Saturday, 6 June 2015

ടിയാനൻമെൻ കൂട്ടക്കൊല

Keralakaumudi's photo.

കുപ്രസിദ്ധമായ ടിയാനൻമെൻ കൂട്ടക്കൊല നടന്നത് 1989ൽ ഇതേദിവസമാണ്. അഴിമതി ഇല്ലാതാക്കാനും രാഷ്ട്രീയ പരിഷ്കാരങ്ങൾക്കുമായി നിലകൊണ്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ ജനറൽ സെക്രട്ടറി ഹു യൊബാംഗിന്റെ മരണത്തിൽ അനുശോചിക്കാനായി ആയിരത്തിലധികം സർവകലാശാല വിദ്യാർത്ഥികൾ 1989 ഏപ്രിൽ 17ന് ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ ഒത്തുകൂടി. അവർ പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യ പരിഷ്കാരങ്ങൾക്കുമായി മുദ്രാവാക്യം മുഴക്കി. വളരെ വേഗം തന്നെ ഇത് മറ്റു നഗരങ്ങളിലേക്കും സർവകലാശാലകളിലേക്കും വ്യാപിച്ചു, വലിയൊരു ജനകീയമുന്നേറ്റമായി മാറി. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ബെയ്ജിംഗിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ജൂൺ നാലിന് മൂന്നുലക്ഷത്തോളം വരുന്ന ചൈനീസ് പട്ടാളക്കാർ ഇരച്ചുകയറുകയും വെടിയുതിർക്കുകയും ചെയ്തു. മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. സൈനികരടക്കം 247പേർ കൊല്ലപ്പെട്ടുള്ളൂവെന്നാണ് ചൈനീസ് ഗവൺമെന്റിന്റെ കണക്ക്.

Friday, 29 May 2015

PM Modi’s visit to China




Prime Minister Narendra Modi went on his three day China visit from 14th to 16th May. This tour of Prime Minister Modi was of paramount importance for both the Nations. It not only augmented the bilateral partnership and economic cooperation between India and China but also enhanced the friendship among the two ancient civilizations of the world.
It was the first time ever that the Chinese President hosted any leader outside Beijing during an official visit. President Xi Jinping received PM Modi warmly in Xi’an, which is in his home province. Friendship between both the leaders took a new dimension. President Xi accompanied PM Narendra Modi to the Big Wild Goose Pagoda and South City Wall where Shri Modi was given a Ceremonial Reception. Shri Narendra Modi also presented the Chinese President with a few archaeological drawings of excavations at Vadnagar, Gujarat which was one of the places visited by great Chinese traveller Xuanzang.
Wide-ranging discussions with President Xi Jinping, high level delegation talks and meeting top Chinese CEOs formed core part of the visit. Prime Minister Modi also travelled up to Beijing where he met Chinese Premier Li Keqiang. At the Joint Press Conference, with the Chinese Premier, discussions took place concerning to peace and tranquillity in the border region. Emphasize was on to turn India-China relationship into a source of strength for each other and a force of good for the world. Also, the ‘Nathu La route’ for visiting Kailash Mansarovar that would become operational by June was news of cheer for both the sides.
A meeting of ‘India-China Forum of State/Provincial Leaders’ was held in Beijing where the Prime Minister while reiterating his vision of ‘Team India’ emphasized on the Centre-State coordination needed for overall development of entire Nation. Shri Modi considered the ‘India-China Provincial Leaders Forum’ to be historic and a unique move that would further deepen the economic ties between both the Nations.
While speaking at the ‘India-China Business Forum’, having an interaction with the top Chinese business officials and investors in China’s commercial capital Shanghai, PM Modi put emphasis on ‘Make in India’ initiative of the Government of India. He presented to them picture of a transforming India where doing business was now turning easier. Adding further, he said, “India has always been a knowledge society. You have been an innovating society.”
Prime Minister Modi got the chance to visit two of the most noted Universities in China. At the Tsinghua University in Beijing, Shri Narendra Modi stated that India-China bilateral cooperation and International partnership was important for success of both the Nations. He clearly expressed India’s strong desire for enhancing people to people contact between both the nations.


While launching the Centre for Gandhian and Indian Studies at Fudan University, PM expressed joy that in his three day visit he got the opportunity to interact with students in two noted universities. Speaking at the launch, Shri Modi believed Gandhiji to be a ‘Yug Purush’ and a ‘Vishwa Manav.’


In order to connect better with the Chinese people directly, Prime Minister Narendra Modi even set up his account on Chinese social media platform Weibo. Just as he debuted on Weibo prior his tour, Chinese netizens largely appreciated this move of the Indian Prime Minister.
His address to the Indian Community in Shanghai was a keenly awaited programme. The Diaspora waited eagerly to listen to the Indian Prime Minister on the last day of his China visit. Enthusiasm gripped the venue as PM Modi interacted with the people.
He left the land of China optimistically that the visit would strengthen India-China bilateral relations in times to come. PM thanked President Xi Jinping, Premier Li Keqiang and the people of China for their warmth and hospitality.





