Tuesday, 18 June 2019

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 7


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 7


1947 ആഗ്സ്റ്റ് 15 ാം തിയതിയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ പോകുന്നത് എന്നത് ഇന്ത്യയിലെ ജോത്യിഷുകൾക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു ആഗ്സ്റ്റ് 15 വെള്ളിയാഴ്ച്ചയായിരുന്നു അത് ചീത്തദിവസമാണെന്നും അന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം കൂടി ബ്രിട്ടീഷ് ഭരണം സഹിക്കുന്നതാണെന്നും അവർ പറഞ്ഞു. ജോത്യിഷികൾക്ക് ഇന്ത്യൻ ജനതയിൽ അത്രമാത്രം സ്വാധീനം ഉണ്ടായിരുന്നത് കൊണ്ട് അവരുടെ നിർദേശ പ്രകാരം 1947 ആഗ്സ്റ്റ് 14 അർദ്ധരാത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം കൈമാറാൻ തീരുമാനിച്ചു.
പുതിയ ഡൊമിനിയന് ഹിന്ദുസ്ഥാൻ എന്ന നിർദേശം നിരാകരിച്ചുകൊണ്ട് ഇന്ത്യ എന്ന പേര് കോൺഗ്രസ്സ് ആദ്യം തന്നെ അവകാശപ്പെട്ടു പ്രധാനപ്പെട്ട മറ്റൊരു തർക്കം നടന്നത് പണത്തെക്കുറിച്ചായിരുന്നു ബ്രിട്ടൻ ഇന്ത്യയിലെ അവരുടെ കോളനിഭരണം അവസാനിപ്പിച്ച് പോകുന്നത് 500 കോടി ഡോളർ ഇന്ത്യക്ക് കടം വരുത്തിവെച്ചാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ്റെ വിജയത്തിന് വേണ്ടി ചെലവഴിക്കാൻ വരുത്തിവച്ച കടത്തിൻ്റെ ചെറിയൊരുഭാഗമായിരുന്നു അത് മാത്രമല്ല കൈവശമുള്ള പണവും സർക്കരിന് കീഴിലുള്ള സർവ്വ സാധനസാമഗ്രികളും വിഭജിക്കണമായിരുന്നു 80% ഇന്ത്യക്കും 20% പാകിസ്താനും എന്ന കണക്കിൽ വേണം അത്. ഇന്ത്യൻ സൈന്യത്തെ ഇപ്പോൾ വിഭജിക്കരുത് എന്നും ഒരു വർഷത്തേക്ക് ഒരു ബ്രിട്ടീഷ് സർവ്വ സൈന്യാധിപന് കീഴിൽ വിഭജിക്കാതെ നിലനിർത്തണമെന്നും മൗണ്ട് ബാറ്റൺ ജിന്നയോട് ആവശ്യപ്പെട്ടു പക്ഷേ ജിന്ന അത് അനുവദിച്ചില്ല ആഗ്സ്റ്റ് 15 ഓടുകൂടി പാകിസ്താൻ സൈന്യം പാകിസ്താൻ അതിർത്തിക്കുള്ളിൽ ഉണ്ടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു
മൗണ്ട് ബാറ്റൺ പദ്ധതിയിലെ ഏറ്റവും പരിഹരിക്കപ്പെടാത്ത പ്രശ്നം വിഭജിക്കുന്ന പഞ്ചാബ്, ബംഗാൾ എന്നീ പ്രവിശ്യകളുടെ അതിർത്തി രേഖകൾ ഏതൊക്കെ എന്നതാണ് തങ്ങൾ തമ്മിൽ ആലോചിച്ച് ഒരു അതിർത്തി രേഖയുടെ കാര്യത്തിൽ ഒരു യോജിപ്പ് ഉണ്ടാക്കാൻ സാധ്യമല്ല എന്നറിഞ്ഞ നെഹറുവും ജിന്നയും അത് ഒരു അതിർത്തി കമ്മീഷനെ ഏൽപ്പിക്കാൻ തീരുമാനിച്ചു അത് ഇന്ത്യയെ കുറിച്ച് പരിജയമില്ലാത്ത ഒരു ബ്രിട്ടീഷുകാരനായിരിക്കണമെന്നും പരിചയമുള്ള ആരെങ്കിലുമായാൽ അയാൾ അയോഗ്യനാണെന്ന് രണ്ടിലൊരു കക്ഷി മുൻവിധി എഴുതുമെന്നും അവർ പറഞ്ഞു ഈ അന്വേഷണം റാഡ്ക്ളിഫിൽ എത്തി ചേർന്നു

നെഹറുവിൻ്റെ മറ്റൊരു ആവശ്യം ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ പദവി മൗണ്ട് ബാറ്റൺ തന്നെ വഹിക്കണം എന്നതായിരുന്നു. നെഹറുവിന് ഈ ആശയം ലഭിച്ചത് ജിന്നയിൽ നിന്നായിരുന്നു ഉപഭൂഖണ്ഡത്തിലെ ആസ്തികളുടെ ന്യായമായ ഓഹരി പാകിസ്താന് കിട്ടുമെന്ന് ഉറപ്പ് വരുത്തുന്നതുവരെ മൗണ്ട് ബാറ്റൺ ഒരു അത്യുന്നത മധ്യസ്തനായ് ആഗ്സ്റ്റ് 15 ന് ശേഷവും തുടരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പാകിസ്താൻ്റെ ഭാഗത്ത് നിന്നുകൂടി ഇതുപോലൊരു അഭ്യർത്ഥന ഉണ്ടായാലേ തനിക്ക് വേണ്ടവിധം പ്രവർത്തിക്കാനാവൂ എന്ന് മൗണ്ട് ബാറ്റൺ ജിന്നയെ അറിയിച്ചു പക്ഷേ പാകിസ്താൻ്റെ ഗവർണ്ണർ ജനറൽ താൻ തന്നെ ആയിരിക്കുമെന്നും താൻ നിർദേശിക്കുന്നത് പ്രധാനമന്ത്രി ചെയ്യും എന്നും ജിന്ന പറഞ്ഞു.
Image may contain: one or more people and outdoor

