Friday 18 September 2015

മുഅമ്മർ അൽ ഖദ്ദാഫി

കടപ്പാട് ;  സാം ജോണ്‍ ചരിത്രാന്വേഷികള്‍


 മുഅമ്മർ അൽ ഖദ്ദാഫി
 സാം ജോൺ's photo.
 ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയിലെ രാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ തന്‍റെ ഇരുപത്തിയേഴാം വയസ്സിൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്ത് നീണ്ട 42 വർഷക്കാലം ലിബിയ ഭരിച്ച ഏകാധിപധിയാണ് മുഅമ്മർ അൽ ഖദ്ദാഫി എന്നാ ഖദ്ദാഫി. സ്വയം ബുദ്ധിജീവിയും തത്ത്വജ്ഞാനിയുമായി കരുതിയിരുന്നു ഖദ്ദാഫി ലോക രാഷ്ട്രങ്ങക്ക് മുന്നില്‍ ഒരു അരച്ചൂടനും അരവട്ടനുമായ ഭരണധികാരിയായിരുന്നു .
ഇസ്ലാമിക മത വിശ്വാസികള്‍ക്ക് ഭൂരിപക്ഷം ഉള്ള രാജ്യമായിരുന്നു എങ്കിലും ഖുറാനേകളും അധികം ഖദ്ദാഫി ലിബിയയില്‍ പ്രചാരം കൊടുത്തിരുന്നത് തന്റെ തന്നെ വീക്ഷണങ്ങൾ ഉള്‍കൊള്ളുന്ന ഹരിതപുസ്തകം എന്ന ഗ്രന്ഥം ആയിരുന്നു. ഹരിതപുസ്തകം എല്ലാവരും വായിക്കണം എന്ന നിയമം ലിബിയയില്‍ നിലനിന്നിരുന്നു. രണ്ടു ഭാര്യമാരുണ്ടായിരുന്ന ഖദ്ദാഫി തന്റെ ആരോഗ്യപരിപാലനത്തിനായി സുന്ദരിമാരായ യുക്രൈൻകാരായ നഴ്സുമാരെയാണ് നിയോഗിച്ചിരന്നത് . അതുപോലെതന്നെ ലോക പ്രസിദ്ധമാണ് ഖദ്ദാഫിയുടെ വനിതാ ഗാർഡുകളായ ആമസോണിയൻ ഗാർഡുകള്‍ . ആമസോണിയൻ ഗാർഡുകളുടെ രൂപികരണം സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയായിരുന്നു എന്നാണ്ണ്‍ ഖദ്ദാഫിയുടെ ഭാഷ്യം .എന്നാല്‍ ഇതിന്റെ പിന്നില്‍ ഉള്ള യുക്തി ഒരു പട്ടാള അട്ടിമറി ഒഴിവാക്കാനും തന്നെ ആരും തന്നെ ആക്രമിക്കാതെ ഇരിക്കാതിരികാനും വേണ്ടിയായിരുന്നു. ഇതുകൊണ്ട് ആമസോണിയൻ ഗാർഡ്‌സിനൊപ്പം മാത്രമാണ് ഖദ്ദാഫി പൊതുചടങ്ങിനു പുറത്തിറങ്ങിയിരുന്നത്. സൈന്യത്തെ പൂര്‍ണമായും ഖദ്ദാഫി വിശ്വസിച്ചിരുന്നില്ല
ഉത്തരാഫ്രിക്കയിലെ ഒരു പറുദീസായായി ലിബിയയെ മാറ്റാന്‍ ഖദ്ദാഫി ആഗ്രഹിച്ചിരുന്നു. തന്‍റെ രാജ്യത്തിന്‍റെ വളര്‍ച്ചക്ക് വേണ്ടി ധാരാളം കാര്യങ്ങള്‍ ഖദ്ദാഫി ചെയ്തിരുന്നു.
വിദ്യാഭ്യാസവും , ആരോഗ്യവും , വൈദ്യതിയും ലിബിയയില്‍ പൂര്‍ണമായും സൌജന്യമായിരുന്നു .
പെട്രോള്‍ തികച്ചും തുച്ഛമായ വിലയെ ഉണ്ടായിരുന്നുള്ളൂ.
