Tuesday 13 November 2018

ചൈനയുടെ ‘പവിഴമാല’ ഇന്ത്യക്ക് കുരുക്കാവുമ്പോള്‍



ചൈനയുടെ ‘പവിഴമാല’ ഇന്ത്യക്ക് കുരുക്കാവുമ്പോള്‍

Courtesy: Mediaonetv. in



പാകിസ്താന്‍, ശ്രീലങ്ക, മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തുറമുഖ നിര്‍മ്മാണങ്ങളില്‍ മാത്രമായി ചൈനീസ് കടന്നുകയറ്റങ്ങള്‍ അവസാനിക്കുന്നില്ല...
ചൈനയുടെ ‘പവിഴമാല’ ഇന്ത്യക്ക് കുരുക്കാവുമ്പോള്‍

മ്യാന്മറില്‍ തുറമുഖം നിര്‍മ്മിക്കാനുള്ള കരാറില്‍ ചൈനയും മ്യാന്മറും ഒപ്പുവെച്ചുകഴിഞ്ഞു. പാകിസ്താനും ശ്രീലങ്കക്കും ബംഗ്ലാദേശിനും പിന്നാലെയാണ് ചൈന മ്യാന്മറിലും തുറമുഖം പണിയുന്നത്. ഇന്ത്യയെ ചുറ്റിയുള്ള ഈ 'പവിഴമാല' പദ്ധതി തന്ത്രപ്രധാന മുന്‍തൂക്കമാണ് മേഖലയില്‍ ചൈനക്ക് നല്‍കുന്നത്.
ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള CITIC ഗ്രൂപ്പാണ് മ്യാന്മറിലെ ക്യാകു പൈഹുവില്‍ തുറമുഖം നിര്‍മ്മിക്കുന്നത്. ക്യാകു പൈഹു സ്‌പെഷല്‍ ഇക്കൊണോമിക്‌സ് സോണ്‍(SEZ) ഡീപ് സീ പോര്‍ട്ട് പ്രൊജക്ട് എന്നാണ് ഈ തുറമുഖ നിര്‍മ്മാണ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും വരെ ഈ തുറമുഖത്തിന്റെ പേരില്‍ ചൈനീസ് അധികൃതര്‍ക്ക് പ്രവേശനം ലഭിക്കും.
ഒരിക്കലും തിരിച്ചടക്കാന്‍ കഴിയാത്ത ഇത്തരം ചൈനീസ് നിക്ഷേപങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍ പാകിസ്താനിലും ശ്രീലങ്കയിലും പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം നടത്തിയിരുന്നു 
വിശാഖപ്പട്ടണത്തിനടുത്ത് ഇന്ത്യ നിര്‍മ്മിക്കുന്ന മുങ്ങിക്കപ്പല്‍ കേന്ദ്രത്തിനോട് പരമാവധി അടുത്ത കേന്ദ്രവും ഇതോടെ ചൈനക്ക് ലഭിക്കും. ഇന്ത്യ ആദ്യ ആണവ മുങ്ങിക്കപ്പലായ ഐ.എന്‍.എസ് അരിഹന്ത് നിര്‍മ്മിക്കുന്നത് വിശാഖപ്പട്ടണത്തെ നാവികാസ്ഥാനത്താണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ചൈനയുടെ കുപ്രസിദ്ധമായ 'പവിഴമാല' പദ്ധതി 2005ലാണ് രൂപംകൊള്ളുന്നത്.
എന്തുകൊണ്ട് പേടിക്കണം?
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മ്യാന്മറും ചൈനയും തമ്മില്‍ തുറമുഖ നിര്‍മ്മാണ കരാറില്‍ ഒപ്പുവെക്കുന്നത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ മെച്ചപ്പെടുമെന്നായിരുന്നു മ്യാന്മറിലെ ചൈനീസ് അംബാസിഡറുടെ പ്രതികരണം.


