Sunday 30 June 2019

ഇമ്മാനുവേൽ കാന്റ്

ഇമ്മാനുവേൽ കാന്റ് 


Courtesy: Oscar- Charithraanveshikal


  പ്രബോധനത്തിന്റെ  പിതാവ് (father of enlightenment ) ഇമ്മാനുവേൽ  കാന്റ് ചിന്തയുടെ അതിവിശാലത  കൊണ്ടും വ്യകതിജീവിതത്തിന്റെ  വ്യക്തി ജീവിതത്തിന്റെ  പരിമിതികൾകൊണ്ടും വിഖ്യാതനായ  ജർമൻ  തത്വജ്ഞാനിയായിരുന്നു
   വ്യവസായവിപ്ലവം മനുഷ്യന്റെ എല്ലാ  വിശ്വാസ പ്രമാണങ്ങളെയും പിഴുതെറിയുന്ന  കാലത്താണ് കാന്റ് ജീവിച്ചിരുന്നത് ശാസ്ത്രം എല്ലാ  തത്വസംഹിതകളെയും മലർത്തിയടിച്ചു മുന്നേറ്റത്തിന് ഒരുങ്ങുന്ന  കാലമായിരുന്നു  അന്ന്. എന്നാൽ അക്ഷോഭ്യനായ ദാർശനികൻ എന്ന നിലയിൽ കാന്റ്  വ്യവസായ പുരോഗതിയുടെയും, ശാസ്ത്രകുതിപ്പുകളുടെയും ദാർശനിക വശങ്ങളെ വിലയിരുത്തിക്കൊണ്ട് എഴുതിക്കൊണ്ടിരുന്നു. ലോകമാകെയുള്ള  ശാസ്ത്രപുരോഗതിയെയും മതരാഷ്ട്രീയ സമസ്യകളെയും  അദ്ദേഹമറിഞ്ഞത് താൻ  ജീവിതകാലമാകെയും കഴിച്ചു കൂട്ടിയ കോണിങ്ബർഗ്  നഗരത്തിൽനിന്നും  ഒരിക്കലും  പുറത്തുപോകാതെ ആയിരുന്നു. അതിഭൗതികവാദി ആയിരുന്ന കാന്റ്  അദേഹത്തിന്റെ സിദ്ധാന്തങ്ങളിൽ ഉണ്ടായിരുന്ന മാനുഷികമുഖമാണ്  കാന്റ്നെ  ലോക  പ്രശസ്തമാക്കിയത്. സാൻമാർഗബോധം  നൽകുന്നില്ല  എങ്കിൽ മതം അപകടകരമാണ്‌ എന്ന്  അദ്ദേഹം വാദിച്ചു. മനുഷ്യൻ  സ്വന്തം  ഉണ്മയിൽ വിശ്വസിക്കണമെന്നു മറ്റുള്ളവരെ ആശ്രയിച്ചും  അവർക്കുവേണ്ടി  ജീവികണ്ടവർ  അല്ലഎന്നും എന്ന്  അദ്ദേഹം  പറഞ്ഞു ആസാധാരണമായ കാന്റിന്റെ  ജീവിതക്രമത്തിന് ക്ലോക്കിനെ  തോല്പിക്കുന്ന  കൃത്യത  ഉണ്ടായിരുന്നു. അദ്ദേഹം സായാഹ്നം സവാരി  ചെയ്തിരുന്ന  റോഡ്‌ ഇന്നും "ദി ഫിലോസഫേർസ് വാക്" എന്ന  പേരിൽ   അറിയപ്പെടുന്നു.
     രാജാധികാരത്തിനെതിരെ ഉള്ള കാന്റ്ന്റെ ചിന്താപദ്ധതി അദ്ദേഹത്തെ  പ്രതിസന്ധിയിൽ ആക്കി ജർമൻ  ഭരണാധികാരി  ഫെഡറിക് രണ്ടാമൻ അദ്ദേഹത്തെ പുസ്തകരചനയിൽ  നിന്നും  വിലക്കി. രാജാവിന്റെ  മരണം  വരെ  കാന്റിന്റെ ചിന്താധാരകൾ  വെളിച്ചം  കണ്ടില്ല. ഫ്രഞ്ച്  വിപ്ലവംപോലെ രക്തരൂക്ഷിത സമരങ്ങളെ ന്യായീകരിച്ച കാന്റ് ഇൽ  മറ്റൊരു  റൂസോയെ ഭരണാധികാരികൾ  ഭയപെട്ടതിൽ  അത്ഭുതമില്ല
   ലോകസമാധാനത്തിനുള്ള  കാന്റിന്റെ സംഭാവന  എന്നും സ്മരിക്കപ്പെടും യുദ്ധങ്ങൾക്കെതിരായ സന്ധിയില്ലാ  നിലപാടുകളും ലോക രാഷ്ട്രങ്ങളുടെ  ഒരു  കൂട്ടായ്മ എന്ന  ആശയത്തെ  മുന്നോട്ട്  വച്ചത്  അദ്ദേഹമാണ് രണ്ടു ലോകമഹായുദ്ധങ്ങൾക്കുശേഷം രൂപം  കൊണ്ട UNO എന്തെങ്കിലും  തത്വചിന്തകന്റെ  ആശയങ്ങൾക്കു പിന്തുണ ഉണ്ട്  എങ്കിൽ  അത് ഇമ്മാനുവേൽ  കാന്റ്ന്റെ  ആണ് .
എൺപതാമത്തെ  വയസിൽ  ആ  മഹാനായ  തത്വചിന്തകൻ  മരണത്തിനു  കീഴടങ്ങി
അദേഹത്തിന്റെ  വളരെ  പ്രസ്കതമായ ഒരു വാക്യമാണ് "ഉള്ളടക്കം ഇല്ലാതെ ചിന്തകൾ ശൂന്യമാണ്, ആശയങ്ങളില്ലാത്ത അവയവങ്ങൾ അന്ധരാണ്"


No comments:

Post a Comment

Search This Blog