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 6


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 6


ഇന്ത്യ പാകിസ്താൻ വിഭജനത്തിൻ്റെ കരട് പദ്ധതിക്കുള്ള ഇന്ത്യൻ നേതാക്കളുടെ പിന്തുണ കാത്തിരുന്ന മൗണ്ട് ബാറ്റണെ കോൺഗ്രസ്സും സിക്കുകാരും തങ്ങളുടെ പിന്തുണ അറിയിച്ചു പക്ഷേ ആരുടെ പിടിവാശി കൊണ്ടാണോ ഇന്ത്യയെ വിഭജിക്കാൻ പോകുന്നത് അദ്ദേഹം മാത്രം മൗനം അവലംബിച്ചു അദൃശമായ എന്തോ കാരണത്താൽ ജിന്നയ്ക്ക് ശരി എന്നവാക്ക് ഉച്ഛരിക്കാൻ കഴിഞ്ഞില്ല ലീഗ് കൗൺസിലിൻ്റെ കൂട്ടായ തീരുമാനം വേണം തനിക്ക് ഒറ്റയ്ക്ക് തീരുമാനം അറിയിക്കാൻ ആവില്ലെന്ന് അദ്ദേഹം ശഠിച്ചു പക്ഷേ ലീഗ് നേതാക്കളെ ഡൽഹിയിൽ എത്തിക്കാൻ ഒരാഴ്ച്ചയെങ്കിലും എടുക്കും അത് അനുവദിക്കാൻ കഴിയില്ല എന്ന് മൗണ്ട്ബാറ്റൺ അറിയിച്ചു മനസ്സില്ലമനസ്സോടെ ഇന്ത്യ - പാകിസ്താൻ വിഭജനത്തിൻ്റെ കരട് പദ്ധതിക്ക് ജിന്ന തൻ്റെ സമ്മതം അറിയിച്ചു. പാകിസ്താൻ എന്ന ജിന്നയുടെ അസാധ്യമായ സ്വപനത്തിന് അങ്ങനെ അവസാന അംഗീകാരവും ആയി.
1947 ജൂൺ 3 ാം തിയതി വൈകീട്ട് 7 മണിക്ക് ആൾ ഇന്ത്യ റേഡിയയിലൂടെ ഇന്ത്യയെ വിഭജിച്ച് രണ്ട് സ്വതന്ത്ര രാജ്യമാക്കാനുള്ള തീരുമാനം നാല് നേതാക്കളും കൂടി ഔപചാരികമായ് പ്രഖ്യാപിച്ചു.
തൻ്റെ മൗനവൃധം അവസാനിച്ച ഗാന്ധി ജൂൺ 4 തിയതി വൈകിട്ട് തൻ്റെ പ്രാർത്ഥനായോഗത്തിൽ വച്ച് കോൺഗ്രസ്സ് നേത്രത്വവുമായ് തൻ്റെ ബന്ധം ഉപേക്ഷിക്കാനും വിഭജന പദ്ധതി നിരാകരിക്കാനും ആഹ്വാനം ചെയ്യാൻ തയ്യാറെടുക്കുന്നതായ് മൗണ്ട് ബാറ്റണ് രഹസ്യ വിവരം ലഭിച്ചു. അടിയന്തരമായ് ഒരു കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് മൗണ്ട്ബാറ്റൺ ഗാന്ധിയുടെ അടുത്തേക്ക് ദൂതനെ അയച്ചു മൗണ്ട് ബാറ്റണിൻ്റെ പഠനമുറിയിലേക്ക് ഗാന്ധി പ്രവേശിച്ചത് വൈകിയിട്ട് 6 മണിക്ക്. പ്രാർത്ഥനായോഗം നടക്കാൻ പോകുന്നത് 7 മണിക്ക് മൗണ്ട് ബാറ്റണ് ഗാന്ധിയെ ആ ഉദ്ദ്യമത്തിൽ നിന്ന് പിൻമാറ്റാൻ ഒരു മണിക്കൂറിൽ താഴെമാത്രം സമയം
തൻ്റെ വശീകരണപാടവം മുഴുവനായ് പുറത്തെടുത്ത മൗണ്ട്ബാറ്റൺ അങ്ങേയറ്റത്തെ അനുനയ പ്രഗൽഭ്യം പ്രകടമാക്കി മൗണ്ട് ബാറ്റൺ പറഞ്ഞു ഇത് മൗണ്ട് ബാറ്റൺ പദ്ധതി എന്നല്ല ഗാന്ധി പദ്ധതി എന്ന് വേണം വിളിക്കാൻ ഇതിലെ പ്രധാന ഘടകങ്ങളെല്ലാം നിർദ്ദേശിച്ചത് ഗാന്ധി തന്നെയാണ് മഹാത്മാവ് അംമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. അതേ മൗണ്ട് ബാറ്റൺ തുടർന്നു തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് വിട്ടുകൊടുക്കണം എന്ന് അങ്ങ് പറഞ്ഞിരുന്നു ഈ പദ്ധതി അത് ചെയ്തിരിക്കുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത പ്രവശ്യ നിയമസഭകൾക്കാണ് ഇന്ത്യയുടെ ഭാവി നിശ്ചയിക്കാൻ കഴിയുക ഇന്ത്യയിലാണോ പാകിസ്താനിലാണോ ചേരേണ്ടത് എന്ന് ഓരോ പ്രവിശ്യ നിയമസഭകൾക്കും വോട്ടെടുത്ത് തീരുമാനിക്കാം കഴിവതും വേഗം ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്ന് പറഞ്ഞു ഡൊമിനിയൻ പദവിയോടെ അതും നടപ്പിലാകാൻ പോകുന്നു മൗണ്ട് ബാറ്റൺ പറഞ്ഞു ഏതെങ്കിലും അൽഭുതത്താൽ അസംബ്ളികൾ എെക്യത്തിന് വേണ്ടി വോട്ട് ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കും അവർ യോജിക്കുന്നില്ലങ്കിൽ അവരുടെ തീരുമാനത്തെ ആയുധം ഉപയോഗിച്ച് ഞങ്ങൾ എതിർക്കണമെന്ന് അങ്ങ് ആവശ്യപ്പെടില്ല എന്ന് എനിക്കുറപ്പുണ്ട്. ഗാന്ധി ആശങ്കാ കുലനായ് നൈരാശ്യത്തിലും അനിശ്ചിതത്വത്തിലും അകപ്പെട്ട ഗാന്ധി സ്വന്തം ആത്മാവിൽ ഒരു ഉത്തരത്തിനായ് പരതുകയായിരുന്നു.
പ്രാർത്ഥനായോഗത്തിൽ വൈകി ചെല്ലാനാവില്ല എന്ന് പറഞ്ഞ് അവിടുന്ന് ഗാന്ധി ഇറങ്ങി. അന്ന് അദ്ദേഹത്തിൻ്റെ മുമ്പിൽ സന്നിഹിതരായിട്ടുള്ള പലരും പ്രാർത്ഥനായോഗത്തിന് എത്തിയവരായിരുന്നില്ല മൗണ്ട് ബാറ്റൺ ൻ്റെ ഇന്ത്യ വിഭജന പദ്ധതിക്കെതിരെ ഉഗ്രമായ ഒരാക്രമണവും യുദ്ധാഹ്വാനവും പ്രവാചകൻ്റെ ചുണ്ടുകളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചവരായിരുന്നു രാജ്യം വെട്ടിമുറിക്കുന്നതിന് സമ്മതിക്കുന്നതിനെക്കാൾ സ്വന്തം ശരീരം വെട്ടിമുറിക്കുന്നതാണ് തനിക്കിഷ്ടമെന്ന് പലപ്പോഴും പ്രതിജ്ഞ ചെയ്തിട്ടുള്ള അദ്ദേഹത്തിൽ നിന്ന് അന്ന് യുദ്ധ്വാഹ്വനം ഒന്നും ഉണ്ടായില്ല വിഭജനത്തിന് വൈസ്രോയിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും വിശദീകരണം കിട്ടാൻ തങ്ങളിലേക്കും തങ്ങളുടെ ഹൃദയങ്ങളിലേക്കും നോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വിഭജനത്തിനെതിരായി ഗാന്ധിജി അനുഷ്ഠിച്ച ഈ മൗനത്തിന് പല ഇന്ത്യക്കാരും മാപ്പ് നൽകുകയുണ്ടായില്ല.

മൗണ്ട് ബാറ്റൺ ഒരുപത്രസമ്മേളനം വിളിച്ചു അതിൽ ലോകരാജ്യങ്ങളിൽ നിന്നുള്ള പത്രക്കാരും ഇന്ത്യയുടെ പ്രാദേശിക പത്രക്കാരും ഉണ്ടായിരുന്നു തൻ്റെ പ്രവർത്തനങ്ങളെ വിശദീകരിച്ച ചർച്ചയുടെ അവസാനം പത്രക്കാർക്കിടയിൽനിന്ന് അവസാനമായ് ഉത്തരം ലഭിക്കേണ്ട ആ ശബ്ദം ഉയർന്നുവന്നു എന്ന്..?? ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്ന ആ തിയതി എന്നാണ്..?? മൗണ്ട് ബാറ്റൺ ഒരു നിമിഷം ചിന്തിച്ചു സത്യത്തിൽ അങ്ങനെ ഒരു കൃത്യമായ തിയതി അദ്ദേഹം ഉറപ്പിച്ചിരുന്നില്ല. പെട്ടന്ന് ചിന്തയിൽ ആ തിയതി എത്തി ആഗസ്റ്റ് 15 താൻ നയിച്ച സൈന്യത്തിന് മുന്നിൽ ജപ്പാൻ പട്ടാളം കീഴടങ്ങിയതിൻ്റ രണ്ടാം വാർഷികദിനം. ഇന്ത്യൻ കരങ്ങളിലേക്ക് അധികാരത്തിൻ്റെ അവസാന കൈമാറ്റം 1947 ആഗ്സറ്റ് 15 ാം തിയ്യതി നടക്കുന്നതാണ് അദ്ദേഹം പറഞ്ഞു..
Image may contain: one or more people and people standing
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 5