പ്രസവാന്തരം നല്ല ഒരു തുക സ്ത്രീകള്‍ക്ക് പാരിതോഷികമായി ലിബിയന്‍ സര്‍ക്കാര്‍ നല്ക്കിയിരുന്നു.
ലോകത്തിലെ എട്ടാം ലോക മഹാത്ഭുതമായി ഖദ്ദാഫി തന്നെ സ്വയം വിശേഷിപ്പിക്കുന്ന Great Man-Made River (GMR) , ഖദ്ദാഫി എന്ന ഏകാധിപധിയുടെ കാലത്ത് പണി തീര്‍ത്തത് ആണ്. എല്ലാ ലിബിയകാര്‍ക്കും വെള്ളം ഇതിലൂടെ എപ്പോഴും പ്രാപ്യമായി.
കൃഷി വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലിബിയന്‍ സര്‍ക്കാര്‍ സ്ഥലവും വീടും സൌജന്യമായിമായി നല്ക്കിയിരുന്നു.
സക്ഷ്യരത ഖദ്ദാഫിയുടെ ഭരണകാലത്ത് 25% ത്തില്‍ നിന്ന്‍ 87% മായി ഉയര്‍നിരുന്നു . അതില്‍ തന്നെ 25 % പേര്‍ സര്‍വകലാശാല ബിരുദം ഉള്ളവര്‍ ആയിരുന്നു .
സ്വന്തമായി ബാങ്ക് ഉണ്ടായിരുന്ന ലിബിയ , പലിശരഹിതമായി ജനങ്ങള്‍ക്ക് വന്‍ തുക വായ്പയായി നല്ല്കിയിരുന്നു . ഒരു സമയത്ത് നായപൈസ കടം ഇല്ലാത്ത ഒരു ലോക രാഷ്ട്രമായിരുന്നു ഖദ്ദാഫിയുടെ ലിബിയ.
1951-ൽ സ്വതന്ത്രമായത് ആണ് എങ്കിലും ഒരു ദരിദ്രരാജ്യമായിരുന്ന ലിബിയ. വൻഎണ്ണനിഷേപം കണ്ടെത്തിയതോടെയാണ് രാജ്യം അതിന്റെ വളർച്ചയാരംഭിച്ചത് .
വൻഎണ്ണനിഷേപം കണ്ടെത്തിയതോട് കൂടി ഖദ്ദാഫിയുടെയും ലിബിയയുടെയും സമയം തെളിഞ്ഞു.
ഭരണകാലഘട്ടത്തിന്‍റെ ആദ്യകാലത്ത് ഖദ്ദാഫി പാശ്ചാത്യ രാജ്യങ്ങളുടെ ഉറ്റ ചങ്ങാതിയായിരുന്നു .ഇതിനിടയില്‍ കളംമാറി ചവട്ടിയ ഖദ്ദാഫി പാശ്ചാത്യ സാമ്രാജ്യത്വത്തോടുള്ള എതിർപ്പിന്റെയും അറബ് ദേശീയതയുടെയും വക്താവായി മാറി. ഇതിനിടയില്‍ ഖദ്ദാഫി ലിബിയയിലെ എണ്ണവ്യവസായം ദേശസാൽക്കരിച്ചു. ഇതുവഴി വഴി ഖദ്ദാഫി പാശ്ചാത്യശക്തികളുടെ അപ്രീതി പിടിച്ചു പറ്റി. 1986-ൽ ബർലിനിലെ ഒരു നിശാക്ലബ്ലിൽ നടന്ന ബോബാക്രമണത്തിൽ ലിബിയയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞു ഖദ്ദാഫിയെ ലക്ഷ്യമിട്ടു അമേരിക്കൻ വിമാനങ്ങൾ ലിബിയയില്‍ ആക്രമണം നടത്തി. ഇതിനു പ്രതികാരമായി 1988 ഡിസംബർ 21-ന് ബ്രിട്ടനിലെ ലോക്കർബിക്കു മുകളിൽ അമേരിക്കയുടെ ഒരു യാത്രാവിമാനം ഖദ്ദാഫി തകര്‍ത്തു. ഇതിനു തുടര്‍ന്നു ഉണ്ടായ സാബത്തിക ഉപരോധം മൂലം ലിബിയയുടെ സബത്ത് ഘടന തകരുക ഉണ്ടായി.