View image on Twitter






 


Tuesday, 26 May 2015

കൊല്ലുന്ന ചൂടും എല്‍നിനോ പ്രതിഭാസവും

കൊല്ലുന്ന ചൂടും എല്‍നിനോ പ്രതിഭാസവും

  
ജോസഫ് ആന്റണി
    |    May 25, 2015
എല്‍നിനോ ശക്തിപ്പെട്ട 2009 ലും ഇന്ത്യ കഠിനമായ വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പിടിയിലകപ്പെട്ടിരുന്നു. പോയ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ വരള്‍ച്ചയ്ക്കാണ് അന്ന് ഇന്ത്യ ഇരയായത്

ഡക്കാന്‍ സമതലത്തിന്റെ പല പ്രദേശങ്ങളും കൊടിയ ചൂടിന്റെ പിടിയിലാണ്. എല്‍നിനോയുടെ സ്വാധീനമാണ് കാരണമെന്ന് കരുതുന്നു. ചിത്രം: എ പി


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊടുംചൂടു മൂലം 400 ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 'ഹീറ്റ് വേവ്' ( heat wave ) എന്നറിയപ്പെടുന്ന കഠിനഉഷ്ണത്തില്‍ സൂര്യാഘതമേറ്റും അല്ലാതെയും മരിച്ചവരില്‍ ഭൂരിപക്ഷവും ആന്ധ്രപ്രദേശിലാണ്.

പതിവില്ലാത്ത വിധം വേനല്‍മഴ കേരളത്തില്‍ തുടരുന്നതിനിടെയാണ്, ഡക്കാണ്‍ സമതലത്തിന്റെ മധ്യമേഖലയില്‍ ഹീറ്റ് വേവ് മരണക്കെണിയൊരുക്കി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാന്തസമുദ്രത്തില്‍ രൂപംകൊണ്ടിട്ടുള്ള 'എല്‍നിനോ' ( El Nino ) കാലാവസ്ഥാ പ്രതിഭാസത്തിന്റെ സ്വാധീനമാണ് ഇന്ത്യയിപ്പോള്‍ കൊടുംചൂടിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ശരിക്കുപറഞ്ഞാല്‍, ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ മേഖലയില്‍ എല്‍നിനോ മൂലം സംഭവിച്ചേക്കാമെന്ന് കരുതുന്ന ദുരിതങ്ങളുടെ തുടക്കമായി ഇപ്പോഴത്തെ കൊടുംചൂടിനെ കാണാം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ താളംതെറ്റിയേക്കാമെന്നും, എല്‍നിനോ പ്രതിഭാസമാണ് കാരണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിളനാശം മൂലം ആഗോളതലത്തില്‍ ഭക്ഷ്യവില വര്‍ധിക്കുമെന്ന് പ്രവിചിക്കപ്പെടുന്നു


ആഗോളതലത്തില്‍ രൂക്ഷമായ വിളനാശത്തിന് 2015 ലെ എല്‍നിനോ കാരണമായേക്കാമെന്ന് മുന്നറിയിപ്പ് വന്നിട്ട് ദിവസങ്ങളായിട്ടേയുള്ളൂ. അതിന്റെ സൂചന ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. എല്‍നിനോ മൂലമുള്ള കഠിനവരള്‍ച്ച മൂലം കൃഷി നശിച്ച ഫിലിപ്പീന്‍സിലെ കര്‍ഷകര്‍ എലികളെ തിന്ന് ജീവന്‍ നിലനിര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ട്!

വിളനാശത്തിന്റെ അനന്തരഫലമായി പല ഭക്ഷ്യോത്പന്നങ്ങളുടെയും വില ആഗോളതലത്തില്‍ വന്‍തോതില്‍ വര്‍ധിക്കാമെന്നും പ്രവചിക്കപ്പെടുന്നു. കാപ്പി, പഞ്ചസാര, ചോക്കളേറ്റ് മുതലായവയ്ക്ക് ഇരട്ടിയിലേറെ വിലയാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കാപ്പിവില 107 ശതമാനവും, സോയാബീന്‍സിന്റെ വിലയില്‍ 37 ശതമാനവും വര്‍ധനയുണ്ടാകമെന്നാണ് 'ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്തത്.

2015 എല്‍നിനോ വര്‍ഷം

2015 എല്‍നിനോ വര്‍ഷമായിരിക്കുമെന്നും, താരതമ്യേന ശക്തിയേറിയ ഒരു എല്‍നിനോ രൂപപ്പെട്ട് തുടങ്ങിയതായും ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കാലാവസ്ഥാ ഗവേഷകര്‍ ഇതിനകം സ്ഥിരീകരിച്ചു കഴിഞ്ഞു.

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എല്‍നിനോയ്ക്ക്
വഴിവെയ്ക്കുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുകയും വാണിജ്യവാതങ്ങള്‍ നിലയ്ക്കുകയും ചെയ്യും.

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്തെ ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍നിനോ


ക്രിസ്മസ് കാലത്ത് തീരക്കടലില്‍നിന്ന് മത്സ്യങ്ങളെ ആട്ടിയകറ്റുന്ന ഈ പ്രതിഭാസത്തിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പെറുവിലെ മുക്കുവരാണ് 'ഉണ്ണിയേശു' അഥവാ 'ചെറിയ ആണ്‍കുട്ടി' എന്ന് സ്പാനിഷില്‍ അര്‍ഥം വരുന്ന 'എല്‍നിനോ' എന്ന പേരിട്ടത്.

