കാനിരിക്കെയാണ്‌ ഇന്ത്യ നിലപാടിൽ മലക്കംമറിഞ്ഞിരിക്കുന്നത്‌. പ്രമേയം കൊണ്ടുവന്ന നടപടിയെ നിശിതമായി വിമർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്നും ഇസ്രയേൽ രാജിവയ്ക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്നതായും സൂചനയുണ്ട്‌.

Saturday, 6 June 2015

ടിയാനൻമെൻ കൂട്ടക്കൊല

Keralakaumudi's photo.

കുപ്രസിദ്ധമായ ടിയാനൻമെൻ കൂട്ടക്കൊല നടന്നത് 1989ൽ ഇതേദിവസമാണ്. അഴിമതി ഇല്ലാതാക്കാനും രാഷ്ട്രീയ പരിഷ്കാരങ്ങൾക്കുമായി നിലകൊണ്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ ജനറൽ സെക്രട്ടറി ഹു യൊബാംഗിന്റെ മരണത്തിൽ അനുശോചിക്കാനായി ആയിരത്തിലധികം സർവകലാശാല വിദ്യാർത്ഥികൾ 1989 ഏപ്രിൽ 17ന് ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ ഒത്തുകൂടി. അവർ പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യ പരിഷ്കാരങ്ങൾക്കുമായി മുദ്രാവാക്യം മുഴക്കി. വളരെ വേഗം തന്നെ ഇത് മറ്റു നഗരങ്ങളിലേക്കും സർവകലാശാലകളിലേക്കും വ്യാപിച്ചു, വലിയൊരു ജനകീയമുന്നേറ്റമായി മാറി. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ബെയ്ജിംഗിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ജൂൺ നാലിന് മൂന്നുലക്ഷത്തോളം വരുന്ന ചൈനീസ് പട്ടാളക്കാർ ഇരച്ചുകയറുകയും വെടിയുതിർക്കുകയും ചെയ്തു. മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. സൈനികരടക്കം 247പേർ കൊല്ലപ്പെട്ടുള്ളൂവെന്നാണ് ചൈനീസ് ഗവൺമെന്റിന്റെ കണക്ക്.

Friday, 29 May 2015

PM Modi’s visit to China




Prime Minister Narendra Modi went on his three day China visit from 14th to 16th May. This tour of Prime Minister Modi was of paramount importance for both the Nations. It not only augmented the bilateral partnership and economic cooperation between India and China but also enhanced the friendship among the two ancient civilizations of the world.
It was the first time ever that the Chinese President hosted any leader outside Beijing during an official visit. President Xi Jinping received PM Modi warmly in Xi’an, which is in his home province. Friendship between both the leaders took a new dimension. President Xi accompanied PM Narendra Modi to the Big Wild Goose Pagoda and South City Wall where Shri Modi was given a Ceremonial Reception. Shri Narendra Modi also presented the Chinese President with a few archaeological drawings of excavations at Vadnagar, Gujarat which was one of the places visited by great Chinese traveller Xuanzang.
Wide-ranging discussions with President Xi Jinping, high level delegation talks and meeting top Chinese CEOs formed core part of the visit. Prime Minister Modi also travelled up to Beijing where he met Chinese Premier Li Keqiang. At the Joint Press Conference, with the Chinese Premier, discussions took place concerning to peace and tranquillity in the border region. Emphasize was on to turn India-China relationship into a source of strength for each other and a force of good for the world. Also, the ‘Nathu La route’ for visiting Kailash Mansarovar that would become operational by June was news of cheer for both the sides.
A meeting of ‘India-China Forum of State/Provincial Leaders’ was held in Beijing where the Prime Minister while reiterating his vision of ‘Team India’ emphasized on the Centre-State coordination needed for overall development of entire Nation. Shri Modi considered the ‘India-China Provincial Leaders Forum’ to be historic and a unique move that would further deepen the economic ties between both the Nations.
While speaking at the ‘India-China Business Forum’, having an interaction with the top Chinese business officials and investors in China’s commercial capital Shanghai, PM Modi put emphasis on ‘Make in India’ initiative of the Government of India. He presented to them picture of a transforming India where doing business was now turning easier. Adding further, he said, “India has always been a knowledge society. You have been an innovating society.”
Prime Minister Modi got the chance to visit two of the most noted Universities in China. At the Tsinghua University in Beijing, Shri Narendra Modi stated that India-China bilateral cooperation and International partnership was important for success of both the Nations. He clearly expressed India’s strong desire for enhancing people to people contact between both the nations.