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 5


സിംലയിലെ വേനൽക്കാല വസതിയിൽ എത്തി ചേർന്ന മൗണ്ട്ബാറ്റൺ ആകെ ആശങ്കകുലനായിരുന്നു താൻ ബ്രിട്ടനിലേക്കയച്ച പദ്ധതിയിലെ ജിന്നയുടെ ഇരുതലരാജ്യം എന്നതിനെക്കാൾ കൽക്കത്ത തലസ്ഥാനമായ് ബംഗാളിനെ മറ്റൊരു രാജ്യമായ് എന്തുകൊണ്ട് പ്രഖ്യാപിച്ചുകൂടാ അത്തരത്തിൽ തൻ്റെ പദ്ധതി ഭേധഗതി ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു അന്ന് രാത്രി ഭേധഗതി ചെയ്ത പദ്ധതിയുടെ ഒരു പകർപ്പ് നെഹറുവിന് നൽകി മുറിയിൽ ചെന്ന് അത് വായിച്ച് നോക്കി കോൺഗ്രസ്സിൻ്റെ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടു.
മുറിയിൽ ചെന്ന് അത് വായിച്ചു നോക്കിയ നെഹറു അമ്പരുന്നു പോയി ഇന്ത്യയുടെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കാവുന്ന ബംഗാൾ ഇന്ത്യക്ക് നഷ്ടപ്പെടും കാശ്മീർ ഒരു സ്വാച്ഛാധിപതി ഭരിക്കുന്ന സ്വതന്ത്ര്യ രാജ്യമാക്കപ്പെടും ഇന്ത്യയുടെ ഉദരത്തിൽ പടുകൂറ്റനും ദഹിക്കാൻ ആവാത്തതുമായ് ഹൈദരാബാദ് നിലകൊള്ളും സ്വന്തം വഴിക്ക് പോകാൻ വേറെയും അരഡസൻ രാജ്യങ്ങൾ മുറവിളി കൂട്ടും പരസ്പരം കലഹിക്കുന്ന ദുർബലമായ നിരവധി രാജ്യങ്ങളായ് ഇന്ത്യമാറും തന്നെ സിംലയിലേക്ക് ആനയിച്ച കൃഷ്ണമേനോൻ്റെ മുറിയിലേക്ക് കോപം കൊണ്ട് വിറച്ച നെഹറു കയറി ചെന്നു ആ പദ്ധതിയുടെ കടലാസ്സ് കെട്ട് കിടക്കയിലേക്ക് വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു തുലഞ്ഞു എല്ലാം തുലഞ്ഞു
അടുത്ത പ്രഭാതത്തിൽ വന്ന നെഹറുവിൻ്റെ കത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ വിയോജിപ്പ് മൗണ്ട്ബാറ്റൺ മനസിലാക്കി കോൺഗ്രസ്സ് ഇത് ഒരിക്കലും സമ്മതിക്കുകയില്ല എന്ന് നെഹറു അറിയിച്ചു താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ആ പദ്ധതി കോൺഗ്രസ്സിന് അപ്പുറം പോകില്ലെന്ന് മൗണ്ട് ബാറ്റണ് മനസ്സിലായി ഒരു സ്വതന്ത്ര ബംഗാളിനെക്കുറിച്ചുള്ള സ്വപ്നം മൗണ്ട് ബാറ്റൺ അവസാനിപ്പിച്ചു. ജിന്നയുടെ ഇരുതലരാജ്യത്തിലെ കിഴക്കൻ ബംഗാൾ കാൽ നൂറ്റണ്ടിനകത്ത് പാകിസ്താനിൽ നിന്ന് പുറത്ത് കടക്കുമെന്ന് പിന്നീട് തൻ്റെ പിൻഗാമിയായ് വൈസ്രോയ് മന്ദിരത്തിൽ ഉണ്ടായിരുന്ന സി. രാജഗോപലാചാരിയോട് അദ്ദേഹം പറഞ്ഞിരുന്നു
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാനുള്ള പ്രമാണം പുതുക്കിയെഴുതാൻ വി.പി മേനോനോട് മൗണ്ട് ബാറ്റൺ നിർദേശിച്ചു. അദ്ദേഹം 6 മണിക്കൂർ കൊണ്ട് ആ പദ്ധതി മാറ്റിയെഴുതി സിംലയിൽ വച്ച് തനിക്ക് പറ്റിയ തെറ്റും വി.പി മേനോൻ തയ്യാറാക്കിയ പുതിയ പദ്ധതിയും ആറ്റലിയോട് വിശദീകരിക്കാനായ് മൗണ്ട് ബാറ്റൺ ലണ്ടനിലെത്തി പഴയ പദ്ധതിയെക്കുറിച്ച് ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറായില്ല ആദ്യ പദ്ധതിയിൽ നടത്തിയ ചില ഭേധഗതികൾ കോൺഗ്രസ്സിന് സ്വീകാര്യമല്ലായിരുന്നു എന്നും അതിനുള്ള പരിഹാരം തൻ്റെ പുതിയ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി എല്ലാവർക്കും സ്വീകാര്യമായ ഒരു പദ്ധതിയാണ് താൻ ഇപ്പോൾ അവരുടെ മുന്നിൽ വയ്ക്കാൻ പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി കൂടാതെ ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യത്തിന് ശേഷവും കോമൺവെൽത്തിലെ അംഗങ്ങളായി ബ്രിട്ടനോടുള്ള ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു മൗണ്ട് ബാറ്റണിൻ്റെ കരട് പദ്ധതി ആറ്റലി അതുപോലെ അംഗീകരിച്ചു.
ഡൽഹിയിൽ തിരിച്ചെത്തിയ മൗണ്ട് ബാറ്റൺ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്ന കരട് പരിശോദിക്കാനായ് കോൺഗ്രസ്സിൻ്റെയും ലീഗിൻ്റെയും സിക്കുകാരുടെയും ഏഴ് നേതാക്കളെ ചർച്ചയ്ക്കായ് വിളിച്ചു അപ്പോൾ ഒരു സെക്രട്ടറി പദ്ധതിയുടെ കരട് അടങ്ങുന്ന ഒരു ഫോൾഡർ എല്ലാവരുടെയും മുന്നിൽവച്ചു ഡൽഹിയിൽ വന്നതിന് ശേഷം ഒറ്റയ്ക്കൊറ്റയ്ക്കായുള്ള ചർച്ചകൾക്ക് പകരം ആദ്യമായ് ഒരു വട്ടമേശ സമ്മേളനം നടത്താൻ അദ്ദേഹം നിർബന്ധിതിമായത് പക്ഷേ സംസാരിക്കുന്നത് താൻ മാത്രമായിരിക്കും എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി മറ്റുള്ളവർക്ക് സംസാരിക്കാൻ അനുമതി നൽകിയാൽ അത് അങ്ങോട്ടുമിങ്ങോട്ടുമുള്ള വാദപ്രതിവാദങ്ങൾ മാത്രമായ് അധപ്പതിക്കും എന്ന് അദ്ദേഹം കരുതി
മൗണ്ട് ബാറ്റൺ പറഞ്ഞു ഡൽഹിയിലെത്തിയതിന് ശേഷം ഞാൻ പങ്കെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചർച്ചയാണിത് അവസാനമായ് ജിന്നയോട് ചോദിച്ചു ഇന്ത്യയുടെ എെക്യം നിലനിർത്തുന്നതിനായ് ക്യാബിനറ്റ് ദൗത്യ സംഘത്തിൻ്റെ പദ്ദതി അംഗീകരിക്കാൻ തയ്യാറാണോ ജിന്ന മറുപിടി പറഞ്ഞു ''ഇല്ല'' മൗണ്ട്ബാറ്റൺ വിശദീകരിച്ച് തുടങ്ങി സ്വാതന്ത്ര്യത്തിന് ശേഷവും ബ്രിട്ടൻ്റെ സഹായം ആവശ്യം വന്നാൽ അത് നൽകുന്നതിന് വേണ്ടിയാണ് ഡൊമിനിയൻ പദവിയെക്കുറിച്ചുള്ള വകുപ്പ് ചേർത്തിരിക്കുന്നത് പിന്നീട് അദ്ദേഹം കൽക്കത്തയെ കുറിച്ചും സിക്കുകാർ അനുഭവിക്കാൻ പോകുന്ന യാതനകളെ കുറിച്ചും സംസാരിച്ചു
ഈ പദ്ധതി സമാധാനപൂർവ്വമായ് അംഗീകരിക്കാനും രക്തചൊരിച്ചൽ കൂടാതെ നടപ്പിലാക്കാനും പ്രതിജ്ഞചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു ഇന്ന് അർദ്ധരാത്രിക്കകം കോൺഗ്രസ്സും ലീഗും സിക്കുകാരും ഈ പദ്ധതി സ്വീകരിക്കുന്നതിനായുള്ള പിന്തുണ തന്നെ അറിയിച്ചാൽ നാളെ വൈകുന്നേരം ആൾ ഇന്ത്യ റേഡിയോയിലൂടെ താനും നെഹറുവും ജിന്നയും ബൽദേവ് സിങ്ങും ചേർന്ന് രാജ്യത്തെ ജനങ്ങളെ തങ്ങളുടെ യോജിപ്പ് ഔദ്ദ്യോഗികമായ് അറിയിക്കും എന്ന് അദ്ദേഹം പറഞ്ഞു
നേതാക്കൻമാർ പിരിഞ്ഞ് കൃത്യം 90 മിനിറ്റ് കഴിഞ്ഞപ്പോൾ ഗാന്ധി ആ മുറിയിൽ പ്രവേശിച്ചു കോൺഗ്രസ്സ് അംഗമല്ലാത്തതുകൊണ്ട് മുൻപ് നടന്ന മീറ്റിങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഗാന്ധിയെ തെല്ലുഭയത്തോടെയാണ് മൗണ്ട് ബാറ്റൺ സ്വീകരിച്ചത് കാരണം വിഭജനത്തിനെതിരെ അവസാനശ്വാസം വരെ പോരാടാൻതയ്യാറുള്ള അദ്ദേഹത്തിൻ്റെ ഒരാളുടെ വിയോജിപ്പ് കാര്യങ്ങൾ ആകെ തകിടം മറിക്കും എന്ന് മൗണ്ട്ബാറ്റണ് അറിയാമായിരുന്നു അത്രമാത്രം ഗാന്ധി ഇന്ത്യൻ ജനതയുടെ മനസിലേക്ക് ആഴ്ന്ന് ഇറങ്ങിയിരുന്നു. മുറിയിലേക്ക് കടന്ന ഗാന്ധി പകുതി നടന്ന് മറുപിടിയായ് വലതു കൈ ചുണ്ടത്ത് വച്ച് ആംഗ്യം കാണിച്ചു മൗണ്ട് ബാറ്റണിൻ്റെ മനസ്സിൽ സന്തോഷം അലതല്ലി മൗനവൃതത്തിൻ്റെ ദിവസം! അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന്നു മൗണ്ട് ബാറ്റണിനെതിരെ ഇന്ത്യയിലെ ജനങ്ങളെ തട്ടിയുണർത്തിയേക്കാവുന്ന ആ ശബ്ദം ഇന്ന് പുറപ്പെടില്ല ആഴ്ച്ചയിലൊരുദിവസം മൗനവൃദം ആചരിക്കാൻ അദ്ദേഹം പ്രതിജ്ഞ എടുത്തിരുന്നു മൗണ്ട് ബാറ്റൺ പ്രദീക്ഷിച്ചിരുന്ന മറുപിടി ഇന്ന് അദ്ദേഹത്തിൽ നിന്ന് കിട്ടാനിടയില്ല.