കാണുക:
താളംതെറ്റുന്ന കാലാവസ്ഥ; വില്ലന്‍ 'ഉണ്ണിയേശു'

മൂന്നു മുതല്‍ ഏഴു വര്‍ഷം വരെയുള്ള ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസത്തിന് ആഗോളകാലാവസ്ഥ തകിടംമറിക്കാനുള്ള ശേഷിയുണ്ട്. യു.എസിന്റെ തെക്കന്‍ പ്രദേശങ്ങളിലും തെക്കേയമേരിക്കയിലും പേമാരിക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന എല്‍നിനോ, ഓസ്‌ട്രേലിയ, ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ മേഖല എന്നിവിടങ്ങളില്‍ ചൂടും വരള്‍ച്ചയുമാണ് കൊണ്ടുവരിക.

കാലവര്‍ഷത്തിന്റെ താളംതെറ്റും

ഇന്ത്യന്‍ മണ്‍സൂണിന്റെ താളംതെറ്റിക്കാനും എല്‍നിനോക്ക് ശേഷിയുണ്ട്. ഇന്ത്യയില്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായ കൊടിയ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്നകാര്യം ഇതാണ് വ്യക്തമാക്കുന്നത്.

ഇതിന് മുമ്പ് എല്‍നിനോ ശക്തിപ്പെട്ട 2009 ലും ഇന്ത്യ കഠിനമായ ഹീറ്റ് വേവിന്റെയും വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പിടിയിലകപ്പെട്ടിരുന്നു. പോയ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ വരള്‍ച്ചയ്ക്കാണ് അന്ന് ഇന്ത്യ ഇരയായത്.

ഡക്കാണ്‍ സമതലത്തിന്റെ മധ്യഭാഗത്ത് ഇപ്പോള്‍ കഠിനമായ ചൂട് അനുഭവപ്പെടുന്നത്, മണ്‍സൂണിന്റെ വരവിനെ അലോസരപ്പെടുത്തില്ലേ എന്ന് സംശയമുണ്ട്.

മണ്‍സൂണ്‍ മെയ് 30 ഓടെ എത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുള്ളത്. എന്നുവെച്ചാല്‍ ഇനി അതിന് ഒരാഴ്ചയില്ല. സാധാരണഗതിയില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ വടക്കേയിന്ത്യയാണ് കഠിനമായി ചൂടുപിടിക്കാറ്.

ഇന്ത്യയില്‍ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ച സമയത്ത് ഹിമാലയത്തിലെ ചില സ്ഥലത്ത് എത്ര മഞ്ഞുരുകിയിട്ടുണ്ട് എന്ന് കണക്കാക്കിയാണ് മണ്‍സൂണിന്റെ വരവ് പ്രവചിച്ചിരുന്നത്.

ഫിലിപ്പീന്‍സില്‍ ഇപ്പോള്‍ തന്നെ എല്‍നിനോയുടെ ഫലം കൊടിയ വരള്‍ച്ചയുടെ രൂപത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നു (ഫയല്‍ചിത്രം)


വടക്കന്‍ മേഖലയില്‍ അന്തരീക്ഷവായു കഠിനമായ ചൂടില്‍ വികസിക്കുന്നതാണ്, ഒരു കണക്കിന് അങ്ങകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് മണ്‍സൂണ്‍ കാറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഒരു വാക്വംക്ലീനറിന്റെ പ്രവര്‍ത്തനം പോലെയാണിത്. ആ നിലയ്ക്ക്, വടക്കേയിന്ത്യ ചൂടുപിടിക്കാതെ ഡക്കാണ്‍ സമതലത്തിന്റെ മധ്യഭാഗത്ത് ഹീറ്റ് വേവ് പ്രത്യക്ഷപ്പെടുന്നത് തീര്‍ച്ചയായും ശുഭസൂചകമല്ല. മണ്‍സൂണിന്റെ വരവിനെ അത് പ്രതികൂലമായി ബാധിച്ചേക്കാം.

ഏതാനും ആഴ്ചകളായി കേരളത്തില്‍ പെയ്യുന്ന ശക്തമായ വേനല്‍മഴയും മണ്‍സൂണിന്റെ സുഗമമായ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ഘടകമാണെന്ന് കരുതപ്പെടുന്നു.

പാക് കടലിടുക്കിലും മറ്റും രൂപപ്പെട്ട അന്തരീക്ഷചുഴികള്‍ (ന്യൂനമര്‍ദം) ആണ് കേരളത്തില്‍ വേനല്‍മഴ ശക്തമാകാന്‍ കാരണം. എന്നാല്‍, മണ്‍സൂണിന്റെ വരവിന് തൊട്ടുമുമ്പ്, അതിന്റെ പാതയില്‍ അന്തരീക്ഷച്ചുഴികള്‍ രൂപപ്പെടുന്നത് അത്ര നല്ല സൂചനയല്ല.

എലികളെ തിന്നേണ്ട അവസ്ഥ

എന്താണ് എല്‍നിനോ മൂലം ലോകം നേരിടാന്‍ പോകുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഫിലിപ്പീന്‍സില്‍നിന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

'കഴിഞ്ഞ മൂന്നുമാസമായി ഞങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണ്. ജനവരിക്ക് ശേഷം ഒന്നും കൃഷിചെയ്യാന്‍ ആയിട്ടില്ല. കൂടുതല്‍ മഴ കിട്ടാനാണ് ഞങ്ങളുടെ പ്രാര്‍ഥന' -തെക്കന്‍ ഫിലിപ്പീന്‍സില്‍ നോര്‍ത്ത് കൊറ്റാബാറ്റോയിലെ നെല്‍കര്‍ഷകനായ ബെന്നി റാമോസ് 'ബ്ലൂംബര്‍ഗി'നോട് പറഞ്ഞു.