While launching the Centre for Gandhian and Indian Studies at Fudan University, PM expressed joy that in his three day visit he got the opportunity to interact with students in two noted universities. Speaking at the launch, Shri Modi believed Gandhiji to be a ‘Yug Purush’ and a ‘Vishwa Manav.’


In order to connect better with the Chinese people directly, Prime Minister Narendra Modi even set up his account on Chinese social media platform Weibo. Just as he debuted on Weibo prior his tour, Chinese netizens largely appreciated this move of the Indian Prime Minister.
His address to the Indian Community in Shanghai was a keenly awaited programme. The Diaspora waited eagerly to listen to the Indian Prime Minister on the last day of his China visit. Enthusiasm gripped the venue as PM Modi interacted with the people.
He left the land of China optimistically that the visit would strengthen India-China bilateral relations in times to come. PM thanked President Xi Jinping, Premier Li Keqiang and the people of China for their warmth and hospitality.





View image on Twitter






 


Tuesday, 26 May 2015

കൊല്ലുന്ന ചൂടും എല്‍നിനോ പ്രതിഭാസവും

കൊല്ലുന്ന ചൂടും എല്‍നിനോ പ്രതിഭാസവും

  
ജോസഫ് ആന്റണി
    |    May 25, 2015
എല്‍നിനോ ശക്തിപ്പെട്ട 2009 ലും ഇന്ത്യ കഠിനമായ വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പിടിയിലകപ്പെട്ടിരുന്നു. പോയ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ വരള്‍ച്ചയ്ക്കാണ് അന്ന് ഇന്ത്യ ഇരയായത്

ഡക്കാന്‍ സമതലത്തിന്റെ പല പ്രദേശങ്ങളും കൊടിയ ചൂടിന്റെ പിടിയിലാണ്. എല്‍നിനോയുടെ സ്വാധീനമാണ് കാരണമെന്ന് കരുതുന്നു. ചിത്രം: എ പി


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊടുംചൂടു മൂലം 400 ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 'ഹീറ്റ് വേവ്' ( heat wave ) എന്നറിയപ്പെടുന്ന കഠിനഉഷ്ണത്തില്‍ സൂര്യാഘതമേറ്റും അല്ലാതെയും മരിച്ചവരില്‍ ഭൂരിപക്ഷവും ആന്ധ്രപ്രദേശിലാണ്.

പതിവില്ലാത്ത വിധം വേനല്‍മഴ കേരളത്തില്‍ തുടരുന്നതിനിടെയാണ്, ഡക്കാണ്‍ സമതലത്തിന്റെ മധ്യമേഖലയില്‍ ഹീറ്റ് വേവ് മരണക്കെണിയൊരുക്കി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാന്തസമുദ്രത്തില്‍ രൂപംകൊണ്ടിട്ടുള്ള 'എല്‍നിനോ' ( El Nino ) കാലാവസ്ഥാ പ്രതിഭാസത്തിന്റെ സ്വാധീനമാണ് ഇന്ത്യയിപ്പോള്‍ കൊടുംചൂടിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ശരിക്കുപറഞ്ഞാല്‍, ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ മേഖലയില്‍ എല്‍നിനോ മൂലം സംഭവിച്ചേക്കാമെന്ന് കരുതുന്ന ദുരിതങ്ങളുടെ തുടക്കമായി ഇപ്പോഴത്തെ കൊടുംചൂടിനെ കാണാം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ താളംതെറ്റിയേക്കാമെന്നും, എല്‍നിനോ പ്രതിഭാസമാണ് കാരണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിളനാശം മൂലം ആഗോളതലത്തില്‍ ഭക്ഷ്യവില വര്‍ധിക്കുമെന്ന് പ്രവിചിക്കപ്പെടുന്നു


