Tuesday 6 November 2018

ചെ' മരിച്ചില്ലായിരുന്നുവെങ്കിൽ



'ചെ' മരിച്ചില്ലായിരുന്നുവെങ്കിൽ
...............................................................

ഏതാനും ദിവസങ്ങൾക്കു മുമ്പ് ചെഗുവേരയെക്കുറിച്ചുള്ള ഒരു വിവരണം ഈ ഗ്രൂപ്പിൽ വായിച്ചിരുന്നു. ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉത്തേജകവും ആവേശവുമാണ് ചെ .സാമ്രാജ്യത്വ വിരുദ്ധത ,തൊഴിലാളി വർഗ്ഗത്തിന്റെ ഏകീകരണം തുടങ്ങിയവയാണ് ലോകത്ത് കമ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരുന്നവരുടെ പ്രഥമ ലക്ഷ്യം.റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിനും ലാറ്റിൻ അമേരിക്കയിലെയും യൂറോപ്പിലെയും അനവധി സമരങ്ങൾക്കും ശേഷം ലോകത്ത് ഒട്ടേറെ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റ് ഭരണം സ്വീകരിച്ചിരുന്നു. രാജവാഴ്ചയിലും ഏകാധിപത്യത്തിലും വശം കെട്ടിരുന്ന ലോക ജനതക്ക് സോഷ്യലിസ്റ്റ് ആശയങ്ങൾ പുതിയ പ്രതീക്ഷകൾ പകർന്നു. ലാറ്റിൻ അമേരിക്കയിൽ കാസ്ട്രോയുടെയും സൈമൺ ബൊളീവറുടെയും ചെ യുടെയും കീഴിൽ അണിനിരന്ന ജനങ്ങൾ ഏകാധിപത്യത്തെ തൂത്തെറിഞ്ഞ് സോഷ്യലിസ്റ്റ് ഭരണക്രമം കൊണ്ടു വന്നപ്പോൾ ലെനിന്റെയും മാവോ സേതുങ്ങിന്റെയും നേതൃത്വത്തിൽ ഏഷ്യയിലും അത്തരം അട്ടിമറികൾ കണ്ടുതുടങ്ങി. രാഷ്ട്രത്തിലെ സ്വത്തു മുഴുവൻ സർക്കാരിന്, സ്വകാര്യ സ്വത്തുസമ്പാദനം പാടില്ല തുടങ്ങി അനവധി നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്ന ഈ ഭരണ വ്യവസ്ഥ അധികം വൈകാതെ തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. യൂറോപ്പിലെ ഒട്ടുമിക്ക രാഷ്ട്രങ്ങളും കമ്യൂണിസം ഉപേക്ഷിച്ച് ജനാധിപത്യം സ്വീകരിച്ചു. സോവിയറ്റ് യൂണിയൻ ഭിന്നിച്ചു പേരിൽ മാത്രമായി അവിടെ കമ്മ്യൂണിസം. നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ചൈനയിൽ 89 ലക്ഷമാണ് പാർടി അംഗത്വം. ഇന്ന് ലോകത്ത് അവശേഷിക്കുന്ന അഞ്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ വിയറ്റ്നാം, ലാവോസ്, ക്യൂബ, ചൈന, ഉത്തര കൊറിയ എന്നിവയാണ്.കൂടാതെ നേപ്പാൾ ,വെനസ്വേല, ഇക്വഡോർ എന്നിവിടങ്ങളിലും ഇടതു സർക്കാരാണ് ഭരിക്കുന്നത്. ഈ രാജ്യങ്ങളിൽ നടക്കുന്ന കമ്മ്യൂണിസവും മാർക്സ് വിഭാവനം ചെയ്ത കമ്മ്യൂണിസവും തമ്മിൽ അലുവയും ഉലുവയും പോലെ വ്യത്യാസമുണ്ട് .കമ്മ്യൂണിസത്തിന്റെ ഈ പതനത്തിന് കാരണമെന്ത് ? ചെ മരിച്ചില്ലായിരുന്നുവെങ്കിൽ ഇന്നാരാകുമായിരുന്നു?
ചെ യുടെ സമാനപശ്ചാത്തലമുള്ള ,ചെ യെപ്പോലെ ഉയർന്നു വന്ന മറ്റൊരു ലാറ്റിൻ അമേരിക്കന് നേതാവിന്റെ ജീവിതത്തിലൂടെ നമുക്കത് കണ്ടറിയാo .