വിളനാശവും കൊടിയ വരള്‍ച്ചയും മൂലം എലികളെ തിന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് ഫിലിപ്പീന്‍സിലെ കര്‍ഷകര്‍ (ഫയല്‍ ചിത്രം)


എല്‍നിനോയുടെ തിക്തഫലങ്ങള്‍ ആദ്യം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഫിലിപ്പീന്‍സിലെ കര്‍ഷകര്‍. ഭക്ഷ്യക്ഷാമം ഇതിനകം അവിടെ രൂക്ഷമായിക്കഴിഞ്ഞു. ജീവന്‍ നിലനിര്‍ത്താന്‍ പലരും എലികളെ തിന്നേണ്ട സ്ഥിതിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരള്‍ച്ച മൂലം കഴിഞ്ഞ മൂന്നുമാസമായി നെല്‍കൃഷി നടക്കാത്തതിനാല്‍, ഭക്ഷ്യധാന്യമില്ലാത്ത വിശപ്പടക്കാന്‍ എലികളെ വേട്ടയാടുകയാണ് കര്‍ഷകര്‍.

എലിയെ പാകംചെയ്ത് തിന്ന ശേഷം, അവയുടെ വാലുണക്കി സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ കര്‍ഷകര്‍ക്ക് കുറച്ച് നെല്ല് കിട്ടും. കൃഷിയിടങ്ങളില്‍നിന്ന് എലികളെ ഉന്‍മൂലനം ചെയ്യാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്- 'ബ്ലൂംബര്‍ഗ്' റിപ്പോര്‍ട്ട് ചെയ്തു.

ഫിലിപ്പീന്‍സില്‍ കഴിഞ്ഞ മൂന്നുമാസമായി ഒന്നും കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകരെങ്കില്‍, മണ്‍സൂണ്‍ തകിടംമറിഞ്ഞാല്‍ ഇന്ത്യന്‍ കര്‍ഷകരും അതേ അവസ്ഥയിലാകും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 14 ശതമാനം കാര്‍ഷികമേഖലയില്‍നിന്നാണ് വരുന്നത്.

ഇന്ത്യയില്‍ മണ്‍സൂണ്‍ ദുര്‍ബലമായാല്‍ ഡക്കാണ്‍ സമതലത്തിലെ പരുത്തി കര്‍ഷകരും സൊയാബീന്‍ കൃഷിക്കാരുമാകും വരുതി നേരിടേണ്ടിവരിക. നെല്‍കൃഷിയ്ക്കും വലിയ തിരിച്ചടിയാകും. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാകും ഫലം

മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മടിച്ച ഒരു യുദ്ധചിത്രം

മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മടിച്ച ഒരു യുദ്ധചിത്രം
രമ്യ ഹരികുമാര്‍

കത്തിയെരിഞ്ഞ ട്രക്കിന്റെ വിന്‍ഡ്ഷീല്‍ഡിന്റെ വശങ്ങളിലേക്ക് കൈകള്‍ നീട്ടിപ്പിടിച്ച്, പല്ലിളിച്ചുകാട്ടി, കത്തിതീര്‍ന്ന കണ്ണുകളിലൂടെ ഇറാഖി സൈനികന്‍ ഇന്നും ലോകത്തെ തുറിച്ച് നോക്കുകയാണ്. യുദ്ധത്തിന്റെ ഭീകരതയും അതിനുവേണ്ടി ജീവന്‍ ഹോമിക്കേണ്ടി വരുന്ന സൈനികന്റെ നിസ്സഹായതയും ആ മുഖത്ത് വ്യക്തം. അഗ്നിജ്വാലകള്‍ വിഴുങ്ങിയ ട്രക്കില്‍ നിന്നും വെന്ത് ചാരമായിക്കൊണ്ടിരിക്കുന്ന സ്വന്തം ശരീരം പുറത്തേക്ക് വലിച്ചിടാനുള്ള ശ്രമത്തിനിടയിലാണ് സൈനികന് സ്വന്തം ജീവന്‍ നഷ്ടമാകുന്നത്.

ലോകം കണ്ട ആദ്യ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കയ്‌ക്കെതിരെ പോരാടിയിരുന്ന സദ്ദാം ഹുസൈന്റെ അനേകം സൈനികരില്‍ ഒരാളായിരുന്നു അയാളും. അയാള്‍ക്ക് തീര്‍ച്ചയായും ഒരു പേരുണ്ടായിരുന്നു. ഒരു സൈനികന് ഉണ്ടായിരിക്കേണ്ട എല്ലാ ശാരീരിക യോഗ്യതകളും തികഞ്ഞ, സൈനികപദവിയുള്ള, ഭരണാധികാരിയുടെ ആജ്ഞകളെ ശിരസ്സാവഹിക്കുന്ന, സൈനികനായിരുന്നിരിക്കണം അയാളും. ഏതായാലും ഒന്നുറപ്പാണ് ജീവന് മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു അയാള്‍. ശത്രുവിനെതിരെ മരണം വരെ പോരാടുന്ന സൈനികന്റെ അതേ മനോഭാവത്തോടെ മരണത്തോട് മല്ലടിച്ച് കത്തിയമരുന്ന ട്രക്കില്‍ നിന്നും പുറത്തുകടക്കാന്‍ ജീവന്‍ വേര്‍പെടുന്ന നിമിഷം വരെ അയാള്‍ പരിശ്രമിച്ചിരുന്നത് അതുകൊണ്ടാണ്.