ഇതിനിടയില്‍ ചില ജനാധിപത്യ മനുഷ്യാവകാശ പ്രക്ഷോഭങ്ങള്‍ ഖദ്ദാഫിക്ക് നേരിടേണ്ടിതായി വന്നു.ഇതെല്ലാം ക്രൂരമായി ഖദ്ദാഫി അടിച്ചമര്‍ത്തി.എങ്ങനെ പ്രക്ഷോഭങ്ങള്‍ അടിച്ചു അമര്‍ത്തി എങ്കിലും മനുഷ്യാവകാശങ്ങളുടെ പരിപോഷണത്തിന് പ്രവര്‍ത്തിക്കുന്ന ലോകനേതാക്കള്‍ക്ക് അവാര്‍ഡ് (അല്‍ ഖദ്ദാഫി ഇന്റര്‍നാഷനല്‍ പ്രൈസ് ഫോര്‍ ഹ്യൂമന്റൈറ്റ്‌സ്) നല്‍കുന്ന തമാശയും വര്‍ഷങ്ങളായി ഖദ്ദാഫി നടത്തി വന്നിരുന്നു. നെല്‍സണ്‍ മണ്ടേല മുതല്‍ റജബ് തയ്യബ് ഉര്‍ദുഗാന്‍ വരെയുള്ളവര്‍ അവാര്‍ഡ് കൈപ്പറ്റിയിട്ടുണ്ട്. റവല്യുഷണറി കമാന്റ് കൌണ്‍സില്‍, റവല്യൂഷണറി കമ്മിറ്റി എന്നീ പേരുകളില്‍ സ്വന്തം ഗോത്രക്കാരെയും മക്കളെയും മരുമക്കളെയും കുത്തിനിറച്ച് ജനശബ്ദത്തെ പൂര്‍ണമായി നിരാകരിച്ചു.
എങ്ങനെ ഉള്ള ഭരണ അധികാരിയായാലും അധികാരം തലക്ക് പിടിച്ചാല്‍ പിന്നെ ഒരു കാര്യാവും ഇല്ല. കൃത്യമായ ഇടവേളകളില്‍ അധികാര കൈമാറ്റം നടന്നിലെങ്കില്‍ വിപ്ലവം എത്തിച്ചേരാം. ആഡംബരത്തിലും സുഖം സൌകര്യത്തിലും മുഴുകി അധികാരത്തിന്റെ മത്ത് പിടിച്ച ഖദ്ദാഫി ഇത് ഓര്‍ത്തില്ല .അതുകൊണ്ട് മുല്ലപൂവ് വിപ്ലവത്തിലൂടെ അറബ് രാജ്യങ്ങളില്‍ ആരഭിച്ച വിപ്ലവം ലിബിയയുടെ തെരുവുകളില്‍ എത്തിച്ചേരുവാന്‍ അധികം സമയം വേണ്ടി വന്നില്ല . ലോകരാജ്യങ്ങളുടെ സഹായതോടെ ലിബിയയിലെ പ്രഷോഭകർ വിപ്ലവം നയിച്ച്‌ . നാറ്റോ ആക്രമണം ആരംഭിക്കുകയും ജനപ്രക്ഷോഭം യുദ്ധമായി രൂപം കൊള്ളുകയും ചെയ്തു അങ്ങനെ വിപ്ലവകാരികള്‍ ഖദ്ദാഫിയുടെ ഭരണം തൂത്ത് എറിഞ്ഞു. ഈ അവസരത്തിലും ഖദ്ദാഫി കീഴടങ്ങുവാനോ രാജ്യം വിടുവാനോ അനുരഞ്ജനത്തിനോ തയാറായിരുന്നില്ല. സെപ്റ്റംബർ 15-നാണ് ഖദ്ദാഫിയുടെ ജൻമനാടായ സിർത്തിൽ പ്രക്ഷോഭകർ ആക്രമണം തുടങ്ങിയത്. തുടർന്ന് 42 വർഷക്കാലം ലിബിയയെ അടക്കി ഭരിച്ച ഖദ്ദാഫി ദേശീയ പരിവർത്തന സേന നടത്തിയ ആക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ് സിർത്തിൽ വച്ച് 2011 ഒക്ടോബർ 20-ന് കൊല്ലപ്പെട്ടു.