ആഗോളതലത്തില്‍ രൂക്ഷമായ വിളനാശത്തിന് 2015 ലെ എല്‍നിനോ കാരണമായേക്കാമെന്ന് മുന്നറിയിപ്പ് വന്നിട്ട് ദിവസങ്ങളായിട്ടേയുള്ളൂ. അതിന്റെ സൂചന ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. എല്‍നിനോ മൂലമുള്ള കഠിനവരള്‍ച്ച മൂലം കൃഷി നശിച്ച ഫിലിപ്പീന്‍സിലെ കര്‍ഷകര്‍ എലികളെ തിന്ന് ജീവന്‍ നിലനിര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ട്!

വിളനാശത്തിന്റെ അനന്തരഫലമായി പല ഭക്ഷ്യോത്പന്നങ്ങളുടെയും വില ആഗോളതലത്തില്‍ വന്‍തോതില്‍ വര്‍ധിക്കാമെന്നും പ്രവചിക്കപ്പെടുന്നു. കാപ്പി, പഞ്ചസാര, ചോക്കളേറ്റ് മുതലായവയ്ക്ക് ഇരട്ടിയിലേറെ വിലയാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കാപ്പിവില 107 ശതമാനവും, സോയാബീന്‍സിന്റെ വിലയില്‍ 37 ശതമാനവും വര്‍ധനയുണ്ടാകമെന്നാണ് 'ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്തത്.

2015 എല്‍നിനോ വര്‍ഷം

2015 എല്‍നിനോ വര്‍ഷമായിരിക്കുമെന്നും, താരതമ്യേന ശക്തിയേറിയ ഒരു എല്‍നിനോ രൂപപ്പെട്ട് തുടങ്ങിയതായും ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കാലാവസ്ഥാ ഗവേഷകര്‍ ഇതിനകം സ്ഥിരീകരിച്ചു കഴിഞ്ഞു.

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എല്‍നിനോയ്ക്ക്
വഴിവെയ്ക്കുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുകയും വാണിജ്യവാതങ്ങള്‍ നിലയ്ക്കുകയും ചെയ്യും.

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്തെ ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍നിനോ


ക്രിസ്മസ് കാലത്ത് തീരക്കടലില്‍നിന്ന് മത്സ്യങ്ങളെ ആട്ടിയകറ്റുന്ന ഈ പ്രതിഭാസത്തിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പെറുവിലെ മുക്കുവരാണ് 'ഉണ്ണിയേശു' അഥവാ 'ചെറിയ ആണ്‍കുട്ടി' എന്ന് സ്പാനിഷില്‍ അര്‍ഥം വരുന്ന 'എല്‍നിനോ' എന്ന പേരിട്ടത്.

കാണുക:
താളംതെറ്റുന്ന കാലാവസ്ഥ; വില്ലന്‍ 'ഉണ്ണിയേശു'

മൂന്നു മുതല്‍ ഏഴു വര്‍ഷം വരെയുള്ള ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസത്തിന് ആഗോളകാലാവസ്ഥ തകിടംമറിക്കാനുള്ള ശേഷിയുണ്ട്. യു.എസിന്റെ തെക്കന്‍ പ്രദേശങ്ങളിലും തെക്കേയമേരിക്കയിലും പേമാരിക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന എല്‍നിനോ, ഓസ്‌ട്രേലിയ, ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ മേഖല എന്നിവിടങ്ങളില്‍ ചൂടും വരള്‍ച്ചയുമാണ് കൊണ്ടുവരിക.