മൗണ്ട് ബാറ്റൺ തൻ്റെ പദ്ധതി അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു തൻ്റെ സഞ്ചിയിൽ കരുതിയ 5 പഴയ കടലാസ്സ്കവറിൻ്റെ പുറത്ത് അതിനുള്ള മറുപിടി എഴുതി മൗണ്ട് ബാറ്റണ് കൊടുത്തിട്ട് അദ്ദേഹം ആ മുറിയിൽനിന്ന് പോയി അതിൽ ഗാന്ധി ഇങ്ങനെ എഴുതിയിരുന്നു വർഷങ്ങൾക്ക് മുൻപ് മൗനവൃധം ആചരിക്കാൻ പ്രതിജ്ഞ എടുത്തപ്പോൾ രണ്ട് സാഹചര്യങ്ങളിൽ അതിന് മാറ്റം വരുത്താം എന്നും തീരുമാനിച്ചിരുന്നു ഒന്ന് അടിയന്തരഘട്ടങ്ങളിൽ ഉന്നത അധികാരികളോട് സംസാരിക്കേണ്ടിവന്നാൽ രണ്ട് രോഗികളെ പരിചരിക്കുന്ന സമയത്ത് ഇവിടെ ഇപ്പോൾ എൻ്റെ മൗനം താങ്കൾ ആഗ്രഹിക്കുന്നു എന്നെനിക്കറിയാം ഒന്ന് രണ്ട് കാര്യങ്ങൾ എനിക്ക് പറയുവാനുണ്ട് നാം വീണ്ടും തമ്മിൽ കണ്ടുമുട്ടുന്നുവെങ്കിൽ ഞാൻ അത് സംസാരിക്കാം
Image may contain: 6 people, people sitting and indoor
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം. 4


 Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 4


മുഹ്ഹമ്മദലി ജിന്നയുടെ സമ്മർദ്ദത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യയുടെ ഏറ്റവും സവിശേഷതയുള്ള രണ്ട് ഭാഗങ്ങളായ പഞ്ചാബിനെയും ബംഗാളിനെയും കീറിമുറിക്കേണ്ടിവരും. പാകിസ്താൻ്റെ ഒരു പകുതിയിൽ നിന്ന് മറ്റേ പകുതിയിലേക്ക് കടൽ വഴി യാത്ര ചെയ്യാൻ 20 ദിവസം വേണ്ടിവരും നിറുത്താതെ പറക്കുന്ന വിമാനയാത്രയ്ക്ക് 4 എൻജിനുള്ള വിമാനം വേണ്ടിവരും.
പാകിസ്താൻ്റെ രണ്ട് പകുതികളെയും വേർതിരിക്കുന്ന ഭൂമിശാസ്ത്രപരമായ ദൂരം വലുതാണങ്കിൽ ആ രണ്ട് ഭാഗങ്ങളിലും താമസിക്കുന്ന ജനങ്ങൾ തമ്മിലുള്ള അകൽച്ച ഭയാനകമായിരുന്നു ദൈവത്തിലുള്ള വിശ്വാസം ഒഴിച്ചാൽ അവർക്ക് പൊതുവായി ഒന്നും ഉണ്ടായിരുന്നില്ല രൂപത്തിലും ഭാവത്തിലും ജീവിത രീതിയിലും ഭാഷയിലും എല്ലാം അവർ തീർത്തും വ്യത്യസ്തരായിരുന്നു.
മൗണ്ട് ബാറ്റൺ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെയും ഗവർണ്ണർമാരെ ചർച്ചയ്ക്കായ് ക്ഷണിച്ചു ഓരോ ഗവർണ്ണറോടും അവരുടെ സംസ്ഥാനങ്ങളിലെ സ്ഥിതി വിശദീകരിക്കാൻ പറഞ്ഞു വിഷമം പിടിച്ചതാണെങ്കിലും നിയന്ത്രണ വിധേയമായ ഒരു ചിത്രമാണ് എട്ടുപേരും വരച്ച് കാട്ടിയത് പക്ഷേ പഞ്ചാബ്, ബംഗാൾ, വടക്ക് പടിഞ്ഞാറൻ അതിർത്തി എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സ്ഥിതി വളരെ മോശമായിരുന്നു
വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തിൻ്റെ ഗവർണർ തൻ്റെ സംസ്ഥാനം വിഘടനാവസ്ഥയിലാണെന്നും ഏത് നിമിഷവും കൈബർ ചുരം വഴി അഫ്ഗാനിലെ പത്താൻ ഗോത്രവർഗ്ഗക്കാർ ആക്രമണം നടത്താം എന്നും പറഞ്ഞു. പഞ്ചാബിലെ ഗവർണ്ണർ തൻ്റെ സംസ്ഥാനം വർഗ്ഗീയ ലഹളകൾ നിമിത്തം നിന്ന് കത്തുകയാണെന്നും വിഭജിച്ചാൽ അതിനെ നിയന്ത്രിക്കാൻ ആർക്കും ആവില്ല എന്നും പറഞ്ഞു ഇനി വിഭജിച്ചില്ലങ്കിൽ സ്വന്തമായ് രാജ്യം വേണന്ന സിക്കുകാരുടെ ആവശ്യവും അഭിമുഖീകരിക്കേണ്ടിവരും എന്നും പറഞ്ഞു ബംഗാളിലെ സ്ഥിതിയും വർഗ്ഗീയ ലഹളകൾ നിറഞ്ഞതായിരുന്നു.
ഗവർണ്ണർമാരുടെ വിശദീകരണം കഴിഞ്ഞപ്പോൾ മൗണ്ട് ബാറ്റൺ എല്ലാവർക്കും ഓരോ കെട്ട് കടലാസ്സുകൾ നൽകി ബാൾക്കൻ പ്ളാൻ എന്നപേരിൽ തൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ഇസ്മേ പ്രഭു നിർമിച്ച വിഭജനത്തിൻ്റെ കരടായിരുന്നു അത്. അത് പ്രകാരം ഇന്ത്യയിലെ 11 സംസ്ഥാനങ്ങൾക്കും അവരവരുടെ ഇഷ്ടപ്രകാരം ഇന്ത്യയിലോ പാകിസ്താനിലോ ചേരാം അഥവാ അവയിലെ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്ളീങ്ങളും സമ്മതിക്കുകയാണെങ്കിൽ സ്വതന്ത്രരാവുകയും ചെയ്യാം ഇന്ത്യയെ ഏകീക്രതമാക്കി നിർത്താൻ ബ്രിട്ടൻ പരമാവധി ശ്രമിച്ചെന്നും വിഭജനമാർഗ്ഗം തിരിഞ്ഞെടുത്തത് ബ്രിട്ടീഷുകാരെക്കാൾ അധികം ഇന്ത്യൻ അഭിപ്രായക്കാരാണ് എന്നും ലോകം അറിയണമെന്ന് അദ്ദേഹം പറഞ്ഞു
ജൻമനാ തന്നെ കെട്ടുറപ്പില്ലാത്തതായിരിക്കും ഭാവിയിലെ പാകിസ്താൻ എന്നും സ്വന്തം ദൗർബല്ല്യം കൊണ്ടുതന്നെ പരാജയപ്പെടാനുള്ള ഒരവസരം അതിന് നൽകണമെന്നും പിന്നീട് അഭിമാനത്തോടുകൂടി ഏകീകൃത ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സൗകര്യം ലീഗിന് ലഭ്യമാക്കണമെന്നുമാണ് മൗണ്ട്ബാറ്റൺ കരുതിയത്
മൗണ്ട്ബാറ്റൺ പഞ്ചാബിൻ്റെയും വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തിൻ്റെയും സ്ഥിതി നേരിട്ടു കാണുന്നതിനായ് അങ്ങോട്ട് തിരിച്ചു ഇതറിഞ്ഞ ജിന്നയുടെയും. ലീഗിൻ്റെയും പ്രവർത്തകർ തങ്ങളുടെ ശക്തി പ്രകടനം കാണിക്കുന്നതിനായ് പതിനായിരകണക്കിന് പത്താൻ ഗോത്രവർഗ്ഗക്കാരെ പെഷാവാറിൽ എത്തിച്ചു രോഷാകുലരും അനിയന്ത്രിതരുമായ അവർ മൗണ്ട്ബാറ്റൺ ൻ്റെ വശീകരണപടനീക്കത്തെ തോക്കുകൊണ്ട് മറുപിടി പറയും എന്ന് തോന്നിച്ചു. അവർക്ക് നടുവിലൂടെ സഞ്ചരിക്കുംമ്പോൾ ഏത് രക്തദാഹിയായ വിഡ്ഡിക്കും മൗണ്ട്ബാറ്റൺ ദമ്പതികളെ നിസാരമായ് വെടിവെച്ച് വീഴ്ത്താം എന്ന സ്ഥിതിയായിരുന്നു. പക്ഷേ അദ്ദേഹം ധരിച്ച കോട്ടിൻ്റെ പച്ച നിറം തങ്ങളോടുള്ള സൗഹൃദ പ്രകടനവും തങ്ങളുടെ മതത്തിന് നൽകിയ ആദരവും ആയി അവർ കണ്ടു അവർ വിളിച്ചു പറഞ്ഞു മൗണ്ട് ബാറ്റൺ സിദ്ധാബാദ്.
പത്താൻമാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പഞ്ചാബിൽ ചെന്നിറങ്ങിയ മൗണ്ട്ബാറ്റൺ ദമ്പതികളെ ഗവർണ്ണർ ഒരു കൊച്ചു ഗ്രാമത്തിലേക്ക് കൊണ്ട് പോയി കഹൂത എന്നായിരുന്നു ആഗ്രാമത്തിൻ്റെ പേര് 3500 പേർ ഉണ്ടായിരുന്ന ആഗ്രാമത്തിൽ ഇരുട്ടി വെളുത്തപ്പോൾ ഒന്നും അവശേഷിച്ചിരുന്നില്ല ചെന്നായ്കൂട്ടം പോലെ ഇരച്ച് വന്ന ഒരു സംഘം ആളുകുൾ മറ്റ് മതസ്തർ താമസിക്കുന്ന വീടുകളെല്ലാം മണ്ണണ്ണ ഒഴിച്ച് തീവച്ചു രക്ഷപ്പെട്ടവരെ പിടികൂടി കൂട്ടിക്കെട്ടി അഗ്നിക്കിരയാക്കി. ഉറങ്ങി കിടന്നിരുന്ന സ്ത്രീകളെ വിളിച്ചെണീപ്പിച്ച് ബലാൽസംഘം ചെയ്യുകയും തങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു ആ കുറച്ച് സ്ത്രീകൾ മാത്രം ജീവിച്ചിരുന്നു അതിലെ ചില സ്ത്രീകൾ അവരിൽ നിന്ന് എങ്ങനെയോ കുതറിമാറി എരിഞ്ഞടങ്ങന്ന തങ്ങളുടെ കുടുംബത്തോടൊപ്പം ഇല്ലാതാവാനായ് ആ തീയിലേക്കെടുത്തു ചാടി.