1991 ഫെബ്രുവരി 28-നാണ് ജീവനോടെ അഗ്നിക്കിരയായി മരണപ്പെട്ട ഇറാഖി സൈനികന്‍ കെന്നത്ത് ജറെക്കിന്റെ Canon E-OS-1ക്യാമറയില്‍ പതിയുന്നത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ യുദ്ധത്തെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുന്നത് കാത്തിരുന്ന കെന്നത്തിനെ നിരാശനാക്കി ചിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വിലക്കുകയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ചെയ്തത്. പല അമേരിക്കന്‍ മാധ്യമങ്ങളുടേയും ഡെസ്‌ക്കില്‍ പോലുമെത്താതെ ചിത്രം ഇരുട്ടിലെറിയപ്പെട്ടു. ജനത്തെ പരിഭ്രാന്തരാക്കാനിടയുള്ള വിധം ശക്തമാണ് ആ ചിത്രം എന്നതായിരുന്നു ചിത്രത്തെ തഴഞ്ഞതിന്റെ പിറകിലുളള പ്രധാന കാരണം.

ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ പ്രതിരോധവകുപ്പ് വിഭാവനം ചെയ്ത പൂള്‍ സിസ്റ്റത്തിലൂടെയാണ് യുദ്ധത്തെ സംബന്ധിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങള്‍ ശേഖരിച്ചിരുന്നത്. വിവിധ പ്രസ്, റേഡിയോ, ടിവി, റിപ്പോര്‍ട്ടര്‍മാരും ഫോട്ടോ ജേര്‍ണലിസ്റ്റുകളും ക്യാമറമേന്‍മാരും ഉള്‍പ്പെട്ട സംഘത്തെ ചെറിയ ടീമുകളായി തിരിച്ച് ഒരു പബ്ലിക് അഫയേഴ്‌സ് ഓഫീസറുടെ നേതൃത്വത്തില്‍ യുദ്ധഭൂമിയിലേക്കയച്ചായിരുന്നു യുദ്ധത്തിന്റെ കവറേജ് അമേരിക്ക നടത്തിയിരുന്നത്. ഈ പൂള്‍ സംവിധാനത്തിലൂടെ ശേഖരിക്കപ്പെടുന്ന ചിത്രങ്ങളെല്ലാം വേര്‍തിരിവില്ലാതെ ഇതില്‍ അംഗമായിട്ടുള്ള എല്ലാ മാധ്യമങ്ങള്‍ക്കും ഉപയോഗിക്കുന്നതിനും വ്യവസ്ഥയുണ്ടായിരുന്നു.

അന്ന് ടൈം മാഗസിനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫറായിരുന്നു കെന്നത്ത് ജറെക്ക്. ടൈം മാഗസിന്റെ മൂന്നുമാസത്തെ ദൗത്യവുമേറ്റെടുത്ത് അമേരിക്കന്‍ സൈന്യത്തിന്റെ 18-ാം പീരങ്കിസേനയോടൊപ്പം യുദ്ധഭൂമിയിലേക്ക് തിരിക്കുമ്പോള്‍ ഇത്തരമൊരു ചിത്രം തന്റെ ഒറ്റക്കണ്ണന്‍ ക്യാമറയെ കാത്തരിക്കുന്നുണ്ടെന്ന് കെന്നത്ത് പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഫെബ്രുവരി 28, നേരം പുലരാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അവിടെവിടെ നിന്ന് ഒറ്റപ്പെട്ട ആക്രണങ്ങളുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. ഒരു മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന നിഗമനത്തില്‍ ഹൈവേ 80-ലൂടെ കെന്നത്തിന്റേയും സംഘത്തിന്റേയും വാഹനം കുവൈത്ത് സിറ്റിയെ ലക്ഷ്യമാക്കി പതുക്കെ നീങ്ങുകയായിരുന്നു. (കുവൈത്തിനും ഇറാഖിനും ഇടയിലുള്ള ആറുവരി പാതയാണ് ഹൈവേ 80. ഈ ഹൈവേയാണ് പിന്നീട് മരണത്തിന്റെ ഹൈവേ എന്നറിയപ്പെട്ടത്.) പ്രസ് അഫയേഴ്‌സ് ഓഫീസര്‍ പാട്രിക് ഹെര്‍മാന്‍സണിന്റെ നേതൃത്വത്തിലായിരുന്നു കെന്നത്തിന്റേയും സംഘത്തിന്റേയും യാത്ര. അതിനിടയിലാണ് തീചുട്ടുചാമ്പലാക്കിക്കൊണ്ടിരിക്കുന്ന ട്രക്ക് കെന്നത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് അവരോടുള്ള അനാദരവാണെന്ന് വിശ്വസിക്കുന്ന പാട്രിക് ഹെര്‍മാന്‍സണ്‍ കെന്നത്തിനെ ചിത്രമെടുക്കുന്നതില്‍ നിന്നും ആദ്യം തടഞ്ഞു.