കാലവര്‍ഷത്തിന്റെ താളംതെറ്റും

ഇന്ത്യന്‍ മണ്‍സൂണിന്റെ താളംതെറ്റിക്കാനും എല്‍നിനോക്ക് ശേഷിയുണ്ട്. ഇന്ത്യയില്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായ കൊടിയ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്നകാര്യം ഇതാണ് വ്യക്തമാക്കുന്നത്.

ഇതിന് മുമ്പ് എല്‍നിനോ ശക്തിപ്പെട്ട 2009 ലും ഇന്ത്യ കഠിനമായ ഹീറ്റ് വേവിന്റെയും വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പിടിയിലകപ്പെട്ടിരുന്നു. പോയ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ വരള്‍ച്ചയ്ക്കാണ് അന്ന് ഇന്ത്യ ഇരയായത്.

ഡക്കാണ്‍ സമതലത്തിന്റെ മധ്യഭാഗത്ത് ഇപ്പോള്‍ കഠിനമായ ചൂട് അനുഭവപ്പെടുന്നത്, മണ്‍സൂണിന്റെ വരവിനെ അലോസരപ്പെടുത്തില്ലേ എന്ന് സംശയമുണ്ട്.

മണ്‍സൂണ്‍ മെയ് 30 ഓടെ എത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുള്ളത്. എന്നുവെച്ചാല്‍ ഇനി അതിന് ഒരാഴ്ചയില്ല. സാധാരണഗതിയില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ വടക്കേയിന്ത്യയാണ് കഠിനമായി ചൂടുപിടിക്കാറ്.

ഇന്ത്യയില്‍ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ച സമയത്ത് ഹിമാലയത്തിലെ ചില സ്ഥലത്ത് എത്ര മഞ്ഞുരുകിയിട്ടുണ്ട് എന്ന് കണക്കാക്കിയാണ് മണ്‍സൂണിന്റെ വരവ് പ്രവചിച്ചിരുന്നത്.

ഫിലിപ്പീന്‍സില്‍ ഇപ്പോള്‍ തന്നെ എല്‍നിനോയുടെ ഫലം കൊടിയ വരള്‍ച്ചയുടെ രൂപത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നു (ഫയല്‍ചിത്രം)


വടക്കന്‍ മേഖലയില്‍ അന്തരീക്ഷവായു കഠിനമായ ചൂടില്‍ വികസിക്കുന്നതാണ്, ഒരു കണക്കിന് അങ്ങകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് മണ്‍സൂണ്‍ കാറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഒരു വാക്വംക്ലീനറിന്റെ പ്രവര്‍ത്തനം പോലെയാണിത്. ആ നിലയ്ക്ക്, വടക്കേയിന്ത്യ ചൂടുപിടിക്കാതെ ഡക്കാണ്‍ സമതലത്തിന്റെ മധ്യഭാഗത്ത് ഹീറ്റ് വേവ് പ്രത്യക്ഷപ്പെടുന്നത് തീര്‍ച്ചയായും ശുഭസൂചകമല്ല. മണ്‍സൂണിന്റെ വരവിനെ അത് പ്രതികൂലമായി ബാധിച്ചേക്കാം.

ഏതാനും ആഴ്ചകളായി കേരളത്തില്‍ പെയ്യുന്ന ശക്തമായ വേനല്‍മഴയും മണ്‍സൂണിന്റെ സുഗമമായ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ഘടകമാണെന്ന് കരുതപ്പെടുന്നു.