ചർച്ചകൾക്കു ശേഷം താൻ എത്തിച്ചേർന്ന ഇന്ത്യ വിഭജനം എന്ന തീരുമാനം തീർത്തും ശരിയാണെന്ന് മൗണ്ട്ബാറ്റണ് ബോധ്യപ്പെട്ടു തൻ്റെ ചീഫ് ഓഫ് സ്റ്റാഫായ ഇസ്മേ പ്രഭുവിനെ ഇന്ത്യ വിഭജനത്തിനുള്ള പദ്ധതി ബ്രിട്ടീഷ് ഗവൺമെൻ്റിന് സമർപ്പിക്കാനായ് അയച്ചു അതിലെ ഒരു രേഖയിൽ മൗണ്ട്ബാറ്റൺ ഇങ്ങനെ എഴുതിയിരുന്നു. ''വിഭജനം വെറും ഭ്രാന്താണ് എല്ലാവരെയും പിടികൂടിയിട്ടുള്ള വർഗ്ഗീയ ഭ്രാന്ത് വിഭജനത്തിന് സമ്മതിക്കുകയല്ലാതെ തനിക്ക് മറ്റൊരു മാർഗ്ഗവുമില്ല ഈ ഭ്രാന്തൻ തീരുമാനത്തിൻ്റെ ഉത്തരവാദിത്തം ലോകദൃഷ്ടിയിൽ പൂർണ്ണമായും ഇന്ത്യയുടെ ചുമലിൽ ചുമത്തേണ്ടതുണ്ട് കാരണം അവർ ഇപ്പോൾ എടുക്കാൻ പോകുന്ന തീരുമാനത്തെപ്പറ്റി ഒരു നാൾ അവർ കഠിനമായ് ദുഃഖിക്കും''
Image may contain: one or more people and outdoor