'എന്തിനാണ് ഇത്തരമൊരു ചിത്രമെടുക്കാന്‍ നിങ്ങള്‍ തുനിയുന്നത്?' ഹെര്‍മാന്‍സണ്‍ ചോദിച്ചു. 'ഞാനിത്തരത്തിലുള്ള ഒരു ചിത്രമെടുത്തില്ലെങ്കില്‍ എന്റെ അമ്മയുള്‍പ്പടെയുള്ളയുള്ള പൊതുജനങ്ങള്‍ സിനിമകളില്‍ കാണുന്നതാണ് യുദ്ധമെന്ന് തെറ്റിദ്ധരിക്കും' കെന്നത്ത് പറഞ്ഞു.'ചിത്രമെടുക്കുന്നതിന് വേണ്ടിയാണ് ഞാനവിടെ എത്തിയിരിക്കുന്നത്. അതാണ് ഞാന്‍ ചെയ്യേണ്ടതും.'

തീയുടെ കൈപ്പിടിയില്‍ അമര്‍ന്ന് പച്ചയോടെ കത്തുന്ന സൈനികന്റെ രൂപത്തിന്റെ ഭീകരത അപ്പോള്‍ കെന്നത്തിന്റെ ചിന്തകളിലെത്തിയില്ല. സൈനികന് പിറകിലായി ഉദിച്ചുയരുന്ന സൂര്യന്‍ തന്റെ ഫ്രെയ്മിനെ ഇരുട്ടിലാഴ്ത്താതിരിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ പൂര്‍ണതക്കുവേണ്ടി Canon EOS-1-ന്റെ ലെന്‍സുകള്‍ മാറ്റിവെച്ച് ഫോക്കസ് പിഴക്കാതെ ചിത്രമെടുക്കുന്നതിലായിരുന്നു ആ പ്രൊഫഷണല്‍ ഫോട്ടോജേര്‍ണലിസ്റ്റിന്റെ ജാഗ്രതയത്രയും.

'ഒരു പക്ഷേ അയാളുടെ രൂപത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നെങ്കില്‍ ആ ചിത്രമെടുക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അയാള്‍ ആരായിരുന്നെന്നും അയാള്‍ എന്താണ് ചെയ്തിരുന്നതെന്നും എനിക്കറിയില്ല. അയളൊരു നല്ല മനുഷ്യനാണോ, ചീത്ത മനുഷ്യനാണോ, കുടുംബസ്ഥനാണോ അതോ അതിഭയങ്കരനായ ഒരു സൈനികനാണോ ഒന്നും എനിക്കറിയില്ല. പക്ഷേ ഒന്നറിയാം അയാള്‍ തന്റെ ജീവന് വേണ്ടി അവസാനം വരെ പൊരുതുന്നുണ്ടായിരുന്നു.' കെന്നത്ത് ഓര്‍ക്കുന്നു.

പക്ഷേ, ഗള്‍ഫ് യുദ്ധത്തിന്റെ ഐക്കണ്‍ ഇമേജായി ലോകം അംഗീകരിക്കുന്ന ഇറാഖി സൈനികന്റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ അന്ന് കെന്നത്ത് ജോലി ചെയ്തിരുന്ന ടൈം മാഗസിനോ അസോസിയേറ്റഡ് പ്രസ്സോ തയ്യാറായിരുന്നില്ല. എങ്കിലും അമേരിക്കയ്ക്കുപുറത്ത് ചിത്രം വെളിച്ചം കണ്ടു. ബ്രിട്ടനിലെ ദ ഒബ്‌സെര്‍വറും ഫ്രാന്‍സിലെ ലിബറേഷനും ചിത്രം പ്രസിദ്ധീകരിച്ചു. ഇറാഖി സൈനികന്‍ ലോകത്തെ മുഴുവന്‍ ചര്‍ച്ചകളിലേക്ക് നയിച്ചതോടെ ചില അമേരിക്കന്‍ മാധ്യമങ്ങളും ചിത്രം പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. ആദ്യം അമേരിക്കന്‍ ഫോട്ടോഗ്രാഫറിലും പിന്നീട് ടൈമിന്റെ വര്‍ഷാന്ത്യപതിപ്പിലും ചിത്രം പ്രത്യക്ഷപ്പെട്ടു.

പതുക്കെയെങ്കിലും ചിത്രത്തിന്റെ പ്രസക്തി ലോകം തിരിച്ചറിഞ്ഞു. ഒരിക്കല്‍ ഇരുട്ടില്‍ മറച്ചുവെച്ച ഇറാഖി സൈനികന്‍ നൂറുകണക്കിന് തവണ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന് ആര്‍ക്കും ഇന്റര്‍നെറ്റിലൂടെ ഈ ചിത്രം കാണാം. പുതുതായി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചിത്രത്തെയെന്ന പോലെ ഇപ്പോഴും ഇറാഖി സൈനികനെ ലോകം സ്വീകരിക്കുന്നു, കാണുന്നു. നാളെ തലമുറകളിലേക്കും ഇറാഖി സൈനികന്‍ തന്റെ യാത്ര തുടരും. ഒരു യുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മ്മയായി.