ചൈനയുടെ ‘പവിഴമാല’ ഇന്ത്യക്ക് കുരുക്കാവുമ്പോള്‍
ചൈനീസ് പവിഴമാല പദ്ധതി
പാകിസ്താനിലെ ഗ്വാദറിലും ശ്രീലങ്കയിലെ ഹംബന്‍ടോട്ടയിലും ചൈന നേരത്തെ തന്നെ തുറമുഖ നിര്‍മ്മാണത്തിന്റെ പേരില്‍ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങില്‍ ചൈനീസ് സഹായത്തോടെ തുറമുഖം വരുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ മ്യാന്മറില്‍ 1.3 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ തുറമുഖം ചൈനീസ് സഹായത്തില്‍ വരുന്നു. പദ്ധതിയുടെ 70 ശതമാനം ചൈനയും 30 ശതമാനം മ്യാന്മറുമാണ് മുടക്കുകയെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കരമാര്‍ഗ്ഗം എത്തിപ്പെടാന്‍ സാധിക്കാത്ത മേഖലയില്‍ മറ്റു രാജ്യങ്ങളെ സഹായത്തോടെ സാന്നിധ്യമുറപ്പിക്കുകയാണ് ചൈനീസ് പദ്ധതി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇത്തരം നീക്കം ചൈന നടത്തുമ്പോള്‍ ഫലത്തില്‍ അത് ഇന്ത്യയെ ചുറ്റിവരിയുന്ന പദ്ധതിയായി മാറുന്നു. പ്രതിരോധപരമായി തന്ത്രപ്രധാന മേഖലകളിലാണ് ചൈന ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.
കടം കൊടുത്ത് തനിക്കാക്കുക
തിരിച്ചടക്കാന്‍ കഴിയാത്തത്ര തോതില്‍ പണം കടം കൊടുത്ത് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തന്ത്രമാണ് പലപ്പോഴും ചൈന പയറ്റുന്നത്. മ്യാന്മറിലെ തുറമുഖ പദ്ധതിക്കു തന്നെ 85 ശതമാനം മുതലും മുടക്കാന്‍ ചൈന സന്നദ്ധമായിരുന്നു. എന്നാല്‍ മ്യാന്മര്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ചൈനീസ് നിക്ഷേപം 70 ശതമാനത്തിലേക്ക് കുറച്ചത്. എങ്കിലും ആളോഹരി വരുമാനത്തില്‍ 150ആം സ്ഥാനത്തുള്ള മ്യാന്മറിന് എളുപ്പത്തില്‍ തിരിച്ചടക്കാന്‍ കഴിയുന്ന സംഖ്യയല്ല അത്.
പ്രതിരോധപരമായി തന്ത്രപ്രധാന മേഖലകളിലാണ് ചൈന ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.
പാകിസ്താന്‍, ശ്രീലങ്ക, മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തുറമുഖ നിര്‍മ്മാണങ്ങളില്‍ മാത്രമായി ചൈനീസ് കടന്നുകയറ്റങ്ങള്‍ അവസാനിക്കുന്നില്ല. ജിബൗട്ടിയില്‍ സൈനികതാവളം നിര്‍മ്മിച്ചതും, മാലദ്വീപിലേയും നേപ്പാളിലേയും അടിസ്ഥാന സൗകര്യ വികസനത്തിന്റേ പേരില്‍ നടത്തിയ നിക്ഷേപങ്ങളും അഫ്ഗാനിസ്ഥാനിലെ സൈനിക കേന്ദ്രവുമെല്ലാം മേഖലയിലെ ചൈനയുടെ അധീശത്വം വര്‍ധിപ്പിക്കുന്നതാണെന്ന ആശങ്കയുണ്ട്.
പാകിസ്താനില്‍ മാത്രം 5500 കോടി ഡോളറാണ് ചൈന കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ നിക്ഷേപിച്ചത്. വണ്‍ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ പേരില്‍ 800 കോടി ഡോളറിന്റെ നിക്ഷേപം നേപ്പാളിലും നടത്തി. ശ്രീലങ്കയ്ക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ 800 കോടി ഡോളര്‍ നല്‍കി. ഒരിക്കലും തിരിച്ചടക്കാന്‍ കഴിയാത്ത ഇത്തരം നിക്ഷേപങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍ പാകിസ്താനിലും ശ്രീലങ്കയിലും പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം നടത്തുകയും ചെയ്തു. മാലിദ്വീപും കടം നല്‍കി തനിക്കാക്കുന്ന ചൈനീസ് നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. മേഖലയില്‍ ചൈന പലവിധ തന്ത്രങ്ങളില്‍ പിടി മുറുക്കുമ്പോള്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നത് ഇന്ത്യക്കുമേല്‍ കൂടിയാണ്.

No comments:

Post a Comment

Search This Blog