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 3


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 3


തനിക്ക് ഭരിക്കാൻ സഹായകരമാകും എന്ന് കരുതിയ കോൺഗ്രസ്സും മുസ്ളീം ലീഗും തമ്മിൽ നേരിൽ കാണാൻപോലും തയ്യാറകാത്തവിധം അകന്ന് കഴിഞ്ഞിരിക്കുന്നു എന്ന് മൗണ്ട് ബാറ്റൺ മനസിലാക്കി. താൻ ആറ്റലിയെ കൊണ്ട് സമ്മതിപ്പിച്ചെടുത്ത 1948 ജൂൺ എന്നത് ലക്ഷ്യം തെറ്റിയ ശുഭപ്രതീക്ഷയാണെന്ന് തെളിഞ്ഞിരിക്കുന്നു എന്തെങ്കിലും ചെയ്യണമെങ്കിൽ മാസങ്ങൾക്കുള്ളിൽ അല്ല ആഴ്ച്ചകൾക്കുള്ളിൽ അത് ചെയ്യേണ്ടിയിരിക്കുന്നു.
അദ്ദേഹം ഇന്ത്യൻ നേതാക്കളുമായ് ചർച്ച തീരുമാനിച്ചത് ഒരു മേശക്ക് ചുറ്റും ഇരുന്നുള്ള ചർച്ചയായിരുന്നില്ല പകരം ഓരോ നേതാക്കളുമായ് നടത്തുന്ന സ്വകാര്യ സംഭാഷണത്തിൻ്റെ ആത്മബന്ധത്തിൽ നിന്ന് വേണം ഇന്ത്യയുടെ ഭാഗധേയം തീരുമാനിക്കേണ്ടത് എന്ന് അദ്ദേഹം തീരുമാനിച്ചു ചർച്ചയ്ക്കായ് അദ്ദേഹം ക്ഷണിച്ച നാല് പേരും ബ്രിട്ടനിൽ പഠനം പൂർത്തിയാക്കിയ വക്കീലൻമാരായിരുന്നു മഹാത്മാ ഗാന്ധി, നെഹറു, പട്ടേൽ, ജിന്ന എന്നിവരായിരുന്നു ആ നാല് പേർ.
ആദ്യമായ് അദ്ദേഹം കണ്ടത് നെഹറുവിനെ ആയിരുന്നു സിംഗപ്പൂരിൽ വച്ച് നെഹറു മുൻപൊരിക്കിൽ മൗണ്ട് ബാറ്റണുമായ് കൂടികാഴ്ച്ച നടത്തിയിരുന്നു മുൻപരിചയമുള്ള ഏക ഇന്ത്യൻ നേതാവായിരുന്നു നെഹറു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കിടയിൽ മൗണ്ട് ബാറ്റണും നെഹറുവും തമ്മിൽ ഒരു ആത്മബന്ധം ഉണ്ടായി തൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് പിന്തുണ നൽകുന്ന ഏക ഇന്ത്യൻ നേതാവ് നെഹറു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു ചർച്ചകൾ തുടങ്ങി അധിവേകം തന്നെ അവർ രണ്ട് കാര്യങ്ങളിൽ യോജിപ്പിലെത്തി 1, രക്തസ്നാനം ഒഴിവാക്കണമെങ്കിൽ അതിവേഗം ഒരു തീരുമാനമെടുക്കേണ്ടത് ആവശ്യമാണ് 2, ഇന്ത്യയെ വിഭജിക്കുക എന്നത് ഒരു ദുരന്തമായിരിക്കും
മൗണ്ട് ബാറ്റണുമായ് ചർച്ച് നടക്കുന്നതിന് മുൻപുള്ള ഒരു ദിവസം തൻ്റെ സായാഹ്ന പ്രാർത്ഥനയിൽ ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു എൻ്റെ മൃതശരീരത്തിൽ മാത്രമേ ഇന്ത്യ വിഭജനം സാധ്യമാകൂ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യയെ വിഭജിക്കാൻ ഞാൻ സമ്മതിക്കുകയില്ല മൗണ്ട് ബാറ്റണുമായ് നടന്ന ചർച്ചയിലും ഗാന്ധി ഇത് ആവർത്തിച്ചു രക്തനദികൾ തന്നെ ഒഴുകേണ്ടി വന്നാലും ഇന്ത്യയെ വിഭജിക്കരുത് അഹിംസയുടെ ആ പ്രവാചകൻ മൗണ്ട് ബാറ്റണനോട് അപേക്ഷിച്ചു. മൗണ്ട് ബാറ്റൺ ഗാന്ധിയോട് ചോദിച്ചു വിഭജനം ഒഴിവാക്കാൻ താങ്കൾക്ക് എന്ത് മാർഗ്ഗനിർദേശമാണ്തരാനുള്ളത് വിഭജനം ഒഴിവാക്കാനായ് തീവ്രമായ് ആഗ്രഹിച്ചിരുന്ന ഗാന്ധി ഇന്ത്യ വിഭജിക്കുന്നതിന് പകരം മുഴുവനായ് ജിന്നയ്ക്ക് നൽകുക ജിന്നയോടും മുസ്ളീം ലീഗിനോടും ഗവൺമെൻ്റ് രൂപീകരിക്കാൻ ആവശ്യപ്പെടുക താൻ ആവശ്യപ്പെട്ട പങ്കിന് പകരം ഇന്ത്യ മുഴുവൻ ജിന്നയ്ക്ക് നൽകുക
ഒരു വിഭജനം ഒഴിവാക്കാൻ മൗണ്ട് ബാറ്റൺ അങ്ങേയറ്റം ആഗ്രഹിച്ചത് കൊണ്ട് അദ്ദേഹം ചോദിച്ചു കോൺഗ്രസ്സ് അങ്ങയുടെ ഈ നിർദേശം അംഗീകരിക്കുമോ ഗാന്ധിജി പറഞ്ഞു അംഗീകരിക്കും ഒരു വിഭജനം ഒഴിവാക്കാൻ അവർ എന്ത് വിട്ട് വീഴ്ച്ചയ്ക്കും തയ്യാറാവും. ഗാന്ധിജി കോൺഗ്രസ്സ് നേതാക്കളുമായ് ഈ ആശയത്തെ കുറിച്ച് ചർച്ച നടത്തി ഒരു വിപത്തിനെ തടയാനുള്ള അവസാനമാർഗ്ഗമെന്ന നിലയിൽ ഇൗ ആശയം അംഗീകരിക്കാൻ അനുയായികളോട് ഗാന്ധി അഭ്യർത്ഥിച്ചു പക്ഷേ പട്ടേലിനെയോ നെഹറുവിനെയോ കൊണ്ട് പോലും ഇത് സമ്മതിപ്പിക്കാൻ ഗാന്ധിക്ക് കഴിഞ്ഞില്ല. തൻ്റെ സഹപ്രവർത്തകരെ കൊണ്ട്പോലും ഇൗ ആശയം സമ്മതിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ലെന്ന് ഹൃദയം തകർന്നുകൊണ്ട് വൈസ്രോയിയെ അറിയിക്കേണ്ട സ്ഥിതി വന്നു ഗാന്ധിക്ക്.
മൗണ്ട് ബാറ്റണുമായ് വല്ലഭായ് പട്ടേലിന് ചെറിയൊരു ഇഷ്ടക്കേട് ഉണ്ടായിരുന്നു അതിന് കാരണം വെറുമൊരു കടലാസ് കഷ്ണം ആയിരുന്നു. ഒരു നിയമനത്തെ കുറിച്ച് പട്ടേലിൻ്റെ ആഭ്യന്തരകാര്യാലയം പുറപ്പിടിവച്ച സാധാരണ മട്ടിലുള്ള ഒരു സർക്കാർ കുറിപ്പായിരുന്നു കാരണം പട്ടേൽ ആ കുറിപ്പ് എഴുതിയ രീതിയിലും അതിൻ്റെ സ്വരത്തിലും തൻ്റെ അധികാരത്തോടുള്ള മനപ്പൂർവ്വമായ ഒരു വെല്ലുവിളി മൗണ്ട്ബാറ്റൺ കണ്ടെത്തി പട്ടേലിനോട് അത് പിൻവലിക്കണമെന്നും അല്ലങ്കിൽ താൻ രാജിവെച്ച് ബ്രിട്ടനിലേക്ക് തിരിച്ച് പോകുമെന്നും അതിന് മുൻപായ് നെഹറുവിനോടും ജിന്നയോടും അത് മൂലമുണ്ടാകുന്ന സകല കുഴപ്പങ്ങൾക്കും രക്തചൊരിച്ചലിനും കാരണക്കാരൻ താങ്കളായിരിക്കും എന്ന് പറയുകയും ചെയ്യുമെന്നു പറഞ്ഞു. പട്ടേൽ ആ കുറിപ്പെടുത്ത് കീറി കളഞ്ഞു.
താൻ ക്ഷണിച്ച നാല് പേരിൽ അവസാനത്തെ ആളായ ജിന്നയുടെ കയ്യിലായിരുന്നു ഈ പ്രതിസന്ധി പരിഹരിക്കാനുള്ള താക്കോൽ ജിന്നയെ കാണുന്നതുവരെ തൻ്റെ ജോലി ഇത്രമാത്രം കഠിനമാണെന്ന വസ്തുത മൗണ്ട് ബാറ്റൺ മനസിലാക്കിയിരുന്നില്ല തനിക്കറിയാവുന്ന എല്ലാ കളികളും കളിക്കുകയും തനിക്ക് ചിന്തിക്കാവുന്ന എല്ലാ വാദമുഖങ്ങളും ഉപയോഗിക്കുകയും ചെയ്തു പക്ഷേ പാകിസ്ഥാൻ എന്ന അസാധ്യമായ സ്വപ്നം സാക്ഷാത്കരിച്ചേ അടങ്ങൂ എന്ന ദൃഢ വൃദത്തിൽ നിന്ന് ജിന്നയെ പിന്തിരിപ്പിക്കാൻ മൗണ്ട് ബാറ്റണ് കഴിഞ്ഞില്ല.
പരിഹാരം കാണാൻ കഴിയുന്നതിനപ്പറത്തേക്ക് ഇന്ത്യ പോയിരിക്കുന്നു എന്നും അതിവേഗത്തിലുള്ള ഒരു ശസ്ത്രക്രിയ്യ അനിവാര്യമാണെന്നും ജിന്നപറഞ്ഞു വിഭജനം രക്തച്ചൊരിച്ചലിനും ആക്രമത്തിനും ഇടയാക്കും എന്ന് പറഞ്ഞപ്പോൾ ജിന്ന മൗണ്ട്ബാറ്റണെ ആശ്വസിപ്പിച്ചു തൻ്റെ ശാസ്ത്രക്രിയ്യ ചെയ്യുന്നതോടെ എല്ലാം ശരിയാകുമെന്നും ഇന്ത്യയുടെ രണ്ട് ഭാഗങ്ങളും പിന്നീട് സൗഹൃദപരമായി കഴിയും എന്നും പറഞ്ഞു.

ആരും അറിയാതെ അതീവ രഹസ്യമായി കൊണ്ടുനടന്ന ഒരു ശ്വാസകോശരോഗമുണ്ടായിരുന്നു ജിന്നയ്ക്ക് ഈ വേളയിലും അദ്ദേഹത്തിന് ഊർജ്ജം പകർന്നിരുന്നത് രഹസ്യമായ് എടുത്തുകൊണ്ടിരുന്ന ഇഞ്ചകഷൻ്റെ ബലത്തിലായിരുന്നു പക്ഷേ അദ്ദേഹത്തിൻ്റെ ഡോക്ടർ നിർദേശിച്ച യാതൊരു ജീവിതക്രമവും പാലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല മരണം തന്നെ പിടികൂടുന്നതിന് മുൻപ് തൻ്റെ ലക്ഷ്യം നിറവേറ്റുക എന്ന ഭ്രാന്തമായ ആവേശമായിരുന്നു ജിന്നയ്ക്ക് ഒരു പക്ഷേ വിഭജനം എന്ന ആവശ്യം ഒരു വർഷംകൂടി വൈകിച്ചിരുന്നെങ്കിൽ അത് നടപ്പിലാകില്ലായിരുന്നു പക്ഷേ ഈ കാര്യം കണ്ടുപിടിക്കാൻ ബ്രിട്ടീഷ് രഹസ്യാന്വഷണ ഏജൻസിക്ക് പോലും കഴിഞ്ഞിരുന്നില്ല. ജിന്നയോടുള്ള സംഭാഷണത്തിൻ്റെ പിറ്റേ ദിവസം മൗണ്ട് ബാറ്റൺ തൻ്റെ ഉദ്ദ്യോഗസ്ഥ വൃദ്ധത്തോട് സംഭാഷണ വിവരങ്ങൾ വിശദീകരിച്ച് കൊടുത്തു എന്നിട്ട് ചീഫ് ഓഫ് സ്റ്റാഫായ ഇസ്മേ പ്രഭുവിനോട് ഇന്ത്യയുടെ വിഭജനത്തിനായുള്ള കാര്യ പരിപാടി തുടങ്ങാൻ സമയമായി എന്ന് അറിയിച്ചു..
Image may contain: one or more people

