Tuesday 6 November 2018

വംശീയത എന്ന ഇറാഖിന്റെ തീരാ തലവേദന



വംശീയത എന്ന ഇറാഖിന്റെ തീരാ തലവേദന

***************************************
പ്രാചീന കാലത്ത് മെസപ്പൊട്ടോമിയ എന്നായിരുന്നു ഇറാഖ് അറിയപ്പെട്ടിരുന്നത്. 1958ൽ റിപ്പബ്ലിക്കായി.എണ്ണ സമ്പന്നമായിരുന്ന ഈ രാജ്യം പക്ഷേ 1980-88 വരെ നടന്ന ഇറാൻ യുദ്ധത്തോടെ വികസന മുരടിപ്പ് നേരിടാൻ തുടങ്ങി. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളും പോലെ വംശീയ സംഘർഷവും ഇറാഖിന് പുതുമയല്ല. വംശീയ ആധിപത്യത്തിൽ അകപ്പെട്ടപ്പോഴെല്ലാം ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളും ഇറാഖിൽ നടമാടിയിട്ടുണ്ട്. സദ്ദാം ഹുസൈന്റെ മരണത്തോടെ കൈവന്ന രാഷ്ട്രീയ അസ്ഥിരത ഇതിന്റെ ആക്കം കൂട്ടിയെന്നു മാത്രം .
അമേരിക്കയുടെ പിന്തുണയോടെ സദ്ദാമിനെ അധികാരത്തിൽ നിന്നും പുറത്താക്കിയ ഷിയാ നേതാവ് നൂറി അൽ മാലിക്കിയായിരുന്നു 2006 മുതൽ ഇറാഖിലെ പ്രധാനമന്ത്രി .ഇറാഖ് യുദ്ധവും സദ്ദാം വധവും കഴിഞ്ഞ് അമേരിക്ക ഇറാഖ് വിട്ടതോടെ മാലിക്കിയുടെ കൈകളിലായി അധികാരം .ഭരണത്തിൽ തങ്ങൾ അവഗണിക്കപ്പെടുന്നതായി സുന്നികൾക്കിടയിലുണ്ടായ വികാരം ഇക്കാലത്ത് കൂടുതൽ ശക്തമായി. ഇവരുടെ പ്രതിഷേധം ആദ്യം അതിരുവിട്ടത് അറബ് വസന്തം എന്ന പേരിൽ വിളിക്കപ്പെട്ട പ്രക്ഷോഭങ്ങളിലൂടെയായിരുന്നു. അയൽ രാജ്യമായ സിറിയയിൽ സുന്നി വിഭാഗത്തിനുള്ള മേൽക്കൈ ഇറാഖിലെ ആഭ്യന്തര സംഘർഷത്തിന് വളമിട്ടു .ISIL എന്ന തീവ്രവാദ സംഘടനയുടെ കൈകളിൽ അക്രമത്തിന്റെ കടിഞ്ഞാൺ വന്നതോടെ യുദ്ധത്തിന്റെ മുഖം കൂടുതൽ ഭീകരമായി.

20 14 ജൂൺ ആദ്യം സുന്നി തീവ്രവാദ ഗ്രൂപ്പായ Isl L ന്റെ നേതൃത്യത്തിൽ ഇറാഖ് സൈന്യത്തോട് ഏറ്റ് മുട്ടിയതോടെ യാണ് ഇറാഖ് വീണ്ടും യുദ്ധഭൂമിയായത് .ഒരു മാസം കൊണ്ടു തന്നെ 2500 പേർ കൊലപ്പെട്ട ഇന്നുവരെയായി ലക്ഷങ്ങളുടെ ജീവനപഹരിച്ചു .തന്ത്രപ്രധാന കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും അധീനതയിലാക്കിയ വിമതർ സദ്ദാമിന്ദ്ധ ശിക്ഷ വിധിച്ച ജഡ്ജിയെയും വധിച്ചു.
ഇറാഖിലെയും സിറിയയിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വിമതർ ഇസ്ലാമിക് സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചു .I s നേതാവ് അബൂബക്കർ ബാഗ്ദാദിയെ ഖലീഫയാക്കി . അമേരിക്ക 60 കോടി രൂപ തലക്ക് വിലയിട്ട ബാഗ്ദാദിയുണ്ട നേതൃത്വത്തിൽ സംഘർഷം പുതിയ തലത്തിലെത്തി .വിമത കേന്ദ്രങ്ങൾ തിരിച്ചു പിടിക്കാൻ ഇറാഖി സേന പോരാട്ടം തുടങ്ങിയതോടെ 12 ലക്ഷം പേർ ഇറാഖ് വിട്ടു.ഇതിനിടെ ഇറാഖിലെ കുർദിഷ് പ്രദേശത്തും സുന്നി സേന കടന്നു കയറി .
ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദികൾക്കു നേരെയും ക്രൂരമായി ആക്രമണമുണ്ടായി .തുടർന്ന് സിൻജാർ മലകളിലേക്ക് പലായനം ചെയ്ത യസീദികളെ അവിടെ വച്ച് കൂട്ടബലാൽസംഗം ചെയ്തു. മതം മാറാൻ വിസമ്മതിച്ചവരെ കൂട്ടക്കൊല നടത്തി.
വൈകാതെ ഇടപ്പെട്ട അമേരിക്ക വ്യോമാക്രമണവും നയതന്ത്ര ചർച്ചയും ആരംഭിച്ചു. സുന്നി ഷിയ കുർദിഷ് സംയുക്ത ഗവൺമെന്റ് ആവശ്യപ്പെട്ട അമേരിക്ക പ്രധാനമന്ത്രി മാലിക്കിയെ രാജി വെപ്പിക്കുകയും ചെയ്തു.
അപ്പോ ഴേക്കും പൂർണ്ണമായി ഭീകരപ്രവർത്തനത്തിലേക്ക് മാറിയ Iട അൽഖൊയ്ദ യെക്കാൾ പതിന്മടങ്ങ് ശക്തരാണന്ന് സായിപ്പിന് മനസ്സിലായി .തുടർന്ന് നടന്ന കൂട്ടകൊലകളും അതിനതിരെ NATo യുടെ നേതൃത്വത്തിൽ നടക്കുന്ന ബോംബാക്രമണവും ടൈഗ്രിസ് നദിയുടെ തീരത്തെ ഇന്നും രക്തവർണമാക്കിത്തീർത്തിരിക്കുന്നു ....
കടപ്പാട് .. മാതൃഭൂമി


No comments:

Post a Comment

Search This Blog