Tuesday, 27 January 2015

10 things you did not know about Republic Day


IndiaToday.in  New Delhi, January 26, 2015 | UPDATED 11:30 IST
 
India on Monday celebrated its 66th Republic Day, a commemoration of the day the country formally became a republic in 1950.
1. On this day, the Constitution of India came into effect. The Constitution itself had been ratified by the constituent assembly, a group of 299 representatives led by Dr BR Ambedkar selected for the specific task of drafting a new constitution for the newly independent country, in November 1949.
2. Before this day on January 26, 1950, India's head of state was an appointed governor-general, not an (indirectly) elected president. On this day, Dr Rajendra Prasad was elected as the first president of India.
3. The first Republic Day parade also took place on January 26, 1950.


4. On that day, four Param Vir Chakras were awarded for gallantry during Jammu and Kashmir operations. Two of them were posthumous awards to Major Somnath Sharma, India's first PVC winner, and Naik Jadunath Singh. Capt Rama Raghoba Rane, Hawaldar Karam Singh received their Param Vir Chakra awards personally.
5. More than 100 aircraft from the Indian Air Force flew past the parade. Harvards, Dakotas, Liberators, Tempests, Spitfires and jet planes participated in the fly past
6. The word Royal was dropped from Royal Air Force and it became Indian Air Force on this day.
7. Prime Minister Jawaharlal Nehru addressed the nation on the radio on the eve of the first Republic Day.
8. The then Indonesian President Sukarno was the first chief guest at the Republic Day parade in 1950.
9. The lion head from Ashoka Pillar in Sarnath was formally adopted as the national emblem on the same day.
10. The peacock was declared as the national bird on this day in 1963.

Friday, 23 January 2015


എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള മലബാറിലെ ജീവിതവും കാലവും സ്ഥലവും എങ്ങനെയായിരുന്നുവെന്ന് കാട്ടിത്തരുന്ന ചിത്രങ്ങള്‍ . മറഞ്ഞുപോയ ഒരു കാലത്തിന്റെ ചിത്രചരിത്രം. 1850 മുതല്‍ 1937 വരെയുള്ള മലബാര്‍ജീവിതത്തിലേക്ക് ദൃശ്യങ്ങള്‍ കൊണ്ട് ഒരു തിരിച്ചുപോക്ക്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലെ ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ചവയാണ് ചിത്രങ്ങള്‍ . (കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ )

സ്‌കൂള്‍ , 01.09.1926.


ബേക്കറിക്കട, കോഴിക്കോട്, 1908.


കോഴിക്കോട് തളി ശിവക്ഷേത്രം, 1926. തളിയമ്പലം എന്നും അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ശിവനാണ്. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘര്‍ഷതകൊണ്ടും നിത്യ നിദാനങ്ങളില്‍ അന്യൂനമായ ചിട്ടകള്‍ കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാലു തളിക്ഷേത്രങ്ങളില്‍ ഒരു തളിയാണ് ഈ ക്ഷേത്രം. തളി എന്ന പദം ശിവക്ഷേത്രത്തെ ആണ് കുറിക്കുന്നതെങ്കിലും ഇവിടെ ശ്രീകൃഷ്ണന്റെ ഒരു പ്രധാനക്ഷേത്രവും കൂടിയുണ്ട്. ഐതിഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിര്‍മ്മാതാവായ പരശുരാമന്‍ ഇവിടെ ശിവനെ ആരാധിച്ചിരുന്നു. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തര്‍ക്ക സദസ്സ് നടത്തിയിരുന്നു.


കോഴിക്കോടന്‍കടല്‍ത്തീരം, 1908.


ഗേള്‍സ് സ്‌കൂള്‍, കാസര്‍ഗോഡ്, 1910.


കണ്ണൂരിലെ ചന്ത, 1932.


ഒലവക്കോട്ടെ ഓട് ഫാക്ടറി


മിഷന്‍ ഹൗസ്, കോഴിക്കോട്‌


കിണര്‍ , 31.05.1902


മിഷന്‍സ്‌റ്റേഷന്‍ , തലശ്ശേരി , 1899


സ്ത്രീകള്‍ക്കായുള്ള ആശുപത്രി, കോഴിക്കോട് 1900.


ലൈറ്റ് ഹൗസ്, കോഴിക്കോട്, 1914.


മുസ്ലീംപള്ളി, ചിറക്കല്‍ , കണ്ണൂര്‍


എണ്ണയാട്ട്, കോഴിക്കോട്, 1908.


പൊന്നാനിയിലെ തേങ്ങാക്കച്ചവടം, 1930.


മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, 1932


കോഴിക്കോട്, 1921.


പുഴ കടക്കല്‍ , പൊന്നാനി, 1932.


കോഴിക്കോട്ടെത്തിയ ഒരു ഭീമന്‍മണി, 1912.


സ്‌കൂള്‍കളിസ്ഥലം.


പള്ളിനിര്‍മാണത്തിനിടെ, കോഴിക്കോട്.


പുതിയറ, കോഴിക്കോട്, 1873.


ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍, വാണിയങ്കുളം., 18.05.1888


മിഷന്‍ ഹൈസ്‌കൂള്‍ , തലശ്ശേരി, 1911


പൊന്നാനിക്കടവ്.


പൊന്നാനിപ്പള്ളി,1938.