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..2


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 2


മൗണ്ട് ബാറ്റൺ പത്നിയോടൊപ്പം സ്ഥാനമൊഴിയാൻ പോകുന്ന വൈസ്രോയ് വേവൽ പ്രഭുവിനെ സന്ദർശിച്ചു ഒറ്റക്കണ്ണനായ ആ വൃദ്ധ സൈനികൻ അദ്ദേഹത്തെ തൻ്റെ പഠനമുറിയിലേക്ക് ക്ഷണിച്ചു അവിടെ വച്ച് തന്നെ കാത്തു നിൽക്കുന്ന ഭീകര പ്രശ്നങ്ങളെ മൗണ്ട് ബാറ്റൺ കണ്ടു. അസാധ്യമായ ചുമതലയാണ് അങ്ങയെ ഏൽപ്പിച്ചിട്ടുള്ളത് ഈ പ്രശ്നം പരിഹരിക്കാൻ എനിക്കറിയാവുന്ന എല്ലാ മാർഗ്ഗവും ഞാൻ പരീക്ഷിച്ചു തോറ്റ് പോയി എന്ന് വേവൽ പറഞ്ഞു.
വേവൽ തൻ്റെ സേഫ് തുറന്നു രണ്ട് സാധനങ്ങൾ മാത്രമാണ് അതിൽ ഉണ്ടായിരുന്നത് ഒന്ന് വൈസ്രോയിയുടെ ഔദ്ദ്യോഗിക സ്ഥാന ചിഹ്നവും രണ്ടാമത്തേത് ''ഭ്രാന്താലയത്തിലെ പടനീക്കം'' എന്നെഴുതിയ ഒരു ഫയലും ആയിരുന്നു ഇതിന് ഭ്രാന്താലയം എന്ന് പേരിട്ടത് പ്രശ്നം ഭ്രാന്താലയത്തിന് സമാനമായത് കൊണ്ടാണ് മറ്റൊരു മാർഗ്ഗവും കാണുന്നില്ല അദ്ദേഹം വിശദീകരിച്ചു ആദ്യം സ്ത്രീകളും കുട്ടികളും പിന്നെ സിവിലിയൻമാർ പിന്നെ ഭടൻമാർ എന്ന ക്രമത്തിൽ ഓരോ സംസ്ഥാനത്ത് നിന്നും ബ്രിട്ടീഷുകാരെ ഒഴിപ്പിച്ച് കൊണ്ട് പോകുക എന്നതായിരുന്നു അതിലെ നിർദ്ദേശം ഗാന്ധിയുടെ വാക്കുകളിൽ പറഞ്ഞാൽ ഇന്ത്യയെ അരാജകത്വത്തിൽ വിടുന്നതിന് തുല്ല്യമായിരുന്നു അത് തൻ്റെ കടമകളെ കുറിച്ചുള്ള ദുഃഖകരമായ പരിചയപ്പെടൽ കഴിഞ്ഞ് ഇരുവരും പിരിഞ്ഞു.
സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരമേറ്റ വൈസ്രോയി തൻ്റെ ആശയങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ അടിച്ചേൽപ്പിക്കുന്നതിന് മുൻപ് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ തീരുമാനിച്ചു അദ്ദേഹം തൻ്റ അത്താഴ വിരുന്നിനുള്ള മേശയുടെ വലിപ്പം കൂട്ടുകയും അത്താഴവിരുന്നുകളിൽ പകുതി പേരെങ്കിലും ഇന്ത്യക്കാർ ആയിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു വൈസ്രോയ് മന്ദിരത്തിൽ ആദ്യമായ് ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യാൻ തുടങ്ങി മൂന്ന് ഇന്ത്യൻ ഓഫീസർമാരെ തൻ്റെ അംഗരക്ഷകരായ് നിയമിച്ചു പുലർക്കാല സഫാരിക്കു പോകുംമ്പോൾ അംഗരക്ഷകരാരും ഇല്ലാതെ ഒറ്റയ്ക്ക് കുതിരപ്പുറത്ത് യാത്ര ചെയ്തു അദ്ദേഹം പ്രതേകപദവിയുലുള്ള നാട്ടുരാജാക്കൻമാരല്ലാത്ത ഒരു ഇന്ത്യക്കാരൻ്റെ വീട്ടിൽ സന്ദർശനം നടത്താൻ തീരുമാനിച്ചു നെഹറു ഡൽഹിയിലെ ഭവനത്തിൽ നടത്തിയ ലളിതമായി ചടങ്ങിൽ മൗണ്ട് ബാറ്റണും പത്നിയും പങ്കെടുത്തു. അന്ന് വൈകുന്നേരം നെഹറു തൻ്റെ സഹോദരിയോട് ഇങ്ങനെ പറഞ്ഞു ദൈവത്തിന് നന്ദി അവസാനമായ് നമ്മുക്ക് വൈസ്രോയി ആയി കിട്ടിയത് ഒരു മനുഷ്യനെയാണ് എന്തെങ്കിലും കുത്തി നിറച്ച ഒരു കുപ്പായത്തെ അല്ല.
മൗണ്ട് ബാറ്റണിൻ്റെ മുൻഗാമിയുടെ ഉപദേഷ്ടാവായിരുന്ന ജോർജ് ആബൽ ഇന്ത്യ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മൗണ്ട് ബാറ്റണനോട് പറഞ്ഞു ബ്രിട്ടീഷുകാർക്ക് പകരം പുതുതായ് നിയമിതരായ ഇന്ത്യൻ IAS ഉദ്ദ്യോഗസ്ഥർക്കിടയിൽ ഹിന്ദു മുസ്ളീം വിരോധം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ചീഫ് ഓഫ് സ്റ്റാഫായ് വരാൻ പോകുന്ന 1940 - 45 കാലഘട്ടത്തിലെ ചർച്ചിലിൻ്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഇസ്മേ പ്രഭു ഇങ്ങനെ പറഞ്ഞു വെടിമരുന്ന് കയറ്റിപ്പോയ കപ്പലിന് നടുക്കടലിൽ വച്ച് തീപ്പിടിച്ച അവസ്ഥയാണ് ഇന്ത്യയിലേത്
പഞ്ചാബിലെ ബ്രിട്ടീഷ് ഗവർണറിൽ നിന്ന് മൗണ്ട് ബാറ്റണ് ലഭിച്ച ആദ്യ റിപ്പോർട്ടിൽ അദ്ദേഹത്തിന് ഒരു മുന്നറിയിപ്പുണ്ടായിരുന്നു ഈ സംസ്ഥാനത്തുടന്നീളം ആഭ്യന്തരയുദ്ധത്തിൻ്റെ പ്രതീതിയാണ് ആ റിപ്പോർട്ടിലെ ഒരു പരാമർശം അതിഭീകരമായ ആ അവസ്ഥയുടെ നേർക്കാഴ്ച്ചയായിരുന്നു റാവൽപ്പിണ്ടിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ഒരു മുസ്ളീമിൻ്റെ എരുമ സിക്കുകാരനായ അയൽവാസിയുടെ സ്ഥലത്ത് കൂടി അലഞ്ഞ് നടന്നു ഉടമസ്ഥൻ അതിനെ തിരിച്ച് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ ആദ്യമൊരു വഴക്കും അതിനെ തുടർന്ന് ഒരു ലഹളയും പൊട്ടിപ്പുറപ്പിട്ടു രണ്ട് മണിക്കൂറിന് ശേഷം ചുറ്റുമുള്ള വയലുകളിൽ ഒരു എരുമയുടെ പോക്രി തരത്തിൻ്റെ പേരിൽ അരിവാളുകൊണ്ട് കുത്തിയും വെട്ടിയും മരിച്ച നൂറോളം മൃതദേഹങ്ങൾ ചിതറി കിടന്നിരുന്നു.