പാക് കടലിടുക്കിലും മറ്റും രൂപപ്പെട്ട അന്തരീക്ഷചുഴികള്‍ (ന്യൂനമര്‍ദം) ആണ് കേരളത്തില്‍ വേനല്‍മഴ ശക്തമാകാന്‍ കാരണം. എന്നാല്‍, മണ്‍സൂണിന്റെ വരവിന് തൊട്ടുമുമ്പ്, അതിന്റെ പാതയില്‍ അന്തരീക്ഷച്ചുഴികള്‍ രൂപപ്പെടുന്നത് അത്ര നല്ല സൂചനയല്ല.

എലികളെ തിന്നേണ്ട അവസ്ഥ

എന്താണ് എല്‍നിനോ മൂലം ലോകം നേരിടാന്‍ പോകുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഫിലിപ്പീന്‍സില്‍നിന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

'കഴിഞ്ഞ മൂന്നുമാസമായി ഞങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണ്. ജനവരിക്ക് ശേഷം ഒന്നും കൃഷിചെയ്യാന്‍ ആയിട്ടില്ല. കൂടുതല്‍ മഴ കിട്ടാനാണ് ഞങ്ങളുടെ പ്രാര്‍ഥന' -തെക്കന്‍ ഫിലിപ്പീന്‍സില്‍ നോര്‍ത്ത് കൊറ്റാബാറ്റോയിലെ നെല്‍കര്‍ഷകനായ ബെന്നി റാമോസ് 'ബ്ലൂംബര്‍ഗി'നോട് പറഞ്ഞു.

വിളനാശവും കൊടിയ വരള്‍ച്ചയും മൂലം എലികളെ തിന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് ഫിലിപ്പീന്‍സിലെ കര്‍ഷകര്‍ (ഫയല്‍ ചിത്രം)


എല്‍നിനോയുടെ തിക്തഫലങ്ങള്‍ ആദ്യം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഫിലിപ്പീന്‍സിലെ കര്‍ഷകര്‍. ഭക്ഷ്യക്ഷാമം ഇതിനകം അവിടെ രൂക്ഷമായിക്കഴിഞ്ഞു. ജീവന്‍ നിലനിര്‍ത്താന്‍ പലരും എലികളെ തിന്നേണ്ട സ്ഥിതിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരള്‍ച്ച മൂലം കഴിഞ്ഞ മൂന്നുമാസമായി നെല്‍കൃഷി നടക്കാത്തതിനാല്‍, ഭക്ഷ്യധാന്യമില്ലാത്ത വിശപ്പടക്കാന്‍ എലികളെ വേട്ടയാടുകയാണ് കര്‍ഷകര്‍.

എലിയെ പാകംചെയ്ത് തിന്ന ശേഷം, അവയുടെ വാലുണക്കി സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ കര്‍ഷകര്‍ക്ക് കുറച്ച് നെല്ല് കിട്ടും. കൃഷിയിടങ്ങളില്‍നിന്ന് എലികളെ ഉന്‍മൂലനം ചെയ്യാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്- 'ബ്ലൂംബര്‍ഗ്' റിപ്പോര്‍ട്ട് ചെയ്തു.

ഫിലിപ്പീന്‍സില്‍ കഴിഞ്ഞ മൂന്നുമാസമായി ഒന്നും കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകരെങ്കില്‍, മണ്‍സൂണ്‍ തകിടംമറിഞ്ഞാല്‍ ഇന്ത്യന്‍ കര്‍ഷകരും അതേ അവസ്ഥയിലാകും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 14 ശതമാനം കാര്‍ഷികമേഖലയില്‍നിന്നാണ് വരുന്നത്.

ഇന്ത്യയില്‍ മണ്‍സൂണ്‍ ദുര്‍ബലമായാല്‍ ഡക്കാണ്‍ സമതലത്തിലെ പരുത്തി കര്‍ഷകരും സൊയാബീന്‍ കൃഷിക്കാരുമാകും വരുതി നേരിടേണ്ടിവരിക. നെല്‍കൃഷിയ്ക്കും വലിയ തിരിച്ചടിയാകും. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാകും ഫലം

Search This Blog