മിഷന്‍ സ്‌കൂള്‍ മണ്ണന്തല, 1928.


ക്രിസ്ത്യന്‍പള്ളി, കോഴിക്കോട്, 02.09.1913


ഇംഗ്ലീഷ് പള്ളി, കോഴിക്കോട്,1896.


22.മിഷന്‍ ട്രേഡ് ഹൗസും മാനാഞ്ചിറയും,1850


മിഷന്‍ഹൗസ്, 31.07.1914


കണ്ണൂരിലെ ക്രിസ്ത്യന്‍പള്ളി,31.07.1914


ഭഗവതിക്ഷേത്രം, ഏലത്തൂര്‍ ,കോഴിക്കോട് ,1901.


പൊന്നാനിത്തുറമുഖം, 1930.


ഓടുഫാക്ടറിയിലെ സ്ത്രീജോലിക്കാര്‍ , ഒലവക്കോട്,1902.


പുഴ, ഫറോക്,1896


പരുമന വിഷ്ണുക്ഷേത്രം, കോഴിക്കോട്, 1901.


പെണ്‍കുട്ടികള്‍ക്കായുള്ള ബോര്‍ഡിംഗ്‌സ്‌കൂള്‍, 1914.


പൊന്നാനിത്തെരുവ്, 1930.


നെയ്ത്തുശാല, കണ്ണൂര്‍, 1902.


പരപ്പനങ്ങാടി സ്‌കൂള്‍ ,1913.


ഗേള്‍സ് സ്‌കൂള്‍, കോഴിക്കോട്, 1914.


റെയില്‍വേസ്‌റ്റേഷന്‍ , കോഴിക്കോട്, 1908.


നായര്‍പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ ,കോഴിക്കോട്.1912


പെണ്‍കുട്ടികള്‍ക്കായുള്ള ഗ്രാമര്‍സ്‌കൂള്‍ , 1908.


മലബാര്‍ മിഷന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ , വിട പറയുന്ന ദിവസം. 14.03.1929. Seated: Miss M. Sharad, Miss. D.M. Kanakalatha, Miss P. Devi, Miss Eveline Andrews, Miss T.A. Anna. On chairs: Miss S. Simon, Miss K. Petrina, Miss H. Frey, Mr T. Nicholas, Mr K.T. Verghese, Mr T.M. Cherian, Mr P. Narayana Pillai, Mr D. Chowelor. 3rd row: Mr T. Devadasan, Miss Leila Thomas, Miss M. Sivagami, Miss V. Padmavathi, Miss Grace C., Miss Karuna T., Miss V.K. Padmavathi; 4th row, Miss K. Yeshoda, Miss M. Thomas, Miss P. Janaki, Miss Madhavi K., Miss K. Sara Thomas, Miss M. Devaki, Miss P. Leelavathi, Miss K. Lakshmikutty, Miss P. Raechal.'
Annotation: 'School Leaving Girls, 1929.' - 'Left to right sitting) Miss. M. Sharad, Miss. D. M. Kanakalatha, Miss. P. Devi, Miss. Eveline Andrews, Miss. T. A. Anna. In Chairs) Miss. S. Simon, Miss. K. Petrina, Miss. H. Frey, Mr. T. Nicholas, Mr. K. T. Verghese. Mr. T. M. Cherian, Mr. P. Narayana Pillai, Mr. D. Chowellor. (3rd Row) Mr. T. Devadasan, Miss. Leila Thomas, Miss. M. Sivagami, Miss. V. Padmavathi, Miss. Grace C, Miss. Karuna T, Miss. V. K. Padmavathi. (4th Row) Miss. K. Yeshoda, Miss. M. Thomas, Miss. P. Janaki, Miss. Madhavi K. Miss. K. Sara Thomas, Miss. M. Devaki, Miss. P. Leelavathy, Miss. K. Lakshmikutty, Miss. P. Raech-al.'


ക്രിസ്ത്യന്‍ പള്ളി, കോഴിക്കോട്, 1926.


ചോമ്പാലയിലെ ബോര്‍ഡിംഗ് സ്‌കൂള്‍ , ഭക്ഷണമുണ്ടാക്കുന്ന കുട്ടികള്‍ .1905.


ക്രിസ്ത്യന്‍ അധ്യാപികമാര്‍ , കോഴിക്കോട്, 1914.


തളിയില്‍ ശിവക്ഷേത്രവും സാമൂതിരി സ്‌കൂളും. 1908.


തെയ്യം, 1901.


കടല്‍ത്തീരം, കണ്ണൂര്‍, ലൈറ്റ്ഹൗസ് കാണാം.


ദൈവത്താര്‍ , കാനത്തൂര്‍ അമ്പലം, കണ്ണൂര്‍


സൂര്യാസ്തമനം, കണ്ണൂര്‍, 1932


ക്ഷേത്രക്കുളം, കോഴിക്കോട്, 1926


അമ്പലം, കോഴിക്കോട്,1926.


കോഴിക്കോടന്‍ തെരുവീഥി.


കോളേജ്. കോഴിക്കോട്, 1926.


റെയില്‍വേ. ഫറൂഖ്, 1926.



ഓപ്പറേഷന്‍ തീയേറ്റര്‍ , കോഴിക്കോട്. 1913.


വൈഎംസിഎ കോഴിക്കോട്. 1910.


Search This Blog