ലാറ്റിൻ അമേരിക്കയിലെ ഒരു രാഷ്ട്രമാണ് വെനസ്വേല. ലോകത്തേറ്റവും കൂടുതൽ പെട്രോളിയം നിക്ഷേപമുള്ള രാജ്യം ,എണ്ണയുൽപാദക രാഷ്ട്രങ്ങളുടെ സംഘടനയായ o pec സ്ഥാപകാംഗം. എല്ലാറ്റിലുമുപരി ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ വെച്ച് ജോർജ് ബുഷിനെ ചെകുത്താൻ എന്ന് വിശേഷിപ്പിച്ച വിപ്ലവനായകൻ ഹ്യൂഗോ ഷാവേസിന്റെ നാട് .സാധാരണ ഗതിയിൽ പെട്രോളിയം കയറ്റുമതി തന്നെ മതി ഒരു രാജ്യത്തിന് സമ്പന്നമാവാൻ. എന്നാൽ ഏതു നിമിഷവും പാപ്പരാകാവുന്ന അവസ്ഥയിലാണ് .അമേരിക്കയെ വെല്ലുവിളിച്ച കമ്യൂണിസ്റ്റ് നായകൻ ഹ്യൂഗോ ഷാവേസിന്റെ നാട് ഇന്ന് അഭ്യന്തര കലാപത്തിൽ പെട്ട് തകരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.2012 ൽ 5.2 ശതമാനം വളർച്ച നേടിയ രാജ്യം കഴിഞ്ഞ വർഷം നെഗറ്റീവ് വളർച്ചയിലേക്ക് കൂപ്പുകുത്തി.
ഷാവേസിന്റെ മരണശേഷം പിൻഗാമിയായിയെത്തിയ നിക്കൊളാസ് മഡുറൊ രാഷ്ട്രത്തലവനെന്ന നിലയിൽ ദയനീയ പരാജയമാണെന്ന് കാലം ചെല്ലുന്തോറും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആഗോളതലത്തിൽ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ പണപ്പെരുപ്പവും തൊഴിലില്ലാമനിരക്കു കുതിച്ചു കയറി .ഇന്ന് ലോകത്തിൽ ജീവിക്കാൻ ഏറ്റവും ദു:സ്സഹമായ രാഷ്ട്രമാണ് വെനസ്വേല.
കയറ്റുമതിയുടെ 95 ശതമാനവും പെട്രോളിയം ഉൽപന്നങ്ങളായതാണ് വെനസ്വേലക്ക് വിനയായതെന്ന് പറയാം. എണ്ണ വിലയിടിഞ്ഞതോടെ വരുമാനം ശോഷിച്ചു .പ്രസിഡന്റ് മഡുറൊ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകത്ത് ഏറ്റവും കുറഞ്ഞവിലയിൽ പെട്രോൾ വിറ്റിരുന്ന വെഗമോ ഇനിയത് ഉയർത്താതെ നിർവ്വാഹമില്ലെന്ന് മനസ്സിലാക്കി. സാധനങ്ങൾ വാങ്ങാൻ ചാക്കുകെട്ടിൽ പണം കൊണ്ടു പോകേണ്ട അവസ്ഥയാണിപ്പോൾ. വരുമാനം നോക്കാതെ ജനക്ഷേമ പ്രവർത്തനങ്ങൾക്കു പണം ചിലവഴിച്ചതും തകർച്ചയുടെ ആക്കം കൂട്ടി.ഷാവേസിന്റെ മരണത്തിനു ശേഷമാണ് തങ്ങൾ എത്ര വലിയ തകർച്ചയിലാണെന്ന് വെനസ്വേലൻ ജനത അറിഞ്ഞത്.
ഷാവേസിന്റെ മരണം പൊതു സ്ഥലത്തുവെച്ച് നഗ്നാക്കപ്പെട്ട അവസ്ഥയിലാണ് രാജ്യത്തെ എത്തിച്ചത്.
ഷാവേസിന്റെ പിൻഗാമി മഡുറൊയുടെ നയപരാജയം മറ്റാരു കാരണം. മികച്ച എണ്ണ ശുദ്ധികരണ ശാലകൾ സ്ഥാപിക്കാത്തതുമൂലം എണ്ണ ശുദ്ധീകരണത്തിന് കൂടുതൽ പണം ചിലവഴിക്കേണ്ടി വന്നു. സൗദി അറേബ്യ യേക്കാൾ ഇരട്ടി ചെലവിൽ. പണം തീർന്നപ്പോൾ തുരുതുരാ നോട്ടടിച്ചിറക്കി ഫലമോ കറൻസിയുടെ മൂല്യം 93 ശതമാനം ഇടിഞ്ഞു.