വിപ്ലവത്തിന് മുന്‍പ്പ് തുടങ്ങിയ ആഭൃതര യുദ്ധം എന്നും അവിടെ ഒരു അവസാനം ഇല്ലാതെ തുടരുന്നു. എന്ന്‍ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ഒരു സ്ഥലം ആണ് ലിബിയ. എല്ലാം തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും എന്ന്‍ നല്ല വളകൂര്‍ ഉള്ള മണ്ണ്‍ ആയി ലിബിയ മാറി . തീവ്രവാദ ആശയങ്ങളോട് സന്ധിയില്ലാസമരം നയിച്ചിരുന്ന ഖദ്ദാഫിയുടെ ലിബിയ എന്ന്‍ തീവ്രവാദകളുടെ ഈറ്റില്ലമായി മാറി.
നിരവധി ഭ്രാന്താന്‍ ആശയങ്ങള്‍ ഉള്ള വ്യക്തിയായിരുന്നു ഖദ്ദാഫി. യൂറോപ്പ്യന്‍ യൂണിയന്‍ പോലെ ആഫ്രികന്‍ രാജ്യങ്ങളുടെ ഏകീകൃത രൂപം . ആഫ്രികന്‍ രാജ്യങ്ങല്‍ക്കും അറബ് രാജ്യങ്ങള്‍ക്കും ഏകീകൃത ദിനാര്‍ .അതുപോലെ തന്നെ ഡോളറിന്റെയും യുറോയുടെയും അപ്രമാദിത്വം തകര്‍ക്കാന്‍ സ്വര്‍ണ്ണത്തില്‍ അധിഷ്ട്ടിതമായ ഒരു സാബത്തിക കൃയാ വിക്രമം. എണ്ണയുടെ കൈമാറ്റത്തിനു പകരമായി സ്വര്‍ണ്ണം കൊണ്ടുവരാന്‍ ഖദ്ദാഫി ശ്രമിച്ചിരുന്നു. ഇത് പാശ്ചാത്യ അറബ് മുതലാളിമാരുടെ അനിഷ്ടം ത്തിനു കാരണം ആയി.
ഖദ്ദാഫിയും മണ്ടേലയും തമ്മില്‍ ഉള്ള സൌഹൃദം ലോക പ്രശസ്തമായിരുന്നു . മണ്ടേലയുടെ കൊച്ചുമോന് ഖദ്ദാഫിയുടെ പേര് ആണ് നല്ല്ക്കിയിരുനത്. മണ്ടേലയും ഖദ്ദാഫിയും തമ്മില്‍ ഉള്ള സൌഹൃദം കണ്ടിട്ട് അതില്‍ നീരസം തോന്നി അത് ചോദ്യം ചെയ്തിരുന്ന മാധ്യമങളോട് മണ്ടേല പറഞ്ഞത് “ ഞാനും ഖദ്ദാഫിയും തമ്മില്‍ സൌഹൃദം കണ്ടിട്ട് ചോറിച്ചല്‍ വരുന്നവര്‍ വല്ല കുളത്തില്‍ പോയി ചാടിക്കോ” എന്നാണ് .
ഖദ്ദാഫി മരിച്ചിട്ട് ഇപ്പോള്‍ ഏകദേശം നാലു വര്‍ഷം കഴിയാറായി പക്ഷെ എന്ന്‍ പല ലോക നേതാക്കന്‍മാരും അരച്ചൂടനും അരവട്ടനും ഭ്രാന്താന്‍ ആശയകാരനുമായ ലിബിയയുടെ ഭരണധികാരിയായിരുന്ന ഖദ്ദാഫിയെ ഓര്‍ക്കുകയാണ് . സരസമായി പ്രസംഗിക്കുന്ന ഖദ്ദാഫിയുടെ രണ്ടു പ്രസംഗങ്ങള്‍ ഇന്ന്‍ പലരുടെയും ഉറക്കംകെടുത്തുന്നു.