പുതിയ വൈസ്രോയ് വന്ന് 5 ദിവസം കഴിഞ്ഞപ്പോൾ കൽക്കട്ടയിൽ ഹിന്ദു മുസ്ളീം ലഹളയുടെ പേരിൽ 99 പേർ മരിച്ചു രണ്ട് നാളുകൾക്കപ്പുറം ബോംബൈയിൽ അത്പോലുള്ള ലഹളകൾ പൊട്ടിപ്പുറപ്പിട്ടു അംഗഭംഗം വന്ന 41 മൃതദേഹങ്ങൾ നിരത്തുകളിൽ ചിതറി കിടന്നു. ഈ ആക്രമങ്ങൾ നേരിടേണ്ടി വന്നപ്പോൾ മൗണ്ട്ബാറ്റൺ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പോലീസ് ഉദ്ദ്യോഗസ്ഥനെ വിളിച്ച് വരുത്തി ക്രമസമാധാനം സ്ഥാപിക്കാൻ കഴിയുമോ എന്ന് ചോദിച്ചു ഇല്ല ഞങ്ങൾക്ക് കഴിയില്ല അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സർവ്വസൈന്യാധിപനായ ഫീൽഡ് മാർഷൽ സർ ക്ളോഡ് ഓക്കിൻലക്കിനോട് ഇതേ ചോദ്യം മൗണ്ട് ബാറ്റൺ ആവർത്തിച്ചു അദ്ദേഹവും പറഞ്ഞു ഇല്ല ഞങ്ങൾക്കതിന് കഴിയില്ല...
Image may contain: one or more people, people sitting and indoor

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..1


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 1


രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ വിജയിച്ചെങ്കിലും അത് ബ്രിട്ടന് ഉണ്ടാക്കിവച്ച സാമ്പത്തിക ബാദ്ധ്യത വളരെ വലുതായിരുന്നു ബ്രിട്ടീഷ് വ്യവസായം കൂപ്പുകുത്തി 20 ലക്ഷത്തോളം ബ്രിട്ടീഷുകാർ തൊഴിൽ രഹിതരായി. സാമ്രാജ്യത്വത്തിൻ്റ വലിയ പാരമ്പര്യം കൈമുതലായുണ്ടായിരുന്ന ബ്രിട്ടീഷുകർക്ക് സാമ്രാജ്യത്ത്വ വാഴ്ച്ചയുടെ യുഗം അവസാനിക്കാൻ പോകുന്നു എന്ന സത്യം മനസിലായി തുടങ്ങി
ആ സാമ്രാജ്യമാകെ പകുത്ത് നൽകാൻ പ്രതിജ്ഞാബദ്ധരായാണ് ക്ളെമൻ്റ് ആറ്റ്ലിയും അദ്ദേഹത്തിൻ്റെ ലേബർ പാർട്ടിയും അധികാരത്തിൽ കയറിയത് ആ പ്രക്രിയ്യയ്ക്ക് തുടക്കം കുറിക്കേണ്ടത് കൈബർ ചുരം തൊട്ട് കന്യാകുമാരിവരെ നീണ്ട് കിടക്കുന്ന ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകി കൊണ്ടാണ് അപ്പോഴത്തെ വൈസ്രോയി ആയിരുന്ന ഫീൽഡ് മാർഷൽ വേവലിന് ഇന്ത്യയിലെ നേതാക്കൻമാരുമായി ഒരു ആത്മബന്ധം ഉണ്ടാക്കാൻ പോലും കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ അത് അദ്ദേഹത്തിന് അസാധ്യമാണ് അതുകൊണ്ട് തന്നെ സമർത്ഥനായ മറ്റൊരാളെ അന്വഷിച്ചുള്ള ആറ്റലീയുടെ അന്വഷണം നാവികസേന മേധാവിയായിരുന്ന ലൂയി മൗണ്ട് ബാറ്റണിൽ ചെന്ന് അവസാനിച്ചു
യുദ്ധങ്ങളിൽ നിരവധി തവണ തൻ്റെ കഴിവ് തെളിയിക്കുകയും ശവങ്ങളിൽ നിന്ന് കഴുകൻമാരെപ്പോലും തൻ്റെ സംസാരം കൊണ്ട് വശീകരിച്ച് മാറ്റാൻ കഴിയുന്നത്രയും വാക്ക് ചാതുര്യവും ഉള്ള മൗണ്ട് ബാറ്റണെ കൊണ്ടേ ഇത് കഴിയൂ എന്ന് ആറ്റലി വിശ്വസിച്ചു. പക്ഷേ ചരിത്രതാളുകളിൽ ബ്രിട്ടീഷ് സാമ്രാജിത്വത്തിൻ്റെ അഭിമാനമായ ഇന്ത്യയെ ബ്രിട്ടനിൽ നിന്ന് വേർപെടുത്തിയ ദുരിന്തനായകനാകാൻ മൗണ്ട് ബാറ്റൺ ആഗ്രഹിച്ചില്ല അദ്ദേഹം ആറ്റ്ലിയെ തൻ്റെ വിയോജിപ്പ് അറിയിച്ചു. പക്ഷേ ഇന്ത്യൻ ഓഫീസിൽ ദിവസവും രാവിലെ ഉണരുന്നത് ഇന്ത്യയുടെ ഏതെങ്കിലും ഒരു കോണിൽ നടന്ന മൃഗീയമായ വർഗ്ഗീയ കൊലപാതകങ്ങളുടെ വിവരങ്ങളുമായിട്ടാണെന്നും ജിന്ന ഇളക്കിവിട്ട മുസ്ളീങ്ങൾക്ക് പ്രതേകം രാജ്യം എന്ന വികാരം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇത് അങ്ങയുടെ പവിത്രമായ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
ആറ്റ്ലീയെ പിന്തിരിപ്പിക്കുന്നതിനായ് മൗണ്ട് ബാറ്റൺ നിരവധി നിബന്ധനകൾ മുന്നോട്ട് വച്ചു ഇന്ത്യയിൽ താൻ എടുക്കുന്ന തീരുമാനങ്ങളിൽ ബ്രിട്ടീഷ് ഗവൺമെൻ്റ് ഇടപെടരുത് എന്ന് വരെ പറഞ്ഞ് നോക്കി പക്ഷേ ആറ്റലീ അത് മുഴുവൻ സമ്മതിച്ചു കൊടുത്തു
1947 ഫെബ്രവരി 18 ന് ബ്രിട്ടീഷ് കോമൺസ് സഭയിൽ ആറ്റലി തൻ്റെ ചരിത്രപ്രധാനമായ പ്രഖ്യാപനം വായിച്ചു ചർച്ചിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുക എന്നതിനെ എതിർത്തു അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ക്രൂര വിനോദങ്ങൾക്ക് അടിമപ്പെട്ടവരും (കടുവാ വേട്ടക്ക് മനുഷ്യ കുട്ടികളെ വീടുകളിൽ വന്ന് പിഠിച്ചിട്ട് പോകുന്നവർ മുതൽ ഏറ്റവും കൂടുതൽ കന്യകകളായ പെൺകുട്ടികളെ ബലാൽസംഘം ചെയ്യുന്നതാര് എന്ന് മറ്റ് രാജാക്കൻമാരെ പന്തയത്തിന് വിളിക്കുന്ന രാജാക്കൻമാർവരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു) നിരക്ഷരരും അലസരുമായ ഇന്ത്യൻ നോട്ടുരാജാക്കൻമാരുടെ ഭരണത്തെക്കാൾ ഇന്ത്യയിലെ ജനങ്ങൾക്ക് നല്ലത് ബ്രിട്ടീഷ് ഭരണമാണ് എന്നാണ് തൻ്റെ അഭിപ്രായം എന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുക എന്നത് ''ഇന്ത്യയെ ദൈവത്തിന് വിടുക'' എന്ന ഗാന്ധിയുടെ മൂഢ ആശയം അംഗീകരിക്കുന്നതിന് തുല്ല്യമാകും എന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ മഹിമകളോടും മാനവരാശിക്ക് ചെയ്ത സേവനങ്ങളോടും കൂടി നിലകൊള്ളുന്ന ബ്രിട്ടീഷ് സാമ്രാജ്യത്യത്തെ വലിച്ച് താഴെയിടുന്നതിൽ താൻ ദുഃഖിതനാണെന്ന് എന്നും ചർച്ചിൽ അറിയിച്ചു പക്ഷേ വോട്ടെടുപ്പിനുള്ള മണി മുഴങ്ങിയപ്പോൾ കോമൺസ് സഭ ചരിത്രവിധി അംഗീകരിച്ചു ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1948 ജൂൺ 30 ന് മുൻപ് അവസാനിപ്പിക്കാൻ വമ്പിച്ച ഭൂരിപക്ഷത്തോടെ സഭ തീരുമാനിച്ചു.
1947 മാർച്ച് 20 ാം തിയതി നോർതോൾട്ട് വിമാനത്താവളത്തിൽ നിന്ന് മൗണ്ട് ബാറ്റണും ലേഡി മൗണ്ട് ബാറ്റണും തൻ്റെ സാധന സാമഗ്രികൾ അടങ്ങിയ 66 പെട്ടികളുമായ് തനിക്ക് അനുവദിച്ച് കിട്ടിയ യോർക്ക് M.W 102 എന്ന വിമാനത്തിൽ ബ്രിട്ടന് ഇന്ത്യയിലുള്ള പരമാധികാരം കോമൺവെൽത്തിന് അകത്ത് നിൽക്കാൻ തയ്യാറുള്ള ഏകീകൃത സ്വതന്ത്ര രാഷ്ട്രത്തിന് 1948 ജൂൺ 30 ാം തിയതിക്കകം കൈമാറുക എന്ന ദൗത്യവുമായി ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആകാനായ് ഇന്ത്യയിലേക്ക് തിരിച്ചു...
Image may contain: 1 person, standing

Search This Blog