രാജ്യത് ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയു രൂക്ഷമായതോടെ ജനങ്ങൾ തെരുവിലിറങ്ങി. പ്രതിഷേം കനത്തു.പ്രതിപക്ഷ നേതാക്കൾ ജയിലിലായി. പ്രതിഷേധം നടക്കുന്നതിനിടെ മഡുറൊ തിരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം കിട്ടിയതായി പ്രഖ്യാപിച്ചു.മഡുറൊ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിൽ നട്ടം തിരിഞ്ഞ ജനങ്ങളെ തകർത്തു കൊണ്ട് മഡുറൊ സാമ്പത്തികാടി യന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരന്മാർ കൃഷിയിടങ്ങളിൽ തൊഴിലെടുക്കാൻ നിർബന്ധിതരായി.ഇതിനിടെ തലസ്ഥാനമായ കാരക്കാസിലെ തടവറയിൽ നാൽപതോളം തടവുപുള്ളികൾ മൂന്ന് സഹതടവുകാരെ കൊന്ന് ദക്ഷിച്ചതായി റിപ്പോർട്ട് ചെയ്തു.
ദാരിദ്ര്യത്തിൽ പൊറുതിമുട്ടിയ പത്ത് ലക്ഷത്തോളം ജനങ്ങൾ തലസ്ഥാനത്ത് വെച്ച് മാർച്ച് നടത്തി. പോലീസ് വെടിവെപ്പ് നടന്നു.
ഇതിനിടെ മഡുറൊ ഭരണ ഘടന തിരുത്താൻ ശ്രമം തുടങ്ങി. പാർലമെന്റിന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞ ശേഷം വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമം തുടങ്ങി. പ്രതിഷേധം കനത്തു. ഷാവേസിന്റെയും മഡുറൊയുടെയും പ്രതിമകൾ ജനം തകർത്തു.സൈനിക മേധാവിക ൾ രാജിവെച്ചു. ഭരണഘടന തിരുത്തുന്നതിനെതിരെ എതിർത്ത അറ്റോർണി ജനറലിനെ പുറത്താക്കി. ഭരണഘടനാ സമിതി തിരഞ്ഞ ടുപ്പിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വോട്ടു ചെയ്യണമെന്നും ഓരോരുത്തരും പത്തുപേരെ കൂടി വോട്ട് ചെയ്യിക്കണമെന്നും മഡുറൊ കൽപിച്ചു.അമേരിക്കയുൾപ്പെടയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ മഡുറൊയെ താഴെയിറക്കാനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നത്.
ഇവിടെ മുകളിൽ എഞ്ഞ വെനസ്വേലയുടെ ഉദാഹരണത്തിൽ നിന്ന് ചെ ജീവിച്ചിരുന്നെങ്കിൽ മഡുറൊയെപ്പോലെ ഒരേ കാധിപതിയാകാൻ സാധ്യതയുണ്ടായിരുന്നു. ഭൂപ്രഭുക്കളിൽ നിന്നും ജന്മിമാരിൽ നിന്നും അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ സോച്ഛാധിപതികളാവുന്ന കാഴ്ചയാണ് നാം കണ്ടത്.
ഹിറ്റ്ലർ കൊന്നതിന്റെ എത്രയോ ഇരട്ടി സ്റ്റാലിൻ കൊന്നു റഷ്യയിൽ ഇന്നും ഒരു കോടി സ്ത്രീകൾക്ക് കെട്ടാൻ പുരുഷ മാരില്ല. ഭൂപ്രഭുക്കളെന്നാരോപിച്ച് ഒന്നരക്കോടിയോളം പേരെ മാവോയും കൂട്ടരും കൊന്നു. ഉത്തര കൊറിയയുടെ കാര്യം പറയണ്ടല്ലോ, മനുഷ്യവിസർജ്യത്തിൽ നിന്നു കൃഷി ചെയ്ത ചോളമാണ് അവിടുത്തെ പട്ടാളക്കാരുടെ ഭക്ഷണം .
ഇവിടെ ഇ ന്ദരാഗാന്ധിയെ 1977ൽ അട്ടിമറിച്ചതും ഡൽഹിയിൽ കേജരിവാൾ മോദിയെ 67 -3 ന് തകർത്തതും നാം കണ്ടു. എന്നാൽ കാസ്ട്രോ ജീവിതകാലം മൊത്തം ഭരിച്ചു ,ചൈനയിലും റഷ്യയാലുമൊന്നുo തിരഞ്ഞെടുപ്പു പോയിട്ട് പ്രതിപക്ഷം പോലുമില്ല.
വളരെ അപകടം പിടിച്ച ഒരു പുതിയ അധികാര വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് ഇവിടങ്ങളിൽ കമ്മ്യൂണിസം ചെയ്തത് ...

ഈയൊരവസരത്തിൽ ആദ്യം ചോദിച്ച ചോദ്യം ഞാൻ വീണ്ടും ആവർത്തിക്കുന്നു

'ചെ' മരിച്ചില്ലായിരുന്നെങ്കിൽ ..?

No comments:

Post a Comment

Search This Blog