ആദ്യത്തെ പ്രസംഗ സദാം ഹുസൈന്റെ മരണ ശേഷം സിറിയയില്‍ നടന്ന പ്രസംഗം ആണ് .സൌദിയെയും , ഖത്താറിനെയും കണക്കിനു പരിഹസിച്ച അദ്ദേഹം ഒരു സമയത്ത് സദാം ഹുസൈന്‍ അമേരികയുടെ ചങ്ങാതിയായിരുന്നു എന്ന്‍ സൌദിയെയും , ഖത്താറിനെയും ഓര്മ്മിക്കുക കൂടി ചെയ്തു .അമേരികയില്‍ സെപ്തംബറില്‍ നടന്ന അക്രമത്തില്‍ ഒരു ഇറഖിക്ക് പോലും പങ്ക് ഉണ്ടായിരുന്നില്ല എന്നും , ജൈവ ആയുധങ്ങള്‍ ഉണ്ട് എന്ന്‍ പറഞ്ഞു ഇറഖിന് എതിരെ ആക്രമണ നടത്തുന്നവര്‍ ആണവ ആയുധങ്ങള്‍ ഉള്ള പാകിസ്താന് എതിരായോ ഇന്ത്യക്ക് എതിരായോ ആക്രമണം നടത്താത്തത് എന്തുകൊണ്ട് ആണ് എന്നും ചിന്തിച്ചു നോക്കിയാല്‍ മനസിലാകും എന്ന്‍ ഖദ്ദാഫി ഹാസ്യ രൂപേണ പറഞ്ഞു. സദാം ഹുസൈനെ തേടിവന്നവര്‍ നാളെ എന്നെയും നിങളെയും തേടിവരും എന്ന്‍ ഖദ്ദാഫി പറഞ്ഞത് അക്ഷരം പ്രതി ശെരിയായി .അറബ് ലീഗില്‍ ഖദ്ദാഫിയെ പിന്തുണക്കുകയും ഖദ്ദാഫിയുടെ പ്രസഗം കേട്ട് ചിരിക്കുകയും ചെയ്ത സിറിയന്‍ പ്രസിഡന്റ് ആയ ബാഷര്‍ അല്‍ ആസാദിനേയാണ് സദാം ഹുസൈനെ തേടിവന്നവര്‍ ഇപ്പോള്‍ അന്വേഷിച്ചു വന്നിരിക്കുന്നത് എന്നത് വേറെ ഒരു വിരോധാഭാസമാണ് .
രണ്ടാമത്തെ പ്രസംഗം താന്‍ കൊല്ലപെടുന്നതിനു ഏതാനും മാസങ്ങക്ക് മുന്‍പ് ആയിരുന്നു . “സ്ഥിരതയില്ലാത്ത ലിബിയ യൂറോപ്പിന്റെ ഉറക്കംകെടുത്തും ,ട്രിപ്പോളി എന്ന്‍ വീഴുന്നോ അന്നു മുതല്‍ മെഡിറ്റെറിയാന്‍ കടലിലും കടലിന്‍റെ തീരത്തും ഒരിക്കലും ശാന്തത ഉണ്ടാവുകയില്ല. ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റ്‌ നിന്നും അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്കും ഒഴുകും. ലിബിയ മറ്റൊരു സോമാലിയ ആയി തീരും. കടല്‍ കൊള്ളക്കാര്‍ സിസിലിയില്‍ വരെ എത്തിച്ചേരും .തീവ്രവാദികള്‍ യൂറോപ്പിന്റെ വാതിക്കല്‍ എത്തിച്ചേരും. മെഡിറ്റെറിയാന്‍ കടല്‍ ഒരു കലാപ ഭൂമിയായി മാറും” . ഇന്നത്തെ യൂറോപ്പിന്റെ അവസ്ഥയും മെഡിറ്റെറിയാന്‍ കടലിലെ അവസ്ഥയും അറിയുന്നവര്‍ക്ക് പ്രസംഗം ഒരു പ്രവചനം ആയി മാറി എന്ന കാര്യം മനസിലാകും . പക്ഷെ ഈ കാര്യം നാറ്റോക്ക് അന്ന്‍ മനസിലായില്ല , അമേരിക്ക എന്ന കപ്പിത്താന്‍ വന്ന്‍ ലിബിയ തകര്‍ത്ത് പോയി അതിന്‍റെ അനന്തര ഫലം അനുചരന്മാര്‍ ഇന്ന്‍ അനുഭവിക്കുന്നു കപ്പിത്താന്‍ സുഖമായി ഇരിക്കുന്നു .

No comments:

Post a Comment

Search This Blog